ഹർത്താലുകളിലും അക്രമങ്ങളിലും പകച്ച് കോഴിക്കോട്ടുകാർ; ജില്ലയുടെ പലയിടത്തും തുടർച്ചയായ മൂന്നാം ദിവസവും ഹർത്താൽ; അക്രമങ്ങളിൽ മൽസരിച്ച് സി.പി.എം- ബിജെപി പ്രവർത്തകർ; മാധ്യമപ്രവർത്തകർക്ക് നേരെയും കൈയേറ്റം; കണ്ണൂർ മോഡൽ രാഷ്ട്രീയം കോഴിക്കോട്ടും ആവർത്തിക്കുന്നു
കെ വി നിരഞ്ജൻ
കോഴിക്കോട്: തുടർച്ചയായ മൂന്നാം ദിവസവും ഹർത്താൽ ഉണ്ടാവുകയും വ്യാപകമായ അക്രമപ്രവർത്തനങ്ങൾ ഉണ്ടാവുകയും ചെയ്താൽ ആ നാടിന്റെ സ്ഥിതി എന്തായിരിക്കും. ഇപ്പോൾ കോഴിക്കോട്ടുകാരുടെ അവസ്ഥ അങ്ങനെയാണ്. കണ്ണൂർ മോഡലിൽ സി..പി.എം--ബിജെപി സംഘർഷം വല്ലാത്തൊരു അക്രമ സ്വഭാവം കൈവരിക്കുന്നതാണ് നാട്ടുകാരെ ഭീതിയിൽ ആഴ്‌ത്തുന്നത്.
സി.പി.എം കോഴിക്കോട്് ജില്ലാകമ്മിറ്റി ഓഫിസിലേക്ക് ബോംബെറിഞ്ഞതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച പുലർച്ച പ്രഖ്യാപിച്ച ഹർത്താലിലെ പ്രശ്‌നങ്ങൾ തീരുമ്പോഴേക്കും ശനിയാഴ്ച ബിജെപി-ബി.എം.എസ് ഹർത്താലും പ്രഖ്യാപിച്ചിരക്കയാണ്. ജില്ല മൊത്തം തുടർച്ചയായ രണ്ടാം ദിവസമാണ് ഹർത്താലെങ്കിലും ഒളവണ്ണ, ഫറോക്ക്, ചെറുവണ്ണൂർ, നല്ലളം ഭാഗങ്ങൾ, ബേപ്പൂർ മണ്ഡലം എന്നിവിടങ്ങളിലൊക്കെ വ്യാഴാഴ്ചയും ഹർത്താലായിരുന്നു. കൂടാതെ വെള്ളിയാഴ്ച കുറ്റ്യാടി, വടകര, നാദാപുരം, പേരാമ്പ്ര, കൊയിലാണ്ടി നിയമസഭമണ്ഡലങ്ങളിൽ സംഘ്പരിവാർ സംഘടനകളും ഹർത്താൽ പ്രഖ്യാപിച്ചിരുന്നു.
