സംവിധായകനാണ് സ്റ്റാർ, തിരക്കഥ ബ്ലൂപ്രിന്റും; നിർണ്ണായകത്തെ പ്രേക്ഷകരിലെത്തിച്ച് മൗത്ത് പബ്ലിസിറ്റി; പാഷനെ തർക്കുന്ന ഇഡിയറ്റുകളുടെ നിരൂപണത്തോട് താൽപ്പര്യവുമില്ല; മറുനാടനോട് എല്ലാം തുറന്ന് പറഞ്ഞ് വികെ പ്രകാശ്
പരസ്യചിത്രങ്ങളാണ് വികെ പ്രകാശ് എന്ന സംവിധായകന്റെ കരുത്തും കാതലും. വെള്ളിത്തിര കീഴടക്കാനെത്തിയപ്പോഴും ആ കനൽ കൂടെ കൂട്ടി. പുനരധിവാസം മുതൽ നിർണ്ണായകം വരെ നീളുന്ന സിനിമാ സംവിധായക വേഷം. ഒരിക്കലും വ്യത്യസ്തയില്ലാത്തതൊന്നും വികെ പ്രകാശ് എന്ന സംവിധായകൻ മലയാളിക്ക് മുന്നിലെത്തിച്ചില്ല. അതു തന്നെയാണ് നിർണ്ണായകമെന്ന ആസിഫലി ചിത്രത്തിനും പറയാനുള്ളത്. ഫിലിം മേക്കിംഗിനെ പാഷനായി കണ്ട് സിനിമ ചെയ്യുന്ന സംവിധായകൻ. ഇനിയും മലയാളിക്കായി അദ്ദേഹം ഒരുക്കുക ഇത്തരം പുതുമകൾ തന്നെയാകും.
മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി പത്തിലധികം ചലച്ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ട്രെൻഡ്‌സ് എന്ന പേരിലുള്ള പരസ്യചിത്ര നിർമ്മാണ സ്ഥാനപനത്തിന്റെ ഉടമ കൂടിയാണ് അദ്ദേഹം. 2000ൽ പുറത്തിറങ്ങിയ പുനരധിവാസം ആണ് വി.കെ. പ്രകാശ് സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം. ഈ ചിത്രത്തിന് ഏറ്റവും നല്ല മലയാളചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. ഏറ്റവും പുതിയ ചിത്രമായ നിർണ്ണായകവും ചർച്ചയാകുകയാണ്. ഈ അവസരത്തിൽ തന്റെ സിനിമാ ജീവിതത്തെ കുറിച്ചും പ്രതീക്ഷകളെ കുറിച്ചും വികെ പ്രകാശ് മറുനാടൻ മലയാളിയോട് മനസ്സ് തുറക്കുന്നു.
പ്രേമത്തിനൊപ്പം നിർണായകം. കാലം തെറ്റി വന്ന ചിത്രമാണോ നിർണായകം?
നിർണായകം ഒരിക്കലും കാലം തെറ്റി വന്ന സിനിമ അല്ല. കാലഘട്ടത്തിന്റെ സിനിമയാണ് നിർണായകമെന്ന് നിർണായകം കണ്ടിറങ്ങുന്ന ഓരോരുത്തരും പറയുന്നു. സ്‌കൂൾ വെക്കേഷൻ ആയതുകൊണ്ട് തന്നെ മെയ് 15 നോട് കൂടി ഇറങ്ങാനിരുന്ന സിനിമയാണിത്. പക്ഷെ പല കാരണങ്ങൾകൊണ്ടും അത് ജൂൺ അഞ്ചിനാണ് റിലീസ് ചെയ്തത്. പക്ഷെ ഞങ്ങൾക്കൊരു കോൺഫിഡൻസ് ഉണ്ടായിരുന്നു ഈ സിനിമയിൽ. അധികം പ്രമോഷനില്ലാതിരുന്നിട്ടുകൂടി സിനിമ റിലീസ് ആയ ദിവസം മുതൽ ഈ ദിവസം വരെ മികച്ച പ്രതികരണങ്ങൾ തന്നെയാണ് ലഭിക്കുന്നത്.
