''മോടി മായാതെ മോദി''! മുന്നിൽ നിന്നു നയിക്കാൻ നേതാക്കന്മാരില്ലാത്ത ഗുജറാത്തിൽ ബിജെപിയുടെ രക്ഷകവേഷം കെട്ടിയത് മോദി തന്നെ; ജിഎസ്ടിയും നോട്ടു നിരോധനവും പാട്ടീദാർ സമരവും പ്രതിസന്ധി ആയെങ്കിലും ആറാം വിജയത്തിന്റെ ചുക്കാൻ പിടിച്ചത് പ്രധാനമന്ത്രി തന്നെ; ഗുജറാത്തിലെ വിജയം കൈക്കലാക്കിയ ബിജെപി ഇനി നോട്ടമിടുന്നത് കർണാടകയിലേക്ക്
മറുനാടൻ മലയാളി ഡസ്ക്
ന്യൂഡൽഹി: ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷം ഉറപ്പിച്ചതിന്റെ പശ്ചാത്തലത്തിൽ വിജയചിഹ്നം ഉയർത്തിക്കാണിച്ച് മോദി മാധ്യമങ്ങൾക്ക് മുന്നിലെത്തി. പാർലമെന്റ് സമ്മേളനത്തിനെത്തിയ മോദി കാറിൽ നിന്നിറങ്ങിയ ഉടനെ മാധ്യമപ്രവർത്തകരോട് നമസ്തേ പറഞ്ഞതിന് ശേഷമാണ് വിജയചിഹ്നം ഉയർത്തിക്കാണിച്ചത്. ഗുജറാത്തിൽ ബിജെപിക്ക് ഭൂരിപക്ഷം നിലനിർത്താനായെങ്കിലും കോൺഗ്രസ് കടുത്ത പ്രതിരോധം ഉയർത്തിയിരുന്നു. ഹിമാചലിൽ പക്ഷെ വ്യക്തമായ ഭൂരിപക്ഷമാണ് ബിജെപി നേടിയത്. മോദി പ്രഭാവം എന്ന ലേബലിലാണ് ബിജെപി ആറാം തവണയും ഗുജറാത്തിൽ അധികാരം പിടിച്ചത്. 22 വർഷമായി അധികാരത്തിലിരിക്കുന്ന ഒരു പാർട്ടി നേരിട്ടേക്കാമെന്ന ഭരണവിരുദ്ധ വികാരം ഗുജറാത്തിൽ ശക്തമായിരുന്നു. ഇതിനേയും മറികടക്കുകയാണ് മോദി പ്രഭാവം.
നോട്ട് നിരോധനവും ജിഎസ്ടിയും മൂലമുണ്ടായ കാർഷിക പ്രതിസന്ധിയും ബിസിനസ് മേഖലയിലെ തളർച്ചയും മോദിക്ക് തിരിച്ചടിയാകുമെന്ന പ്രചരണങ്ങൾ ചർച്ചയാക്കിയായിരുന്നു കോൺഗ്രസ് കടന്നാക്രമണം. എന്നാൽ ഗുജറാത്ത് പുത്രന് വോട്ടെന്ന വാദം ബിജെപി ഉയർത്തി. പ്രധാനമന്ത്രി പദത്തിലെത്തിയ ആദ്യ ഗുജറാത്തുകാരനെന്ന പ്രചരണം മോദിക്കും ബിജെപിക്കും തുണയായി. മുഖ്യമന്ത്രി വിജയ് രൂപാണിയായിരുന്നെങ്കിലും മോദിയുടെ പേരിലാണ് ബിജെപി വോട്ട് തേടിയത്. ഇതാണ് വിജയമൊരുക്കിയത്. ഇന്ത്യൻ രാഷ് ട്രീയം ഇനിയും മോദിയിൽ ചുറ്റിത്തിരിയും. ലോക്സഭാ തെരഞ്ഞെടുപ്പിന് ആവേശത്തോടെ ബിജെപിക്ക് ഇനി തയ്യാറെടുക്കാം.
