തോക്കെടുത്താൽ ഇനി മരണമാണെന്നും ഉടൻ കീഴടങ്ങണമെന്നും യാതൊരു ദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ടെന്നും പ്രഖ്യാപിച്ചത് വെറുതെയല്ല; ഷോപ്പിയാനിൽ ഇന്നും രണ്ട് ഭീകരെ കൊന്ന് ഇന്ത്യൻ സുരക്ഷാ സേന; മൂന്നാമന് വേണ്ടി മേഖല വളഞ്ഞ് സൈനിക നീക്കം; ജെയ്ഷെ ഉന്മൂലനത്തിൽ കാശ്മീരിനുള്ളിലും പോരാട്ടം തുടർന്ന് ഇന്ത്യ; കൊല്ലപ്പട്ടത് പുൽവാമയിലെ ഭീകരാക്രണത്തിന് സഹായം ചെയ്തവരെന്ന് സൂചന
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. അതിർത്തിയിൽ പാക്കിസ്ഥാൻ സൈന്യം ഷെല്ലാക്രമണവും നടത്തുന്നുണ്ട്. ഇതിനിടെയാണ് ഷോപ്പിയാനിലെ ആക്രമണം നടന്നത്. ഷോപ്പിയാനിലെ മേമന്ദറിൽ പരിശോധനക്കിടയിലാണ് തീവ്രവാദികൾ സുരക്ഷാ സേനക്കു നേരെ ആക്രമണം നടത്തിയത്. സേന തിരിച്ചടിച്ചു. പുലർച്ചെ രണ്ട്് മണിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. തീവ്രവാദി സംഘത്തിൽ മൂന്നു പേരുള്ളതായി സുരക്ഷാ സേന വ്യക്തമാക്കി. രണ്ട് പേരുടെ മരണമാണ് ഉറപ്പാക്കിയത്. മൂന്നാമനായുള്ള തെരച്ചിൽ തുടരുകയാണ്.
തീവ്രവാദികൾ ഒളിഞ്ഞിരിപ്പുണ്ടെന്ന രഹസ്യവിവരത്തേത്തുടർന്നാണ് സുരക്ഷാ സേന ഈ മേഖലയിൽ പരിശോധന തുടങ്ങിയത്. ഇതിനിടെയാണ് ഭീകർ വെടിവയ്പ്പ് നടത്തിയത്. ഇതോടെ പ്രദേശം ഇന്ത്യൻ സേന വളഞ്ഞു. പുൽവാമയിലെ ഭീകരാക്രമണത്തിന് ശേഷം കാശ്മീരിലെ ഭീകരരെ കണ്ടെത്താൻ തദ്ദേശിയരുടെ സഹായത്തോടെ ഇന്ത്യൻ സുരക്ഷാ സേന ശ്രമം തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായാണ് മൂന്ന് ഭീകരരുടെ ഒളിത്താവളം ഇന്ത്യ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലും സമാന രീതിയിൽ ഭീകരരെ ഇന്ത്യ വകവരുത്തിയിരുന്നു. ഇന്ന് കൊല്ലപ്പെട്ടവർക്ക് പുൽവാമയിലെ ഭീകരാക്രമണവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് സൂചനകൾ. കൃത്യമായ വിവരം കിട്ടിയതന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ.