റമദാൻ വ്രതവും പെരുന്നാൾ വിപണിക്കുമിടയിലെ ഹർത്താലുകൾ ജന ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ഇരുചക്രവാഹനങ്ങൾ തടയുന്നില്ലെങ്കിലും പെട്രോൾ പമ്പുകൾ അടച്ചിട്ടതിനാൽ ഇന്ധനം കിട്ടാത്ത സ്ഥിതിയാണ്.വെള്ളിയാഴ്ചത്തെ എൽ.ഡി.എഫ് ഹർത്താലിൽ വാഹനങ്ങളെ ഒഴിവാക്കിയെങ്കിലും സ്വകാര്യ ബസുകൾ ഓടിയില്ല. ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എം രാവിലെ നഗരത്തിൽ നടത്തിയ പ്രകടനത്തിലെ ആക്രമണമാണ് ശനിയാഴ്ച ബിജെപി ഹർത്താലിന് കാരണമായത്. തങ്ങളുടെ ഓഫിസ് തകർത്തതിന് ആദ്യം ബി.എം.എസ് പ്രഖ്യാപിച്ച ഹർത്താലിന് പിന്നീട് ബിജെപി യും സംഘ്പരിവാർ സംഘടനകളും പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
കോഴിക്കോട് ജില്ലയിൽ വ്യാപക അക്രമങ്ങളാണ് വെള്ള്ളിയാഴ്ച ഉണ്ടായത്. പലയിടത്തും ബി.എം.എസ്, എ.ബി.വി.പി. ജില്ല കമ്മിറ്റി ഓഫിസുകൾ തകർത്തു. വടകരയിൽ കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. കെ.എസ്.ആർ.ടി.സി ചില ദീർഘദൂര സർവിസ് നടത്തി. തുടക്കത്തിൽ വടകര, ബേപ്പൂർ, ഫറോക്ക്, ഒളവണ്ണ മേഖലയിൽ വ്യാപകമായി ഇരുവിഭാഗങ്ങളുടേയും പാർട്ടി ഓഫിസുകൾ അക്രമത്തിനിരയായിരുന്നു. എന്നാൽ, സംഘർഷം ജില്ലയെ മൊത്തത്തിൽ ബാധിച്ചിരുന്നില്ല. എന്നാൽ, വെള്ളിയാഴ്ച സി.പി.എം ജില്ല കമ്മിറ്റി ഓഫിസിനുനേരെ ബോംബേറുണ്ടായതോടെ സംഘർഷാവസ്ഥ ജില്ല മുഴുവൻ വ്യാപിച്ചിരിക്കുകയാണ്. ജില്ല സെക്രട്ടറി പി. മോഹനനെ ലക്ഷ്യംവച്ചാണ് ആക്രമണമെന്ന പ്രചാരണം പ്രതിഷേധം ആളിപ്പടരാനിടയാക്കി.
നഗരത്തിൽ ഇടതുമുന്നണി പ്രതിഷേധ പ്രകടനത്തിനിടെ മാധ്യമപ്രവർത്തകർക്ക് മർദനമേറ്റു. റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിൽ ബി.എം.എസ് ഓഫിസ്, കല്ലായ് റോഡിൽ എ.ബി.വി.പി ഓഫിസ്, കുരുക്ഷേത്ര പ്രകാശൻ ബുക്ക് സ്റ്റാൾ, ബി.എം.എസ് പ്രസിദ്ധീകരണമായ മസ്ദൂർഭാരതി ഓഫിസ്, സമീപത്തെ ഹോട്ടൽ എന്നിവക്കുനേരെയും അക്രമമുണ്ടായി. പാളയത്തെ കർണാടക ബാങ്കിന്റെ ജനൽ ചില്ലുകൾ കല്ലെറിഞ്ഞുതകർത്തു. ബി.എം.എസ് ജില്ല കമ്മിറ്റി ഓഫിസിന്റെ മതിൽ തകത്ത്, ബോർഡുകളും കൊടികളും നശിപ്പിച്ചു. ഓഫിസിനുള്ളിലെ കസേരകളും ഫർണിച്ചറും തകർത്തു. ഫയലുകൾ വാരിവലിച്ചിട്ടു. ജനൽചില്ലുകൾ അടിച്ചുതകർത്തു. തകർത്ത ഫർണിച്ചറുകളിൽ ചിലത് കിണറിലേക്ക് വലിച്ചെറിഞ്ഞതായും ബി.എം.എസ് പ്രവർത്തകർ പറഞ്ഞു. മസ്ദൂർ ഭാരതി ഓഫിസിന്റെയും കുരുക്ഷേത്ര പ്രകാശൻ ബുക്ക് സ്റ്റാളിന്റെയും ചില്ലുകളാണ് തകർന്നത്. കല്ലേറിൽ പരിക്കേറ്റ ഓഫിസ് ജീവനക്കാരൻ കെ.പി. അഖിലേഷിനെ കോഴിക്കോട് ബീച്ച് അശുപത്രിയിൽ പ്രവേശിപ്പിച്ചു.
