കേരള കോൺഗ്രസിൽ ആഭ്യന്തര കലഹത്തിന് വെടി മരുന്നിട്ട് വീണ്ടും മക്കൾ രാഷ്ട്രീയം; മകൻ അപു ജോൺ ജോസഫിനെ അടുത്ത തെരെഞ്ഞടുപ്പിൽ തൊടുപുഴയിൽ മത്സരിപ്പിക്കാൻ പി ജെ ജോസഫ്; പാർട്ടി ലീഡറാക്കാനും നീക്കം; മോൻസ് ജോസഫ് അടക്കമുള്ളവർക്ക് അതൃപ്തി; പിജെയുടെ അമിത പുത്ര വാൽസല്യം പാർട്ടിയെ പിളർത്തുമോ?

വിനോദ് പൂന്തോട്ടം
തിരുവനന്തപുരം. മക്കൾ രാഷ്ട്രീയം കോൺഗ്രസിനും കേരള കോൺഗ്രസിനും എന്നും തലവേദന സൃഷ്ടിച്ചിട്ടുണ്ട്. എത്ര വലിയ നേതാവായാലും മക്കളുടെ കാര്യത്തിൽ സ്വാർത്ഥത കാണിക്കുന്നത് അവരുടെ പതനത്തിന് തന്നെ വഴിവെയ്ക്കാറുണ്ട്. ഇത് കേരളത്തിലെ വലതു പക്ഷ രാഷ്ട്രീയത്തിന്റെ ചരിത്രം കൂടിയാണ്. സാക്ഷാൽ ലീഡർ എന്ന കെ.കരുണാകരന്റെ പുത്ര സ്നേഹം ഒടുവിൽ അദ്ദേഹത്തെ എവിടെ എത്തിച്ചുവെന്ന് നമുക്കറിയാവുന്നതാണ്. ഇവിടെ കേരള കോൺഗ്രസിലെ മക്കൾ രാഷ്ട്രീയമാണ് ജോസഫ് ഗ്രൂപ്പിലേയ്ക്കും വ്യാപിച്ചിരിക്കുന്നത്.
തന്റെ പിൻഗാമിയായി മകൻ അപു ജോൺ ജോസഫിനെ രംഗത്തിറക്കാനാണ് ജോസഫിന്റെ ശ്രമം. ഇതിന്റെ ഭാഗമായി അപുവിനെ സംഘടനാ രംഗത്ത് സജീവമാക്കിയിരിക്കയാണ് പി ജെ ജോസഫ്. മോൻസ് ജോസഫ് അടക്കമുള്ള ജോസഫിന്റെ വിശ്വസ്തരുടെ എതിർപ്പു മറികടന്നാണ് മകനെ നിർണായക ചുമതലകളിൽ എത്തിക്കാൻ ജോസഫ് ശ്രമം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂൺ 28ന് ജോസഫ് തന്റെ 81ാം പിറന്നാൾ ആഘോഷിച്ചിരുന്നു. പിറന്നാളിനിടെ അടുത്ത ബന്ധുക്കളോട് അപുവിന്റെ രാഷ്ട്രീയ പ്രവർത്തനത്തെയും പാർലമെന്ററി രംഗത്തേക്ക് കടന്നു വരാൻ പോകുന്നതിനെയും കുറിച്ച് പി.ജെ. ജോസഫ് സൂചന നൽകിയിരുന്നു.
