സിനിമയിലേക്ക് വഴിതുറന്നത് ഒഎൻവി കുറുപ്പ്; കോടമ്പാക്കത്തേക്കുള്ള യാത്രയിൽ വേണ്ടെന്ന് വച്ചത് ഹിന്ദുസ്ഥാൻ ടൈംസിലെ ജോലി; മലയാള സിനിമ ചവറെന്ന മറുപടിയിൽ അവസാനിച്ച അടയാറെന്ന സ്വപ്നം; മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം സിനിമ കുറഞ്ഞതിന്റെ കാരണം എന്ത്? ബാലചന്ദ്ര മേനോനുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: സിനിമയിലേക്കുള്ള തന്റെ വരവിന് വഴിതുറന്നത് ഒ എൻ വി കുറുപ്പാണെന്ന് ബാലചന്ദ്രമേനോൻ. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് ജേണലിസം കോഴ്സ് എടുക്കുന്നതും അതുവഴി ചെന്നൈയിലും പിന്നീട് സിനിമയിലും എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമദിക്യുവിന് അനുദിച്ച പ്രത്യേക അഭിമുഖത്തിലാണ് ബാലചന്ദ്രമേനോൻ തന്റെ അനുഭവങ്ങൾ ഓർത്തെടുത്തത്. ഇത്രത്തോളം സിനിമകളുടെ ഭാഗമായിട്ടും മോഹൻലാലും മമ്മൂട്ടിയുമായും സഹകരിച്ചത് വളരെ കുറവാണ്. അതിന്റെ കാരണം പ്രേക്ഷകർ തന്നെ മനസിലാക്കിക്കോട്ടെയെന്നും അദ്ദേഹം പറഞ്ഞു.ബാലചന്ദ്രമേനോനുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം...
മദ്രാസിലേക്കുള്ള യാത്രാ തീരുമാനം എപ്പോഴാണ് എടുക്കുന്നത്? ജേണലിസം പഠനത്തിനായാണോ ചെന്നൈയിലേക്ക് എത്തുന്നത്?
അതിന് പിന്നിൽ വലിയൊരു കഥയുണ്ട്. ഒഎൻവി സർ ആണ് എന്റെ കലാജീവിതത്തെ മാറ്റിമറിച്ച വ്യക്തി. കോളേജിൽ പഠിക്കുന്ന സമയത്ത് യുണിവേഴ്സിറ്റി മത്സരത്തിലേക്ക് പോകുന്നതിനായി ഞാനും സുഹൃത്തുക്കളും നാടകം അവതരിപ്പിക്കുന്നു. ഒഎൻവി സാറും കൃഷ്ണകുമാർ സറും ജഡ്ജാണ്. നാടകത്തിന്റെ റിഹേഴ്സലിന് പലരും വരാറില്ല. അതിനാൽ തന്നെ പരിശീലനം പൂർത്തിയാക്കാത്തവരുമായാണ് സ്റ്റേജിൽ കയറേണ്ടി വന്നത്. ഡയലോഗ് മറന്നുപോയതോടെ എല്ലാം കൈയീന്നുപോകുമെന്ന അവസ്ഥയിൽ ഞാൻ എന്റെ കയ്യീന്ന് ഇട്ട് കുറെയൊക്കെ മാനേജ് ചെയ്തു.
നാടകം പൂർത്തിയാക്കിയാണ് ഞങ്ങൾ അന്ന് സ്റ്റേജിൽ നിന്ന് ഇറങ്ങിയത്. എന്നെ കണ്ടയുടനെ ഒഎൻവി സർ പറഞ്ഞു നാടകത്തെക്കുറിച്ച് ഞാൻ അഭിപ്രായം ഒന്നും പറയുന്നില്ല. കാരണം ഈ നാടകമല്ലലോ നിങ്ങൾ കളിച്ചത്. പക്ഷെ നിങ്ങൾ സമയം മുഴുവൻ പൂർത്തിയാക്കി മാനേജ് ചെയ്തതിന് നിങ്ങൾക്ക് മുഴുവൻ മാർക്കും തന്നേ പറ്റു. അങ്ങനെയാണ് ഞാനും ഒഎൻവി സാറും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്. അങ്ങനെ സംവിധായകനാകണമെന്ന ആഗ്രഹം ഞാൻ പറഞ്ഞു. ഇത് കേട്ട അദ്ദേഹം കെ ടി മുഹമ്മദിന് കൊടുക്കാൻ എനിക്കൊരു കത്ത് തന്നു.