മോദി തരംഗത്തിൽ ഗുജറാത്തിലെ പതിവ് പോലെ നഗരപ്രദേശങ്ങൾ ബിജെപിയുടെ കോട്ടയായി തുടർന്നു. സൗരാഷ് ട്രയിലും കച്ചിലും അടക്കം കോൺഗ്രസ് മുന്നേറ്റമുണ്ടാക്കിയപ്പോൾ ദളിത് മേഖലയിലും ന്യൂനപക്ഷ മേഖലയിലും കടന്നുകയറിയാണ് ബിജെപി ആ കുറവ് പരിഹരിച്ചത്. പട്ടേന്മേർ കൈവിട്ടപ്പോൾ പുതിയ വോട്ടർമാർ ബിജെപിയിലേക്ക് ഒഴുകിയെത്തി. മോദിയുടെ കരങ്ങളുടെ ശ്ക്തി കുറയരുതെന്ന ഗുജറാത്തികളുടെ മനസ്സ് തന്നെയാണ് ഫലപ്രഖ്യാപനത്തിൽ നിർണ്ണായകമാകുന്നത്. അതുകൊണ്ട് കൂടിയാണ് ഇത് മോദിയുടെ മാത്രം വിജയമാകുന്നത്. ഗുജറാത്തിലെ അടുത്ത മുഖ്യമന്ത്രിയേയും മോദി തന്നെയാകും തിരഞ്ഞെടുക്കുക. വിജയ് രൂപാണിക്കൊപ്പമാകുമോ മോദിയുടെ മനസ്സ് എന്നതാണ് ഇനി അറിയാനുള്ളത്. ഈ വിജയത്തോടെ ബിജെപി അധ്യക്ഷ പദവിയിൽ ശക്തനായി തുടരാൻ അമിത് ഷായ്ക്കും കഴിയും.
ഗുജറാത്തിൽ മോദിയുടെ തോൽവി ആഗ്രഹിച്ചത് കോൺഗ്രസും പ്രതിപക്ഷവും മാത്രമായിരുന്നില്ല. ബിജെപിക്കാരായ ശത്രുഘനൻ സിൻഹയും യശ്വന്ത് സിൻഹയുമെല്ലാം ഗുജറാത്തിൽ ബിജെപിയുടെ പരാജയം പ്രവചിച്ചവരായിരുന്നു. ബിജെപിയിലെ അദ്വാനി ക്യാമ്പ് ഫലത്തെ നിരീക്ഷിക്കുന്നുമുണ്ടായിരുന്നു. മോദിയുടെ ഏകാധിപത്യത്തിനെതിരെ ആഞ്ഞെടിച്ച് ബിജെപിയിൽ പിടിമുറുക്കാൻ ഗുജറാത്തിൽ അവർ പലതും സ്വപ്നം കണ്ടു. ഇതെല്ലാം അസ്ഥാനത്താവുകയാണ്. മോദി തന്നെയാകും ഇനി ബിജെപിയിലും ഒന്നാമൻ. ആർഎസ്എസ് നിർദ്ദേശങ്ങൾ അംഗീകരിക്കുക മാത്രം മോദി ചെയ്താൽ മതിയാകും. അതിനപ്പുറത്തേക്ക് എല്ലാം മോദി ബിജെപിയിൽ നിശ്ചിയക്കും. ഈ വിജയത്തോടെ രാജ്യാന്തര തലത്തിലും മോദിയുടെ പ്രതിച്ഛായ ഉയരും.
ഗുജറാത്തിൽ വോട്ടെടുപ്പിന് തൊട്ട് മുമ്പ് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേയെ മോദി അഹമ്മദാബാദിലേക്ക് കൊണ്ടു വന്നിരുന്നു. വികസനം ചർച്ചയാക്കാനുള്ള തന്ത്രം. ഇതിനിടെ ജപ്പാനിൽ മോദിക്ക് തിരിച്ചടിയുണ്ടാകുമെന്ന റിപ്പോർട്ടുകളെ ലോക രാജ്യങ്ങളും ഗൗരവത്തോടെ കണ്ടു. ആഗോള നേതാവെന്ന പ്രതിച്ഛായ്ക്ക് കോട്ടമുണ്ടാകാതെ നോക്കാൻ ഈ വിജയത്തിലൂടെ മോദിക്കായി. വിദേശകാര്യ നയത്തിൽ കാതലായ മാറ്റങ്ങൾ ഇനിയുണ്ടാകും. എല്ലാത്തിലും ഉപരി നോട്ട് നിരോധനവും ജിഎസ്ടിയും ചർച്ചയാക്കാൻ ഇനി പ്രതിപക്ഷത്തിന് പഴയതു പോലെ കഴിയുകയുമില്ല. ഈ നയങ്ങളെ ഗുജറാത്തും അംഗീകരിക്കുകയാണ്. അങ്ങനെ കരുത്തുള്ള നേതാവായി മോദി മാറുന്നു.