പിജെ ആരോഗ്യ പ്രശ്നങ്ങൾ കാരണം ഇപ്പോൾ ജില്ല വിട്ടുള്ള പരിപാടികളിൽ അധികം പങ്കെടുക്കാറില്ല. അടുത്ത തവണ മത്സരിക്കേണ്ടതില്ല എന്ന നിലാപാടിലാണ് ജോസഫ്. പകരം തൊടുപുഴയിൽ അപുവിനെ സ്ഥാനാർത്ഥിയാക്കനാണ് ജോസഫ് ശ്രമിക്കുന്നത്. 30 വർഷത്തിലധികമായി താൻ എം എൽ എ ആയിരിക്കുന്ന തൊടുപുഴ തന്റെ മകനെ കൈവിടില്ലന്ന ഉത്തമ വിശ്വാസം പിജെയ്ക്കുണ്ട്. 2001 ലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ മാത്രമാണ് തൊടുപുഴക്കാർ തന്നെ കൈവിട്ടത്. മണ്ഡലത്തിലെ സഭാ വിശ്വാസികൾക്ക് മാത്രമല്ല മറ്റു ഹൈന്ദവ സമൂഹത്തിനും ഇസ്ലാം വിശ്വാസികൾക്കും ഇടയിൽ തനിക്കുള്ള സ്വീകാര്യത മകന് അനുകൂലമാക്കി മാറ്റാമെന്നാണ് പി ജെ ജോസഫ് കണക്കുകൂട്ടുന്നത്.
നിയമസഭാ തെരെഞ്ഞടുപ്പിൽ മത്സരിപ്പിക്കുന്നത് മാത്രമല്ല പാർട്ടി ലീഡർ ഷിപ്പും മകന് നല്കണമെന്ന ചിന്ത ജോസഫിന് ഉണ്ട്. മകന്റെ കയ്യിൽ പാർട്ടി നിയന്ത്രണം എത്തിയാൽ മധ്യ തിരുവിതാം കൂറിൽ അടക്കം പാർട്ടിക്ക് കൂടുതൽ വേരോട്ടം ഉണ്ടാക്കാമെന്നും കർഷക സമൂഹത്തെ ഒന്നാകെ പാർട്ടിയിലേക്ക് അടുപ്പിക്കാമെന്നും പി ജെ അടുത്ത അനുയായികളെ ധരിപ്പിച്ചതായാണ് വിവരം. പാർട്ടിയിൽ അപു സെയഫ് ആകുന്നതോടെ പൂർണവിശ്രമത്തിലേയ്ക്ക് നീങ്ങാനാണ് ജോസഫിന്റെ ശ്രമം. പാർട്ടി മകന്റെ കയ്യാലാവുന്നതോടെ പിൻ സീറ്റ് ഡ്രൈവിങ് പരീക്ഷിക്കാനാണ് പി ജെ ജോസഫ് ശ്രമിക്കുന്നതെന്ന വാദവും ചില പി ജെ വിരുദ്ധർ ഉന്നയിക്കുന്നുണ്ട്.
പി ജെ ജോസഫിന്റെ മകൻ നിലവിൽ പാർട്ടിയുടെ ഹൈപ്പവർ കമ്മറ്റിയംഗമാണ്. കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച കേരള ഐടി ആൻഡ് പ്രൊഫഷണൽ കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായ അപു ജോൺ ജോസഫ് പാർട്ടിയുടെ നേതൃനിരയിൽ സജീവമായി തുടങ്ങി. ആദ്യം കെ എം മാണി ജോസ് കെ മാണിയെ നേതൃരംഗത്ത് എത്തിക്കാൻ യൂത്ത് ഫ്രണ്ടിനെ ഉപയോഗിച്ചതു പോലെ യുവജന രംഗത്ത് മകനെ സജീവമാക്കാനാണ് പി ജെ ജോസഫ് ഉദ്ദേശിച്ചത്. എന്നാൽ യൂത്ത് ഫ്രണ്ടിൽ നിന്നുള്ള എതിർപ്പും വിമത സ്വരങ്ങളും കാരണം ആ നീക്കം വേണ്ടന്നു വെച്ചു. പിന്നീടാണ് ഐ ടി പ്രൊഫഷണൽ കോൺഗ്രസിന് രൂപം നല്കി മകനെ അദ്ധ്യക്ഷനാക്കിയത്. ആധുനിക യുഗത്തിൽ കേരളാ കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുക, പ്രൊഫഷണലുകളെയും ജോലിക്കാരെയും പാർട്ടിയിലേയ്ക്ക് ആകർഷിക്കുക, പാർട്ടിയെ ഡിജിറ്റലൈസ് ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സംഘടനയ്ക്കുള്ളത്.