അങ്ങനെ കത്തുമായി ഞാൻ കോഴിക്കോട് എത്തി. പക്ഷെ അന്ന് അവിടെ കെ ടി ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയാണ് കാണാൻ സാധിച്ചത്. പക്ഷെ എനിക്കവരുടെ രീതി ഇഷ്ടപ്പെട്ടില്ല. അങ്ങനെ ഞാൻ തിരിച്ച് ഒഎൻവിയുടെ അടുത്തെത്തി .കാര്യങ്ങൾ പറഞ്ഞു. അദ്ദേഹത്തിന്റെ മറുപടിയാണ് എന്നെ ഞെട്ടിച്ചത്. നിങ്ങൾ തിരിച്ചുവരുമെന്ന് എനിക്കുറപ്പായിരുന്നു. കാരണം നിങ്ങളുടെ ശരീരഭാഷയും രീതിയുമൊന്നും ഒരു ബോസും ഇഷ്ടപ്പെടില്ല. നിങ്ങൾക്ക് പറ്റിയ പണി ജേണലിസമാണ്. സത്യം പറഞ്ഞാൽ ജീവിതത്തിൽ ആദ്യമായിട്ട് ഞാൻ അത് കേൾക്കുന്നത് അന്നാണ്. തിരുവനന്തപുരം പ്രസ് ക്ലബ്ലിലേക്ക് സാധ്യത പറഞ്ഞുതരുന്നതും അദ്ദേഹമാണ്. അവിടുന്നത് ഗോൾഡ് മെഡൽ സഹിതം ഒന്നാം റാങ്കോടെയാണ് പുറത്തിറങ്ങുന്നത്. ആ വർഷം തന്നെ ഹിന്ദുസ്ഥാൻ ടൈംസിൽ ജോലിയും ലഭിച്ചതാണ്. പക്ഷെ നിരസിച്ചു. കാരണം നമ്മുടെ ലക്ഷ്യം സിനിമ മാത്രമായിരുന്നു.
ഹിന്ദുസ്ഥാൻ ടൈംസിലൊക്കെ ജോലി ലഭിക്കണമെങ്കിൽ നല്ല ഇംഗ്ലീഷ് പ്രാവീണ്യം വേണമല്ലോ.. അതെങ്ങനെ സ്വായത്തമാക്കി?
അത് എന്റെ വായന കൊണ്ടു തന്നെയാണ്. ഇന്നും രണ്ട് ഇംഗ്ലീഷ് പത്രം വായിക്കാതെ ഞാൻ ഉറങ്ങാറില്ല. മാത്രമല്ല ഒരു വരി വായിക്കുമ്പോൾ അതിൽ പിടികിട്ടാത്ത ഒരു വാക്കുകണ്ടാൽ ഡിക്ഷണറി വച്ച് അതിന്റെ അർത്ഥം കണ്ടുപിടിച്ചേ ഞാൻ വായന തുടരു. അങ്ങനെ നോക്കുമ്പോൾ ഞാൻ ഏറ്റവും കൂടുതൽ വായിച്ച പുസ്തകം ഡിക്ഷണറി ആണേന്ന് പറയേണ്ടി വരും. അങ്ങനെ ഹിന്ദുസ്ഥാൻ ടൈംസിലെ നല്ല സാലറിയുള്ള ജോലി ഉപേക്ഷിച്ചിരിക്കുമ്പോഴാണ് നാനയിൽ ചെന്നൈയിൽ ഒഴിവുണ്ടെന്നറിയുന്നത്. 250 രൂപയായിരുന്നു അവിടത്തെ വേതനം. എങ്കിലും കോടമ്പാക്കം എന്ന ലക്ഷ്യം മനസിൽ ഉള്ളതുകൊണ്ട് പോകാം എന്ന് വച്ചു.
