കേരള കോൺഗ്രസിൽ ആഭ്യന്തര കലഹത്തിന് വെടി മരുന്നിട്ട് വീണ്ടും മക്കൾ രാഷ്ട്രീയം; മകൻ അപു ജോൺ ജോസഫിനെ അടുത്ത തെരെഞ്ഞടുപ്പിൽ തൊടുപുഴയിൽ മത്സരിപ്പിക്കാൻ പി ജെ ജോസഫ്; പാർട്ടി ലീഡറാക്കാനും നീക്കം; മോൻസ് ജോസഫ് അടക്കമുള്ളവർക്ക് അതൃപ്തി; പിജെയുടെ അമിത പുത്ര വാൽസല്യം പാർട്ടിയെ പിളർത്തുമോ?
വിനോദ് പൂന്തോട്ടം
തിരുവനന്തപുരം. മക്കൾ രാഷ്ട്രീയം കോൺഗ്രസിനും കേരള കോൺഗ്രസിനും എന്നും തലവേദന സൃഷ്ടിച്ചിട്ടുണ്ട്. എത്ര വലിയ നേതാവായാലും മക്കളുടെ കാര്യത്തിൽ സ്വാർത്ഥത കാണിക്കുന്നത് അവരുടെ പതനത്തിന് തന്നെ വഴിവെയ്ക്കാറുണ്ട്. ഇത് കേരളത്തിലെ വലതു പക്ഷ രാഷ്ട്രീയത്തിന്റെ ചരിത്രം കൂടിയാണ്. സാക്ഷാൽ ലീഡർ എന്ന കെ.കരുണാകരന്റെ പുത്ര സ്നേഹം ഒടുവിൽ അദ്ദേഹത്തെ എവിടെ എത്തിച്ചുവെന്ന് നമുക്കറിയാവുന്നതാണ്. ഇവിടെ കേരള കോൺഗ്രസിലെ മക്കൾ രാഷ്ട്രീയമാണ് ജോസഫ് ഗ്രൂപ്പിലേയ്ക്കും വ്യാപിച്ചിരിക്കുന്നത്.
തന്റെ പിൻഗാമിയായി മകൻ അപു ജോൺ ജോസഫിനെ രംഗത്തിറക്കാനാണ് ജോസഫിന്റെ ശ്രമം. ഇതിന്റെ ഭാഗമായി അപുവിനെ സംഘടനാ രംഗത്ത് സജീവമാക്കിയിരിക്കയാണ് പി ജെ ജോസഫ്. മോൻസ് ജോസഫ് അടക്കമുള്ള ജോസഫിന്റെ വിശ്വസ്തരുടെ എതിർപ്പു മറികടന്നാണ് മകനെ നിർണായക ചുമതലകളിൽ എത്തിക്കാൻ ജോസഫ് ശ്രമം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂൺ 28ന് ജോസഫ് തന്റെ 81ാം പിറന്നാൾ ആഘോഷിച്ചിരുന്നു. പിറന്നാളിനിടെ അടുത്ത ബന്ധുക്കളോട് അപുവിന്റെ രാഷ്ട്രീയ പ്രവർത്തനത്തെയും പാർലമെന്ററി രംഗത്തേക്ക് കടന്നു വരാൻ പോകുന്നതിനെയും കുറിച്ച് പി.ജെ. ജോസഫ് സൂചന നൽകിയിരുന്നു.
