ഹൈക്കമാൻഡ് മനസ്സ് ഡി കെ ശിവകുമാറിനൊപ്പം; എംഎൽഎമാരിൽ ഭൂരിപക്ഷത്തിന്റെയും പിന്തുണ സിദ്ധരാമയ്യക്കും; മുഖ്യമന്ത്രി സ്ഥാനം കീറാമുട്ടി ആയതോടെ എംഎൽഎമാരുടെ മനസ്സറിഞ്ഞും; പ്രഖ്യാപനം ബുധനാഴ്ച്ച ഖാർഗെ നടത്തും; ബലാബലം തെരുവിലേക്കും നീണ്ടത് വിജയശോഭക്കിടെ ക്ഷീണമായി
മറുനാടൻ ഡെസ്ക്
ബെംഗളൂരു: ആൾബലവും സ്വാധീനവുമുള്ള രണ്ട് നേതാക്കൾ. ഇവരിൽ ആരെ മുഖ്യമന്ത്രി കസേരയിൽ വാഴിക്കുമെന്ന തർക്കമാണ് കർണാടക രാഷ്ട്രീയത്തെ ഇപ്പോൾ പിടിച്ചു കുലുക്കുന്നത്. ബിജെപിയെ തറപറ്റിച്ച് വിജയിച്ച കോൺഗ്രസ് സിദ്ധരാമയ്യയെയോ അതോ ഡി കെ ശിവകുമാറിനെയോ തിരഞ്ഞെടുക്കുക എന്ന ആശയക്കുഴപ്പത്തിലാണ്. എംഎൽഎമാരുടെ പിന്തുണയിൽ മുന്നിൽ സിദ്ധരാമയ്യ ആണെങ്കിലും ഹൈക്കമാൻഡിന് താൽപ്പര്യം ഡി കെ ശിവകുമാറിനെയാണ്. അദ്ദേഹമാണ് യഥാർഥ വിജയശിൽപ്പിയെന്നാണ് വിലയിരുത്തൽ അതുകൊണ്ട് തന്നെ കർണാടകയിൽ സസ്പെൻസ് തുടരുകയാണ്.
ഇന്നലെ ചേർന്ന നിയമസഭാകക്ഷിയോഗത്തിൽ ആരാകണം മുഖ്യമന്ത്രി എന്ന കാര്യത്തിൽ തീരുമാനമായില്ല. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെയും കെപിസിസി. അധ്യക്ഷൻ ഡി.കെ. ശിവകുമാറിന്റെയും പേരുകൾ യോഗത്തിൽ ഉയർന്നു. ഇതോടെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ചുതലപ്പെടുത്തുന്ന പ്രമേയം പാസാക്കി യോഗം പിരിഞ്ഞു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട 135 പേരും പങ്കെടുത്ത യോഗം ഐകകണ്ഠ്യേന ഈ തീരുമാനമെടുത്തത്. കോൺഗ്രസ് ദേശീയ നേതൃത്വം നിരീക്ഷകരായി അയച്ച നേതാക്കൾ തിരഞ്ഞെടുക്കപ്പെട്ട എല്ലാവരെയും ഒറ്റയ്ക്കൊറ്റയ്ക്ക് കാണ്ടിട്ടുണ്ട്. തുടർന്ന് ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും. ഇതുകൂടി പരിഗണിച്ചാവും അന്തിമതീരുമാനം. സിദ്ധരാമയ്യയ്ക്കാണ് ഭൂരിഭാഗം എംഎൽഎ.മാരുടെയും പിന്തുണയെന്നാണ് സൂചന. മുതിർന്ന നേതാവെന്ന പരിഗണനയും ജനകീയനെന്ന പ്രതിച്ഛായയും അദ്ദേഹത്തിന് അനുകൂലഘടകങ്ങളാണ്. ഒരുതവണ മുഖ്യമന്ത്രിയായതിന്റെ പരിചയസമ്പത്തും അദ്ദേഹത്തിനുവേണ്ടി വാദിക്കുന്നവർ ഉയർത്തിക്കാട്ടുന്നു.