യുഡിഎഫ് സ്ഥാനാർത്ഥി ഉമാതോമസിന്റെ വിജയം ഉറപ്പിക്കുവാനായി പ്രൊഫഷണൽ മേഖലയിൽ ജോലി ചെയ്യുന്നവരുടെ ഒരു കൂട്ടായ്മ തൃക്കാക്കരയിൽ വച്ച് സംഘടിപ്പിക്കുവാനും, സ്ക്വാഡുകൾ രൂപവൽക്കരിച്ച് ഭവന സന്ദർശനം നടത്തുവാനും ഐടി ആൻഡ് പ്രൊഫഷണൽ കോൺഗ്രസ്സിന് കഴിഞ്ഞിട്ടുണ്ട്. മകന്റെ മിടുക്ക് തന്നെയാണ് തൃക്കാക്കരയിൽ പ്രചരണത്തിന്റെ ഭാഗമായി അണിനിരക്കാൻ കഴിഞ്ഞതിന് പിന്നിലെന്ന് പി ജെ ജോസഫ് കണക്കു കൂട്ടുന്നു. എന്നാൽ അപുവിന്റെ വരവും ഇടപെടലും കേരള കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാക്കിയിരിക്കയാണ്. മോൻസ് ജോസഫ് പോലും പിജെയുമായി ഉടക്കിനിൽക്കുന്നു. മകന് അമിത പരിഗണന നല്കുന്ന ജോസഫിന്റെ നീക്കങ്ങളിലെ അതൃപ്തിയാണ് പിജെയിൽ നിന്ന് മോൻസിനെ അകറ്റി നിർത്തിയിട്ടുള്ളത്. അതിനിടെ പാർട്ടിക്കുള്ളിൽ കുറുമുന്നണിയുണ്ടാക്കി ചില നേതാക്കൾ മറുകണ്ടം ചാടാനുള്ള പദ്ധതികളും തയാറാക്കുകയാണ്.
പി ജെ യുടെ അമിത പുത്ര വാൽസല്യം കാരണം വളരുന്തോറും പിളരും എന്ന അപഖ്യാതിവീണ്ടും കേരള കോൺഗ്രസിനെ വേട്ടയാടുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്നത്. കഴിഞ്ഞ നിയമസഭ തെരെഞ്ഞടുപ്പിൽ അപുവിനെ കളത്തിലിറക്കാൻ ജോസഫ് ശ്രമിച്ചരുന്നു. കോഴിക്കോട് തിരുവമ്പാടി മണ്ഡലത്തിൽ നിന്ന് മത്സരിക്കാനായിരുന്നു നീക്കം. യു.ഡി.എഫിൽ മുസ്ലിം ലീഗിന്റെ സീറ്റാണ് തിരുവമ്പാടി. സീറ്റ് ഏറ്റെടുക്കാൻ ജോസഫ് ഗ്രൂപ്പ് ശ്രമം നടത്തിയിരുന്നു. ക്രൈസ്തവ മേഖലയിൽ സഭാ നേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കാൻ വേണ്ടിയാണ് മണ്ഡലം മാറുന്നതെന്നായിരുന്നു വിശദീകരണം. മുസ്ലിം ലീഗിന് പേരാമ്പ്ര മണ്ഡലം പകരം നൽകാനായിരുന്നു ആലോചന. പേരാമ്പ്ര മണ്ഡലത്തേക്കാൾ കുടിയേറ്റ കർഷകരുടെ സാന്നിധ്യം കൂടുതലായുള്ളത് തിരുവമ്പാടിയിൽ ആണെന്നായിരുന്നു ജോസഫ് ഗ്രൂപിന്റെ വിലയിരുത്തൽ.