പിജെ ആരോഗ്യ പ്രശ്നങ്ങൾ കാരണം ഇപ്പോൾ ജില്ല വിട്ടുള്ള പരിപാടികളിൽ അധികം പങ്കെടുക്കാറില്ല. അടുത്ത തവണ മത്സരിക്കേണ്ടതില്ല എന്ന നിലാപാടിലാണ് ജോസഫ്. പകരം തൊടുപുഴയിൽ അപുവിനെ സ്ഥാനാർത്ഥിയാക്കനാണ് ജോസഫ് ശ്രമിക്കുന്നത്. 30 വർഷത്തിലധികമായി താൻ എം എൽ എ ആയിരിക്കുന്ന തൊടുപുഴ തന്റെ മകനെ കൈവിടില്ലന്ന ഉത്തമ വിശ്വാസം പിജെയ്ക്കുണ്ട്. 2001 ലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ മാത്രമാണ് തൊടുപുഴക്കാർ തന്നെ കൈവിട്ടത്. മണ്ഡലത്തിലെ സഭാ വിശ്വാസികൾക്ക് മാത്രമല്ല മറ്റു ഹൈന്ദവ സമൂഹത്തിനും ഇസ്ലാം വിശ്വാസികൾക്കും ഇടയിൽ തനിക്കുള്ള സ്വീകാര്യത മകന് അനുകൂലമാക്കി മാറ്റാമെന്നാണ് പി ജെ ജോസഫ് കണക്കുകൂട്ടുന്നത്.
നിയമസഭാ തെരെഞ്ഞടുപ്പിൽ മത്സരിപ്പിക്കുന്നത് മാത്രമല്ല പാർട്ടി ലീഡർ ഷിപ്പും മകന് നല്കണമെന്ന ചിന്ത ജോസഫിന് ഉണ്ട്. മകന്റെ കയ്യിൽ പാർട്ടി നിയന്ത്രണം എത്തിയാൽ മധ്യ തിരുവിതാം കൂറിൽ അടക്കം പാർട്ടിക്ക് കൂടുതൽ വേരോട്ടം ഉണ്ടാക്കാമെന്നും കർഷക സമൂഹത്തെ ഒന്നാകെ പാർട്ടിയിലേക്ക് അടുപ്പിക്കാമെന്നും പി ജെ അടുത്ത അനുയായികളെ ധരിപ്പിച്ചതായാണ് വിവരം. പാർട്ടിയിൽ അപു സെയഫ് ആകുന്നതോടെ പൂർണവിശ്രമത്തിലേയ്ക്ക് നീങ്ങാനാണ് ജോസഫിന്റെ ശ്രമം. പാർട്ടി മകന്റെ കയ്യാലാവുന്നതോടെ പിൻ സീറ്റ് ഡ്രൈവിങ് പരീക്ഷിക്കാനാണ് പി ജെ ജോസഫ് ശ്രമിക്കുന്നതെന്ന വാദവും ചില പി ജെ വിരുദ്ധർ ഉന്നയിക്കുന്നുണ്ട്.
പി ജെ ജോസഫിന്റെ മകൻ നിലവിൽ പാർട്ടിയുടെ ഹൈപ്പവർ കമ്മറ്റിയംഗമാണ്. കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച കേരള ഐടി ആൻഡ് പ്രൊഫഷണൽ കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായ അപു ജോൺ ജോസഫ് പാർട്ടിയുടെ നേതൃനിരയിൽ സജീവമായി തുടങ്ങി. ആദ്യം കെ എം മാണി ജോസ് കെ മാണിയെ നേതൃരംഗത്ത് എത്തിക്കാൻ യൂത്ത് ഫ്രണ്ടിനെ ഉപയോഗിച്ചതു പോലെ യുവജന രംഗത്ത് മകനെ സജീവമാക്കാനാണ് പി ജെ ജോസഫ് ഉദ്ദേശിച്ചത്. എന്നാൽ യൂത്ത് ഫ്രണ്ടിൽ നിന്നുള്ള എതിർപ്പും വിമത സ്വരങ്ങളും കാരണം ആ നീക്കം വേണ്ടന്നു വെച്ചു. പിന്നീടാണ് ഐ ടി പ്രൊഫഷണൽ കോൺഗ്രസിന് രൂപം നല്കി മകനെ അദ്ധ്യക്ഷനാക്കിയത്. ആധുനിക യുഗത്തിൽ കേരളാ കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുക, പ്രൊഫഷണലുകളെയും ജോലിക്കാരെയും പാർട്ടിയിലേയ്ക്ക് ആകർഷിക്കുക, പാർട്ടിയെ ഡിജിറ്റലൈസ് ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സംഘടനയ്ക്കുള്ളത്.
