'പ്രതീക്ഷയുടെ ഭാരത്താൽ തളർന്നു പോകരുത്; വർഷങ്ങളായുള്ള കഠിനപ്രയത്നത്തിന്റെ ഫലം ഏതാനും സെക്കൻഡുകളിലാണ് നിർണയിക്കപ്പെടുക'; ടോക്കിയോ ഒളിംപിക്സിനുള്ള കായികതാരങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് പ്രധാനമന്ത്രി
ന്യൂസ് ഡെസ്ക്
ന്യൂഡൽഹി: ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടിയ ഇന്ത്യൻ കായികതാരങ്ങളോട് വീഡിയോ കോൺഫറൻസിൽ സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതീക്ഷയുടെ ഭാരത്താൽ തളർന്നുപോകരുതെന്ന് കായികതാരങ്ങളോട് പ്രധാനമന്ത്രി പറഞ്ഞു. വർഷങ്ങളായുള്ള കഠിനപ്രയത്നത്തിന്റെ ഫലം ഏതാനും സെക്കൻഡുകളിലാണ് നിർണയിക്കപ്പെടുകയെന്നും ഓർമപ്പെടുത്തി.
മേരി കോമിൽ നിന്ന് രാജ്യത്തെ മുഴുവൻ കായികതാരങ്ങളും പ്രചോദനം ഉൾക്കൊള്ളുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. മേരി കോം ജി, രാജ്യം മുഴവൻ പ്രചോദനം ഉൾക്കൊള്ളുന്ന കായികതാരമാണ് താങ്കൾ. രാജ്യത്തെ ഒട്ടേറെ കായികതാരങ്ങൾ താങ്കളെയാണ് ഉറ്റുനോക്കുന്നത്. മിക്കവാറും എല്ലാ മത്സരങ്ങളും താങ്കൾ വിജയിച്ചിട്ടുണ്ട്. ഒളിംപിക് സ്വർണമാണ് താങ്കളുടെ ലക്ഷ്യമെന്ന് മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ.
അത് താങ്കളുടെ മാത്രം സ്വപ്നമല്ല, രാജ്യത്തിന്റെയാകെ സ്വപ്നമാണ്. താങ്കളത് നേടുമെന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട്. ഇപ്പോൾ എനിക്ക് ചോദിക്കാനുള്ളത് ആരാണ് താങ്കളുടെ ഇഷ്ടപ്പെട്ട കായികതാരം എന്നാണ്- പ്രധാനമന്ത്രി ചോദിച്ചു. ഇതിഹാസ ബോക്സിങ് താരം മുഹമ്മദ് അലിയാണ് തന്റെ പ്രചോദനമെന്ന് മേരി കോം പറഞ്ഞു.
എന്റെ അവസാനത്തെ മൻ കീ ബാത്തിൽ മറ്റ് കായികതാരങ്ങൾക്കൊപ്പം ഞാൻ അമ്പെയ്ത്ത് താരം ദീപികാ കുമാരിയുടെ പേര് എടുത്ത് പറഞ്ഞിരുന്നു. ലോക റാങ്കിംഗിൽ ഒന്നാമതാണ് താങ്കളിപ്പോൾ. താങ്കളുടെ ജീവിതകഥ അറിയാൻ ലോകത്തിന് ആഗ്രഹമുണ്ട്. കുട്ടിക്കാലത്ത് മാങ്ങയായിരുന്നു നിങ്ങളുടെ ലക്ഷ്യം. അവിടെ നിന്ന് നിങ്ങൾ ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരിയാവുമ്പോൾ സ്വാഭാവികമായും പ്രതീക്ഷകളും അതിനൊപ്പം ഉയരും. ടോക്കിയോയിൽ താങ്കൾ രാജ്യത്തിന്റെ അഭിമാനമാവുമെന്ന് എനിക്ക് ആത്മവിശ്വസമുണ്ട്-പ്രധാനമന്ത്രി പറഞ്ഞു.