എന്റെ സിനിമ മോഹത്തിന് അച്ഛന് വലിയ താൽപ്പര്യമില്ലായിരുന്നു. അങ്ങനെ അച്ഛന്റെ സുഹൃത്തിനെയും കൂട്ടി നാനയുടെ ഓഫീസിലെത്തി. സർട്ടിഫിക്കറ്റുകൾ ഒക്കെ പത്രാധിപരെ കാണിച്ചെങ്കിലും ചെന്നൈയിലേക്ക് ഒരു പ്രതിനിധിയെ അയക്കേണ്ടന്നായിരുന്നു തീരുമാനം. കാരണം മുൻപ് അവിടെയിരുന്ന ആൾ കുറച്ച് പ്രശ്നങ്ങൾ ഒക്കെ ഉണ്ടാക്കിയിരുന്നു.
അങ്ങനെ നിരാശയോടെ മടങ്ങാനൊരുങ്ങുമ്പോൾ പത്രാധിപർ ഒന്ന് ചോദിച്ചു.. മിസ്റ്റർ ബാലചന്ദ്രൻ നിങ്ങൾ ചെറുപ്പമാണ്.. കാണാനും കൊള്ളാം.. അങ്ങനെയുള്ള നിങ്ങൾ ഇത്ര ചെറുപ്പത്തിൽ തന്നെ ചെന്നൈയ്ക്ക് പോകുന്നത് പത്രപ്രവർത്തനത്തിലുള്ള താൽപ്പര്യം കൊണ്ടാണെന്ന് വിശ്വസിക്കണോ ഞാൻ.. ഏതെങ്കിലും കാണാൻ കൊള്ളാവുന്ന ഒരു നടിയുമായി പ്രണയത്തിലായിരുന്നെങ്കിലോ.. ഒരു കൂട്ടച്ചിരിയാണ് പിന്നീട് ആ ഓഫിസിൽ ഉയർന്നത്.
പക്ഷെ എന്റെ വാശി കൊണ്ട് ഞാൻ പറഞ്ഞു..സർ എനിക്ക് ഒരു മൂന്നുമാസത്തെ സമയം തരു.. ഞാൻ ആരാണെന്ന് തെളിയിച്ചു കാണിക്കാം. എന്റെ വാക്കിനുമുന്നിൽ അദ്ദേഹം നിലപാട് മാറ്റി. നേരെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് വിളിച്ചു എന്നെ ചെന്നൈയിലെ കറസ്പോണ്ടന്റായി നിയമിക്കാൻ പറഞ്ഞു..അവിടുന്നാണ് എന്റെ തുടക്കം.
ചെന്നൈയിലെ ജീവിതം എങ്ങനെയായിരുന്നു?
250 രൂപയായിരുന്നു കമ്പനി തരുന്നത്. ബാക്കിയൊക്കെ സ്വന്തം റിസ്കിൽ. പക്ഷെ സിനിമയെക്കുറിച്ചുള്ള ആഗ്രഹം വിടാത്തതുകൊണ്ട് തന്നെ അവിടെ വച്ച് ഞാൻ അഡയാർ ഇൻസ്റ്റിറ്റ്യൂട്ടിൽ ട്രൈ ചെയ്തു. ഇന്റർവ്യുവിന് എത്തിയപ്പോഴും രസകരമായ അനുഭവമായിരുന്നു. വിൻസന്റ് മാസ്റ്ററും നാഗറെഡിയും പ്രിൻസിപ്പളുമായിരുന്നു ഇന്റർവ്യു ബോർഡിൽ.
