ഭർത്താവിന്റെ ആദ്യ ജയിൽ വാസം നൽകിയത് കഴുത്തിൽ ആത്മഹത്യാശ്രമ പാട്; കടക്കാരന് താലി പോലും കൊടുക്കേണ്ടി വന്ന 2011ലെ പ്രതിസന്ധി; ബോഡി ഷെയ്മിംഗിനെ മിസ്സിസ് കേരള കൊണ്ട് തോൽപ്പിച്ച ആർക്കിടെക്ട്; 2024ൽ ഇഡി രഹസ്യം ചോർത്തി മുങ്ങിയ വിരുത്; ഹൈറിച്ച് ശ്രീനയുടെ കഥ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ജീവിത പ്രതിസന്ധിയിൽ തളർന്നുപോയ ഒരു സാധാരണ പെൺകുട്ടിയിൽനിന്ന് പാലയ്ക്കൽ കാട്ടൂക്കാരൻ വീട്ടിൽ ശ്രീനാ പ്രതാപൻ വളർന്നത് ശത കോടീശ്വരനിലേക്കാണ്. പരീക്ഷണഘട്ടത്തെ നേരിടാനാകാതെ ജീവിതമവസാനിപ്പിക്കാൻ ശ്രമിച്ച് അതിലും 'പരാജയപ്പെട്ട' ശ്രീന പിന്നീട് ജയിച്ചു ജീവിക്കാൻ ദൃഢപ്രതിജ്ഞയെടുക്കുകയായിരുന്നു.
അങ്ങനെ അവർ ആയിരം കോടിയോളം വാർഷികവരുമാനമുള്ള ഹൈറിച്ച് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ മേധാവിയായി. പിന്നാലെ ജി എസ് ടി വകുപ്പും പൊലീസും ഇഡിയും എത്തി. രണ്ടു തവണ ഭർത്താവും ഹൈറിച്ച് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സി.എം.ഡി.യുമായ കെ.ഡി. പ്രതാപൻ അകത്തു പോയി. ഇനി ശ്രീനയും അറസ്റ്റിലാകാൻ സാധ്യത ഏറെയാണ്. ഇതൊഴിവാക്കാനാണ് രണ്ടു പേരും കൂടി ഇഡിയെ വെട്ടിച്ച് കാറിൽ കുതിച്ചു പാഞ്ഞത്. ഈ പ്രതിസന്ധിയെ എങ്ങനെ ശ്രീന മറികടക്കുമെന്നതാണ് നിർണ്ണായകം.
21 വയസ്സുള്ളപ്പോൾ ഭർത്താവ് ജോലിചെയ്ത ധനകാര്യസ്ഥാപനത്തിലുണ്ടായ പ്രതിസന്ധിയാണ് ശ്രീനയുടെ ജീവിതം മാറ്റിമറിച്ചത്. മരുന്നു വാങ്ങാൻപോലും കാശില്ലാതെയായതോടെയാണ് ആത്മഹത്യചെയ്യാൻ ശ്രമിച്ചത്. അച്ഛൻ തക്ക സമയത്ത് വന്നതോടെ ആ ശ്രമം പരാജയപ്പെട്ടു. കഴുത്തിലിപ്പോഴും അതിന്റെ പാട് അവശേഷിക്കുന്നു. പിന്നീടങ്ങോട്ട് വാശിയായിരുന്നു. സ്വന്തമായി ചെറിയ വീടുകൾ നിർമ്മിച്ചുനൽകി. അതിനുവേണ്ടി പണിയായുധങ്ങൾ ചുമന്നുവരെയെത്തിച്ചു. പിന്നെ നിർമ്മാണക്കമ്പനിയുടെ ഉടമയായി. ഹൈറിച്ച് ഗ്രൂപ്പ് ഓഫ് കമ്പനിയെ വളർത്തി. ഭർത്താവും സഹായിയായി. പിന്നെ വീണ്ടും പ്രതിസന്ധിയെത്തിയത് 2023ലാണ്. 2024ന്റെ തുടക്കത്തിൽ കേന്ദ്ര ഏജൻസിയും ഈ ദമ്പതികളുടെ തലയ്ക്ക് മുകളിൽ വട്ടമിട്ട് പറന്നു. ഏതായാലും ശ്രീനയുടെ കഥ ഞെട്ടിക്കുന്നതാണ്. മുമ്പും സാമ്പത്തിക കുറ്റകൃത്യത്തിൽ പ്രതാപൻ പെട്ടിട്ടുണ്ട്. ഇതെല്ലാം വീണ്ടും ചർച്ചയാവുകയാണ്.
