ജിഷയുടെ പിതൃത്വം ഉറപ്പാക്കാൻ ഡിഎൻഎ ടെസ്റ്റ്? കൊലക്കേസിൽ യുഡിഎഫ് കൺവീനറുടെ പിഎയുടെ മൊഴിയെടുത്ത് പൊലീസ്; തങ്കച്ചനെ ചോദ്യം ചെയ്യുന്നത് ശാസ്ത്രീയ പരിശോധനകൾക്ക് മാത്രം; ജിഷ അവസാനം യാത്ര ചെയ്ത ബസ് കോൺഗ്രസ് നേതാവിന്റെ വീട്ടിലേക്കുള്ള റൂട്ടിലോ?
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷയുടെ പിതൃത്വ വിവാദത്തിൽ കൂടുതൽ ശാസ്ത്രീയ പരിശോധന നടത്താനുള്ള സാധ്യതകൾ അന്വേഷണ സംഘം ആരായും. ജിഷയുടെ പിതാവ് പാപ്പു സമംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്. നേരത്തെ ജിഷയുടെ പിതൃത്വത്തിൽ പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ ഉയർത്തിയ സംശയങ്ങൾ സ്ഥിരീകരിക്കാനാണ് ഇത്. പാപ്പു പരാതി നൽകിയ സാഹചര്യത്തിൽ ഇതിന് സാധ്യതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. പാപ്പുവിന്റേയും ജിഷയുടേയും ഡിഎൻഎയുടെ സാമ്യം പിരശോധിച്ചാൽ ഇക്കാര്യത്തിൽ വ്യക്തത വരും. കോടതിയുടെ അനുമതിയോടെ ഇത് നടത്താനാകുമോ എന്നാണ് പരിശോധിക്കുന്നത്.
ജിഷയുടെ പിതാവ് പെരുമ്പാവൂരിലെ മുതിർന്ന കോൺഗ്രസ് നേതാവാണെന്നായിരുന്നു ജോമോൻ ആരോപിച്ചത്. കോൺഗ്രസ് നേതാവിനോട് സ്വത്ത് ചോദിച്ചതാണ് തർക്കത്തിന് കാരണം. ഇതാണ് ജിഷയുടെ കൊലയിലേക്ക് കാര്യങ്ങളെത്തിച്ചതെന്നായിരുന്നു ജോമോന്റെ നിലപാട്. ഇക്കാര്യം അന്വേഷണ സംഘത്തെ ബോധ്യപ്പെടുത്തി. ജിഷയുടെ അമ്മ രാജേശ്വരി ഈ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ ജോലിക്ക് നിന്നിരുന്നുവെന്നും ആരോപിച്ചു. ഈ ആരോപണം യുഡിഎഫ് കൺവീനർ നിഷേധിച്ചത് പുതിയ മാനങ്ങളുണ്ടാക്കി. ഇതിനിടെ തങ്കച്ചന്റെ വീട്ടിൽ രാജേശ്വരി ജോലിക്ക് നിന്നിരുന്നുവെന്ന് പാപ്പു സമ്മതിക്കുകയും ചെയ്തു. ഇത് മറുനാടൻ മലയാളി പുറത്തുവിടുകയും ചെയ്തു. ഇതോടെ അന്വേഷണം തങ്കച്ചനിലേക്കും നീട്ടേണ്ടി വന്നു. തങ്കച്ചന്റെ പിഎയെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ രാജേശ്വരി വീട്ടിൽ ജോലിക്ക് നിന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ പിഎയും തള്ളി. ഇതോടെയാണ് ശാസ്ത്രിയ പരിശോധനയിലേക്ക് പൊലീസ് നീങ്ങുന്നത്.
