ഹിന്ദു വോട്ടുകൾ പരമാവധി ശേഖരിക്കാൻ മുസ്ളീങ്ങളെ ബോധപൂർവം അകറ്റിയത് കോൺഗ്രസിന് തിരിച്ചടിയായി; തിരഞ്ഞെടുപ്പ് റാലികളിൽ നിന്നും വാഹനങ്ങളിൽ നിന്നും താടിയും തൊപ്പിയും ഉള്ളവരെ മാറ്റി നിർത്തിയത് മുസ്ളീം വികാരത്തെ വ്രണപ്പെടുത്തി; കലാപമില്ലാത്ത ഭരണത്തിൽ സാധാരണക്കാരായ മുസ്ളീങ്ങളുടെ വോട്ടുനേടി ബിജെപിയും
മറുനാടൻ മലയാളി ബ്യൂറോ
അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പിൽ പതിവ് രീതി വിട്ട് മുസ്ളീങ്ങളെ പ്രചാരണവേളയിൽ ഉൾപ്പെടെ പൂർണമായും തഴഞ്ഞത് കോൺഗ്രസിന് തിരിച്ചടിയായോ. ബിജെപി വിരുദ്ധത ഉള്ളതിനാൽ സംസ്ഥാനത്തെ അരക്കോടിയോളം വരുന്ന മുസ്ളീംസമുദായത്തിന്റെ വോട്ട് പൂർണമായും തങ്ങൾക്കുതന്നെ കിട്ടുമെന്നായിരുന്നു കോൺഗ്രസിന്റെ കണക്കുകൂട്ടൽ. എന്നാൽ ചിലമേഖലകളിലെങ്കിലും അന്തിമഫലം വന്നപ്പോൾ ഈ സ്ഥിതി മാറിയെന്നാണ് ഇപ്പോൾ വിലയിരുത്തലുകൾ.
ഇക്കുറി വിവിധ ഹൈന്ദവ സമുദായങ്ങളുമായി അടുത്ത ബന്ധംപുലർത്തിയും അവരെ കയ്യിലെടുത്തും ബിജെപിയിൽ നിന്ന് ഭരണംപിടിക്കാമെന്ന മോഹത്തിലായിരുന്നു കോൺഗ്രസ്. ഇത്തരത്തിൽ മാറ്റിയ അജണ്ടയുമായി തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞപ്പോൾ കോൺഗ്രസ് പതിവു രീതി വിട്ട് മുസ്ളീങ്ങളെ മനപ്പൂർവം തഴയുകയും ചെയ്തു. പ്രചരണ വേദികളിൽ മുൻകാലങ്ങളേപ്പോലെ മുസ്ളീംസാന്നിധ്യം ഉണ്ടായില്ലെന്ന് മാത്രമല്ല, ഒരു രംഗത്തും മുസ്ളീം എന്ന വാക്കുപോലും ഉച്ചരിക്കാതെയായിരുന്നു മുഖ്യ കോൺഗ്രസ് നേതാക്കളുടെയെല്ലാം പ്രചരണവും. ഇത്തരത്തിൽ ഹൈന്ദവ വോട്ടുകളിൽ ഭിന്നിപ്പുണ്ടാക്കി ബിജെപിയുടെ വോട്ടുകൾ കുറയ്ക്കാമെന്നും കൂടെ പട്ടേൽ സമുദായ വോട്ടുകളും ആദിവാസി മേഖലയിലെ വോട്ടുകളുമെല്ലാം കോൺഗ്രസ് മുന്നണിയിലേക്ക് എത്തുമെന്നും അവർ കണക്കുകൂട്ടി.