ഗുജറാത്തിൽ ബിജെപിക്ക് പ്രാദേശിക തലത്തിൽ വലിയൊരു നേതാവില്ലായിരുന്നു. അതുകൊണ്ട് തന്നെ ഗുജറാത്തിൽ മോദിയായിരുന്നു പ്രചരണത്തിലെ പ്രധാന താരം. മോദിക്കും ബിജെപിക്കും ഗുജറാത്ത് ഫലം നിർണായകമായിരുന്നു. അതിലേറെ അഭിമാനപ്രശ്നവുമായിരുന്നു. കോൺഗ്രസിന്റെ ആത്മവിശ്വാസം പലപ്പോഴും ബിജെപിയെ പോലും വെട്ടിലാക്കി. ഹാർദിക് പട്ടേലും ജിഗ്നേഷ് മേവാനിയും അൽപേഷ് താക്കൂറും എല്ലാം കടന്നാക്രമണം നടത്തി. പരമ്പരാഗത വോട്ട് ബാങ്കായ പട്ടേലന്മാർ ബിജെപിയെ കൈവിട്ടു. സ്വന്തം നാട് മോദിയെ കൈവിടുമെന്ന് ഏവരും സംശയിച്ചു. വോട്ടെണ്ണിലിന്റെ രണ്ടാം ഘട്ടത്തിൽ കോൺഗ്രസ് മുന്നിലെത്തി. ഇതോടെ മോദി ക്യാമ്പ് നിരാശയിലായി. മോദിയെ വ്യക്തിപരമായി കടന്നാക്രമിക്കുന്ന പലതും സംഭവിച്ചു. വികാരഭരിതനായി ഇതെല്ലാം ചർച്ചയാക്കി മോദി കത്തികയറി. അപ്പോഴും സംശയങ്ങൾ ബാക്കിയായിരുന്നു.
മോദിയുടെ കാലത്ത് ഗുജറാത്തിൽ ബിജെപിയിൽ രണ്ടാം നിര ഉണ്ടായില്ല. ഡൽഹിയിലിരുന്ന് മോദിയും വിശ്വസ്തനായ അമിത് ഷായും കാര്യങ്ങൾ തീരുമാനിച്ചു. ആനന്ദി ബെന്നിനെ മുഖ്യമന്ത്രി കസേരയിൽ നിന്ന് മാറ്റി. പകരമെത്തിയ വിജയ് രൂപാണിക്ക് വ്യക്തിപരമായ മികവുണ്ടാക്കിയെടുക്കാൻ കഴിഞ്ഞതുമില്ല. പട്ടേൽ പ്രക്ഷോഭവും ബിജെപിയെ പിടിച്ചുലച്ചു. ഗുജറാത്തിൽ തോറ്റാൽ അത് രാഹുൽ മോദിയെ വീഴ്ത്തി എന്ന ടാഗ് ലൈനിലേക്ക് രാഷ് ട്രീയം വിശകലനം ചെയ്യപ്പെടുമായിരുന്നു. അത് മോദിക്കോ വലിയ തിരിച്ചടിയാകുമായിരുന്നു. ഗുജറാത്തിൽ തോറ്റാൽ മോദി യുഗം കഴിഞ്ഞെന്ന വിലയിരുത്തലെത്തുമായിരുന്നു. അതിനാൽ തന്നെ ഒരു പിഴവും വരുത്താതെ ബിജെപി തന്ത്രങ്ങൾ മെനഞ്ഞു. സംഘടനയെ എണ്ണയിട്ട യന്ത്രം പോലെ ചലിപ്പിക്കാൻ ശ്രമിച്ചു.
