അധികാരമേറ്റയുടൻ മോദിക്ക് കൊടുത്ത വാക്ക് പാലിച്ച് ഗെയിൽ പൈപ്പ് ലൈൻ പണി പൂർത്തിയാക്കി പിണറായി; മത മൗലികവാദ സംഘടനകളുടെയും പരിസ്ഥിതി വാദികളുടെയും കടുത്ത എതിർപ്പിനെ വെട്ടിനിരത്തി പെപ്പ്ലൈൻ സ്ഥാപനം 90 ശതമാനവും തീർത്ത് കേരളം; യുഡിഎഫ് സർക്കാർ 22 കിലോമീറ്റർ മാത്രം തൊട്ടപ്പോൾ ഈ സർക്കാർ പിന്നിട്ടത് 392 കിലോമീറ്റർ; കേരള വികസനത്തിൽ കുതിപ്പുണ്ടാക്കാൻ എതിർപ്പുകളെ ആവിയാക്കിയത് പിണറായിയുടെ ഇച്ഛാശക്തിതന്നെ
മറുനാടൻ ഡെസ്ക്
കൊച്ചി: മത മൗലികവാദ സംഘടകളുടെയും പരിസ്ഥിതി വാദികളുടെയും കടുത്ത എതിർപ്പിനിടയിലും കേരളത്തിലെ ഗെയിൽ പ്രകൃതിവാതക പൈപ്പ്ലൈൻ സ്ഥാപിക്കൽ ജോലികൾ പൂർത്തിയാവുന്നു. ഇതിനകം 90 ശതമാനം ജോലികൾ പൂർത്തിയായതോടെ മാർച്ചിൽ മുഴവൻ പണികളും കഴിയുമെന്നാണ് അധികൃതർ പറയുന്നത്.
കഴിഞ്ഞ യുഡിഎഫ് സർക്കാർ 2013ൽ 22 കിലോമീറ്റർ ദൂരംമാത്രം ഇട്ട് അവസാനിപ്പിച്ച പൈപ്പ്ലൈൻ സ്ഥാപിക്കൽ പിണറായി സർക്കാർ അധികാരത്തിലേറി രണ്ടരവർഷംകൊണ്ടാണ് പൂർത്തിയാകുന്നത്. ഈ സർക്കാർ ഇതുവരെ പൂർത്തിയാക്കിയത് 392 കിലോമീറ്ററാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറച്ച നിലപാടും മികച്ച പുനരധിവാസ പാക്കേജുമാണ് പദ്ധതി യാഥാർഥ്യമാകുന്നതിൽ പ്രധാന പങ്കുവഹിച്ചത്. ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും അടക്കമുള്ള മുസ്്ലീം മതമൗലികവാദ സംഘടനകൾ ഈ സംഭവത്തിൽ യുദ്ധ സമാനമായ പ്രതിഷേധവും വ്യാപകമായ കുപ്രചാരണവുമാണ് അഴിച്ചുവിട്ടത്. എന്നാൽ ഇത് നേരിടാനും മകിച്ച പുനരധിവാസ പക്കേജ് പ്രഖ്യാപിക്കാനും ജനങ്ങളുടെ ആശങ്കയകറ്റാനും സർക്കാറിനായി. ഗെയിൽ കൊണ്ട് കേരളത്തിനുണ്ടാവുന്ന നേട്ടങ്ങൾ വ്യാപകമായ ചർച്ചയാക്കാനും അധികൃതർക്ക് കഴിഞ്ഞു.
പെപ്പ്ലൈൻ പൊട്ടിത്തെറിക്കുമെന്നും വാതക ബോംബാണെന്നുമുള്ള കുപ്രാചാരണങ്ങൾ ബോധവത്ക്കരണത്തിലൂടെ അവസാനിപ്പിക്കാൻ സർക്കാറിനായി. ഒപ്പം കർശനമായ പൊലീസ് നടപടികളും വന്നയോടെയാണ്, നടുറോഡ് ബ്ലോക്ക് ചെയ്ത് കൂട്ട നിസ്ക്കാരം വരെ നടത്തി, കോഴിക്കോട് മുക്കത്തൊക്കെ സമരം നടത്തിയ മത ഗ്രൂപ്പുകൾ അടങ്ങിയത്.
