മാൾട്ടയിലെ നിയമം മാറ്റാൻ ഇന്ത്യ ഇടപെടണമെന്ന് എളമരം കരീം എംപി ആവശ്യപ്പെട്ടെന്ന് മാൾട്ട പ്രവാസികൾ; അനധികൃത ഡ്രൈവിങ് നടത്തുന്നവരെ പൊലീസ് പിടിച്ചു നാട് കടത്തുന്നു; യുകെയിലെ പോലെ ഇടതു സാംസ്കാരിക കൂട്ടായ്മ സൃഷ്ടിച്ചു പ്രതിരോധ ശ്രമം; ലോകമെങ്ങും എത്താൻ കുതിച്ചു പായുന്ന മലയാളിക്ക് സംഭവിക്കുന്നതെന്ത്?
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: മാൾട്ടയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ നൽകുന്ന ഒടുവിലെ കണക്കുകൾ വർഷങ്ങൾ പഴക്കമുള്ളതാണ്, ആ രേഖകൾ പ്രകാരം മാൾട്ടയെന്ന കൊച്ചു രാജ്യത്തെ ഇന്ത്യക്കാരുടെ എണ്ണം അയ്യായിരത്തിനു മുകളിലാണ. കോവിഡാനന്തര ലോകത്ത് ഗൾഫടക്കമുള്ള രാജ്യങ്ങളിൽ നിന്നും ലക്ഷക്കണക്കിനാളുകൾ കേരളത്തിലേക്ക് മടങ്ങി എത്തിയ ശേഷം ഇപ്പോൾ വീണ്ടുമൊരു കുടിയേറ്റ ബൂം നടക്കുമ്പോൾ മാൾട്ട പോലെയുള്ള രാജ്യങ്ങളിലാണ് മലയാളികളുടെ കണ്ണുടക്കുന്നത്.
സമ്പത്തുള്ള രാജ്യം ഒന്നും അല്ലെങ്കിലും മാൾട്ടയും പോളണ്ടും യൂറേഷ്യൻ രാജ്യമായ അർമേനിയായും ഒക്കെ തേടിപ്പോകാൻ കേരളത്തിലെ റിക്രൂട്ടിങ് ഏജൻസികൾക്ക് മുന്നിൽ വരിനിൽകുന്നത് ഇപ്പോൾ കേരളത്തിൽ എവിടെയും കാണാവുന്ന കാഴ്ചയാണ്. പ്രതിമാസം 90,000 രൂപ ശമ്പളമെന്നു റിക്രൂട്ട്മെന്റുകാർ തന്നെ പറയുമ്പോൾ ആ രാജ്യങ്ങളിലെ വാടകയും നികുതിയും ബില്ലും ഭക്ഷണ ചിലവും എല്ലാം കിട്ടുന്ന പണത്തിന്റെ ഇരട്ടിയിലേക്ക് കയറും എന്നത് അവിടെ എത്തിക്കഴിയുമ്പോൾ മാത്രമാണ് മലയാളി യുവതീ യുവാക്കൾ തിരിച്ചറിയുന്നത്. അപ്പോൾ പിടിച്ചു നില്ക്കാൻ രണ്ടാം ജോലിയും അനധികൃതമായി നികുതി വെട്ടിച്ചു കയ്യിൽ പണം കിട്ടുന്ന ജോലിയും ഒക്കെ ചെയ്യാൻ നിർബന്ധിതരാകും.