2013-ലാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായത്. അന്നത്തെ സർക്കാർ ഇന്ദിരാ കാന്റീൻ പോലുള്ള ജനകീയ പദ്ധതികൾ നടപ്പാക്കി സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെന്നിരുന്നു. 75 വയസ്സുള്ള അദ്ദേഹത്തിന് ഒരുതവണകൂടി അവസരം നൽകണമെന്നാണ് പിന്തുണയ്ക്കുന്നവർ ആവശ്യപ്പെടുന്നത്. ഇത്തവണത്തേത് അവസാന തിരഞ്ഞെടുപ്പാണെന്ന് സിദ്ധരാമയ്യ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ടവരിൽ പലരും, മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഡി.കെ. ശിവകുമാറിനെ അനുകൂലിക്കുന്നവരാണ്. പുതുമുഖങ്ങളായ പലർക്കും മത്സരിക്കാൻ അവസരമൊരുക്കിയത് അദ്ദേഹമാണ്. 135 സീറ്റുമായി പാർട്ടിയെ വൻവിജയത്തിലേക്ക് നയിച്ചത് ശിവകുമാറാണെന്ന് അവർ വാദിക്കുന്നു. പാർട്ടി ഹൈക്കമാൻഡിന്റെ പിന്തുണയും അദ്ദേഹത്തിനാണ്. മറ്റു സംസ്ഥാനങ്ങളിൽ പാർട്ടി പ്രതിസന്ധി നേരിടുമ്പോൾ തന്ത്രപരമായി പരിഹരിക്കാൻ ദേശീയനേതാക്കൾ സഹായം തേടുന്നയാളാണ് ശിവകുമാർ.
പാർട്ടിയെ സംഘടനാപരമായി മുന്നോട്ടുനയിക്കുന്ന മികവും അനുകൂലഘടകമാണ്. എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ശിവകുമാറിനൊപ്പം നിൽക്കുമെന്നാണ് വിലയിരുത്തൽ. 2013-ൽ മല്ലികാർജുൻ ഖാർഗെ മുഖ്യമന്ത്രിപദത്തിനടുത്തെത്തിയപ്പോൾ അദ്ദേഹത്തെ തട്ടിമാറ്റിയാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായത്. ആദ്യഘട്ടത്തിൽ സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രിസ്ഥാനം നൽകുകയും പിന്നീട് കെപിസിസി. അധ്യക്ഷൻ ഡി.കെ. ശിവകുമാറിന് കൈമാറുകയും ചെയ്യാമെന്ന അഭിപ്രായവുമുയരുന്നുണ്ട്. സിദ്ധരാമയ്യ മുഖ്യമന്ത്രിയായാൽ ശിവകുമാറിന് ആഭ്യന്തരവകുപ്പ് ഉൾപ്പെടെയുള്ള ഉപമുഖ്യമന്ത്രിസ്ഥാനം നൽകാൻ നേതൃത്വം തയ്യാറായേക്കുമെന്നാണ് സൂചന.
നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിന് പാർട്ടി നിയമിച്ച നിരീക്ഷകരായ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി സുശീൽ കുമാർ ഷിന്ദേ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി ജിതേന്ദ്ര സിങ്, ദീപക് ബാബറിയ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. എ.ഐ.സി.സി. ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല എന്നിവരും പങ്കെടുത്തു.
വൻ വിജയത്തിന്റെ ശോഭ കെടുത്തിയ പോസ്റ്റർ യുദ്ധം
അതേസമയം വൻ വിജയത്തിന്റെ ശോഭ കെടുത്തമോ രണ്ട് നേതാക്കൾ തമ്മിലുള്ള ശക്തിപ്രകടനമെന്ന ആശങ്കയാണ് ഉണ്ടായിരിക്കുന്നത്. സിദ്ധരാമയ്യ, ഡി.കെ ശിവകുമാർ പക്ഷങ്ങളുടെ ശക്തിപ്രകടനം കണ്ടാണ് ഇന്നലെ ബെംഗളൂരു ഉണർന്നത്. വൈകിട്ട് ബെംഗളൂരു പാലസ് റോഡിലെ ഷാംഗ്രിലാ ഹോട്ടലിൽ നടന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിലും ഇതു തുടർന്നു. വൈകിട്ട് 5.30 മുതൽ പാർട്ടി എംഎൽഎമാരുടെ വാഹനങ്ങൾ യോഗസ്ഥലത്തേക്ക് എത്തിത്തുടങ്ങി. 6.30ന് യോഗത്തിനായി സിദ്ധരാമയ്യ എത്തി.
ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ ചിത്രം പതിച്ച പതാകകളും പ്ലക്കാർഡുകളുമായി അനുയായികൾ കാറിനു മുന്നിൽ മുദ്രാവാക്യം വിളിച്ചു. ഇന്നാണ് ശിവകുമാറിന്റെ ജന്മദിനമെന്നും സമ്മാനമായി അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണമെന്നും അവർ ആവശ്യപ്പെട്ടു. 'സിദ്ധു, സിദ്ധു' എന്ന മുദ്രാവാക്യവുമായി സിദ്ധരാമയ്യയുടെ അനുയായികളും നിരത്തിൽ അണിനിരന്നു. രാത്രി 7.09ന് ശിവകുമാർ എത്തിയതോടെയാണ് കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിനു തുടക്കമായത്.
സിദ്ധരാമയ്യയേയും ശിവകുമാറിനേയും പിന്തുണച്ചുകൊണ്ടുള്ള പോസ്റ്റർ യുദ്ധമാണ് നഗരത്തിലെങ്ങും. ഇന്നലെ രാവിലെ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ അദ്ദേഹത്തിന്റെ വസതിയിലെത്തി സിദ്ധരാമയ്യ സന്ദർശിച്ചു. ശിവകുമാർ രാവിലെ തുമക്കൂരു നോൻവിനെക്കെരെ കാടു സിദ്ധേശ്വര മഠത്തിൽ എത്തി ആത്മീയഗുരുവിനെ സന്ദർശിച്ചു. തുടർന്ന് ശിവകുമാറിന്റെ സുമുദായമായ വൊക്കലിഗ മഠാധിപതികൾ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം കോൺഗ്രസ് നേതൃത്വത്തിനു മുന്നിൽവച്ചു. തുമക്കൂരുവിലെ ലിംഗായത്ത് സിദ്ധഗംഗാ മഠത്തിലും ശിവകുമാർ സന്ദർശനം നടത്തി പിന്തുണ തേടിയിരുന്നു. ഇതേവരെ സ്ഥാനമാനങ്ങളൊന്നും ചോദിച്ചിട്ടില്ലാത്ത താനും മുഖ്യമന്ത്രിയാകാനുണ്ടെന്ന് ഇതിനുശേഷമാണ് അദ്ദേഹം പറഞ്ഞത്. സിദ്ധരാമയ്യയുമായി തനിക്കു വ്യക്തിപരമായി അഭിപ്രായഭിന്നതകളൊന്നും ഇല്ലെന്നും വ്യക്തമാക്കി.
ജയിച്ചത് 9 മുസ്ലിം സ്ഥാനാർത്ഥികൾ, സംവരണ മണ്ഡലങ്ങളിൽ ജയിക്കാതെ ബിജെപി
മുസ്ലിം വിഭാഗത്തിൽ നിന്ന് വിജയിച്ച 9 പേരും കോൺഗ്രസുകാർ. 15 പേരാണ് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചത്. ജനതാദൾ (എസ്) 23 മണ്ഡലങ്ങളിൽ മുസ്ലിം സ്ഥാനാർത്ഥികളെ നിർത്തിയെങ്കിലും ആരും വിജയിച്ചില്ല. മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവർക്ക് ബിജെപി സീറ്റ് നൽകിയിരുന്നില്ല. അതേസമയം 15 പട്ടികവർഗ സംവരണ മണ്ഡലങ്ങളിൽ ഒന്നിൽപ്പോലും വിജയിക്കാനാകാതെ ബിജെപി തകർന്നടിഞ്ഞു. ദളിത് വിഭാഗം കൈവിട്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ തീരുമാനം.