ഷോപ്പിയാനിൽ ഇന്ന് പുലർച്ചെ രണ്ട് മണിക്ക് ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. ഷോപ്പിയാനിലെ മെമന്താറിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. തോക്കെടുത്താൽ ഇനി മരണമാണെന്നും ഉടൻ കീഴടങ്ങണമെന്നും യാതൊരു ദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ടെന്നും താഴ്വരയിലെ ഭീകരരോട് സൈന്യം വ്യക്തമാക്കിയിരുന്നു. ചിനാർ കോർ മേധാവിയായ കെജെഎസ് ധില്ലനാണ് രാഷ്ട്രത്തിന് വേണ്ടി പ്രഖ്യാപിക്കുന്നു എന്നു പറഞ്ഞുകൊണ്ട് ഇത്തരമൊരു അന്ത്യശാസനം നൽകിയത്. അതിന് പിന്നാലെ കാശ്മീരിലെ എല്ലാ ഭീകരരുടേയും ലിസ്റ്റ് തയ്യാറാക്കുകയും ചെയ്തു. ഇതോടൊപ്പം ഒളിത്താവളങ്ങൾ എന്ന് സംശയിക്കുന്ന സ്ഥലങ്ങളിലെല്ലാം പരിശോധനകളും കർശനമാക്കി. മക്കളെ തീവ്രവാദത്തിലേക്ക് ഇറക്കിവിടുന്ന അമ്മമാരോടും ഇനി അങ്ങനെ വിട്ടാൽ ദുഃഖിക്കേണ്ടിവരുമെന്ന് ധില്ലൻ മുന്നറിയിപ്പ് നൽകിയിരുന്നു.
പുൽവാമ ആക്രമണത്തിന്റെ ആസൂത്രകനും ജയ്ഷെ തലവൻ മസൂർ അസദിന്റെ വലംകൈയുമായ കമ്രാൻ എന്ന അബ്ദുൾ റഷീദ് ഖാസിയെ കൊലചെയ്തതോടെ തന്നെ കശ്മീരിലെ ജയ്ഷെയുടെ തലയരിഞ്ഞുവെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു. ഇനി ശേഷിക്കുന്ന വേരുകൾ കൂടെ ഇല്ലാതാക്കി താഴ്വരയെ ശുദ്ധീകരിക്കുന്നതിനാണ് സൈന്യത്തിന്റെ ശ്രമം. ഇതിനുള്ള പോരാട്ടമാണ് ഇന്ന് ഷോപ്പിയാനിലും നടന്നത്. ഇതിനായി ശക്തമായ നടപടികളാണ് സൈന്യം തുടങ്ങിയിരിക്കുന്നതെന്ന് റി്പ്പോർട്ടുകളിൽ പറയുന്നു. ജെയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയെ പൂർണമായും ഇല്ലാതാക്കാനും അതിലേക്കുള്ള റിക്രൂട്ട്മെന്റുകൾ മുഴുവനായും തടയാനുമാണ് പദ്ധതി. ഇതിനായി ഒരു പക്ഷെ യുദ്ധത്തിനു പോലും മടിക്കില്ലെന്ന് സൈന്യം മുന്നറിയിപ്പും നൽകി. പാക്കിസ്ഥാനിൽ നിന്ന് ട്രെയിനിങ് നടത്തി എത്തുന്നവർക്ക് സംരക്ഷണം നൽകുന്നവർക്ക് എതിരെയും ശക്തമായ നടപടി ഉണ്ടാവും.
ജയ്ഷെ ഉന്മൂലനത്തിന്റെ ആദ്യപടിയായി ദക്ഷിണ കശ്മീരിൽ ഒളിവിൽ കഴിയുന്ന ജയ്ഷെ ഭീകരരുടെ ഹിറ്റ് ലിസ്റ്റ് തയാറാക്കിക്കഴിഞ്ഞു. ഇവരെ തിരഞ്ഞുപിടിച്ച് വധിക്കാനാണ് കരസേന ഒരുങ്ങുന്നത്. ഭീകരരുടെ നീക്കങ്ങൾ സംബന്ധിച്ച രഹസ്യ വിവരങ്ങൾ ശേഖരിച്ചുതുടങ്ങി. ഇതിനായി പ്രദേശവാസികൾക്കിടയിൽ ചാരന്മാരെ നിയോഗിച്ചുകഴിഞ്ഞു. ഇനിയൊരു പുൽവാമ കാശ്മീരിൽ ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ച് അതിവേഗം തിരിച്ചടി നൽകാനാണ് സൈന്യത്തിന്റെ തീരുമാനം. ബിഎസ്എഫും സി ആർ പി എഫും ചിനാർ കോറും ഒരുമിച്ചാണ് ഓപ്പറേഷൻസ് നിയന്ത്രിക്കുന്നത്. ഇത്തരത്തിൽ 'ഓപ്പറേഷൻ ക്ളീൻ കാശ്മീർ' പുരോഗമിക്കുമ്പോൾ അതോടൊപ്പം പുതുതായി ഭീകരവാദം പൊട്ടിമുളയ്ക്കില്ലെന്നും ഉറപ്പാക്കും.
