ക്ഷീരയെ അവതരിപ്പിച്ച് സഹകാരിയായ ശേഷം ബാങ്ക് പിടിച്ചെടുത്ത് ഇഷ്ടക്കാർ ജോലിയും വായ്പയും നൽകി കോടീശ്വരനായി; സിപിഐയിലൂടെ ഇടതു നേതാവായ പഴയ കോൺഗ്രസുകാരന്റെ തട്ടിപ്പുകൾ പുറത്ത്; കണ്ടലയിലേത് കരുവന്നൂരിനെ വെല്ലും തട്ടിപ്പ്; ഭാസുരാംഗനെ തേടി ഇഡി എത്തും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കണ്ടല സർവീസ് സഹകരണ ബാങ്കിലും ഇഡി അന്വേഷണത്തിന് സാധ്യത. കണ്ടല ബാങ്കിൽ 57 കോടിയിലധികം രൂപയുടെ തട്ടിപ്പെന്ന് സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തൽ അതിനിർണ്ണായകമാണ്. ബാങ്ക് പ്രസിഡന്റും സിപിഐ നേതാവുമായ ഭാസുരാംഗനാണ് ക്രമക്കേടിന്റെ സൂത്രധാരനെന്നാണ് സഹകരണ രജിസ്റ്റ്രാറുടെ അന്വേഷണ റിപ്പോർട്ട് പറയുന്നത്. ബാങ്കിനുണ്ടായ നഷ്ടം ഭരണസമിതി അംഗങ്ങളിൽ നിന്ന് തിരിച്ചുപിടിക്കണമെന്നാണ് നിർദ്ദേശം.
ഭരണസമിതി അംഗങ്ങളായ 21 പേരിൽ നിന്ന് ഈ പണം തിരിച്ചു പിടിക്കണമെന്നാണ് അന്വേഷണ റിപ്പോർട്ടിലെ നിർദ്ദേശം. ഓരോരുത്തരിൽ നിന്നും തിരിച്ചു പിടിക്കേണ്ട തുകയും അന്വേഷണ റിപ്പോർട്ടിലുണ്ട്. നിക്ഷേപകരുടെ പരാതിയിൽ ഇതേവരെ പൊലിസ് രജിസ്റ്റർ ചെയ്തിട്ടുള്ളത് 58 കേസുകളാണ്. പക്ഷെ ഒരു തുടർനടപടിയുമില്ല. ഭാസുരാംഗനുള്ള രാഷ്ട്രീയ സ്വാധീനമാണ് ഇതിനെല്ലാം കാരണം. സിപിഎമ്മിലെ വലിയൊരു വിഭാഗം പോലും ഇതിൽ അസ്വസ്ഥനാണ്. കണ്ടലയിലെ തട്ടിപ്പുകൾ ആദ്യം വാർത്തയാക്കിയത് മറുനാടനാണ്. ഈ ആരോപണങ്ങൾ സാധൂകരിക്കുന്നതാണ് ഇപ്പോൾ പുറത്തു വരുന്ന അന്വേഷണ റിപ്പോർട്ടും.
കരുവന്നൂരിലേതിന് സമാനമായ തട്ടിപ്പും കള്ളപ്പണ വെളുപ്പിക്കലും കണ്ടലയിലും നടന്നു. കണ്ടല സർവീസ് സഹകരണ ബാങ്കിലേത് കോടികളുടെ തട്ടിപ്പും ഗുരുതര ക്രമക്കേടുമെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തൽ. ഈടില്ലാതെ ലക്ഷങ്ങൾ വായ്പ നൽകിയെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇങ്ങനെ വായ്പ കിട്ടിയത് പ്രസിഡന്റ് ഭാസുരാംഗന്റെയും ജീവനക്കാരുടെയും ബന്ധുക്കൾക്കായിരുന്നു. ഒരേ ഭൂമി ഈടുവച്ച് ഒന്നിലധികം വായ്പകൾ ഒരു സമയം നൽകി. ഓരോ വായ്പയിലും ഭൂമിക്ക് തോന്നും പടി മൂല്യം നിർണയം നടത്തി. വായ്പ കുടിശ്ശികയിൽ ആർബിട്രേഷൻ നടപടികൾ നടത്താതെയും ബാങ്കിന് നഷ്ടമുണ്ടാക്കി.