ഇതിൽ 14 സീറ്റുകളും കോൺഗ്രസ് നേടിയപ്പോൾ ഒരെണ്ണം ജനതാദളിനു (എസ്) ലഭിച്ചു. 36 പട്ടികജാതി സംവരണ സീറ്റുകളിൽ 21 എണ്ണം നേടി കോൺഗ്രസ് മുന്നിലെത്തി. 12 എണ്ണത്തിൽ ബിജെപി വിജയിച്ചു. 3 സീറ്റുകൾ ദളിനു ലഭിച്ചു. പട്ടിക ജാതി സംവരണം 15ൽ നിന്ന് 17 ശതമാനമായും പട്ടിക വർഗത്തിന്റേത് 3ൽ നിന്ന് 7 ശതമാനമായും ബിജെപി സർക്കാർ ഉയർത്തിയിരുന്നു. ഇതിൽത്തന്നെ പട്ടിക ജാതിക്കിടയിൽ ഉപസംവരണം നടപ്പിലാക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ ഇവ തിരഞ്ഞെടുപ്പിൽ വോട്ടായില്ലെന്നാണ് ഫലങ്ങൾ തെളിയിക്കുന്നത്.
അതേസമയം ബെള്ളാരി ഖനി ലോബിയിലെ സഹോദരങ്ങളിൽ ബിജെപിക്കൊപ്പം നിന്ന സോമശേഖര റെഡ്ഡിയും (ബെള്ളാരി സിറ്റി) കരുണാകര റെഡ്ഡിയും (ഹരപ്പനഹള്ളി) തോറ്റു; കെആർപിപി എന്ന സ്വന്തം പാർട്ടിയുമായി മത്സരിച്ച ജനാർദന റെഡ്ഡി (ഗംഗാവതി) ജയിച്ചു. സോമശേഖര റെഡ്ഡിയും ജനാർദന റെഡ്ഡിയുടെ ഭാര്യ അരുണ ലക്ഷ്മിയും തമ്മിലുള്ള കുടുംബപ്പോരിലൂടെ ശ്രദ്ധേയമായ ബെള്ളാരി സിറ്റിയിൽ വിജയിച്ചത് കോൺഗ്രസിന്റെ നാര ഭാരത് റെഡ്ഡി.
കനക്പുരയിലെ സിറ്റിങ് എംഎൽഎ കെപിസിസി അധ്യക്ഷൻ ഡി.െക ശിവകുമാറിനെ കെട്ടുകെട്ടിക്കാൻ ബിജെപി രംഗത്തിറക്കിയ വൊക്കലിഗ നേതാവും മുൻ മന്ത്രിയുമായ ആർ.അശോകയ്ക്ക് കെട്ടിവച്ച കാശ് നഷ്ടപ്പെടും. 19753 വോട്ടുകൾ നേടിയ അശോക മൂന്നാംസ്ഥാനത്താണെത്തിയത്. എന്നാൽ, സിറ്റിങ് സീറ്റായ പത്മനാഭനഗറിൽ ജയിച്ചതിനാൽ എംഎൽഎയായി നിയമസഭയിലുണ്ടാകും.
കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയെ തറപറ്റിക്കാൻ ബിജെപി രംഗത്തിറക്കിയ മുൻ മന്ത്രി സോമണ്ണയ്ക്ക് മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും (വരുണ, ചാമരാജ്നഗർ) അടിതെറ്റി. വരുണയിൽ 46163 വോട്ടുകൾക്കാണ് സിദ്ധരാമയ്യ സോമണ്ണയെ പരാജയപ്പെടുത്തിയത്. ചാമരാജ്നഗറിൽ കോൺഗ്രസിലെ പുട്ടരംഗഷെട്ടിയോട് 7533 വോട്ടുകൾക്കായിരുന്നു സോമണ്ണയുടെ പരാജയം. അതിനിടെ ബിജെപിക്കേറ്റ തിരിച്ചടി വിശദമായി അവലോകനം ചെയ്യുമെന്ന് പടിയിറങ്ങിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. മേഖല, മണ്ഡല അടിസ്ഥാനത്തിൽ പാർട്ടിയുടെ പ്രകടനം വിലയിരുത്തും. കോൺഗ്രസ് വിശേഷിപ്പിച്ചതു പോലെ ഇതു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാജയമല്ല. അദ്ദേഹം രാജ്യത്തിന്റെ മുഴുവൻ നേതാവാണ്. ബെംഗളൂരുവിലെ പാർട്ടി ആസ്ഥാനത്ത് നടന്ന യോഗത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ അധ്യക്ഷനായിരുന്നു