ബിജെപിക്കൊപ്പം നിൽക്കാൻ മുസ്ലിങ്ങൾ തയ്യാറാകാകില്ലെന്നും അവരുടെ വോട്ട് കോൺഗ്രസ്സിന് അല്ലാതെ മറ്റാർക്ക് നൽകാനെന്നും കണക്കാക്കിയായിരുന്നു പ്രചരണതന്ത്ര്ങ്ങൾ. എന്നാൽ പലയിടത്തും ഇതിൽ വന്ന പാളിച്ച കോൺഗ്രസിന് തിരിച്ചടിയായെന്നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ആദ്യം ലഭിക്കുന്ന സൂചനകൾ. മുസ്ളീം മേഖലകളിൽ ബിജെപിക്ക് വിജയിക്കാൻ കഴിഞ്ഞുവെന്നും കോൺഗ്രസിനേക്കാൾ അവർക്ക് മുസ്ളീം പിന്തുണ ലഭിച്ചുവെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ആദിവാസി മേഖലകളിലും ബിജെപിക്ക് വലിയ നേട്ടമുണ്ടാക്കാനായിട്ടുണ്ട്. സംസ്ഥാനത്തെ ജനസംഖ്യയിൽ 15 ശതമാനത്തോളം വരുന്ന ആദിവാസികളിൽ വലിയ വിശ്വാസമാർജിക്കാൻ ബിജെപിക്ക് കഴിഞ്ഞത് അവർക്ക് നേട്ടമായിട്ടുണ്ട്.
ഈ രണ്ടു ഘടകങ്ങളാണ് കോൺഗ്രസിന് ഗുജറാത്തിൽ ബിജെപിയെ കടത്തിവെട്ടാൻ കഴിയാതിരുന്നതിൽ മുഖ്യമെന്നാണ് ആദ്യഘട്ട വിലയിരുത്തലുകൾ. ഇത്തവണ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ മുസ്ളീം സമുദായങ്ങളുടെ നിലപാട് എന്താവും? ഈ ചോദ്യമായിരുന്നു പ്രചരണവേള മുതൽ മുഴങ്ങിക്കേട്ടത്. എകെ ആന്റണിയെന്ന കോൺഗ്രസിലെ മുതിർന്ന ദേശീയ നേതാവിന്റെ നിർദ്ദേശം പാലിച്ച് ഇക്കുറി മുഖ്യ വേദികളിൽ നിന്നുപോലും മുസ്ളീങ്ങളെ അകറ്റി നിർത്തുകയായിരുന്നു കോൺഗ്രസ്.
ന്യൂനപക്ഷങ്ങൾക്ക് ഒപ്പമാണ് കോൺഗ്രസ് എന്ന തോന്നൽ മൂലമാണ് ഭൂരിപക്ഷ സമുദായം പാർട്ടിയിൽ നിന്ന് അകലുന്നതെന്ന ആന്റണി അധ്യക്ഷനായ സമിതിയുടെ ശുപാർശ മുഖവിലയ്ക്കെടുത്താണ് ഗുജറാത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പുതിയ രാഷ്ട്രീയ പരീക്ഷണം നടത്തിയത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയുടെ കണ്ടെത്തലുകളിൽ ഒന്നായിരുന്നു ഇത്. ഭൂരിപക്ഷ സമുദായം പാർട്ടിയെ കൈവിട്ട് ബിജെപിക്ക് ഒപ്പം പോകുന്നതിന് പ്രധാന കാരണം പാർട്ടി ന്യൂനപക്ഷങ്ങളോട് കൂടെയാണെന്ന തോന്നലാണെന്നും ഭൂരിപക്ഷത്തിന്റെ വിശ്വാസം തിരിച്ചുപിടിക്കാൻ ഈ മുഖം കോൺഗ്രസ് മാറ്റണമെന്നും ആയിരുന്നു ആന്റണി കമ്മിറ്റിയുടെ ശുപാർശ. ഇതായിരുന്നു പ്രചരണ തന്ത്രത്തിന്റെ കാതൽ.
