ഗൂണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലെ വിരുന്ന്; പരസ്പരം പഴി ചാരി പൊലീസുകാരും ഡിവൈഎസ്പിയും; വിരുന്നിൽ പങ്കെടുത്ത രണ്ടുപൊലീസുകാർക്ക് സസ്പെൻഷൻ; വിരമിക്കാൻ നാലുനാൾ ബാക്കി നിൽക്കെ ഡിവൈഎസ്പി എം ജി സാബുവിനും പണി കിട്ടും
![ഗൂണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലെ വിരുന്ന്; പരസ്പരം പഴി ചാരി പൊലീസുകാരും ഡിവൈഎസ്പിയും; വിരുന്നിൽ പങ്കെടുത്ത രണ്ടുപൊലീസുകാർക്ക് സസ്പെൻഷൻ; വിരമിക്കാൻ നാലുനാൾ ബാക്കി നിൽക്കെ ഡിവൈഎസ്പി എം ജി സാബുവിനും പണി കിട്ടും](https://www.marunadanmalayalee.com/assets/coverphotos/w617/376000_1716809177.jpg)
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഗൂണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലെ വിരുന്നിൽ പങ്കെടുത്ത രണ്ടുപൊലീസുകാർക്ക് സസ്പെൻഷൻ. ആലപ്പുഴ ക്രൈം ഡിറ്റാച്മെന്റ് ഡിവൈഎസ്പി എംജി സാബുവും മൂന്ന് പൊലീസുകാരുമാണ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിൽ വിരുന്നിനെത്തിയത്. ഒരു സിപിഒയെയും പൊലീസ് ഡ്രൈവറെയുമാണ് ആലപ്പുഴ എസ് പി സസ്പെന്റ് ചെയ്തിരിക്കുന്നത്. മൂന്നാമത്തെ പൊലീസുകാരൻ വിജിലൻസിൽ നിന്നുള്ളയാളാണ്.
അതേസമയം, പരസ്പരം പഴി ചാരുന്ന നിലപാടാണ് ഡിവൈഎസ്പിയും പൊലീസുകാരും എടുത്തിരിക്കുന്നത്. വിരുന്നിന് കൊണ്ടുപോയത് ഡിവൈഎസ്പിയെന്ന് പൊലീസുകാർ പറയുന്നു. സിനിമാനടനെ പരിചയപ്പെടുത്താമെന്ന് പറഞ്ഞാണ് വിരുന്നിന് കൊണ്ടുപോയത്. എന്നാൽ പൊലീസുകാരാണ് തന്നെ വീട്ടിൽ കൊണ്ടുപോയതെന്നാണ് ഡിവൈഎസ്പി എം ജി സാബുവിന്റെ മൊഴി. സംഭവത്തിൽ പൊലീസ് ആഭ്യന്ത അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
ആലപ്പുഴ പൊലീസ് ക്യാമ്പിലെ ഡ്രൈവറും സി.പി.ഒയും ഡി വൈ എസ് പിയുടെ ഡെപ്യൂട്ടികളായി താത്കാലികമായി വന്ന ഉദ്യോഗസ്ഥരാണ് ഇവർ. ഇവരുടെ പേരുവിവരങ്ങൾ നിലവിൽ ലഭ്യമല്ല. വിരുന്ന് സംബന്ധിച്ച വിവരം പുറത്തുവന്നതോടെ വിഷയത്തിൽ പ്രാഥമിക അന്വേഷണത്തിന് എസ്പി ഉത്തരവിട്ടിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് പിന്നാലെയാണ് എം.ജി സാബു സ്ഥലം മാറി ആലപ്പുഴയിലെത്തിയത്. എറണാകുളം റൂറൽ പൊലീസ് പരിധിയിൽ ദീർഘകാലം ജോലിചെയ്തിരുന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. അവിടെ വെച്ചുള്ള ബന്ധത്തെ തുടർന്നാണ് വിരുന്നിൽ പങ്കെടുത്തതെന്നാണ് വിവരം. സംഭവത്തിൽ, ഡി.വൈ.എസ്പിക്കെതിരെ വകുപ്പുതല അന്വേഷണമുണ്ടാകും. ആലുവ ഡി.വൈ.എസ്പിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം.
