തുരങ്ക നിർമ്മാണം നിലച്ചിട്ട് നാല് മാസം; മണ്ണിടിച്ചലിനുള്ള സാധ്യത പരിസ്ഥിതി സമിതി കണ്ടെത്തിയും പ്രതിസന്ധി രൂക്ഷമാക്കും; മന്ത്രി സുധാകരന്റെ ജനുവരിയിലെ ഉദ്ഘാടന പ്രഖ്യാപനം നടക്കില്ലെന്ന് ഉറപ്പായി; വികസനത്തിലേക്ക് അതിവേഗം കുതിക്കാനുള്ള കുതിരാന്റെ പ്രതീക്ഷകൾക്ക് മങ്ങൽ; തുരങ്ക നിർമ്മാണം നിലച്ചിട്ട് നാല് മാസമാകുന്നു
മറുനാടൻ മലയാളി ബ്യൂറോ
വടക്കഞ്ചേരി: കുതിരാൻ തുരങ്കനിർമ്മാണം നിലച്ചിട്ട് 4 മാസമാകുന്നു. 2019 ജനുവരിയിൽ തുരങ്കം തുറക്കുമെന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകന്റെ പ്രഖ്യാപനമാണ് അട്ടമിറിക്കപ്പെടുന്നത്. ആറുവരി നിർമ്മാണകമ്പനിയായ കെ.എം.സി 45 കോടി രൂപയാണ് തുരങ്കനിർമ്മാണം നടത്തുന്ന പ്രഗതി ഗ്രൂപ്പിന് നൽകാനുള്ളത്. ഇത് മുടങ്ങിയതാണ് പ്രതിസന്ധിക്ക് കാരണം. കുതിരാനിൽ തുരങ്കത്തിനു സമീപത്തും പരിസര പ്രദേശങ്ങളിലും മണ്ണിടിയാനുള്ള സാധ്യത കൂടുതലായതിനാൽ തുരങ്കത്തിലെ സ്ഥിതി അതീവഗുരുതരമാണെന്ന് നിയമസഭ പരിസ്ഥിതി സമിതി വിലയിരുത്തിയിരുന്നു. ഇതും തുരങ്കത്തിന്റെ ഉദ്ഘാടനം വൈകിക്കാൻ കാരണമാകും.
കൂലി കിട്ടാതെ തൊഴിലാളികൾ സമരം തുടങ്ങിയതോടെ നാല് മാസം മുമ്പ് നിർമ്മാണം നിലക്കുകയായിരുന്നു. ഇടത് തുരങ്കത്തിലെ ജോലികൾ 90 ശതമാനവും വലത് തുരങ്കത്തിലേത് 70 ശതമാനവും പൂർത്തിയായപ്പോഴാണ് പ്രതിസന്ധി തുടങ്ങിയത്. കൂലി കിട്ടാതായതോടെ 250 തൊഴിലാളികളും മുപ്പതോളം ജീവനക്കാരും സമരം തുടരുകയാണ്. തുരങ്കമുഖത്തേക്ക് മണ്ണ് ഇടിഞ്ഞ് വീണ ഭാഗങ്ങൾ നീക്കം ചെയ്ത് ബലപ്പെടുത്താനും സമയമെടുക്കും. തുരങ്കത്തിനുള്ളിൽ കോൺക്രീറ്റ് ചെയ്ത സ്ഥലങ്ങളിൽ പോലും വെള്ളം കിനിഞ്ഞിറങ്ങി വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്.
