കേരളത്തിൽ നിന്നും വിദ്യാർത്ഥി കയറ്റുമതി നടത്തുന്നത് 3000 സ്വകാര്യ ഏജൻസികളെന്ന് സർക്കാർ കണക്ക്; ഒരു വർഷം ഒഴുകി മാറുന്നത് 5000 കോടി; വിഷയം പഠിക്കാൻ നിയമിച്ച കമ്മീഷൻ റിപ്പോർട്ട് മന്ത്രിക്കു മുൻപിൽ; രാജ്യങ്ങൾ മാറി മാറി മലയാളി യുവത്വം നാടിനോട് ഗുഡ് ബൈ പറയുമ്പോൾ നിയന്ത്രണ ബില്ലിന് കേരളം
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: കേരളത്തിൽ നിന്നും വിദേശത്തേക്ക് മലയാളി ചെറുപ്പക്കാർ അനിയന്ത്രിതമായി ഒഴുകുന്നതാണ് ഏതാനും വർഷമായുള്ള ട്രെൻഡും ആശങ്കയും. ഇങ്ങനെ പോയാൽ കേരളം വൃദ്ധരെ കൊണ്ട് നിറയുന്ന ഒരു നാടാകാൻ ഏതാനും വർഷങ്ങൾ കൂടി കാത്തിരുന്നാൽ മതിയാകും എന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ നിഗമനം.
പഠിക്കുന്ന വിഷയത്തിന് അനുസരിച്ചു ഉള്ള ജോലി കിട്ടാനില്ല, ഉള്ള ജോലിക്ക് വേണ്ടിയുള്ള സ്കിൽഡ് പഠനം നടക്കുന്നില്ല, പതിറ്റാണ്ടുകൾ മുൻപ് ക്രോഡീകരിച്ച വിഷയങ്ങൾ തന്നെ ഡിജിറ്റൽ യുഗത്തിലും പഠിക്കേണ്ടി വരുന്ന പതിനായിരങ്ങൾ പഠന ശേഷം ജോലി തേടി അലയേണ്ടി വരുന്ന സാഹചര്യം, ഒടുവിൽ എന്ത് പണിക്കും തയാറായി എങ്ങനെയും വിദേശത്തു എത്താൻ കിടപ്പാടം പോലും നഷ്ടമാക്കി ദശലക്ഷങ്ങൾ ചെലവാക്കേണ്ടി വരുന്ന അവസ്ഥ, ഇത്തരത്തിൽ അനേക കാരണങ്ങൾ കൂടി ചേർന്ന് കേരളത്തിൽ നിന്നും ജീവിതം തേടി കടൽ കടക്കുന്നവരുടെ എണ്ണം അരലക്ഷം വരെ എത്തി തുടങ്ങിയതോടെയാണ് സംസ്ഥാന സർക്കാരിനും ഇതിലൊരു പ്രശനം ഉണ്ടെന്നു തോന്നി തുടങ്ങിയത്.
യുകെ അടക്കം ഉള്ള രാജ്യങ്ങളിൽ മികച്ച ഭാവി സ്വപ്നം കണ്ടെത്തിയ മലയാളി വിദ്യർത്ഥികൾ നരക യാതന അനുഭവിക്കുന്ന സാഹചര്യം യുകെ മലയാളികളിൽ തന്നെ പലരും പരാതികളും നിർദ്ദേശങ്ങളുമായി രണ്ടു വർഷം മുൻപേ കേരള സർക്കാരിന് സമർപ്പിച്ചതാണ്. എന്നാൽ അത് കറങ്ങി തിരിഞ്ഞു തീരുമാനമായി എത്തിയത് വിഷയം പഠിക്കാൻ പതിവ് പോലെ ഒരു കമ്മീഷൻ എന്ന രൂപത്തിലും. ഇക്കാര്യത്തിനായി രണ്ടു സമിതികളെയാണ് സർക്കാർ നിശ്ചയിച്ചത്.