യുഡിഎഫ് സ്ഥാനാർത്ഥി ഉമാതോമസിന്റെ വിജയം ഉറപ്പിക്കുവാനായി പ്രൊഫഷണൽ മേഖലയിൽ ജോലി ചെയ്യുന്നവരുടെ ഒരു കൂട്ടായ്മ തൃക്കാക്കരയിൽ വച്ച് സംഘടിപ്പിക്കുവാനും, സ്ക്വാഡുകൾ രൂപവൽക്കരിച്ച് ഭവന സന്ദർശനം നടത്തുവാനും ഐടി ആൻഡ് പ്രൊഫഷണൽ കോൺഗ്രസ്സിന് കഴിഞ്ഞിട്ടുണ്ട്. മകന്റെ മിടുക്ക് തന്നെയാണ് തൃക്കാക്കരയിൽ പ്രചരണത്തിന്റെ ഭാഗമായി അണിനിരക്കാൻ കഴിഞ്ഞതിന് പിന്നിലെന്ന് പി ജെ ജോസഫ് കണക്കു കൂട്ടുന്നു. എന്നാൽ അപുവിന്റെ വരവും ഇടപെടലും കേരള കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാക്കിയിരിക്കയാണ്. മോൻസ് ജോസഫ് പോലും പിജെയുമായി ഉടക്കിനിൽക്കുന്നു. മകന് അമിത പരിഗണന നല്കുന്ന ജോസഫിന്റെ നീക്കങ്ങളിലെ അതൃപ്തിയാണ് പിജെയിൽ നിന്ന് മോൻസിനെ അകറ്റി നിർത്തിയിട്ടുള്ളത്. അതിനിടെ പാർട്ടിക്കുള്ളിൽ കുറുമുന്നണിയുണ്ടാക്കി ചില നേതാക്കൾ മറുകണ്ടം ചാടാനുള്ള പദ്ധതികളും തയാറാക്കുകയാണ്.
പി ജെ യുടെ അമിത പുത്ര വാൽസല്യം കാരണം വളരുന്തോറും പിളരും എന്ന അപഖ്യാതിവീണ്ടും കേരള കോൺഗ്രസിനെ വേട്ടയാടുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്നത്. കഴിഞ്ഞ നിയമസഭ തെരെഞ്ഞടുപ്പിൽ അപുവിനെ കളത്തിലിറക്കാൻ ജോസഫ് ശ്രമിച്ചരുന്നു. കോഴിക്കോട് തിരുവമ്പാടി മണ്ഡലത്തിൽ നിന്ന് മത്സരിക്കാനായിരുന്നു നീക്കം. യു.ഡി.എഫിൽ മുസ്ലിം ലീഗിന്റെ സീറ്റാണ് തിരുവമ്പാടി. സീറ്റ് ഏറ്റെടുക്കാൻ ജോസഫ് ഗ്രൂപ്പ് ശ്രമം നടത്തിയിരുന്നു. ക്രൈസ്തവ മേഖലയിൽ സഭാ നേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കാൻ വേണ്ടിയാണ് മണ്ഡലം മാറുന്നതെന്നായിരുന്നു വിശദീകരണം. മുസ്ലിം ലീഗിന് പേരാമ്പ്ര മണ്ഡലം പകരം നൽകാനായിരുന്നു ആലോചന. പേരാമ്പ്ര മണ്ഡലത്തേക്കാൾ കുടിയേറ്റ കർഷകരുടെ സാന്നിധ്യം കൂടുതലായുള്ളത് തിരുവമ്പാടിയിൽ ആണെന്നായിരുന്നു ജോസഫ് ഗ്രൂപിന്റെ വിലയിരുത്തൽ.