ഓരോ ദിവസവും കളക്ഷൻ ഗ്രാഫും ഉയരുന്നുണ്ട്. സാധാരണക്കാരന്റെ സിനിമയാണ് ഇത്. മൗത്ത് പബ്ലിസിറ്റി കൊണ്ട് മാത്രം ആണ് ഈ സിനിമ കാണാൻ ആളുകളെത്തുന്നത്. ആളുകൾ സിനിമ കാണാൻ കയറുന്നത് ഈ സിനിമയുടെ മെറിറ്റ്‌കൊണ്ട് തന്നെയാണ്. നല്ല സിനിമ ചെയ്താൽ അത് ജനങ്ങൾ ഏറ്റെടുക്കും അതിനൊരു സമയം കൊടുക്കണമെന്നു മാത്രം.
എല്ലാ വികെപി ചിത്രങ്ങളും ഒരോ സ്‌റ്റൈൽ ആണ്. എല്ലാ സിനിമകളും അതിന്റെ പ്രത്യേകതകൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മനഃപൂർവമായ ശ്രമമാണോ അത്?
തുറന്നു പറഞ്ഞാൽ അത് മനഃപൂർവമായ ഒരു ശ്രമമേയല്ല. പക്ഷെ സിനിമയെ കൂടുതൽ അറിയുകയും പഠിക്കുകയും ചെയ്യുന്നു. പഠിക്കുന്നതിന്റെ ഭാഗമാണ് അത്. കണ്ട് ശീലിച്ച സിനിമകളോ, സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്ന് നേടിയ അറിവോ നല്ല ഒരു സൗന്ദര്യ ശാസ്ത്രമോ ഒക്കെ പഠിച്ചതിന്റെ ഭാഗമായി വരുന്നതാണ്. ഒരിക്കലും അതൊരു മനഃപൂർവമായ കാര്യമല്ല. ബോബി സഞ്ജയ് യുടെ സ്‌ക്രിപ്റ്റിലും ആ ഒരു ഇൻഡിവിഡ്വാലിറ്റി ഉണ്ട്. ഈ രണ്ട് ഘടകങ്ങളും സമ്മേളിച്ച് ഉണ്ടായതാണ് ഈ സിനിമയുടെ വിജയം. എന്റെ മികച്ച സിനിമകൾ എല്ലാം തന്നെ അങ്ങനെയാണ്. ജനങ്ങളിലേക്ക് മികച്ച ആശയവിനിമയം നടത്തിയില്ലെങ്കിൽ സിനിമ ഉദ്ദേശിക്കുന്ന ലക്ഷ്യം ഒരിക്കലും സാധിക്കില്ല. നിർണായകത്തിന് ബോബി- സഞ്ജയ്യുടെ തിരക്കഥ വളരെ പ്രധാനപ്പെട്ട ഒരു ഘടകം തന്നെയാണ്.
മറ്റെന്തൊക്കെ ഘടകങ്ങളാണ് നിർണായകം എന്ന ചിത്രത്തെ പൂർണമാക്കുന്നത് ?
ബോബി സഞ്ജയ്യുടെ തിരക്കഥ വളരെ പ്രധാന ഘടകമാണ്. മറ്റൊന്ന് ഇതിലഭിനയിച്ച നടന്മാരാണ്. പ്രേം പ്രകാശ്, സുധീർ കരമന, നെടുമുടി വേണു, ആസിഫ് അലി. അങ്ങനെ ഓരോ നടന്മാരും ഈ സിനിമ വളരെയധികം ഡെഡിക്കേഷനോട് കൂടിത്തന്നെയാണ് അഭിനയിച്ചിട്ടുള്ളത്. രണ്ടാമത്തേത് ഇത് ഒട്ടും നാടകീയതയില്ലാതെ യഥാർഥ ജീവിതം പോലെ തന്നെയാണ് എടുത്തിരിക്കുന്നത്. ഈ സിനിമയുടെ പ്രമേയവുമതു തന്നെയാണ്. കാണുന്ന ഏതൊരാൾക്കും ഈ കഥയിൽ പറയുന്ന അനുഭവവുമായി സ്വന്തം അനുഭവത്തെ തട്ടിച്ചുനോക്കാൻ കഴിയും. അത് ഏതൊരാളും ജീവിതത്തിൽ നേരിട്ടിട്ടുണ്ടാകാവുന്ന അനുഭവമാണ്. നായകനും നായികയുമായി മരത്തിനു ചുറ്റും പ്രണയിച്ചു നടക്കുന്നതോ നാടകീയമായ രംഗങ്ങളിലൂടെ യുഗ്മ ഗാനം പാടുന്നതോ പ്രകീക്ഷിക്കുന്നവർക്ക് ഇത് നിരാശമാത്രമേ നൽകൂ. ഇതിൽ മരംചുറ്റി പ്രേമമില്ല. വളരെ പക്വതയോടെയാണ് പ്രണയം കൈകാര്യം ചെയ്യുന്നത്. അതും കാലഘട്ടത്തിനനുസരിച്ചാണ് ചെയ്തിരിക്കുന്നത്. ഇന്നത്തെ യുവാക്കൾ പ്രണയത്തെ പോലും പണ്ടത്തെ പോെലയല്ല കാണുന്നത്. മരം ചുറ്റി പ്രേമമോ കത്തുകൾ കൈമാറുന്നതോ ഒന്നും അല്ല ഉള്ളത്. ഇന്നത്തെ കുട്ടികൾ വളരെ പ്രാക്റ്റിക്കൽ ആണ്.