ഒരു പക്ഷെ വിഷയം നേരിൽ കണ്ടു മനസിലാകാൻ സമിതി അംഗങ്ങൾ വിദേശത്തു നേരിട്ട് പോകണം എന്ന നിർദ്ദേശം കൂടി മനസ്സിൽ കണ്ടാണോ ഇങ്ങനെ രണ്ടു സമിതികളെ നിശ്ചയിച്ചത് എന്നും അന്നേ വിമർശനം ഉയർന്നിരുന്നു. സർക്കാർ കടത്തിൽ മുങ്ങി നിൽക്കുന്നതുകൊണ്ട് മാത്രമാകാം സമിതികൾക്ക് വിദേശ യാത്ര എന്ന നിർദ്ദേശം കൂടി നിലവിൽ ഉയർത്താൻ ആകാതെ പോകുന്നത് എന്നും വിമർശമുണ്ട്. അതിനിടെ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സർക്കാർ നിയമിച്ച സമിതി നൽകിയ റിപ്പോർട്ട് ഉന്നത വിദ്യാഭ്യസ കൗൺസിലിലും മന്ത്രിയുടെ മുൻപിലും എത്തിയിട്ടുണ്ട്.
മൈഗ്രേഷൻ കോൺക്ലേവിൽ പ്രതിനിധികൾ നിശ്ശബ്ദരാക്കപ്പെട്ടോ? എന്തായിരുന്നു സർക്കാർ അജണ്ട
അതിനിടെ കഴിഞ്ഞ ആഴ്ചകളിൽ നടന്ന മൈഗ്രേഷൻ കോൺക്ലേവ് എന്ന സർക്കാർ സ്പോൺസേഡ് ഇവന്റിൽ ലോകത്തിൽ പല ഭാഗത്തും നിന്നും പ്രവാസികൾ തങ്ങളുടെ ആശങ്കകളും നിർദ്ദേശങ്ങളും നൽകാൻ ഓൺലൈൻ യോഗത്തിൽ എത്തിയെങ്കിലും ചർച്ച നയിച്ചവർ അതൊന്നും കേൾക്കാൻ തയ്യാറാകാതെ തങ്ങളുടെ ഭാഗം മാത്രം അവതരിപ്പിച്ചു സ്ഥലം വിടുക ആയിരുന്നു. അനേകം വിദ്യാർത്ഥികളെ വിസ സംബന്ധമായ കേസുകളിൽ സൗജന്യമായി സഹായിക്കാൻ ഇറങ്ങിയ ലോക കേരള സഭ അംഗം അഡ്വ. ദിലീപ് കുമാറിനും യുകെയിലെ സർവ്വകലാശാലയിൽ നിന്നും അടുത്തിടെ പോലും പഠനം പൂർത്തിയാക്കിയ മറ്റൊരു ലോക് കേരള സഭ അംഗം ജയപ്രകാശ് പണിക്കരും ഒക്കെ പ്രായോഗിക നിർദ്ദേശനങ്ങളുമായി കോൺക്ലേവിൽ എത്തിയിട്ടും അതൊന്നും വേണ്ട തരത്തിൽ കേൾക്കാൻ പോലും ചർച്ച നയിച്ചവർ തയ്യാറായില്ല എന്നും പരാതിയുണ്ട്. ഇതേക്കുറിച്ചു പിന്നീട് ജയപ്രകാശ് തന്നെ സോഷ്യൽ മീഡിയയിൽ തന്റെ ഭാഗം വിശദമാക്കാൻ എത്തുകയും ചെയ്തിരുന്നു.