എന്നാൽ കാര്യങ്ങൾ വിചാരിച്ചതു പോലെ നടക്കാത്തതിനാൽ ആ നീക്കം ഫലം കണ്ടില്ല. നിലവിൽ പി.ജെ ജോസഫ് നയിക്കുന്ന ഗാന്ധി സ്റ്റഡി സെന്റർ വൈസ് ചെയർമാനും അപു ജോൺ ജോസഫ് ആണ്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞടുപ്പിന് മുൻപ് തന്നെ പൊതു വേദിയിൽ അപുവിനെ രംഗത്തിറക്കുന്നതിന്റെ ഭാഗമായി കോട്ടയത്തും പരിപാടി സംഘടിപ്പിച്ചിരുന്നു. കേരള കോൺഗ്രസ് ജന്മമെടുത്ത കോട്ടയം തിരുനക്കര മൈതാനിയിൽ നിന്നാണ് പിജെ ജോസഫിന്റെ മകൻ നയിച്ച കർഷക മാർച്ച് പോസ്റ്റ് ഓഫീസ് പടിക്കലേക്ക് നീങ്ങിയത് . ജോസഫ് വിഭാഗത്തിന്റെ മുഖ്യധാരയിലേക്ക് അപു ജോൺ ജോസഫ് എത്തിക്കുകയായിരുന്നു മാർച്ചിന്റെ ഉദ്ദേശം.
തിരുവമ്പാടിയിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നുവെന്ന വാർത്തകൾ അപ്പു നേരത്തെ തള്ളിയിരുന്നുവെങ്കിലും പാർട്ടി നേതൃനിരയിലേക്ക് എത്തുന്നുവെന്ന സൂചനകൾ തള്ളിയിരുന്നില്ല. പി.ജെയുടെ തട്ടകമായ തൊടുപുഴയിൽ ഗാന്ധിജി സ്റ്റഡി സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നത് അപുവാണ്. കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചു ജോസഫ് വിഭാഗം കഴിഞ്ഞ വർഷം നടത്തിയ കർഷക മാർച്ചിലൂടെ കോട്ടയത്തും ആദ്യമായി അപു ജോസഫ് കളത്തിൽ ഇറങ്ങി . വിവിധ ജില്ലകളിലെ പാർട്ടിയുടെ സംഘടന ചുമതലയും അപുവിനുണ്ട്.. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു തെളിയിച്ചാൽ കേരള കോൺഗ്രസിലെ മക്കൾ രാഷ്ട്രീയം എന്ന പാരമ്പര്യത്തിൽ തെറ്റില്ലെന്നാണ് അപുവിന്റെ പക്ഷം.
Stories you may Like
- കേരളത്തിലെ ആദ്യ ലോക്സഭാ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ജോസ് കെ മാണി
- മത ജീവിതവും ഉപേക്ഷിക്കുന്നു; ജോസഫ് മാഷ് എന്ന അത്ഭുതം!