നിയമ ലംഘകർ ഒരു തരത്തിൽ ഉള്ള ദയയും പ്രതീക്ഷിക്കേണ്ടതില്ല, ഇത് യൂറോപ്പാണ്
എന്നാൽ ഇത്തരം കാര്യങ്ങൾ കടുത്ത നിയമ ലംഘനമായി കരുതുന്ന ഇത്തരം രാജ്യങ്ങളിൽ പിടിവീണാൽ യാതൊരു ദയാദാക്ഷിണ്യവും കൂടാതെ നേരെ വന്ന നാടുകളിലേക്ക് നാട് കടത്തുക എന്നതാണ് പ്രധാന രീതി. വിദ്യാർത്ഥി വിസയിൽ വന്ന ശേഷം ജീവിത ചെലവിനുള്ള പണം കണ്ടെത്താൻ ഇത്തരത്തിൽ ജോലി ചെയ്തു എന്ന കുറ്റത്തിന് കഴിഞ്ഞ വർഷം യുകെയിൽ നിന്നും നൂറിലേറെ മലയാളി വിദ്യാർത്ഥികളാണ് നാട് കടത്തപ്പെട്ടിരിക്കുന്നത്.
ഇപ്പോൾ ഇത്തരത്തിൽ ഒരു വാർത്തയാണ് മാൾട്ടയിലെ മലയാളി സമൂഹം പങ്കുവയ്ക്കുന്നതും. ഡ്രൈവർ വിസ എന്ന പേരിൽ എത്തിയ അനേകം മലയാളി യുവാക്കൾ പൊലീസിന്റെ വലയിൽ വീണു കൊണ്ടിരിക്കുകയാണ് എന്ന് അവിടെ നിന്നുള്ള മലയാളികൾ പരാതിപ്പെടുന്നു. ഒരു സ്ഥലത്തെ ജോലി കൊണ്ട് പിടിച്ചു നിൽക്കാൻ പറ്റാതായവർ മറ്റൊരിടത്തു കൂടി ജോലി ചെയ്യേണ്ടി വന്ന സാഹചര്യമാണ് പൊലീസിന്റെ വലയിലേക്ക് എത്തിച്ചേരാൻ കാരണമെന്നും പറയപ്പെടുന്നു.
ഇതോടെ ഇത്തരം നിയമ ലംഘനത്തിന് വശംവദരാകരുതെന്ന് മാൾട്ട മലയാളി സമൂഹത്തിൽ വ്യാപകമായ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഡ്രൈവർ വിസയിൽ മാത്രമല്ല, പച്ചക്കറിയും പഴങ്ങളും പറിച്ചെടുക്കാനും ഡെലിവറി ബോയ്സ് എന്ന പേരിൽ സാധന വിതരണം ചെയ്യാനും പോലും ആളെ ആവശ്യമുണ്ട് എന്നാണ് ഇപ്പോൾ ആർത്തി പിടിച്ച ഏജൻസികൾ പ്രചാരണം നടത്തുന്നത്. ആളെ ആവശ്യമുണ്ട് എന്നത് വാസ്തവം ആണെങ്കിലും ഇത്രയധികം പണം മുടക്കി ജോലി തേടി എത്തുന്ന മലയാളിക്ക് ഗൾഫിൽ ലഭിച്ച ആടുജീവിതത്തേക്കാൾ കഷ്ടമായ ഒന്നാണ് യൂറോപ്യൻ രാജ്യങ്ങളിൽ കാത്തിരിക്കുന്നത് എന്ന് ബോധ്യപ്പെടുത്തി കൊടുക്കാൻ ഉള്ള ഒരു ശ്രമവും കേരളത്തിൽ ഉണ്ടാകുന്നില്ല എന്നതാണ് ഓരോ ദിവസവും ഇത്തരം ജോലികൾ തേടി വരുന്ന മലയാളികളുടെ എണ്ണപ്പെരുക്കം തെളിയിക്കുന്നത്.
