ബ്രിട്ടനിൽ ഇറച്ചിയേക്കാൾ വില തക്കാളിക്ക്; കുറഞ്ഞ ശമ്പളത്തിൽ ജോലിക്കെത്തിയ ആയിരക്കണക്കിന് മലയാളി കുടുംബങ്ങൾ കഷ്ടപ്പാടിൽ; വില കുറയാത്തതിൽ ബ്രക്സിറ്റ് പ്രധാന കാരണം; ബ്രിട്ടനിൽ സാമ്പത്തിക സുനാമി; യുക്രെയിനും ഹൂതികളും വരൾച്ചയും ബ്രിട്ടനെ വരിഞ്ഞു കെട്ടുമ്പോൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
കവൻട്രി: ബ്രിട്ടനിൽ കോഴി ഇറച്ചിയേക്കാൾ വിലയാണ് തക്കാളിക്ക്. അതിശയോക്തിയല്ല. മോറിസൺ നൽകുന്ന വില കുറഞ്ഞ കോഴി ഇറച്ചി പായ്ക്കറ്റ് കിലോയ്ക്ക് രണ്ടു പൗണ്ടിൽ ലഭിക്കുമ്പോൾ അതെ കടയിൽ ഇപ്പോൾ തക്കാളിക്ക് കിലോയ്ക്ക് മൂന്നു പൗണ്ടിൽ അധികമാണ്. രുചി കൂടിയ വൈൻ ചെറി തക്കാളി ആണെങ്കിൽ കിലോയ്ക്ക് ആറു പൗണ്ടും നൽകേണ്ടി വരും. ഇത് ഒരു കടയിലെ ഉദാഹരണം മാത്രമല്ല. പൊതുവെ യുകെയിൽ കോഴി ഇറച്ചിയേക്കാൾ വിലക്കൂടുതലാണ് പല പച്ചക്കറികൾക്കും പഴങ്ങൾക്കും. ഇതിന് ഏറ്റവും പ്രധാന കാരണം ബ്രക്സിറ്റിനു ശേഷം പഴങ്ങളുടെയും പച്ചക്കറികളുടെയും ഇറക്കുമതിയിൽ ഉണ്ടായിരിക്കുന്ന വെല്ലുവിളികളാണ്.
അതിർത്തികളിൽ നിന്നും ഇത്തരം ഉത്പന്നങ്ങൾ കയറ്റിയ ട്രക്കുകൾ അത്ര വേഗത്തിൽ ക്ലിയറൻസ് നടത്തി വിതരണ സ്ഥലത്തു എത്തുന്നില്ല എന്നതാണ് ഏറ്റവും പ്രധാനം. ട്രക്കുകൾ അതിർത്തി കടക്കാൻ വൈകും തോറും വാടകയും ഡ്രൈവറുടെ വേതനവും എല്ലാം ചേർന്നുള്ള അധിക നഷ്ടം ഉൽപ്പന്ന വിലയിൽ പ്രതിഫലിക്കുകയാണ്. അതിനൊപ്പം കൂനിന്മേൽ കുരു എന്ന പോലെ യുക്രൈൻ യുദ്ധം വന്നതോടെ ഊർജ വിതരണ രംഗത്ത് ഉണ്ടായ അധിക ചെലവ് പച്ചക്കറി കൃഷി നഷ്ടത്തിലാക്കിയതും അനേകം കർഷകർ കൃഷി രംഗത്ത് നിന്നും പിൻവാങ്ങിയതും ഇപ്പോൾ ഉണ്ടായ അതിശയിപ്പിക്കുന്ന വില വർധനയുടെ മറ്റൊരു പ്രധാന കാരണമാണ്.
നിലവിൽ തക്കാളി അടക്കം പല പച്ചക്കറികൾക്കും ബ്രിട്ടനിൽ കഴിഞ്ഞ അര നൂറ്റാണ്ട് കാലത്തിനിടയിൽ നേരിടേണ്ടി വന്നിട്ടുള്ള ഏറ്റവും വലിയ വിലവർധനയാണ് രേഖപ്പെടുത്തുന്നത്. 2022നു ശേഷം മാത്രം തക്കാളി വില 38 ശതമാനം ആണ് ഉയർന്നത്. അതായത് ഒരു പൗണ്ടിന് കിട്ടിയിരുന്ന തക്കാളിക്ക് ഇപ്പോൾ ഒരു പൗണ്ട് 38 പെൻസ് നൽകണം. കഴിഞ്ഞ വർഷം യുകെയിൽ തക്കാളിയുടെ ശരാശരി വില മൂന്നു പൗണ്ട് 26 പെൻസായി ഉയർന്നിരിക്കുകയാണ്.