എന്നാൽ കാര്യങ്ങൾ വിചാരിച്ചതു പോലെ നടക്കാത്തതിനാൽ ആ നീക്കം ഫലം കണ്ടില്ല. നിലവിൽ പി.ജെ ജോസഫ് നയിക്കുന്ന ഗാന്ധി സ്റ്റഡി സെന്റർ വൈസ് ചെയർമാനും അപു ജോൺ ജോസഫ് ആണ്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞടുപ്പിന് മുൻപ് തന്നെ പൊതു വേദിയിൽ അപുവിനെ രംഗത്തിറക്കുന്നതിന്റെ ഭാഗമായി കോട്ടയത്തും പരിപാടി സംഘടിപ്പിച്ചിരുന്നു. കേരള കോൺഗ്രസ് ജന്മമെടുത്ത കോട്ടയം തിരുനക്കര മൈതാനിയിൽ നിന്നാണ് പിജെ ജോസഫിന്റെ മകൻ നയിച്ച കർഷക മാർച്ച് പോസ്റ്റ് ഓഫീസ് പടിക്കലേക്ക് നീങ്ങിയത് . ജോസഫ് വിഭാഗത്തിന്റെ മുഖ്യധാരയിലേക്ക് അപു ജോൺ ജോസഫ് എത്തിക്കുകയായിരുന്നു മാർച്ചിന്റെ ഉദ്ദേശം.
തിരുവമ്പാടിയിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നുവെന്ന വാർത്തകൾ അപ്പു നേരത്തെ തള്ളിയിരുന്നുവെങ്കിലും പാർട്ടി നേതൃനിരയിലേക്ക് എത്തുന്നുവെന്ന സൂചനകൾ തള്ളിയിരുന്നില്ല. പി.ജെയുടെ തട്ടകമായ തൊടുപുഴയിൽ ഗാന്ധിജി സ്റ്റഡി സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നത് അപുവാണ്. കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചു ജോസഫ് വിഭാഗം കഴിഞ്ഞ വർഷം നടത്തിയ കർഷക മാർച്ചിലൂടെ കോട്ടയത്തും ആദ്യമായി അപു ജോസഫ് കളത്തിൽ ഇറങ്ങി . വിവിധ ജില്ലകളിലെ പാർട്ടിയുടെ സംഘടന ചുമതലയും അപുവിനുണ്ട്.. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു തെളിയിച്ചാൽ കേരള കോൺഗ്രസിലെ മക്കൾ രാഷ്ട്രീയം എന്ന പാരമ്പര്യത്തിൽ തെറ്റില്ലെന്നാണ് അപുവിന്റെ പക്ഷം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- മകനെ അവസാനമായി ഒരു നോക്ക് കാണണം എന്ന അമ്മയുടെ ആഗ്രഹം സാധിച്ചു; സുധിയുടെ മൃതദേഹം കൊല്ലത്ത് എത്തിച്ച ശേഷം രാത്രി തന്നെ കോട്ടയത്തേക്ക് കൊണ്ടുപോയി; വേദികളിൽ ചിരിമഴ തീർത്ത കൊല്ലം സുധിക്ക് ഇന്ന് കോട്ടയം വാകത്താനത്ത് അന്ത്യവിശ്രമം; പ്രിയതാരത്തിന്റെ വിയോഗത്തിൽ വിങ്ങിപ്പൊട്ടി സഹപ്രവർത്തകർ
- ബെംഗളൂരുവിൽ ബൈജൂസ് ആപ്പിലെ ജോലി പോയത് ആറുമാസം മുമ്പ്; വീട്ടുകാരെ വിവരം അറിയിക്കാതെ രഹസ്യമായി കൊച്ചിയിൽ വന്ന ലിൻസി ജസീലിനെ പരിചയപ്പെട്ടത് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ; നാലരക്കോടിയുടെ നിക്ഷേപമുണ്ടെന്നും 10 ലക്ഷം 'പുതിയ സുഹൃത്തിന്' നൽകാമെന്നും വാഗ്ദാനം; ഇടപ്പള്ളിയിലെ അരുംകൊലയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്