കാശ്മീരിൽ ഉണ്ടെന്ന് കരുതുന്ന നാല്പതോളം പേരെ കണ്ടെത്തി ഇല്ലാതാക്കുകയാണ് സൈന്യത്തിന്റെ ആദ്യ ദൗത്യം. ജെയ്ഷെ മുഹമ്മദ് അതിന്റെ നേതൃനിരയുടെ വിവരങ്ങൾ പുറത്തുവിടാറില്ല. പല ഓപ്പറേഷൻസും കഴിഞ്ഞാകും അതാരാണ് ചെയ്തതെന്നും മറ്റും അവകാശവാദം ഉന്നയിക്കുക. എന്നാലും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സെർച്ച് മുന്നോട്ടു പോകുകയാണ്. ഇതിനിടെയാണ് ഷോപ്പിയാനിലെ ഭീകര സാന്നിധ്യം സേന തിരിച്ചറിഞ്ഞതും. പ്രദേശത്തെ ഫോണുകളെല്ലാം നിരീക്ഷണത്തിലാണ്. അതേസമയം, ഭീകരരിൽ ചിലർ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചും ജെയ്ഷെ ആസ്ഥാനവുമായും ഐഎസ്ഐയുമായും ബന്ധപ്പെടുന്നു എന്ന സംശയം ശക്തമാണ്. ഇക്കാര്യവും പരിശോധിക്കുന്നുണ്ട്.
ബാലാക്കോട്ടിലെ ഇന്ത്യൻ വ്യോമാക്രമണത്തിന് പിന്നാലെ കശ്മീർ അതിർത്തിയിൽ ഗ്രാമീണരെ മറയാക്കി പാക്കിസ്ഥാൻ മിസൈൽ, മോർടാർ ആക്രമണം നടത്തുകയാണ്. ആക്രമണത്തിൽ അഞ്ച് ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റു. നിസാര പരിക്കുകളാണ് സൈനികരുടേതെന്നാണ് പ്രാഥമിക വിവരം. പാക്കിസ്ഥാന്റെ സൈനിക പോസ്റ്റുകൾക്ക് നേരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഇന്ത്യൻ പ്രത്യാക്രമണത്തിൽ നിരവധി പാക് സൈനികർക്ക് പരിക്കേറ്റു. ഇതിനൊപ്പമാണ് ഷോപ്പിയാനിലെ ഏറ്റുമുട്ടലും. ബാലാകോട്ട് അക്രമണത്തിന് പിന്നാലെ ഇന്നലെ വൈകീട്ട് ആറുമണിക്കാണ് പാക്കിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചത്.