നാല് ദിവസം മാത്രമാണ് ഡി.വൈ.എസ്പി സാബുവിന് സർവീസ് ബാക്കിയുണ്ടായിരുന്നത്. മെയ് 31-ന് വിരമിക്കേണ്ട ഉദ്യോഗസ്ഥനാണ് അദ്ദേഹം. വിരമിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന് സസ്പെൻഷൻ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. കാപ്പ ലിസ്റ്റിൽ ഉൾപ്പെട്ട ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലൊരുക്കിയ വിരുന്നിൽ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയടക്കം നാല് പൊലീസുകാർ പങ്കെടുത്തെന്നാണ് വിവരം. പുളിയനത്ത് ഞായറാഴ്ച വൈകീട്ട് ആറിന് അങ്കമാലി പൊലീസ് നടത്തിയ റെയ്ഡിലാണ് ഡിവൈഎസ്പിയും സംഘവും കുടുങ്ങിയത്.
ഗുണ്ടാ നേതാക്കളുടെ വീട്ടിൽ നടത്തുന്ന 'ഓപ്പറേഷൻ ആഗ്' പരിശോധനയുടെ ഭാഗമായാണ് അങ്കമാലി പൊലീസ് തമ്മനം ഫൈസലിന്റെ വീട്ടിൽ എത്തിയത്. എന്നാൽ, ഡിവൈഎസ്പിക്കും പൊലീസുകാർക്കുമുള്ള വിരുന്നാണ് നടക്കുന്നതെന്ന് പിന്നീടാണ് വ്യക്തമായത്. റെയ്ഡിനെത്തിയ അങ്കമാലി എസ്ഐയെ കണ്ടതോടെ ഡിവൈഎസ്പി അടക്കമുള്ള പൊലീസുകാർ രക്ഷപ്പെടാൻ ശ്രമിച്ചു.
ശുചിമുറിയിൽ കയറിയാണ് ഡിവൈഎസ്പി ഒളിച്ചത്. അങ്കമാലി പൊലീസ് വിവരം പിന്നീട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. റെയ്ഡിൽ കണ്ടെത്തിയ പൊലീസുകാരെ അങ്കമാലി പൊലീസ് സ്റ്റേഷനിലെത്തിച്ച് വിവരങ്ങൾ ശേഖരിച്ചു. ഡിവൈഎസ്പിയെ കണ്ടെത്തിയതായി പൊലീസ് റിപ്പോർട്ടിലില്ല. വിരുന്ന് സംഘടിപ്പിച്ചത് എന്തിന്റെ പേരിലാണെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
അങ്കമാലി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.ജി.സാബുവും മൂന്നു പൊലീസുകാരുമാണ് ഗൂഡല്ലൂർ സന്ദർശനത്തിനു ശേഷം തിരികെ വരുമ്പോൾ അങ്കമാലിയിൽ കുപ്രസിദ്ധ ഗുണ്ട തമ്മനം ഫൈസലിന്റെ വീട്ടിലെത്തിയത്. ഫൈസലിന്റെ ആതിഥ്യം സ്വീകരിക്കുന്നതിനിടെ ആയിരുന്നു അപ്രതീക്ഷിതമായി അങ്കമാലി എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്.
ഗുണ്ടാ സംഘങ്ങളെ അമർച്ച ചെയ്യാനായി സംസ്ഥാന വ്യാപകമായി ഓപറേഷൻ ആഗ് പരിപാടി നടക്കുന്നതിനാൽ തമ്മനം ഫൈസൽ ഉൾപ്പെടെയുള്ള ഗുണ്ടാ നേതാക്കൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് നാലു പേർ ഒരു സ്വകാര്യ കാറിൽ ഫൈസലിന്റെ വീട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിക്കുന്നത്. തുടർന്നായിരുന്നു റെയ്ഡ്. ഫൈസലിനെയും മറ്റൊരാളെയും കരുതൽ തടങ്കലിലാക്കി എന്നാണ് അറിയുന്നത്.
അങ്കമാലി പൊലീസ് റൂറൽ എസ്പിക്കും അദ്ദേഹം റേഞ്ച് ഐജിക്കും റിപ്പോർട്ട് ചെയ്തിരുന്നു. പൊലീസുകാരുടെ മൊഴി രേഖപ്പെടുത്തുന്നത് പൂർത്തിയായ ശേഷം റിപ്പോർട്ട് ഡിജിപിക്ക് കൈമാറും. ഡിവൈഎസ്പിക്കും പൊലീസുകാർക്കുമെതിരെ വകുപ്പുതല നടപടികളുണ്ടാകുമെന്നാണ് സൂചന.