ഡ്രൈനേജുകളുടെ പണിയും പൂർത്തിയാകാനുണ്ട്. പൊലീസിന് കൺട്രോൾ സ്റ്റേഷൻ നിർമ്മാണവും ഇതുവരെ നടന്നിട്ടില്ല. അഗ്നിസുരക്ഷാ സംവിധാനങ്ങൾ നടപ്പിലാക്കിവേണം തുരങ്കം തുറന്നുകൊടുക്കാൻ. ഇതിനും സമയമെടുക്കും. പ്രളയത്തിൽ മണ്ണിടിഞ്ഞു ഗതാഗതം താറുമാറായ തുരങ്കത്തിന്റെ കിഴക്കുഭാഗത്തായി ഇനിയും മണ്ണിടിയാനുള്ള അപകടകരമായ അവസ്ഥയുണ്ട്. തുരങ്കത്തിനു മുകളിൽ നിൽക്കുന്ന കട്ടിയില്ലാത്ത മണ്ണ് ഉടൻ മാറ്റണം. ഇവിടുത്തെ മണ്ണിന്റെ ഘടന പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് മൈനിങ് ജിയോളജി വകുപ്പിനോട് സമിതി ആവശ്യപ്പെട്ടു. തുരങ്കത്തിനുള്ളിൽ ശക്തമായ ഉറവയുള്ളതും ചില ഭാഗങ്ങൾ അടരുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
മുഖ്യ നിർമ്മാണ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി അതീവ രൂക്ഷമായതാണ് തുരങ്ക നിർമ്മാണം പ്രതിസന്ധിയിലാക്കിയത്. സമയത്ത് പണികൾ പൂർത്തീകരിക്കാത്തതിനാൽ ദേശിയപാത നിർമ്മാണ കമ്പനിക്ക് വായ്പ നൽകുന്ന ബാങ്കുകളുടെ കൺസോർഷ്യം വായ്പാ ഗഡുക്കൾ നൽകുന്നത് തടഞ്ഞു വെക്കുക ആയിരുന്നു. ഇതോടെയാണ് തുരങ്കത്തിന്റെ പണി അനിശ്ചിതത്വത്തിലായത്. ഉപകരാറെടുത്ത പ്രഗതി ഗ്രൂപ്പ് ഹിമാചൽ പ്രദേശിൽ പുതിയ തുരങ്ക നിർമ്മാണത്തിന്റെ കരാറെടുത്തതോടെ കമ്പനിയുടെ വിദ്ഗദ തൊഴിലാളികൾ ഉൾപ്പെടെ അവിടേക്ക് പോയിരുന്നു. ഇതും പ്രതിസന്ധിയായി.
കുതിരാനും ശാസ്താവും
ഏകദേശം 200 കോടിയുടെ കുതിരാൻ തുരങ്കങ്ങൾ തുറക്കുമ്പോൾ അത് നാടിന് വലിയ വികസനങ്ങൾ കൊണ്ടുവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം ഏറണാകുളത്തുനിന്ന് കോയമ്പത്തൂർക്ക് യാത്ര ചെയ്യുമ്പോൾ മൂന്നു കിലോമീറ്ററിന്റെ സമയലാഭം മാത്രമാണ് ഈ തുരങ്ക നിർമ്മാണം കൊണ്ട് ഉണ്ടാവുന്നതെന്നാണ് വിദഗ്ദർ പറയുന്നത്. കുതിരാൻ കയറ്റങ്ങളും വളവുകളും ദുരന്തങ്ങൾ ഉണ്ടാക്കുന്ന പശ്ചാത്തലത്തിലും വർഷക്കാലത്തെ മലയിടിച്ചലും കണക്കിലെടുക്കുമ്പോൾ കുതിരാൻ തുരങ്കങ്ങൾ പൊതുജനത്തിന്റെ സന്മനസ്സിൽ സ്ഥാനം പിടിക്കേണ്ടതാണ്. അതോടൊപ്പം തന്നെ പ്രകൃതി ഭംഗിയും ആസ്വദിച്ചുകൊണ്ട് കുതിരാന്റെ കയറ്റിറക്കങ്ങളും ആസ്വദിച്ചുകൊണ്ട് കുതിരാൻ മലയിലെ ആശ്വാരൂഡനായ ശാസ്താവിനെ വണങ്ങി കാണിക്കയിട്ട് യാത്ര ചെയ്യുന്നതിന്റെ ഒരു സുഖവും നമുക്ക് ഇവിടെ നഷ്ടമാവുന്നുണ്ട്. ഇപ്പോൾ കുതിരാൻ തുരങ്കങ്ങൾക്ക് ചെലവഴിച്ച 200 കോടികൊണ്ട് കുതിരാൻ കുന്നുകളെ നമ്മുടെ സാങ്കേതിക വിദ്യകൾ കൊണ്ട് സംരക്ഷിക്കാമായിരുന്നില്ലേ എന്ന യുക്തിഭദ്രമായ ചോദ്യവും അവശേഷിക്കുന്നുണ്ട്.
