സിനിമ ചർച്ച ചെയ്യപ്പെട്ടു എന്നത് വലിയ സന്തോഷം നൽകുന്ന കാര്യമാണ്; സിനിമയെ കുറിച്ചുണ്ടായ പ്രധാനപ്പെട്ട വിമർശനം സദാചാര പൊലീസിങ്ങിനെ സിനിമ മഹത്വവത്കരിക്കുന്നു എന്നാണ്; സിനിമ ഡെവലെപ് ചെയ്യുന്ന സമയത്തോ റോയ് എന്ന കഥാപാത്രത്തെ എഴുതുന്ന സമയത്തോ ഞങ്ങൾ മനസ്സിൽ പോലും കരുതാത്ത കാര്യമാണ് അത്; റോയ് എന്ന കഥാപാത്രത്തെ കൃത്യമായി മനസ്സിലാക്കിയാൽ ഈ വിമർശനം മാറും; കപ്പേള സിനിമയുടെ സംവിധായകൻ മുഹമ്മദ് മുസ്തഫ മറുനാടൻ മലയാളിയോട്
ജാസിം മൊയ്ദീൻ
കോഴിക്കോട്: ഐൻ എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്കാര ജൂറിയുടെ പ്രത്യേക പരാമർശം നേടിയ നടനാണ് മുഹമ്മദ് മുസ്തഫ. അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരഭമാണ് കപ്പേള. കപ്പേളയെന്ന കൊച്ചു സിനിമ തിയേറ്ററുകളിൽ നല്ല രീതിയിൽ പ്രദർശനം തുടരുന്നതിനിടയിലാണ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിയേറ്ററുകൾ അടച്ചിടുന്നത്. ഈ ഘട്ടത്തിൽ അടുത്ത അവസരമെന്ന നിലക്ക് നെറ്റ്ഫ്ളിക്സ് വഴി സിനിമ റിലീസ് ചെയ്യുകയും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. മികച്ച അഭിയനത്തിന് രാഷ്ട്രപതിയിൽ നിന്ന് ദേശീയപുരസ്കാരം ഏറ്റുവാങ്ങിയ ഒരാൾ സംവിധായകനാകുമ്പോൾ ആ സിനിമയിൽ പ്രതിഭയുടെ കരസ്പർശമുണ്ടാകുമെന്ന എല്ലാവരുടെയും പ്രതീക്ഷ പോലെ തന്നെയായിരുന്ന കപ്പേളയും. സമൂഹമാധ്യമങ്ങളിൽ ഇന്നും കപ്പേളയെന്ന സിനിമയെ കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുമ്പോൾ കപ്പേളയെന്ന സിനിമയിലേക്ക് എത്തിയ വഴികളെയും തന്റെ ആദ്യ സംവിധാന സംരഭത്തെയും വിമർശനങ്ങൾക്കുള്ള മറുപടിയുമെല്ലാം മറുനാടൻ മലയാളിയുമായി പങ്കുവെക്കുകയാണ് മുഹമ്മദ് മുസ്തഫ.
കപ്പേളയെന്ന സിനിമയിലേക്ക് എത്തുന്നത്
ഒരു സുഹൃത്താണ് ആദ്യമായി ഈ സിനിമയുടെ ആശയം പങ്കുവെക്കുന്നത്. വാഹിദ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ആശയം കേട്ടപ്പോൾ തന്നെ അതിലൊരു സിനിമാറ്റിക് എലമെന്റ് ഉണ്ടെന്ന് മനസ്സിലാക്കിയിരുന്നു. അങ്ങനെയാണ് കപ്പേളയുമായി മുന്നോട്ട് പോകാമെന്ന് തിരുമാനിച്ചത്. രണ്ടുമൂന്ന് വർഷം ഗൃഹപാഠം നടത്തിയിട്ടുണ്ട്. ഇത്രയും കാലത്തെ ജീവിതത്തിനിടക്ക് കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങളൊക്കെ കൂട്ടിച്ചേർത്താണ് കഥ തയ്യാറാക്കിയത്. നല്ല സമയമെടുത്താണ് കപ്പേളയുടെ കഥയും തിരക്കഥയുമെല്ലാം തയ്യാറാക്കിയത്. ജിവിതത്തിലെ പല അനുഭവങ്ങളും കൂട്ടിച്ചേർത്താണ് തിരക്കഥ തയ്യാറാക്കിയത്. ആദ്യ സിനിമയെന്നത് എല്ലാതരം ആളുകൾക്കും ഇഷ്ടപ്പെടുന്ന രിതിയിൽ എടുക്കണമെന്നത് എന്റെ ആഗ്രഹമായിരുന്നു. ആ ആഗ്രഹത്തിന്റെയും വർഷങ്ങളായുള്ള പരിശ്രമത്തിന്റെയും ഫലമാണ് കപ്പേളയെന്ന സിനിമ.