- കോട്ടയം സീറ്റിൽ കേരളാ കോൺഗ്രസ് തന്നെ മത്സരിക്കും
- കിടങ്ങൂർ പഞ്ചായത്ത്: മൂന്ന് യുഡിഎഫ് അംഗങ്ങളെ സസ്പെന്റ് ചെയ്തു
- ഇപിയെ ഇകഴ്ത്തിയും പിജെയെ വാഴ്ത്തിയും റെഡ് ആർമിയും പോരാളി ഷാജിയും
- TODAY
- LAST WEEK
- LAST MONTH
- ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്; ഇന്ത്യയെന്ന മഹാരാജ്യത്തെ മോശമായി കാണിച്ച് കുടുംബം പോറ്റുന്ന ആളുകളെ നമ്പരുത്; സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് എതിരെ വിനായകൻ
- എയർഹോസ്റ്റസുമാർ പ്രഭാത ഭക്ഷണം വിളമ്പുന്നതിനിടെയാണ് പൊടുന്നനെ വിമാനം കുലുങ്ങാൻ തുടങ്ങിയത്; സീറ്റിൽ ഇരുന്ന യാത്രക്കാരിൽ പലരും സീലിങ്ങിൽ ചെന്നിടിച്ചു; വായുവിലൂടെ സാധനങ്ങൾ പറന്നുനടന്നു; യാത്രക്കാരുടെ കൂട്ടനിലവിളി; ആകാശച്ചുഴിയിൽ പെട്ട സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ യാത്രക്കാർക്കുണ്ടായത് ഭീകരാനുഭവം; മരണമടഞ്ഞത് 73 കാരനായ ബ്രിട്ടീഷ് പൗരൻ
- ഒറ്റ സിനിമയിൽ അസിസ്റ്റന്റ് ആയതിന്റെ ബലത്തിൽ സംവിധാനം; 25ാം വയസ്സിൽ ഹിറ്റുണ്ടാക്കിയത് താര സിനിമകളെ കടത്തിവെട്ടി; മിന്നൽ മുരളിയിലുടെ പാൻ ഇന്ത്യൻ പ്രശസ്തി; കൊച്ചിയെ ഹോളിവുഡാക്കിയ പ്രതിഭ; ദിലീപിനുശേഷം മറ്റൊരു ജനപ്രിയ നായകൻ! ബേസിൽ ജോസഫ് താരമാവുമ്പോൾ
- സംസ്ഥാനത്ത് ദേശീയ പാത ആറുവരി പാതയിൽ വേഗപരിധി വീണ്ടും പുതുക്കി; എം 1 വിഭാഗത്തിലെ വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു; എം 2, എം 3 കാറ്റഗറി വാഹനങ്ങളുടെ വേഗപരിധി 90 കിലോമീറ്ററാക്കി
- ഇബ്രാഹിം റെയ്സി കില്ലർ ലിസ്റ്റായ യെല്ലോ ബുക്കിൽ ഇടം പിടിച്ചയാൾ; കൊല്ലപ്പെടാനുള്ള നോമിനേഷൻ കിട്ടിയ വ്യക്തി; പക്ഷേ ഇസ്രയേൽ പ്രധാനമന്ത്രി അന്തിമ അനുമതി നൽകിയിട്ടില്ല; ഇറാൻ പ്രസിഡന്റിന്റെ മരണത്തിനുപിന്നിലുള്ള കരങ്ങൾ ആരുടെ? മൊസാദിന്റെ കില്ലർ സ്റ്റൈൽ ചർച്ചയാവുമ്പോൾ
- കൊൽക്കത്ത ഫൈനലിൽ! മിച്ചൽ സ്റ്റാർക്കിന്റെ 'പ്രതികാരം'; ഹൈദരാബാദിനെ എറിഞ്ഞൊതുക്കി; നായകന്റെ ഇന്നിങ്സുമായി ശ്രേയസ് അയ്യർ; ജയമുറപ്പിച്ച് വെങ്കടേഷും; ഒന്നാം ക്വാളിഫയറിൽ കമിൻസിനെയും സംഘത്തെയും കീഴടക്കിയത് എട്ട് വിക്കറ്റിന്; നാളെ ബെംഗളുരു - രാജസ്ഥാൻ പോരാട്ടം
- കെ സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല; ഒരു കേസിൽ രണ്ട് എഫ്ഐആർ പാടില്ലെന്നത് മാത്രമാണ് കോടതി ചൂണ്ടിക്കാട്ടിയതെന്നും ഇ പി ജയരാജൻ
- സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽ പെട്ട് ഒരു യാത്രക്കാരൻ മരിച്ചു; ഇരുപതോളം പേർക്ക് പരിക്കേറ്റു; ബോയിങ് 777 വിമാനം ആകാശച്ചുഴിയിൽ പെട്ടത് ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്ക് പറക്കുമ്പോൾ; നിയന്ത്രണം തിരിച്ചുപിടിച്ചതോടെ അടിയന്തരമായി ബാങ്കോക്കിൽ വിമാനമിറക്കി പൈലറ്റ്
- അരമണിക്കൂർ ഓടുന്നതോ പതിനായിരം ചുവട് നടക്കുന്നതോ ശരീരഭാരം കുറക്കുന്നതിനും ആരോഗ്യത്തിനും മെച്ചപ്പെട്ടതെന്നുള്ള ശാസ്ത്ര പഠന ഫലം പുറത്ത്; ഗവേഷണത്തിൽ പങ്കെടുത്തത് 62 വയസ്സിന് മുകളിൽ പ്രായമുള്ള 15,000 സ്ത്രീകൾ
- രാമക്ഷേത്ര നിർമ്മാണം ചർച്ചയായപ്പോൾ മിണ്ടാതെ കൈകെട്ടി നിന്നു; പ്രധാനമന്ത്രി സ്ഥാനാർത്ഥിയില്ലാത്തതും ബിജെപി പ്രധാന ആയുധമാക്കി; പ്രചാരണത്തിൽ ലഭിച്ച പല അവസരങ്ങളും 'ഇന്ത്യ' സഖ്യം പാഴാക്കിയെന്ന് പ്രശാന്ത് കിഷോർ
- തകർന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങൾ പുറത്ത്; കത്തിയമർന്ന ഹെലികോപ്ടറിൽ ആരും രക്ഷപെട്ടില്ലെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു; അപകട സ്ഥലം കണ്ടെത്തിയത് തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോൺ; അപകടത്തിന് പിന്നിൽ പലവിധം തിയറികൾ സജീവം
- എക്സ്ട്രീം ഇസ്ലാമിസ്റ്റിനെവെച്ച് തട്ടിക്കൂട്ടിയ 'പുഴു'വിനെ എതിർത്തത് ഭിന്നത കൂട്ടി; പ്രൊഡ്യൂസർ പെണ്ണുകേസിൽ പെട്ടതോടെ രാജേഷ് കൃഷ്ണ പ്രൊജക്റ്റിലെത്തി; ഗാർഹിക പീഡനകേസ് കൊടുത്ത് ഭാര്യ; എല്ലാമറിയാവുന്ന മമ്മൂട്ടിയും കൈവിട്ടു; ഷർഷാദിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
- 'കാറിൽ ഡ്രൈവ് ചെയ്തു പോകവേ തലവേദനയും ബോധക്ഷയവും; അവൾ പലവട്ടം പറഞ്ഞു ടെൻഷൻ ഒന്നും ഇല്ല എന്ന്; പെയിൻ കില്ലറും മറ്റു മരുന്നുകളും കൊടുത്തു; അർധരാത്രി ഞാൻ ഉണർന്നു നോക്കിയപ്പോൾ മോളുടെ ബോഡി നല്ല ഐസ് പോലെ ആയിരുന്നു'; മകളെ മരണത്തിലേക്ക് നയിച്ച ചികിത്സ പിഴവ് തുറന്നുപറഞ്ഞ് പിതാവ്
- കിരീടവും, റാംജിറാവും അവർക്ക് വർഗീയ സിനിമകൾ! കിട്ടാവുന്നിടത്ത് ഇരവാദവും സ്വത്വവാദവും കുത്തിക്കയറ്റും; വാരിയൻകുന്നനാവാതെ പൃഥിരാജ് രക്ഷപ്പെട്ടത് കഷ്ടിക്ക്; മോഹൻലാൽ ചാണകമല്ല, മമ്മൂട്ടി ജിഹാദിയുമല്ല; മലയാള സിനിമയിലെ യഥാർത്ഥ ചൊറിയൻ പുഴുക്കളെ അറിയാം