വടകരയിൽ ഓടിക്കൊണ്ടിരുന്ന മൂന്ന് കെ.എസ്.ആർ.ടി.സി ബസുകൾക്കുനേരെ ഹർത്താലനുകൂലികൾ കല്ലെറിഞ്ഞു. യാത്രക്കാരായ മൂന്നുപേർക്ക് പരിക്കേറ്റു. ബസുകളുെട ചില്ല് തകർന്നിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് ആറരക്ക് വടകര നാരായണ നഗറിലെ ആർ.എസ്.എസ് കാര്യാലയത്തിനുനേരെയുണ്ടായ ആക്രമണത്തിനുപുറമെ രാത്രി വൈകിയും ബോംബേറുണ്ടായി. സി.പി.എം നിയന്ത്രണത്തിലുള്ള പഴങ്കാവ് കൈരളി വായനശാലക്കുനേരെയും ചോറോട് എം. ദാസൻ സ്മാരക മന്ദിരത്തിനുനേരെയും ആക്രമണമുണ്ടായി. ഫറോക്ക് കൊളത്തറയിൽ ബിജെപി നിർമ്മിച്ച ബസ് കാത്തിരിപ്പുകേന്ദ്രം ഹർത്താലനുകൂലികൾ അടിച്ചുതകർത്തു. ബേപ്പൂർ ആർ.എം ആശുപത്രിക്കു സമീപമുള്ള ബിജെപിയുടെ കൊടിമരം, നടുവട്ടം മാഹിയിലെ ബിജെപിയുടെയും ഡിവൈഎഫ്ഐയുടെയും കൊടിമരങ്ങൾ എന്നിവ തകർക്കപ്പെട്ടു. ജില്ലയിലെ മറ്റിടങ്ങളിൽ ഹർത്താൽ സമാധാനപരമാണ്. മലയോര മേഖലയിലും ഗ്രാമപ്രദേശങ്ങളിലും വാഹനങ്ങൾ കുറവായിരുന്നു. ഒറ്റപ്പെട്ട സ്വകാര്യ വാഹനങ്ങൾ മാത്രമാണ് പലയിടത്തും ഓടിയത്.
സി.പി.എം -ലീഗ് സംഘർഷം നിലനിൽക്കുന്ന തിരുവള്ളൂരിൽ ലീഗ് ഓഫിസിന് നേരെ ആക്രമണം. ചാനിയംകടവ് റോഡിൽ കുറ്റ്യാടി മണ്ഡലം കമ്മിറ്റി ഓഫിസ് സ്ഥിതി ചെയ്യുന്ന ശിഹാബ് തങ്ങൾ സ്മാരക സൗധത്തിന് നേർക്കാണ് അക്രമം ഉണ്ടായത്. മുഖംമൂടി ധരിച്ചെത്തിയ സംഘം ഓഫിസിന് നേരെ ബോംബെറിയുകയും തുടർന്ന് ഓഫിസ് തീവെക്കുകയുമായിരുന്നു. സംഭവത്തിന് പിന്നിൽ സി.പി.എം ആണെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. ബോംബെറിഞ്ഞ് ഓഫിസിന്റെ വാതിൽ തകർത്ത ശേഷം ഉള്ളിൽ കയറിയ അക്രമികൾ ഓഫിസിന് തീ വെക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ ലീഗ് ഓഫിസിന്റെ പൂട്ട് ഒരു സംഘം ആളുകൾ തകർക്കാൻ ശ്രമിച്ചിരുന്നു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് സംഭവവുമായി ബന്ധപ്പെട്ടവരെ കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി സി.പി.എം ലോക്കൽ ഓഫിസിന് നേരെ ആക്രമണം നടന്നിരുന്നു.