പരിക്കു പറ്റിയിട്ടും റെക്കോർഡ് പ്രകടനം പുറത്തെടുത്ത ജാവലിൻ താരം നീരജ് ചോപ്രയെയും പ്രധാനമന്ത്രി പേരെടുത്ത് പരാമർശിച്ചു. പരിക്കു പറ്റിയിട്ടും താങ്കൾ പുതിയ റെക്കോർഡിട്ടു. അതുകൊണ്ടുതന്നെ പ്രതീക്ഷകളുടെ അമിതഭാരം നിങ്ങളുടെ ചുമലിലുണ്ടാവും. എങ്കിലും അതിൽ തളർന്നുപോകരുത്-പ്രധാനമന്ത്രി വ്യക്തമാക്കി.
താൻ സ്വന്തം പ്രകടനത്തിലാണ് ഇപ്പോൾ ശ്രദ്ധിക്കുന്നതെന്നും മറ്റെല്ലാ സഹായങ്ങളും സർക്കാരിന്റെ ഭാഗത്തു നിന്ന് ലഭിക്കുന്നുണ്ടെന്നും നീരജ് ചോപ്ര പറഞ്ഞു. പരിക്കു മൂലം കുറച്ചു സമയം നഷ്ടമായി. എങ്കിലും ഒളിംപിക്സിലാണ് ഇനി തന്റെ പൂർണ ശ്രദ്ധയെന്നും നീരജ് വ്യക്തമാക്കി.
സ്പ്രിന്റർ ദ്യുതി ചന്ദിന്റെ പോരാട്ടവീര്യത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു. ദ്യുതീ ജി, വർഷങ്ങളായുള്ള താങ്കളുടെ കഠിനപ്രയത്നത്തിന്റെ ഫലം ഏതാനും സെക്കൻഡുകളിലാണ് നിർണയിക്കപ്പെടുക-പ്രധാനമന്ത്രി പറഞ്ഞു.
ടോക്കിയോ ഒളിംപിക്സിനുശേഷം തിരിച്ചെത്തിയാലുടൻ ഒപ്പമിരുന്ന് ഐസ്ക്രീം കഴിക്കാമെന്ന് ഇന്ത്യയുടെ ബാഡ്മിന്റൺ താരം പി വി സിന്ധുവിന് പ്രധാനമന്ത്രി ഉറപ്പ് നൽകി. 2016ലെ റിയോ ഒളിംപിക്സിൽ പങ്കെടുക്കുമ്പോൾ കോച്ച് പി ഗോപീചന്ദ് മൊബൈൽ ഫോൺ എടുത്തുകൊണ്ടുപോകുകയും ഐസ്ക്രീം കഴിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്ത കാര്യം സിന്ധു അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി സിന്ധുവിനൊപ്പം ഐസ്ക്രീം കഴിക്കാമെന്ന വാഗ്ദാനം നൽകിയത്.
സിന്ധു ജി, നിങ്ങളെ ഇപ്പോഴത്തെ നിലയിലെത്തിക്കാൻ നിങ്ങളുടെ മാതാപിതാക്കൾ ഒരുപാട് ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്. അവർ അവരുടെ കർമം ചെയ്തു. ഇനി നിങ്ങളുടെ ഊഴമാണ്. കഠിനമായി പ്രയത്നിക്കൂ, എനിക്കുറപ്പുണ്ട് ടോക്കിയോയിൽ നിന്ന് താങ്കൾ വിജിയായി തിരിച്ചുവരുമെന്ന്. ടോക്കിയോയിൽ നിന്ന് എല്ലാവരും തിരിച്ചെത്തി കഴിയുമ്പോൾ താങ്കൾക്കൊപ്പം ഞാൻ ഐസ്ക്രീം കഴിക്കാം എന്ന് പറഞ്ഞ് പ്രധാനമന്ത്രി പൊട്ടിച്ചിരിച്ചു.