ജിഷ കൊല്ലപ്പെട്ടു എന്നു പറയുന്ന ദിവസം പെരുമ്പാവൂർകോതമംഗലം റൂട്ടിൽ ഓടുന്ന ബസ്സിൽ ജിഷയെ കണ്ടു എന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ജിഷ അവസാനമായി കണ്ടത് ആരെയാണ് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ പൊലീസ്. ജിഷയുടെ മരണത്തിൽ ആരോപണ വിധേയനായ കോൺഗ്രസ്സ് നേതാവ് പിപി തങ്കച്ചന്റെ വീട് ഈ റൂട്ടിലാണ് എന്നുള്ളത് വീണ്ടും സംശയങ്ങൾക്ക് വഴിയൊരുക്കുന്നു. ഇതും പൊലീസ് മുഖവിലയ്ക്കെടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഡിഎൻഎ പരിശോധനയും ജിഷയുടെ പിതൃത്വ വിവാദവും തീർക്കേണ്ടതുണ്ട്. ഡിജിപി ലോക്നാഥ് ബെഹ്റയും ഇതേ അഭിപ്രായക്കാരനാണ്. അതുകൊണ്ട് കൂടിയാണ് അന്വേഷണ സംഘം പുതിയ സാധ്യതകൾ തേടുന്നത്. വിവാദങ്ങൾ എല്ലാം ഇല്ലാതാക്കുന്ന അന്വേഷണം ശാസ്ത്രീയമായി നടത്തണമെന്നാണ് ബെഹ്റയുടെ നിലപാട്.
ഡിഎൻഎ പരിശോധനയിലൂടെ പാപ്പുവാണ് ജിഷയുടെ അച്ഛനെന്ന് ഉറപ്പിച്ചാൽ തങ്കച്ചനെതിരായ അന്വേഷണങ്ങൾ അപ്രസക്തമാകും. രാജേശ്വരി വീട്ടിൽ ജോലിക്കു നിന്നിട്ടുണ്ടെങ്കിൽ പോലും സ്വത്ത് തർക്കമാണ് കൊലയുടെ കാരണമെന്ന വാദം പൊളിയും. ഇതിനുള്ള സാധ്യതകളുമായാണ് പൊലീസ് നേക്കം. ജിഷയുടെ കൊല കേസ് അട്ടിമറിക്കുന്ന തരത്തിൽ പുറത്തുവരുന്ന വാർത്തകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം ചൊവ്വാഴ്ച ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് പാപ്പു പരാതി നൽകിയത്. മകളുടെ കൊലപാതകത്തിന് പിന്നിൽ മുതിർന്ന കോൺഗ്രസ് നേതാവിന് പങ്കുണ്ടെന്ന് പറയാൻ തന്റെ കൈയിൽ തെളിവില്ലെന്ന് ഡി.ജി.പിയെ അറിയിച്ചു. കൊലപാതകത്തിന് പിന്നിൽ ഉന്നതരുണ്ടെന്ന് സംശയമുണ്ട്. എന്നാൽ ആരെയെങ്കിലും ചൂണ്ടിക്കാണിക്കാൻ തെളിവൊന്നുമില്ല. ജിഷ തന്റെ മകൾ തന്നെയാണെന്നും മറിച്ചുള്ള വാർത്തകൾ വിശ്വസിക്കുന്നില്ലെന്നും പാപ്പു വ്യക്തമാക്കിയിരുന്നു.
ഇതു സംബന്ധിച്ച ആരോപണത്തിൽ ജോമോനെതിരെ താൻ പരാതി നൽകിയിട്ടില്ലെന്നും കോൺഗ്രസുകാരനായ വാർഡ് മെംബർ ഒപ്പിട്ട് വാങ്ങുകയായിരുന്നെന്നും അപ്പോൾ വാർഡ് മെംബർ 1000 രൂപ നൽകിയെന്നും പാപ്പു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജിഷ തന്റെ മകളാണെന്നും കേസന്വേഷണം വഴി തെറ്റിക്കാൻ ലക്ഷ്യമിട്ടുള്ള വാർത്തകൾ അന്വേഷിക്കണമെന്നും കാണിച്ച് ഡി.ജി.പിക്ക് പരാതി നൽകിയത്. ഈ വിഷയത്തിൽ രണ്ട് വഴികളാണ് പൊലീസിന് മുന്നിലുണ്ടായിരുന്നത്. തങ്കച്ചനെതിരെ ആരോപണം ഉന്നയിച്ച വിഷയത്തിൽ ജിഷയുടേയും തങ്കച്ചന്റേയും ഡിഎൻഎ പരിശോധിക്കുക എന്നതായിരുന്നു അത്. എന്നാൽ തങ്കച്ചൻ സമ്മതിക്കില്ലെന്നതിനാൽ അതിന് സാധ്യത കുറവാണ്. യുഡിഎഫ് കൺവീനറോട് ഇത് ആവശ്യപ്പെടാൻ കഴിയാത്ത സാഹചര്യവും ഉണ്ട്. എന്നാൽ ഇത്തരമൊരു പരാതി പാപ്പു തന്നെ നൽകിയതിനാൽ വ്യക്തത വരുത്താൻ പാപ്പുവിനോട് സഹകരിക്കാൻ പൊലീസിന് ആവശ്യപ്പെടാൻ കഴിയും. ഇതിന്റെ സാധ്യതകളാണ് പൊലീസ് തിരിക്കുന്നത്.
