'ബഹിരാകാശത്തുനിന്ന് നോക്കിയപ്പോൾ കണ്ട രണ്ടു നക്ഷത്രങ്ങളിലെ വെളിച്ചം ഉത്ഭവിക്കുന്നത് മക്കയിൽ നിന്ന്; ഇത് തിരിച്ചറിഞ്ഞതോടെ അമ്പരന്ന സുനിതാ വില്യംസ് ഇസ്ലാമിലേക്ക് മതം മാറി'; ചില ഇസ്ലാമിക ഗ്രൂപ്പുകളിലൂടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത ശുദ്ധ അസംബന്ധം; നാസയുടെ അന്വേഷണത്തിൽ സുനിത മതം മാറിയിട്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ; ഇന്ത്യൻ വംശജയായ സുനിത വില്യംസിന്റെ മതം മാറ്റത്തെക്കുറിച്ച് പ്രചരിക്കുന്നത് വ്യാജ വാർത്തകൾ തന്നെ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ഇന്ത്യയിലെ ചില ഇസ്ലാമിക ഗ്രൂപ്പുകൾക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥാപനമാണ് അമേരിക്കൻ ബഹാകാശ ഗവേഷണ ഏജൻസിയായ നാസ. അവരുടെ മതത്തിൽ ശാസ്ത്രം കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളുടെയും അവസാനവാക്കായി ഉദ്ധരിക്കപ്പെടാറുള്ളത് നാസ പറഞ്ഞു എന്നതാണ്. ഇതിൽ മിക്കതും വ്യാജ വാർത്തകളും നാസയുമായി പുലബന്ധം ഇല്ലാത്തതും അയിരിക്കുമെന്നത് വേറെ കാര്യം. എന്നാൽ ഇപ്പോൾ നാസയിലെ ഒരു ജീവനക്കാരിയെ തന്നെ മതം മാറ്റിയിരിക്കയാണ് ഈ ഗ്രൂപ്പുകൾ. ഇന്ത്യൻ വംശജയും നാസയുടെ ബഹിരാകാശ യാത്രികയുമായ സുനിത വില്യംസ് ഇസ്ലാമിലേക്ക് മതം മാറിയെന്ന് സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിക്കയാണ്. ബംഗാളി ഭാഷയിൽ മക്ക മദീന എന്ന ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രചാരണം. വീഡിയോ രണ്ട് ലക്ഷത്തിലേറെ ആളുകൾ കാണുകയും 11,000ത്തിലെ പേർ ഷെയർ ചെയ്യുകയും ചെയ്തു. ഇതോടെ മലയാളത്തിലും ഇതിന്റെ തർജ്ജമ പലരും പ്രചരിപ്പിക്കാൻ തുടങ്ങി.
ബഹിരാകാശത്ത് വച്ച് ഇടതുവശത്തായി രണ്ട് നക്ഷത്രങ്ങൾ കണ്ടെന്നും ബൈനോക്കറിലൂടെ നോക്കുമ്പോൾ നക്ഷത്രത്തിലെ വെളിച്ചം മക്കയിൽ നിന്ന് ഉത്ഭവിക്കുന്നതാണെന്ന് മനസ്സിലായതിനെ തുടർന്ന് സുനിത ഇസ്ലാം മതത്തിൽ വിശ്വസിച്ചു തുടങ്ങിയെന്നുമാണ് പ്രചാരണം. എന്നാൽ സുനിത വില്യംസ് മതം മാറിയിട്ടില്ലെന്ന് അന്വേഷണത്തിൽ മനസ്സിലായതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. വർഷങ്ങളായി നടക്കുന്ന വ്യാജ പ്രചാരണമാണിതെന്നും റിപ്പോർട്ടിൽ പറയുന്നു. സുനിത വില്യംസിന്റെ അച്ഛൻ ഹിന്ദുവും അമ്മ ക്രിസ്ത്യാനിയുമാണ്. ബഹിരാകാശ യാത്ര നടത്തിയ സുനിത എന്തിന് ഇസ്ലാം മത വിശ്വാസിയാകണമെന്നായിരുന്നു അവരുടെ സുഹൃത്തിന്റെ പ്രതികരണം. നാസയിൽ നടത്തിയ അന്വേഷണത്തിലും സുനിത അവർ ഇസ്ലാമിലേക്ക് മാറിയിട്ടില്ലെന്നും ടൈംസ് റിപ്പോർട്ടിൽ പറയുന്നു.