നടനായ മുസ്തഫയിൽ നിന്ന് സംവിധായകനെന്ന മുസ്തഫയിലേക്കുള്ള ദൂരവും അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളും അടിസ്ഥാനപരമായി ഞാനൊരു ഫോട്ടോഗ്രാഫറായതിനാൽ സിനിമകളിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ക്യാമറക്കു പിറകിലുള്ള കാര്യങ്ങളെ കുറിച്ച് മനസ്സിലാക്കാൻ ശ്രമിച്ചിരുന്നു. ലൈറ്റിംഗിനെ കുറിച്ചും ലെൻസുകളെ കുറിച്ചും എത്ര ഡിസ്റ്റൻസിൽ എവിടെയൊക്കെ എങ്ങനെയൊക്കെ ക്യാമറകൾ ഉപയോഗപ്പെടുത്താമെന്നുമൊക്കെ സിനിമകളിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ മനസ്സിലാക്കിയിരുന്നു.
ചെയ്തുകൊണ്ടിരുന്ന നാടകങ്ങൾക്കെല്ലാം മെയ്ക്കപ്പും ലൈറ്റുമെല്ലാം സെറ്റ് ചെയ്തിരുന്നതും ഞാൻ തന്നെയായിരുന്നു. അന്ന് കോസ്റ്റിയൂമിനെ കുറിച്ചും മറ്റുമെല്ലാം മനസ്സിലാക്കിയിരുന്നു. സംശയങ്ങൾ മറ്റുള്ളവരിൽ നിന്ന് ചോദിച്ച് മനസ്സിലാക്കുകയും ചെയ്തിരുന്നു. എന്നെങ്കിലുമൊരിക്കലൊരു സിനിമയെടുക്കുകയാണെങ്കിൽ ഉപകാരപ്പെടുമല്ലോ എന്ന് കരുതിയാണ് ഇതൊക്കെ മനസ്സിലാക്കി വെച്ചിരുന്നത്. അതിനെല്ലാമപ്പുറമാണ് എന്റെ ഗുരുനാഥനായ സംവിധായകൻ രഞ്ജിത് സാറിൽ നിന്നും ലഭിച്ച പാഠങ്ങൾ. അദ്ദേഹത്തിന്റെ കൂടെ അസിസ്റ്റ് ചെയ്യാൻ എനിക്ക് അവസരം ലഭിച്ചതിൽ നിന്നാണ് ഞാൻ സിനിമയെ കൂടുതൽ കൂടുതൽ മനസ്സിലാക്കിയത്. ഇതൊക്കെയാണ് ഒരു സിനിമ ചെയ്യാൻ വേണ്ടി നടത്തിയ തയ്യാറെടുപ്പുകൾ.
ലോക്ഡൗൺ കാരണം തിയേറ്ററുകൾ അടക്കുന്നതും നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്തതും
തിയേറ്ററുകളിൽ നല്ല രീതിയിൽ പ്രദർശനം തുടരുന്നതിനിടയിലാണ് പെട്ടെന്ന് ലോക്ഡൗൺ ഉണ്ടാകുന്നത്. നാലോ അഞ്ചോ ദിവസം മാത്രമേ സിനിമ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാനായുള്ളൂ. ആളുകളെല്ലാം തിയേറ്ററുകളിലേക്ക് വന്നുകൊണ്ടിരിക്കുന്ന ഒരു സമയം കൂടിയായിരുന്നു അത്. പെട്ടെന്ന് ലോക്ഡൗൺ ആകുകയും തിയേറ്ററുകൾ അടക്കുകയും ചെയ്തതോടെ വലിയ നിരാശയിലായിരുന്നു ഞങ്ങളുടെ ടീം മുഴുവൻ. മറ്റെല്ലാ മേഖലകളും പോലെ തന്നെ സിനിമ മേഖലയും പ്രതിസന്ധിയിലായി. വേറെയും ഒരുപാട് സിനിമകൾ തിയേറ്ററുകളിലുണ്ടായിരുന്നു. പണം മുടക്കിയ നിർമ്മാതാക്കളും പ്രതിസന്ധിയിലായ ഒരു ഘട്ടം കൂടിയായിരുന്നു. തിയേറ്ററുകൾ തുറക്കുന്നൊരു സമയത്ത് വീണ്ടും റിലീസ് ചെയ്യാമെന്ന ആലോചനകളൊക്കെയുണ്ടായിരുന്നു.