ഭാസുരാംഗൻ ഭാരവാഹിയായ മാറനല്ലൂർ ക്ഷീര സംഘത്തിനും ക്രമവിരുദ്ധമായി പണം നൽകി. സംഘത്തിൽ സഹകരണ ബാങ്ക് 5 ലക്ഷം രൂപയുടെ ഓഹരിയുമെടുത്തു. ഇതും ഭാസുരാംഗന്റെ സ്വാർഥതാൽപര്യം സംരക്ഷിക്കാനെന്നാണ് സഹകരണ രജിസ്റ്റ്രാറുടെ കണ്ടെത്തൽ. ചില നിക്ഷേപകരെ സഹകരണ വകുപ്പ് നിർദ്ദേശിക്കുന്നതിനെക്കാൾ പലിശ നൽകി സഹായിക്കുകുയും ചെയ്തു. നിക്ഷേപകർ അറിയാതെ പണം വകമാറ്റിയെന്നും കണ്ടെത്തി. ബാങ്ക് തുടങ്ങിയ ആശുപത്രിയിലേയ്ക്കടക്കം ഇങ്ങനെ പണം മാറ്റി. ഈ ആശുപത്രിയിലും ബാങ്കിലും അനുമതിയില്ലാതെ തസ്തിക സൃഷ്ടിച്ചും സ്ഥാനക്കയറ്റം നൽകിയും ജീവനക്കാർക്ക് കമ്മീഷൻ നൽകിയും വാഹനങ്ങൾ വാങ്ങിയും ബാങ്കിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയെന്നും റിപ്പോർട്ട് പറയുന്നു.
നിക്ഷേപത്തിന്റെ പേരിൽ തങ്ങളുടെ ആകെയുള്ള സമ്പാദ്യം നഷ്ടപ്പെട്ട നൂറ് കണക്കിന് കുടുംബങ്ങളാണ് കണ്ടലയിലും ഉള്ളത്. ചിട്ടി പിടിച്ചിട്ടു കിട്ടാത്ത ഹതഭാഗ്യർ വേറെ. സർക്കാരോ സഹകരണ വകുപ്പോ ഉണർന്ന് പ്രവർത്തിച്ചിരുന്നുവെങ്കിൽ തട്ടിപ്പുകാർക്ക് രക്ഷപ്പെടാൻ അവസരം ലഭിക്കില്ലയായിരുന്നു. ഇനി കേസും നൂലാമാലകളുമായി വ്യവഹാരം തുടരുക തന്നെ ചെയ്യും. പണം പോയവർക്ക് പോയത്് തന്നെ. 2011ൽ ലും കണ്ടല ബാങ്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും തന്റെ സ്വാധീനത്താൽ ഭാസുരാംഗൻ അന്ന് അന്വേഷണം തന്നെ അട്ടിമറിച്ചു.
കരുവന്നൂരിനെക്കാൾ വലിയ തട്ടിപ്പുകളാണ് കണ്ടല ബാങ്ക് കേന്ദ്രീകരിച്ചു നടന്നതെന്ന് ഉദ്യോഗസ്ഥർക്കും അറിയാം. ഓരെ വർഷം ഓഡിറ്റ് കഴിയുമ്പോൾ തന്നെ തട്ടിപ്പിന്റെ വ്യാപ്തി ബോധ്യവുമാണ്. എന്നിട്ടും അന്വേഷണം എന്ന പ്രസഹനം നടത്തി ഇത്രയും നാൾ ഇത് നീട്ടി കൊണ്ട പോയത് എന്തിനെന്ന ചോദ്യത്തിന് സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥർക്കും വ്യക്തമായ ഉത്തരമില്ല. കരുവന്നൂർ തട്ടിപ്പ് പുറത്തു വന്നശേഷമണ് കണ്ടല ബാങ്കിലും തട്ടിപ്പുകൾ നടക്കുന്നുവെന്ന വാർത്ത ആദ്യമായി മറുനാടൻ പുറത്തു വിടുന്നത്. ആ സമയം തന്നെ വിജിലൻസിനെ ഉപയോഗിച്ച് പരിശോധന നടത്തി എല്ലാ തട്ടിപ്പിനും അന്ത്യം കുറിക്കാമായിരുന്നു.
പ്രസുകാരനിൽ നിന്നും കോടീശ്വരനിലേയ്ക്ക്
35 വർഷം മുൻപ് പ്രസു ജീവനക്കാരനായാണ് ഭാസുരാംഗൻ മാറനല്ലൂർ എത്തിയത്. ചെറിയ അച്ചടി ജോലികൾ തുച്ഛമായ ശമ്പളം. ഇങ്ങനെ പോയി ജീവിതം. പിന്നീട് ചെറിയൊരു പ്രസ് തുടങ്ങി. മാറനല്ലൂരിൽ കട വാടകയ്ക്ക് എടുത്തായരുന്നു അച്ചടി ശാലയുടെ പ്രവർത്തനം. പലപ്പോഴും കട വാടക കൊടുക്കാത്തതിന്റെ പേരിൽ ആഴ്ചകളോളം പ്രസ് അടച്ചിടേണ്ടതായും വന്നിട്ടുണ്ട്. പ്രസ് നടത്തിപ്പിന് പുറമെ ചെറിയ രാഷ്ട്രീയ പ്രവർത്തനം കൂടി നടതതി തുടങ്ങി ഭാസുരാംഗൻ. പൊതു പ്രവർത്തകനായാൽ പ്രസിൽ കൂടുതൽ പണി കിട്ടും എന്ന ചിന്തയിലാണ് പ്രാദേശികമായി രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങിയത്.
കോൺഗ്രസിനോടൊപ്പം നിന്ന് അവിടെത്തെ പ്രാദേശിക വിഷയങ്ങളിൽ ഇടപെട്ടു തുടങ്ങി. ഇതോടെ ഭാസുരംഗൻ അവിടെത്തെ കോൺഗ്രസ് നേതാവായി. ചെറിയ ചെറിയ ബന്ധങ്ങളും ആയി. ഇതോടെ പ്രസ് ബിസിനസ് വിട്ട് ക്ഷീര കർഷകന്റെ കുപ്പായം ഭാസുരാംഗൻ ഇട്ടു. മിൽമയ്ക്ക് ബദൽ എന്ന നിലിയൽ ക്ഷീര അവതരിപ്പിച്ചു. കവർ പാൽ, സിപ്പപ്പ്, തൈര്, വെണ്ണ, നെയ്യ് ഇങ്ങനെ പുതിയ പ്രോഡക്ടുകൾ ഇറക്കി ഭാസുരാംഗൻ മാറനല്ലൂർകാരെ ഞെട്ടിച്ചു. ക്ഷീര കർഷകൻ സഹകാരി തുടങ്ങിയ കുപ്പായങ്ങൾ തയ്ച്ചായി പിന്നീടുള്ള പ്രവർത്തനം. ഇതിനിടെ കണ്ടല ബാങ്കിന്റെ ഭാരണ സമിതിയിൽ എത്തി തുടർന്ന് പ്രസിഡന്റും ആയി.
പീന്നീട് നാട്ടിൽ സ്ഥലം വാങ്ങി ബഹു നില മന്ദിരം പണിതു. കാറും വീടുമൊക്കെ ആയതോടെ ഭാസുരംഗന്റെ സ്വഭാവത്തിലും മാറ്റം വന്നതായി പഴയ ആൾക്കാർ ഓർക്കുന്നു. പേരു പത്രാസും ആയെങ്കിലും കോൺഗ്രസുകാരനായതിനാൽ സിപി എമ്മുമായി എന്നും ഏറ്റുമുട്ടലിലായിരുന്നു ഭാസുരാംഗൻ. സി പി എം പ്രാദേശിക നേതാവും പാർട്ടി പത്രത്തിന്റെ ലേഖനുമായ നേതാവായിരുന്നു പ്രധാന ശത്രു. ഒടുവിൽ അദ്ദേഹത്തിന്റെ സഹോദരന് സഹകരണ ബാങ്കിൽ ജോലി നല്കി സി പി എമ്മുകാരെയും ഭാസുരാംഗൻ പാട്ടിലാക്കി. ഇതിനിടെ ദുർവ്യയം കാരണം ക്ഷീര പൊളിഞ്ഞു. കോടികളുടെ നഷടമായി. ക്ഷീര പൊളിഞ്ഞപ്പോൾ കണ്ടല ബാങ്കിന്റെ ലേബലിൽ ഭാസുരാംഗൻ സഹകരണ ആശുപത്രിയും മാറനല്ലൂരിൽ തുടങ്ങി.