എന്തുകൊണ്ട് ആസിഫ് അലിയും പ്രേംപ്രകാശും?
19 വയസ്സുള്ള ഒരു കഥാപാത്രമാണ് എനിക്ക് വേണ്ടിയിരുന്നത്. പക്വതയുള്ള എന്നാൽ പ്രായത്തിന്റെ നിഷികളങ്കതയിൽ നിന്നു കൊണ്ട് അഭിനയിക്കുന്ന ഒരാൾ. അതിനാൽ തന്നെ ആസിഫ് അലി ആയിരുന്നു എന്റെയും ബോബി സഞ്ജയ്യുടെയും മനസ്സിൽ തുടക്കം മുതൽ ഉണ്ടായിരുന്നത്. പ്രേ പ്രകാശിനെ നിർദ്ദേശിച്ചത് ഞാൻ തന്നെയാണ്. കണ്ടു ശീലിച്ച അഭിനയ ശൈലിയിൽ നിന്ന് മാറണമെന്നുണ്ടായിരുന്നു. പ്രേം പ്രകാശിന്റെ പല സിനിമകളിലും പ്രേം പ്രകാശിന്റെ ഒരു റെയിഞ്ച് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അദ്ദേഹത്തിനെ കൊണ്ട് ഈ കഥാപാത്രം വഴങ്ങും എന്നുറപ്പുണ്ടായിരുന്നു. വളരെ അനുഭവമുള്ള നടനാണദ്ദേഹം. അദ്ദേഹത്തിന്റെ മുഖം വളരെ പ്രത്യേകതകളുള്ളതാണ്. അത്തരത്തിൽ ഉള്ള ഒരു മുഖമാണ് ഞാൻ ഉദ്ദേശിച്ചത്.
ആസിഫ് അലി ചെയ്ത കഥാപാത്രങ്ങളിലധികവും പക്വതയില്ലാത്ത കുട്ടിത്തമുള്ളതാണ്. എന്നാൽ ഈ സിനിമയിൽ ആസിഫ് ചെറുപ്പക്കാരനാണെങ്കിലും സമൂഹത്തിലെ അനീതികളോട് പ്രതികരിക്കുന്നുണ്ട്. നാഷ്ണൽ ഡിഫൻസ് അക്കാദമിയിലെ വിദ്യാർത്ഥികൾ നാല് കൊല്ലം കൊണ്ടു ചെയ്യുന്ന കഠിനമായ ട്രെയ്‌നിങ് രീതികൾ ആസിഫ് അലി മുന്നു ദിവസം കൊണ്ടാണ് ചെയ്ത് തീർത്തത്. അഞ്ച് ദിവസമാണ് ഞങ്ങൾ പദ്ധതി ഇട്ടതെങ്കിലും മൂന്നു ദിവസം കൊണ്ട് അഭിനയിച്ച് ആസിഫ് ഞങ്ങളെ ഞെട്ടിച്ചു. വളരെ ആത്മാർഥതയുള്ള നടനാണ് ആസിഫ് അലി. എന്റെ അസിസ്റ്റന്റുകൾ മുഴുവൻ യുവാക്കളാണ്. അവരുടെ ഫ്രണ്ട് ആണ് ആസിഫ് അലി. അതുകൊണ്ട് തന്നെ ആസിഫിനെ എനിക്ക് നന്നായി അറിയാം. സിനിമയ്ക്ക് മുൻപ് ഒരു വർക്ക് ഷോപ്പ് വച്ചിരുന്നു. നമ്മുടെ നാട്ടിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുകയാണ് നടന്മാർ. പക്ഷെ അവർ സ്ഥിരം ചെയ്യുന്ന കഥാപാത്രങ്ങളിൽ നിന്ന് മാറി ചെയ്താലേ യഥാർഥ ടാലന്റ് തിരിച്ചറിയൂ.