കൊച്ചിയിൽ ഏറ്റവുമാദ്യം കാപ്പ ചുമത്തപ്പെട്ട ഗുണ്ടാ നേതാക്കളിലൊരാളാണ് ജോർജ് എന്ന തമ്മനം ഫൈസൽ. എറണാകുളം തമ്മനത്തെ വീട്ടിലെ വിളിപ്പേരായിരുന്നു ഫൈസൽ. പിന്നീട് അമ്മയുടെ നാടായ അങ്കമാലി പുളിയനത്തേക്ക് താമസം മാറ്റിയതോടെ തമ്മനം ഫൈസൽ എന്നറിയപ്പെട്ടു. തർക്കത്തെ തുടർന്ന് അച്ഛനെ തല്ലിയ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ചാണ് 18ാം വയസ്സിൽ തമ്മനം ഫൈസൽ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് എത്തുന്നത്. കൊച്ചി ഭരിച്ചിരുന്ന ഗുണ്ടാ നേതാവ് തമ്മനം ഷാജിയുടെ എതിരാളിയായാണ് ഫൈസൽ പിന്നീട് വളർന്നു വന്നത്. മുപ്പതിലേറെ കേസുകളിൽ താൻ പ്രതിയായിരുന്നെന്നും ഇനി മൂന്നോ നാലോ കേസുകൾ മാത്രമേ ബാക്കിയുള്ളൂ എന്നുമാണ് ഫൈസൽ അടുത്തിടെ പറഞ്ഞത്.
താൻ കുറെ വർഷങ്ങളായി ഗുണ്ടാ പരിപാടികൾക്കൊന്നും പോകാറില്ലെന്നും സ്വന്തമായി ടിപ്പറുകളും മാലിന്യം ശേഖരിക്കുന്ന വണ്ടിയും മറ്റ് കുടുംബ ബിസിനസുകളും നോക്കി നടത്തുകയാണ് ചെയ്യുന്നതെന്നാണ് ഫൈസൽ ചില യൂട്യൂബ് അഭിമുഖങ്ങളിൽ അവകാശപ്പെട്ടിരുന്നത്. 2021ൽ മറ്റൊരു ഗുണ്ടാ സംഘത്തിൽപ്പെട്ട ജോണി ആന്റണി എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായ മർദിച്ച കേസാണ് ഫൈസലിനെതിരെ ഏറ്റവുമൊടുവിൽ രജിസ്റ്റർ ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ ഫൈസലും സംഘവും തന്നെ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. തന്നെ വാളുകളുമായി ജോണി അടക്കമുള്ളവർ ഭീഷണിപ്പെടുത്തിയതിന് പകരം ചോദിച്ചതാണ് ആ സംഭവമെന്ന് ഫൈസൽ പിന്നീട് പറഞ്ഞിട്ടുണ്ട്. കരാട്ടെ അദ്ധ്യാപകൻ കൂടിയാണ് തമ്മനം ഫൈസൽ.
