ജീവപര്യന്തം തടവ് വരെ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങൾ ചുമത്തി ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു; ചുമത്തിയത് ബലാൽസംഗവും പ്രകൃതി വിരുദ്ധപീഡനവും അടക്കം അഞ്ചുവകുപ്പുകൾ; പാലാകോടതിയിൽ കുറ്റപത്രം നൽകിയത് വൈക്കം ഡിവൈഎസ്പി കെ.സുഭാഷ്; പൊലീസ് നടപടിയിൽ സന്തോഷമെന്നും പകുതി നീതി കിട്ടിയെന്നും കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ
മറുനാടൻ മലയാളി ബ്യൂറോ
പാലാ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപത്രം സമർപ്പിച്ചു. പാലാ കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. മാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം ഉൾപ്പെടെ അഞ്ച് വകുപ്പുകളാണ് ബിഷപിനെതിരെ ചുമത്തിയിട്ടുള്ളത്. കർദിനാൾ വൈക്കം ഡിവൈഎസ്പി .കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. ശാസ്ത്രീയ പരിശോധന റിപ്പോർട്ടുകൾ രേഖകൾ ഉൾപ്പെടെ അഞ്ച് വാല്യങ്ങളിലായി രണ്ടായിരം പേജ് അടങ്ങുന്നതാണ് കുറ്റപത്രം. ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് കേസിലെ ഏക പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിന് മേൽ ചുമത്തിയിട്ടുള്ളത്. അധികാരം ദുരുപയോഗം ചെയ്ത് ലൈംഗിക പീഡനത്തിന് പുറമെ ഭീഷണിപ്പെടുത്തൽ അന്യായമായി തടഞ്ഞു വെക്കൽ തുടങ്ങിയ കുറ്റങ്ങളും ബിഷപ്പിനെതിരെയുണ്ട്. ബിഷപ്പിനെ അറസ്റ്റ് ചെയ്ത് 9 മാസം പിന്നിടുമ്പോഴാണ് കുറ്റപത്രം നൽകിയത്. കുറ്റപത്രം സമർപ്പിച്ചതിൽ സന്തോഷമെന്ന് കന്യാസ്ത്രീകൾ പ്രതികരിച്ചു. പാതി നീതി ലഭ്യമായി. അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും അവർ പറഞ്ഞു.
കേസിൽ ആകെ സാക്ഷികൾ 83 പേരാണ്. ഇതിൽ 27കന്യാസ്ത്രീകൾ, 11 വൈദീകർ, മൂന്നു മെത്രാന്മാർ, ഒരു കർദിനാൾ, ഒരു ഡോക്ടർ, ഏഴു മജിസ്ട്രേറ്റർ എന്നിവർ ഉൾപ്പെടുന്നു. ആയിരത്തിലേറെ പേജുകൾ വരുന്നതാണ് കുറ്റപത്രം. ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് നടന്ന് ഒരു വർഷമാകാറാകുമ്പോഴും കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. കന്യാസ്ത്രീക്ക് നീതി ഉറപ്പാക്കാൻ ലക്ഷ്യമിട്ട് രൂപീകരിച്ച സേവ് അവർ സിസ്റ്റേഴ്സ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ വീണ്ടും സമരം തുടങ്ങാൻ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ കുറ്റപത്രം നൽകിയിരിക്കുന്നത്. നേരത്തെ കേസിലെ പരാതിക്കാരിയും ഇവർക്കൊപ്പം നിൽക്കുകയും കേസിലെ സാക്ഷികളുമായ കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകളും കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിനെതിരേ രംഗത്തു വന്നിരുന്നു. കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് തങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാകുമെന്നു കന്യാസ്ത്രീകൾ പരാതി നൽകിയിരുന്നു.