പ്രധാനമന്ത്രിയായിരുന്നിട്ടും മോദി ഗുജറാത്തിൽ നിന്ന് മാറിനിന്നില്ല. 150 സീറ്റ് എന്ന ലക്ഷ്യം വച്ചായിരുന്നു ബിജെപി തിരഞ്ഞെടുപ്പിനിറങ്ങിയത്. ഒക്ടോബറിലെ രാഷ് ട്രീയ സാഹചര്യവും അങ്ങിനെ തന്നെയായിരുന്നു. എന്നാൽ ഒറ്റ മാസം കൊണ്ട് രാഹുൽ ഗുജറാത്ത് രാഷ് ട്രീയം മാറ്റിയെഴുതുന്നു എന്ന തോന്നലുണ്ടാക്കി. ഹാർദിക് പട്ടേൽ രാഹുലിനൊപ്പം ചേർന്നു. വികസനം എന്ന വാക്ക് മാറ്റിവച്ച് മോദിയും ബിജെപിയും രാഷ്ട്രീയ വിവാദങ്ങൾ അഴിച്ചു വിട്ടു. ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പോലും ഇല്ലാതിരുന്ന അഹമ്മദ് പട്ടേലിനെ മുഖ്യമന്ത്രിയാക്കുക കോൺഗ്രസിന് വോട്ട് ചെയ്യൂ എന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഡൽഹിയിൽ നടന്ന പാക്കിസ്ഥാൻ നയതന്ത്രജ്ഞരുമായി നടത്തിയ സായാഹ്ന കൂടിക്കാഴ്ചയെ ഗുജറാത്ത ഫലം അട്ടിമറിക്കാൻ മന്മോഹൻ സിങ് അടക്കം രഹസ്യകൂടിക്കാഴ്ച നടത്തി എന്ന തരത്തിലാക്കി.
ആദ്യ ഘട്ട വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളിലെ ജനവിധിയിലുണ്ടായേക്കാമെന്ന ആശങ്ക ബിജെപി രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളിലൂടെ പരിഹരിച്ചു. മോദി വോട്ട് ചെയ്യാനെത്തി. ബിഹാറിൽ അമിത് ഷാ പ്രയോഗിച്ച അതേ തന്ത്രം രൂപാണി പ്രയോഗിച്ചു. ഗുജറാത്തിൽ കോൺഗ്രസ് ജയിച്ചാൽ പാക്കിസ്ഥാനിൽ പടക്കം പൊട്ടിച്ച് ആഘോഷിക്കും എന്ന് രൂപാണി പറഞ്ഞു. 150 സീറ്റുകളിൽ വിജയിക്കണമെന്നതായിരുന്നു അമിത് ഷായുടെ ആഗ്രഹം. എന്നാൽ ഗുജറാത്തിൽ ജനം വോട്ട് ചെയ്യുന്നത് വിജയ് രൂപാണിയെ പോലൊരു നേതാവിന് വേണ്ടിയാണ്. അതുകൊണ്ട് തന്നെ 100 സീറ്റുകളിൽ അധികം മാത്രമേ മോദി പ്രഭാവത്തിൽ ബിജെപി പ്രതീക്ഷിച്ചിരുന്നുള്ളൂ. അത് ഗുജറാത്തിൽ സംഭവിക്കുകയും ചെയ്തു.
വലിയ ഒച്ചപ്പാടുമായി പ്രചരണത്തിനിറങ്ങിയിട്ടും ഹാർദിക് പട്ടേലിനെ പോലൊരു നേതാവിനെ കിട്ടിയിട്ടും കോൺഗ്രസിന് കൂടിയത് പത്തിൽ താഴെ സീറ്റുകൾ മാത്രമാണ്. ബിജെപിക്ക് കുറഞ്ഞതും ചെറിയ തോതിലെ സീറ്റുകൾ. ഇതും ബിജെപിക്കും മോദിക്കും വലിയൊരു ആശ്വാസമാണ്.
