15പേരുടെ ജീവനെടുത്ത പ്രസാദ ദുരന്തിന് പിന്നിലെ ചുരുളഴിയുന്നു; കൂട്ടക്കൊലയ്ക്ക് കാരണം പടലപ്പിണക്കവും വിവാഹേതര ബന്ധവും; മുൻ പൂജാരി ദൊഡ്ഡയ്യ പ്രസാദത്തിൽ ചേർത്തത് 15 കുപ്പി കീടനാശിനി; ദൊഡ്ഡയ്യയും കൂട്ടുകാരനും ഓർഗാനോ ഫോസ്ഫേറ്റ് പ്രസാദത്തിൽ കലർത്തിയത് പാചകക്കാരെ തന്ത്രപൂർവം ഒഴിവാക്കിയ ശേഷം; ക്രൂരത വെളിപ്പെടുന്നത് ഭക്ഷ്യവിഷബാധയേറ്റെന്ന മട്ടിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ദൊഡ്ഡയ്യയെ കസ്റ്റഡിയിൽ എടുത്തതോടെ; 120ഓളം പേർ ആശുപത്രിയിൽ
മറുനാടൻ ഡെസ്ക്
ബെംഗളൂരു ; ചാമരാജനഗർ സുൽവഡി കിച്ചുഗുട്ടി മാരമ്മ ക്ഷേത്രത്തിലെ പ്രസാദത്തിൽ മുൻ പൂജാരി ദൊഡ്ഡയ്യ 15 കുപ്പി കീടനാശിനി ചേർത്തിരുന്നുവെന്നു പൊലീസ്. ഈ പ്രസാദം കഴിച്ചതിനെ തുടർന്നു ഭക്ഷ്യവിഷബാധ മൂലം 15 പേരാണു മരിച്ചത്. 120 പേരോളം ആശുപത്രിയിൽ ചികിത്സയിലാണ്. ദൊഡ്ഡയ്യയെയും ഒരു സ്ത്രീ ഉൾപ്പെടെ മൂന്നു സഹായികളെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ക്ഷേത്രത്തിൽ നിർമ്മിച്ച പുലാവിലാണു കീടനാശിനി ചേർത്തത്. പാചകക്കാരെ തന്ത്രപൂർവം ഒഴിവാക്കിയ ശേഷമാണ് ദൊഡ്ഡയ്യയും കൂട്ടുകാരനും ഓർഗാനോ ഫോസ്ഫേറ്റ് പ്രസാദത്തിൽ കലർത്തിയത്. പാചകക്കാർ തിരികെയെത്തിയപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടെങ്കിലും കർപ്പൂരത്തിന്റെ മണമാണെന്ന് ഇവർ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പുലാവിൽ കീടനാശിനി കലർത്തിയതു ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റും സാലൂർ മഠത്തിലെ സ്വാമിയുമായ ഇമ്മാഡി മഹാദേവയുടെ നിർദ്ദേശ പ്രകാരമാണിതെന്നു ദൊഡ്ഡയ്യ സമ്മതിച്ചു.
ട്രസ്റ്റ് മേധാവിയായ ഹിമ്മാടി മഹാദേവസ്വാമിയുടെ നിർദ്ദേശത്തെത്തുടർന്നാണ് പ്രസാദത്തിൽ കീടനാശിനി കലർത്തിയതെന്നായിരുന്നു ദൊഡ്ഡയ്യയുടെ വെളിപ്പെടുത്തൽ. സംഭവവുമായി ബന്ധപ്പെട്ട് ഹിമ്മാടി മഹാദേവ സ്വാമി, പൂജാരി ദൊഡ്ഡയ്യ, ഗൂഢാലോചനയിൽ പങ്കാളികളായ മദേഷ്, ഭാര്യ അംബിക, എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്ര മാനേജരാണ് മദേഷ്. അംബികയും മഹാദേവസ്വാമിയും ഒരേ ഗ്രാമത്തിൽനിന്നുള്ളവരാണെന്നും ഇവർ തമ്മിൽ വിവാഹേതരബന്ധമുണ്ടായിരുന്നെന്നും ഐ ജി കെ വി ശരത്ചന്ദ്ര വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ക്ഷേത്രത്തിൽ തയ്യാറാക്കിയ പ്രസാദത്തിൽ കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന കീടനാശിനി കലർത്തിയതിനെ തുടർന്നായിരുന്നു ദുരന്തം.