ജിഷയുടെ ആന്തരികാവയവം പൊലീസ് ശേഖരിച്ചിരുന്നു. അതുകൊണ്ട് തന്നെ മൃതദേഹം കത്തിച്ചു കളഞ്ഞാലും ഡിഎൻഎ പരിശോധന നടത്താനാകും. സൂക്ഷിച്ചിരിക്കുന്ന ഡിഎൻഎ ജിഷയുടേതാണോ എന്ന് ഉറപ്പിക്കാൻ അമ്മ രാജേശ്വരിയുടേതുമായി ഒത്തു നോക്കണമെന്ന അഭിപ്രായവുമുണ്ട്. ഈ ഘട്ടത്തിൽ ജിഷയുടെ അച്ഛൻ പാപ്പുവിന്റേയും ഡിഎൻഎ പരിശോധിക്കാനുള്ള സാധ്യതയാണ് തേടുന്നത്. ഇതിലൂടെ തങ്കച്ചനുമായുള്ള ആരോപണത്തിൽ വ്യക്തത വരും. ജോമോൻ ഇത്തരമൊരു ആക്ഷേപം ഉന്നയിച്ചപ്പോൾ മുതൽ ഡിഎൻഎ പരിശോധനയ്ക്കുള്ള സാധ്യത തേടിയിരുന്നു. എന്നാൽ തങ്കച്ചനെ അതിന് നിർബന്ധിക്കാനാവാത്തതിനാൽ ഉപേക്ഷിക്കുകയായിരുന്നു. അപ്പോഴാണ് പാപ്പുവിന്റെ പരാതി കിട്ടുന്നത്. ഇത് പുതിയ സാധ്യതയുമാകുന്നു.
അതിനിടെ അന്യസംസ്ഥാന തൊഴിലാളിയാണ് കൊല നടത്തിയതെന്ന് അന്വേഷണ സംഘം ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു. ഈ നിഗമനത്തിൽ തന്നെയാണ് അന്വേഷണം പുരോഗമിക്കുന്നത്. ജിഷയുടെ ഫോണിൽ കണ്ടെത്തിയ അന്യസംസ്ഥാന തൊഴിലാളികളെ കണ്ടെത്താൻ നീക്കം തുടങ്ങി. ഇതിനായി അന്യസംസ്ഥാന ജീവനക്കാരുടെ സഹായം അഭ്യർത്ഥിച്ച് യോഗവും നടത്തി. പെരുമ്പാവൂരിൽ ഉടനീളം ബോക്സുകളും പൊലീസ് സ്ഥാപിച്ചിട്ടുണ്ട്. ആർക്കും ബോക്സുകളിൽ ഇതു സംബന്ധിച്ച നിലപാടുകൾ എഴുതി ഇടാം. ഇത്തരം കുറിപ്പുകളിൽ നിന്ന് നിർണ്ണായക തെളിവുകൾ കിട്ടുമെന്നാണ് പ്രതീക്ഷ. തങ്കച്ചനെ ഈ കേസുമായി ബന്ധപ്പെടുത്തുന്ന തെളിവുകൾ കിട്ടുമോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. അതിനിടെ അന്വേഷണത്തിന്റെ അവസാനഘട്ടത്തിൽ ജിഷയുടെ അമ്മ രാജേശ്വരിയെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ഇതുവരെ പൊലീസ് രാജേശ്വരിയിൽ നിന്നും മൊഴിയെടുക്കുകമാത്രമാണ് ചെയ്തത്. എന്നാൽ ഇവരെ വിശദമായ ചോദ്യം ചെയ്യേണ്ടിവരുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