നാഗറെഡി ചോദിച്ചു, മലയാളത്തിൽ ഇറങ്ങുന്ന സിനിമകളെക്കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം. മലയാളത്തിൽ ഇറങ്ങുന്ന ഭൂരിഭാഗം സിനിമകളും ചവറാണെന്നായിരുന്നു എന്റെ മറുപടി. മറുപടി കേട്ടതോടെ വിൻസന്റ് മാസ്റ്ററുടെ നിയന്ത്രണം വിട്ടു. നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു ഇങ്ങനെ പറയാൻ എന്നായി അദ്ദേഹം. സർ എന്റെ സത്യസന്ധമായ അഭിപ്രായമാണ് ഞാൻ പറഞ്ഞതെന്നും ഞാൻ മറുപടി നൽകി.
പക്ഷെ ദേഷ്യം ശമിക്കാത്ത വിൻസന്റ് മാഷ് എന്നോട് ഞാൻ ധരിച്ച ഷർട്ടിന്റെ കളർ ചോദിച്ചു. ധരിച്ചത് ചെക്ക് ഷർട്ടായതുകൊണ്ട് തന്നെ എനിക്ക് ഉത്തരം പറയാൻ പറ്റിയില്ല. എന്റെ നിരീക്ഷണം പോരെന്നായിരുന്നു ഇന്റർവ്യു പാനലിന്റെ പ്രതികരണം. പക്ഷെ അതിന് മറുപടിയും നൽകിയാണ് ഞാൻ അന്ന് ഇന്റർവ്യൂ ഹാൾ വിട്ടത്. ഇത് നിരീക്ഷണമല്ലെന്നും ഓർമ്മശക്തിയാണെന്നുമായിരുന്നു എന്റെ മറുപടി. അങ്ങനെ ആ വർഷം സെലക്ഷൻ ലഭിക്കാതെ ഞാൻ ഔട്ടായി. പക്ഷെ അവിടുന്ന് ആറ് മാസത്തിനുള്ളിൽ ഞാൻ സംവിധായകനായി.
അതങ്ങനെ സംഭവിച്ചു.. ആ കഥ പറയാമോ?
അന്ന് ഞാൻ താമസിച്ചിരുന്ന ലോഡ്ജ് ഇത്തരത്തിൽ സിനിമാ മോഹവുമായി ചെന്നൈയിലെത്തുന്ന ആൾക്കാർ താമസിക്കുന്നവരാണ്. എന്റെ ജോലി കഴിഞ്ഞാൽ ഞാൻ ദിവസവും വൈകുന്നേരം ലോഡ്ജിൽ ഒരോരോ കഥകൾ പറയുമായിരുന്നു. അങ്ങനെ ഒരു ദിവസം കഥപറയുന്ന് കേൾക്കാൻ അവിടെ സൗത്ത് ഇന്ത്യൻ ഫിലിം ചേംബറിന്റെ കോഴ്സിൽ പഠിക്കുന്ന ഒരു പയ്യനുമുണ്ടായിരുന്നു. കഥ സൂക്ഷ്മതയോടെ കേട്ട അയാൾ എല്ലാവരും പോയതിന് ശേഷം എന്റെ അടുത്ത് വന്ന് ചോദിച്ചു: 'ഈ സിനിമ ഞാൻ നിർമ്മിക്കട്ടെ'. ആദ്യം കളിയാക്കുന്നതാണെന്നാണ് ഞാൻ കരുതിയത്. പക്ഷെ അദ്ദേഹം സീരിയസായിരുന്നു. ഒറ്റ നിബന്ധന മാത്രം .. അയാളെ നായകനാക്കണം. ഒരു മുടക്കവും കൂടാതെ ഞാൻ സമ്മതിച്ചു.