അപ്പോൾപിന്നെ ആർക്കുവേണ്ടിയാണ് കുതിരാൻ തുരങ്കങ്ങൾ പണിതീർക്കുന്നതെന്നും ന്യായമായൊരു ചോദ്യം ഉയർന്നിരുന്നു. ആറുവരിപ്പാത നിർമ്മാണത്തിന് മാത്രം ഏകദേശം 760 കോടി രൂപയാണ് നിലവിൽ വകയിരുത്തിയിരിക്കുന്നത്. ഇതിൽ കുതിരാൻ തുരങ്ക നിർമ്മാണത്തിനുമാത്രം 200 കോടി വകയിരുത്തിക്കാണുന്നു. എന്നാൽ രണ്ടു കിലോമീറ്റർ ദൂരത്തെ കുതിരാൻ കരിങ്കൽ മലകൾ പൊട്ടിച്ചെടുത്ത പാറകളുടെ മൂല്യം ആരെങ്കിലും കണക്കെടുത്തുവോ എന്ന കാര്യം സംശയമാണ്. ഈ ആറുവരിപ്പാതയുടെ നിർമ്മാണത്തിന്റെ മുഴുവൻ ആവശ്യത്തിനും വേണ്ടിവരുന്ന; ഒരുപക്ഷെ ആവശ്യത്തിൽ കൂടുതലും പാറയാണ് ഇവിടെ നിന്ന് കരാറുകാർ പൊട്ടിച്ചെടുത്തത്. ഈ പാറകൾ അവിടെത്തന്നെ നിർമ്മാണാവശ്യത്തിനുതകും വിധം മെറ്റലും കരിങ്കൽ പൊടിയുമായി സംസ്കരിച്ചെടുക്കുകയാണ് കരാറു കമ്പനികൾ.
കുതിരാൻ തുരങ്കങ്ങൾക്ക് അരികിലുള്ള, പീച്ചി ഡാമിൽ ചെന്നവസാനിക്കുന്ന ഇരുമ്പുപാലം തോട് ഏതാണ്ട് മാലിന്യങ്ങൾ കൊണ്ട് മൂടിക്കഴിഞ്ഞു. കേരളത്തിന്റെ ചരിത്രത്തിനും അപ്പുറം ചരിത്രമായ കുതിരാൻ ശാസ്താ ക്ഷേത്രവും കുതിരാൻ തുരങ്കം വരുമ്പോൾ ഓർമ്മയാവുമെന്ന വിലയിരുത്തലുമെത്തി. നാടിന്റെ രക്ഷയ്ക്കായി പണ്ട് പരശുരാമൻ 108 ശാസ്താക്ഷേത്രങ്ങൾ നിർമ്മിച്ചതായാണ് ഐതീഹ്യം പറയുന്നത്. പല സങ്കൽപ്പങ്ങളിലായി പ്രതിഷ്ഠിച്ചിട്ടുള്ള ശാസ്താവിനെ ഓരോ ക്ഷേത്രത്തിലും ഓരോ ഭാവത്തിലാണ് കുടിയിരിത്തിയിരിക്കുന്നത്. ശബരിമലയിലെ ധർമ്മശാസ്താവായ കലിയുഗ വരദ ഭാവം മുതൽ കുളത്തൂപ്പുഴയിലെ ബാലഭാവവും, അച്ഛൻകോവിലിലെ കൗമാരഭാവവും, ആര്യങ്കാവിലെ പൂർണ പുഷ്കല സമേതന്റെ ഭാവവും, ചമ്രവട്ടത്തെ വില്ലാളി ഭാവവും, കുതിരാനിലെ ആശ്വാരൂഡഭാവവും പ്രത്യേകം എടുത്തുപറയത്തക്കതാണ്.
പുരാതന കേരളത്തിലെ 64 ഗ്രാമങ്ങളിൽ വച്ച് പേരുകേട്ട പെരുവനം ഗ്രാമമാണ് നാല് ശാസ്താവിനാൽ കാത്തുസംരക്ഷിക്കുന്നതത്രേ. കിഴക്ക് തൃശൂർ - പാലക്കാട് റൂട്ടിൽ വടക്കഞ്ചേരിക്കടുത്തുള്ള കുതിരാൻ മല ശാസ്താവ്, പടിഞ്ഞാറ് ഇരിങ്ങാലക്കുട എടമുട്ടം റൂട്ടിൽ കാട്ടൂരിനടുത്തുള്ള എടത്തുരുത്തി ശാസ്താവ്, വടക്ക് തൃശൂർ ഷൊർണൂർ റൂട്ടിൽ വടക്കാഞ്ചേരിക്കടുത്തുള്ള അകമല ശാസ്താവ്, തെക്ക് കൊടുങ്ങല്ലൂർ ബൈപ്പാസിൽ പടാകുളത്തുള്ള ഉഴുവത്ത് ശാസ്താവ്. അശ്വാരൂഢനായി വേട്ടുയ്ക്ക് പുറപ്പെടുന്ന രൂപത്തിലാണ് ശാസ്താവിനെ കുതിരാനിൽ കുടിയിരിത്തിയിരിക്കുന്നത്. ഈ പ്രദേശം മുമ്പ് അറിയപ്പെട്ടിരുന്നത് കുതിരകേറാത്ത മല എന്നായിരുന്നു. പിന്നീട് അത് ലോപിച്ച് കുതിരകേറാ മലയായി. പിന്നീട് കുതിരാൻ മലയുമായി. അങ്ങനെയാണത്രേ ഈ പ്രദേശത്തിന് കുതിരാൻ എന്ന പേര് ലഭിച്ചത്. ഒരുകൈയിൽ അമ്പും വില്ലും മറുകൈയിൽ കടിഞ്ഞാണുമായി രക്ഷക ഭാവത്തിലാണ് ശാസ്താവ് ഇവിടെ വസിക്കുന്നത്.
