എസ് ബി ഐയിൽ അക്കൗണ്ട് ഉള്ളവർ വേഗം ഒന്നു പരിശോധിക്കുന്നത് നല്ലതാണ്! റൊമേനിയക്കാർ അടിച്ചുമാറ്റിയത് എടിഎമ്മിലെ കുറച്ചു പണം മാത്രമല്ല; നിരവധി ഇടപാടുകാരുടെ ബാങ്കിങ് വിവരങ്ങൾ റൊമേനിയൻ കൊള്ളസംഘത്തിന് കൈമാറി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എടിഎമ്മിൽ സ്കിമ്മർ സ്ഥാപിച്ച് തിരുവനന്തപുരം ആൽത്തറയിലെ എടിഎം ശാഖയിൽനിന്ന് ഇടപാടുകാരുടെ കാർഡ് വിവരങ്ങൾ മാത്രമല്ല സെർവർ രഹസ്യങ്ങൾവരെ റൊമേനിയൻ സംഘം ചോർത്തിയതായി റിപ്പോർട്ടുകൾ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെർവറിൽനിന്നു ലക്ഷക്കണക്കിന് ഇടപാടുകാരുടെ കാർഡ് നമ്പർ, അക്കൗണ്ട് നമ്പർ, പാസ്വേഡ് തുടങ്ങിയ വിവരങ്ങൾക്കുപുറമെ ഓരോ ഇടപാടുകാരുമായും ബന്ധപ്പെട്ട വിവരങ്ങളെല്ലാം ചോർത്തിയതായാണ് വിവരം ലഭിച്ചിട്ടുള്ളത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് ഇപ്പോൾ പിടിയിലായ ഗബ്രിയേൽ മരിയനെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് കൊള്ളയുടെ ആഴവും പരപ്പും വലുതാണെന്ന് വെളിവാകുത്. ഇയാൾ നിരവധി വിവരങ്ങൾ മറച്ചുവയ്ക്കുന്നതായാണ് സൂചനകൾ. ആദ്യം നാലുപേരടങ്ങുന്ന സംഘമാണ് എടിഎമ്മിൽ നിന്ന ഡാറ്റ ചോർത്തിയതെന്ന് പറഞ്ഞതെങ്കിലും ഇപ്പോൾ അഞ്ചുപേരാണ് കവർച്ചയ്ക്കു പിന്നിലെന്ന വെളിപ്പെടുത്തലാണ് ഗബ്രിയേൽ നടത്തുന്നത്.
എന്നാൽ ഇയാൾ അറസ്റ്റിലായതിനു പിന്നാലെ മുംബയിൽനിന്ന് വീണ്ടും എടിഎമ്മിൽ നിന്ന് പണം കവർന്നതോടെ സംഘത്തലവൻ മുംബൈയിലുണ്ടെന്നും മറ്റുള്ളവർ വിദേശത്തേക്ക് കടന്നുവെന്നുമായി മൊഴി. മുംബൈയിലുള്ള സംഘത്തലവനാണ് തിരുവനന്തപുരത്തുനിന്ന് ശേഖരിച്ച ഡാറ്റ കൈമാറിയതെന്നാണ് ഗബ്രിയേൽ പറയുന്നതെങ്കിലും ഇത് പൂർണമായും വിശ്വസിക്കാനാവില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഇയാളെ നന്ദാവനം എആർ ക്യാമ്പിലെത്തിച്ച് വിശദമായി ചോദ്യംചെയ്തു വരികയാണ്.
ജർമ്മനി കേന്ദ്രീകരിച്ചാണ് റൊമേനിയൻ സംഘം ഇന്ത്യയിൽ നിന്ന് ബാങ്കിങ് രഹസ്യങ്ങൾ ചോർത്താൻ പദ്ധതിയിട്ടതെന്നാണ് ഗബ്രിയേൽ പറയുന്നത്. ഈ രാജ്യാന്തര തട്ടിപ്പു സംഘത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെർവർ രഹസ്യങ്ങളുൾപ്പെടെ ഓൺലൈൻ വഴി കൈമാറിയെന്ന ഇയാളുടെ വെളിപ്പെടുത്തൽ അന്വേഷകരെത്തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ബംഗഌദേശിൽ അടുത്തിടെ റിസർവ് ബാങ്കിൽ നിന്ന് കോടികൾ ഇരുട്ടിവെളുക്കുംമുമ്പ് അടിച്ചുമാറ്റിയതിനു പിന്നാലെ ഇന്ത്യയിലും അത്തരത്തിൽ ഒരു ഓൺലൈൻ സാമ്പത്തിക ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.