- TODAY
- LAST WEEK
- LAST MONTH
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- വിമർശനത്തിയീൽ നിൽക്കവേ കെ സുധാകരനെ കണ്ട് ഇ പി ജയരാജൻ; കല്യാണ വീട്ടിൽ കണ്ടുമുട്ടിയ നേതാക്കൾ ചിരിച്ച് കൈകൊടുത്ത് കുശലം പറഞ്ഞ് പിരിഞ്ഞു; ഇ പിയെ വെട്ടിലാക്കിയ വിവാദം കത്തിയത് ബിജെപിയിലേക്ക് പോകാൻ ഇ പി ചർച്ച നടത്തിയെന്ന സുധാകരന്റെ വെളിപ്പെടുത്തലോടെ
- 13 വർഷത്തോളം 8 പെൺകുട്ടികളെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ചതിന് പാക്കിസ്ഥാൻ വംശജരായ 20 ഓളം കുറ്റവാളികൾക്ക് മൊത്തം 346 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി; വെസ്റ്റ് യോർക്ക്ഷയറിൽ നടത്തിയ കുറ്റങ്ങൾക്ക് ശിക്ഷ വിധിച്ച് ലീഡ്സ് ക്രൗൺ കോടതി
- കേന്ദ്രമന്ത്രി സ്ഥാനം രണ്ട് വർഷത്തേക്ക് ഒഴിവ് അഭ്യർത്ഥിച്ചു; പാർട്ടി പറഞ്ഞാൽ ഉത്തരവാദിത്തം ഏറ്റെടുക്കും; അഞ്ച് വകുപ്പുകളുടെ മന്ത്രിമാർ കേരളത്തിന്റെ ചൊൽപ്പടിക്ക് നിൽക്കുന്നവരാകണം എന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്; തൃശ്ശൂരിലെ വിജയപ്രതീക്ഷയിൽ ഭാവികാര്യങ്ങളെ കുറിച്ച് പറഞ്ഞ് സുരേഷ് ഗോപി
- അമേരിക്കയിലെ കാർ അപകടം; നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കാൻ ശ്രമം: മരിച്ചവരുടെ ബന്ധുക്കൾ യുഎസിലേക്കു പോകും
- സദാസമയവും സുഹൃത്തുക്കളുമായി വീഡിയോകോളിൽ; ഭർത്താവ് ഭാര്യയുടെ കൈവെട്ടി
- തിരഞ്ഞെടുപ്പു ദിനത്തിലെ മുഖ്യമന്ത്രിയുടെ പരസ്യശാസനയോടെ പാർട്ടിയിൽ ഇ. പി ഒറ്റപ്പെട്ട നിലയിൽ; ബിജെപിയുമായി ചർച്ചയ്ക്കു തയാറായ നേതാവിനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിലനിർത്തില്ല; മുതിർന്ന നേതാവിനെ പാർട്ടി പൂർണമായും തള്ളുമോ? നിർണായക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ
- കനൗജിൽ അഖിലേഷ് മത്സരിക്കാൻ തീരുമാനിച്ചതോടെ യുപിയിൽ മത്സരം കടുപ്പിക്കാൻ കോൺഗ്രസും; അമേഠിയിലും റായ്ബറേലിയിലും രാഹുലും പ്രിയങ്കയും മത്സരിച്ചേക്കും; മത്സരത്തിന് തയ്യാറായി നിൽക്കാൻ പ്രവർത്തകർക്ക് കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശം; തിങ്കളോ ചൊവ്വയോ പത്രിക നൽകിയേക്കും
- കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല നടത്തിയത് ഓട്ടോയിൽ കയറിയ ആൾ; കൊല്ലപ്പെട്ട ശ്രീകാന്ത് ഒരു കൊലപാതക കേസിലെ പ്രതി
- ചെന്നൈയിലേക്കുള്ള വന്ദേഭാരതിന്റെ സർവീസുകൾ വർധിപ്പിച്ചു; വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ സ്പെഷ്യൽ സർവീസുകൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- അത്യാഡംബര കാറിൽ കറങ്ങി മോഷണം; ആ പണം ഉപയോഗിച്ച് ചെയ്യുക സാമൂഹിക സേവനം; റോഡുകൾ നിർമ്മിച്ചും പാവപ്പെട്ട പെൺകുട്ടികളുടെ മാംഗല്യം നടത്തിയും കൈയടി നേടിയ ബീഹാറിലെ 'റോബിൻഹുഡ്'; ഭാര്യ ജനപ്രതിനിധി; ഇത് റോബിൻഹുഡ് സംവിധായകന്റെ വീട്ടിൽ നിന്നും ഒരു കോടിയുടെ മുതൽ കവർന്ന കള്ളന്റെ കഥ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്