ഭർത്താവിനൊപ്പം സന്തോഷത്തോടെ ജീവിതം മുന്നോട്ടു പോവുമ്പോൾ 2011 ലാണ് ഇടിത്തീ പോലെ ദുരിതങ്ങൾ തലപൊക്കിയത്. ഭർത്താവ്, കെ.ഡി. പ്രതാപൻ ജോലി ചെയ്തിരുന്ന കമ്പനി ലീഗൽ പ്രശ്നങ്ങളുടെ പേരിൽ പൂട്ടേണ്ടിവന്നു. നാലഞ്ചു പാർട്ണർമാർ ഒരുമിച്ചു നടത്തിയ കമ്പനിയായിരുന്നു. ഒരു രാഷ്ട്രീയ പാർട്ടി കൊടുത്ത കേസിനെ തുടർന്നുണ്ടായ സർക്കാർ ഇടപെടലിൽ ട്രേഡിങ് കമ്പനി പൂട്ടി. ഒന്നരക്കോടി രൂപയ്ക്ക് മുകളിൽ കടം വന്ന് ജീവിതം വഴിമുട്ടി.
ഇരുപത്തിയൊന്നു വയസ്സു മാത്രം പ്രായമുള്ള ശ്രീന പകച്ചുനിന്നു. ഒരു സ്വകാര്യ സ്ഥാപനത്തിൽ ആർക്കിടെക്ടായി ജോലി ചെയ്തിരുന്നു. കടം പെരുകിയതോടെ പണം കൊടുക്കാനുള്ളവർ ദിവസവും വീട്ടിൽ വന്നു പ്രശ്നങ്ങളുണ്ടാക്കി തുടങ്ങി. പലരും കേസ് കൊടുത്തതോടെ ഭർത്താവ് ജയിലിലായി.
അച്ഛന്റെ മുഖത്തടി രക്ഷയായി!
ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് ശ്രീനയെ പുറത്താക്കി. പതിവുപോലെ കടക്കാരുടെ ശല്യം തുടർന്നു. ഒരാൾ വീട്ടിൽ വന്നു ബഹളം വച്ചു. കയ്യിൽ ഒന്നുമില്ലെന്നു പറഞ്ഞപ്പോൾ, ശ്രീനയുടെ കഴുത്തിൽ കിടന്നിരുന്ന മൂന്നര പവന്റെ താലിമാലയിലായിരുന്നു അയാളുടെ കണ്ണ്. മാല ആവശ്യപ്പെട്ടപ്പോൾ ശ്രീന ഊരിക്കൊടുത്തു.
പക്ഷേ, അതിൽ കൊരുത്ത താലി മാത്രം ശ്രീന അയാളോട് തിരികെ ആവശ്യപ്പെട്ടു. അരപ്പവന്റെ കാശ് പോവില്ലേ..എന്ന് പറഞ്ഞ് അയാൾ അത് തന്നില്ല. കെട്ടുതാലി നഷ്ടപ്പെട്ട വേദന താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ജീവനൊടുക്കാൻ ശ്രമിച്ചപ്പോൾ ശ്രീനയുടെ അച്ഛൻ ദേഷ്യത്തിൽ മുഖത്തടിച്ചു. ആ അടിയിൽ മൂക്കിൽ നിന്നും, വായിൽ നിന്നും രക്തം വന്നു. പിന്നെ വാശിയായി. ആ വാശിയാണ് ഹൈറിച്ചിനെ വളർത്തിയത്.