മുഖ്യമന്ത്രിയായ ശേഷം ആദ്യമായി പ്രധാനമന്ത്രിയെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത് കേരളത്തിൽ ഗെയിൽ അടക്കമുള്ള പദ്ധതികൾ മുടങ്ങിക്കിടക്കുന്നതിനെ കുറിച്ചാണെന്നും അത് പരിഹരിക്കുമെന്ന് താൻ ഉറപ്പുകൊടുത്തതായും മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടന വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയിൽ ഇരിക്കവേ കഴിഞ്ഞദിവസം മുഖ്യമന്ത്രി തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
ഗെയിലിന്റെ കൊച്ചി- കൂറ്റനാട്, ബംഗളൂരു-മംഗളൂരു പൈപ്പ്ലൈൻ പദ്ധതിയുടെ ആകെയുള്ള 503 കിലോമീറ്ററിൽ 35 കിലോറ്റർ ദൂരം പൈപ്പിടൽ ദക്ഷിണ കാനറ ജില്ലയിലും മുന്നേറുകയാണ്. ഗെയിലിന്റെ പ്രധാന റൂട്ടായ കൊച്ചി-കൂറ്റനാട് സിംഗിൾലൈൻ പൈപ്പിടൽ പൂർത്തിയായി. അവിടെനിന്ന് ബംഗളൂരുവിലേക്കും മംഗളൂരുവിലേക്കും ഡബിൾ ലൈനുകളാണ്.
ഇതിൽ മംഗളൂരുവിലേക്കുള്ള പൈപ്പ്ലൈൻ കേരളത്തിൽ 409 കിലോമീറ്ററാണ്. ഇതിലുള്ള 392 കിലോമീറ്ററിലാണ് പൈപ്പ്ലൈൻ വെൽഡ് ചെയ്യുന്ന ജോലികൾ പൂർത്തിയായത്. 343 കിലോമീറ്റർ പൈപ്പ് മണ്ണിനടിയിൽ സ്ഥാപിച്ചതായി ഗെയിൽ സിഎംഡി ടോണി മാത്യു അറിയിച്ചു.
കടന്നുപോകുന്നത് ഏഴ് ജില്ലകളിലൂടെ
എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കൂടിയാണ് പൈപ്പ് കടന്നുപോകുന്നത്. ഏഴ് സ്ട്രെച്ചുകളിലായാണ് ജോലികൾ. എറണാകുളം ജില്ലയിൽ 16 കിലോമീറ്ററും തൃശൂരിൽ 78ഉം പാലക്കാട് 13ഉം മലപ്പുറത്ത് 58ഉം കോഴിക്കോട് 80ഉം കണ്ണൂരിൽ 83ഉം കാസർകോട് 81ഉം കിലോമീറ്ററാണ് പൈപ്പ്ലൈൻ. ഇതിൽ എറണാകുളം, തൃശൂർ ജില്ലകൾ കടന്ന് കൂറ്റനാട് വരെയുള്ള ആദ്യ സ്ട്രെച്ചിലെ 97 കിലോമീറ്റർ ദൂരവും വെൽഡിങ് ജോലികളും പൈപ്പ് മണ്ണിനടിയിൽ സ്ഥാപിക്കലും പൂർത്തിയായി. കൂറ്റനാട്മുതൽ മലപ്പുറം അരീക്കൽവരെയുള്ള രണ്ടാം എ സ്ട്രെച്ചിൽ ആകെയുള്ള 64 കിലോമീറ്ററിൽ 60 കിലോമീറ്റർ പൈപ്പുകൾ വെൽഡ്ചെയ്തു കഴിഞ്ഞു. 45 കിലോമീറ്റർ പൈപ്പുകൾ മണ്ണിനടിയിൽ സ്ഥാപിച്ചു.
അരീക്കോട്മുതൽ കോഴിക്കോട് ആയഞ്ചേരി വരെയുള്ള രണ്ടാം ബി സ്ട്രെച്ചിൽ 67 കിലോമീറ്ററിൽ 58 കിലോമീറ്റർ പൈപ്പ് വെൽഡ്ചെയ്തു. 42 കിലോമീറ്റർ പൈപ്പുകൾ സ്ഥാപിച്ചു. ആയഞ്ചേരിമുതൽ കണ്ണൂർ കുറുമത്തൂർവരെയുള്ള മൂന്നാം എ സ്ട്രെച്ചിൽ 64 കിലോമീറ്ററിൽ 60 കിലോമീറ്റർ വെൽഡിങ്ങും 42 കിലോമീറ്റർ പൈപ്പിടലും കഴിഞ്ഞു. കുറുമത്തൂർമുതൽ കാസർകോട് പെരളംവരെയുള്ള മൂന്നാം ബി സ്ട്രെച്ചിലെ 47 കിലോമീറ്ററിൽ അത്രയും ദൂരം വെൽഡിങ്ങും 46 കിലോമീറ്റർ പൈപ്പിടലും പൂർത്തിയായി. പെരളം മുതൽ കേരള അതിർത്തി വരെയാണ് നാലാം എ സ്ട്രെച്ച്. 70 കിലോമീറ്ററാണ് ദൂരം. 70 കിലോമീറ്ററും പൈപ്പുകൾ വെൽഡിങ് കഴിഞ്ഞു. 64 കിലോമീറ്റർ പൈപ്പിടലും പൂർത്തിയായി.