ഈ ഉയർന്ന വില മൂലം ജനം ടിന്നിൽ അടച്ച തക്കാളി വാങ്ങാൻ തുടങ്ങിയത് ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും എന്ന മുന്നറിയിപ്പും എത്തിയിട്ടുണ്ട്. വില വർധന മൂലം ജനങ്ങൾ മോശം ഭക്ഷണം തിരഞ്ഞെടുക്കാൻ തുടങ്ങി എന്ന ട്രെൻഡ് നൽകുന്ന സൂചനയും രാജ്യത്തിന്റെ ആരോഗ്യത്തെ പൊതുവായി ബാധിക്കും എന്നാണ് സർക്കാരിന് മുന്നിൽ എത്തിയിരിക്കുന്ന പ്രധാന താക്കീത്.
തക്കാളി കൃഷി ചെയ്യാൻ ഉള്ള ചെലവ് ക്രമാതീതമായി ഉയർന്നതോടെ കൂടുതൽ ബ്രിട്ടീഷ് കർഷകർ ഈ വർഷം തക്കാളി കൃഷിയിൽ നിന്നും പിന്മാറുകയാണ് എന്ന സൂചനയും പുറത്തു വന്നിരിക്കുകയാണ്. എങ്കിൽ തക്കാളി വില കൂടുതൽ ഉയരത്തിലേക്ക് പോകും എന്നത് തർക്കമില്ലാത്ത കാര്യമാണ്. മാത്രമല്ല റീറ്റെയ്ൽ കടക്കാർ വില ഉയർത്തുമ്പോൾ ആനുപാതികമായി കർഷകർക്ക് വില കൂടുതൽ ലഭിക്കുന്നില്ല എന്നതും കർഷകരെ രോഷം കൊള്ളിക്കുന്ന കാര്യമാണ്.
ആഗോള വില അനുസരിച്ചു റീറ്റെയ്ൽ രംഗത്ത് ഓരോ ദിവസവും വില പൊങ്ങുമ്പോൾ അത് കണ്ടു നിൽക്കാൻ മാത്രമാണ് കർഷകർക്ക് കഴിയുന്നത്. കാരണം മുൻകൂർ നിശ്ചയിച്ച കരാർ പ്രകാരമുള്ള നാമമാത്ര വില വർധന മാത്രമേ കർഷകർക്ക് ലഭിക്കൂ. നെതർലാൻഡിൽ ഉണ്ടായ ഉയർന്ന ഊർജ വിലയും മൊറോക്കയിലും സ്പെയിനിലും ഉണ്ടായ വരൾച്ചയും യുകെയിലെ തക്കാളി വിലയിലാണ് ഇപ്പോൾ കൃത്യമായി പ്രതിഫലിക്കുന്നത്.
യൂറോപ്പിലെങ്ങും കർഷക സമരം, കടകളിൽ തീവില
യൂറോപ്പിലാകെ കൃഷി നഷ്ടം ആണെന്ന് പ്രഖ്യാപിച്ചു കർഷകർ ട്രാക്ടറുകളുമായി സമര രംഗത്ത് വന്നതും വരും നാളുകളിൽ വില വർധന തുടരും എന്നതിന്റെ സൂചനയാണ്. പണപ്പെരുപ്പം ഉയർന്നതുകൊണ്ടാണ് ബ്രിട്ടനിൽ വില കൂടിയത് എന്ന് പറഞ്ഞു പലിശ നിരക്ക് ഉയർത്തിയ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നടപടി മൂലം പണപ്പെരുപ്പം 11 ശതമാനത്തിൽ നിന്നും നാലായി താഴ്ന്നിട്ടും കടകളിൽ വില കുറയുന്നില്ലല്ലോ എന്ന് ചോദിക്കുമ്പോൾ ഉത്തരം മുട്ടുകയാണ്.
വാസ്തവത്തിൽ വില കുറയുന്നതിന് പകരം വില അനുദിനം കൂടുന്ന കാഴ്ചയാണ് ബ്രിട്ടനിലെ നിത്യ ജീവിതത്തിൽ പ്രകടമാകുന്നത്. ഇവിടെയാണ് വില വർധനയിൽ ആഭ്യന്തര കാര്യങ്ങളേക്കാൾ അന്താരാഷ്ട്ര കാര്യങ്ങൾ കൂടി കാര്യമായ സ്വാധീനം ചെലുത്തും എന്ന തിരിച്ചറിവ് നയ രൂപീകരണ രംഗത്തുള്ള വിദഗ്ദ്ധർ പരിഗണിക്കേണ്ടത്. അതിനുള്ള പ്രത്യക്ഷ കാഴ്ചകളാണ് ഇപ്പോൾ ബ്രിട്ടീഷ് ജനത നിത്യ ജീവിതത്തിൽ അനുഭവിക്കുന്ന വിലക്കയറ്റ ദുരിതത്തിൽ പ്രകടമാകുന്നത്.