ഇതു കാണിച്ച് പൊലീസിനും മുഖ്യമന്ത്രിക്കും പരാതികൾ നൽകിയിരുന്നു. ഡിജിപിയുടെ ഓഫിസിൽ സമർപ്പിച്ചിരിക്കുന്ന കുറ്റപത്രം അവിടെ നിന്നുള്ള അനുമതി കിട്ടിയാൽ ഉടനെ കോടതിയിൽ സമർപ്പിക്കുമെന്നായിരുന്നു അന്വേഷ ഉദ്യോഗസ്ഥർ ആദ്യം പറഞ്ഞിരുന്നത്. 2018 ജൂണിൽ ആയിരുന്നു കേസിന് ആസ്പദമായ പരാതി പൊലീസിന് നൽകുന്നത്. എന്നാൽ പരാതി നൽകി എൺപതു ദിവസങ്ങളോളം പിന്നിട്ടതിനു ശേഷം മാത്രമാണ് പ്രതിയായ ബിഷപ്പിനെ ചോദ്യം ചെയ്യാൻ തന്നെ പൊലീസിന് കഴിഞ്ഞത്. കത്തോലിക്ക സഭയുടെ ചരിത്രത്തിലാദ്യമെന്നോണം കന്യാസ്ത്രീകൾ തെരുവിൽ ഇറങ്ങി സമരം ചെയ്ത സാഹചര്യത്തിലാണ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും പൊലീസ് തയ്യാറായത്. 14 ദിവസത്തോളം കന്യാസ്ത്രീകൾ സമരം ചെയ്തിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിലാണ് ചോദ്യം ചെയ്യലിന് തയ്യാറായി ബിഷപ്പ് ഫ്രാങ്കോ ജലന്ധറിൽ നിന്നു കേരളത്തിൽ എത്തുന്നത്. തുടർന്ന് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാഴ്ച്ചയോളം റിമാൻഡിൽ കഴിഞ്ഞശേഷം ജാമ്യം നേടി ബിഷപ്പ് പുറത്തിറങ്ങുകയും ചെയ്തു. ഫ്രാങ്കോ മുളക്കൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം ജലന്ധറിലേക്ക് പോവുകയായിരുന്നു. കേസിൽ പ്രതിയായതിനു പിന്നാലെ ജലന്ധർ രൂപത തലവൻ സ്ഥാനത്തു നിന്നും അദ്ദേഹത്തെ മാറ്റിയിരുന്നു. എന്നാൽ ബിഷപ്പ് ഫ്രാങ്കോ കേസ് അട്ടിമറിക്കാൻ ശ്രമം നടത്തുകയാണെന്ന ആരോപണവും ഇതിനു പിന്നാലെ ഉയർന്നു. സാക്ഷികളായ കന്യാസ്ത്രീകൾ തന്നെയാണ് പ്രധാനമായും ഇത്തരമൊരു ആരോപണം ഉയർത്തിയത്.
സാക്ഷികളായ മിഷണറീസ് ഓഫ് ജീസസ് സന്ന്യാസിനി സമൂഹത്തിലെയും ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്ന്യാസിനി സമൂഹത്തിലെയും കന്യാസ്ത്രീകൾ ജീവന് ഭീഷണി നേരിടുന്നത് ഉൾപ്പെടെയുള്ള വെല്ലുവിളികൾ അതിജീവിക്കേണ്ട സഹചര്യം അതിനു പിന്നാലെ ഉണ്ടാവുകയും ചെയ്തു. കുറവിലങ്ങാട് മഠത്തിൽ താമസിക്കുന്ന, പരാതിക്കാരിയും സാക്ഷികളുമായി ആറു കന്യാസ്ത്രീകൾക്കുമെതിരേ പ്രതികാര ബുദ്ധിയോടെ സഭതലങ്ങളിൽ നിന്നും നീക്കങ്ങൾ നടക്കുന്നതിനെതിരേ മുഖ്യമന്ത്രിക്കും പൊലീസിനും പരാതികൾ നൽകിയിട്ടുണ്ട്. കന്യാസ്ത്രീകളെ പലയിടങ്ങളിലേക്ക് സ്ഥലംമാറ്റാനുള്ള തീരുമാനങ്ങൾ ഉണ്ടാവുകയും അതിനെതിരേ പ്രതിഷേധം കന്യാസ്ത്രീകളുടെ ഭാഗത്തു നിന്നുണ്ടാവുകയും ഒടുവിൽ രൂപത അധ്യക്ഷനായ ബിഷപ്പ് തന്നെ സ്ഥലം മാറ്റ ഉത്തരവ് പിൻവലിക്കുകയും ചെയ്തിരുന്നു.
