'എന്റെ ചോരകുടിക്കാൻ ആഗ്രഹിക്കുന്നവർക്ക് കുറച്ചു ദിവസം ഇതുകൊണ്ട് ആഘോഷിക്കാം': തനിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന് പൊതുപ്രവർത്തകൻ ഗിരീഷ് ബാബു; ഗാർഹിക പീഡനം ആരോപിച്ച് സഹോദരിമാർ തനിക്കെതിരെ രംഗത്ത് വന്നതിന് പിന്നിൽ ശത്രുക്കളെന്നും ഗിരീഷ്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: തനിക്കെതിരെ സോഷ്യൽ മീഡയിയിൽ പ്രചരിപ്പിക്കുന്നത് കള്ളവാർത്ത എന്ന് അഴിമതിക്കെതിരെ പൊതുതാൽപര്യ ഹർജികളിലൂടെ സന്ധിയില്ലാ പോരാട്ടം നടത്തുന്ന കളമശേരി സ്വദേശി ഗിരീഷ് ബാബു. തന്റെ ശത്രുക്കൾ ഈ വാർത്ത എല്ലാവർക്കും എത്തിക്കാൻ അതിയായി ബുദ്ധിമുട്ടുന്നു. അതുകൊണ്ട് താൻ തന്നെ ഈ വാർത്ത എല്ലാവരെയും അറിയിക്കുകയാണെന്നും ഗിരീഷ് ബാബു വാർത്താ കുറിപ്പിൽ പറഞ്ഞു.
ഗിരീഷ് ബാബു എന്ന ഗിരീഷ് പുന്നക്കാടനെതിരെ ഗാർഹിക പീഡനമാരോപിച്ച് സഹോദരിമാർ രംഗത്തെത്തിയെന്നാണ് വാർത്ത. പരാതിയുടെ അടിസ്ഥാനത്തിൽ കളമശേരി സിഐ ഗിരീഷ് പുന്നക്കാടനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. സിനിമാ-രാഷ്ട്രീയപ്രമുഖർക്കെതിരെ നിരന്തരം പരാതിയുമായി രംഗത്തെത്തുന്ന വ്യക്തിയാണ് ഗിരീഷ്. അടുത്തിടെ ഫെഫ്ക സംഘടന പ്രസിഡന്റ് ബി ഉണ്ണികൃഷ്ണനെതിരെയും നടൻ ജയസൂര്യക്കെതിരെയും പി രാജീവിനെതിരെയും മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന് എതിരെയും പരാതി നൽകിയിരുന്നു,.
മൂത്ത സഹോദരി നൽകിയ പരാതി ഇങ്ങനെ:
ഞാനും എതിർകക്ഷിയും സഹോദരി സഹോദരന്മാരാണ് പിതൃഗൃഹത്തിലാണ് താമസിക്കുന്നത്. എന്റെ ചേച്ചിയെ വിവാഹം കഴിച്ചയച്ചു. ഉദയംപേരൂരിലാണ് അവർ താമസിക്കുന്നത് ഞാൻ അവിവാഹിതയാണ്. എന്റെ സഹോദരനായ ഗിരീഷ് ബാബു എന്നെ നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു വരികയാണ്. എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്നതരത്തിൽ സംസാരിക്കുകയും ശരീരത്തിൽ കയറി പിടിച്ച് അക്രമിക്കുകയും ചെയ്യുക പതിവായിരിക്കുകയുമാണ് ടിയാൻ. എന്റെ കുടുംബ സ്വത്ത് ചൂഷണം ചെയ്തും വരികയാണ്. 2015 2017,2020 വർഷങ്ങളിൽ ഏതിർ കക്ഷി എന്നെ മാരകമായി മർദ്ദിച്ചിട്ടുണ്ട്.