ഇതിന് ശേഷം നിയന്ത്രണ രേഖയിൽ പന്ത്രണ്ടോളം സ്ഥലങ്ങളിൽ വെടി നിർത്തൽ ലംഘനമുണ്ടായി. യാതൊരു പ്രകോപനവും കൂടാതെ ഇന്ത്യൻ സൈനികർക്കെതിരെ പാക്കിസ്ഥാൻ വെടിയുതിർക്കുകയായിരുന്നു. അതിർത്തിയിലെ ജനവാസ മേഖലകളിലെ വീടുകളെ മറയാക്കിയാണ് പാക്കിസ്ഥാൻ ആക്രമണം നടത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ
- നാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും രണ്ടാം ഘട്ടത്തിലും ആവേശം പോരാ; 2019 ലെ അപേക്ഷിച്ച് പോളിങ്ങിൽ എട്ട് ശതമാനത്തോളം കുറവ്; പ്രാഥമിക കണക്കുകൾ പ്രകാരം കേരളത്തിൽ 7.32 ശതമാനത്തോളം കുറവ്; വോട്ടർമാർ ഏറ്റവും ആവേശത്തോടെ എത്തിയത് കണ്ണൂരിൽ; വോട്ടിങ് ശതമാനം കുറഞ്ഞത് ചർച്ചയാക്കി രാഷ്ട്രീയ കക്ഷികൾ
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- കഥകളി കലാകാരിക്ക് ദുബായിൽ പരിപാടി വാഗ്ദാനം ചെയ്ത ശേഷം ആവശ്യപ്പെട്ടത് ലഹരി കടത്തണമെന്ന്; വിസമ്മതിച്ചപ്പോൾ കാറിൽ പൂട്ടിയിട്ട് ദേഹോപദ്രവവും ലൈംഗിക ചൂഷണവും; കൊച്ചിയിലെ ഗൂണ്ടാത്തലവൻ മരട് അനീഷിന്റെ മുൻ കൂട്ടാളി പി എച്ച് ഹാരിസ് അറസ്റ്റിൽ
- തകർപ്പൻ സെഞ്ചുറിയുമായി ബെയർസ്റ്റോ നിറഞ്ഞാടിയപ്പോൾ പഞ്ചാബിന് ടി-20 ചരിത്രത്തിലെ റെക്കോഡ് റൺ ചേസ് വിജയം; കൊൽക്കത്തയുടെ റൺമല കീഴടക്കാൻ അതേ നാണയത്തിൽ മറുപടി; 8 വിക്കറ്റ് വിജയം എട്ടുപന്തുകൾ ബാക്കി നിൽക്കെ
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീയിട്ടു കൊന്ന കേസ്: പ്രതി മഹേഷിന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ; കൊലപാതകം വിവാഹം നടന്ന് 3 മാസത്തിനകം
- തൃത്താലയിൽ പത്ത് വയസുകാരൻ വീട്ടിൽ മരിച്ച നിലയിൽ
- കള്ളനാണയങ്ങളെ ദൈവത്തിന് തിരിച്ചറിയാം; പത്മജയുടെ പ്രാർത്ഥന ആവശ്യമില്ലെന്നും കെ. മുരളീധരൻ; പാർട്ടി ഏൽപിച്ച കാര്യങ്ങൾ ചെയ്യാൻ കഴിയുന്നുവെന്നതാണ് സംതൃപ്തിയെന്നും പ്രതികരണം
- നാലുമണിക്കൂറോളം വോട്ടുചെയ്യാൻ കാത്തുനിന്നവർ; മനസുമടുത്ത് വോട്ടുചെയ്യാതെ പോയവർ; ബട്ടനിൽ വോട്ടുകുത്തിയിട്ടും രേഖപ്പെടുത്താൻ സാധാരണയിൽ കവിഞ്ഞ സമയം; ഉദ്യോഗസ്ഥരുടെ ക്ഷാമം; കമ്മീഷന് പരാതി നൽകി കോൺഗ്രസ്
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- അത്യാഡംബര കാറിൽ കറങ്ങി മോഷണം; ആ പണം ഉപയോഗിച്ച് ചെയ്യുക സാമൂഹിക സേവനം; റോഡുകൾ നിർമ്മിച്ചും പാവപ്പെട്ട പെൺകുട്ടികളുടെ മാംഗല്യം നടത്തിയും കൈയടി നേടിയ ബീഹാറിലെ 'റോബിൻഹുഡ്'; ഭാര്യ ജനപ്രതിനിധി; ഇത് റോബിൻഹുഡ് സംവിധായകന്റെ വീട്ടിൽ നിന്നും ഒരു കോടിയുടെ മുതൽ കവർന്ന കള്ളന്റെ കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