തങ്ങളുടെ ജീവിതത്തിനും ജീവനും സംരക്ഷണമാവശ്യപ്പെട്ട് ഭരണാധികാരികൾക്കും പൊലീസിനും മുന്നിൽ പരാതികൾ നൽകുമ്പോഴും കന്യാസ്ത്രീകൾ പ്രധാനമായും ആവശ്യപ്പെടുന്നത് കേസിന്റെ വിചാരണ ആരംഭിക്കാനും അതിനു മുന്നോടിയായി കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനുമായിരുന്നു. ഇതിൽ കാലതാമസം വരുന്നതിന്റെ പുറത്തായിരുന്നു വീണ്ടുമൊരു സമരത്തിന് തയ്യാറെടുപ്പുകൾ നടന്നത്.നാല് മാസം നീണ്ട വിശദമായ അന്വേഷണത്തിന് ശേഷം തെളിവുകളുടെ അടിസ്ഥാനത്തിൽ ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു. 25 ദിവസം ജയിലിൽ കിടന്ന ഫ്രാങ്കോ മുളയ്ക്കൽ നിലവിൽ ജാമ്യത്തിലിറങ്ങി ജലന്ധറിലാണ്. പാലാ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതോടെ ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ ഹാജരാകണം.
കേസിന്റെ നാൾ വഴികൾ ഇങ്ങനെ
മിഷണറീസ് ഓഫ് ജീസസ് സഭാംഗമായ കന്യാസ്ത്രീയാണ് ജലന്ധർ രൂപത മുൻ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയത്. 2014 മുതൽ 2016 വരെയുള്ള കാലയളവിൽ 13 തവണ കുറുവിലങ്ങാട് മഠത്തിൽ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.
2014 മെയ് മാസം അഞ്ചാം തിയതി ചാലക്കുടിയിൽ സഭ നടത്തിയ അച്ചൻ പട്ടം നൽകുന്ന ചടങ്ങിൽ മുഖ്യ കാർമികൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലായിരുന്നു. ഈ ചടങ്ങിന് ശേഷം ബിഷപ്പ് കുറവിലങ്ങാട് മഠത്തിൽ ആദ്യമായി താമസിക്കാൻ എത്തി. പിറ്റേ ദിവസം കന്യാസ്ത്രീയുടെ സഹോദരന്റെ മകന്റെ ആദ്യകുർബാന ചടങ്ങിൽ പങ്കെടുത്തു. ഈ ദിവസങ്ങളിൽ മഠത്തിലെ 20 ആം നമ്പർ മുറിയിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.
2017 മാർച്ച് 26 ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി മദർ സുപ്പീരിയറിന് പരാതി നൽകി. ഇതേത്തുടർന്ന് ജലന്ധറിൽ നിന്ന് മദർ സുപ്പീരിയറും സംഘവും കുറുവിലങ്ങാട് മഠത്തിലെത്തി തെളിവെടുപ്പ് നടത്തി.
2018 ജൂൺ; 2 പരാതി പിൻവലിക്കണമെന്ന ആവശ്യവുമായി ഫ്രാങ്കോ മുളയ്ക്കലിന്റെ സുഹൃത്തായ കോടനാട് വികാരി കന്യാസ്ത്രീയെ സമീപിക്കുന്നു.
ജൂൺ ; 27 കന്യാസ്ത്രീ പരാതി ജില്ലാ മേധാവിക്ക് നല്;കി.
ജൂൺ; 28 എഫ്ഐആർ പൊലീസ് രജിസ്റ്റർ ചെയ്തു.
ജൂലൈ 1 കന്യാസ്ത്രീയുടെ വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
ജൂലൈ 3 ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസിക് സംഘം കുറുവിലങ്ങാട് മഠത്തിൽ.
ജൂലൈ 5 ചങ്ങനാശ്ശേരി മജിസ്ട്രേറ്റിന് മുമ്പാകെ 164 അനുസരിച്ച് കന്യാസ്ത്രീയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.
ജൂലൈ 7 രഹസ്യമൊഴിയുടെ പകർപ്പിനായി പാലാ കോടതിയിൽ പൊലീസ് അപേക്ഷ സമർപ്പിച്ചു. ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ മഠത്തിലെത്തി കന്യാസ്ത്രീയെ കണ്ടു.