വാട്സ് ആപ്പ് ഗ്രൂപ്പുവഴി പരിമിതമായ അളവിൽ പലവ്യഞ്ജനങ്ങളും മറ്റും കച്ചവടം ചെയ്താണ് ശ്രീന തുടങ്ങിയത്. ഇന്ത്യയിലെ ആദ്യ മൾട്ടിലെവൽ മർക്കന്റൈൻ കമ്പനിയാണ് തന്റെ ഹൈറിച്ച് ഓൺലൈൻ ഷോപ്പിയെന്ന് ശ്രീന പറയുന്നു. 610 സൂപ്പർ മാർക്കറ്റുകൾ ഇപ്പോളുണ്ട്. 1.57 കോടി ഉപഭോക്താക്കളുള്ള ഹൈറിച്ച് ഗ്രൂപ്പിന്റെ സിഇഒ. ആണ് ശ്രീനയിപ്പോൾ. ഈ കമ്പനി വിവിധമേഖലകളിൽ വ്യാപാരം നടത്തുന്നുണ്ട്.
ഫാം സിറ്റി, ക്രിപ്റ്റോ കറൻസി, സൂപ്പർമാർക്കറ്റുകൾ, എച്ച്.ആർ. ഒ.ടി.ടി., എച്ച്.ആർ. സ്യൂട്ടിങ്, എച്ച്.ആർ. മാട്രിമോണി, സ്മാർട്ട്ടെക്ക് ഐ.ടി. കമ്പനി, എച്ച്.ആർ. പ്രൊഡക്ഷൻസ് എന്നിവയാണിത്. എന്നാൽ ഇതിനെല്ലാം പിന്നിൽ വമ്പൻ സാമ്പത്തിക കുറ്റകൃത്യങ്ങളുണ്ടെന്നാണ് ഇഡി പറയുന്നത്. ജി എസ് ടിയിൽ കണ്ടെത്തിയ തട്ടിപ്പുകൾ പുതിയ മാനം നൽകി പൊലീസ് അന്വേഷണവും റിപ്പോർട്ടും വന്നു. അങ്ങനെ പ്രതാപനും ശ്രീനയും മുങ്ങി.
കണിമംഗലത്തെ അതിവേഗ വളർച്ച
2016 ൽ തൃശൂരിലെ കണിമംഗലത്ത് 150 സ്ക്വയർഫീറ്റിൽ തുടങ്ങിയ ഹൈറിച്ച് അതിവേഗം വളർന്നു. ഹൈറിച്ച് ഗ്രൂപ്പിന്റെ യു.കെ. ആസ്ഥാനമായ കമ്പനിയായ ഹൈറോക്സിന് കീഴിലുള്ള എച്ച്.ആർ.സി. ക്രിപ്റ്റോ കറൻസിയും ശ്രദ്ധേയം.കഴിഞ്ഞവർഷം രണ്ട് ഡോളറിലാണ് ലോഞ്ച് ചെയ്തതെങ്കിൽ ഇപ്പോൾ പത്ത് ഡോളറാണ് വിൽപ്പന മൂല്യം. ബിറ്റ് കോയിന്റെ ചരിത്രത്തിൽ എച്ച്.ആർ.സി. കോയിൻ ചരിത്രം സൃഷ്ടിച്ചുവെന്നാലും വാർത്ത വന്നു. 1.60 കോടിയിലേറെ കസ്റ്റമർ ബാക്ക് അപ്പ് ഉണ്ടെന്ന് അവകാശപ്പെട്ട പ്രതാപന്റേയും ശ്രീനയുടേയും ജീവിതം വീണ്ടും പ്രതിസന്ധിയിലായി. ആർക്കിടെക്ട്, ഓൺലൈൻ സംരംഭക, സാമൂഹികപ്രവർത്തക, മോഡൽ ഇങ്ങനെ പല മേഖലകളിൽ കൈവച്ച ശ്രീനയും പ്രതാപനൊപ്പം ഒളിവിലാണ്.