ഈ കോലാഹലങ്ങൾക്കിടയിലാണ് കഴിഞ്ഞ ദിവസം വീണ്ടും ഉന്നത വിദ്യാഭ്യസ മന്ത്രി ആർ ബിന്ദു കേരളത്തിൽ നിന്നും ചെറുപ്പക്കാർ നാട് വിടുന്നത് നിയന്ത്രിക്കാൻ നടപടി ഉണ്ടാകുമെന്നും സ്വകാര്യ ഏജൻസികളെ നിയന്ത്രിക്കാൻ നടപടി ഉണ്ടാകുമെന്നും പറഞ്ഞു രംഗത്ത് എത്തിയത്. വിദേശത്തു പഠിക്കാൻ അർഹത ഉള്ളവർ മാത്രമല്ല വിദേശ സ്വപ്നം മനസ്സിൽ കണ്ടു കുടിയേറ്റത്തിനു തയാറാകുന്നവർ കൂടി പഠന വിസ സ്വന്തമാക്കാൻ തുടങ്ങിയതോടെയാണ് കേരളത്തിൽ നിന്നും ചെറുപ്പക്കാരുടെ മലവെള്ളപ്പാച്ചിൽ ആരംഭിച്ചത്. ഇത് ദീർഘ ഭാവിയിൽ അനിതര സാധാരണ സാമൂഹ്യ സാമ്പത്തിക പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ബ്രിട്ടീഷ് മലയാളി പലവട്ടം റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്.
ഏകദേശ കണക്കിൽ അരലക്ഷത്തോളം ചെറുപ്പക്കാർ യുകെയിലേക്ക് മാത്രം പഠന വിസയിൽ നാട് വിടുമ്പോൾ അവർക്കൊപ്പം കേരളത്തിൽ നിന്നും 5000 കോടി രൂപയോളമാണ് വിദേശ സർവ്വകലാശാലകളുടെ അക്കൗണ്ടിലേക്ക് ഒഴുകുന്നത്. കാനഡ, ന്യുസിലാൻഡ്, ഓസ്ട്രേലിയ, അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കൂടിയുള്ള പഠന വിസക്കാരുടെ കണക്കു എടുക്കുമ്പോൾ ആയിരക്കണക്കിന് കൂടി രൂപയുടെ ചോർച്ച വീണ്ടും സംഭവിക്കുകയാണ്. ഈ സാഹചര്യത്തിൽ കേരളം പണവരവ് ഇല്ലാതായി പണമൊഴുക്ക് മാത്രമുള്ള സംസ്ഥാനമായി മാറുമ്പോൾ കടക്കെണി സർക്കാരിനെ മാത്രമല്ല കുടുംബങ്ങളെയും സമൂഹത്തെയും കൂടി കാർന്നു തിന്നുകയാണ് എന്നതിന്റെ സൂചനയ്ക്ക് അടുത്തകാലത്തുള്ള ആത്മഹത്യകളുടെ കൂടി കണക്ക് ശേഖരിക്കേണ്ടി വരും.
മന്ത്രിക്ക് ആരുടെയൊക്കെ കണ്ണിൽ പൊടിയിടണം?
ഈ സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ലക്കുകെട്ട പ്രസ്താവനക്ക് കർക്കശ സ്വരത്തിലാണ് സോഷ്യൽ മീഡിയ മറുപടി നൽകുന്നത്. ബ്രിട്ടീഷ് മലയാളി കമ്യുണിറ്റി ഗ്രൂപ്പിൽ കഴിഞ്ഞ ദിവസം മന്ത്രി നടത്തിയ പ്രസ്താവനയുടെ വാർത്ത തലക്കെട്ട് ഷെയർ ചെയ്യപ്പെട്ടപ്പോൾ അതിരൂക്ഷ വിമർശമാണ് യുകെ മലയാളികൾ നടത്തുന്നത്. പലരും മന്ത്രിയുടെ വിവരക്കേടിനെ കൂടിയാണ് ചോദ്യം ചെയ്യുന്നത്. അടുത്തകാലത്ത് മന്ത്രി നടത്തിയ ഇംഗ്ലീഷ് പ്രയോഗം മനസ്സിലോർത്തു കളിയാക്കാൻ എത്തിയവരും കുറവല്ല. എന്നാൽ സ്വകാര്യ ഏജൻസികളെ ഒരു നിയന്ത്രണവും ഇല്ലാതെ അഴിച്ചു വിട്ട ശേഷം ഇപ്പോൾ ബ്രിട്ടനും കാനഡയും ന്യുസിലൻഡും അടക്കമുള്ള രാജ്യങ്ങൾ നിയന്ത്രണം പ്രഖ്യാപിക്കുമ്പോൾ താനേ നാമാവശേഷമാകുന്ന ഏജൻസികളെ നിയന്ത്രിക്കും എന്ന് പറഞ്ഞു മേനി നടിക്കാൻ മന്ത്രിക്ക് എന്തവകാശം എന്ന് ചോദിക്കുന്നവരും അനേകമാണ്.