എന്നാൽ മുസ്ളീങ്ങൾ എന്തായാലും ബിജെപിക്ക് വോട്ടുചെയ്യില്ലെന്നും മറ്റൊരു വഴിയും ഇല്ലാതെ അവർ കോൺഗ്രസിനേ വോട്ടുചെയ്യൂ എന്നുമാണ് രാഹുലിന്റേയും കൂട്ടരുടേയും നിലപാടെന്ന ആക്ഷേപം ഇതോടെ ഉയർന്നു. കോൺഗ്രസിന്റെ പ്രചരണവേദികളിൽ പോലും മുസ്ളീം സമുദായാംഗങ്ങളെ അടുപ്പിച്ചില്ല. ചുവന്ന കുറിതൊട്ട് രാഹുലിന്റെ ക്ഷേത്രദർശനം മുതൽ ഇങ്ങോട്ട് ഒരു ഘട്ടത്തിലും മുസ്ളീങ്ങളെ അടുപ്പിക്കാതെയാണ് കോൺഗ്രസ് ഓരോ നീക്കവും നടത്തിയത്. ഒരുതരത്തിൽ ബിജെപി അനുകരണമെന്ന് വിശേഷിപ്പിക്കാവുന്ന പ്രചരണക്കാഴ്ചകളാണ് ഗുജറാത്തിൽ കോൺഗ്രസ് നടത്തിയത്.
മുമ്പെല്ലാം കോൺഗ്രസ് പ്രചരണങ്ങളിലെ കാഴ്ചകൾ ഇക്കുറി ഉണ്ടായില്ല. പ്രചാരണ വാഹനങ്ങളിൽ അള്ളിപ്പിടിച്ച് നിന്നിരുന്ന, തൊപ്പിയും താടിയും ഇത്തവണയില്ലായിരുന്നു. മുസ്ളിങ്ങൽ തിങ്ങിപ്പാർക്കുന്ന തെരുവുകളിൽ പോലും അത്തരം കാഴ്ചകൾ കണ്ടില്ല. ക്രിസ്ത്യൻ നേതാക്കളേയും അടുപ്പിച്ചില്ല കോൺഗ്രസ്.
മുമ്പെല്ലാം പ്രാദേശിക തലത്തിൽ നടക്കുന്ന യോഗങ്ങളിൽ പോലും കോൺഗ്രസിന് വേണ്ടി രംഗത്തിറങ്ങിയിരുന്നത് മുസ്ളീം നേതാക്കളായിരുന്നു. അഹമ്മദാബാദിലെ കോൺഗ്രസ് ഓഫീസിൽ ദിവസവും രണ്ടുനേരം പത്രസമ്മേളനം നടത്തിയിരുന്നു. ഇതിന് പോലും ഒരു മുസ്ളീം, ക്രിസ്ത്യൻ നേതാവിനെ കൂടെ ഇരുത്താതിരിക്കാൻ ശ്രദ്ധിച്ചായിരുന്നു കോൺഗ്രസ് പ്രചരണം. ചാനൽ ദൃശ്യങ്ങളിൽ പോലും ഒരു ഹൈന്ദവ പ്രതിച്ഛായ വരുത്താൻ ആസൂത്രിത നീക്കം നടന്നു. എന്നാൽ ഈ തന്ത്രം അത്രകണ്ട് ഫലിച്ചില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. മുസ്ളീം ഭൂരിപക്ഷ പ്രദേശങ്ങളിൽ പലയിടത്തും അനായാസം ജയിച്ചുകയറാൻ കോൺഗ്രസിന് കഴിഞ്ഞില്ല. മാത്രമല്ല, ചില മേഖലകളിൽ ബിജെപിക്ക് വലിയ ജയവും ഉണ്ടായി. ആദ്യസൂചനകൾ ഇപ്രകാരം ആയതിനാൽ തന്നെ ഇക്കാര്യത്തിൽ കോൺഗ്രസ് വീണ്ടുവിചാരം നടത്തേണ്ടിവരും.