2010ലും സമാനമായ പ്രചാരണം നടന്നിരുന്നു. അടിസ്ഥാന രഹിതമായ വാർത്ത പ്രചരിക്കുന്നതെങ്ങനെയെന്ന് അറിയില്ലെന്നാണ് അന്ന് സുനിത വില്യംസ് വാർത്തയോട് പ്രതികരിച്ചത്. എന്റെ അച്ഛൻ ഹിന്ദുവാണ്. അമ്മ ക്രിസ്ത്യാനിയും. ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും യേശു ക്രിസ്തുവിന്റെയും കഥകൾ കേട്ടാണ് ഞാൻ വളർന്നത്. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നുവെന്നായിരുന്നും സുനിത വ്യക്തമാക്കിയിരുന്നു. 2016ൽ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലും സമാന അഭിപ്രായമാണ് സുനിത പറഞ്ഞത്. വിശ്വാസം ഉള്ളിൽ സൂക്ഷിക്കുമ്പോഴും മതപരമായ പ്രകടനപരതകൾ ഒന്നുമില്ലാതെലാണ് സുനിതാ വില്യംസ് ജീവിക്കുന്നതെന്നും മതത്തിന് അവരുടെ ജീവിതത്തിൽ വലിയ സ്വാധീനമൊന്നുമില്ലെന്നുമാണ് നേരത്തെയുള്ള റിപ്പോർട്ടുകൾ.
2007ൽ സുനിതവില്യംസ് ഇന്ത്യയിലെത്തി സബർമതി ആശ്രമവും ഗുജറാത്തിൽ അവരുടെ പിതാവിന്റെ ജന്മഗ്രാമമായ ഝുലാസൻ എന്നിവിടങ്ങൾ സന്ദർശിച്ചുരുന്നു. ഈ സന്ദർശനവേളയിൽ വേൾഡ് ഗുജറാത്തി സൊസൈറ്റി അവർക്ക് സർദാർ വല്ലഭായി പട്ടേൽ വിശ്വപ്രതിഭാ അവാർഡ് നല്കുകയുണ്ടായി. 2007 ഒക്ടോബർ 4ന് അമേരിക്കൻ എംബസി സ്ക്കൂളിൽ പ്രഭാഷണം നടത്തുകയും ഇന്ത്യൻ പ്രധാനമന്ത്രി മന്മോഹൻ സിങുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഈ സമയത്ത് അഭിമുഖം നടത്തിയ മാധ്യമ പ്രവർത്തകരോട് തന്റെ വിശ്വാസം തന്റെ സ്വകാര്യതയാണെന്നായിരുന്നു അവർ പറഞ്ഞിരുന്നത്.
നാസയെ ചൊല്ലി നുണക്കഥകൾ നേരത്തെയും
സുനിതയെ ചൊല്ലി ഹിന്ദുത്വ ഗ്രൂപ്പുകളിലും വ്യാജ വാർത്തകൾ വന്നിരുന്നു. ബഹിരാകാശ യാത്രയിൽ ഇവർ ഭഗവദ്ഗീതയും ഗണേശ വിഗ്രഹവും കൂടെ കൊണ്ടുപോകറുണ്ട് എന്നായിരുന്നു പ്രചാരണം. എന്നാൽ ഇതും ശരിയല്ലെന്നായിരുന്നു സുനിതയുമായും നാസയുമായും ബന്ധപ്പെട്ടവർ അറിയിച്ചത്. ഇപ്പോൾ ഇസ്ലാമിക ഗ്രൂപ്പകളിൽ പ്രചരിപ്പിക്കുന്നതും വ്യാജ വാർത്തയാണെന്ന് ഒറ്റനോട്ടത്തിൽ ശാസ്ത്രബോധമുള്ളവർക്ക് മനസ്സിലാക്കാം. ബഹിരാകാശത്തുനിന്ന് ബൈനോക്കുലർ കൊണ്ട് നോക്കി മക്കയിനിന്ന് വെളിച്ചം വരുന്നത് കണ്ടുഎന്നൊക്കെ പറയുന്നത് വെറും കോമഡി മാത്രമാണെന്ന് ശാസ്ത്ര പ്രചാരകർ പറയുന്നു.