തന്റെ തോൽവിക്ക് ന്യായീകരണവുമായി മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറുമെത്തി. വോട്ടർമാർക്കു പണം നൽകിയാണു ബിജെപി തന്നെ പരാജയപ്പെടുത്തിയതെന്നു മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ. ബിജെപി സീറ്റു നിഷേധിച്ചതിനെ തുടർന്ന് ഹൂബ്ലിധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച ഷെട്ടർ ബിജെപിയുടെ മഹേഷ് തേങ്കിനക്കായിയോട് 34,289 വോട്ടുകൾക്കു പരാജയപ്പെട്ടിരുന്നു. ബിജെപിയുടെ പണക്കൊഴുപ്പും സമ്മർദ തന്ത്രങ്ങളുമാണു പരാജയത്തിന്റെ കാരണം. വീടുകൾ തോറും കയറി ബിജെപി പ്രവർത്തകർ പണം നൽകി. തന്റെ പരാജയം ഉറപ്പാക്കാൻ നടത്തിയ കഠിന പ്രയത്നം ബിജെപിയുടെ വമ്പൻ പരാജയത്തിനു കാരണമായി.
- TODAY
- LAST WEEK
- LAST MONTH
- എട്ടിൽ ജയമുറപ്പിച്ച് ഇടതുപക്ഷം; പോളിങ് കുറഞ്ഞത് സിപിഎമ്മിന് ആഹ്ലാദം; ഇരുപതും നേടുമെന്ന വിലയിരുത്തലിൽ യുഡിഎഫ്; തിരുവനന്തപുരവും തൃശൂരും പ്രതീക്ഷിച്ച് ബിജെപി; കൂട്ടിക്കിഴക്കലുകളിലെ മുന്നണി പ്രതീക്ഷകൾ ഇങ്ങനെ; ഇത് തരംഗം മാറി നിന്ന കേരളാ വോട്ടെടുപ്പ്
- പാപിയുടെ കൂടെ ശിവശങ്കരൻ കൂടിയാൽ ശിവശങ്കരനും പാപിയാകും! അഡ്വ ജയശങ്കറിന്റെ ഈ വാക്കുകളിൽ നിറയുന്നതും പിണറായി കൂട്ടുകെട്ടിന്റെ കാണാപ്പുറങ്ങൾ; നടപടി എടുത്താൽ ഇപി പൊട്ടിത്തെറിക്കുമോ? വിനു വി ജോണിന്റെ 'കുതിരപ്പവൻ' ചർച്ചകളിൽ എത്തുമ്പോൾ
- ടീച്ചർ അമ്മ വിളി പോലും പാർട്ടി സർക്കിളിന് അപ്പുറം വലിയ രീതിയിൽ ഏശിയിട്ടില്ല; മട്ടന്നൂരിലെ വലിയ വിജയത്തിന് ശേഷം ടീച്ചറുടെ പൊളിറ്റിക്കൽ ഗ്രാഫിൽ നല്ല വേരിയേഷൻ ഉണ്ടായിരുന്നു; പൊരിഞ്ഞ പോരാട്ടം നടന്ന വടകരയിൽ ഷാഫി പറമ്പിലിന് ഒരുലക്ഷത്തിലേറെ ഭൂരിപക്ഷം; പ്രവചനവുമായി റാഷിദ് സി പി
- മദ്യലഹരിയിൽ മുൻ സുഹൃത്തുമായി സംഘർഷം; യുവതിയെ പിന്തിരിപ്പിക്കാനുള്ള ശ്രമം സംഘർഷമായി; കൂട്ടൂകാരുമായി തിരിച്ചെത്തി ചങ്ങനാശ്ശേരിക്കാരിയുടെ പൂണ്ടുവിളയാട്ടം; പനമ്പിള്ളിനഗറിൽ നൈറ്റ് കഫേ അടിച്ചു തകർത്ത് 'പെൺ പ്രതികാരം'!