ബിജെപി അധികാരത്തിൽ ഇരിക്കുന്ന വേളകളിൽ വർഗീയ കലാപം ഉണ്ടാകാറില്ലെന്ന പ്രചരണം ശക്തമാണ്. ഇതുകൂടി കണ്ട് സമാധാന കാംക്ഷികളായ മുസ്ളീങ്ങളുടെ വോട്ട് ബിജെപിക്ക് പോയിരിക്കാമെന്ന വിലയിരുത്തലും ഉയരുന്നു. ആറു സീറ്റുകൾ മാത്രമാണ് ഇക്കുറി മുസ്ളീങ്ങൾക്ക് കോൺഗ്രസ് നൽകിയത്. ഇതും ചർച്ചയായിരുന്നു. ഇതോടെ ഭാവിയിൽ കോൺഗ്രസ് രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് ഒപ്പം നിൽക്കുമോയെന്ന ആശങ്കയും പലരും പങ്കുവയ്ക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- കേരളത്തിലെ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിയായി ജയരാജൻ മാറും; ദല്ലാളുമൊത്ത് ജാവ്ദേക്കറിനെ ഇപി കണ്ടത് രാഷ്ട്രീയ മണ്ടത്തരമെന്ന് വിലയിരുത്തി സിപിഎം; മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഇപിയെ ഒറ്റപ്പെടുത്തുമെന്ന സൂചന; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമ്പോൾ
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
- പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം; ജാവ്ദേക്കറിനെ ഞാനും കണ്ടിട്ടുണ്ട്; എന്നാൽ സംശയ വ്യക്തിത്വം അതിന് സാക്ഷിയായത് ജയരാജന് പറ്റിയ വീഴ്ച; കൂട്ടുകെട്ടിൽ ഇപി കൂടുതൽ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി; ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ; ഇടതു കൺവീനർ പദവി നഷ്ടമാകും
- ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- തൃശൂർ പൂരത്തിനിടെ ഒരാൾ കടന്നു പിടിച്ചു; മോശം അനുഭവം വീഡിയോ സഹിതം പങ്കുവെച്ച് വിദേശ വനിത: വെളിപ്പെടുത്തൽ ഇൻസ്റ്റാ വീഡിയോയിലൂടെ
- വിവാഹസമയം സ്ത്രീ കൊണ്ടുവരുന്ന സ്വത്തിനു മേൽ ഭർത്താവിന് നിയന്ത്രണമില്ല; എടുത്ത് ഉപയോഗിച്ചാലും മടക്കി നൽകാൻ ധാർമിക ബാധ്യത: സുപ്രീംകോടതി
- 'ജാവദേക്കർക്കു ചായ കുടിക്കാൻ ഇ.പിയുടെ മകന്റെ ഫ്ളാറ്റ് ചായപ്പീടികയോ? രാമകഥയാണോ സംസാരിച്ചത്? കൂടിക്കാഴ്ചയ്ക്കു ശേഷം കച്ചവടമൊക്കെ നടന്നില്ലേ? സ്ഥാപനം ഷെയർ ചെയ്തു കൊടുത്തില്ലേ? ഇപിയുടെ കൂടിക്കാഴ്ചയിൽ പുതിയ തലം തേടി കോൺഗ്രസ്; ആഞ്ഞടിച്ച് കെ സുധാകരൻ വീണ്ടും
- പേപ്പർ ബാലറ്റിലേക്ക് തിരികെ പോകാൻ കഴിയില്ല; വിവിപാറ്റ് സ്ലീപ്പുകൾ മുഴുവൻ പരിശോധിച്ച് ഫലപ്രഖ്യാപനം എന്ന ആവശ്യം സുപ്രീംകോടതി തള്ളി; സ്ലീപ്പുകൾ എണ്ണണമെങ്കിൽ ആവശ്യം പിന്നീട് ഉന്നയിക്കാം; ചെലവ് സ്ഥാനാർത്ഥി വഹിക്കണം; തിരിഞ്ഞെടുപ്പ് പ്രക്രിയ ഇനി കൂടുതൽ സൂതാര്യമാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