ഈ വഴി കടന്നുപോകുന്ന അനേകം യാത്രക്കാരും ശബരിമലയ്ക്കു പോകുന്ന അയ്യപ്പഭക്തന്മാരും ഈ അശ്വാരൂഡന് അർപ്പിക്കുന്ന വഴിപാടുകൾക്ക് കയ്യും കണക്കുമില്ല. ശാസ്താവിന് രക്ഷകഭാവം ഉള്ളതുകൊണ്ടായിർക്കണം ഈ വാഹനമോടിക്കുന്ന എല്ലാവരും കാണിക്ക സമർപ്പിക്കും. ഇങ്ങനെ കിട്ടുന്ന വരുമാനം കൊണ്ട് ദിവസവും അന്നദാനം നടക്കുന്നുണ്ട്. പിന്നെ ഭക്തജനങ്ങൾക്കുള്ള സഹായങ്ങളും നല്കിപ്പോരുന്നു. ഒരുപക്ഷെ കേരളത്തിലെ സാമാന്യം ഭേദപ്പെട്ട വരുമാനമുള്ള ഒരു ക്ഷേത്രമാണ് കുതിരാനിലെ ഈ ശാസ്താ ക്ഷേത്രം. കുതിരാനിലെ ക്ഷേത്ര ഭരണ സമിതിയും ഭക്തരും ചേർന്ന് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും പരാതികൾ സമർപ്പിച്ചിട്ട് രണ്ടുമൂന്നു വർഷങ്ങളായി. ഹൈന്ദവ വിശ്വാസത്തേയും സംസ്കാരത്തേയും ഉയർത്തിപ്പിടിക്കുന്ന നരേന്ദ്ര മോദിയും വികസനത്തിന്റെ പേരിൽ കുതിരാനിലെ അശ്വാരൂഡനായ ശാസ്താവിനെ കയ്യൊഴിഞ്ഞു. എന്നാൽ കവിഹൃദയമുള്ള പൊതുമരാമത്ത് മന്ത്രി സുധാകരൻ മാത്രം കുതിരാനിലെ ശാസ്താവിനെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് ക്ഷേത്ര ഭരണ സമിതിക്കും അയ്യപ്പ ഭക്തർക്കും രേഖാമൂലം വാക്കുകൊടുത്തിട്ടുണ്ട്.