നേരത്തേ മാരമ്മ ക്ഷേത്രത്തിൽ പൂജാരിയായിരുന്ന ദൊഡ്ഡയ്യയെ കഞ്ചാവു കേസിൽ പ്രതിയായതിനെ തുടർന്ന് ജനുവരിയിൽ പിരിച്ചുവിട്ടിരുന്നു. പിന്നീട് സമീപ ഗ്രാമത്തിലെ നാഗർകോവിൽ ക്ഷേത്രത്തിൽ പൂജാരിയായ ദൊഡ്ഡയ്യയെ മഹാദേവസ്വാമി വിളിച്ചു വരുത്തുകയായിരുന്നു. ക്ഷേത്ര ഗോപുര നിർമ്മാണവുമായി ബന്ധപ്പെട്ട് മഹാദേവസ്വാമിക്കു ട്രസ്റ്റ് അംഗങ്ങളുമായുള്ള അഭിപ്രായ ഭിന്നതയാണു ക്രൂരതയ്ക്കു പിന്നിലെന്ന് ഐജി ശരത് ചന്ദ്ര വിശദീകരിച്ചു. ദൊഡ്ഡയ്യയ്ക്കും മഹാദേവസ്വാമിക്കും പുറമേ ക്ഷേത്ര സെക്രട്ടറി മാതേഷ്, ഭാര്യ അംബിക എന്നിവരെയും പ്രതികളാക്കി രാമപുര പൊലീസ് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
എല്ലാം മുൻപേ കണക്ക് കൂട്ടി
സംഭവത്തിന് എട്ടുദിവസം മുമ്പ്, അംബികയുടെ വീട്ടിൽ ഒരു കൃഷി ഓഫീസർ എത്തിയിരുന്നു. ഇതേ കുറിച്ചു നടത്തിയ അന്വേഷണമാണ് പ്രതികളെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കാൻ പൊലീസിന് സഹായകമായത്. അംബികയുടെ ബന്ധു കൂടിയായിരുന്നു ഈ കൃഷി ഓഫീസർ. അഞ്ഞൂറുമില്ലിയുള്ള കീടനാശിനിയുടെ രണ്ടുകുപ്പികൾ അംബികയ്ക്കു നൽകിയതായി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചിരുന്നു. കീടനാശിനി പൂന്തോട്ടത്തിലെ ആവശ്യത്തിനു വേണ്ടിയാണെന്നായിരുന്നു കൃഷി ഓഫീസറിനോട് അംബിക പറഞ്ഞിരുന്നത്. ദിവസങ്ങൾക്കു ശേഷം ദുരന്ത വാർത്ത അറിഞ്ഞപ്പോൾ അംബികയെ ഇയാൾ വിളിച്ചിരുന്നു. മഹാദേവസ്വാമിയുടെ നിർദ്ദേശപ്രകാരമായിരുന്നു താൻ അങ്ങനെ ചെയ്തതെന്നായിരുന്നു അംബികയുടെ മറുപടി.
വയറുവേദന അഭിനയിച്ച് ദൊഡ്ഡയ്യ
പ്രസാദം കഴിച്ച ഭക്തർ മരിച്ചെന്ന വാർത്ത പുറത്തറിഞ്ഞതോടെ ദൊഡ്ഡയ്യ വയറുവേദന നടിച്ച് മൈസൂരുവിലെ കെ.ആർ. ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. എന്നാൽ, ദൊഡ്ഡയ്യയ്ക്ക് എന്തെങ്കിലും കുഴപ്പമുള്ളതായി ഡോക്ടർമാർ കണ്ടെത്തിയില്ല. ഇക്കാര്യം ഡോക്ടർമാർ പൊലീസിനെ അറിയിച്ചതിനെത്തുടർന്നാണ് ദൊഡ്ഡയ്യയെ അറസ്റ്റുചെയ്തത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് നാടിനെ നടുക്കിയ ദുരന്തത്തിന് പിന്നിലുള്ള ഗൂഢാലോചന പുറത്തുവന്നത്. ക്ഷേത്രവരുമാനത്തിന്റെ കാര്യത്തിൽ ട്രസ്റ്റ് മേധാവി ഹിമ്മാടി മഹാദേവസ്വാമിയും ഭരണസമിതിയിലെ മറ്റ് അംഗങ്ങളും തമ്മിലാണ് ഭിന്നത ഉണ്ടായിരുന്നത്. 1.2 കോടി രൂപ ചെലവഴിച്ച് ക്ഷേത്രഗോപുരം പണികഴിപ്പിക്കാൻ മഹാദേവസ്വാമി തീരുമാനിച്ചിരുന്നു. ഇതിന്റെ കരാർ അനുയായിക്ക് നൽകിയതും തർക്കം രൂക്ഷമാക്കിയെന്ന് ഐ.ജി. ശരത് ചന്ദ്ര പറഞ്ഞു.