മാൾട്ടയും പോളണ്ടും ഒന്നും സ്വർഗ്ഗമല്ല, കിട്ടുന്ന പണം ചെലവിനു തികയില്ല
മാൾട്ട പോലെ ഉള്ള രാജ്യങ്ങളിൽ നിന്നും യുകെയിലേക്ക് എത്തുക എന്നത് താരതമ്യേനേ എളുപ്പമാണെന്ന പ്രചാരണവും യുകെ മോഹവും പേറി കഴിയുന്ന മലയാളി യുവത്വത്തെ ഈ രാജ്യത്തേക്ക് എത്താൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകമാണ്. ഇതിനാലാണ് താത്കാലിക കഷ്ടപ്പാടുകൾ സഹിക്കാൻ തയ്യാറായി ആയിരക്കണക്കിന് മലയാളി യുവാക്കൾ മാൾട്ടയും പോളണ്ടും ഒക്കെ തേടി വരാൻ കാത്തിരിക്കുന്നത്. എന്നാൽ മുൻ കാലങ്ങളിൽ ഉണ്ടായതു പോലെയുള്ള എളുപ്പത്തിൽ ഉള്ള കുടിയേറ്റം യുകെ അടക്കമുള്ളിടത്തേക്ക് സാധിക്കില്ല എന്ന് മാത്രമല്ല, നിസാര ശമ്പളമുള്ള ജോലികൊണ്ട് മാൾട്ട പോലെ ഒരു രാജ്യത്തു ജോലിയും ജീവിതവും കെട്ടിപ്പടുക്കാം എന്ന ചിന്തയും അർഥശൂന്യമാണ് എന്ന് തെളിയിക്കുകയാണ് ഇപ്പോൾ എത്തിയിട്ടുള്ള യുവാക്കളുടെ നരക ജീവിതം.
മാൾട്ട മലയാളി ഫെഡറേഷൻ എന്ന വാട്സാപ്പ് കൂട്ടായ്മയിലാണ് അനധികൃതമായി ടാക്സി ഡ്രൈവർ ജോലി ചെയ്ത മലയാളി യുവാവ് സ്വന്തം അനുഭവം മറ്റുള്ളവർക്കായി ഷെയർ ചെയ്തത്. താൻ നാട് കടത്തപ്പെടാൻ തയ്യാറായവരുടെ ലിസ്റ്റിൽ പെട്ടിരിക്കുകയാണ് എന്നാണ് ഈ യുവാവ് വെളിപ്പെടുത്തുന്നത്. മാൾട്ടയിൽ മലയാളികൾ നേരിടുന്ന പ്രശ്നത്തിൽ ഇന്ത്യൻ സർക്കാരിന്റെ ശ്രദ്ധയിൽ എത്തിക്കാൻ എളമരം കരിം എംപി വഴി ശ്രമം നടത്തുന്നുണ്ട് എന്ന് ഇടതു പക്ഷ കൂട്ടായ്മയുടെ രൂപത്തിൽ സംഘടനയായി മാറിയ യുവധാരയുടെ പേരിൽ എത്തിയ കുറിപ്പിന് മറുപടിയായാണ് യുവാവ് താൻ നാടുകടത്തപ്പെടാൻ പോകുന്ന കാര്യം വെളിപ്പെടുത്തുന്നത്. ഇക്കഴിഞ്ഞ മെയ് 31 നു മാത്രമാണ് ഇയാൾ മാൾട്ടയിൽ എത്തിയതെന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത് തന്നെ.
ജോലി ചെയ്യാൻ എത്തിയ കമ്പനി നിർദ്ദേശാനുസരണം മാൾട്ടയിൽ നിയമ കാര്യങ്ങൾ അറിയാതെ പ്രവർത്തിച്ചതാണ് യുവാവിന് വിനയായത്. യുകെയിൽ കെയർ ഹോമുകളിൽ ജോലിക്ക് എത്തിച്ച ശേഷം നിസാര കാരണത്തിന്റെ പേരിൽ പ്രൊബേഷൻ സമയത്തു തന്നെ പിരിച്ചു വിട്ട് ഈ ഒഴിവിൽ മറ്റൊരു മലയാളിയെ പത്തോ പതിനഞ്ചോ ലക്ഷം വാങ്ങി എത്തിക്കുന്ന റൊട്ടേഷൻ സ്കീം എർപ്പാടിന്റെ മാൾട്ട പതിപ്പാണ് ഈ യുവാവും നേരിട്ടതെന്നു കരുതപ്പെടുന്നു.