- ഇ പി മിണ്ടിയാൽ പിണറായി അകത്താവും; പാപികളുമായി ബന്ധം വന്നത് പാർട്ടിക്കുവേണ്ടി; പോളിങ് ദിന വിവാദം ഒതുക്കാൻ വേണ്ടി; പി ജയരാജൻ മുതൽ ശൈലജ ടീച്ചർ വരെ ഒതുക്കപ്പെട്ടു; കയറി വരുന്നത് ശശിയും റിയാസും; നേതാക്കളെ ഒന്നൊന്നായി അരിഞ്ഞ് സിപിഎമ്മിൽ സമ്പുർണ്ണ പിണറായിസം!
- യുവതിയെക്കാൾ ഉയരം കുറവുള്ള റെയ്ക്കിൽ തൂങ്ങി മരിക്കുന്നത് എങ്ങനെ? നിലത്തിരിക്കുന്ന മൃതദേഹത്തിന് ചുറ്റും പണം വലിച്ചെറിഞ്ഞിരിക്കുന്നത് എന്തുകൊണ്ട്? അതിവ സുരക്ഷാ മേഖലയിൽ എത്തിയതും അവ്യക്തത; ചെന്നൈ റെയിൽവേ സ്റ്റേഷനിലെ മലയാളി നഴ്സിന്റെ മരണം ദുരൂഹം
- രാജ്മോഹൻ ഉണ്ണിത്താൻ തുറന്ന് പറയാൻ തുടങ്ങിയാൽ പത്മജ പുറത്തിറങ്ങി നടക്കില്ല; 1973 മുതലുള്ള ചരിത്രം താൻ വിളിച്ചു പറയും; ആ ചരിത്രമൊക്കെ നന്നായിട്ട് അറിയുന്ന ആളാണ് ഞാൻ; എന്റെ അച്ഛൻ കരുണാകരനെല്ല....; പത്മജയെ വെല്ലുവിളിച്ച് ഉണ്ണിത്താൻ; ബിജെപിക്കാരനാകില്ലെന്ന് കാസർഗോഡ് എംപി
- ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ
- പാപിയുടെ കൂടെ കൂടി പാപിയായ ശിവനെ സിപിഎമ്മും മുഖ്യമന്ത്രിയും കൈവിട്ടു; പിണറായിയുടെ വാക്ക് വലിയൊരു മുന്നറിയിപ്പ് എന്ന ഗോവിന്ദന്റെ വാക്കുകളിലും നിറയുന്നത് ശാസനാ സ്വഭാവം; ഇപി ജയരാജൻ വീണ്ടും അവധിയെടുത്തേക്കും? ഇടതു കൺവീനർ സ്ഥാനവും ഒഴിയാൻ സന്നദ്ധൻ; സിപിഎം സെക്രട്ടറിയേറ്റ് നിർണ്ണായകമാകും
- ഈശ്വരനെ വിശ്വസിച്ച് നല്ലത് പ്രതീക്ഷിക്കുന്ന സുരേഷ് ഗോപി; അനുജത്തിയുടെ ബൂത്തിൽ അടക്കം ഒന്നാമനായി ജയിച്ചു കയറുമെന്ന് മുരളീധരൻ; നല്ല മാർജിനിലെ വിജയം പ്രതീക്ഷിക്കുന്ന സുനിൽകുമാർ; തൃശൂരിൽ സ്ഥാനാർത്ഥികളുടെ മനസ്സിൽ ഇപ്പോഴും 'പൂരാവേശം'! ത്രികോണത്തിലും മൂവർക്കും പ്രതീക്ഷ മാത്രം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- അത്യാഡംബര കാറിൽ കറങ്ങി മോഷണം; ആ പണം ഉപയോഗിച്ച് ചെയ്യുക സാമൂഹിക സേവനം; റോഡുകൾ നിർമ്മിച്ചും പാവപ്പെട്ട പെൺകുട്ടികളുടെ മാംഗല്യം നടത്തിയും കൈയടി നേടിയ ബീഹാറിലെ 'റോബിൻഹുഡ്'; ഭാര്യ ജനപ്രതിനിധി; ഇത് റോബിൻഹുഡ് സംവിധായകന്റെ വീട്ടിൽ നിന്നും ഒരു കോടിയുടെ മുതൽ കവർന്ന കള്ളന്റെ കഥ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്