- പോളിങ് ശതമാനം കുറഞ്ഞതുകൊണ്ട് ബിജെപി താഴെയിറങ്ങുന്ന അദ്ഭുതം സംഭവിക്കില്ല; മോദിയുടെ പാർട്ടിക്ക് 300 ലധികം സീറ്റ് കിട്ടും; ദക്ഷിണേന്ത്യയിൽ വോട്ടുശതമാനവും സീറ്റും കൂടും; ബിജെപി പയറ്റുന്നത് മന: ശാസ്ത്രപരമായ തന്ത്രം: പ്രശാന്ത് കിഷോർ
- ഒറ്റ സിനിമയിൽ അസിസ്റ്റന്റ് ആയതിന്റെ ബലത്തിൽ സംവിധാനം; 25ാം വയസ്സിൽ ഹിറ്റുണ്ടാക്കിയത് താര സിനിമകളെ കടത്തിവെട്ടി; മിന്നൽ മുരളിയിലുടെ പാൻ ഇന്ത്യൻ പ്രശസ്തി; കൊച്ചിയെ ഹോളിവുഡാക്കിയ പ്രതിഭ; ദിലീപിനുശേഷം മറ്റൊരു ജനപ്രിയ നായകൻ! ബേസിൽ ജോസഫ് താരമാവുമ്പോൾ
- സംസ്ഥാനത്ത് ദേശീയ പാത ആറുവരി പാതയിൽ വേഗപരിധി വീണ്ടും പുതുക്കി; എം 1 വിഭാഗത്തിലെ വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു; എം 2, എം 3 കാറ്റഗറി വാഹനങ്ങളുടെ വേഗപരിധി 90 കിലോമീറ്ററാക്കി
- ഭർതൃമാതാവും സുഹൃത്തും ഭർത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചു; എന്നെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു; മദ്യം കഴിച്ച് ശീലമില്ലാത്തതിനാൽ ഞാൻ ഛർദിച്ചു; മർദനവും എല്ലാവരും അറിഞ്ഞു തന്നെ; നവവധുവിന്റെ മൊഴിയിൽ കുടുംബവും കുടുങ്ങും; ഇടപെട്ട് ഗവർണ്ണറും; പന്തീരാങ്കാവിലെ പ്രതി രക്ഷപ്പെട്ടു
- താൻ രാജ്യം വിട്ടെന്ന് സമ്മതിച്ച് രാഹുൽ; ബംഗ്ലൂരുവിലൂടെ സിംഗപ്പൂരിലെത്തിയത് ജർമ്മനിയിലേക്ക് പറക്കാൻ; ജർമൻ പൗരത്വമുള്ള രാഹുലിനെ ഇനി കേരളാ പൊലീസിന് കിട്ടാൻ കടമ്പകൾ ഏറെ; ഭാര്യ ബന്ധുക്കൾക്കെതിരെ അനാവശ്യ ആരോപണങ്ങളുയർത്തി പിടിച്ചു നിൽക്കാൻ ശ്രമം; രണ്ടാം കെട്ടുകാരൻ ന്യായം പറയുമ്പോൾ
- രണ്ടുപേരെയും രാഹുൽ പെണ്ണുകാണാൻ പോയത് ഒരേ ദിവസം; ആദ്യവിവാഹം രജിസ്റ്റർ ചെയ്തത് പൂഞ്ഞാർ സ്വദേശിനി ദന്തഡോക്ടറുമായി; പെൺകുട്ടി വിവാഹത്തിൽ നിന്നും പിന്മാറുകയാണ് ഉണ്ടായത്; മ്യൂച്ചൽ ഡിവോഴ്സ് പെറ്റീഷൻ നടപടികൾ പൂർത്തിയായി വരുന്നേയുള്ളൂ; രാഹുലിന്റേത് രണ്ടാം വിവാഹമെന്ന വെളിപ്പെടുത്തലുമായി സഹോദരി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- തകർന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങൾ പുറത്ത്; കത്തിയമർന്ന ഹെലികോപ്ടറിൽ ആരും രക്ഷപെട്ടില്ലെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു; അപകട സ്ഥലം കണ്ടെത്തിയത് തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോൺ; അപകടത്തിന് പിന്നിൽ പലവിധം തിയറികൾ സജീവം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്