Stories you may Like
- കുതിരാൻ തുരങ്കത്തിൽ ബൈക്ക് അപകടം; യുവാവ് മരിച്ചു, 17കാരൻ ഗുരുതരാവസ്ഥയിൽ
- കുതിരാനിൽ വൻ കഞ്ചാവു വേട്ട, തുരങ്കത്തിന് സമീപത്തു വെച്ചു പിടുകൂടിയത് 50 കിലോ കഞ്ചാവ്
- സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; കണ്ണൂരിൽ ഉരുൾപൊട്ടൽ
- കുതിരാനിൽ ഇന്നോവാ കാറും ട്രെയിലറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു
- ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ്
- TODAY
- LAST WEEK
- LAST MONTH
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഒത്ത വിവാഹം; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
- വിവാഹ സൽകാരത്തിന്റെ രാത്രി ഒരു മണിക്ക് തുടങ്ങിയ മർദ്ദനം; സംശയത്തിന്റെ പേരിൽ കേബിൾ കൊണ്ട് കഴുത്തിൽ മുറക്കി നവവധുവിനെ കൊല്ലാനും രാഹുൽ ശ്രമിച്ചു; താലിമാല ഊരിക്കൊടുത്ത ശേഷം ഭർത്താവിനെതിരെ പരാതി കൊടുത്തതും ഭാര്യ; പന്തീരാക്കാവിൽ ജാമ്യമില്ലാ വകുപ്പുകൾ; ഏഴാം ദിനത്തിലെ വേർപിരിയലിൽ കേസും
- 'ഇതുപോലെ വൃത്തികെട്ട കോമാളി വേഷം ഇഷ്ടമല്ല, സത്യത്തിൽ പെട്ടന്നു കണ്ടാൽ ആരും പേടിച്ചു പോകും, അറപ്പാകുന്നു'; ആൺകുട്ടികളെ ആണായിട്ടും പെൺകുട്ടികളെ പെൺകുട്ടിയായിട്ടും തന്നെ വളർത്തണം'; ഗായകൻ സന്നിധാനന്ദനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ പരാമർശം; വേദനിപ്പിച്ചെന്ന് സന്നിധാനന്ദൻ
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- പ്രതിക്കൂട്ടിൽ തലകുനിച്ചു നിന്ന് നിശബ്ദമായി വിധി കേട്ടു; യാതൊരു കൂസലുമില്ലാത്ത മുഖഭാവങ്ങളോടെ ശ്യാംജിത്ത്; പൊട്ടിക്കരഞ്ഞ് എല്ലാവർക്കും നന്ദി പറഞ്ഞ് വിഷ്ണുപ്രിയയുടെ സഹോദരിമാർ; പെൺകുട്ടിക്കൾക്ക് സ്വാതന്ത്ര്യം ഉറപ്പാക്കുന്ന വിധിയെന്ന് പ്രോസിക്യൂഷൻ; തലശേരി കോടതിയിൽ വൈകാരിക രംഗങ്ങൾ
- വിശപ്പാണ് ലോകത്തിലെ ഏറ്റവും വലിയ സത്യം! ഗോതമ്പിനും പെട്രോളിനും വൈദ്യുതിക്കും മരുന്നിനും തീവില; ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടിയ ജനം പാക്കിസ്ഥാനെതിരെ; തീവ്രവാദത്തിന്റെ മുൻ ആഗോള ഫാക്ടറിയിൽ ഇപ്പോൾ സമരകാലം; അധിനിവേശ കാശ്മീർ ഇന്ത്യ തിരിച്ചുപിടിക്കുമോ?
- വിരുന്നെത്തിയ വീട്ടുകാർ കണ്ടത് നവ വധുവിന്റെ ശരീരത്തിലെ മർദനമേറ്റ പാടുകൾ; പൊലീസിൽ പരാതി നൽകി വധുവിന്റെ കുടുംബം: ഏഴാം നാൾ പൊലീസ് സ്റ്റേഷനിൽവെച്ച് താലിമാല മടക്കി നൽകി വേർപിരിഞ്ഞ് യുവദമ്പതികൾ
- ആറു കൊല്ലം മുമ്പ് കേരളാ കോൺഗ്രസ് ജയിച്ചത് യുഡിഎഫ് ബാനറിൽ; ജോസ് കെ മാണിയും കൂട്ടരും മുന്നണി മാറിയപ്പോൾ ഇനി ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ എംപിമാരും ഇടതുപക്ഷത്തിന്റേതായി; സീറ്റ് കൂടിയേ തീരുവെന്ന് കേരളാ കോൺഗ്രസ് എമ്മും സിപിഐയും; സിപിഎമ്മും വിട്ടുവീഴ്ചയ്ക്കില്ല; ഇടതിൽ കലാപക്കാലം
- പെരിയ ഇരട്ടക്കൊല കേസിലെ പ്രതിയുടെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തതിനെച്ചൊല്ലിയുള്ള കോൺഗ്രസിലെ വിവാദം കാസർകോട് പൊട്ടിത്തെറിയാകുന്നു; പോസ്റ്റ് പിൻലവിച്ച ബാലകൃഷ്ണ പെരിയ നൽകുന്നത് വഴങ്ങാമെന്ന സന്ദേശമോ? ഇതെല്ലാം ശരത്ലാലിന്റെയും കൃപേഷിന്റെയും ആത്മാക്കൾ ഇത് പൊറുക്കുമോ? പെരിയയിൽ സമവായ നീക്കം സജീവം
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്