- ബ്രിട്ടനിൽ അവസരം കുറയുന്നുവെന്ന സൂചന വന്നതോടെ മലയാളി തള്ളിക്കയറ്റം ഓസ്ട്രേലിയയിലേക്ക്; വിസ ഏജൻസികൾ ചാകര തേടി സജീവമായി; കഴിഞ്ഞ വർഷം എത്തിയത് 29,000 വിദ്യാർത്ഥികൾ; ട്രെൻഡ് തിരിച്ചറിഞ്ഞു സത്വര നടപടികളുമായി ഓസ്ട്രേലിയൻ സർക്കാർ; ആറ് ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് വിലക്ക്; സൂക്ഷിച്ചില്ലെങ്കിൽ മലയാളികൾക്കുള്ള മറ്റൊരു വാതിലും അടയും
- ഗെലോട്ടുമായി കൈകൊടുത്തു മുന്നോട്ടു പോയാൽ ഭാവിയില്ല; ബിജെപി പാളയത്തിലേക്ക് പോകാനും വയ്യ! സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുന്നു; പ്രഗതിശീൽ കോൺഗ്രസ് എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും; അണിയറയിൽ തന്ത്രങ്ങൾ മെനയുന്നത് പ്രശാന്ത് കിഷോർ; പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാർഷിക ദിനത്തിൽ റാലി നടത്തി പ്രഖ്യാപനം
- കരാട്ടെ ബ്ലാക്ക് ബെൽറ്റ്; ദുബായിൽ ഫിറ്റ്നസ് ട്രെയിനർ; രണ്ട് ചാനലുകളിൽ സീരിയൽ അസി. ഡയറക്ടർ; ടാറ്റൂ ആർട്ടിസ്റ്റും ഫാഷൻ ഡിസൈനറും; സഞ്ചാരം സ്പോർട്സ് ബൈക്കിൽ; എംഡിഎംഎയുമായി പിടിയിലായ സഹസംവിധായിക സുരഭിയുടെ 'പ്രൊഫൈൽ' കണ്ട് ഞെട്ടി പൊലീസ്
- ജസീലിനെ കാനഡയിലേക്ക് കൊണ്ടു പോകാമെന്നും സാമ്പത്തിക ബാധ്യതകൾ തീർക്കാമെന്നും ലിൻസി വാഗ്ദാനം ചെയ്തു; കാര്യങ്ങൾ ഒന്നും നടക്കാതെ വന്നപ്പോൾ ചവിട്ടിയും ഇടിച്ചു കൊലപാതകം; ഇരുവരും കൊച്ചിയിൽ എത്തിയതിലും ദുരൂഹത; മറ്റേതെങ്കിലും ഇടപാട് നടന്നിട്ടുണ്ടോ എന്നതിലും അവ്യക്തത; ഹോട്ടൽ മുറിയിലെ കൊലപാതകം കേരളത്തെ നടുക്കുമ്പോൾ
- പതിനേഴുകാരി പതിമൂന്നുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് വീട്ടിൽ ആരുമില്ലാതിരുന്ന ദിവസം; കുഞ്ഞിനെ നോക്കാൻ എത്തിയവൾ സ്ഥിരമായി ശയിച്ചത് ബാലനൊപ്പം; കാമുകനെ വിവാഹം കഴിച്ചിട്ടും കുട്ടിയുമായുള്ള സെക്സ് ഉപേക്ഷിക്കാനാകാതെ നഴ്സറി ജീവനക്കാരി; പീഡന വിവരം പുറത്തറിഞ്ഞത് യുവതി പതിമൂന്നുകാരന്റെ കുഞ്ഞിന് ജന്മം നൽകിയതോടെ; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവതിയുടെ ശിക്ഷ വിധിക്കുക ഏപ്രിൽ മൂന്നിന്