ബ്രിട്ടനിൽ സാമ്പത്തിക സുനാമി, യുക്രൈനും ഹൂതികളും വരൾച്ചയും ബ്രിട്ടനെ വരിഞ്ഞു കെട്ടുമ്പോൾ
അതിനിടെ ബ്രിട്ടനിൽ നടക്കുന്ന സാമ്പത്തിക സുനാമി അറിയാതെ മനോഹര ജീവിതം എന്ന കേട്ടുകേൾവിയിൽ ലക്ഷക്കണക്കിന് രൂപ ഏജന്റുമാർക്ക് നൽകി യുകെയിൽ എത്തി തുച്ഛ ശമ്പളത്തിന് കെയറർ ജോലിക്ക് എത്തിയ മലയാളി കുടുംബങ്ങൾ ആകട്ടെ ഉയർന്ന വാടകയും ബില്ലുകളും അടച്ച ശേഷം കടകളിൽ ഷോപ്പിങ്ങിന് എത്തുമ്പോളാണ് വിലക്കയറ്റത്തിന്റെ തീവ്രത മനസിലാക്കുന്നത്.
പത്തു വർഷം മുൻപ് അമ്പതു പൗണ്ട് മുടക്കി നടത്തുന്ന ഷോപ്പിങ് കൊണ്ട് ഒരാഴ്ചയിലേറെ സുഭിക്ഷമായി ഭക്ഷണം കഴിക്കാൻ സാധിക്കുമായിരുന്ന സാഹചര്യം മാറി ഇപ്പോൾ മൂന്നോ നാലോ ദിവസത്തെ ഭക്ഷണ ആവശ്യം പോലും അമ്പതു പൗണ്ട് കൊണ്ട് തികയില്ല എന്ന അവസ്ഥയാണ്. ഒരു കുടുംബത്തിന് ആവശ്യമായ മത്സ്യവും മാംസവും വാങ്ങിയാൽ ഷോപ്പിങ് ബിൽ കുതിച്ചുയരുന്നത് കണ്ടു തരിച്ചു നിൽക്കുന്ന അവസ്ഥയിലാണ് കുടുംബങ്ങൾ. പാലും മുട്ടയും ചീസും യോഗേർട്ടും ഒക്കെ കുതിച്ചുയരുന്ന വിലക്കയറ്റത്തിൽ നിന്നും രക്ഷപ്പെടാത്ത നിത്യോപയോഗ വസ്തുക്കളാണ്.
യുക്രൈൻ യുദ്ധം മൂന്നാം വർഷത്തിലേക്ക് കടന്നിട്ടും യൂറോപ്പിനെ ആകെ യുദ്ധം മൂലം ഗ്രസിച്ച വിലക്കയറ്റം എങ്ങനെ തടഞ്ഞു നിർത്താം എന്ന കാര്യത്തിൽ ഒരു രാജ്യത്തിനും വലിയ പദ്ധതികൾ ഇല്ല എന്നതാണ് വാസ്തവം. ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ ഉത്പാദകരായ യുക്രൈനിൽ യുദ്ധം മൂലം ഭക്ഷ്യ എണ്ണ ഉത്പാദനം താറുമാറായതോടെ ബ്രിട്ടനിൽ പ്രത്യേകിച്ചും ഭക്ഷ്യ എണ്ണ വിലയിൽ 50 %ത്തിലേറെ വില വർധനയാണ് സംഭവിച്ചിരിക്കുന്നത്.
ഒരു ലിറ്റർ ഒലിവ് ഓയിൽ വാങ്ങാൻ 15 പൗണ്ട് നൽകേണ്ട ദുരവസ്ഥയാണ് ജനം അനുഭവിക്കുന്നത്. വെറും നാലു പൗണ്ടിന് ലഭിച്ച എണ്ണയാണ് ഇപ്പോൾ നാലിരട്ടി ആയി മാറിയിരിക്കുന്നത്. ഇത്തരത്തിൽ ഓരോ ഭക്ഷ്യ വിഭവത്തിന്റെയും വിലയിൽ അസാധാരണമായ വിലക്കയറ്റമാണ് ബ്രിട്ടനിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. അക്കൂട്ടത്തിൽ പച്ചക്കറികൾക്കും പഴങ്ങൾക്കും മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്ന ബ്രിട്ടന്റെ കാര്യമാണ് കൂടുതൽ കഷ്ടം.