്നോമ്പിന്റെ ഫല സിദ്ധിയെക്കുറിച്ചൊക്കെ നാസയിൽ പഠനങ്ങൾ നടന്നുവെന്ന് നേരത്തെ ചില ഇസ്ലാമിക ഗ്രൂപ്പുകളിൽ വ്യാജ വാർത്ത വന്നിരുന്നു. നാസ തങ്ങളുടെ യാത്രികരെ പരിശോധിച്ചപ്പോൾ 12 മണിക്കൂർ പട്ടിണി കിടന്ന് ഭക്ഷണം കഴിക്കുന്നവർക്കാണ് കൂടുതൽ ശാരീരിക കരുത്ത് കണ്ടെത്തിയതെന്നും അതിനാൽ റമദാൻ നോയ്്മ്പ് ശാസ്ത്രീയമാണെന്ന് അവർ കണ്ടെത്തിയെന്നുമായിരുന്നു നേരത്തെ നടന്ന മറ്റൊരു പ്രചാരണം. എന്നാൽ ഇതും പതിവുപോലെ വ്യാജമായിരുന്നു. മാത്രമല്ല ശരീര ശാസ്ത്ര സംബന്ധിയായതും മറ്റുമുള്ള യാതൊരു പഠനങ്ങളും നാസയിൽ നടക്കുന്നുമില്ല. എന്നാലും ഇടക്കിടെ ഖുർആനിലെ പലതും നാസ കണ്ടെത്തിയെന്ന് പറഞ്ഞ് വാർത്തകൾ വരാറുണ്ട്. നമ്മുടെ മുൻ ഡിജിപിയും പ്രഭാഷകനുമായ അലകസാണ്ടർ ജേക്കബ്, നോമ്പിന്റെ കരുത്ത് നാസ കണ്ടെത്തിയെന്ന വ്യാജ വാർത്ത പലയിടത്തും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്്. അതുപോലെ തന്നെ കേരളത്തിൽ ഏറെ പ്രചാരം കിട്ടിയ വാജ്യ വാർത്തയായിരുന്നു ബഹിരാകാശത്ത് വാങ്കുവിളി മാത്രം കേട്ടെന്നതും. അന്തരീക്ഷമില്ലാത്തതിനാൽ ബഹിരാകാശത്ത് ശബ്ദം കേൾക്കില്ലെന്ന പ്രാഥമിക ധാരണപോലും ഇത്തരക്കാർക്ക് ഉണ്ടായിരുന്നില്ല.
ആരാണ് സുനിതാ വില്യംസ്?
ബഹിരാകാശത്ത് ഏറ്റവും അധികം ദിവസം കഴിച്ചുകൂട്ടിയ (195 ദിവസം) വനിതയാണ് സുനിത വില്യംസ്. ദീപക് പാണ്ഡ്യയുടെയും ബോണി പാണ്ഡ്യയുടെയും മകളായി സുനിത 1965 സെപ്റ്റംബർ 19ന് അമേരിക്കയിലെ ഓഹിയോവിലെ യൂക്ലിഡിലാണ് ജനിച്ചത്. അമേരിക്കൻ പൗരത്വമുള്ള സുനിത, പിതാവിലൂടെയും മാതാവിലൂടെയും യഥാക്രമം ഇന്ത്യൻ-സ്ലൊവേനിയൻ വംശപാരമ്പര്യം പിന്തുടരുന്നു. മൈക്കേൽ ജെ. വില്യംസ് എന്ന പൊലീസ് ഓഫീസറെയാണ് ഇവർ വിവാഹം കഴിച്ചിരിക്കുന്നത്. ബഹിരാകാശയാത്രക്ക് നാസ തെരഞ്ഞെടുക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജയാണ് സുനിത വില്യംസ്. ആദ്യത്തേത് കല്പന ചൗള ആയിരുന്നു. സ്ലോവേനിയൻ വംശജ എന്ന നിലയിലും ഇവർക്ക് രണ്ടാം സ്ഥാനമാണുള്ളത്. എന്നാൽ മറ്റു പല കാര്യങ്ങളിലും ഇവർക്ക് ഒന്നാംസ്ഥാനമാണുള്ളത്: ഏറ്റവും കൂടുതൽ ദിവസം നീണ്ടുനിന്ന ബഹിരാകാശയാത്ര (195 ദിവസം), ഏറ്റവും കൂടുതൽ തവണ ബഹിരാകാശ നടത്തം (ഏഴ്); ഏറ്റവും കൂടുതൽ സമയം ബഹിരാകാശ നടത്തം (50 മണിക്കൂർ 40 മിനിറ്റ്) എന്നിവയൊക്കെ അവരുടെ പേരിലുള്ള നേട്ടങ്ങളാണ്.