കണക്കുകൾ വേണമെന്നാ ആവശ്യം പകയിലേക്ക്
സാലൂരു മഠത്തിലെ ഹിമ്മാടി മഹാദേവ സ്വാമിയുടെ നേതൃത്വത്തിലാണ് കിച്ചു മാരമ്മ ക്ഷേത്രം ട്രസ്റ്റ് പ്രവർത്തിക്കുന്നത്. ക്ഷേത്രത്തിന്റെ ട്രസ്റ്റിമാർ തമ്മിൽ അഭിപ്രായവ്യത്യാസം ഉടലെടുത്തതിനെത്തുടർന്ന് രണ്ട് വിഭാഗങ്ങളായി തിരിഞ്ഞിരുന്നു. ക്ഷേത്രവരുമാനത്തിൽ നിന്ന് മഹാദേവസ്വാമി അനധികൃതമായി പണം കവരുന്നെന്ന ആരോപണം ട്രസ്റ്റിലെ മറുവിഭാഗത്തിന്റെ എതിർപ്പിനിടയാക്കി. പണം ചെലവഴിക്കുന്നതിന്റെ കൃത്യമായ കണക്കുകൾ വേണമെന്ന് ആവശ്യപ്പെട്ട ഇവർ ക്ഷേത്രത്തിന്റെ സാമ്പത്തിക ഇടപാടുകൾ ഓഡിറ്റ് ചെയ്യാനും തുടങ്ങി. ഇത് മഹാദേവസ്വാമിക്ക് ഇഷ്ടപ്പെട്ടില്ല.
കഴിഞ്ഞ ഒക്ടോബറിലാണ് ട്രസ്റ്റ് പുതിയ ഗോപുരം നിർമ്മിക്കാൻ പദ്ധതിയിട്ടത്. ട്രസ്റ്റിലെ മറ്റംഗങ്ങൾ ഇതിനെ എതിർത്തു. ട്രസ്റ്റിന് ആകെ 34 ലക്ഷം രൂപ മാത്രം കൈവശമുള്ളപ്പോൾ 1.2 കോടി രൂപയുടെ പദ്ധതി സാധ്യമല്ലെന്ന് ഇവർ അഭിപ്രായപ്പെട്ടു. ഇതേത്തുടർന്ന് എതിർവിഭാഗം കുറഞ്ഞ നിരക്കിൽ കരാർ കൊടുത്തു. ഗോപുരം നിർമ്മാണത്തിന്റെ തറക്കല്ലിടൽ ചടങ്ങ് ആഘോഷമാക്കാനും തീരുമാനിച്ചു. ചടങ്ങ് നടക്കുമെന്നായപ്പോൾ മഹാദേവ സ്വാമി പ്രസാദത്തിൽ വിഷം കലർത്താൻ തീരുമാനിച്ചെന്നാണ് പൊലീസ് പറയുന്നത്. ചോറു വേവിക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ കീടനാശിനി കലർത്താനായിരുന്നു തീരുമാനം. ഭക്തർക്ക് പ്രശ്നമുണ്ടായാൽ ട്രസ്റ്റ് നിയന്ത്രണത്തിലാക്കാമെന്നാണ് ഹിമ്മാടി മഹാദേവസ്വാമി കരുതിയതെന്ന് പൊലീസ് പറഞ്ഞു.
പാചകക്കാരെ തന്ത്രത്തിൽ മാറ്റി കീടനാശിനി പ്രസാദത്തിൽ കലർത്തുന്നു
തറക്കല്ലിടൽ ചടങ്ങിന് ക്ഷണം ലഭിച്ചപ്പോൾ മഹാദേവസ്വാമി, മാദേഷും ഭാര്യ അംബികയുമായി ഗൂഢാലോചന നടത്തി. മാദേഷും അംബികയുമാണ് നാഗർകോവിൽ ക്ഷേത്രത്തിലെ പൂജാരി ദൊഡ്ഡയ്യയ്ക്ക് കീടനാശിനി കൈമാറിയതെന്ന് പൊലീസ് പറഞ്ഞു. ഡിസംബർ 14-ന് രാവിലെ ദൊഡ്ഡയ്യ കിച്ചു മാരമ്മ ക്ഷേത്രത്തിലെത്തി. ക്ഷേത്രത്തിന്റെ അടുക്കളയിലെത്തിയപ്പോൾ പ്രസാദം പാചകം ചെയ്തു കഴിഞ്ഞതായി കണ്ടു. എല്ലാവരും ചടങ്ങിൽ പങ്കെടുക്കുന്ന സമയത്ത് ദൊഡ്ഡയ്യ പുലാവിൽ കീടനാശിനി കലർത്തി. ഈ വിവരം അറിയാതെ ക്ഷേത്രം ഭാരവാഹികൾ പ്രസാദം ഭക്തർക്ക് വിതരണം ചെയ്യുകയായിരുന്നു.