പല സ്വകാര്യ ഏജൻസികളും മാഫിയ ബന്ധവും ഉന്നത രാഷ്ട്രീയ ഉദ്യോഗസ്ഥ ബന്ധവും ഒക്കെ നിലനിർത്തിയാണ് സർക്കാർ അംഗീകാരം പോലും ഇല്ലാതെ പ്രവർത്തിക്കുന്നത് എന്ന് ആക്ഷേപം ഉയർന്നപ്പോൾ ചെറുവിരൽ അനക്കാൻ തയ്യാറാകാതിരുന്ന സർക്കാർ ഇപ്പോൾ അനേകായിരങ്ങളുടെ പണവും ജീവിതവും ഇല്ലാതായിക്കഴിഞ്ഞ സാഹചര്യത്തിൽ സ്വരമുയർത്തുന്നതും ആരുടെയൊക്കെ കണ്ണിൽ വീണ്ടും പൊടിയിടാൻ ആണെന്ന ചോദ്യവും സ്വാഭാവികമായി ഉയരുന്നു.
വിദേശത്തു പോകുന്ന വിദ്യാർത്ഥികളുടെ കാര്യത്തിൽ നിയന്ത്രണം നടപ്പാക്കാൻ സംസ്ഥാന തല അഥോറിറ്റി ഉണ്ടാകും എന്നും മന്ത്രി സൂചന നൽകിയിരുന്നു. സർക്കാർ നിശ്ചയിച്ച സമിതികൾ നൽകിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഈ നിയമസഭാ വേളയിൽ തന്നെ ബിൽ അവതരിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം. ബില്ലിന്റെ ഉള്ളടക്കം എന്തെന്ന് ഇപ്പോൾ വ്യക്തമല്ല. ഏതു വിധത്തിലും ചെറുപ്പക്കാരുടെ അനിയത്രിത ഒഴുക്ക് തടയാൻ നിർദ്ദേശിക്കുന്ന കാര്യങ്ങൾ ബില്ലായി അവതരിപ്പിക്കപ്പെട്ടാലും അതൊക്കെ നടപ്പാക്കുമ്പോഴേക്കും വീണ്ടും ആയിരക്കണക്കിന് ചെറുപ്പക്കാരും അവർക്കൊപ്പം അനേക കോടികളും കേരളത്തിൽ നിന്നും വിദേശത്തേക്ക് എത്തിയിരിക്കും. ദീർഘ വീക്ഷണം ഇല്ലാതാകുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ നേർ ഉദാഹരണം കൂടി ആയി മാറുകയാണ് ഇപ്പോൾ കേരളം നേരിടുന്ന യുവത്വത്തിന്റെ ഗുഡ് ബൈ പറച്ചിൽ.
Stories you may Like
- അപ്രധാന കോഴ്സുകൾ തേടി കാനഡ-ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് ഒഴുക്ക്!