2011ലെ പ്രതിസന്ധി കാലത്ത് ഹൃദ് രോഗിയായ അച്ഛനും തുണിക്കടയിൽ ജോലി ചെയ്യുന്ന അമ്മയും കൂടി ഒന്നരക്കോടിയുടെ കടം എങ്ങനെ വീട്ടും എന്ന ചിന്തയായിരുന്നു ശ്രീനയുടെ മനസ്സിൽ. ഭർത്താവ് ജയിലിലും. ശ്രീന പഠിച്ചതു തന്നെ ജീവിതത്തിൽ പയറ്റി. വീടുകൾ പണിതു നൽകാൻ തീരുമാനിച്ചു. കല്ലും മുള്ളും നിറഞ്ഞ വഴികൾ ചവിട്ടി സമ്പന്നതയുടെ ശ്രീകോവിലിലേക്കുള്ള തീർത്ഥയാത്രയായിരുന്നു അതെന്ന് മാധ്യമങ്ങളിലൂടെ ശ്രീന വിശദീകരിച്ചു. 2024ൽ മട്ടാഞ്ചേരി മ്യൂസിക് ക്ളബ് എന്ന ആദ്യ ബിഗ്ബഡ്ജറ്റ് സിനിമ എച്ച്.ആർ. പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീനപ്രതാപൻ പുറത്തിറക്കുന്നുവെന്നും വാർത്ത എത്തി. ആർ.എസ്.വിമലിന്റെ പുതിയ സിനിമ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് ശ്രീനയെന്നും കേരള കൗമുദി അടക്കം റിപ്പോർട്ട് ചെയ്തു. കുടുംബചിത്രങ്ങളുടെ പ്രതാപകാലമാണ് ലക്ഷ്യം. അപ്പോഴും പ്രതിസന്ധികളുണ്ടായി.
ശ്രീനയ്ക്ക് ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് മദർതെരേസ പുരസ്കാരം ലഭിച്ചത്. ശ്രേഷ്ഠവനിതാ പുരസ്കാരവും യംഗസ്റ്റ് ബിസിനസ് വുമൺ ഒഫ് ഇന്ത്യ ഇൻഡോ അറബ് ബിസിനസ് എക്സലൻസ് അവാർഡും മിസിസ് കേരളയുമെല്ലാം അങ്ങനെ തേടിയെത്തി. ബോഡി ഷെയ്മിംഗിന് പലപ്പോഴും ഇരയായപ്പോൾ, 2020 ൽ മിസ്സിസ് കേരള പട്ടം നേടിയാണ് പരിഹാസങ്ങൾക്ക് മറുപടി നൽകിയത്. അഴകളവുകൾ എങ്ങുമെത്താത്തവർക്കും സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കാം എന്ന ആത്മവിശ്വാസം നൽകാൻ വേണ്ടിയാണ് മത്സരത്തിൽ പങ്കെടുത്തതെന്ന് ശീരന പറഞ്ഞിരുന്നു. പിന്നീട് തൃശൂർ ഫാഷൻ ഇവെന്റ് സംഘടിപ്പിച്ചു. ലാക്മെ ഫാഷൻ വീക്കിൽ സെലക്ഷൻ കിട്ടി. എക്സ്പ്രഷൻസ് മീഡിയ സംഘടിപ്പിച്ച 'മിസിസ് ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ' സൗന്ദര്യമത്സരത്തിലെ വിജയിപ്പട്ടത്തിൽ നിന്നാണ് സിനിമയിലേക്ക് ചേക്കേറിയത്. ഇതിനിടെയാണ് കമ്പനി വീണ്ടും വിവാദത്തിൽ പെടുന്നത്.
ഇത് ഇഡിയെ കബളപ്പിച്ച് മുങ്ങിയ കഥ
ഹൈറിച്ച്' ഓൺലൈൻ ഷോപ്പി ഉടമകൾ രക്ഷപ്പെട്ടതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) പറയുന്നു. തൃശ്ശൂരിൽ ഹൈറിച്ച് ഉടമകളുടെ വീട്ടിൽ ഇ.ഡി. റെയ്ഡിന് തൊട്ടുമുൻപാണ് കമ്പനി എം.ഡി. കെ.ഡി.പ്രതാപൻ, ഭാര്യയും കമ്പനി സിഇഒ.യുമായ ശ്രീന പ്രതാപൻ, ഡ്രൈവർ സരൺ എന്നിവർ ജീപ്പിൽ കടന്നുകളഞ്ഞത്. ഇവർക്കായി സംസ്ഥാന വ്യാപകമായി ജാഗ്രതാനിർദ്ദേശം നൽകാൻ ഇ.ഡി. ഉദ്യോഗസ്ഥർ പൊലീസിനോട് ആവശ്യപ്പെട്ടു.