ഒപ്പം നിലനിൽപ്പിനായി രാഷ്ട്രീയവും മാറി. അങ്ങനെ ഇടത്തോട്ടു ചാഞ്ഞ ഭാസുരംഗൻ ഇന്ന് സിപിഐ ജില്ലാ കൗൺസിൽ അംഗമാണ്. അടുത്തിടെ നടന്ന സിപിഐ ജില്ലാ സമ്മേളനത്തിൽ കണ്ടല ബാങ്കിലെ തട്ടിപ്പു സംബന്ധിച്ച് ആരും ഒരക്ഷരം മിണ്ടിയില്ല എന്നതാണ് യാഥാർത്ഥ്യം. കാരണം സമ്മേളനം നടത്താൻ സാമ്പത്തിക പിന്തുണ നൽകിയവരിൽ പ്രധാനി ഭാസുരാംഗൻ തന്നെ. സിപിഐയിൽ എത്തിയതോടെ കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗമാകാൻ കിണഞ്ഞു പരിശ്രമിച്ചു എങ്കിലും നടന്നില്ല. ഒടുവിൽ കാനം രാജേന്ദ്രനും പ്രകാശ് ബാബുവും കനിഞ്ഞതു കൊണ്ട് മിൽമ മേഖല യൂണിയൻ അഡ്മിനസ്ട്രേറ്ററായി.
കണ്ടല സർവീസ് സഹകരണ ബാങ്കിൽ വായ്പാ തട്ടിപ്പും നടന്നു. ഇതുവരെ കണ്ടല ബാങ്കിൽ നിന്ന് വായ്പ എടുക്കാത്തവർക്കും ലക്ഷങ്ങളുടെ കുടിശ്ശിക അടക്കണമെന്ന നോട്ടീസ് കിട്ടി. കണ്ടല ബാങ്കിലേക്ക് ഇന്നേവരെ പോയിട്ട് പോലുമില്ലെന്ന് 7 ലക്ഷം രൂപ വീതമുള്ള നോട്ടീസ് കിട്ടിയവർ പറയുന്നു. മാറനെല്ലൂർ പഞ്ചായത്തിൽ മാത്രം പ്രവർത്തന പരിധിയുള്ള കണ്ടല ബാങ്കിന് മലയൻകീഴ് പഞ്ചായത്തിലെ അരുവാക്കോട് എന്ന സ്ഥലം വായ്പ കൊടുക്കാൻ കഴിയാത്ത പ്രദേശമാണ്. എന്നാൽ കുടിശ്ശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇവിടെയും നോട്ടീസ് ലഭിച്ചവരുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇ പി, ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് തൃശൂരിൽ ബിജെപിക്ക് വോട്ടുമറിക്കാനോ? 5000 ത്തിലേറെ ക്രോസ് വോട്ട് ചെയ്യാൻ നീക്കം നടത്തിയെന്ന പുതിയ ആരോപണം കണ്ണൂരിൽ നിന്ന്; സുരേഷ് ഗോപിക്കായി സിപിഎം വോട്ടുമറിച്ചുവെന്ന കെ മുരളീധരന്റെ പ്രസ്താവനയും എരിതീയിൽ എണ്ണയായി; ഇപിയുടെ കേന്ദ്ര കമ്മിറ്റിയംഗത്വവും എൽഡിഎഫ് കൺവീനർ സ്ഥാനവും തെറിച്ചേക്കും
- ടീച്ചർ അമ്മ വിളി പോലും പാർട്ടി സർക്കിളിന് അപ്പുറം വലിയ രീതിയിൽ ഏശിയിട്ടില്ല; മട്ടന്നൂരിലെ വലിയ വിജയത്തിന് ശേഷം ടീച്ചറുടെ പൊളിറ്റിക്കൽ ഗ്രാഫിൽ നല്ല വേരിയേഷൻ ഉണ്ടായിരുന്നു; പൊരിഞ്ഞ പോരാട്ടം നടന്ന വടകരയിൽ ഷാഫി പറമ്പിലിന് ഒരുലക്ഷത്തിലേറെ ഭൂരിപക്ഷം; പ്രവചനവുമായി റാഷിദ് സി പി
- ഇ പി മിണ്ടിയാൽ പിണറായി അകത്താവും; പാപികളുമായി ബന്ധം വന്നത് പാർട്ടിക്കുവേണ്ടി; പോളിങ് ദിന വിവാദം ഒതുക്കാൻ വേണ്ടി; പി ജയരാജൻ മുതൽ ശൈലജ ടീച്ചർ വരെ ഒതുക്കപ്പെട്ടു; കയറി വരുന്നത് ശശിയും റിയാസും; നേതാക്കളെ ഒന്നൊന്നായി അരിഞ്ഞ് സിപിഎമ്മിൽ സമ്പുർണ്ണ പിണറായിസം!