- ശ്രദ്ധ സതീഷിന് നീതി നേടി വിദ്യാർത്ഥി പ്രതിഷേധം ഇരമ്പുന്നു; വിട്ടുവീഴ്ച്ചക്കില്ലെന്ന നിലപാടിൽ കോളേജ് മാനേജ്മെന്റും; അമൽ ജ്യോതി കോളജിന്റെ കവാടങ്ങൾ അടച്ചു; ചർച്ചയ്ക്ക് എത്തിയ വിദ്യാർത്ഥികളെ ഓഫീസിൽ നിന്ന് ഇറക്കി വിട്ടു; കോളേജിന് മുന്നിൽ വൻ പൊലീസ് സന്നാഹം; മാർച്ചുമായി വിദ്യാർത്ഥി സംഘടനകൾ
- കടബാധ്യതകളുടെ പേരിൽ തർക്കം; മുഖത്ത് അടിച്ചു; താഴെവീണ യുവതിയെ ചവിട്ടി അവശനിലയിലാക്കി; വീട്ടുകാരെ അറിയിച്ചത് കുളിമുറിയിൽ വീണു ബോധം നഷ്ടപ്പെട്ടെന്ന്; ആശുപത്രിയിലെത്തിക്കുംമുമ്പെ മരണം; ഹോട്ടലിൽ യുവതിയെ മർദിച്ചുകൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- 'ഒരു ദിവസമെങ്കിൽ ഒരു ദിവസം.. നീ ഞെളിഞ്ഞിരുന്ന് വീഡിയോ തള്ളുന്ന ഓഫീസ് ഞാൻ പൂട്ടിക്കും.. പണ്ടേ പറഞ്ഞിട്ടുണ്ട്.. 'തരുന്നതിനും മുൻപ്, പറഞ്ഞിട്ട് തരുന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത'; ഫേസ്ബുക്ക് പോസ്റ്റുമായി പി വി അൻവർ എംഎൽഎ; 'മരണ മാസ്സെന്ന്' പറഞ്ഞ് കയ്യടികളോടെ സൈബർ സഖാക്കൾ!
- സിനിമ രംഗത്തെ പ്രമുഖനായ ബിജെപി നേതാവ് സി പി എമ്മിലേക്ക്; രണ്ടു ദിവസത്തിനകം ഏ കെ ജി സെന്ററിലെത്തി ചർച്ച നടത്തും; കലാകാരന്മാർക്ക് അർഹിക്കുന്ന പരിഗണന ബിജെപി നൽകാത്തത് കാരണമെന്ന് സൂചന; മധ്യസ്ഥരെ മുന്നിൽ നിർത്തി ആദ്യവട്ട ചർച്ച പൂർത്തിയായെന്നും വിവരം
- പി. ആർ ലഭിക്കാൻ അഞ്ചു വർഷത്തിന് പകരം ഇനി എട്ട് വർഷം കാത്തിരിക്കണം; രണ്ട് വർഷമെങ്കിലും ജോലി ചെയ്യുകയോ സ്കൂളിൽ പഠിക്കുകയോ ചെയ്തതിന്റെ തെളിവ് ഹാജരാക്കണം; പത്ത് വർഷം ക്രിമിനൽ കേസുകൾ ഉണ്ടാകാൻ പാടില്ല; കുടിയേറ്റ നിയമങ്ങൾ അടിമുടി പൊളിച്ചെഴുതി നിയന്ത്രണങ്ങൾക്ക് ബ്രിട്ടൻ
- വിവാഹത്തലേന്ന് കാമുകനൊപ്പം ഒളിച്ചോടി; വാഹനാപകടത്തിൽ കമിതാക്കളടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം
- വടകരയിൽ ചാനൽ പരിപാടി കഴിഞ്ഞുള്ള യാത്ര മരണയാത്രയായി; വാഹനം ഓടിച്ചിരുന്നത് ഉല്ലാസ് അരൂർ; അപകടസമയം മുൻ സീറ്റിൽ കൊല്ലം സുധി; പരിക്കേറ്റ ബിനു അടിമാലിയെയും മഹേഷിനെയും എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി; സുധിയുടെ വിയോഗ വാർത്ത അറിഞ്ഞ ഞെട്ടലിൽ സിനിമ - മിമിക്രി പ്രവർത്തകർ
- സൗജന്യ താമസവും ഫ്രീ ഫ്ളൈറ്റും കണ്ട് മോഹിച്ചെത്തുന്ന ഇന്ത്യൻ നഴ്സുമാർ മാസങ്ങൾക്കുള്ളിൽ ഞെട്ടുന്നു; വീട്ടു വാടകയും ദൗർലഭ്യവും ജീവിതച്ചെലവും താങ്ങാൻ ആകാത്തത്; യു കെയിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനാ നേതാവ് പറയുന്നത്