അടുത്തുള്ള ബസ് വെയ്റ്റിങ് ഷെഡും തകർക്കുകയുണ്ടായി. വടകര റോഡിലുള്ള സി.എച്ച്. മുഹമ്മദ് കോയ സ്മാരക സൗധത്തിനെതിരെയും ആക്രമണമുണ്ടായി. വ്യാഴാഴ്ച രാത്രി 11മണിയോടെ മുയിപ്പോത്ത് സ്വദേശി കോട്ടയുള്ള പറമ്പത്ത് മൊയ്തീൻ ഫൈസിക്ക് മർദമേറ്റു. സി.പി.എം പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. സി.പി.എം അക്രമത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ആഹ്വാനം ചെയ്ത തിരുവള്ളൂർ പഞ്ചായത്ത് ഹർത്താൽ പൂർണമായിരുന്നു. സംഭവത്തോടനുബന്ധിച്ച് ഏതാനും പേരെ വടകര പൊലീസ് കസ്റ്റഡിയിലെടുത്തു. വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഘർഷം നിലനിൽക്കുന്ന വടകരയിൽ അക്രമങ്ങൾക്ക് അറുതിയായില്ല. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കുനേരെയുണ്ടായ കൈയേറ്റത്തെ തുടർന്നാണ് വടകരയിൽ ആക്രമങ്ങൾ തുടങ്ങിയത്. വ്യാഴാഴ്ചയുണ്ടായ സംഭവങ്ങളുടെ തുടർച്ചയായി വെള്ളിയാഴ്ചയും അക്രമങ്ങൾ നടന്നു. ഇരുവിഭാഗവും ഓഫിസുകൾക്ക് നേരെയാണ് തിരിഞ്ഞിട്ടുള്ളത്.
വെള്ളിയാഴ്ച രാവിലെ മൂന്നോടെ നാരായണനഗറിലെ ആർ.എസ്.എസ് കാര്യാലയത്തിനുനേരെ ബോംബേറുണ്ടായി. രണ്ടു സ്റ്റീൽബോംബുകൾ എറിഞ്ഞതിൽ ഒന്ന് മുൻഭാഗത്തെ തെങ്ങിൽ തട്ടി പൊട്ടി. പൊട്ടാതെ കിടന്ന ബോംബ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് പിന്നീട്, ബോംബ് സ്‌ക്വാഡ് നിർവീര്യമാക്കി. ചോറോട് ഗേറ്റിനു സമീപത്തെ സി.പി.എം ഓഫിസായ എം. ദാസൻ സ്മാരകത്തിനുനേരെയും ബിജെപി പഞ്ചായത്ത് കമ്മിറ്റി ഓഫിസിനുനേരെയും കല്ലേറുണ്ടായി. പഴങ്കാവിലെ കൈരളി വായനശാലക്കുനേരെയും ആക്രമണം നടന്നു. വായനശാലയുടെ ജനൽ ഗ്ലാസുകൾ തകർത്തിട്ടുണ്ട്. വെള്ളികുളങ്ങരയിൽ ഡിവൈഎഫ്ഐയുടെ കൊടിമരം നശിപ്പിച്ചു.
ഹർത്താലിനിടെ സർവിസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസുകൾക്കുനേരെ ആർ.എസ്.എസ് പ്രവർത്തകർ കല്ലേറ് നടത്തി. കോഴിക്കോട്ടേക്ക് സർവിസ് നടത്തിയ രണ്ടുബസുകൾ വടകര ദേശീയപാതയിലെ കൃഷ്ണകൃപ ഓഡിറ്റോറിയത്തിന് സമീപത്തുനിന്നും കണ്ണൂരിലേക്ക് സർവിസ് നടത്തിയ ബസ് അടക്കാത്തെരുവിൽ നിന്നുമാണ് ആക്രമിക്കപ്പെട്ടത്. കല്ലേറിൽ യാത്രക്കാരായ മൂന്ന് പേർക്ക് പരിക്കേറ്റു. വടകര ബാങ്ക്‌റോഡിലെ കുളങ്ങര താഴ കുനിയിൽ അജിത (48), തലശ്ശേരി കോമത്ത് വൈഷ്ണവ് (11), കതിരൂർ ബേബികൃപയിൽ ഗീത(48)എന്നിവരെ സഹകരണആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ രണ്ടുപേരാണ് ബസുകൾക്കുനേരെ അക്രമം നടത്തിയതെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ബൈക്കി!!െന്റ നമ്പർ സഹിതമാണ് പരാതി നൽകിയത്. ഹർത്താൽ അനുകൂലികൾ ദേശീയപാതയിൽ ടയറുകൾ കൂട്ടിയിട്ട് തീയിട്ടു.