നാഷണൽ ഡിഫൻസ് അക്കാദമി ശരിക്കും അവിടെ തന്നെ ചെയ്തതാണോ?
എല്ലാ തരത്തിലും സത്യസന്ധത പുലർത്തുന്ന ഒരു സിനിമയാകണം ഇതെന്ന് നിർബന്ധമുണ്ടായിരുന്നു. മാത്രമല്ല, നാഷണൽ ഡിഫൻസ് അക്കാദമിയിൽ വച്ച് എടുത്ത എല്ലാ രംഗങ്ങളിലും അതിന്റെ റിയാലിറ്റി നിലനിർത്തിയിട്ടുണ്ട്. 2500 പേർ ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കുന്ന മെസ്സ്, അതിന്റെ യഥാർഥ ആമ്പിയൻസ് എന്നിവയെല്ലാം നിലനിർത്താൻ യഥാർഥ എൻ ഡി എ തന്നെ വേണമെന്നു തോന്നി. അവിടുത്തെ സൗണ്ട് പോലും യഥാർഥത്തിൽ റെക്കോർഡ് ചെയ്ത് ആണ് ഉപയോഗിച്ചത്. അത് സീനുകളുടെ ക്വാളിറ്റിയെയും ഉയർത്തിയിട്ടുണ്ട്. സിനിമയിലെ ജാഥ പോലും വൈപ്പിൻ കംപ്ലീറ്റ് ബ്ലോക്ക് ചെയ്ത് ജാഥ ഉണ്ടാക്കി. ആളുകളെയൊക്കെ റീ ക്രിയേറ്റ് ചെയ്ത് ഉണ്ടാക്കിയതാണ്. വളരെ റിയൽ ആയി ഷൂട്ട് ചെയ്തതാണ്.
ഇതും ഒരു ന്യൂജനറേഷൻ സിനിമയാണോ?
അങ്ങനെ കാറ്റഗറൈസ് ചെയ്യുന്നില്ല. ഇത് ഇന്നത്തെ കാലഘട്ടത്തിലെ കഥാസന്ദർഭങ്ങളിലൂടെ കടന്നു പോകുന്ന ഒരു സിനിമയാണ്. ഇന്നത്തെ കുട്ടികൾ ജീവിക്കുന്നത് പലതും വളരെ പ്രശ്‌നങ്ങൾ ഉള്ള കുടുംബങ്ങളിലാണ്. അത് പോലെ തന്നെ കരിയർ ഓപ്ഷനുകളെ കുറിച്ച് ഒരുപാട് ആശയക്കുഴപ്പങ്ങൾ ഉണ്ട്. മാത്രമല്ല, ഒരു യുവാവിന്റെ കാഴ്ചപ്പാടിൽ സമൂഹത്തിൽ നടക്കുന്ന സംഭവങ്ങളെ അയാൾക്ക് കാണിച്ചു കൊടുക്കുകയും ആ തിരിച്ചറിവോട് കൂടി അയാൾ അയാളുടെ ഭാവി തിരഞ്ഞെടുക്കുകയും ചെയ്യുന്നതാണ് സിനിമ. അതുകൊണ്ട് തന്നെയാണ് ഈ സിനിമയ്ക്ക് നിറഞ്ഞ കയ്യടി ലഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ കൂടി അവർ അവരുടെ പ്രതികരണങ്ങൾ അറിയിക്കുന്നത്. ഇന്നത്തെ യുവാക്കൾ സാമൂഹിക വിഷയങ്ങളിൽ വളരെയധികം ഇടപെടുന്നുമുണ്ട്.