അതേസമയം, സംഘത്തലവനെക്കുറിച്ചു വിവരം ലഭിച്ചതായി ഉന്നത പൊലീസ് കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. താൻ റൊമേനിയൻ രാജ്യാന്തര തട്ടിപ്പുസംഘത്തിലെ ഒരു കണ്ണി മാത്രമാണെന്നാണ് ഗബ്രിയേൽ പറയുന്നത്. പിൻവലിച്ച തുക വഴിച്ചെലവിനു മാത്രമെടുത്തതാണെന്നും പ്രതി പൊലീസിനോടു പറഞ്ഞു. പക്ഷേ, ഇപ്പോഴത്തെ പണമെടുക്കൽ വലിയൊരു കൊള്ളയ്ക്കുമുന്നോടിയായുള്ള പൈലറ്റ് പരീക്ഷണം മാത്രമാണോയെന്നാണ് സംശയമുയരുന്നത്. ബാങ്കുകളുടെ സെർവറിൽ നുഴഞ്ഞുകയറാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ വൻ കൊള്ളയ്ക്ക് സാധ്യതയേറെയാണെന്ന് സൈബർ വിദഗ്ധരും കഴിഞ്ഞദിവസം ചാനൽ ചർച്ചകളിൽ വ്യക്തമാക്കിയിരുന്നു.
രാജ്യാന്തരബന്ധം സംബന്ധിച്ച നിർണായകവിവരം ലഭിച്ചതോടെ സ്റ്റേറ്റ് ബാങ്ക് സെർവറിൽ നിന്ന് ഏതൊക്കെ വിവരങ്ങൾ ചോർന്നെന്നു വിശദമായി പരിശോധിച്ച് അടിയന്തരമായി മറുപടി നൽകാൻ പൊലീസ് എസ്.ബി.ഐ. അധികൃതരോടു നിർദ്ദേശിച്ചിരിക്കുകയാണ്. 10 ചോദ്യങ്ങളടങ്ങിയ കുറിപ്പാണ് ഇതു സംബന്ധിച്ചു പൊലീസ് കൈമാറിയത്. സെർവർ രഹസ്യങ്ങൾ ഇപ്രകാരം ചോർത്താൻ കഴിഞ്ഞെന്നറിഞ്ഞ് ബാങ്കുകാരും അമ്പരന്നിരിക്കുകയാണ്.
തിരുവനന്തപുരം ആൽത്തറ ജങ്ഷനിലെ എ.ടി.എം. കൗണ്ടറിൽ ഗബ്രിയേലും കൂട്ടുകാരും ഘടിപ്പിച്ച സ്കിമ്മറിൽനിന്ന് ഒരു കേബിൾ എസ്.ബി.ഐ. സെർവർ നെറ്റ്വർക്കിലേക്ക് കണക്ട് ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു. ഇതുവഴി സെർവറിലെ വിവരങ്ങൾ ചോർന്നോ എന്നും എന്തൊക്കെ വിവരങ്ങളാണ് നുഴഞ്ഞുകയറ്റക്കാർ ശേഖരിച്ചതെന്നും കണ്ടെത്താനുള്ള പരിശോധനകൾ തുടങ്ങിയതായാണ് വിവരം. നിരവധി പ്രതിരോധ ഫയർവാളുകൾ തകർത്തേ രഹസ്യങ്ങൾ ചോർത്താനാകൂ എന്നതിനാൽ അത് സംഭവിച്ചിരിക്കാനുള്ള സാധ്യത കുറവാണെന്നും ബാങ്ക് അധികൃതർ കരുതുന്നു. ചോദ്യംചെയ്യലിൽ ഗബ്രിയേലിൽനിന്നു പൊലീസ് പ്രധാനമായി അറിയാൻ ശ്രമിച്ചതും ഇക്കാര്യമാണ്. പക്ഷേ, ഇയാൾ പലതും മറയ്ക്കുന്നതായാണ് പൊലീസ് കരുതുന്നത്.
എസ്.ബി.ഐ. സെർവറിലേക്കു ഘടിപ്പിച്ച കോഡിലൂടെയാണ് ഇടപാടുകാരുടെ വിവരങ്ങൾ വിദേശകവർച്ചാസംഘം പകർത്തിയത്. ഇവ ജർമൻ തട്ടിപ്പുസംഘത്തിനു കൈമാറി. രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയെപ്പോലും ചോദ്യംചെയ്യുന്ന ഗുരുതരസംഭവമാണിതെന്നു പൊലീസ് വിലയിരുത്തി. ഗബ്രിയേലും സംഘവും അമ്പതോളം ഇടപാടുകാരുടെ മൂന്നരലക്ഷത്തോളം രൂപയാണു വ്യാജ എ.ടി.എം. കാർഡുകൾ ഉപയോഗിച്ചു മുംബൈയിൽനിന്നു കൈക്കലാക്കിയതെന്ന് പറയുമ്പോഴും കൂടുതൽ പേർക്ക് പണം നഷ്ടപ്പെട്ടേക്കാമെന്ന ആശങ്ക നിലനിൽക്കുന്നു. ഒരു മുൻ ബാങ്ക് ഉദ്യോഗസ്ഥനും പേട്ട സ്വദേശിനിക്കും ഗബ്രിയേൽ അറസ്റ്റിലായതിനു ശേഷവും പണം നഷ്ടപ്പെട്ടിരുന്നു. ഒരു ലക്ഷം രൂപയോളമാണ് രണ്ട് അക്കൗണ്ടുകളിൽ് നിന്നുമായി കവർന്നത്.