ജൂലൈ 8 കന്യാസ്ത്രീയുടെ ബന്ധുക്കൾ ബിഷപ്പിനെ ഭീഷണിപ്പെടുത്തയെന്ന കേസിൽ സാക്ഷിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ബിഷപ്പ് ജലന്ധറിലേക്ക് വിളിച്ചു വരുത്തി പരാതി എഴുതി വാങ്ങിയെന്ന് സാക്ഷിയായ സിജോ അന്വേഷണ സംഘത്തിന് മൊഴി നൽകി. സിജോയുടെ മൊഴി പൊലീസ് വീഡിയോയിൽ പകർത്തി
ജൂലൈ 9 കന്യാസ്ത്രീ മജിസ്ട്രേറ്റിന് മുമ്പാകെ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു
ജൂലൈ 10 ബിഷപ്പ് വിദേശത്തേക്ക് കടക്കാതിരിക്കുന്നതിനായി അന്വേഷണ സംഘം വ്യോമയാന മന്ത്രാലയത്തിന്റെ സഹായം തേടി.
ജൂലൈ 12 അന്വേഷണ സംഘം മൊഴിയെടുക്കുന്നതിനായി കണ്ണൂരിലെ രണ്ട് മഠങ്ങളിലെത്തി.
ജൂലൈ 14 കുറുവിലങ്ങാട് പള്ളി വികാരിയുടെ മൊഴിയെടുത്തു. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിലിന്റെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കന്യാസ്ത്രീ വാക്കാൽ പരാതി നല്;കിയെന്ന് ബിഷപ്പിന്റെ മൊഴി.
ജൂലൈ 15 സഭാവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീകളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
ജൂലൈ 20 കന്യാസ്ത്രീയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മഠത്തിന് സായുധ പൊലീസ് കാവൽ
ജൂലൈ 25 കേസില്‍; നിന്ന് പിന്മാറാൻ ജലന്ധർ രൂപത അധികാരികൾ 5 കോടി രൂപ വാഗ്ദാനം ചെയ്തതായി കന്യാസ്ത്രീയുടെ സഹോദരൻ പൊലീസിൽ മൊഴി നൽകി. വൈക്കം ഡിവൈഎസ്പി കെ സുഭാഷിനാണ് മൊഴി നൽകിയത്.
ജൂലൈ 29 കുര്യനാട് ആശ്രമത്തിലെ ഫാദർ ജയിംസ് എർത്തയിൽ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് സിസ്റ്റർ അനുപമയുടെ വെളിപ്പെടുത്തൽ.
ജൂലൈ 30 കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
ജൂലൈ 31 ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറുവിലങ്ങാട് മഠത്തിൽ കൊണ്ടുവന്നതായി കാർ ഡ്രൈവർ മൊഴി നൽകി.
ഓഗസ്റ്റ് 1 ജലന്ധറിലേക്ക് പോകാൻ അന്വേഷണ സംഘത്തിന് അനുമതി ലഭിച്ചു.
ഓഗസ്റ്റ് 3 അന്വേഷണ സംഘം ഡൽഹിയിൽ
ഓഗസ്റ്റ് 4 കന്യാസ്ത്രീയ്ക്കെതിരെ ആരോപണം ഉന്നയിച്ച ബന്ധുവായ സ്ത്രീയുടെ മൊഴിയെടുത്തു. തെറ്റിദ്ധാരണ മൂലമാണ് പരാതി നല്;കിയതെന്ന് ഇവർ മൊഴി നൽകി.
ഓഗസ്റ്റ് 6 ഉജ്ജയിൻ ബിഷപ്പ് സെബാസ്റ്റ്യൻ വടക്കയിലിന്റെ മൊഴി എടുത്തു.
ഓഗസ്റ്റ് 10 അന്വേഷണ സംഘം ജലന്ധറിൽ
ഓഗസ്റ്റ് 11 ജലന്ധർ രൂപതയ്ക്ക് കീഴിലെ നാല് വൈദികരുടെ മൊഴിയെടുത്തു.
ഓഗസ്റ്റ് 12 കന്യാസ്ത്രീകള്‍;ക്കായി ബിഷപ്പ് നടത്തിയ ഇടയനോടൊപ്പം ഒരു ദിവസം; പ്രാർത്ഥനാ യജ്ഞത്തിനിടെ മോശം അനുഭവം ഉണ്ടായതായി കന്യാസ്ത്രീകളുടെ മൊഴി.