സ്പെയിനും പോർച്ചുഗലും അടക്കം രൂക്ഷമായ വരൾച്ച മൂലം പല രാജ്യങ്ങളിലും കൃഷി നഷ്ടമായതും വേണ്ടത്ര വിള ലഭിക്കാത്തതും ആഗോളമായി വില വർധനയ്ക്ക് അധിക സംഭാവന നൽകിയ ഘടകങ്ങളാണ്. വരൾച്ച കൂടി കാരണമായതോടെ സൂയസ് കനാലിൽ വലിയ കപ്പലുകൾക്ക് സഞ്ചരിക്കാൻ ആവശ്യമായ വെള്ളം ഇല്ലെന്ന വാർത്തകളും ഇതിനിടെ എത്തിയിരുന്നു. ഇതും വളഞ്ഞു ചുറ്റി സഞ്ചരിക്കുന്ന കപ്പലിൽ എത്തുന്ന സാധനങ്ങളുടെ വില വർധിക്കാൻ കാരണമായിട്ടുണ്ട്.
ഇതിനൊപ്പമാണ് ചെങ്കടലിൽ ഹൂതി ആക്രമണത്തിൽ കപ്പലുകൾ തുടർച്ചയായി ആക്രമണത്തിന് ഇരയാകുന്ന സാഹചര്യം. ഇറാന്റെ പിന്തുണയുള്ള ഹൂതി കടൽ കൊള്ളക്കാർ ആധുനിക ആയുധങ്ങളും പേറി മുൻപൊന്നും ഇല്ലാത്ത വിധമാണ് തുടർച്ചയായി കപ്പലുകൾ തട്ടിയെടുക്കുന്നത്. ഇത് കപ്പലുകളുടെ ഇൻഷുറൻസ് തുക ഭീതിതമായ വർധിക്കാൻ കാരണമായ ഘടകമാണ്. ഇതും വിലക്കയറ്റമെന്ന പേരിൽ ലോകമെങ്ങും ഉപയോക്താക്കളുടെ തലയിലേക്കാണ് വന്നു വീണിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എട്ടിൽ ജയമുറപ്പിച്ച് ഇടതുപക്ഷം; പോളിങ് കുറഞ്ഞത് സിപിഎമ്മിന് ആഹ്ലാദം; ഇരുപതും നേടുമെന്ന വിലയിരുത്തലിൽ യുഡിഎഫ്; തിരുവനന്തപുരവും തൃശൂരും പ്രതീക്ഷിച്ച് ബിജെപി; കൂട്ടിക്കിഴക്കലുകളിലെ മുന്നണി പ്രതീക്ഷകൾ ഇങ്ങനെ; ഇത് തരംഗം മാറി നിന്ന കേരളാ വോട്ടെടുപ്പ്
- പാപിയുടെ കൂടെ ശിവശങ്കരൻ കൂടിയാൽ ശിവശങ്കരനും പാപിയാകും! അഡ്വ ജയശങ്കറിന്റെ ഈ വാക്കുകളിൽ നിറയുന്നതും പിണറായി കൂട്ടുകെട്ടിന്റെ കാണാപ്പുറങ്ങൾ; നടപടി എടുത്താൽ ഇപി പൊട്ടിത്തെറിക്കുമോ? വിനു വി ജോണിന്റെ 'കുതിരപ്പവൻ' ചർച്ചകളിൽ എത്തുമ്പോൾ
- മദ്യലഹരിയിൽ മുൻ സുഹൃത്തുമായി സംഘർഷം; യുവതിയെ പിന്തിരിപ്പിക്കാനുള്ള ശ്രമം സംഘർഷമായി; കൂട്ടൂകാരുമായി തിരിച്ചെത്തി ചങ്ങനാശ്ശേരിക്കാരിയുടെ പൂണ്ടുവിളയാട്ടം; പനമ്പിള്ളിനഗറിൽ നൈറ്റ് കഫേ അടിച്ചു തകർത്ത് 'പെൺ പ്രതികാരം'!