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പിൽ കമ്പനിയുടമ പ്രതാപന്റെ വീട്ടിൽ ഇ.ഡി. ഉദ്യോഗസ്ഥരുടെ റെയ്ഡ് നടക്കുകയും ചെയ്തു. ഇ.ഡി. ഉദ്യോഗസ്ഥർ ഇവിടേക്ക് എത്തുന്നതിന് തൊട്ടുമുൻപാണ് പ്രതാപനും ഭാര്യയും ഇവിടെനിന്ന് വാഹനത്തിൽ കടന്നുകളഞ്ഞതെന്നാണ് വിവരം. ഹൈറിച്ച് കമ്പനി നൂറുകോടിയോളം രൂപ വിദേശത്തേക്ക് കടത്തിയെന്ന പരാതിയിലാണ് ഇ.ഡി. പരിശോധന നടത്തുന്നത്. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഹൈറിച്ച്' കമ്പനി നടത്തിയത് 1630 കോടി രൂപയുടെ തട്ടിപ്പാണെന്ന് നേരത്തെ പൊലീസ് റിപ്പോർട്ടിലും സൂചിപ്പിച്ചിരുന്നു. ഓൺലൈൻ ഷോപ്പിങ്ങിന്റെ മറവിൽ മണിച്ചെയിൻ തട്ടിപ്പാണെന്നാണ് തൃശ്ശൂർ കോടതിയിൽ പൊലീസ് നൽകിയ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നത്.
ഇത് കേരളം കണ്ട ഏറ്റവും വലിയ മണിച്ചെയിൻ തട്ടിപ്പാകാൻ സാധ്യതയുണ്ടെന്നും ക്രിപ്റ്റോകറൻസി ഇടപാട് അടക്കം നിരവധി അനുബന്ധസ്ഥാപനങ്ങളും കമ്പനിക്കുണ്ടെന്നും പൊലീസ് റിപ്പോർട്ടിലുണ്ടായിരുന്നു. 'ഹൈറിച്ച്' ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം 126 കോടിയുടെ നികുതിവെട്ടിപ്പ് നടത്തിയതായി നേരത്തെ ജി.എസ്.ടി. വകുപ്പ് കണ്ടെത്തിയിരുന്നു. നികുതിവെട്ടിപ്പിൽ കമ്പനി ഡയറക്ടറായ കോലാട്ട് പ്രതാപൻ അറസ്റ്റിലാവുകയും ചെയ്തു. ഇതിനുപിന്നാലെ കമ്പനിയുടെ സ്വത്ത് താത്കാലികമായി മരവിപ്പിക്കാൻ ബഡ്സ് ആക്ട് കോംപിറ്റന്റ് അഥോറിറ്റി എല്ലാ ജില്ലാ കളക്ടർമാർക്കും നിർദ്ദേശം നൽകിയിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെങ്കിൽ ചെയ്യേണ്ടത് ബസിന്റെ നമ്പർ കാട്ടി പരാതി നൽകൽ; സിനിമാ സ്റ്റൈലിൽ ബസ് തടഞ്ഞ് യാത്രാക്കരെ എംഎൽഎ ഇറക്കി വിട്ടത് ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ; മൊബൈൽ വീഡിയോ ഡിലീറ്റ് ചെയ്തത് ക്രിമിനൽ കുറ്റം; മേയറും ഭർത്താവും ചെയ്തതത് ശരിയോ?