- TODAY
- LAST WEEK
- LAST MONTH
- കണ്ണൂരിൽ പി ജയരാജൻ മുഖ്യധാരയിലേക്ക് വരുന്നത് തടയിടാൻ ഔദ്യോഗിക നേതൃത്വം; പി.ജെയുടെ തുറന്നടിക്കലിന് അണികളിൽ ലഭിക്കുന്ന സ്വീകാര്യത തലവേദന; സുരേഷ് ഗോപിയെ ശാരദ ടീച്ചർ ആട്ടിപുറത്താക്കാത്തത് പാർട്ടി തീരുമാനമോ? പോരാളി ഷാജി വിവാദത്തിന് പിന്നിൽ പല ചിന്തകൾ
- വിഎസിന് അപ്പുറം തനിക്കൊരു നേതാവില്ല; പിണറായിയുമായി പഴയ മാനസിക അടുപ്പവുമില്ല; അമ്പലപ്പുഴയിലുണ്ടായ വോട്ട് ചോർച്ച അന്വേഷിച്ചയാൾ തോറ്റത് ഒന്നരലക്ഷം വോട്ടിനെന്നും പരിഹാസം; എളമരത്തിനെതിരെ ഉയർത്തുന്നത് ഗുരുതര ആരോപണം; ബിജെപിയെ ഗൗരവത്തോടെ കാണാത്തത് തോൽവിയായി; സത്യം പറഞ്ഞ് ജി സുധാകരനും
- രാവിലെ ഉറക്കമുണരുന്നത് കടക്കാരുടെ വിളി കേട്ട്; കമ്മലിട്ടതിന് വഴക്ക് കേട്ട ബാല്യത്തിൽ നിന്ന് 23ാം വയസ്സിൽ യൂടൂബറായി; പിതാവിന്റെ കടങ്ങൾ വീട്ടിയ കുടുംബ രക്ഷക; സീസൺ 6 പൂർത്തിയാക്കിയത് ബിഗ് ബോസ് മലയാളം കണ്ട ഏറ്റവും വലിയ സർവൈവർ എന്ന വിശേഷണത്തോടെ; ജാസ്മിൻ ജാഫർ ജീവിതം പറയുമ്പോൾ
- ലോക കേരള സഭയിൽ കെ.ജി.എബ്രഹാമിനോട് പകപോക്കി; മുനവെച്ച സംസാരം കേട്ട് ഉളുപ്പില്ലാതെ കയ്യടിച്ച പ്രാഞ്ചിയേട്ടന്മാരോട് സഹതാപം; പുറത്തുവന്നത് മുഖ്യമന്ത്രിയുടെ മനസ്സിലടിഞ്ഞു കൂടിയ പകയും വിഷവും; പിണറായിക്കെതിരെ രൂക്ഷ വിമർശനവുമായി സാബു എം ജേക്കബ്
- പ്രണയം വീട്ടിൽ അറിയിച്ച പതിനെട്ടുകാരി; പഠനം നടക്കേട്ടേ പിന്നീട് എല്ലാം തീരുമാനിക്കാമെന്ന് ഉപദേശിച്ച അച്ഛനും അമ്മയും; ആൺസുഹൃത്തിനെ കാണാതായതോടെ ഡിപ്രഷനായെന്നും എഫ് ഐ ആർ; വില്ലൻ ഉഴമലയ്ക്കലിലെ പയ്യൻ; സോഷ്യൽ മീഡിയാ ഇൻഫ്ളുവൻസറുടെ മരണം നടുക്കമാകുമ്പോൾ
- ഒൻപതു വട്ടം എംപിയായ മേനകാ ഗാന്ധി ഇക്കുറി തോറ്റു; ഡോ. വീരേന്ദ്ര കുമാർ മന്ത്രിയായി; ഇനി പാർലമെന്റിലെ മുതിർന്ന അംഗം മാവേലിക്കര എംപി; കൊടിക്കുന്നിൽ സുരേഷ് പ്രോട്ടെം സ്പീക്കർ
- മദ്രാസ് റെജിമെന്റിലെ സൈനികനായ വിഷ്ണു; ഏപ്രിൽ നാലിന് അവധിക്കു വന്ന പട്ടാളക്കാരനും മോഷ്ടാവ്; കുഴൽപ്പണവുമായി വന്നവരെന്ന് തെറ്റിധരിച്ച് ആക്രമണം; അകത്തായത് ഹൈവേ മാഫിയ; കാറു മാറ്റത്തിലെ നാട്ടുകാരുടെ സംശയം അറസ്റ്റായി; ഇന്ത്യൻ സൈന്യത്തിന് നാണക്കേടായി കുന്നത്തുപാളയത്തുകാരൻ
- സെലിബ്രിറ്റികളുടെ ഫിറ്റ്നസ് ഗുരുവും പരിശീലകനും; ആദ്യ ദിവസങ്ങളിലെ വീഴ്ച്ചകളിൽ തളരാതെ മുന്നേറിയത് വ്യക്തമായ ഗെയിംപ്ലാനോടെ; സീസണിൽ പ്രേക്ഷകർ തെരഞ്ഞെടുത്ത കഠിനധ്വാനി; ഏറ്റവും കൂടുതൽ കരഞ്ഞത് ഭാര്യയുമായി പിരിഞ്ഞ ദിവസം; സീറോയിൽ നിന്ന് ഹീറോയായ ടൈറ്റിൽ വിന്നർ ജിന്റോയുടെ കഥ
- രേണുക സ്വാമി നേരിട്ടത് അതിക്രൂര പീഡനം; ഇലക്ട്രിക് ഷോക്കേൽപ്പിച്ചു; വാട്ടർ ഹീറ്റർ കോയിൽ ചൂടാക്കി ദേഹത്തു വെച്ചു പൊള്ളിച്ചു; ശരീരത്തിൽ ഗുരുതരമായ 15 മുറിവുകൾ; തലയ്ക്കേറ്റ മാരകമായ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമായി; കൊലക്കുറ്റമേൽക്കാൻ ദർശൻ കൊടുത്തത് 30 ലക്ഷം രൂപ!