ഒരു ആഡ് ഫിലിം മേക്കർ, സംവിധായകൻ, അഭിനേതാവ്. എന്താണ് അടുത്തത്?
സിനിമ മാത്രം. അഭിനയം സംബന്ധിച്ചിടത്തോളം സംവിധായകൻ പറയുന്നതിനനുസരിച്ച് ചെയ്യുക എന്നത് തന്നെയാണ്. കാരണം തുടർച്ചയായിട്ടല്ല പലപ്പോവും ഒരു സിനിമയുടെ ഷൂട്ടിങ് നടക്കുന്നത്. ആ തുടർച്ച നഷ്ടപ്പെടാതെ സംവിധായകനാണ് ഒരു നടനെ കഥയിലേക്ക് തിരിച്ചു കൊണ്ടുവരുന്നത്. എന്നെ സംബന്ധിച്ച് സീൻ ടു സീൻ ഒരു കഥാപാത്രമായിരിക്കുമ്പോൾ തുടർച്ചയായിട്ടല്ലാതെ അഭിനയിക്കേണ്ടി വരുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. വിദൂഷകൻ എന്ന സിനിമ, 100 ഡേയ്‌സ് ഓഫ് ലവ് അങ്ങനെയുള്ള സിനിമകളിലെല്ലാം തന്നെ സംവിധാകൻ പറയുന്നതുപോലെ അഭഹിനയിച്ചു എന്നു മാത്രം. സംവിധായകനാണ് ഒരു സിനിമയിലെ പ്രധാന സ്റ്റാർ. തിരക്കഥ ഒരു ബ്ലൂപ്രിന്റ് ആണ്. ഞാൻ സിനിമ സ്‌നേഹിക്കുന്നിടത്തോളം കാലം പാഷനോടെ പുതിയ പുതിയ സിനിമകൾ ചെയ്യുന്നിടത്തോളം കാലം ഞാൻ ഒരു മികച്ച സംവിധായകനായിരിക്കും. ഒരു ഫിലിം മെയ്‌ക്കർ സ്വന്തം ജോലി ആസ്വദിച്ചില്ലെങ്കിൽ ഒരിക്കലും ഈ ഫീൽഡിൽ തുടർന്നു കൊണ്ടു പോകാൻ കഴിയില്ല. ഒരു എക്‌സ്പീരിയൻസ് എന്ന നിലയിലാണ് ഞാൻ ആക്റ്റിംഗിനെ സമീപിക്കുന്നത്. അഭിനയവും ആസ്വദിക്കാൻ പറ്റുന്നതുകൊണ്ട് ചെയ്യുന്നു. അനാർക്കലിയിലും അഡ്വെഞ്ചറസ് ഓഫ് ഓമനക്കുട്ടനിലും ഫഹദ് ഫാസിലിന്റെ പുതിയ സിനിമയിലും ഉണ്ട്. പിന്നെ ചില ആഡ് ഫിലിംസിൽ.
വിമർശനങ്ങളെ എങ്ങനെ കാണുന്നു?
പ്രൊഫഷണലായ വിമർശനങ്ങളെ എനിക്കിഷ്ടമാണ്. ഞാൻ സ്വാഗതം ചെയ്യുന്നു. പക്ഷെ ഇന്ന് കണ്ട് വരുന്നത് സിനിമകളെ അല്ല, വ്യക്തി ഹത്യയാണ് ചെയ്യുന്നത്. ചില സംവിധായകരുടെ കഴിവിനെ നിരുൽസാഹപ്പെടുത്തിക്കൊണ്ടും പാഷനെ തകർത്തുകൊണ്ടും ചില 'ഇഡിയറ്റ്‌സ്' എഴുതുന്നുണ്ട്. എന്നാൽ എനിക്ക് ചില കാരണങ്ങളാൽ ഈ സിനിമ ഇഷ്ടപ്പെട്ടില്ല എന്നു പറയുന്നതിൽ തെറ്റില്ല. പക്ഷെ അത് സംവിധായകനെ കുറിച്ചോ നടനെകുറിച്ചോ എഴുതുന്നത് അത് എഴുതുന്നയാളുടെ കഴിവില്ലായ്മയാണ്. നിരൂപണം വളരെ നല്ലതാണ്. പക്ഷെ പല ഗൂഢ ഉദ്ദേശങ്ങൾ കൊണ്ടും മറ്റും അത് വ്യക്തികളുടെ മേലുള്ള കടന്നു കയറ്റമാകരുത്. അത് അവരുടെ വിവരില്ലായ്മയാണ്.