പരിശീലന കാലം എന്ന് പറഞ്ഞ് അഞ്ചു ദിവസത്തെ ട്രയൽ പീരിഡിൽ ജോലിക്ക് കയറിയ ആദ്യ ദിവസം തന്നെ പൊലീസ് അനധികൃത ഡ്രൈവിങ്ങിനു പിടികൂടുക ആയിരുന്നു. വർക്ക് വിസയിൽ ഉള്ള ആൾ മറ്റൊരു കമ്പനിക്ക് വേണ്ടി ജോലി ചെയ്യാൻ പാടില്ലെന്ന് പൊലീസ് പറയുമ്പോഴാണ് യുവാവ് താൻ നടത്തിയ നിയമ ലംഘനത്തിന്റെ വ്യാപ്തി തിരിച്ചറിയുന്നത്. തന്നോടൊപ്പം മറ്റൊരു യുവാവ് കൂടി പൊലീസ് പിടിയിൽ ഉണ്ടെന്നും തങ്ങൾ ഡിറ്റെൻഷൻ സെന്ററിൽ ആണെന്നും ഒക്കെ യുവാവ് വെളിപ്പെടുത്തുന്നത് യാഥാർഥ്യമോ ഭാവന സൃഷ്ടിയോ ആയാലും മാൾട്ടയിൽ എന്ത് നടക്കുന്നു എന്നതിന്റെ ഒരു നേർചിത്രമാണ് വരച്ചിടുന്നത്.
സാമൂഹ്യ കൂട്ടായ്മകൾ വളരേണ്ടത് നേർവഴിയിൽ
അതിനിടെ യുകെയിൽ കൈരളി, സമീക്ഷ എന്ന മോഡലിൽ മാൾട്ടയിൽ യുവധാര എന്ന പേരിലും ഇടതു കൂട്ടായ്മ രൂപം കൊണ്ടതിലൂടെ മലയാളി യുവാക്കൾ എത്തുന്ന ഓരോ രാജ്യത്തും ഇത്തരം കാര്യങ്ങളിൽ ഏർപ്പെടാനും തുടക്കത്തിൽ പരസ്പര സഹായവും തുടർന്ന് പാർട്ടി പ്രവർത്തനത്തിന്റെ രൂപത്തിലേക്കും എത്തിക്കാനുള്ള ശ്രമമാണ് തൊഴിൽ പ്രശ്നത്തിൽ ഇന്ത്യൻ എംപിയായ എളമരം കരീമിനെ വലിച്ചിട്ടതെന്നു വ്യക്തം. എന്നാൽ എളമരം കരീമാകട്ടെ ഇക്കാര്യം മാധ്യമ പ്രവർത്തകരെ അറിയിക്കുകയോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ല എന്നതാണ് രസകരം.
അതായതു വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിക്കാൻ വേണ്ടി മാത്രമുള്ള ഒരു പോസ്റ്റായിട്ടാണ് യുവധാരയുടെ പേരിൽ എത്തിയ അവകാശവാദം തെളിയിക്കുന്നത്. മാത്രമല്ല മറ്റൊരു രാജ്യത്തു എത്തിയിട്ട് അവിടത്തെ നിയമത്തിന് എതിരായ കാര്യം ചെയ്തു ആ നാട്ടിലെ സർക്കാരിനെ ചോദ്യം ചെയ്യണം എന്നത് എളമരം കരീമിനെ പോലെ വർഷങ്ങളുടെ പാർലിമെന്ററി അനുഭവ സമ്പത്തുള്ള ഒരാളിൽ നിന്നും പ്രതീക്ഷിക്കാവുന്ന കാര്യവുമല്ല. യുവധാര ആവശ്യപ്പെടും പോലെ എളമരം കരീം വഴി ഇന്ത്യൻ വിദേശ കാര്യാ മന്ത്രിക്ക് പകരം സാക്ഷാൽ മോദിക്ക് പോലും ആവശ്യപ്പെടാൻ കഴിയുന്ന കാര്യവുമില്ല.