സ്കിമ്മർ ഘടിപ്പിച്ചിരുന്ന ആൽത്തറ എടിഎമ്മിൽ നിന്ന് പണം എടുക്കാതിരുന്ന ഒരാളുടെ അക്കൗണ്ടിൽ നിന്ന് നൂറുരൂപ നഷ്ടമായതായി പരാതി ഉയർന്നിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കുകയാണ്. കൂടുതൽ എടിഎമ്മുകളിൽ സ്കിമ്മർ സ്ഥാപിച്ച് കാർഡ് വിവരങ്ങൾ ചോർത്തിയോ എന്ന സംശയവും ഉയരുന്നതോടെ എടിഎമ്മിൽ നിന്ന് പണമെടുക്കാൻ പലരും മടിക്കുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്.
ഒരു ബാങ്കിലെ ഇടപാടുകാരുടെ പണം തട്ടാൻ മാത്രം റൊമേനിയയിൽനിന്നു പ്രതികൾ കേരളത്തിലെത്തിയെന്നു വിശ്വസിക്കാൻ ആദ്യഘട്ടത്തിൽ പൊലീസ് തയാറായിരുന്നില്ല. ഇത്രയും ചെറിയൊരു കവർച്ചയ്ക്ക് ഇത്രയും വലിയ സന്നാഹം ചെയ്യുമോ എന്ന സംശയം ഇപ്പോഴും നിലനിൽക്കുന്നു. അതുകൊണ്ടാണ് ബാങ്ക് സെർവറിൽ നുഴഞ്ഞുകയറി പണം മൊത്തം കവരുന്ന സൈബർ അറ്റാക്കിനുള്ള മുന്നൊരുക്കമായിരുന്നോ ഇപ്പോഴത്തെ എടിഎം കവർച്ചയെന്ന സംശയം ഉയരുന്നത്.
ഇതിന്റെ അന്വേഷണം നടക്കുന്നതിന്റെ മറവിൽ യഥാർത്ഥ കവർച്ചാസംഘം വൻ തട്ടിപ്പിന് കളമൊരുക്കുകയാണോ എന്നതാണ് ഇപ്പോൾ അന്വേഷിക്കുന്നത്. മുംബൈകേരളാ പൊലീസ് സൈബർ വിഭാഗവും ഐടി തട്ടിപ്പുകൾ, ഇന്റർനെറ്റ് ഹാക്കിങ് എന്നിവ കണ്ടുപിടിക്കാൻ തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന സൈബർഡോമും സംയുക്തമായാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്.
മുംബൈയിൽനിന്നു തിരുവനന്തപുരത്തെത്തിച്ച ഗബ്രിയേൽ മരിയനെ ദക്ഷിണമേഖലാ ഐ.ജി: മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ രാത്രി മുഴുവൻ ചോദ്യംചെയ്തു. ഇന്നു പുലർച്ചെ അഞ്ചരയോടെയാണു ചോദ്യംചെയ്യൽ അവസാനിച്ചത്. അതീവസാങ്കേതികപരിജ്ഞാനമുള്ള ക്രിസ്റ്റിയാനോ എന്നയാളുടെ സഹായത്തോടെയാണു തട്ടിപ്പിനു കളമൊരുക്കിയതെന്നു പ്രതി സമ്മതിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ടു നാലരയോടെയാണു പ്രത്യേക പൊലീസ് സംഘം മരിയനെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കി വീണ്ടും കസ്റ്റഡിയിൽ വാങ്ങും.