പക്ഷെ ഇനിയെന്നാണ് തിയേറ്ററുകൾ വീണ്ടും തുറക്കുക എന്ന കാര്യത്തിൽ ആർക്കും ധാരണകളൊന്നുമില്ലാതെ വന്നതോടെയാണ് ഒടിടി പ്ലാറ്റ്ഫോമിന്റെ സാധ്യതകളെ കുറിച്ച് ആലോചിക്കുന്നത്. അങ്ങനെയാണ് നിരവധി ചർച്ചകൾക്ക് ശേഷം സിനിമ നെറ്റ്ഫ്ളിക്സിൽ റീലീസ് ചെയ്യുന്നത്. അതിന് ശേഷമാണ് സിനിമ കുറച്ചുകൂടി വലിയ തോതിൽ ചർച്ചയായത്. ആളുകൾ ഓൺലൈനിലും അല്ലാതെയും നേരിട്ടുമെല്ലാം അഭിപ്രായങ്ങൾ പറയാൻ തുടങ്ങി. എല്ലാ അഭിപ്രായങ്ങളും ഞാൻ ശ്രദ്ധിച്ചിരുന്നു. വിമർശനങ്ങളെയും ആരോഗ്യപരമായ സംവാദങ്ങളെയുമെല്ലാം ഞാൻ മുഖവിലയ്ക്കെടുത്തിരുന്നു. ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളെ കുറിച്ച് മനസ്സിലാക്കാനും ഈ ചർച്ചകൾ സഹായിച്ചു. വിമർശിക്കാനായി വിമർശിച്ചവരോട് എനിക്ക് പ്രത്യേകിച്ചൊന്നും പറയാനില്ല.
എന്നിരുന്നാലും ആദ്യമായി ചെയ്ത ഒരു ചെറിയ സിനിമ വലിയ രീതിയിൽ ചർച്ചചെയ്യപ്പെട്ടതിൽ ഞാൻ സന്തുഷ്ടനാണ്. തിയേറ്ററിൽ സിനിമ വന്നപ്പോൾ കൂടെ നിൽക്കുമെന്ന് കരുതിയിരുന്ന പലരും വാക്കുകൾ കൊണ്ട് വേദനിപ്പിച്ചിരുന്നു. എന്നാൽ ഒടിടി പ്ലാറ്റ്ഫോമിൽ സിനിമ വന്നതോടെ എല്ലാ തരത്തിലുള്ള ആളുകളും സിനിമയെ ഏറ്റെടുത്തു എന്നത് സന്തോഷം നൽകുന്ന കാര്യമാണ്. പല പ്രായത്തിലുള്ള ആളുകളും എന്നെ വ്യക്തിപരമായി വിളിച്ചും മെസേജ് അയച്ചും ആശംസകളും സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങളും അറിയിച്ചിട്ടുണ്ട്. സിനിമയിലെ കടൽ കാണിച്ചു തരുമോയെന്നുള്ള രംഗവും ഡയലോഗുമെല്ലാം സ്റ്റാറ്റസുകളാക്കിയിട്ട ഒരുപാട് പേരുണ്ട്. ആ നിലയിലെല്ലാം കപ്പേള ജനങ്ങളുടെ ഹൃദയത്തിലേറി. കൂടുതൽ വിമർശനമുന്നയിച്ചവർ പോലും സിനിമ ഒന്നോ രണ്ടോ ആവർത്തി കണ്ടിട്ടുണ്ടെന്നാണ് തോന്നുന്നത്.
നാടകത്തിൽ നിന്നും സിനിമയിലേക്ക്, ഓൺലൈൻ റിലീസിന്റെ സാധ്യതകൾ
നാടകത്തിൽ നിന്നും റിയാലിറ്റി ഷോയിൽ നിന്നുമെല്ലാം ലഭിച്ച അനുഭവങ്ങളാണ് ഒരു സിനിമ ചെയ്യാൻ എനിക്ക് ഊർജ്ജം തന്നത്. അതിലുപരി അസിസ്റ്റ് ചെയ്തതും ഞാൻ അഭിനയിച്ചതുമായ സിനിമകളിൽ നിന്നും ലഭിച്ച അനുഭവങ്ങളും കപ്പേളയെന്ന സിനിമയൊരുക്കുന്നതിൽ എനിക്ക് കരുത്ത് നൽകിയിട്ടുണ്ട്. നാടകത്തിലും സ്റ്റേജിലുമൊക്കെ പെർഫോം ചെയ്യുന്ന ഒരുപാട് സുഹൃത്തുക്കളുണ്ടെനിക്ക്. എല്ലാവരെയും ഒരു സിനിമക്കകത്തുകൊണ്ടുവരാൻ കഴിയില്ലെങ്കിലും അവരിൽ പലരും കപ്പേളയിൽ അഭിനയിച്ചു.