കുടിയേറ്റ നിയന്ത്രണം ലക്ഷ്യം വച്ചാണ് യൂറോപ്യൻ രാജ്യങ്ങൾ ഇത്തരം കർക്കശ നിലപാടുകൾ സ്വീകരിക്കുന്നതും. ആഴ്ചയിൽ 20 മണിക്കൂർ ജോലിക്ക് പകരം 22 മണിക്കൂർ ചെയ്തെന്ന കാരണത്താൽ കഴിഞ്ഞ വർഷം നാടുകടത്തപ്പെട്ട യുകെ മലയാളികൾ ഏറെയാണ്. ഇത്തരം കാര്യങ്ങളിൽ ഒരു വിട്ടു വീഴ്ചയും ഇല്ലാത്ത നിലപാടുകളാണ് യൂറോപ്യൻ രാജ്യങ്ങളിലെ നിയമ വ്യവസ്ഥയെ ആദരവോടെ നോക്കാൻ പ്രേരിപ്പിക്കുന്നത് എന്ന കാര്യവുമാണ് യുവധാര പോലെയുള്ള സാമൂഹ്യ കൂട്ടായ്മകൾ ആദ്യമായി തിരിച്ചറിയേണ്ടതും.
നിയമ വ്യവസ്ഥ പാലിക്കാൻ ഏവരെയും പ്രോത്സാഹിപ്പിക്കേണ്ട ബാധ്യതയാണ് കുടിയേറ്റ സമൂഹം എന്ന നിലയിൽ ഓരോ രാജ്യത്തും എത്തുന്ന മലയാളി സമൂഹം പ്രകടിപ്പിക്കേണ്ടതും. എന്നാൽ ലോകത്തെവിടെയും വിസ കിട്ടാൻ മാർഗം ഉണ്ടെന്നു കേട്ടാൽ മുൻപിൻ നോക്കാതെ ചാടിയിറങ്ങുന്ന മലയാളി യുവത്വം വലിയ ആശങ്കയാണ് ഇത്തരം രാജ്യങ്ങളിൽ നിന്നും പങ്കുവയ്ക്കുന്നതും. എങ്ങോട്ടാണ് മലയാളിയുടെ ഈ പാച്ചിൽ എന്ന ചോദ്യമാണ് ഇത്തരം പരാതിക്കൂമ്പാരങ്ങൾ ഉയർത്തുന്നതും.
വാട്സാപ്പിൽ പ്രചരിക്കുന്ന കുറിപ്പ് ഇതാ:
പ്രിയപ്പെട്ടവരെ ..
സന്തോഷവാർത്തയുണ്ട്. നമ്മുടെ ഡ്രൈവർമാരുടെ വിഷയത്തിൽ, മാൾട്ട ഗവൺമെന്റ്നോട് സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ എംപി സ: ഇളമരം കരീം കേന്ദ്രവിദേശകാര്യ വകുപ്പിനിന് നിവേദനം സമർപ്പിച്ച വിവരം നിങ്ങളെ അറിയിച്ചുകൊള്ളുന്നു..
നിയമം പെട്ടെന്ന് പ്രാബല്യത്തിൽ വരുത്തിയത് മൂലം അനിശ്ചിതാവസ്ഥയിൽ ആയ തൊഴിലാളികളുടെ ആശങ്കയും നിവേദനത്തിൽ സമർപ്പിച്ചിട്ടുണ്ട്.