2020ൽ എന്നെ എതിർകക്ഷി തല്ലി കൈ ഓടിച്ചു. കളമശ്ശേരി പത്തടിപ്പാലം കിന്റർ ഹോസ്പിറ്റലിൽ അഡ്മിറ്റായി ഡോക്ടർ ചികിത്സിച്ചപ്പോൾ കേസ് ആക്കുവാൻ ആവശ്യപ്പെട്ടതാണ്. എന്നാൽ എതിർകക്ഷിയും ടിയാന്റെ സുഹൃത്തും എന്നെ ഭീഷണിപ്പെടുത്തി പൊലീസ് പരാതി നൽകുന്നതിൽ നിന്നും പിൻതിരിപ്പിച്ചു. പരാതി നൽകിയാൽ അമ്മ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് എതിർകക്ഷി യോടൊപ്പം ചേർന്നു. പൊലീസിൽ പരാതി നൽകിയാൽ എന്നെ കൊന്നുകളയുമെന്ന് ആശുപത്രിയിൽ വെച്ചും പിന്നീട് വീട്ടിൽ വെച്ചും എതിർകക്ഷി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. നീ എന്റെ അച്ഛന്റെ മകളല്ല വീട്ടിൽ നിന്നും ഇറങ്ങി പോകണം, നീയൊക്കെ എന്തിനാ ജീവിക്കുന്നത്, ആത്മഹത്യ ചെയ്തുകൂടെ എന്നൊക്കെ എതിർകക്ഷി എന്നോട് എപ്പോഴും പറഞ്ഞ് എന്നെ പീഡിപ്പിക്കുകയും ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും നിർബന്ധിപ്പിക്കുകയും ചെയ്യാറുണ്ട്.
2010 നു ശേഷം ഇപ്പോഴും നിരന്തരം ശാരീരിക പീഡനവും മാനസിക പീഡനവും എതിർകക്ഷി തുടർന്നു വരികയാണ്. കൊച്ചി സർവ്വകലാശാല ബി.ടെക്ക് വിദ്യാർത്ഥിയായ എന്നെ പരീക്ഷയുടെ ആ ദിവസങ്ങളിൽ ഉപദ്രവിക്കുകയും പരീക്ഷ തടസ്സപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഞാൻ മരണം കൊണ്ടും എതിർകക്ഷിയുടെ ഭീഷണിമൂലവുമാണ് നാളിതുവരെ പൊലീസ് മുമ്പാകെ പരാതി നൽകാതിരുന്നത്.
ഇനി എനിക്ക് ഇങ്ങനെ ജീവിക്കാനാവില്ല. എതിർകക്ഷിക്കെതിരെ നടപടി എടുത്ത് പുതിയ നടപടിയുണ്ടാകണമെന്നും തുടർന്നുള്ള ഗാർഹിക പീഡനങ്ങൾ ആയതിനാൽ ഈ പരാതിയിന്മേൽ കേസ് ഉണ്ടാകാതിരിക്കാൻ അടിയന്തിരമായി ഇടപെടണമെന്നും എന്റെ ജീവൻ രക്ഷിക്കണമെന്നും അപേക്ഷിക്കുന്നു.
രണ്ടാം സഹോദരി നൽകിയ പരാതി ഇങ്ങനെ:
എന്റെ സഹോദരനാണ് എതിർകക്ഷിയായ ഗിരീഷ് ബാബു. 2009 ൽ എന്നെ വിവാഹം കഴിച്ച് അയക്കുന്നത് വരെ എന്റെ പിതൃഗൃഹത്തിലാണ് അമ്മയോടൊപ്പം ഞാനും എന്റെ ഇളയ സഹോദരിയും ഗിരീഷ് ബാബുവും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഞാൻ അദ്ധ്യാപികയാണ്.