സെപ്റ്റംബർ 8 കന്യാസ്ത്രീകൾ സമരത്തിലേക്ക്
സെപ്റ്റംബർ 18 ജലന്ധര്‍; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ. സെപ്റ്റംബര്‍; 25 ലേക്ക് കോടതി മാറ്റിവച്ചു.
സെപ്റ്റംബർ 19 ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായി. തൃപ്പൂണിത്തുറയിലെ ഹൈടെക് ഓഫീസ് സെല്ലിൽ ചോദ്യം ചെയ്യൽ. ഏഴു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം മടങ്ങി.
സെപ്റ്റംബർ 20 വീണ്ടും ചോദ്യം ചെയ്യൽ, അറസ്റ്റിനെ കുറിച്ച് അഭ്യൂഹം
സെപ്റ്റംബർ 21 മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തി.
Stories you may Like
- ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി വത്തിക്കാൻ ആവശ്യപ്പെട്ടത് പ്രകാരമോ?
- കേസിൽ വെറുതെ വിട്ടപ്പോൾ ലോകകപ്പ് ജയിച്ച പോലെ തോന്നി
- ജലന്ധർ രൂപതാ ബിഷപ്പ് സ്ഥാനം ഫ്രാങ്കോ മുളയ്ക്കൽ രാജിവെച്ചു
- ഇത് ഒരു വർഷത്തിനിടെ പടിയിറങ്ങിയ ബിഷപ്പുമാരുടെ കഥ
- വിമർശിച്ച് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി; റബ്ബർ നയതന്ത്രം മറന്ന് കടന്നാക്രമണം
- TODAY
- LAST WEEK
- LAST MONTH
- പറന്നുയരുന്നതിനിടെ തീപിടിച്ചു; യാത്രക്കാർ അലറി വിളിച്ചു; എല്ലാവരോടും സീറ്റിൽ ഇരിക്കാൻ അഭ്യർത്ഥിച്ച് ജീവനക്കാർ; തീ പിടിച്ചത് പറന്നുയർന്ന് നാലു മിനിറ്റ് കഴിഞ്ഞപ്പോൾ; രക്ഷാപ്രവർത്തനം അതിവേഗം; എമർജൻസി ചാട്ടത്തിനിടെ ചിലർക്ക് പരിക്കും; തീ കത്തിയ വിമാനത്തിൽ സംഭവിച്ചതെല്ലാം നാടകീയത
- മ്യൂസിയത്തെ വഴിയോര കച്ചവടക്കാരിക്ക് വിറ്റ ലോട്ടറിക്ക് കോടി അടിച്ചെന്ന് നറക്കെടുപ്പ് കഴിഞ്ഞപ്പോൾ മനസ്സിലാക്കിയ ഭാഗ്യക്കുറി കച്ചവടക്കാരൻ; വെറും 700 രൂപ നൽകി സുകുമാരിയമ്മയെ പറ്റിച്ചു; വാവിട്ട ആഘോഷം സത്യം കാട്ടൂതീ പോലെ പടർത്തി; കോടിപതിയാകാൻ ശ്രമിച്ച അത്യാഗ്രഹി കണ്ണൻ അഴിക്കുള്ളിൽ
- ശാരീരിക പീഡനത്തിന് ശേഷം ഭാര്യയെ ആശുപത്രിയിൽ കൊണ്ടു പോയപ്പോൾ ഭർത്താവിനൊപ്പം ഉണ്ടായിരുന്നത് സുഹൃത്ത്; സ്ത്രീകളാരും പോയില്ല; അന്ന് യാത്ര ചെയ്ത ഹോണ്ടാ അമൈസിൽ രക്തക്കറ; കാർ കസ്റ്റഡിയിൽ എടുത്ത് പൊലീസ്; ചാരനായ പൊലീസുകാരൻ രാജേഷിന്റെ സുഹൃത്ത്; പന്തീരാങ്കാവിൽ ആ കൂട്ടുകാരൻ ചില്ലറക്കാരനല്ല