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- ആദ്യ കൂടിക്കാഴ്ച വെണ്ണലയിലെ നന്ദകുമാറിന്റെ വീട്ടിൽ; എല്ലാം പറഞ്ഞുറപ്പിച്ച ശേഷം ഡൽഹിയിലെ ലളിത് ഹോട്ടലിൽ വീണ്ടും കണ്ടു; ഒരു ഫോൺ വന്നതോടെ അസ്വസ്ഥനായി ഇപിയുടെ പിന്മാറ്റം; ജയരാജനുമായി സംസാരിച്ചത് മൂന്ന് തവണ; ജാവദേക്കർ ഓപ്പറേഷനിൽ ബന്ധവുമില്ല; ഇ.പി പിന്മാറിയത് ബിജെപിയിൽ ചേരാനിരുന്നതിന്റെ തലേന്ന്: ശോഭ സുരേന്ദ്രൻ
- സീബ്രാ ക്രോസിന് കുറകെ കാറിട്ട് കെ എസ് ആർ ടി സി ബസിനെ തടഞ്ഞത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തം; മേയറുടെ വാദങ്ങൾക്ക് തെളിവുമില്ല; ആര്യാ രാജേന്ദ്രൻ പറയുന്നതെല്ലാം പച്ചക്കള്ളം; നടന്നത് അധികാര ഹുങ്കിലെ പരസ്യ വിചാരണ; ആദ്യ പരാതിക്കാരനും ഡ്രൈവർ; ഇത് ആടിനെ പട്ടിയാക്കും കേസ്!
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- ജോലിക്ക് ചേർന്ന് നാലാം മാസം മുതൽ പ്രജ്വൽ ക്വാർട്ടേഴ്സിലേക്ക് വിളിപ്പിക്കാൻ തുടങ്ങി; രേവണ്ണയുടെ ഭാര്യ വീട്ടിലില്ലാത്തപ്പോഴെല്ലാം സ്ത്രീകളെ സ്റ്റോർ റൂമിലേക്ക് വിളിപ്പിക്കും. പഴങ്ങൾ കൊടുക്കുന്ന സമയത്ത് ശരീരത്തിൽ സ്പർശിക്കും; കർണ്ണാടകയെ പിടിച്ചു കുലുക്കി വിവാദം; രേവണ്ണയും മകനും വെട്ടിൽ
- വൈകുവോളം ചോദ്യം ചെയ്തിട്ടും കുറ്റം സമ്മതിക്കാത്ത പ്രതി; ഈ കേസ് അന്വേഷണത്തിൽ നിന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഉദ്യോഗസ്ഥൻ ആരെന്ന ഡിവൈഎസ് പിയുടെ ചോദ്യം സൈക്കോളജിക്കൽ മൂവായി; അങ്ങനെ സിഐ സതീഷിന് മുന്നിൽ കുറ്റസമ്മതം; ആർജുനെ വീഴ്ത്തിയത് ശാസ്ത്രീയ അന്വേഷണം; നെല്ലിയമ്പത്തെ വില്ലന് വധശിക്ഷ കിട്ടുമ്പോൾ
- ലണ്ടനിൽ മലയാളി വിദ്യാർത്ഥിനിയെ ഒൻപതു തവണ കുത്താൻ ഹൈദരാബാദ് സ്വദേശിയെ പ്രേരിപ്പിച്ചത് പക; 2017 മുതൽ തമ്മിലുള്ള ബന്ധം പിരിഞ്ഞത് ആഘോഷിക്കുമെന്ന യുവതിയുടെ വാക്കുകൾ പ്രകോപിതനാക്കി; റസ്റ്റോറന്റ് കത്തികുത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ; ശ്രീറാമിനെ അകത്താക്കിയത് പ്രണയപ്പക
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ജാവദേക്കറുമായുള്ള കൂടിക്കാഴ്ച സിപിഎമ്മിലെ ഉന്നതനെ ഇപി അറിയിച്ചിരുന്നോ? എല്ലാ വിവാദത്തിലും സഖാക്കളെ മുന്നിൽ നിന്നും പ്രതിരോധിക്കുന്ന തന്നെ ആപത് ഘട്ടത്തിൽ കൈവിട്ടത് ചിലരുടെ താൽപ്പര്യങ്ങൾ; എന്നും പാർട്ടിക്ക് വേണ്ടിയേ എന്തും ചെയ്തുള്ളൂവെന്നും വിശദീകരിക്കും; എകെജി സെന്ററിൽ ഇപി എത്തിയത് രണ്ടും കൽപ്പിച്ചച്ചോ?
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്