അതിനടെ മാധ്യമപ്രവർത്തകർക്കുനേരെയും അതിക്രമം ഉണ്ടായി. ഹർത്താലിനോടനുബന്ധിച്ചുള്ള പ്രകടനത്തിനിടെ മൂന്നു പത്ര ഫോട്ടോഗ്രാഫർമാരെ മർദിച്ച് ഒരാളുടെ കാമറ തകർത്തു. മറ്റൊരു ഫോട്ടോഗ്രാഫറിൽ നിന്ന് മെമ്മറികാർഡ് ബലമായി പിടിച്ചെടുത്തു. രാവിലെ 9.30ഓടെ മുതലക്കുളത്തുനിന്നാരംഭിച്ച പ്രകടനം പാളയത്ത് എത്തിയപ്പോഴാണ് പിന്നിൽ നീങ്ങിയ സംഘം അക്രമം തുടങ്ങിയത്. ദ ന്യൂ ഇന്ത്യൻ എക്സ്‌പ്രസി!!െന്റ ഫോട്ടോഗ്രാഫർ എ. സനേഷിനെ മർദിച്ച് നിക്കോൺ കാമറ തകർത്തു. മാധ്യമം സീനിയർ ഫോട്ടോഗ്രാഫർ പി. അഭിജിത്തിനും കേരളഭൂഷണം ഫോട്ടോഗ്രാഫർ കെ.വി. ശ്രീജേഷിനും മർദനമേറ്റു. ശ്രീജേഷിനെ ഭീഷണിപ്പെടുത്തി കാമറയിൽനിന്ന് മെമ്മറികാർഡ് ബലമായി ഊരിവാങ്ങി. അഭിജിത്തിന്റെ ഇരുകൈയും തിരിച്ചൊടിക്കാൻ ശ്രമം നടന്നു. പരിക്കേറ്റ എ. സനേഷ് ഗവ. ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി.
പ്രകടനം കടന്നുപോകുന്നതിനിടെ എതിർദിശയിൽ വന്ന ഓട്ടോ പിൻനിരയിലുള്ള നൂറോളംപേർ തടഞ്ഞ് മറിച്ചിടാൻ ശ്രമിക്കുന്നത് കാമറയിൽ പകർത്താൻ ശ്രമിച്ചതാണ് പ്രകോപനമായത്. പ്രസ് ക്ലബ് സെക്രട്ടറി എൻ. രാജേഷ്, സി.പി.എം ജില്ല സെക്രട്ടറി പി. മോഹനനെ ഫോണിൽ വിവരമറിയിച്ചയുടൻ അദ്ദേഹവും മുൻ മേയർ എം. ഭാസ്‌കരൻ, കേരള പത്രപ്രവർത്തക യൂനിയൻ മുൻ സംസ്ഥാന പ്രസിഡന്റും ദേശാഭിമാനി ന്യൂസ് എഡിറ്ററുമായ കെ. പ്രേമനാഥ് എന്നിവരും സ്ഥലത്തെത്തി. കേടായ കാമറക്കുപകരം കാമറ നൽകാമെന്നും മെമ്മറികാർഡ് വീണ്ടെടുക്കാൻ ശ്രമിക്കാമെന്നും ഇല്ലെങ്കിൽ പുതിയ മെമ്മറി കാർഡ് നൽകാമെന്നും നേതാക്കൾ ഉറപ്പുനൽകി.