- യുവതിയെക്കാൾ ഉയരം കുറവുള്ള റെയ്ക്കിൽ തൂങ്ങി മരിക്കുന്നത് എങ്ങനെ? നിലത്തിരിക്കുന്ന മൃതദേഹത്തിന് ചുറ്റും പണം വലിച്ചെറിഞ്ഞിരിക്കുന്നത് എന്തുകൊണ്ട്? അതിവ സുരക്ഷാ മേഖലയിൽ എത്തിയതും അവ്യക്തത; ചെന്നൈ റെയിൽവേ സ്റ്റേഷനിലെ മലയാളി നഴ്സിന്റെ മരണം ദുരൂഹം
- ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ
- പാപിയുടെ കൂടെ കൂടി പാപിയായ ശിവനെ സിപിഎമ്മും മുഖ്യമന്ത്രിയും കൈവിട്ടു; പിണറായിയുടെ വാക്ക് വലിയൊരു മുന്നറിയിപ്പ് എന്ന ഗോവിന്ദന്റെ വാക്കുകളിലും നിറയുന്നത് ശാസനാ സ്വഭാവം; ഇപി ജയരാജൻ വീണ്ടും അവധിയെടുത്തേക്കും? ഇടതു കൺവീനർ സ്ഥാനവും ഒഴിയാൻ സന്നദ്ധൻ; സിപിഎം സെക്രട്ടറിയേറ്റ് നിർണ്ണായകമാകും
- രാജ്മോഹൻ ഉണ്ണിത്താൻ തുറന്ന് പറയാൻ തുടങ്ങിയാൽ പത്മജ പുറത്തിറങ്ങി നടക്കില്ല; 1973 മുതലുള്ള ചരിത്രം താൻ വിളിച്ചു പറയും; ആ ചരിത്രമൊക്കെ നന്നായിട്ട് അറിയുന്ന ആളാണ് ഞാൻ; എന്റെ അച്ഛൻ കരുണാകരനെല്ല....; പത്മജയെ വെല്ലുവിളിച്ച് ഉണ്ണിത്താൻ; ബിജെപിക്കാരനാകില്ലെന്ന് കാസർഗോഡ് എംപി
- ഇ പി മിണ്ടിയാൽ പിണറായി അകത്താവും; പാപികളുമായി ബന്ധം വന്നത് പാർട്ടിക്കുവേണ്ടി; പോളിങ് ദിന വിവാദം ഒതുക്കാൻ വേണ്ടി; പി ജയരാജൻ മുതൽ ശൈലജ ടീച്ചർ വരെ ഒതുക്കപ്പെട്ടു; കയറി വരുന്നത് ശശിയും റിയാസും; നേതാക്കളെ ഒന്നൊന്നായി അരിഞ്ഞ് സിപിഎമ്മിൽ സമ്പുർണ്ണ പിണറായിസം!
- പോളിങ് കുറയുന്നതിന്റെ ഗുണം കിട്ടുക ഇടതുപക്ഷത്തിനോ? ശക്തമായ ത്രികോണ പോര് നടന്നിടത്ത് പോലും വോട്ടർമാരിൽ ആവേശമില്ല; ശതമാനക്കണക്കിൽ വോട്ടിങ് കുറഞ്ഞത് ഏഴ് ശതമാനത്തിൽ അധികം; ചൂടും പ്രതിസന്ധിയായി; ക്രമീകരണങ്ങളിലെ പാളിച്ച ചർച്ചയാക്കാൻ യുഡിഎഫ്; സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടന്നില്ലെന്ന് ആരോപണം
- രാഹുൽ റായ്ബറേലിയിലും പ്രിയങ്ക അമേഠിയിലും മത്സരിക്കുമോ? റോബർട്ട് വാദ്രയെ ഒഴിവാക്കാൻ പുതിയ ഫോർമുലയും ചർച്ചകളിൽ; കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് കമ്മറ്റി യോഗം നിർണ്ണായകം; വരുൺ ഗാന്ധി നോ പറഞ്ഞതോടെ ബിജെപിയും സ്ഥാനാർത്ഥിയെ തേടുന്നു; രാഹുൽ വയനാട് വിടുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- അത്യാഡംബര കാറിൽ കറങ്ങി മോഷണം; ആ പണം ഉപയോഗിച്ച് ചെയ്യുക സാമൂഹിക സേവനം; റോഡുകൾ നിർമ്മിച്ചും പാവപ്പെട്ട പെൺകുട്ടികളുടെ മാംഗല്യം നടത്തിയും കൈയടി നേടിയ ബീഹാറിലെ 'റോബിൻഹുഡ്'; ഭാര്യ ജനപ്രതിനിധി; ഇത് റോബിൻഹുഡ് സംവിധായകന്റെ വീട്ടിൽ നിന്നും ഒരു കോടിയുടെ മുതൽ കവർന്ന കള്ളന്റെ കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്