ജുഡിഷ്യറി പോലുള്ള ഒരു കോപ്ലിക്കേറ്റഡ് സബ്ജക്റ്റ് എടുക്കുമ്പോൾ അതിന് പിന്നിലുള്ള തയ്യാറെടുപ്പുകൾ എന്തെല്ലാമായിരുന്നു?
എന്റെ വീട് അപ്പൂന്റെയും എന്ന സിനിമ കഴിഞ്ഞപ്പോൾ മുതൽ ഉണ്ടായിരുന്ന ആലോചനയാണ് ഈ കഥ. ജുഡിഷ്യറി പ്രധാന റോളിലെത്തുന്ന ഈ കഥ യഥാർഥത്തിലുള്ള ഒരു കേസിന്റെ സ്വാഭാവികമായ എന്നാൽ അസ്വഭാവികതയുള്ള നിയമത്തിന്റെ ചെറിയ പഴുതുകൾ പോലും വിശദമാക്കേണ്ടതാണ്. ഫാക്ച്വൽ എററുകൾ വരാതെ നോക്കി. ബോബിയും സഞ്ജയും വളരെ നീരീക്ഷണങ്ങൾ നടത്തി എഴുതിയതാണ് ഓരോ ഡയലോഗുപോലും. അവരുടെ ഹോക്കോടതി വക്കീലായ സുഹൃത്തിനോട് ചോദിച്ചാണ് ഓരോ ഡയലോഗുകളും എഴുതിയത്. ആ സീനുകളിലുടനീളം അദ്ദേഹം ഞങ്ങളുടെ കൺസൾട്ടന്റ് ആയിരുന്നു.
അന്യഭാഷകളിലും സിനിമകൾ ചെയ്യുന്നു. മലയാളസിനിമയുടെ പരിമിതികൾ എന്താണെന്നാണ് കരുതുന്നത്?
പണമുണ്ടായാൽ മാത്രം പോര സിനിമയോട് പാഷൻ ഉള്ള സ്‌നേഹമുള്ള നിർമ്മാതാക്കളും ഉണ്ടാകണം. അവരുടെ സപ്പോർട്ടോടു കൂടി മാത്രമേ നമുക്ക് സിനിമ വിജയിപ്പിക്കാൻ കഴിയൂ. മറ്റൊന്ന് തിയേറ്ററുകളുടെ കുറവാണ്. ചില സിനിമകൾക്ക് തിയേറ്റർ കിട്ടുന്നില്ല. ഈ സിനിമ തന്നെ തൃശൂർ പോലുള്ള നഗരത്തിൽ തിയേറ്ററുകൾ കിട്ടിയില്ല തുടക്കത്തിൽ.
ഇന്നത്തെ സിനിമയുടെ വിജയഘടകം എന്താണ്? മാർക്കറ്റിങ്ങിന്റെ പങ്ക് വളരെ വലുതല്ലേ?
പാക്കേജ്ഡ് സിനിമകളാണ് അത്. ഓഡിയൻസിന് മുൻധാരണകളുണ്ടാകും. സിനിമ ഇറങ്ങുന്നതിന് മുൻപ് പ്രേക്ഷരെ ആകാഷയോടെ സിനിമ തിയേറ്ററിലെത്തിക്കുക എന്നത് അതിന്റെ ഭാഗമാണ്. ഒരു പ്രോഡക്‌ററ് മാർക്കറ്റിങ് നന്നായിരിക്കണം. അതിന്റെ ഗുണമേന്മ പോലെ അത് ആളുകളിലേക്കെത്തിക്കാൻ മാർക്കറ്റിങ്ങ് നടത്തുന്നത് പോലെ തന്നെ സിനിമയ്ക്കും മാർക്കറ്റിങ്ങ് അനിവാര്യമാണ്.