രാജേശ്വരിയുടെ മൊഴിയിൽ വൈരുദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ജിഷ കൊല്ലപ്പെടുമെന്ന കാര്യം അമ്മയ്ക്ക് അറിയാമായിരുന്നുവെന്നാണ് അവരുടെ മൊഴികളിൽ നിന്നും വ്യക്തമാകുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. രാജേശ്വരിയെ വിശദമായി ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ ചോദ്യം ചെയ്യൽ അവസാനഘട്ടത്തിൽ മതിയെന്ന തീരുമാനത്തിലായിരുന്നു അന്വേഷണസംഘം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കാനഡയിലെ വീട്ടിനുള്ളിൽ ഡോണയെ കൊന്നു തള്ളിയത് ഭർത്താവ്; ചാലക്കുടുക്കാരിയെ കൊന്ന ശേഷം കുറ്റിച്ചിറ കണ്ണമ്പുഴ കുടുംബാംഗം ഇന്ത്യയിലേക്ക് മുങ്ങിയെന്ന് കാനഡാ പൊലീസ് നിഗമനം; വാറണ്ടും ലുക്ക് ഔട്ട് നോട്ടീസും ഇറക്കി അന്വേഷകർ; ലാലിനെ കണ്ടെത്താൻ നാട്ടിലും അന്വേഷണം അനിവാര്യം
- കുടുങ്ങിയത് 30 വയസിനോട് അടുത്ത് പ്രായമുള്ളയാൾ; താമസിക്കുന്നത് ആ പെൺകുട്ടിയുടെ വീടിന്റെ ഒരു കിലോമീറ്റർ അകലെ; സ്വന്തം വീട്ടിൽ നിൽക്കാതെ സഹോദരിയുടെ വീട്ടിൽ ഉറങ്ങുന്നത് പതിവ്; സിസിടിവി ദൃശ്യം നിർണ്ണായകമായി; അറസ്റ്റിലായത് ലഹരിക്ക് അടിമയായ യുവാവ്; ഹൊസ്ദുർഗിൽ വില്ലനെ പൊക്കിയത് അതിവേഗം
- 'ഓറൽ സെക്സ് ഈസ് ദി ബെസ്റ്റ് വേ ഓഫ് കമ്മ്യൂണിക്കേഷൻ' എന്ന് ഇടക്കിടെ പറയും; ലിങ്വിസ്റ്റിക്സ് എന്നാൽ ലിംഗത്തിന്റെ പഠനമെന്നും ക്ലാസ്; ബോധം പോയ വിദ്യാർത്ഥിനിക്ക് കൃത്രിമശ്വാസം നൽകാനെന്ന പേരിൽ ചൂഷണം; അമ്യൂസ്മെന്റ് പാർക്കിൽ അറസ്റ്റിലായ അദ്ധ്യാപകൻ തികഞ്ഞ ആഭാസൻ
- സമരം എങ്ങനെ എങ്കിലും നിർത്തണ്ടേ എന്ന് ചോദിച്ച് ബ്രിട്ടാസിന്റെ ഫോൺ എത്തി; നേരത്തെ പറഞ്ഞ ജ്യുഡീഷ്യൽ അന്വേഷണം പത്രസമ്മേളനത്തിൽ പറഞ്ഞാൽ സമരം തീർക്കാമെന്ന ഫോർമുലയും അവതരിപ്പിച്ചു; യുഡിഎഫ് നേതാക്കളുമായി ചർച്ച നടത്തിയത് പ്രേമചന്ദ്രൻ; സോളാർ സമരം അവസാനിച്ചത് എങ്ങനെ? ജോൺ മുണ്ടക്കയം 'ഇടനില' പറയുമ്പോൾ
- ഭക്ഷണം പോലും കഴിക്കാതെ ഏതോ സ്ഥലത്ത് തെണ്ടിത്തിരിഞ്ഞ് പണ്ടാരമടങ്ങി നടക്കുകയാണു ഞാൻ! 150 പവനും കാറും സ്വപ്നം കണ്ട് വിവാഹ കച്ചവടത്തിന് ഇറങ്ങിയ രാഹുൽ വിദേശത്തേക്ക് കടന്നുവെന്നത് ശരിയോ? ബ്ലൂ കോർണർ നോട്ടീസുമായി പൊലീസ്; വീട്ടുകാരും ഒളിവിൽ; പന്തീരാങ്കാവിൽ സംഭവിക്കുന്നത്