കായിക മന്ത്രി അനുരാഗ് ഠാക്കൂറിന്റെ ആമുഖത്തോടെയാണ് കായികതാരങ്ങളുമായുള്ള പ്രധാനമന്ത്രിയുടെ സംവാദം ആരംഭിച്ചത്. കായികതാരങ്ങളായ സാനിയ മിർസ, മണിക ബത്ര, ദ്യുതീ ചന്ദ്, ദീപികാ കുമാരി, മലയാളി നീന്തൽ താരം സജൻ പ്രകാശ് എന്നിവർക്കൊപ്പം കേന്ദ്ര സഹ മന്ത്രി നിതീഷ് പ്രമാണിക്, മുൻ കായിക മന്ത്രിയും ഇപ്പോഴത്തെ നിയമമന്ത്രിയുമായ കിരൺ റിജിജു, ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് നരീന്ദർ ബത്ര എന്നിവരും യോഗത്തിൽ പങ്കെടുത്തു.
126 കായികതാരങ്ങളടങ്ങുന്ന ഇന്ത്യൻ സംഘമാണ് ഇത്തവണ ടോക്കിയോ ഒളിംപിക്സിൽ പങ്കെടുക്കുന്നത്. 18 ഇനങ്ങളിലായി 69 മത്സരങ്ങളിലാണ് ഇന്ത്യൻ താരങ്ങൾക്ക് ഇത്തവണ പങ്കെടുക്കുക. ഒളിംപിക്സ് ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്രയും മത്സരയിനങ്ങളിൽ ഇന്ത്യൻ താരങ്ങൾ മാറ്റുരക്കുന്നത്. ഫെൻസിങ് (ഭവാനി ദേവി), വനിതാ സെയിലിങ്(നേത്രകുമാരി), നീന്തൽ(സജൻ പ്രകാശ്, ശ്രീഹരി നടരാജ്) എന്നീ ഇനങ്ങളിലെല്ലാം ഇന്ത്യ ആദ്യമായാണ് മത്സരിക്കുന്നത്.
കോവിഡ് മഹാമാരിയെത്തുടർന്ന് കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ഒളിംപിക്സ് ഈ വർഷത്തേക്ക് മാറ്റുകയായിരുന്നു. ഈ മാസം 23 മുതൽ ഓഗസ്റ്റ് എട്ടുവരെയാണ് ഒളിംപിക്സ്. കോവിഡ് ഭീതിയെത്തുടർന്ന് കാണികൾക്ക് പ്രവേശനമില്ലാതെയാണ് ഇത്തവണ മത്സരങ്ങൾ നടക്കുക.
Stories you may Like
- പുതിയ പാർലമെന്റ് മന്ദിരം ഭാരതത്തിന്റെ വികസനയാത്രയിലെ അനശ്വര മുഹൂർത്തം
- 'നരേന്ദ്ര മോദിക്കു ലഭിക്കുന്ന സ്വീകരണം ബ്രൂസ് സ്പ്രിങ്സ്റ്റീനു പോലും ലഭിക്കുന്നില്ല'
- പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗ്രീസിന്റെ പരമോന്നത ബഹുമതി
- 2035ൽ ഇന്ത്യയുടെ സ്പേസ് സ്റ്റേഷൻ: പ്രധാനമന്ത്രി
- പ്രധാനമന്ത്രി ആശ്വസിപ്പിച്ചിട്ടും സങ്കടം മറയ്ക്കാനാവാതെ രോഹിത്, വീഡിയോ
- TODAY
- LAST WEEK
- LAST MONTH
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- 'കച്ചവട താൽപര്യം തലയ്ക്കുപിടിച്ച് നിരന്തരം പാർട്ടിയെ പ്രതിസന്ധിയിൽ ആക്കുന്നവർക്ക് ഇടയിലും ഒന്നും നേടാത്ത ചിലരുണ്ടിവിടെ': ഇ പി യെ പരോക്ഷമായി കുത്തിയും 'കണ്ണൂരിൻ ചെന്താരകം' പിജെയെ ഓർമ്മിപ്പിച്ചും റെഡ് ആർമിയും പോരാളി ഷാജിയും; പൊന്നുകായ്ക്കുന്ന മരമാണെങ്കിലും പുരക്ക് മേലെ വന്നാൽ വെട്ടിക്കളയണം എന്നും മുന്നറിയിപ്പ്; സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ ചേരാനിരിക്കെ പോസ്റ്റുകൾ