- TODAY
- LAST WEEK
- LAST MONTH
- ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി അന്തരിച്ചു; 72ാം വയസിലെ വിയോഗം കാൻസർബാധയെ തുടർന്ന് ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് ബിഹാറിലെ ബിജെപിയുടെ ജനകീയ മുഖം; കോട്ടയം സ്വദേശിനി ജെസി ജോർജിനെ ജീവിത സഖിയാക്കിയതു വഴി കേരളത്തിന്റെ മരുമകനായ രാഷ്ട്രീയക്കാരൻ
- 'കൈ മുഷ്ടി ചുരുട്ടി നെറ്റിയിൽ ഇടിച്ചു; മൊബൈൽ ചാർജറിന്റെ കേബിൾ കൊണ്ട് കഴുത്തിൽ മുറുക്കി; കുനിച്ചു നിർത്തി ഇടിച്ചു; ഓടാൻ ശ്രമിച്ചപ്പോൾ പിടിച്ച് ബെൽറ്റു കൊണ്ട് അടിച്ചു; ബോധം പോയപ്പോഴാണ് ആശുപത്രിയിൽ കൊണ്ടുപോയത്'; മകളെ മർദിച്ചത് സ്ത്രീധനത്തിന്റെ പേരിലെന്ന് പിതാവ്; രാഹുലിന്റേതു കൊടുംക്രൂരത
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- വിശപ്പാണ് ലോകത്തിലെ ഏറ്റവും വലിയ സത്യം! ഗോതമ്പിനും പെട്രോളിനും വൈദ്യുതിക്കും മരുന്നിനും തീവില; ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടിയ ജനം പാക്കിസ്ഥാനെതിരെ; തീവ്രവാദത്തിന്റെ മുൻ ആഗോള ഫാക്ടറിയിൽ ഇപ്പോൾ സമരകാലം; അധിനിവേശ കാശ്മീർ ഇന്ത്യ തിരിച്ചുപിടിക്കുമോ?
- മദ്രസാ വിദ്യാർത്ഥിയെ ലൈംഗികമായി ചൂഷണം ചെയ്തത് ഇമാം; പുറത്ത് പറയുമെന്ന് പറഞ്ഞപ്പോൾ ഭീഷണി; പ്രതികാരമായി കഴുത്തിൽ കയറിട്ട് ഇമാമിനെ കൊലപ്പെടുത്തി സഹപാഠികൾ; അജ്മീറിലെ മദ്രസാ കൊലപാതകം ചർച്ചയാക്കി സോഷ്യൽ മീഡിയ; കേരളത്തിലും അവർത്തിക്കുമെന്ന് മത വിമർശകർ
- ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഒത്ത വിവാഹം; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
- രാജസ്ഥാൻ റോയൽസിന് കനത്ത തിരിച്ചടി; ജോസ് ബട്ലർ ഇംഗ്ലണ്ടിലേക്ക് മടങ്ങി; അവശേഷിക്കുന്ന മത്സരങ്ങളിൽ സഞ്ജുവും കൂട്ടരും കൂടുതൽ കരുതലെടുക്കണം
- പ്രതിക്കൂട്ടിൽ തലകുനിച്ചു നിന്ന് നിശബ്ദമായി വിധി കേട്ടു; യാതൊരു കൂസലുമില്ലാത്ത മുഖഭാവങ്ങളോടെ ശ്യാംജിത്ത്; പൊട്ടിക്കരഞ്ഞ് എല്ലാവർക്കും നന്ദി പറഞ്ഞ് വിഷ്ണുപ്രിയയുടെ സഹോദരിമാർ; പെൺകുട്ടിക്കൾക്ക് സ്വാതന്ത്ര്യം ഉറപ്പാക്കുന്ന വിധിയെന്ന് പ്രോസിക്യൂഷൻ; തലശേരി കോടതിയിൽ വൈകാരിക രംഗങ്ങൾ
- എൽഡിഎഫിന് തുടർഭരണത്തിന് വഴിയൊരുക്കിയത് കേരള കോൺഗ്രസ് നിലപാട്; രാജ്യസഭ സീറ്റ് എൽഡിഎഫിൽ ഉന്നയിക്കും; സീറ്റു സംബന്ധിച്ച് ഇടതുമുന്നണിയും സിപിഎമ്മും തീരുമാനമെടുക്കുമെന്ന് ജോസ് കെ മാണി; വിട്ടുവീഴ്ച്ച വേണ്ടെന്ന നിലപാടിൽ കേരളാ കോൺഗ്രസ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- റഹിമിന്റെ അയൽവാസിയായ കണ്ടക്ടറെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് പൊലീസ്; നടക്കുന്നത് വിശദ ചോദ്യം ചെയ്യൽ; മെമ്മറി കാർഡ് കാണാതായതിൽ ട്വിസ്റ്റിന് സാധ്യതകൾ ഏറെ; ഡിവൈഎഫ് ഐക്കാരനെന്ന് യദു ആരോപിച്ച കണ്ടക്ടറെ നാടകീയമായി പൊലീസ് പൊക്കിയത് എന്തിന്?
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