മൂന്നാമതൊരാൾ എന്ന സിനിമയിലൂടെ ഡിജിറ്റൽ റെവലൂഷൻ നടത്തിയ ആദ്യ സംവിധായകനാണ് വികെപി. അത്തരത്തിൽ വലിയ ഒരു മാറ്റം മലയാള സിനിമയിൽ വരുമോ?
ഡിജിറ്റൽ ക്യാമറ ആദ്യമായി ഉപയോഗിച്ചതും ആദ്യമായി യു എഫ് ഓ വഴി സിനിമ റിലീസ് ചെയ്തതും ഞാനാണ്. ഇതൊന്നും അംഗീകരിക്കാൻ അന്നാരും തയാറായില്ല. ആകാശത്തൂടെ സിനിമ വരുമോ എന്ന് അന്നെല്ലാവരും പരിഹസിച്ചു. നാളെ ഒരിക്കൽ സിനിമ നിർമ്മിച്ച് ആകാശത്തേക്കിട്ട് ആകാശത്തുനിന്നെടുത്ത് കാണുന്ന കാലം വരും എന്നു തന്നെയാണ് എന്റെ വിശ്വാസം. സിനിമ കൂടുതൽ സ്വതന്ത്രമാകുകയും കൂടുതൽ പേരിലേക്ക് എത്തുകയും ചെയ്യണം.
മറ്റു സിനിമകളുമായി താരതമ്യം ചെയ്യുമ്പോൾ സിനിമ വലിയ ബോക്‌സ് ഓഫീസ് കളക്ഷൻ നേടുന്നില്ലല്ലോ?
കൊമേഴ്‌സ്യൽ ഹിറ്റ് മാത്രമല്ല ഞാൻ നോക്കുന്നത്. ഫിലിം മേക്കിങ് എന്നതിലെ പ്രോഫിറ്റിനെക്കാൾ അധികമായി ഫിലിം മേക്കിങ് എന്ന പ്രോസസ് ആണ് ഞാൻ നടപ്പാക്കാൻ ശ്രമിക്കുന്നത്. പക്ഷെ തീർച്ചയായും കൊമേഴ്‌സ്യൽ ഹിറ്റുകൾ പ്രചോദനം നൽകുന്നുണ്ട്. സിനിമ ഒരു ടീമിന് പ്രചോദനം നൽകുന്നത് പലപ്പോഴും അത് തിയേറ്റർ ഹിറ്റ് കൂടെ പരിഗണിക്കുമ്പോഴാണ്്. വ്യക്തിപരമായി വലിയ ലാഭം മോഹിച്ചല്ല ഞാൻ സിനിമകൾ ചെയ്യുന്നത്. അതിനായി ആളുകൾ കണ്ടു പരിചയിച്ച സൂപ്പർ താരങ്ങളെ നിരത്താനും തയാറല്ല. സിനിമ ആവശ്യപ്പെടുന്ന രീതിയിൽ ആളുകളെ അണിനിരത്തിയാണ് അത് ഇറങ്ങേണ്ടത് . സിനിമ ഒരു പീസ് ഓഫ് ആർട്ട് ആണ്. മറ്റൊന്ന് മാർക്കറ്റ് ചെയ്യപ്പെടുന്നതിന്റെ കുറവ്. ഒരു സിനിമ മികച്ചതായി മാർക്കറ്റ് ചെയ്യേണ്ടത് നിർമ്മാതാവിന്റെയും ഡിസ്ട്രിബ്യൂട്ടറിന്റെയും കൂടെ ചുമതലയാണ്. അതിനാണ് അവർക്ക് കൂടി പാഷൻ ഉണ്ടാകണമെന്ന് ഞാൻ പറഞ്ഞത്. വ്യക്തിപരമായി ആരെയും കുറ്റപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ സിനിമയെ സ്‌നേഹിക്കുന്ന പാഷൻ ഉള്ള നിർമ്മാതാക്കൾ ഉണ്ടാകണം.