- നാലാം വിക്കറ്റിൽ അർദ്ധ സെഞ്ചുറികളുമായി സഞ്ജു-ജുറേൽ റെക്കോഡ് കൂട്ടുകെട്ടിന്റെ ബലത്തിൽ രാജസ്ഥാന് മിന്നും ജയം; ലക്നൗവിനെ കീഴടക്കിയത് 7 വിക്കറ്റിന്; നായകന്മാർ മികവ് കാട്ടിയ മത്സരത്തിൽ അന്തിമ ജയം സഞ്ജുവിന്; ഇത് രാജസ്ഥാന്റെ തുടർച്ചയായ നാലാം ജയം
- തൃശൂരിൽ ബിജെപി രണ്ടാം സ്ഥാനത്ത് വന്നാൽ മുഖ്യമന്ത്രി ഉത്തരവാദി; പത്മജയ്ക്കും തുല്യ ഉത്തരവാദിത്വം; പോളിങ് ശതമാനം കുറഞ്ഞതിന് ഒന്നാംപ്രതി തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കെ മുരളീധരൻ
- ഇത് ഇന്ത്യയുടെ വിജയം: അജ്മൽ കസബിനെ തൂക്കിലേറ്റിയപ്പോൾ പറഞ്ഞ വാക്കുകൾ ഇന്നും ഓർമകളിൽ; പ്രമാദമായ കേസുകൾ കൈകാര്യം ചെയ്ത മിടുക്കനായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ; മുംബൈ നോർത്ത് സെൻട്രലിൽ പൂനം മഹാജനെ ഒഴിവാക്കി കടന്നുവരുന്ന ഉജ്ജ്വൽ നിഗം ആരാണ്?
- നെടുമങ്ങാട് സുഹൃത്തുക്കളായ യുവാക്കൾ തൂങ്ങി മരിച്ച നിലയിൽ
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- കാഫിറിന് വോട്ട് ചെയ്യരുതെന്ന് മുസ്ലിം കേന്ദ്രങ്ങളിൽ യുഡിഎഫ് പ്രചരിപ്പിച്ചെന്ന് ശൈലജ ടീച്ചർ; സ്ക്രീൻ ഷോട്ട് വ്യാജമെന്ന് ഷാഫി പറമ്പിൽ; ലീഗ് വോട്ട് മറിച്ചെന്നും ആരോപണം; പാതിരാ വരെ നീണ്ട വോട്ടെടുപ്പിൽ പോളിങ് ശതമാനം കുറഞ്ഞതെങ്ങനെ? വടകരയിൽ വിവാദങ്ങൾ അടങ്ങുന്നില്ല
- രാജ്മോഹൻ ഉണ്ണിത്താൻ തുറന്ന് പറയാൻ തുടങ്ങിയാൽ പത്മജ പുറത്തിറങ്ങി നടക്കില്ല; 1973 മുതലുള്ള ചരിത്രം താൻ വിളിച്ചു പറയും; ആ ചരിത്രമൊക്കെ നന്നായിട്ട് അറിയുന്ന ആളാണ് ഞാൻ; എന്റെ അച്ഛൻ കരുണാകരനെല്ല....; പത്മജയെ വെല്ലുവിളിച്ച് ഉണ്ണിത്താൻ; ബിജെപിക്കാരനാകില്ലെന്ന് കാസർഗോഡ് എംപി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- അത്യാഡംബര കാറിൽ കറങ്ങി മോഷണം; ആ പണം ഉപയോഗിച്ച് ചെയ്യുക സാമൂഹിക സേവനം; റോഡുകൾ നിർമ്മിച്ചും പാവപ്പെട്ട പെൺകുട്ടികളുടെ മാംഗല്യം നടത്തിയും കൈയടി നേടിയ ബീഹാറിലെ 'റോബിൻഹുഡ്'; ഭാര്യ ജനപ്രതിനിധി; ഇത് റോബിൻഹുഡ് സംവിധായകന്റെ വീട്ടിൽ നിന്നും ഒരു കോടിയുടെ മുതൽ കവർന്ന കള്ളന്റെ കഥ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്