- വിദ്യാർത്ഥികൾ ഒഴുകിയത് കേരളത്തിന് ആത്യന്തികമായി നഷ്ടക്കച്ചവടമാകുമോ?
- യുകെ യൂണിവേഴ്സിറ്റികൾ സമര മുഖമാക്കാൻ എസ്എഫ്ഐ തീരുമാനിക്കുമോ?
- കനത്ത ഫീസിന് പിന്നാലെ പായുന്ന യുകെ യൂണിവേഴ്സിറ്റികൾക്ക് മറ്റൊരു പാഠം
- വിസ കച്ചവടം ഗൗരവത്തോടെ എടുത്ത് ബ്രീട്ടഷ് സർക്കാർ
- TODAY
- LAST WEEK
- LAST MONTH
- എട്ടിൽ ജയമുറപ്പിച്ച് ഇടതുപക്ഷം; പോളിങ് കുറഞ്ഞത് സിപിഎമ്മിന് ആഹ്ലാദം; ഇരുപതും നേടുമെന്ന വിലയിരുത്തലിൽ യുഡിഎഫ്; തിരുവനന്തപുരവും തൃശൂരും പ്രതീക്ഷിച്ച് ബിജെപി; കൂട്ടിക്കിഴക്കലുകളിലെ മുന്നണി പ്രതീക്ഷകൾ ഇങ്ങനെ; ഇത് തരംഗം മാറി നിന്ന കേരളാ വോട്ടെടുപ്പ്
- പാപിയുടെ കൂടെ ശിവശങ്കരൻ കൂടിയാൽ ശിവശങ്കരനും പാപിയാകും! അഡ്വ ജയശങ്കറിന്റെ ഈ വാക്കുകളിൽ നിറയുന്നതും പിണറായി കൂട്ടുകെട്ടിന്റെ കാണാപ്പുറങ്ങൾ; നടപടി എടുത്താൽ ഇപി പൊട്ടിത്തെറിക്കുമോ? വിനു വി ജോണിന്റെ 'കുതിരപ്പവൻ' ചർച്ചകളിൽ എത്തുമ്പോൾ
- മദ്യലഹരിയിൽ മുൻ സുഹൃത്തുമായി സംഘർഷം; യുവതിയെ പിന്തിരിപ്പിക്കാനുള്ള ശ്രമം സംഘർഷമായി; കൂട്ടൂകാരുമായി തിരിച്ചെത്തി ചങ്ങനാശ്ശേരിക്കാരിയുടെ പൂണ്ടുവിളയാട്ടം; പനമ്പിള്ളിനഗറിൽ നൈറ്റ് കഫേ അടിച്ചു തകർത്ത് 'പെൺ പ്രതികാരം'!
- യുവതിയെക്കാൾ ഉയരം കുറവുള്ള റെയ്ക്കിൽ തൂങ്ങി മരിക്കുന്നത് എങ്ങനെ? നിലത്തിരിക്കുന്ന മൃതദേഹത്തിന് ചുറ്റും പണം വലിച്ചെറിഞ്ഞിരിക്കുന്നത് എന്തുകൊണ്ട്? അതിവ സുരക്ഷാ മേഖലയിൽ എത്തിയതും അവ്യക്തത; ചെന്നൈ റെയിൽവേ സ്റ്റേഷനിലെ മലയാളി നഴ്സിന്റെ മരണം ദുരൂഹം
- ഇ പി മിണ്ടിയാൽ പിണറായി അകത്താവും; പാപികളുമായി ബന്ധം വന്നത് പാർട്ടിക്കുവേണ്ടി; പോളിങ് ദിന വിവാദം ഒതുക്കാൻ വേണ്ടി; പി ജയരാജൻ മുതൽ ശൈലജ ടീച്ചർ വരെ ഒതുക്കപ്പെട്ടു; കയറി വരുന്നത് ശശിയും റിയാസും; നേതാക്കളെ ഒന്നൊന്നായി അരിഞ്ഞ് സിപിഎമ്മിൽ സമ്പുർണ്ണ പിണറായിസം!