ബിജെപി വാഴയൂർ ഗ്രാമപഞ്ചായത്ത് ഓഫിസിന് സാമൂഹിക വിരുദ്ധർ തീവെച്ചു. വ്യാഴാഴ്ച രാത്രി 11നും 12നും ഇടയിലാണ് കാരാട് കെ.എസ്.ഇ.ബിക്ക് സമീപമുള്ള ഓഫിസ് കെട്ടിടത്തിനകത്ത് തീകത്തിയത്. മുന്നിലെ ജനൽച്ചില്ല് തകർത്ത് പെട്രോൾ ഒഴിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. ഓഫിസിനകത്തെ ഫ്‌ലക്‌സ് ബോർഡുകൾ, അലമാര, മേശ, കസേരകൾ, ഇലക്ട്രിക് വയറിങ്, ഫയലുകൾ എന്നിവ പൂർണമായും കത്തിയിട്ടുണ്ട്. തറയിലെ ടൈൽസും തകർന്നു. മുമ്പും ഈ ഓഫിസിനുനേരെ അതിക്രമമുണ്ടായിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ കാരാടിൽ പ്രകടനം നടത്തി. ഹർത്താലിൽ ബാലുശ്ശേരിയിലും സി.പി.എം-ബിജെപി സംഘർഷമുണ്ടായി. പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. വൈകീട്ട് സി.പി.എം പ്രവർത്തകർ ബാലുശ്ശേരി ടൗണിൽ പ്രകടനം നടത്തുന്നതിനിടെയുണ്ടായ കല്ലേറിനെതുടർന്നാണ് ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായത്. കല്ലേറ് മണിക്കൂറുകളോളം നീണ്ടതിനെ തുടർന്ന് പൊലീസ് അക്രമികളെ പിരിച്ചുവിടാനായി കണ്ണീർവാതകം പ്രയോഗിച്ചു.
ഹർത്താലനുകൂലികൾ മെഡിക്കൽ കോളജിലെ സർജിക്കൽ എക്യുപ്‌മെന്റ്‌സ് സെന്റർ അടിച്ചുതകർത്തു. മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപത്തെ കേരള ഡയഗനോസ്റ്റിക് സെന്ററാണ് വെള്ളിയാഴ്ച മൂന്നുമണിയോടെ ഹർത്താലനുകൂലികൾ അടിച്ചുതകർത്തത്. ശാസ്ത്രക്രിയ ഉപകരണ വിതരണക്കാരായ കടയുടമ ഹർത്താൽ ദിനത്തിൽ കട ശുചീകരിക്കുന്നതിനിടെ അഞ്ചുപേർ കയറി വരുകയും ഹർത്താലിന് കട തുറക്കുമോ എന്ന് ചോദിച്ച് കടയിൽ സൂക്ഷിച്ചിരുന്ന ഹെമറ്റോളജി അനലൈസർ, കമ്പ്യൂട്ടർ മോണിറ്റർ എന്നിവ നിലത്തേക്ക് വലിച്ചെറിയുകയും കടയുടെ ഗ്ലാസുകൾ തല്ലിത്തകർക്കുകയുമായിരുന്നുവെന്ന് കടയുടമ പറഞ്ഞു.
മൂന്നുലക്ഷത്തോളം വില വരുന്നതാണ് അനലൈസർ. അഞ്ചുലക്ഷത്തോളം രൂപയുടെ നാശനഷ്ടം വരുത്തി. ഏറെ നേരം കടയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അക്രമികളെ കണ്ടാലറിയാമെന്ന് കടയുടമ ബഷീർ പറഞ്ഞു. മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.