- കൊച്ചിയിൽ മോഡലിങ്ങിന് വന്ന് 'കയ്യീന്ന് പോയി'; 'ചില്ലാവാൻ' രാസലഹരി ഉപയോഗവും കച്ചവടവും; എളമരക്കര ലോഡ്ജിൽ കച്ചവടവും വരവ് ചെലവ് ബുക്കും; ഒടുവിൽ പൊലീസ് എത്തി എട്ടിന്റെ പണി കിട്ടുമ്പോഴും എല്ലാവരും അബോധാവസ്ഥയിൽ; ലേഡി മോഡലും കൂട്ടുകാരും പിടിയിൽ
- മോഹൻലാലിനെ എല്ലാവർക്കും ഇഷ്ടമാണ്, എനിക്കിഷ്ടമല്ല; നന്ദി ഇല്ലാത്ത മനുഷ്യൻ; എന്റെ ഭർത്താവ് ജെ വില്ല്യംസ് മരിച്ചപ്പോൾ ലാൽ വന്നില്ല; ഒരിക്കലും മര്യാദ കാണിച്ചിട്ടില്ല: നടി ശാന്തി വില്ല്യംസിന്റെ വീഡിയോ വൈറൽ
- വധശ്രമം ചുമത്തുമെന്ന് അറിയിച്ച് രക്ഷപ്പെടാൻ നിർദ്ദേശിച്ചു; പിടിക്കപ്പെടാതെ ബംഗ്ലൂരുവിലെത്താനുള്ള ബുദ്ധി ഉപദേശിച്ചു; ജർമനിയിലേക്ക് പ്രതി പോയത് ഈ പൊലീസുകാരന്റെ വീട്ടിലെത്തി അനുഗ്രഹം വാങ്ങി; പന്തീരാങ്കാവിൽ 'പൊലീസ് ചതി'; സിപിഒ ശരത് ലാലിന് സസ്പെൻഷൻ
- പെരുമ്പാവൂർ ജിഷ വധക്കേസ്: അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ച; കുറ്റവിമുക്തനാക്കണമെന്ന പ്രതിയുടെ അപ്പീലിലും കോടതി വിധിപറയും
- പോസ്റ്ററൊട്ടിപ്പുകാരനിൽ നിന്ന് ബിജെപി ദേശീയ പ്രസിഡന്റിലേക്ക്; സഹകരണ പ്രസ്ഥാനങ്ങളിലൂടെ ഗുജറാത്ത് പിടിക്കുന്നു; രാമലക്ഷ്മണന്മാരെപ്പോലെ മോദിയുമായി കോമ്പോ; സൃഷ്ടിയെക്കാൾ പ്രിയം സംഹാരം; പാർട്ടിയുടെ ചാണക്യൻ, എതിരാളികളുടെ കാലൻ; അമിത് ഷായുടെ രാഷ്ട്രീയ ജീവിതം
- ഭാര്യ മരിച്ചപ്പോൾ 14 വയസുള്ള ഭാര്യ സഹോദരിയെ വിവാഹം കഴിച്ചു; ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്ത യുവാവും പെൺകുട്ടിയും മരിച്ച നിലയിൽ; പൊലീസ് സറ്റേഷന് തീയിട്ട് പ്രദേശവാസികൾ
- അവിസ്മരണീയം ആർസിബി! അവസാന ഓവർ ത്രില്ലറിൽ ചെന്നൈയെ കീഴടക്കി ബംഗളുരു പ്ലേ ഓഫിൽ; ഹോം ഗ്രൗണ്ടിൽ 27 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം; മത്സരത്തിന്റെ ഗതി മാറ്റിയത് ധോണിയുടെ വിക്കറ്റ്; അവസാന സ്ഥാനത്തുനിന്നും തുടർച്ചയായ ആറാം ജയത്തോടെ ഡുപ്ലേസിയും സംഘവും ആദ്യ നാലിൽ
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- എക്സ്ട്രീം ഇസ്ലാമിസ്റ്റിനെവെച്ച് തട്ടിക്കൂട്ടിയ 'പുഴു'വിനെ എതിർത്തത് ഭിന്നത കൂട്ടി; പ്രൊഡ്യൂസർ പെണ്ണുകേസിൽ പെട്ടതോടെ രാജേഷ് കൃഷ്ണ പ്രൊജക്റ്റിലെത്തി; ഗാർഹിക പീഡനകേസ് കൊടുത്ത് ഭാര്യ; എല്ലാമറിയാവുന്ന മമ്മൂട്ടിയും കൈവിട്ടു; ഷർഷാദിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