എന്റെ പിതാവിന്റെ സ്വത്തുക്കളുടെ രേഖകൾ എല്ലാം അദ്ദേഹത്തിന്റെ മരണശേഷം എതിർകക്ഷിയായ ഗിരീഷ് ബാബു ഗൂഢ ഉദ്ദേശത്തോടെ കൈക്കലാക്കിയും തുടർന്ന് വസ്തുവകകളിൽ നിന്നും പലപ്പോഴായി എന്നെ ഭീഷണിപ്പെടുത്തിയും ഉപദ്രാവിച്ചും ആധാരങ്ങൾ രജിസ്ട്രർ ചെയ്യിച്ച് ഒപ്പിടുവിപ്പിക്കുകയുണ്ടായി. അമ്മയുടെ പേരിലുള്ള സ്ഥലം എനിക്ക് നൽകാമെന്ന് കളവായി പറഞ്ഞ് വിശ്വസിപ്പിച്ച് എന്നെ വഞ്ചിച്ചു എന്നെ ഭീഷണിപ്പെടുത്തിയുമാണ് ആധാരങ്ങൾ രജിസ്റ്റർ ചെയ്ത് വാങ്ങുകയും വിൽപ്പന നടത്തുകയും ചെയ്തത്. എന്നാൽ അമ്മയുടെ വസ്തുവും ഞങ്ങളെ ചതിച്ച് വിൽപ്പന നടത്തി എതിർകക്ഷി അന്യായ ലാഭം ഉണ്ടാക്കി.
ഞാൻ എതിർകക്ഷിയായ ഗിരീഷ് ബാബുവിന്റെ ചതി മനസിലാക്കിയതിനെ തുടർന്ന് ടിയാനോട് ചോദിച്ചപ്പോൾ എന്നെ അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. കൂടാതെ എന്റെ എനിക്കതിനും അദ്ദേഹം വീട്ടുകരുടേയും സുഹൃത്തുക്കളുടേയും മുന്നിൽ വെച്ച് അപവാദങ്ങൾ പറയുകയും ചെയ്തു. ഞങ്ങളെ സ്വര്യമായി ജീവിക്കാൻ അനുവദിക്കില്ലായെന്നും എന്നെയും ഭർത്താവിനേയും കൊന്നുകളയുമെന്നും ഗിരീഷ് ബാബു ഇപ്പോൾ ഭീഷണിപ്പെടുത്തുകയാണ്. രാഷ്ട്രീയ സ്വാധീനവും പിടിപാടുമുള്ള ഗിരീഷ് ബാബു എന്ത് കുതന്ത്രവും ഉപയോഗിച്ച് എന്നെയും കുടുംബത്തേയും ഇല്ലാതാകുമെന്ന് ഞാൻ കരുതുന്നു.
രാഷ്ട്രീയ നേതാക്കളെ പോലും കള്ള പരാതികൾ നൽകി ഇല്ലാതാക്കുവാൻ നോക്കുന്ന ഒരു വ്യവഹാരിയാണ് എന്റെ സഹോദനായ എതിർകക്ഷി. ടിയാനിൽ നിന്നും നിരന്തരം മാനസിക പീഡനം ഏറ്റുവാങ്ങുകയാണ് എന്നേയും കുടുബത്തേയും അപായപ്പെടുത്തുമെന്ന് ഞാൻ ഭയപ്പെടുന്നു. മതിയായ സംരക്ഷണം ഞങ്ങൾക്ക് ലഭിക്കണം.ആയതിനാൽ എന്റെ ഈ പരാതി സമക്ഷത്ത് നിന്നും സ്വീകരിച്ച് എന്റെ സ്വത്തുക്കൾ ഭീഷണിപ്പെടുത്തി തട്ടിയെടുത്ത് പാപഹരണം നടത്തുകയും എന്നെ മാനസികവും ശാരീരികമായും പീഡിപ്പിക്കുകയും എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ എന്നെ ഉപദ്രവിക്കുകയും എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്ത എതിർകക്ഷിയായ ഗിരീഷ് ബാബുവിനെതിരെ കേസ് എടുത്ത് അന്വേഷിച്ച് നടപടി ഉണ്ടാകണമെന്നും എനിക്കും എന്റെ കുടുംബത്തിനും പൊലീസ് സംരക്ഷണം നൽകണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
ഗിരീഷിന്റെ മറുപടി
എന്നെ ഒരു രീതിയിലും സ്വാധിനിക്കാനും ബ്ലാക്ക് മെയിൽ ചെയ്യാനും കഴിയാത്തതുകൊണ്ട് എന്റെ ശത്രുക്കൾ അവർ എന്റെ കുടുംബത്തിലെ ചിലരെ കോടാലി കൈ ആക്കി ആഘോഷിക്കുന്നത്. ഈ വിഷയത്തിൽ കളമശ്ശേരി പൊലീസ് അന്വേഷണം നടത്തിവരുന്നു എന്റെ മൊഴി പൊലീസ് ഇന്ന് 17/5/2021ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്റെ ചോരകുടിക്കാൻ ആഗ്രഹിക്കുന്നവർക്ക് കുറച്ചു ദിവസം ഇതുകൊണ്ട് ആഘോഷിക്കാം.