- ബിഗ് ബോസ് സീസൺ 6 കിരീടം ജിന്റോയ്ക്ക്; അർജ്ജുൻ ശ്യാംഗോപനും ജാസ്മിൻ ജാഫറും രണ്ടും മൂന്നും സ്ഥാനങ്ങളിൽ; ഇക്കുറി ഷോയിൽ പ്രേക്ഷകർ സാക്ഷിയായത് വാശിയേറിയ മത്സരങ്ങൾക്കും പവർഹൗസ് ഉൾപ്പടെ വേറിട്ട കാഴ്ച്ചകൾക്കും; തിരശ്ശീല വീണത് സോളോ ഷോ സ്റ്റീലർ ഇല്ലാത്ത സീസണിന്
- മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ റിക്കോർഡ് കണക്കിന് പിന്നിൽ 'കള്ളപ്പണം'; തമിഴ്നാട്ടിൽ നിന്നു വന്ന തുകയുടെ ഒരു ഭാഗം ദൂരൂഹം; തിയേറ്ററുകൾ ഹൗസ് ഫുൾ എന്ന് വരുത്തി എത്തിച്ചത് വ്യാജ ടിക്കറ്റ് വരുമാനമോ? സൗബിൻ സാഹിറിനെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ്; നടന്റെ അക്കൗണ്ടുകളിൽ പരിശോധന തുടരുന്നു
- ബ്രിട്ടനിൽ നഴ്സുമാരുടെ ഒഴിവുകളിൽ കനത്ത ഇടിവ്; യുകെ സ്വപ്നം കണ്ടു നഴ്സിങ് പഠിക്കാൻ പോയവർ മറ്റു രാജ്യങ്ങൾ കൂടി പരിഗണിക്കേണ്ടി വരും; കോവിഡിന് ശേഷം പതിനായിരക്കണക്കിന് യുവ നഴ്സുമാർ വന്നതോടെ നഴ്സിങ് സപ്ലൈ ഏജൻസികൾക്കും പഞ്ഞകാലം
- 1,800 കോടി ആസ്തിയുള്ള റഷ്യാക്കാരിയായ മൂന്നാം ഭാര്യ തിരിച്ചുവന്നു; പിണക്കം മാറ്റി ചിരഞ്ജീവിയും അനിയനൊപ്പം; കേന്ദ്രത്തിലും കിങ്മേക്കർ; ഒപ്പം ഉപമുഖ്യമന്ത്രി പദവിയും; പവൻ കല്യാൺ അടുത്ത എൻടിആറാണെന്ന് മാധ്യമങ്ങൾ; തെറ്റിപ്പിരിഞ്ഞ് അല്ലു അർജുൻ; ബാലയ്യക്കും എതിർപ്പ്; ആന്ധ്രയിൽ ചിരഞ്ജീവി കുടുംബവും അല്ലു കുടുംബവും നേർക്കുനേർ!
- പച്ചയായ ജാഡ, പുച്ഛമാണ് പോടാ...; ആവേശം പാട്ടുമായി സ്റ്റേജിൽ എത്തിയപ്പോൾ പച്ചതെറി വിളിയുമായി ശ്രീനാഥ് ഭാസി; വീഡിയോ വൈറൽ
- അമ്മ നടത്തിയ സാമ്പത്തിക തട്ടിപ്പിൽ ഇളയ മകൾക്ക് യുകെ പഠനം ഉപേക്ഷിക്കേണ്ടി വന്നു; അമ്മയും യുകെയിലെ ഡോക്ടറായ മൂത്ത മകളും ജയിലിൽ കിടന്നതു രണ്ടാഴ്ച്ച; ഇപ്പോൾ പുറത്തുവരുന്നത് സിപിഎമ്മിന്റെ സൂപ്പർപൊലീസ് കളിയും!