- പതിറ്റാണ്ടുകളുടെ പോരാട്ടത്തിന് പരിസമാപ്തി; ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടൽ മാരിയറ്റിന്റെ ഭൂമിയിൽ അവകാശവാദം ഉന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി; സ്വന്തം ഭൂമിയല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടും കേസ് തുടർന്ന ബോർഡിന്റെ ഹർജി തള്ളി
- സഞ്ജുവിന്റെ വിജയാഘോഷം സെലക്ടർമാർക്കെതിരായ വെല്ലുവിളിയോ? ട്വന്റി20 ലോകകപ്പിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കും? വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഋഷഭ് പന്തും കെ.എൽ. രാഹുലും; ഓൾറൗണ്ടറായി ശിവം ദുബെ; നിർണായക തീരുമാനത്തിലേക്ക് അഗാർക്കറും രോഹിതും
- തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല; സംസ്ഥാനത്ത് യുഡിഎഫിന് മുൻതൂക്കമുണ്ട്; ആലപ്പുഴയിൽ ബിജെപിക്ക് വോട്ട് കൂടും; അതിന്റെ ഗുണം എ എം ആരിഫിന്; പാർട്ടിയിൽ പറഞ്ഞിട്ടാണ് ജയരാജൻ ജാവ്ദേക്കറെ കണ്ടതെങ്കിൽ തെറ്റില്ലെന്നും വെള്ളാപ്പള്ളി നടേശൻ
- 'ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ലല്ലോ; വർഗ്ഗീയ ടീച്ചറമ്മ': വോട്ടെടുപ്പ് കഴിഞ്ഞിട്ടും വടകരയിലെ പോരിന് മൂർച്ച കൂട്ടി രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്
- 'ഞങ്ങളെ നോക്കി ഡ്രൈവർ കണ്ണിറുക്കി കാണിച്ചു; കൈയും നാവും ഉപയോഗിച്ചുള്ള ഒരു ലൈംഗിക ചേഷ്ട കാണിച്ചു; വലിയ അപമാനം നേരിട്ടു'; കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഞങ്ങൾ ഇതിനെയാണ് ചോദ്യം ചെയ്തതെന്ന് മേയർ ആര്യ രാജേന്ദ്രൻ; പണി തരുമെന്ന് മേയർ ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ
- ഒരു വശത്ത് പാർട്ടിക്കുള്ളിൽ പി.ജയരാജന്റെ വിമർശനം; മറുവശത്ത് റെയ്ഡുകൊണ്ടു പൊറുതി മുട്ടിക്കുന്ന ആദായ നികുതി വകുപ്പ്; ഇ പി, ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് കുടുംബത്തിന് ഉയർന്ന ഓഹരിയുള്ള 'വൈദേകമെന്ന കെണിയിൽ' നിന്നും രക്ഷപ്പെടാനോ?
- ജാവ്ദേക്കർ വന്നത് കഴിഞ്ഞ വർഷം മാർച്ച് അഞ്ചിന്; കൊച്ചു മകന്റെ പിറന്നാൾ ദിനത്തിലാണ് വന്നത്; ആകെ സംസാരിച്ചത് ചുരുങ്ങിയ വാക്കുകൾ മാത്രം; വീട്ടിൽ വന്നവരോട് ഇറങ്ങി പോകാൻ പറയുന്നത് തന്റെ ശീലമല്ല; തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചന; താൻ വഴി ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ; ഗൂഢാലോചനാ സിദ്ധാന്തം നിരത്തി ഇ പി ജയരാജന്റെ പ്രതിരോധം
- വടകരയിൽ ലീഗ് കളിച്ചത് തീക്കളി; ആരംഭം തൊട്ടേ സ്ഥാനാർത്ഥിക്ക് മതനിറം കൊടുക്കാൻ അമിതാവേശം കാട്ടി; സംഘ്പരിവാർ കാവിവൽക്കരിച്ച പോലെ ലീഗ് പ്രവർത്തകർ സമ്പൂർണ്ണമായും പച്ചവൽക്കരിച്ചു; വിമർശനവുമായി കെ ടി ജലീൽ
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