ഇത്തരം കള്ള പരാതികൾ എന്റെ മുന്നോട്ടുള്ള പ്രയാണത്തിന് പ്രചോദനം ആണ്. കാരണം ഞാൻ പോകുന്ന മാർഗവും നിലപാടുകളും സത്യം ആണെന്ന് ഇതൊക്കെ തന്നെ എന്നെ ബോധ്യ പെടുത്തി തരുന്നു.
- TODAY
- LAST WEEK
- LAST MONTH
- എട്ടിൽ ജയമുറപ്പിച്ച് ഇടതുപക്ഷം; പോളിങ് കുറഞ്ഞത് സിപിഎമ്മിന് ആഹ്ലാദം; ഇരുപതും നേടുമെന്ന വിലയിരുത്തലിൽ യുഡിഎഫ്; തിരുവനന്തപുരവും തൃശൂരും പ്രതീക്ഷിച്ച് ബിജെപി; കൂട്ടിക്കിഴക്കലുകളിലെ മുന്നണി പ്രതീക്ഷകൾ ഇങ്ങനെ; ഇത് തരംഗം മാറി നിന്ന കേരളാ വോട്ടെടുപ്പ്
- പാപിയുടെ കൂടെ ശിവശങ്കരൻ കൂടിയാൽ ശിവശങ്കരനും പാപിയാകും! അഡ്വ ജയശങ്കറിന്റെ ഈ വാക്കുകളിൽ നിറയുന്നതും പിണറായി കൂട്ടുകെട്ടിന്റെ കാണാപ്പുറങ്ങൾ; നടപടി എടുത്താൽ ഇപി പൊട്ടിത്തെറിക്കുമോ? വിനു വി ജോണിന്റെ 'കുതിരപ്പവൻ' ചർച്ചകളിൽ എത്തുമ്പോൾ
- ടീച്ചർ അമ്മ വിളി പോലും പാർട്ടി സർക്കിളിന് അപ്പുറം വലിയ രീതിയിൽ ഏശിയിട്ടില്ല; മട്ടന്നൂരിലെ വലിയ വിജയത്തിന് ശേഷം ടീച്ചറുടെ പൊളിറ്റിക്കൽ ഗ്രാഫിൽ നല്ല വേരിയേഷൻ ഉണ്ടായിരുന്നു; പൊരിഞ്ഞ പോരാട്ടം നടന്ന വടകരയിൽ ഷാഫി പറമ്പിലിന് ഒരുലക്ഷത്തിലേറെ ഭൂരിപക്ഷം; പ്രവചനവുമായി റാഷിദ് സി പി
- മദ്യലഹരിയിൽ മുൻ സുഹൃത്തുമായി സംഘർഷം; യുവതിയെ പിന്തിരിപ്പിക്കാനുള്ള ശ്രമം സംഘർഷമായി; കൂട്ടൂകാരുമായി തിരിച്ചെത്തി ചങ്ങനാശ്ശേരിക്കാരിയുടെ പൂണ്ടുവിളയാട്ടം; പനമ്പിള്ളിനഗറിൽ നൈറ്റ് കഫേ അടിച്ചു തകർത്ത് 'പെൺ പ്രതികാരം'!