- ശ്രീജിത്ത് പണിക്കരെ കള്ളപ്പണിക്കരെന്ന് പരിഹസിച്ചും അധിക്ഷേപിച്ചും കെ സുരേന്ദ്രൻ; 'ഉള്ളി'യുടെ ചിത്രത്തിനൊപ്പം പണിക്കരുടെ ചുട്ട മറുപടി; പാർട്ടിയിൽ വരൂ പദവി തരാം, ഒപ്പം നിൽക്കൂ സീറ്റ് തരാം എന്നൊക്കെ പറഞ്ഞപ്പോൾ പണിക്കർ കള്ളപ്പണിക്കർ ആണെന്ന് തോന്നിയില്ലെ എന്ന് ചോദ്യം
- അണ്ണാമലൈയെ തൊട്ടുകളിക്കരുത്! വേദിയിൽ വച്ച് തമിഴിസൈ സൗന്ദർരാജനെ പരസ്യമായി താക്കീത് ചെയ്ത് അമിത് ഷാ; കേന്ദ്ര ആഭ്യന്തര മന്ത്രിയെ ചൊടിപ്പിച്ചത് എന്ത്?
- കെട്ടിടത്തിന്റെ മൂന്നാം നിലയിൽ തീയും പുകയും വന്നപ്പോഴാണ് പെട്ടുപോയെന്ന് മനസ്സിലാകുന്നത്; ആദ്യം അന്തിച്ചുനിന്നുപോയി; വെന്തെരിയുമെന്ന് വന്നപ്പോഴാണ് രണ്ടും കൽപ്പിച്ച് ചാടിയത്; കുവൈറ്റ് തീപിടിത്തത്തിൽ സാഹസികമായി രക്ഷപ്പെട്ട് കാസർകോഡ് സ്വദേശി; ആപത്ഘട്ടത്തിൽ രക്ഷയായത് ഇത്
- സുരേഷ് ഗോപിയെ തോൽപ്പിക്കാൻ ശ്രമിക്കുന്നു എന്ന് വിളിച്ചു പറയുന്നതിന്റെ ഉദ്ദേശ ശുദ്ധി അറിയാം; ആസ്ഥാന നിരീക്ഷണ പദവിയിലിരുന്ന് അച്ചാരം വാങ്ങിയുള്ള നിരീക്ഷണം അതിരു കടക്കാതിരിക്കുന്നതാണ് നല്ലത്; കെ സുരേന്ദ്രനെ വിമർശിച്ച ശ്രീജിത്ത് പണിക്കർക്ക് യുവമോർച്ചയുടെ മുന്നറിയിപ്പ്
- നരേന്ദ്ര മോദി ശക്തനായ ഭരണാധികാരി; കോൺഗ്രസ് ഭരണകാലത്തെ പോലെ അഴിമതിയില്ല; നേതാവ് ഉണ്ടെങ്കിൽ ജനം പിന്നാലെ വരും; രണ്ടാം പിണറായി സർക്കാരിന് വികസന നേട്ടങ്ങൾ ഇല്ല; വീഴ്ച വന്നാൽ പറയണം, എന്തിനാണ് പേടിക്കുന്നത്? പിണറായിയുടെ ഏകാധിപത്യത്തിനെതിരെ ശബ്ധമുയർത്തി ജി സുധാകരൻ
- വിവാഹിതരല്ലാത്ത സ്ത്രീപുരുഷന്മാരും അവിവാഹിതകളായ സ്ത്രീകളും ഹോട്ടലിൽ മുറിയെടുക്കുന്നതിനെ വിലക്കുന്ന നിയമം മൊറോക്കൊ പിൻവലിക്കുന്നു; മാര്യേജ് ലൈസൻസും ഇനി ഹാജരാക്കേണ്ട; വിനോദ സഞ്ചാരികൾക്കായി വഴി മാറുന്നത് പതിറ്റാണ്ടുകൾ നിലനിന്ന നിയമം
- മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ റിക്കോർഡ് കണക്കിന് പിന്നിൽ 'കള്ളപ്പണം'; തമിഴ്നാട്ടിൽ നിന്നു വന്ന തുകയുടെ ഒരു ഭാഗം ദൂരൂഹം; തിയേറ്ററുകൾ ഹൗസ് ഫുൾ എന്ന് വരുത്തി എത്തിച്ചത് വ്യാജ ടിക്കറ്റ് വരുമാനമോ? സൗബിൻ സാഹിറിനെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ്; നടന്റെ അക്കൗണ്ടുകളിൽ പരിശോധന തുടരുന്നു