ഇതിന്റെ തുടർച്ചയായി നാളെ ഇന്ത്യൻഎംബസി ഇവിടെയുള്ള അസോസിയേഷനുകളെ ചർച്ചയ്ക്ക് വിളിച്ച വിവരവും മുൻപിലേക്ക് വയ്ക്കുന്നു.
ഈ വിഷയത്തിന്മേൽ മാൾട്ട പ്രധാനമന്ത്രി,ഗതാഗത മന്ത്രാലയം, തൊഴിൽ മന്ത്രാലയം , മൈഗ്രേന്റ് കമ്മീഷൻ, ഇന്ത്യൻ എംബസി തുടങ്ങി സാധ്യമായ എല്ലാ രീതിയിലും ഇടപെടൽ നടത്തുവാൻ യുവധാര നിവേദനം സമർപ്പിച്ചിട്ടുണ്ട്.
ഇനിയും സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിക്കുവാൻ യുവധാര ബാധ്യസ്ഥരാണ്.മുൻപോട്ടുള്ള പ്രവർത്തനങ്ങളിലും മാൾട്ടയിലെ നല്ലവരായ സുഹൃത്തുക്കളുടെ പിന്തുണ യുവധാര അഭ്യർത്ഥിച്ചുകൊള്ളുന്നു.
സ്നേഹത്തോടെ .
യുവധാര സാംസ്കാരിക വേദി, മാൾട്ട
- TODAY
- LAST WEEK
- LAST MONTH
- എട്ടിൽ ജയമുറപ്പിച്ച് ഇടതുപക്ഷം; പോളിങ് കുറഞ്ഞത് സിപിഎമ്മിന് ആഹ്ലാദം; ഇരുപതും നേടുമെന്ന വിലയിരുത്തലിൽ യുഡിഎഫ്; തിരുവനന്തപുരവും തൃശൂരും പ്രതീക്ഷിച്ച് ബിജെപി; കൂട്ടിക്കിഴക്കലുകളിലെ മുന്നണി പ്രതീക്ഷകൾ ഇങ്ങനെ; ഇത് തരംഗം മാറി നിന്ന കേരളാ വോട്ടെടുപ്പ്
- പാപിയുടെ കൂടെ ശിവശങ്കരൻ കൂടിയാൽ ശിവശങ്കരനും പാപിയാകും! അഡ്വ ജയശങ്കറിന്റെ ഈ വാക്കുകളിൽ നിറയുന്നതും പിണറായി കൂട്ടുകെട്ടിന്റെ കാണാപ്പുറങ്ങൾ; നടപടി എടുത്താൽ ഇപി പൊട്ടിത്തെറിക്കുമോ? വിനു വി ജോണിന്റെ 'കുതിരപ്പവൻ' ചർച്ചകളിൽ എത്തുമ്പോൾ
- മദ്യലഹരിയിൽ മുൻ സുഹൃത്തുമായി സംഘർഷം; യുവതിയെ പിന്തിരിപ്പിക്കാനുള്ള ശ്രമം സംഘർഷമായി; കൂട്ടൂകാരുമായി തിരിച്ചെത്തി ചങ്ങനാശ്ശേരിക്കാരിയുടെ പൂണ്ടുവിളയാട്ടം; പനമ്പിള്ളിനഗറിൽ നൈറ്റ് കഫേ അടിച്ചു തകർത്ത് 'പെൺ പ്രതികാരം'!