- ഈ വർഷം 37,512 കോടി കടമെടുക്കാൻ കേരളത്തിന് അർഹതയുണ്ടെന്ന് പറഞ്ഞെങ്കിലും ആദ്യ 9 മാസം എടുക്കാവുന്ന തുകയെത്ര എന്ന് ഇതുവരെ അറിയിച്ചില്ല; വിരമിക്കുന്നവർക്ക് കൊടുക്കാൻ പണമില്ലാ അവസ്ഥ; 7500 കോടി ഉടൻ വേണമെന്ന് ധനവകുപ്പ്; അടുത്ത മാസം ശമ്പളവും പെൻഷനുമെല്ലാം മുടങ്ങാൻ സാധ്യത
- ജോസ് കെ മാണിക്ക് ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാൻ പദവി ഓഫർ; രാജ്യസഭാ സീറ്റ് സിപിഎമ്മിനും സിപിഐയ്ക്കും; ആർജെഡിയുടേയും എൻസിപിയുടേയും അവകാശ വാദം അവഗണിക്കും; കേരളാ കോൺഗ്രസ് എമ്മിന് മൂന്നാം കാബിനറ്റ് പദവി; രാജ്യസഭാ പൊട്ടിത്തെറി ഒഴിവാക്കാൻ ഫോർമുല റെഡി
- സിംഗപൂരിൽ നിന്നും രാഹുൽ എത്തിയത് ജർമനിയിൽ; ജർമൻ പൗരത്വമുള്ളതിനാൽ മടക്കി കൊണ്ടു വരാൻ നൂലാമാലകൾ ഏറെ; നയതന്ത്ര ഇടപെടലും അനിവാര്യതയാകും; ഇന്റർപോളിന്റെ സഹകരണവും നിർണ്ണായകം; ബ്ലൂകോർണർ നോട്ടീസ് എത്തും മുമ്പേ സുരക്ഷിത ഇടത്തെത്തിയ നവവരൻ! പിന്തീരാകാവിൽ പൊലീസ് വീഴ്ച തുണയായപ്പോൾ
- നിസ്സാര പ്രശ്നത്തിലെ വഴക്ക് 2010ൽ വിവാഹ മോചനമായി; മകളുടെ ചെലവിനായി ജീവനാംശത്തിന് കേസ് കൊടുത്തത് വഴിത്തിരിവായി; ഒടുവിൽ അവർ ഒരുമിച്ചു; 14 കൊല്ലത്തിന് ശേഷം സുബ്രഹ്മണ്യനും കൃഷ്ണകുമാരിയും മധുരം പങ്കുവച്ചു; സാക്ഷിയായി മകളും; അഹല്യയ്ക്ക് വേണ്ടി അച്ഛനും അമ്മയും ഒരുമിക്കുമ്പോൾ
- ബാംഗ്ലൂരു വരെ കൂട്ടുകാരനും അനുഗമിച്ചു; വിദേശത്തേക്ക് കടക്കാൻ ടിക്കറ്റ് എടുത്തു നൽകിയതും സുഹൃത്തും; നവവരനെ ഒളിപ്പിച്ചു കടത്തിയത് പൊക്കുന്നിലെ രാജേഷ് അറസ്റ്റിൽ; ജർമനിയിലുള്ള രാഹുലിനെ നാട്ടിലെത്തിക്കാൻ ശ്രമം; എയ്റോനോട്ടിക്കൽ കമ്പനിയെ എല്ലാം അറിയിച്ചു; പന്തീരാങ്കാവിൽ വൻ ഗൂഢാലോചന
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- എക്സ്ട്രീം ഇസ്ലാമിസ്റ്റിനെവെച്ച് തട്ടിക്കൂട്ടിയ 'പുഴു'വിനെ എതിർത്തത് ഭിന്നത കൂട്ടി; പ്രൊഡ്യൂസർ പെണ്ണുകേസിൽ പെട്ടതോടെ രാജേഷ് കൃഷ്ണ പ്രൊജക്റ്റിലെത്തി; ഗാർഹിക പീഡനകേസ് കൊടുത്ത് ഭാര്യ; എല്ലാമറിയാവുന്ന മമ്മൂട്ടിയും കൈവിട്ടു; ഷർഷാദിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