2006 ഡിസംബർ 9ന് ഡിസ്കവറി ബഹിരാകാശ പേടകത്തിൽ സുനിത വില്യംസ് തന്റെ ആദ്യത്തെ ബഹിരകാശ യാത്രക്ക് തുടക്കമിട്ടത്..പിന്നീട് ഈ സംഘത്തിലെ റഷ്യൻ അംഗങ്ങൾ മാറി പുതിയവർ വന്നതോടെ പതിനഞ്ചാം പര്യവേക്ഷണസംഘമായപ്പോൾ സുനിത അതിലും അംഗമായി. 2007 ജനുവരി 31ന് അവർ ആദ്യമായി ബഹിരാകാശത്തു നടന്നു. പിന്നീട് ഫെബ്രുവരി 7,9 ദിവസങ്ങളിൽ രണ്ടു നടത്തങ്ങൾ കൂടി. ഒമ്പതു ദിവസങ്ങൾക്കുള്ളിൽ മൂന്നു പ്രാവശ്യമായി ഇവർ 6മണിക്കൂറും 40 മിനിറ്റും ബഹിരാകാശത്തു നടന്നു. നാലാമത്തെ ബഹിരാകാശ നടത്തം കൂടി കഴിഞ്ഞതോടെ അവർ 29 മണിക്കൂറും 17 മിനിറ്റും ബഹിരാകശത്തു നടന്ന് പുതിയ റെക്കോർഡിനുടമായയി. 2007 ഡിസം 18ന് പെഗ്ഗി വിറ്റ്സൺ 32 മണിക്കൂറും 32 മിനിറ്റും പൂർത്തിയാക്കുന്നതു വരെ ഇതു നിലനിന്നു.
2007 ഏപ്രിൽ 16ന് അന്താരാഷ്ട്ര ബഹിരകാശനിലയത്തിലെ ട്രെഡ് മില്ലിൽ ഓടിക്കൊണ്ട് അവർ 2007 ബോസ്റ്റൺ മാരത്തോണിൽ പങ്കെടുത്തു.നാലു മണിക്കൂറും 24 മിനിറ്റുമാണ് അവർ അവിടെ ഓടിത്തീർത്തത്. അങ്ങനെ അദ്യമായി ബഹിരാകാശത്തു കൂടെ ഭൂമിയെ വലംവെച്ചുകൊണ്ട് മരത്തോൺ മത്സരത്തിൽ പങ്കെടുത്ത ആദ്യത്തെ വ്യക്തിയായി സുനിത.2008ൽ ബോസ്റ്റണിൽ വെച്ചു നടന്ന മാരത്തണിൽ ഇവർ ശരിക്കും പങ്കെടുത്തു. ഈ ദൗത്യസംഘത്തോടൊപ്പം 2007 ജൂൺ 22നാണ് ഭൂമിയിൽ മടങ്ങിയെത്തിയത്. അങ്ങനെ 195 ദിവസം ബഹിരാകാശത്തു താമസിച്ചുകൊണ്ട് ഇവർ പുതിയ ഒരു റെക്കാർഡ് കൂടി സൃഷ്ടിച്ചു. 215 ദിവസം ബഹിരാകാശത്തു കഴിച്ചു കൂട്ടിയ മിഷേൽ ലോപസ് അലേഗ്രിയ മാത്രമേ ഇപ്പോൾ സുനിത വില്യംസിനെക്കാൾ മുന്നിലുള്ളു. വനിതകളിൽ ഇവർ തന്നെയാണ് ഒന്നാമത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- പന്തീരങ്കാവിലെ ആ നവവധുവിന് വിസ്മയയുടെ ഗതി വരാതിരുന്നത് മാതാപിതാക്കളുടെ കരുതൽ കൊണ്ട് മാത്രം; ജർമനിയിലെ എയ്റോനോട്ടിക്കൽ എൻജിനീയർ ഭാര്യയെ മർദ്ദിച്ചത് അതിക്രൂരമായി; വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ സ്ത്രീധനം കുറഞ്ഞെന്ന് കുത്തുവാക്കുകളോടെ പീഡനം; മാനസികമായി ആകെ തകർന്ന യുവതി
- കാലിൽ വീഴുന്നതു പോലെയാണ് അവൾ സംസാരിച്ചത്, എന്നിട്ടും ആരും മൈന്റ് ചെയ്തില്ല; എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ സമാധാനം പറഞ്ഞേ പറ്റൂ, കാണിച്ചത് ക്രൂരതയല്ലേ; അമൃതയുടെ അമ്മ പറയുന്നു; ഭാര്യ അടുത്തെത്തണമെന്ന് കൊതിച്ച രാജേഷ് ഒടുവിൽ അമൃതയുടെ അരികിലേക്ക് എത്തുന്നു, ജീവനറ്റ ദേഹമായി