ഇദ്ദേഹത്തിന്റെ അമ്മാവനാണ് ചിത്രം നിർമ്മിക്കുന്നത്. അങ്ങനെ മരുമകന് വേണ്ടി അമ്മാവനും അമ്മായിയും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. അങ്ങനെയാണ് എന്റെ ആദ്യ സിനിമ ഉത്രാടരാത്രിയിൽ സംഭവിക്കുന്നത്. പുള്ളി തന്നെയായിരുന്നു നായകൻ. ഉത്രാട രാത്രിയിൽ ശശി എന്നായിരുന്നു പുള്ളി പിന്നീട് അറിയപ്പെട്ടിരുന്നത്. എന്റെ മികച്ച ചിത്രമെന്ന് ചിലരൊക്കെ ഇന്നും പറയുന്നത് ഉത്രാട രാത്രികളാണ്.
ഒരാളെ അസിസ്റ്റ് ചെയ്യാത്ത, ക്യാമറയുമായി ഒരു ബന്ധവുമില്ലാത്ത 22 വയസ്സുകാരനായ പയ്യൻ എങ്ങനെയാണ് ഒരു സിനിമ എടുത്തത്?
ആ ചോദ്യവും അതിനുള്ള ഉത്തരവും വളരെ വലുതാണ്. നായകനൊഴിച്ച് മധു, സുകുമാരൻ, കുതിരവട്ടം പപ്പു തുടങ്ങി അന്നത്തെ പ്രമുഖ താരങ്ങളെയെല്ലാം ഉൾപ്പെടുത്തിയണ് ഞാൻ ആ സിനിമ ചെയ്തത്. അന്ന് പുതിയ നായകനായതുകൊണ്ട് ആരും ഉടക്കൊന്നും പറഞ്ഞില്ല. അങ്ങനെയാണ് ഓരോ ആൾക്കാരോടും കഥയും വിഷയവും പറഞ്ഞത്. ഉദാഹരണത്തിന് മധു സാറിനോട് പറഞ്ഞത്..സാറിനെ മുൻപെ പരിചയം ഉണ്ടായിരുന്നു.. സാറിനെ പോയിക്കണ്ടു പറഞ്ഞു.. എനിക്കൊരു പടം കിട്ടിയിട്ടുണ്ട്.. നായകനും പുതിയതാണ് പ്രൊഡ്യൂസറും പുതിയതാണ്. സാറിന്റെ തലവെട്ടി ഒട്ടിച്ചാലേ സിനിമ പുറത്തിറങ്ങു. ഒന്നു വന്ന് അഭിനയിച്ച് തരണം.. അങ്ങനെയാണ് മധു എത്തുന്നത്.
അവിടെ മധു സാറും എനിക്കൊരു കൊട്ടുതന്നു.. സംസാരത്തിനിടയ്ക്ക് ഞാൻ സർ എന്ന് വിളിച്ചിരുന്നു. ഇറങ്ങാൻ നേരം അദ്ദേഹം എന്നോട് ചോദിച്ചു..നീ എന്താ എന്നെ വിളിച്ചത് സർ എന്നോ.. മധു എന്നല്ലേ നീ എന്നെ മുൻപ് വിളിച്ചിരുന്നത്.. ജീവിക്കാൻ പഠിച്ചുവല്ലെ എന്ന്... എന്റെ വസ്ത്രം അഴിഞ്ഞ് പോയത് പോലെയായി.
തിയേറ്ററിൽ എങ്ങനെയായിരുന്നു ഉത്രാട രാത്രികളുടെ റസ്പോൺസ്? ആദ്യത്തെ സിനിമയിൽ എന്തൊക്കെ ചെയ്തു
സാമ്പത്തികമായി പരാജയമായിരുന്നു. പക്ഷെ ബാലചന്ദ്രമേനോൻ എന്ന സംവിധായകൻ ശ്രദ്ധിക്കപ്പെട്ടുവെന്നതും ചിത്രം മികച്ച അഭിപ്രായം നേടിയെന്നതുമാണ് പ്രധാനകാര്യം. ആ ചിത്രത്തിൽ എഡിറ്റർക്ക് അവാർഡും ലഭിച്ചു. ആദ്യ സിനിമയുടെ കഥ, തിരക്കഥ,, സംഭഷണം സംവിധാനം, അഭിനയം എന്നീ മേഖലകൾ ഞാൻ കൈവെച്ചു. അവിടുന്നങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. തടസ്സങ്ങൾ ഒരുപാട് ഉണ്ടായിരുന്നു. പക്ഷെ എല്ലാ പ്രശ്നത്തെയും ഓവർകം ചെയ്യാൻ സാധിച്ചു.