മുഖ്യപാചകക്കാരൻ കുളിക്കാൻ പോയ സമയത്തായിരുന്നു ഇവർ കീടനാശിനി പ്രസാദത്തിൽ കലർത്തിയത്. തിരിച്ചെത്തിയ പാചകക്കാരൻ പ്രസാദത്തിൽനിന്ന് അസാധാരണഗന്ധം പുറപ്പെടുന്നത് ശ്രദ്ധിച്ചു. എന്നാൽ ചേരുവ കൂടിപ്പോയതാകാം ഇതിനു കാരണമെന്നു വിചാരിച്ചിരുന്നതായി ഇയാൾ പൊലീസിനോടു പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ
- നാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും രണ്ടാം ഘട്ടത്തിലും ആവേശം പോരാ; 2019 ലെ അപേക്ഷിച്ച് പോളിങ്ങിൽ എട്ട് ശതമാനത്തോളം കുറവ്; പ്രാഥമിക കണക്കുകൾ പ്രകാരം കേരളത്തിൽ 7.32 ശതമാനത്തോളം കുറവ്; വോട്ടർമാർ ഏറ്റവും ആവേശത്തോടെ എത്തിയത് കണ്ണൂരിൽ; വോട്ടിങ് ശതമാനം കുറഞ്ഞത് ചർച്ചയാക്കി രാഷ്ട്രീയ കക്ഷികൾ
- കഥകളി കലാകാരിക്ക് ദുബായിൽ പരിപാടി വാഗ്ദാനം ചെയ്ത ശേഷം ആവശ്യപ്പെട്ടത് ലഹരി കടത്തണമെന്ന്; വിസമ്മതിച്ചപ്പോൾ കാറിൽ പൂട്ടിയിട്ട് ദേഹോപദ്രവവും ലൈംഗിക ചൂഷണവും; കൊച്ചിയിലെ ഗൂണ്ടാത്തലവൻ മരട് അനീഷിന്റെ മുൻ കൂട്ടാളി പി എച്ച് ഹാരിസ് അറസ്റ്റിൽ
- തകർപ്പൻ സെഞ്ചുറിയുമായി ബെയർസ്റ്റോ നിറഞ്ഞാടിയപ്പോൾ പഞ്ചാബിന് ടി-20 ചരിത്രത്തിലെ റെക്കോഡ് റൺ ചേസ് വിജയം; കൊൽക്കത്തയുടെ റൺമല കീഴടക്കാൻ അതേ നാണയത്തിൽ മറുപടി; 8 വിക്കറ്റ് വിജയം എട്ടുപന്തുകൾ ബാക്കി നിൽക്കെ
- മൂന്നാറിൽ ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടിൽ യുവതി മരിച്ച സംഭവം; കാരണം ഹൃദയാഘാതാം
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- അമേരിക്കയിലെ കലിഫോർണിയയിൽ കാർ മരത്തിലിടിച്ച് അപകടം; രണ്ട് കുട്ടികളടക്കം മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു
- ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയത് മലയാളി നഴ്സിനെ; മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കൾ: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
- ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീയിട്ടു കൊന്ന കേസ്: പ്രതി മഹേഷിന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ; കൊലപാതകം വിവാഹം നടന്ന് 3 മാസത്തിനകം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- അത്യാഡംബര കാറിൽ കറങ്ങി മോഷണം; ആ പണം ഉപയോഗിച്ച് ചെയ്യുക സാമൂഹിക സേവനം; റോഡുകൾ നിർമ്മിച്ചും പാവപ്പെട്ട പെൺകുട്ടികളുടെ മാംഗല്യം നടത്തിയും കൈയടി നേടിയ ബീഹാറിലെ 'റോബിൻഹുഡ്'; ഭാര്യ ജനപ്രതിനിധി; ഇത് റോബിൻഹുഡ് സംവിധായകന്റെ വീട്ടിൽ നിന്നും ഒരു കോടിയുടെ മുതൽ കവർന്ന കള്ളന്റെ കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