എതിർപ്പുകൾ ഭയന്ന് മാറിനിന്ന് ഉമ്മൻ ചാണ്ടി
2013ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് പൈപ്പിടലും സ്ഥലമെടുപ്പും പ്രാദേശിക എതിർപ്പുകളെത്തുടർന്ന് നിർത്തിവച്ചത്. സർവേ നടത്താൻപോലും സമ്മതിക്കാത്ത സ്ഥിതിയുണ്ടായി. ഇതെത്തുടർന്ന് നേരത്തെയുണ്ടാക്കിയ കരാറുകൾപോലും റദ്ദാക്കേണ്ടിവന്നു. ഗെയിൽ പദ്ധതി മുന്നോട്ടുനീങ്ങില്ലെന്ന സ്ഥിതിയായി. ഈ സാഹചര്യത്തിലാണ് 2016ൽ പിണറായി സർക്കാർ അധികാരത്തിലേറിയത്.
പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ ഗെയിൽ പൈപ്പ്ലൈനിടൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുപറഞ്ഞിരുന്നു. 2016 സെപ്റ്റംബറിൽ വ്യവസായവകുപ്പിന്റെ മുൻകൈയിൽ പദ്ധതി വീണ്ടും പ്രവർത്തനമാരംഭിച്ചു. 2017 ജനുവരിമുതൽ പ്രവൃത്തികൾ മുന്നേറുന്നതിനിടെ കൂറ്റനാടും മുക്കത്തും താമരശേരിയിലും കടുത്ത പ്രതിഷേധമുയർത്തി ചിലരെത്തി. ഇവർ അക്രമം നടത്തുന്ന സ്ഥിതിയുണ്ടായി. എല്ലാം തികഞ്ഞ സംയമനത്തോടെ സർക്കാർ സമർഥമായി കൈകാര്യം ചെയ്തുവെന്ന് ഗെയിൽ സിഎംഡി ടോണി മാത്യു പറഞ്ഞു.
പൈപ്പിടലിന് കേരളത്തിലെ വിവിധ ജില്ലകളിൽനിന്നായി കരഭൂമിയായി 377 ഏക്കറും തോട്ടം, തണ്ണീർത്തടം എന്നീ വകയിൽ 880 ഏക്കറുമായി മൊത്തം 1257 ഏക്കറാണ് ഏറ്റെടുക്കുന്നത്. നഷ്ടപരിഹാരത്തുകയായി 406 കോടിക്കാണ് അനുമതി ലഭിച്ചത്. ഇതിൽ ഇതിനകം വിളകൾക്കു മാത്രമായി 222 കോടി രൂപയും സ്ഥലത്തിനായി 31 കോടി രൂപയും നൽകിക്കഴിഞ്ഞു.