- പത്ത് ലക്ഷം രൂപയ്ക്ക് ഒരു വൈരക്കല്ലെങ്കിലും പതിപ്പിച്ചു മാതാവിന് കിരീടവുമായി ഞാൻ വരു; എന്റെ ഹൃദയത്തിന്റെ കുടുംബ വേദനയിൽ നിന്ന് വരുന്ന മറ്റൊരു നേർച്ച; സുരേഷ് ഗോപിയുടെ പഴയ വീഡിയോ സോഷ്യലിടത്തിൽ വൈറൽ
- നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന് കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രന് എതിരെ പോക്സോ കേസ്; കുടുംബ തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചെന്ന് കുട്ടിയുടെ അമ്മ
- ബ്രിട്ടനിൽ നഴ്സുമാരുടെ ഒഴിവുകളിൽ കനത്ത ഇടിവ്; യുകെ സ്വപ്നം കണ്ടു നഴ്സിങ് പഠിക്കാൻ പോയവർ മറ്റു രാജ്യങ്ങൾ കൂടി പരിഗണിക്കേണ്ടി വരും; കോവിഡിന് ശേഷം പതിനായിരക്കണക്കിന് യുവ നഴ്സുമാർ വന്നതോടെ നഴ്സിങ് സപ്ലൈ ഏജൻസികൾക്കും പഞ്ഞകാലം
- ഗർഭനിരോധന ഉറയ്ക്കുള്ളിൽ പൊതിഞ്ഞ് സ്വർണം മലദ്വാരത്തിൽ കടത്തും; ശരീരം ഈ അന്യവസ്തുവിനെ പുറംതള്ളാതിരിക്കാൻ പിടിച്ചു നിൽക്കേണ്ടത് മണിക്കൂറുകൾ; അതിന് പ്രത്യേക പരിശീലനവും; സുരഭി ഖത്തൂണിനെ അഴിക്കുള്ളിലാക്കിയത് രഹസ്യ വിവരം; ഇനി എയർഹോസ്റ്റസുമാരും നിരീക്ഷണ റഡാറിൽ
- കാമകേളികൾക്കായി വിദ്യാർത്ഥിനികളുടെ പ്ലഷർ സ്ക്വാഡ്; മുതലാളിത്തത്തിന്റെ പ്രതീകമാണെന്ന് ചൂണ്ടിക്കാട്ടി ചുവന്ന ലിപ്സ്റ്റിക്കിന് നിരോധനം; കൊന്നൊടുക്കിയത് പതിനായിരങ്ങളെ; ഇത്രയൊക്കെ ദ്രോഹിച്ചിട്ടും ഹീറോ; പ്രചാരണഗാനമായ 'ഫ്രണ്ട്ലി ഫാദർ' തരംഗം; കിം ജോങ് ഉൻ വീണ്ടും ഞെട്ടിക്കുമ്പോൾ
- പാഴ്സൽ വാങ്ങിയ ശേഷം പണം നൽകാത്തത് പതിവാക്കി; ചോദ്യം ചെയ്തപ്പോൾ ആക്രമണം: ഹോട്ടലുടമകളുടെ പരാതിയിൽ ഗ്രേഡ് എസ്ഐക്ക് എതിരെ കേസ്
- സംസ്ഥാനത്ത് ദേശീയ പാത ആറുവരി പാതയിൽ വേഗപരിധി വീണ്ടും പുതുക്കി; എം 1 വിഭാഗത്തിലെ വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു; എം 2, എം 3 കാറ്റഗറി വാഹനങ്ങളുടെ വേഗപരിധി 90 കിലോമീറ്ററാക്കി
- തകർന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങൾ പുറത്ത്; കത്തിയമർന്ന ഹെലികോപ്ടറിൽ ആരും രക്ഷപെട്ടില്ലെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു; അപകട സ്ഥലം കണ്ടെത്തിയത് തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോൺ; അപകടത്തിന് പിന്നിൽ പലവിധം തിയറികൾ സജീവം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