- സെക്സിനെ കായിക ഇനമാക്കി സ്വീഡൻ; ചാമ്പ്യൻഷിപ്പ് നടത്താൻ ഒരുങ്ങി രാജ്യം
- ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് അവൾ മറ്റൊരാൾക്കൊപ്പം പോയി; ഏറെ വേദനിച്ച നാളുകൾ; എന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യ രേണുവും രണ്ടു മക്കളുമാണ് ഇന്നെന്റെ ലോകം; വെള്ളിത്തിരയിൽ ചിരിപ്പിക്കുമ്പോഴും ജീവിതത്തിലെ കണ്ണീർക്കഥ അന്ന് സുധി തുറന്നുപറഞ്ഞു; കയ്പ്പമംഗലത്തെ അപകടം ദുരന്തമാകുമ്പോൾ
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ?
- മലയാളത്തിലെ പ്രൊപ്പഗൻഡാ സിനിമകൾക്ക് പണമെത്തിക്കുന്നത് ഖത്തർ മാഫിയ; ഇടനിലക്കാരാകുന്നത് 'സലിം' അടക്കമുള്ളവർ; ലിസ്റ്റൺ സ്റ്റീഫനെ ചോദ്യം ചെയ്യുന്നത് 'ജനഗണമന'യിൽ തുടങ്ങുന്ന സംശയം; പൃഥ്വിരാജ് പിഴയടച്ച് തലയൂരുന്നത് 'വാരിയംകുന്നത്തെ' രക്ഷപ്പെടലിന് സമാനം; മലയാളത്തിന്റെ 'ഭാഗ്യ നിർമ്മാതാവിനെ' ഇഡി വളയുമ്പോൾ
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- ബ്രിട്ടണിലേക്കുള്ള മലയാളികളുടെ ഒഴുക്ക് അവസാനിച്ചേക്കും; മാസ്റ്റേഴ്സ് കോഴ്സുകൾക്ക് വരുന്നവരുടെ ആശ്രിതർക്ക് വിസ നൽകുന്നത് നിർത്താൻ ശുപാർശ; ജോലി ചെയ്യാൻ വേണ്ടി സ്റ്റുഡന്റ് വിസയിൽ ഒഴുകി എത്തുന്ന മലയാളികൾ, സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നേക്കും; യുകെയിൽ ചിത്രം മാറുമ്പോൾ
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ആന്റണി പെപ്പേയെന്ന ആൾ സാധാരണക്കാരനാണ്; അവൻ കാണിച്ച വൃത്തികേടൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല; കഞ്ചാവും മയക്കു മരുന്നുമൊന്നുമല്ല പ്രശ്നം നന്ദി ഇല്ലായ്മ; ഷെയ്ൻ നിഗമും ഭാസിയും അല്ല പ്രശ്നക്കാർ; യഥാർത്ഥ നായകൻ ആന്റണി പെപ്പെയെന്ന് ജൂഡ് അന്തോണി ജോസഫ്; സിനിമയിലെ ചതി വീണ്ടും ചർച്ചകളിൽ
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- വിദേശ രാജ്യത്തെ പൗരത്വം എടുത്ത് ഇന്ത്യക്കെതിരെ ഉറഞ്ഞു തുള്ളുന്നവർക്കൊക്കെ മുട്ടൻ പണി; ലണ്ടനിലെ ഇന്ത്യൻ വംശജയുടെ ഒ സി ഐ കാർഡ് റദ്ദ് ചെയ്ത് ഇന്ത്യ; നടപടി റദ്ദാക്കാൻ അമൃത് വിൽസൺ ഡൽഹി ഹൈക്കോടതിയിൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്