- യുവതിയെക്കാൾ ഉയരം കുറവുള്ള റെയ്ക്കിൽ തൂങ്ങി മരിക്കുന്നത് എങ്ങനെ? നിലത്തിരിക്കുന്ന മൃതദേഹത്തിന് ചുറ്റും പണം വലിച്ചെറിഞ്ഞിരിക്കുന്നത് എന്തുകൊണ്ട്? അതിവ സുരക്ഷാ മേഖലയിൽ എത്തിയതും അവ്യക്തത; ചെന്നൈ റെയിൽവേ സ്റ്റേഷനിലെ മലയാളി നഴ്സിന്റെ മരണം ദുരൂഹം
- പാപിയുടെ കൂടെ കൂടി പാപിയായ ശിവനെ സിപിഎമ്മും മുഖ്യമന്ത്രിയും കൈവിട്ടു; പിണറായിയുടെ വാക്ക് വലിയൊരു മുന്നറിയിപ്പ് എന്ന ഗോവിന്ദന്റെ വാക്കുകളിലും നിറയുന്നത് ശാസനാ സ്വഭാവം; ഇപി ജയരാജൻ വീണ്ടും അവധിയെടുത്തേക്കും? ഇടതു കൺവീനർ സ്ഥാനവും ഒഴിയാൻ സന്നദ്ധൻ; സിപിഎം സെക്രട്ടറിയേറ്റ് നിർണ്ണായകമാകും
- ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ
- രാജ്മോഹൻ ഉണ്ണിത്താൻ തുറന്ന് പറയാൻ തുടങ്ങിയാൽ പത്മജ പുറത്തിറങ്ങി നടക്കില്ല; 1973 മുതലുള്ള ചരിത്രം താൻ വിളിച്ചു പറയും; ആ ചരിത്രമൊക്കെ നന്നായിട്ട് അറിയുന്ന ആളാണ് ഞാൻ; എന്റെ അച്ഛൻ കരുണാകരനെല്ല....; പത്മജയെ വെല്ലുവിളിച്ച് ഉണ്ണിത്താൻ; ബിജെപിക്കാരനാകില്ലെന്ന് കാസർഗോഡ് എംപി
- പോളിങ് കുറയുന്നതിന്റെ ഗുണം കിട്ടുക ഇടതുപക്ഷത്തിനോ? ശക്തമായ ത്രികോണ പോര് നടന്നിടത്ത് പോലും വോട്ടർമാരിൽ ആവേശമില്ല; ശതമാനക്കണക്കിൽ വോട്ടിങ് കുറഞ്ഞത് ഏഴ് ശതമാനത്തിൽ അധികം; ചൂടും പ്രതിസന്ധിയായി; ക്രമീകരണങ്ങളിലെ പാളിച്ച ചർച്ചയാക്കാൻ യുഡിഎഫ്; സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടന്നില്ലെന്ന് ആരോപണം
- രാഹുൽ റായ്ബറേലിയിലും പ്രിയങ്ക അമേഠിയിലും മത്സരിക്കുമോ? റോബർട്ട് വാദ്രയെ ഒഴിവാക്കാൻ പുതിയ ഫോർമുലയും ചർച്ചകളിൽ; കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് കമ്മറ്റി യോഗം നിർണ്ണായകം; വരുൺ ഗാന്ധി നോ പറഞ്ഞതോടെ ബിജെപിയും സ്ഥാനാർത്ഥിയെ തേടുന്നു; രാഹുൽ വയനാട് വിടുമോ?
- മൂന്നാറിൽ ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടിൽ യുവതി മരിച്ച സംഭവം; കാരണം ഹൃദയാഘാതാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- അത്യാഡംബര കാറിൽ കറങ്ങി മോഷണം; ആ പണം ഉപയോഗിച്ച് ചെയ്യുക സാമൂഹിക സേവനം; റോഡുകൾ നിർമ്മിച്ചും പാവപ്പെട്ട പെൺകുട്ടികളുടെ മാംഗല്യം നടത്തിയും കൈയടി നേടിയ ബീഹാറിലെ 'റോബിൻഹുഡ്'; ഭാര്യ ജനപ്രതിനിധി; ഇത് റോബിൻഹുഡ് സംവിധായകന്റെ വീട്ടിൽ നിന്നും ഒരു കോടിയുടെ മുതൽ കവർന്ന കള്ളന്റെ കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്