- TODAY
- LAST WEEK
- LAST MONTH
- വിവാഹ സൽകാരത്തിന്റെ രാത്രി ഒരു മണിക്ക് തുടങ്ങിയ മർദ്ദനം; സംശയത്തിന്റെ പേരിൽ കേബിൾ കൊണ്ട് കഴുത്തിൽ മുറക്കി നവവധുവിനെ കൊല്ലാനും രാഹുൽ ശ്രമിച്ചു; താലിമാല ഊരിക്കൊടുത്ത ശേഷം ഭർത്താവിനെതിരെ പരാതി കൊടുത്തതും ഭാര്യ; പന്തീരാക്കാവിൽ ജാമ്യമില്ലാ വകുപ്പുകൾ; ഏഴാം ദിനത്തിലെ വേർപിരിയലിൽ കേസും
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഒത്ത വിവാഹം; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
- വിരുന്നെത്തിയ വീട്ടുകാർ കണ്ടത് നവ വധുവിന്റെ ശരീരത്തിലെ മർദനമേറ്റ പാടുകൾ; പൊലീസിൽ പരാതി നൽകി വധുവിന്റെ കുടുംബം: ഏഴാം നാൾ പൊലീസ് സ്റ്റേഷനിൽവെച്ച് താലിമാല മടക്കി നൽകി വേർപിരിഞ്ഞ് യുവദമ്പതികൾ
- ആറു കൊല്ലം മുമ്പ് കേരളാ കോൺഗ്രസ് ജയിച്ചത് യുഡിഎഫ് ബാനറിൽ; ജോസ് കെ മാണിയും കൂട്ടരും മുന്നണി മാറിയപ്പോൾ ഇനി ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ എംപിമാരും ഇടതുപക്ഷത്തിന്റേതായി; സീറ്റ് കൂടിയേ തീരുവെന്ന് കേരളാ കോൺഗ്രസ് എമ്മും സിപിഐയും; സിപിഎമ്മും വിട്ടുവീഴ്ചയ്ക്കില്ല; ഇടതിൽ കലാപക്കാലം
- പെരിയ ഇരട്ടക്കൊല കേസിലെ പ്രതിയുടെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തതിനെച്ചൊല്ലിയുള്ള കോൺഗ്രസിലെ വിവാദം കാസർകോട് പൊട്ടിത്തെറിയാകുന്നു; പോസ്റ്റ് പിൻലവിച്ച ബാലകൃഷ്ണ പെരിയ നൽകുന്നത് വഴങ്ങാമെന്ന സന്ദേശമോ? ഇതെല്ലാം ശരത്ലാലിന്റെയും കൃപേഷിന്റെയും ആത്മാക്കൾ ഇത് പൊറുക്കുമോ? പെരിയയിൽ സമവായ നീക്കം സജീവം
- 'ഇതുപോലെ വൃത്തികെട്ട കോമാളി വേഷം ഇഷ്ടമല്ല, സത്യത്തിൽ പെട്ടന്നു കണ്ടാൽ ആരും പേടിച്ചു പോകും, അറപ്പാകുന്നു'; ആൺകുട്ടികളെ ആണായിട്ടും പെൺകുട്ടികളെ പെൺകുട്ടിയായിട്ടും തന്നെ വളർത്തണം'; ഗായകൻ സന്നിധാനന്ദനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ പരാമർശം; വേദനിപ്പിച്ചെന്ന് സന്നിധാനന്ദൻ
- 27 ലക്ഷത്തോളം ഞാൻ മുടക്കി, ഒരു രൂപ പോലും ശമ്പളമായി കിട്ടാത്ത സിനിമയും; ഒരാൾ ലോകം മുഴുവൻ തന്നെ തകർക്കാൻ ശ്രമിക്കുന്നു എന്ന് കരുതുന്നത് അയാളുടെ കുഴപ്പമാണ്; എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരം; 'വഴക്ക്' സംവിധായകനെതിരെ ടൊവിനോ തോമസ്
- വിരുന്നിനെത്തിയ വീട്ടിലെ സ്ത്രീയെ പീഡിപ്പിച്ച ശേഷം സ്വദേശത്തേക്ക് മടങ്ങി; പശ്ചിമബംഗാൾ സ്വദേശിയെ അയാളുടെ ഗ്രാമത്തിൽ ചെന്ന് പിടികൂടി പൊലീസ്
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