- രാജ്മോഹൻ ഉണ്ണിത്താൻ തുറന്ന് പറയാൻ തുടങ്ങിയാൽ പത്മജ പുറത്തിറങ്ങി നടക്കില്ല; 1973 മുതലുള്ള ചരിത്രം താൻ വിളിച്ചു പറയും; ആ ചരിത്രമൊക്കെ നന്നായിട്ട് അറിയുന്ന ആളാണ് ഞാൻ; എന്റെ അച്ഛൻ കരുണാകരനെല്ല....; പത്മജയെ വെല്ലുവിളിച്ച് ഉണ്ണിത്താൻ; ബിജെപിക്കാരനാകില്ലെന്ന് കാസർഗോഡ് എംപി
- ടീച്ചർ അമ്മ വിളി പോലും പാർട്ടി സർക്കിളിന് അപ്പുറം വലിയ രീതിയിൽ ഏശിയിട്ടില്ല; മട്ടന്നൂരിലെ വലിയ വിജയത്തിന് ശേഷം ടീച്ചറുടെ പൊളിറ്റിക്കൽ ഗ്രാഫിൽ നല്ല വേരിയേഷൻ ഉണ്ടായിരുന്നു; പൊരിഞ്ഞ പോരാട്ടം നടന്ന വടകരയിൽ ഷാഫി പറമ്പിലിന് ഒരുലക്ഷത്തിലേറെ ഭൂരിപക്ഷം; പ്രവചനവുമായി റാഷിദ് സി പി
- ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ
- പാപിയുടെ കൂടെ കൂടി പാപിയായ ശിവനെ സിപിഎമ്മും മുഖ്യമന്ത്രിയും കൈവിട്ടു; പിണറായിയുടെ വാക്ക് വലിയൊരു മുന്നറിയിപ്പ് എന്ന ഗോവിന്ദന്റെ വാക്കുകളിലും നിറയുന്നത് ശാസനാ സ്വഭാവം; ഇപി ജയരാജൻ വീണ്ടും അവധിയെടുത്തേക്കും? ഇടതു കൺവീനർ സ്ഥാനവും ഒഴിയാൻ സന്നദ്ധൻ; സിപിഎം സെക്രട്ടറിയേറ്റ് നിർണ്ണായകമാകും
- ഈശ്വരനെ വിശ്വസിച്ച് നല്ലത് പ്രതീക്ഷിക്കുന്ന സുരേഷ് ഗോപി; അനുജത്തിയുടെ ബൂത്തിൽ അടക്കം ഒന്നാമനായി ജയിച്ചു കയറുമെന്ന് മുരളീധരൻ; നല്ല മാർജിനിലെ വിജയം പ്രതീക്ഷിക്കുന്ന സുനിൽകുമാർ; തൃശൂരിൽ സ്ഥാനാർത്ഥികളുടെ മനസ്സിൽ ഇപ്പോഴും 'പൂരാവേശം'! ത്രികോണത്തിലും മൂവർക്കും പ്രതീക്ഷ മാത്രം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- അത്യാഡംബര കാറിൽ കറങ്ങി മോഷണം; ആ പണം ഉപയോഗിച്ച് ചെയ്യുക സാമൂഹിക സേവനം; റോഡുകൾ നിർമ്മിച്ചും പാവപ്പെട്ട പെൺകുട്ടികളുടെ മാംഗല്യം നടത്തിയും കൈയടി നേടിയ ബീഹാറിലെ 'റോബിൻഹുഡ്'; ഭാര്യ ജനപ്രതിനിധി; ഇത് റോബിൻഹുഡ് സംവിധായകന്റെ വീട്ടിൽ നിന്നും ഒരു കോടിയുടെ മുതൽ കവർന്ന കള്ളന്റെ കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്