- എയർഇന്ത്യാ എക്സ്പ്രസ് സമരത്തിന് ഒരു രക്തസാക്ഷി! വിമാന സമരം മൂലം മസ്കത്തിലെത്താൻ ആയില്ല; പ്രിയപ്പെട്ടവളെ അവസാനമായി ഒരു നോക്ക് കാണാനാവാതെ നമ്പി രാജേഷ് യാത്രയായി
- 'എം വി ഗോവിന്ദന്റ മകൻ വ്യവസായിയിൽ നിന്ന് വാങ്ങിയ വൻതുക തിരിച്ചുകൊടുത്തില്ല; മധ്യസ്ഥനായത് രാജേഷ് കൃഷ്ണ; യുകെയിലെ വിവാദ നായകന് തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; സിനിമയിലും ഇടപെടൽ;' ഭാര്യയെ സംവിധായിക ആക്കാൻ പരിശ്രമിച്ച് ഒടുവിൽ കുടുംബം നഷ്ടമായ ഷർഷാദ് ജീവിതം പറയുന്നു
- രംഗണ്ണന്റെ ആവേശം പറഞ്ഞ സിനിമാക്കഥ ഗുണ്ടകൾക്കും പെരുത്തിഷ്ടം! ഗുണ്ടാ വേൾഡിൽ ഇപ്പോൾ സർവ്വതും രംഗൻ മയം; ജയിൽ മോചിതനായ ഗുണ്ടാത്തലവന്റെ പാർട്ടിയിൽ പങ്കെടുത്തതുകൊടും ക്രിമിനലുകളടക്കം അറുപതോളം പേർ; 'എടാ മോനേ' എന്ന ഹിറ്റ് ഡയലോഗുമായി ആവേശ റീലിട്ടു ഗുണ്ടകൾ
- ചബഹാർ തുറമുഖം പത്തുവർഷത്തേക്ക് ഇന്ത്യക്ക്; ഇറാനുമായി സുപ്രധാന കരാറിൽ ഒപ്പിട്ടു ഇന്ത്യ; ഒരു വിദേശ തുറമുഖത്തിന്റെ നടത്തിപ്പു ചുമതല ഇന്ത്യ ഏറ്റെടുക്കുന്നത് ഇതാദ്യം; ഇന്ത്യ തുറമുഖവുമായി സഹകരിക്കുന്നത് ചൈനക്ക് കനത്ത തിരിച്ചടി; അമേരിക്കൻ എതിർപ്പും തള്ളി ഇന്ത്യയുടെ സുപ്രധാന ചുവടുവെപ്പ്
- അമ്യൂസ്മെന്റ് പാർക്കിലെ വേവ് പൂളിൽ വെച്ചു യുവതിയെ കയറിപ്പിടിച്ചെന്ന് പരാതി; കേന്ദ്ര സർവകലാശാല പ്രൊഫസർ ബി. ഇഫ്തിക്കർ അഹമ്മദ് അറസ്റ്റിൽ; ഇഫ്ത്തിക്കർ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സസ്പെൻഡ് ചെയ്യപ്പെട്ട അദ്ധ്യാപകൻ
- കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ കലക്ടറുടെ നടപടി തെറ്റല്ല; വിവാദമുണ്ടാക്കിയത് ഡോക്ടറും സർവീസ് സംഘടനയും; സർവീസ് ചട്ടത്തിലുള്ള ചികിത്സയാണ് ജെറോമിക് ജോർജ്ജ് തേടിയത്; തിരുവനന്തപുരം കലക്ടർക്കെതിരെ നടപടി വേണ്ടെന്ന നിലപാടിൽ സർക്കാർ
- വടകരയിൽ പ്രതീക്ഷ കൈവിടാതെ സിപിഎം; 1200 വോട്ടിനെങ്കിലും കെ.കെ. ശൈലജ ജയിക്കുമെന്ന് അന്തിമവിശകലനം; ആടിക്കളിക്കുന്ന വോട്ടുകൾ മാറ്റിനിർത്തി ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട്; ഇടതു മുന്നേറ്റം പ്രതീക്ഷിക്കുന്നത് തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിൽ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്