- റഹിമിന്റെ അയൽവാസിയായ കണ്ടക്ടറെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് പൊലീസ്; നടക്കുന്നത് വിശദ ചോദ്യം ചെയ്യൽ; മെമ്മറി കാർഡ് കാണാതായതിൽ ട്വിസ്റ്റിന് സാധ്യതകൾ ഏറെ; ഡിവൈഎഫ് ഐക്കാരനെന്ന് യദു ആരോപിച്ച കണ്ടക്ടറെ നാടകീയമായി പൊലീസ് പൊക്കിയത് എന്തിന്?
- പോളിങ് ശതമാനം കുറഞ്ഞതുകൊണ്ട് ബിജെപി താഴെയിറങ്ങുന്ന അദ്ഭുതം സംഭവിക്കില്ല; മോദിയുടെ പാർട്ടിക്ക് 300 ലധികം സീറ്റ് കിട്ടും; ദക്ഷിണേന്ത്യയിൽ വോട്ടുശതമാനവും സീറ്റും കൂടും; ബിജെപി പയറ്റുന്നത് മന: ശാസ്ത്രപരമായ തന്ത്രം: പ്രശാന്ത് കിഷോർ
- ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഒത്ത വിവാഹം; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
- 'എം വി ഗോവിന്ദന്റ മകൻ വ്യവസായിയിൽ നിന്ന് വാങ്ങിയ വൻതുക തിരിച്ചുകൊടുത്തില്ല; മധ്യസ്ഥനായത് രാജേഷ് കൃഷ്ണ; യുകെയിലെ വിവാദ നായകന് തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; സിനിമയിലും ഇടപെടൽ;' ഭാര്യയെ സംവിധായിക ആക്കാൻ പരിശ്രമിച്ച് ഒടുവിൽ കുടുംബം നഷ്ടമായ ഷർഷാദ് ജീവിതം പറയുന്നു
- ഭർതൃമാതാവും സുഹൃത്തും ഭർത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചു; എന്നെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു; മദ്യം കഴിച്ച് ശീലമില്ലാത്തതിനാൽ ഞാൻ ഛർദിച്ചു; മർദനവും എല്ലാവരും അറിഞ്ഞു തന്നെ; നവവധുവിന്റെ മൊഴിയിൽ കുടുംബവും കുടുങ്ങും; ഇടപെട്ട് ഗവർണ്ണറും; പന്തീരാങ്കാവിലെ പ്രതി രക്ഷപ്പെട്ടു
- താൻ രാജ്യം വിട്ടെന്ന് സമ്മതിച്ച് രാഹുൽ; ബംഗ്ലൂരുവിലൂടെ സിംഗപ്പൂരിലെത്തിയത് ജർമ്മനിയിലേക്ക് പറക്കാൻ; ജർമൻ പൗരത്വമുള്ള രാഹുലിനെ ഇനി കേരളാ പൊലീസിന് കിട്ടാൻ കടമ്പകൾ ഏറെ; ഭാര്യ ബന്ധുക്കൾക്കെതിരെ അനാവശ്യ ആരോപണങ്ങളുയർത്തി പിടിച്ചു നിൽക്കാൻ ശ്രമം; രണ്ടാം കെട്ടുകാരൻ ന്യായം പറയുമ്പോൾ
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്