- TODAY
- LAST WEEK
- LAST MONTH
- ഭർതൃമാതാവും സുഹൃത്തും ഭർത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചു; എന്നെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു; മദ്യം കഴിച്ച് ശീലമില്ലാത്തതിനാൽ ഞാൻ ഛർദിച്ചു; മർദനവും എല്ലാവരും അറിഞ്ഞു തന്നെ; നവവധുവിന്റെ മൊഴിയിൽ കുടുംബവും കുടുങ്ങും; ഇടപെട്ട് ഗവർണ്ണറും; പന്തീരാങ്കാവിലെ പ്രതി രക്ഷപ്പെട്ടു
- താൻ രാജ്യം വിട്ടെന്ന് സമ്മതിച്ച് രാഹുൽ; ബംഗ്ലൂരുവിലൂടെ സിംഗപ്പൂരിലെത്തിയത് ജർമ്മനിയിലേക്ക് പറക്കാൻ; ജർമൻ പൗരത്വമുള്ള രാഹുലിനെ ഇനി കേരളാ പൊലീസിന് കിട്ടാൻ കടമ്പകൾ ഏറെ; ഭാര്യ ബന്ധുക്കൾക്കെതിരെ അനാവശ്യ ആരോപണങ്ങളുയർത്തി പിടിച്ചു നിൽക്കാൻ ശ്രമം; രണ്ടാം കെട്ടുകാരൻ ന്യായം പറയുമ്പോൾ
- ആർ ശങ്കറിനു ശേഷം ഒരു ഈഴവ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയായില്ല; ആന്റണിയും ഉമ്മൻ ചാണ്ടിയും മുഖ്യമന്ത്രിമാരായപ്പോൾ ഒപ്പമുണ്ടായിരുന്ന വയലാർ രവി തഴയപ്പെട്ടു! കെപിസിസി അധ്യക്ഷനാകാൻ ആടൂർ പ്രകാശ് റെഡി! എ ഗ്രൂപ്പിന്റെ ക്രൈസ്തവ അജണ്ട പൊളിക്കാൻ ഐ വിഭാഗം
- 'സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാടുകൾക്ക് ചുക്കാൻ പിടിക്കുന്നത് രാജേഷ് കൃഷ്ണ; യു കെ ഹവാലയിൽ അന്വേഷണം വേണം; ഗോവിന്ദൻ സെക്രട്ടറിയായപ്പോൾ തിരിച്ചുവന്നു; വലം കൈ തോമസ് ഐസക്ക്; പാർട്ടി കോൺഗ്രസ് വേദിയിൽ വെച്ച് മർദിച്ചിട്ടും എഫ്ഐആർ പോലുമില്ല; ആഞ്ഞടിച്ച് ഷർഷാദ്
- കാഞ്ഞിരത്തുംമൂട് സ്വദേശി ജോർജ് കുടുംബത്തിനും ഉള്ളത് നാല് കോടിയുടെ കടബാധ്യത; ഇളയമകൻ നേരത്തെ തോട്ടിൽ വീണു മരിച്ചു; സാമ്പത്തിക ബാധ്യത കാരണം തുണിക്കട പൂട്ടി, വാടക വീട്ടിലേക്ക് താമസം മാറി; നാടുവിട്ടവരെ കണ്ടത് കാറിനുള്ളിൽ മരിച്ച നിലയിൽ; കമ്പത്തേത് കീടനാശിനി കഴിച്ചുള്ള ആത്മഹത്യ
- പോളിങ് ശതമാനം കുറഞ്ഞതുകൊണ്ട് ബിജെപി താഴെയിറങ്ങുന്ന അദ്ഭുതം സംഭവിക്കില്ല; മോദിയുടെ പാർട്ടിക്ക് 300 ലധികം സീറ്റ് കിട്ടും; ദക്ഷിണേന്ത്യയിൽ വോട്ടുശതമാനവും സീറ്റും കൂടും; ബിജെപി പയറ്റുന്നത് മന: ശാസ്ത്രപരമായ തന്ത്രം: പ്രശാന്ത് കിഷോർ
- ഇന്ത്യ ചന്ദ്രനിൽ ഇറങ്ങുമ്പോൾ, തുറന്ന ഓടകളിൽ വീണ് കുട്ടികൾ മരിക്കുന്ന അവസ്ഥയാണ് പാക്കിസ്ഥാനിൽ; 15 വർഷമായി കറാച്ചിക്ക് അൽപം ശുദ്ധജലം പോലും നൽകിയില്ല; ഇന്ത്യൻ നേട്ടചൂണ്ടിക്കാട്ടി നാഷണൽ അസംബ്ലിയിൽ ചോദ്യവുമായി പാക് നേതാവ് സെയ്ദ് മുസ്തഫ കമാൽ