- കിരീടവും, റാംജിറാവും അവർക്ക് വർഗീയ സിനിമകൾ! കിട്ടാവുന്നിടത്ത് ഇരവാദവും സ്വത്വവാദവും കുത്തിക്കയറ്റും; വാരിയൻകുന്നനാവാതെ പൃഥിരാജ് രക്ഷപ്പെട്ടത് കഷ്ടിക്ക്; മോഹൻലാൽ ചാണകമല്ല, മമ്മൂട്ടി ജിഹാദിയുമല്ല; മലയാള സിനിമയിലെ യഥാർത്ഥ ചൊറിയൻ പുഴുക്കളെ അറിയാം
- പോളിങ് ശതമാനം കുറഞ്ഞതുകൊണ്ട് ബിജെപി താഴെയിറങ്ങുന്ന അദ്ഭുതം സംഭവിക്കില്ല; മോദിയുടെ പാർട്ടിക്ക് 300 ലധികം സീറ്റ് കിട്ടും; ദക്ഷിണേന്ത്യയിൽ വോട്ടുശതമാനവും സീറ്റും കൂടും; ബിജെപി പയറ്റുന്നത് മന: ശാസ്ത്രപരമായ തന്ത്രം: പ്രശാന്ത് കിഷോർ
- ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഒത്ത വിവാഹം; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
- 'എം വി ഗോവിന്ദന്റ മകൻ വ്യവസായിയിൽ നിന്ന് വാങ്ങിയ വൻതുക തിരിച്ചുകൊടുത്തില്ല; മധ്യസ്ഥനായത് രാജേഷ് കൃഷ്ണ; യുകെയിലെ വിവാദ നായകന് തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; സിനിമയിലും ഇടപെടൽ;' ഭാര്യയെ സംവിധായിക ആക്കാൻ പരിശ്രമിച്ച് ഒടുവിൽ കുടുംബം നഷ്ടമായ ഷർഷാദ് ജീവിതം പറയുന്നു
- ഭർതൃമാതാവും സുഹൃത്തും ഭർത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചു; എന്നെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു; മദ്യം കഴിച്ച് ശീലമില്ലാത്തതിനാൽ ഞാൻ ഛർദിച്ചു; മർദനവും എല്ലാവരും അറിഞ്ഞു തന്നെ; നവവധുവിന്റെ മൊഴിയിൽ കുടുംബവും കുടുങ്ങും; ഇടപെട്ട് ഗവർണ്ണറും; പന്തീരാങ്കാവിലെ പ്രതി രക്ഷപ്പെട്ടു
- താൻ രാജ്യം വിട്ടെന്ന് സമ്മതിച്ച് രാഹുൽ; ബംഗ്ലൂരുവിലൂടെ സിംഗപ്പൂരിലെത്തിയത് ജർമ്മനിയിലേക്ക് പറക്കാൻ; ജർമൻ പൗരത്വമുള്ള രാഹുലിനെ ഇനി കേരളാ പൊലീസിന് കിട്ടാൻ കടമ്പകൾ ഏറെ; ഭാര്യ ബന്ധുക്കൾക്കെതിരെ അനാവശ്യ ആരോപണങ്ങളുയർത്തി പിടിച്ചു നിൽക്കാൻ ശ്രമം; രണ്ടാം കെട്ടുകാരൻ ന്യായം പറയുമ്പോൾ
- വിവാഹ സൽകാരത്തിന്റെ രാത്രി ഒരു മണിക്ക് തുടങ്ങിയ മർദ്ദനം; സംശയത്തിന്റെ പേരിൽ കേബിൾ കൊണ്ട് കഴുത്തിൽ മുറക്കി നവവധുവിനെ കൊല്ലാനും രാഹുൽ ശ്രമിച്ചു; താലിമാല ഊരിക്കൊടുത്ത ശേഷം ഭർത്താവിനെതിരെ പരാതി കൊടുത്തതും ഭാര്യ; പന്തീരാക്കാവിൽ ജാമ്യമില്ലാ വകുപ്പുകൾ; ഏഴാം ദിനത്തിലെ വേർപിരിയലിൽ കേസും
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