അവരെല്ലാം ചെറുതെങ്കിലും തങ്ങളുടെ കഥാപാത്രങ്ങളോട് നൂറ്റൊന്ന് ശതമാനം നീതി പുലർത്തി. ചെറിയൊരു ഐഡിയ നല്ല രീതിയിൽ അവതരിപ്പിച്ചാൽ അതിന് സാ ധ്യതകളുണ്ടെന്നാണ് കപ്പേള നൽകുന്ന പാഠം. ഓൺലൈൻ റിലീസിന് ശേഷമാണ് കപ്പേള കൂടുതൽ ചർച്ച ചെയ്യപ്പെട്ടതെങ്കിലും ഒരു ഫിലം മെയ്ക്കറെന്ന നിലയിൽ എപ്പോഴും ആഗ്രഹിക്കുന്നത് സിനിമ അതിന്റെ എല്ലാവിധ സാങ്കേതിക വിദ്യകളുടെയും സഹായത്തോടെ തിയേറ്ററിൽ കാണണമെന്ന നിലയിലാണ്. ഇനിയുള്ള കാലത്ത് സിനിമ രണ്ട് തരത്തിൽ നിർമ്മിക്കേണ്ടി വരുമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഒന്ന് തിയേറ്ററുകൾക്ക് അനുയോജ്യമായ രീതിയിലും മറ്റൊന്ന് ഒടിടിപ്ലാറ്റ് ഫോമുകൾക്ക് അനുയോജ്യമായ രീതിയിലും
വിമർശനങ്ങളോടുള്ള മറുപടി
സിനിമ ചർച്ച ചെയ്യപ്പെട്ടു എന്നത് വലിയ സന്തോഷം നൽകുന്ന കാര്യമാണ്. സിനിമയെ കുറിച്ചുണ്ടായ പ്രധാനപ്പെട്ട വിമർശനം എന്നത് സദാചാര പൊലീസിങ്ങിനെ സിനിമ മഹത്വവത്കരിക്കുന്നു എന്നാണ്. എന്നാൽ സിനിമ ഡെവലെപ് ചെയ്യുന്ന സമയത്തോ ശ്രീനാഥ് ഭാസി അവതരിപ്പിച്ച റോയ് എന്ന കഥാപാത്രത്തെ എഴുതുന്ന സമയത്തോ ഞങ്ങൾ മനസ്സിൽ പോലും കരുതാത്ത കാര്യമാണ് അത്. റോയ് എന്ന കഥാപാത്രത്തെ കൃത്യമായി മനസ്സിലാക്കിയാൽ ഈ വിമർശനം മാറും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
ഒരാളുടെയും സ്വകാര്യതയിലേക്ക് കടന്നുകയറുന്നയാളല്ല റോയ് എന്ന കഥാപാത്രം എന്ന് ആ സിനിമയിലെ അമ്പലപ്പറമ്പിൽ നിന്നുള്ള സീനിൽ വ്യക്തമാക്കുന്നുണ്ട്. അയാൾക്ക് ലഭിച്ച ഫോൺകോളുകൾ എന്താണെന്ന് മനസ്സിലാക്കുകയോ സിനിമ ഒരാവർത്തി കൂടി കണ്ടാലോ തീരാവുന്ന വിമർശനമാണത്. ഹൈറേഞ്ചിലെ വിശ്വാസിയായ ജെസി എന്ന നിഷ്കളങ്കയായ പെൺകുട്ടിയുടെ കഥയാണ് കപ്പേള. ആ പെൺകുട്ടി സിറ്റിയിലേക്ക് എത്തിപ്പെടുമ്പോഴുണ്ടാകുന്ന കുറച്ചു കാര്യങ്ങളാണ് ഈ സിനിമയിൽ പറയാൻ ശ്രമിച്ചിട്ടുള്ളത്. അത്തരം പെൺകുട്ടികളും നമുക്ക് ചുറ്റുമുണ്ടെന്ന ബോധ്യമുണ്ടാകുമ്പോൾ ഈ വിമർശനങ്ങൾ മാറിക്കിട്ടും.