- തന്റെ മകളെ ബലംപ്രയോഗിച്ച് മദ്യപിപ്പിക്കാനും സിഗരറ്റ് വലിപ്പിക്കാനും ശ്രമിച്ച രാഹുൽ, അതിന്റെ ഫോട്ടോയെടുത്തു; രാഹുലിന്റെ അമ്മയും സഹോദരിയും സംശയ നിഴലിൽ; പീഡിപ്പിച്ച ശേഷം ജർമ്മൻപൗരനായ മലയാളി മുങ്ങിയത് ബംഗ്ലൂരുവിലേക്കോ? ഭർത്താവിന്റേത് സൈക്കോ ആക്രമണമെന്ന് നവ വധു; രാഹുൽ ഒളിവിൽ തുടരുമ്പോൾ
- റെയിൽവേ ട്രാക്കിലൂടെ മുന്നോട്ടു പോയ ഇരുവരും ട്രെയിൻ വരുന്നതു കണ്ടു പരസ്പരം ആലിംഗനം ചെയ്തു നിന്നതായി ദൃക്സാക്ഷികൾ; പ്രണയം വീട്ടുകാർക്ക് അറിയില്ല; അന്തുവും മീനാക്ഷിയും ജീവനൊടുക്കിയത് എന്തിന്? ഇൻസ്റ്റാഗ്രാം സൗഹൃദം മരണമായപ്പോൾ
- നിറം 2 ഉൾപ്പെടെ അഞ്ചു സിനിമകളിൽ നിക്ഷേപിച്ചാൽ നല്ല ലാഭം നേടി തരാമെന്ന് വാഗ്ദാനം; ദോഹയിൽ പലതവണ എത്തി ജോണിയും മകൻ റോൺ ജോണിയും ക്യാൻവാസ് ചെയ്തപ്പോൾ വിശ്വസിച്ചു; 2.75 കോടി വാങ്ങിയിട്ട് പറ്റിച്ചു; കാനഡയിൽ താമസിക്കുന്ന വ്യവസായിയുടെ പരാതിയിൽ ജോണി പിടിയിലായത് ദുബായിലേക്ക് പറക്കാൻ ഒരുങ്ങുമ്പോൾ; മകന് വേണ്ടി തിരച്ചിൽ തുടരുന്നു
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- എക്സ്ട്രീം ഇസ്ലാമിസ്റ്റിനെവെച്ച് തട്ടിക്കൂട്ടിയ 'പുഴു'വിനെ എതിർത്തത് ഭിന്നത കൂട്ടി; പ്രൊഡ്യൂസർ പെണ്ണുകേസിൽ പെട്ടതോടെ രാജേഷ് കൃഷ്ണ പ്രൊജക്റ്റിലെത്തി; ഗാർഹിക പീഡനകേസ് കൊടുത്ത് ഭാര്യ; എല്ലാമറിയാവുന്ന മമ്മൂട്ടിയും കൈവിട്ടു; ഷർഷാദിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- റഹിമിന്റെ അയൽവാസിയായ കണ്ടക്ടറെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് പൊലീസ്; നടക്കുന്നത് വിശദ ചോദ്യം ചെയ്യൽ; മെമ്മറി കാർഡ് കാണാതായതിൽ ട്വിസ്റ്റിന് സാധ്യതകൾ ഏറെ; ഡിവൈഎഫ് ഐക്കാരനെന്ന് യദു ആരോപിച്ച കണ്ടക്ടറെ നാടകീയമായി പൊലീസ് പൊക്കിയത് എന്തിന്?
- ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഒത്ത വിവാഹം; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
- പോളിങ് ശതമാനം കുറഞ്ഞതുകൊണ്ട് ബിജെപി താഴെയിറങ്ങുന്ന അദ്ഭുതം സംഭവിക്കില്ല; മോദിയുടെ പാർട്ടിക്ക് 300 ലധികം സീറ്റ് കിട്ടും; ദക്ഷിണേന്ത്യയിൽ വോട്ടുശതമാനവും സീറ്റും കൂടും; ബിജെപി പയറ്റുന്നത് മന: ശാസ്ത്രപരമായ തന്ത്രം: പ്രശാന്ത് കിഷോർ
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