2017 നവംബർ 11ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് നഷ്ടപരിഹാര പാക്കേജ് പുതുക്കിയത്.10 സെന്റിൽ കുറവ് ഭൂമിയുള്ളവർക്ക് നഷ്ടപരിഹാരം അഞ്ചുലക്ഷം രൂപയായി ഉയർത്തിയതും ഈ യോഗത്തിലാണ്. ഇതോടെ സ്ഥലമെടുപ്പും എളുപ്പത്തിലായി. പൈപ്പിടൽ കഴിയുന്ന മുറയ്ക്ക് നഷ്ടപരിഹാരത്തുക നൽകുന്ന നടപടികളും പുരോഗമിക്കുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- വിമർശനത്തിയീൽ നിൽക്കവേ കെ സുധാകരനെ കണ്ട് ഇ പി ജയരാജൻ; കല്യാണ വീട്ടിൽ കണ്ടുമുട്ടിയ നേതാക്കൾ ചിരിച്ച് കൈകൊടുത്ത് കുശലം പറഞ്ഞ് പിരിഞ്ഞു; ഇ പിയെ വെട്ടിലാക്കിയ വിവാദം കത്തിയത് ബിജെപിയിലേക്ക് പോകാൻ ഇ പി ചർച്ച നടത്തിയെന്ന സുധാകരന്റെ വെളിപ്പെടുത്തലോടെ
- മൂന്നാം ലോക മഹായുദ്ധത്തിനൊപ്പം 2024 ൽ മൂന്ന് ദിവസമുള്ള ഇലക്ട്രോണിക് ബ്ലാക്ക് ഔട്ടും പ്രവചിച്ച് ബ്രസീലിലെ, ജീവിച്ചിരിക്കുന്ന നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന പ്രവാചകൻ; ഇലക്ട്രോ മാഗ്നറ്റിക് പൾസ് സാങ്കേതിക വിദ്യയാൽ സംഭവിക്കുന്ന അവസ്ഥ ലോകത്തെ നിശ്ചലമാക്കുമെന്നും പ്രവചനം
- കേന്ദ്രമന്ത്രി സ്ഥാനം രണ്ട് വർഷത്തേക്ക് ഒഴിവ് അഭ്യർത്ഥിച്ചു; പാർട്ടി പറഞ്ഞാൽ ഉത്തരവാദിത്തം ഏറ്റെടുക്കും; അഞ്ച് വകുപ്പുകളുടെ മന്ത്രിമാർ കേരളത്തിന്റെ ചൊൽപ്പടിക്ക് നിൽക്കുന്നവരാകണം എന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്; തൃശ്ശൂരിലെ വിജയപ്രതീക്ഷയിൽ ഭാവികാര്യങ്ങളെ കുറിച്ച് പറഞ്ഞ് സുരേഷ് ഗോപി
- 13 വർഷത്തോളം 8 പെൺകുട്ടികളെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ചതിന് പാക്കിസ്ഥാൻ വംശജരായ 20 ഓളം കുറ്റവാളികൾക്ക് മൊത്തം 346 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി; വെസ്റ്റ് യോർക്ക്ഷയറിൽ നടത്തിയ കുറ്റങ്ങൾക്ക് ശിക്ഷ വിധിച്ച് ലീഡ്സ് ക്രൗൺ കോടതി
- അമേരിക്കയിലെ കാർ അപകടം; നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കാൻ ശ്രമം: മരിച്ചവരുടെ ബന്ധുക്കൾ യുഎസിലേക്കു പോകും
- എൽഡിഎഫിന് ചെയ്യാതെ പോയത് 17,000 വോട്ടെന്ന് വിലയിരുത്തൽ; എന്നാലും തോമസ് ഐസക്ക് അരലക്ഷം വോട്ടിന് ജയിക്കുമെന്ന് സിപിഎമ്മിന് പ്രതീക്ഷ; അടിയൊഴുക്കുകൾ നിർണായകം: പത്തനംതിട്ടയിൽ ആര് ജയിച്ചാലും ഭൂരിപക്ഷം വളരെക്കുറവാകും
- മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച സ്വകാര്യവാഹനത്തിന് സൈഡ് നൽകാത്തതിൽ തർക്കം; വാഹനം കുറുകെ നിർത്തി എന്താണ് സൈഡ് തരാത്തതെന്ന് കെഎസ്ആർടിസി ഡ്രൈവറോട് മേയറുടെ ചോദ്യം; മോശമായി പെരുമാറിയെന്ന് കാണിച്ച് പരാതിയും; ഡ്രൈവർക്കെതിരെ കേസെടുത്തു
- സദാസമയവും സുഹൃത്തുക്കളുമായി വീഡിയോകോളിൽ; ഭർത്താവ് ഭാര്യയുടെ കൈവെട്ടി
- കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്; 3 ദിവസത്തേക്ക് കുളിപ്പിക്കാൻ പാടില്ല'; വിചിത്ര നിർദ്ദേശം; ഈ നാടിനിത് എന്തു പറ്റിയെന്ന് സാന്ദ്ര തോമസ്
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- അത്യാഡംബര കാറിൽ കറങ്ങി മോഷണം; ആ പണം ഉപയോഗിച്ച് ചെയ്യുക സാമൂഹിക സേവനം; റോഡുകൾ നിർമ്മിച്ചും പാവപ്പെട്ട പെൺകുട്ടികളുടെ മാംഗല്യം നടത്തിയും കൈയടി നേടിയ ബീഹാറിലെ 'റോബിൻഹുഡ്'; ഭാര്യ ജനപ്രതിനിധി; ഇത് റോബിൻഹുഡ് സംവിധായകന്റെ വീട്ടിൽ നിന്നും ഒരു കോടിയുടെ മുതൽ കവർന്ന കള്ളന്റെ കഥ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