- ഇ പി മിണ്ടിയാൽ പിണറായി അകത്താവും; പാപികളുമായി ബന്ധം വന്നത് പാർട്ടിക്കുവേണ്ടി; പോളിങ് ദിന വിവാദം ഒതുക്കാൻ വേണ്ടി; പി ജയരാജൻ മുതൽ ശൈലജ ടീച്ചർ വരെ ഒതുക്കപ്പെട്ടു; കയറി വരുന്നത് ശശിയും റിയാസും; നേതാക്കളെ ഒന്നൊന്നായി അരിഞ്ഞ് സിപിഎമ്മിൽ സമ്പുർണ്ണ പിണറായിസം!
- യുവതിയെക്കാൾ ഉയരം കുറവുള്ള റെയ്ക്കിൽ തൂങ്ങി മരിക്കുന്നത് എങ്ങനെ? നിലത്തിരിക്കുന്ന മൃതദേഹത്തിന് ചുറ്റും പണം വലിച്ചെറിഞ്ഞിരിക്കുന്നത് എന്തുകൊണ്ട്? അതിവ സുരക്ഷാ മേഖലയിൽ എത്തിയതും അവ്യക്തത; ചെന്നൈ റെയിൽവേ സ്റ്റേഷനിലെ മലയാളി നഴ്സിന്റെ മരണം ദുരൂഹം
- രാജ്മോഹൻ ഉണ്ണിത്താൻ തുറന്ന് പറയാൻ തുടങ്ങിയാൽ പത്മജ പുറത്തിറങ്ങി നടക്കില്ല; 1973 മുതലുള്ള ചരിത്രം താൻ വിളിച്ചു പറയും; ആ ചരിത്രമൊക്കെ നന്നായിട്ട് അറിയുന്ന ആളാണ് ഞാൻ; എന്റെ അച്ഛൻ കരുണാകരനെല്ല....; പത്മജയെ വെല്ലുവിളിച്ച് ഉണ്ണിത്താൻ; ബിജെപിക്കാരനാകില്ലെന്ന് കാസർഗോഡ് എംപി
- ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ
- പാപിയുടെ കൂടെ കൂടി പാപിയായ ശിവനെ സിപിഎമ്മും മുഖ്യമന്ത്രിയും കൈവിട്ടു; പിണറായിയുടെ വാക്ക് വലിയൊരു മുന്നറിയിപ്പ് എന്ന ഗോവിന്ദന്റെ വാക്കുകളിലും നിറയുന്നത് ശാസനാ സ്വഭാവം; ഇപി ജയരാജൻ വീണ്ടും അവധിയെടുത്തേക്കും? ഇടതു കൺവീനർ സ്ഥാനവും ഒഴിയാൻ സന്നദ്ധൻ; സിപിഎം സെക്രട്ടറിയേറ്റ് നിർണ്ണായകമാകും
- ഈശ്വരനെ വിശ്വസിച്ച് നല്ലത് പ്രതീക്ഷിക്കുന്ന സുരേഷ് ഗോപി; അനുജത്തിയുടെ ബൂത്തിൽ അടക്കം ഒന്നാമനായി ജയിച്ചു കയറുമെന്ന് മുരളീധരൻ; നല്ല മാർജിനിലെ വിജയം പ്രതീക്ഷിക്കുന്ന സുനിൽകുമാർ; തൃശൂരിൽ സ്ഥാനാർത്ഥികളുടെ മനസ്സിൽ ഇപ്പോഴും 'പൂരാവേശം'! ത്രികോണത്തിലും മൂവർക്കും പ്രതീക്ഷ മാത്രം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- അത്യാഡംബര കാറിൽ കറങ്ങി മോഷണം; ആ പണം ഉപയോഗിച്ച് ചെയ്യുക സാമൂഹിക സേവനം; റോഡുകൾ നിർമ്മിച്ചും പാവപ്പെട്ട പെൺകുട്ടികളുടെ മാംഗല്യം നടത്തിയും കൈയടി നേടിയ ബീഹാറിലെ 'റോബിൻഹുഡ്'; ഭാര്യ ജനപ്രതിനിധി; ഇത് റോബിൻഹുഡ് സംവിധായകന്റെ വീട്ടിൽ നിന്നും ഒരു കോടിയുടെ മുതൽ കവർന്ന കള്ളന്റെ കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