Stories you may Like
- നിർണ്ണായകം മോഹൻലാലിന്റെ മനസ്സ്; നല്ല കുട്ടിയാവാൻ ശ്രീനാഥ് ഭാസി
- യുവതാരങ്ങളുടെ വിലക്ക് മാറുമ്പോൾ
- തന്നെ പോലൊരു ഭ്രാന്തനെ വെച്ച് നല്ല സിനിമ എടുക്കാൻ എന്റെ കൂട്ടുകാർക്ക് സാധിച്ചു
- കഞ്ചാവ്-കാരവൻ-കൃത്യനിഷ്ഠയില്ലായ്മ-ഈഗോ! ന്യൂജൻ താരങ്ങളാൽ മലയാള സിനിമ മുടിയുമ്പോൾ
- ഷെയ്ൻ നിഗം പറയുന്നത് കള്ളമോ? വീട്ടു വീഴ്ച ഇല്ലെന്ന നിലപാടിൽ സിനിമാ സംഘടനകൾ
- TODAY
- LAST WEEK
- LAST MONTH
- ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ
- നാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും രണ്ടാം ഘട്ടത്തിലും ആവേശം പോരാ; 2019 ലെ അപേക്ഷിച്ച് പോളിങ്ങിൽ എട്ട് ശതമാനത്തോളം കുറവ്; പ്രാഥമിക കണക്കുകൾ പ്രകാരം കേരളത്തിൽ 7.32 ശതമാനത്തോളം കുറവ്; വോട്ടർമാർ ഏറ്റവും ആവേശത്തോടെ എത്തിയത് കണ്ണൂരിൽ; വോട്ടിങ് ശതമാനം കുറഞ്ഞത് ചർച്ചയാക്കി രാഷ്ട്രീയ കക്ഷികൾ
- കഥകളി കലാകാരിക്ക് ദുബായിൽ പരിപാടി വാഗ്ദാനം ചെയ്ത ശേഷം ആവശ്യപ്പെട്ടത് ലഹരി കടത്തണമെന്ന്; വിസമ്മതിച്ചപ്പോൾ കാറിൽ പൂട്ടിയിട്ട് ദേഹോപദ്രവവും ലൈംഗിക ചൂഷണവും; കൊച്ചിയിലെ ഗൂണ്ടാത്തലവൻ മരട് അനീഷിന്റെ മുൻ കൂട്ടാളി പി എച്ച് ഹാരിസ് അറസ്റ്റിൽ
- തകർപ്പൻ സെഞ്ചുറിയുമായി ബെയർസ്റ്റോ നിറഞ്ഞാടിയപ്പോൾ പഞ്ചാബിന് ടി-20 ചരിത്രത്തിലെ റെക്കോഡ് റൺ ചേസ് വിജയം; കൊൽക്കത്തയുടെ റൺമല കീഴടക്കാൻ അതേ നാണയത്തിൽ മറുപടി; 8 വിക്കറ്റ് വിജയം എട്ടുപന്തുകൾ ബാക്കി നിൽക്കെ
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- മൂന്നാറിൽ ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടിൽ യുവതി മരിച്ച സംഭവം; കാരണം ഹൃദയാഘാതാം
- ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീയിട്ടു കൊന്ന കേസ്: പ്രതി മഹേഷിന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ; കൊലപാതകം വിവാഹം നടന്ന് 3 മാസത്തിനകം
- തൃത്താലയിൽ പത്ത് വയസുകാരൻ വീട്ടിൽ മരിച്ച നിലയിൽ
- കള്ളനാണയങ്ങളെ ദൈവത്തിന് തിരിച്ചറിയാം; പത്മജയുടെ പ്രാർത്ഥന ആവശ്യമില്ലെന്നും കെ. മുരളീധരൻ; പാർട്ടി ഏൽപിച്ച കാര്യങ്ങൾ ചെയ്യാൻ കഴിയുന്നുവെന്നതാണ് സംതൃപ്തിയെന്നും പ്രതികരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- അത്യാഡംബര കാറിൽ കറങ്ങി മോഷണം; ആ പണം ഉപയോഗിച്ച് ചെയ്യുക സാമൂഹിക സേവനം; റോഡുകൾ നിർമ്മിച്ചും പാവപ്പെട്ട പെൺകുട്ടികളുടെ മാംഗല്യം നടത്തിയും കൈയടി നേടിയ ബീഹാറിലെ 'റോബിൻഹുഡ്'; ഭാര്യ ജനപ്രതിനിധി; ഇത് റോബിൻഹുഡ് സംവിധായകന്റെ വീട്ടിൽ നിന്നും ഒരു കോടിയുടെ മുതൽ കവർന്ന കള്ളന്റെ കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്