ഇപ്പോ ഒരു ഇടവേള വന്നില്ലെ ശരിക്കും?
എന്നെ സംബന്ധിച്ച് ഇല്ല എന്ന് പറയുന്നതാകും ശരി. ഒരുപാട് ചിത്രങ്ങൾ എന്നെത്തേടി വരുന്നുണ്ട്. പക്ഷെ എനിക്ക് ഇഷ്ടപ്പെട്ടാൽ മാത്രമെ ഞാൻ യസ് പറയു. ഇപ്പോൾ തന്നെ 4 ഓളം ഒടിടി ചിത്രങ്ങൾ ഞാൻ ഒഴിവാക്കി. പിന്നെ സംവിധായകനായി വന്ന ഇടവേളക്ക് ഒരു കാരണമുണ്ട്. ഞാൻ സംവിധാനം ചെയ്യും, എന്നാലും ശരത്ത് എന്നീ രണ്ട് ചിത്രങ്ങളാണ് ഇടക്കാലത്ത് ഞാൻ ചെയ്തത്. ഇതിൽ എന്നാലും ശരത്ത് എന്ന ചിത്രം തിയേറ്ററിൽ എത്തിയ സമയത്തായിരുന്നു പ്രളയം ഉണ്ടാകുന്നത്. അതോടെ അ ചിത്രം പ്രേക്ഷകരിലേക്ക് കൃത്യമായി എത്തിക്കാൻ പറ്റിയില്ല. അത് ഒടിടി മുഖേനയോ മറ്റൊ പ്രേക്ഷകരെ ഒന്ന് കാണിച്ചുവേണം എനിക്ക് വീണ്ടും ഒരു ചിത്രം ചെയ്യാൻ. അതാണ് ഈ ഇടവേള വരാൻ കാരണം. അടുത്ത പടവും എന്റെ മനസിൽ പൂർത്തിയായിക്കഴിഞ്ഞു. ഇതിൽ തീരുമാനമായി വേണം അതിന്റെ പണി തുടങ്ങാൻ.
മമ്മൂട്ടിയെയും മോഹൻലാലിനെയും വച്ച് സിനിമ ചെയ്തിട്ടില്ലെ?
തീർച്ചയായും .. പക്ഷെ അവർ ഇന്നത്തെ താരങ്ങളാകുന്നതിന് മുൻപായിരുന്നു ആ ചിത്രങ്ങളോക്കെയും. മോഹൻലാൽ സ്വയം പരിചയപ്പെടുത്തുന്ന കാലത്താണ് ഞാൻ അദ്ദേഹവുമായി സിനിമ ചെയ്തത്. കേൾക്കാത്ത ശബ്ദമായിരുന്നു ആ ചിത്രം.
ആ ചിത്രത്തിന് ശേഷം മോഹൻലാലുമായി സിനിമകൾ കുറവാണ്. ഒന്നിച്ചഭിനയിച്ചത് കോളേജ് കുമാരനിൽ ഒരു ചെറിയ വേഷം. അത് വച്ച് നോക്കുമ്പോൾ മമ്മൂട്ടിയാണ് കൂടുതൽ. മൂന്നു സിനിമകൾ മമ്മൂട്ടിയുമായി ഉണ്ട്. കൂടെ അഭിനയിച്ചതും കൂടുതൽ ആണ്. പക്ഷെ മൊത്തത്തിൽ എടുത്തുനോക്കുമ്പോൾ ഇവർ രണ്ടുപേരുടെയും കൂടെ വളരെ കുറവാണ്.. അതിന്റെ കാരണം പ്രേക്ഷകർ സ്വയം കണ്ടത്തട്ടെ..
തുടരും..
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്