Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

'ബ്രോ ഡാഡി'യെ അനുകരിച്ച് കൊച്ചുമിടുക്കൻ; ചിത്രത്തിലെ ഗാനരംഗം അനുകരിച്ചത് മോഹൻലാലിന്റെ അടുത്ത സുഹൃത്ത് സമീർ ഹംസയുടെ മകൻ; വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് സൂപ്പർതാരം; ഏറ്റെടുത്ത് ആരാധകർ

'ബ്രോ ഡാഡി'യെ അനുകരിച്ച് കൊച്ചുമിടുക്കൻ; ചിത്രത്തിലെ ഗാനരംഗം അനുകരിച്ചത് മോഹൻലാലിന്റെ അടുത്ത സുഹൃത്ത് സമീർ ഹംസയുടെ മകൻ; വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് സൂപ്പർതാരം; ഏറ്റെടുത്ത് ആരാധകർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമായ 'ബ്രോ ഡാഡി' ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. പൃഥ്വിരാജ് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുകയും ചെയ്തിരുന്നു. 'ബ്രോ ഡാഡി' ചിത്രത്തിലെ മോഹൻലാലിന്റെ രംഗങ്ങൾ ഒരു കൊച്ചു മിടുക്കൻ അനുകരിച്ചതാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്.



സിനിമയിലെ മോഹൻലാലിന്റെ ചില രംഗങ്ങൾ ഒരു കൊച്ചു മിടുക്കൻ അനുകരിച്ചതാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മോഹൻലാലിന്റെ അടുത്ത സുഹൃത്തും വ്യവസായിയുമായ സമീർ ഹംസയുടെ മകൻ ഷഹ്‌റാനാണ് ബ്രോ ഡാഡിയിലെ ഗാനരംഗം അനുകരിച്ചത്. മോഹൻലാലും വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

      View this post on Instagram

A post shared by Shahraansameer (@shahraansameer)

'ബ്രോ ഡാഡി' ചിത്രത്തിലെ മോഹൻലാലിന്റെ മാനറിസങ്ങൾ അനുകരിക്കുന്ന ഷഹ്‌റാന്റെ വീഡിയോ ഹിറ്റായിരിക്കുകയാണ്. കല്യാണി പ്രിയദർശനും മോഹൻലാലുമൊക്കെ വീഡിയോ ഇൻസ്റ്റാഗ്രാം സ്റ്റോറിയാക്കുകയും ചെയ്തു. ഒരു കോമഡി ചിത്രമായിട്ടായിരുന്നു 'ബ്രോ ഡാഡി' എത്തിയത്.

ജനുവരിയിലാണ് ബ്രോ ഡാഡി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്തത്. ലൂസിഫറിന് ശേഷം മോഹൻലാലും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. മോഹൻലാലിന്റെ മകന്റെ വേഷമാണ് ചിത്രത്തിൽ പൃഥ്വിരാജ് ചെയ്യുന്നത്. മീന, കനിഹ, കല്യാണി പ്രിയദർശൻ, ലാലു അലക്സ്, ജഗദീഷ്, സൗബിൻ എന്നിങ്ങനെ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്ത്. ഒരു ഫൺ-ഫാമിലി ഡ്രാമയാണ് 'ബ്രോ ഡാഡി'യെന്ന് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചപ്പോൾ തന്നെ പറഞ്ഞിരുന്നു. ശ്രീജിത്ത് എനും ബിബിൻ ജോർജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയത്. ഒട്ടേറെ രസകമായ രംഗങ്ങൾ 'ബ്രോ ഡാഡി'യിലുണ്ടായിരുന്നു.

'ബ്രോ ഡാഡി' ചിത്രം സംവിധാനം ചെയ്തതിനെ കുറിച്ച് പൃഥ്വിരാജ് റിലീസിന് മുന്നേ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഞാൻ ആകസ്മികമായി ഒരു സംവിധായകൻ ആയി മാറിയതാണ്. സ്വന്തം രീതിയിൽ സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും 'ലൂസിഫർ' ഞാൻ സംവിധാനം ചെയ്യണമെന്ന് മുരളി ഗോപി ചിന്തിച്ചതുകൊണ്ടാണ് സംഭവിച്ചത്. എന്നെ വിശ്വസിച്ചു. 'ബ്രോ ഡാഡി' സിനിമയുടെ തിരക്കഥാകൃത്തുക്കളായ ബിബിനും ശ്രീജിത്തും വിവേക് രാമദേവൻ വഴിയാണ് എന്നിലേക്ക് എത്തുന്നത്. എന്തുകൊണ്ടാണ് അവർ സിനിമയ്ക്ക് ഞാൻ യോജിച്ചതാണെന്ന് ആലോചിച്ചതെന്ന് ഇപ്പോഴും എനിക്ക് അറിയില്ല. പക്ഷേ അവർ അങ്ങനെ ആലോചിച്ചതിൽ ഞാൻ സന്തോഷവാനാണ്.

'ബ്രോ ഡാഡി' സിനിമ 'ലൂസിഫറി'ൽ നിന്ന് വളരെ വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ അത്തരം സിനിമ ചെയ്യാൻ പൂർണമായും മാറിചിന്തിക്കണം. ആവേശമുള്ള ഒരു റിസ്‌കാണ് ഇത്. ഞാനത് ചെയ്തു. എന്നിൽ ലാലേട്ടൻ വിശ്വസിച്ചതിന് അദ്ദേഹത്തോട് എന്നും കടപ്പെട്ടിരിക്കും. ആന്റണി പെരുമ്പാവൂർ തനിക്ക് ഒപ്പം നിന്നു. സാങ്കേതികപ്രവർത്തകർ, അസിസ്റ്റന്റ്‌സ്, സുഹൃത്തുക്കൾ തുടങ്ങി എല്ലാവരോടും നന്ദി. മികച്ച അഭിനേതാക്കളും തനിക്കൊപ്പം നിന്നതിൽ നന്ദിയെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

'ബ്രോ ഡാഡി' ചിത്രത്തിന്റെ ഷൂട്ടിംഗിൽ ഒരുപാട് തമാശകളുണ്ടായി കാണുമ്പോൾ നിങ്ങൾക്കും അത് അനുഭവിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. പൃഥ്വിരാജിന്റെ പ്രതീക്ഷകൾ പോലെ ചിത്രം വൻ ഹിറ്റായി മാറുകയും ചെയ്തു. മീനയായിരുന്നു മോഹൻലാലിന് ചിത്രത്തിന് നായികയായി എത്തിയത്. 'ബ്രോ ഡാഡി' ചിത്രത്തിൽ പൃഥ്വിരാജിന്റെ ജോഡിയായിരുന്നു കല്യാണി പ്രിയദർശൻ.

മോഹൻലാലിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത് 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടാ'ണ്. ബി ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തത്. ഒരു കംപ്ലീറ്റ്‌മോഹൻലാൽ ഷോയാണ് ചിത്രമെന്നായിരുന്നു അഭിപ്രായങ്ങൾ. 'ആറാട്ട്' എന്ന ചിത്രത്തിന് വമ്പൻ ഓപ്പണിംഗാണ് കിട്ടിയത്.

ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ എഴുതിയത് ഉദയ് കൃഷ്ണയായിരുന്നു. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തിൽ പ്രധാന സ്ത്രീ കഥാപാത്രമായിഎത്തിയത്. നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരന്നു. കെജിഎഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP