വാട്സ്ആപ് സന്ദേശത്തിലെ ശബ്ദം അനിമോന്റേതാണെന്ന് ഉറപ്പിക്കാൻ ചണ്ഡിഗഡിലെ നാഷണൽ ലാബിൽ പരിശോധിക്കും; എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാത്തതിന് കാരണം ഇഡി പേടി; കേന്ദ്ര ഏജൻസികളെ അകറ്റാൻ കരുതലോടെ ക്രൈംബ്രാഞ്ച്; അനിമോന്റെ മൊഴി എടുക്കും; ബാർ കോഴയിൽ സഭ തുടങ്ങും മുമ്പ് എല്ലാം രാജിയാക്കും!
![വാട്സ്ആപ് സന്ദേശത്തിലെ ശബ്ദം അനിമോന്റേതാണെന്ന് ഉറപ്പിക്കാൻ ചണ്ഡിഗഡിലെ നാഷണൽ ലാബിൽ പരിശോധിക്കും; എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാത്തതിന് കാരണം ഇഡി പേടി; കേന്ദ്ര ഏജൻസികളെ അകറ്റാൻ കരുതലോടെ ക്രൈംബ്രാഞ്ച്; അനിമോന്റെ മൊഴി എടുക്കും; ബാർ കോഴയിൽ സഭ തുടങ്ങും മുമ്പ് എല്ലാം രാജിയാക്കും!](https://www.marunadanmalayalee.com/assets/coverphotos/w617/375930_1716772315.jpg)
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബാർ കോഴ ആരോപണത്തിൽ ഫെഡറേഷൻ ഒഫ് കേരള ഹോട്ടൽ അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോനിൽ നിന്ന് ഇന്ന് ക്രൈംബ്രാഞ്ച് മൊഴി എടുത്തേക്കും. ഒന്നാം തീയതിയിലെ ഡ്രൈ ഡെ സർക്കാർ ഒഴിവാക്കാൻ ഓരോ ബാറുടമയും 2.5 ലക്ഷം രൂപ വീതം നൽകണമെന്ന അനിമോന്റെ ശബ്ദ സന്ദേശമാണ് കേസിന് ആധാരം. ശബ്ദ സന്ദേശവുമായി ബന്ധപ്പെട്ട ഗൂഢാലോചന അന്വേഷിക്കണമെന്ന എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം.
ജൂൺ 10ന് നിയമസഭാ സമ്മേളനം തുടങ്ങും മുൻപ് പ്രാഥമികാന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് നീക്കം. എ.കെ.ജി സെന്റർ പടക്കം ഏറ് അടക്കം അന്വേഷിച്ച എസ്പി മധുസൂദനന്റെ മേൽനോട്ടത്തിലാണ് അന്വേഷിക്കുന്നത്. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ അനിമോൻ, ശനിയാഴ്ച വൈകിട്ടോടെ നിലപാട് മാറ്റിയിരുന്നു. സംഘടനയ്ക്ക് തിരുവനന്തപുരത്ത് ആസ്ഥാന മന്ദിരം നിർമ്മിക്കുന്നതിനാണ് പണം പിരിച്ചതെന്നാണ് മാറ്റി പറഞ്ഞത്. ബാറുടമകളുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സുനിൽകുമാർ, ഇടുക്കിയിലെ ബാറുടമകൾ തുടങ്ങിയവരുടെ മൊഴിയും രേഖപ്പെടുത്തും. സർക്കാരിനെ വെട്ടിലാക്കുന്ന മൊഴി ആരും കൊടുക്കില്ല. അനിമോന്റെ മൊഴിയിൽ കേസ് അന്വേഷണം അവസാനിപ്പിക്കാനും സാധ്യതയുണ്ട്. കേസ് കടുപ്പിച്ചാൽ ബാറുടമകൾ സർക്കാരിനെതിരെ മൊഴി നൽകാൻ സാദ്ധ്യത ഏറെയാണ്.
വാട്സ്ആപ് സന്ദേശത്തിലെ ശബ്ദം അനിമോന്റേതാണെന്ന് ഉറപ്പിക്കാൻ ചണ്ഡിഗഡിലെ നാഷണൽ ലാബിൽ പരിശോധിക്കും. കേസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിച്ചാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള കേന്ദ്ര ഏജൻസികൾക്ക് അന്വേഷണം ഏറ്റെടുക്കാനാവും. അതിനാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതിരിക്കാനാവും ശ്രമം. ഇതും അനിമോന് തുണയാണ്. അല്ലാത്ത പക്ഷം അനിമോനെ പ്രതിയാക്കി പൊലീസ് കേസെടുക്കുമായിരുന്നു. ഇതൊഴിവാക്കാനാണ് ക്രൈംബ്രാഞ്ചിന് മന്ത്രിയുടെ പരാതി കൈമാറിയത്. ഡൽഹി മദ്യ നയക്കേസിൽ കേന്ദ്ര ഏജൻസികളുടെ ഇടപെടലാണ് മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിലെത്തിച്ചത്.
ആരോപണത്തിൽ നിന്ന് അനിമോൻ മലക്കംമറിഞ്ഞിരുന്നു. പണം പിരിക്കാൻ ആവശ്യപ്പെട്ടത് സംഘടനയ്ക്ക് കെട്ടിടം വാങ്ങാനെന്നാണ് പുതിയ വിശദീകരണത്തിൽ അനിമോൻ പറയുന്നത്. സംഘടനയിലെ അംഗങ്ങളോട് എന്ന ആമുഖത്തിൽ തുടങ്ങുന്ന ദീർഘമായ വാട്സ് ആപ്പ് സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. ഓഡിയോ എൽഡിഎഫിനും സർക്കാറിനും എതിരെ ആരോപണത്തിന് ഇടയാക്കി. തെറ്റിദ്ധാരണ ഉണ്ടാക്കിയതിൽ ഖേദം പ്രകടിപ്പിക്കുന്നു. താൻ ഒളിവിലല്ലെന്നും അനിമോൻ വ്യക്തമാക്കി. രണ്ട് ദിവസമായി ഓഫ് ചെയ്തിരുന്ന മൊബൈൽ ഫോണും ഓൺ ചെയ്തിട്ടുണ്ട്. ബാർ ഉടമകളുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സുനിൽകുമാറിന്റെ വാദങ്ങളെ അനിമോൻ അംഗീകരിക്കുകയാണ്. കേന്ദ്ര ഏജൻസി അന്വേഷണത്തിലേക്ക് കാര്യങ്ങളെത്താതിരിക്കാനുള്ള ഒത്തുതീർപ്പായിരുന്നു ഇതെല്ലാം.
ബാർ കോഴയിൽ പുതിയ ചർച്ചയ്ക്ക് വഴിയൊരുക്കുന്ന ശബ്ദരേഖയ്ക്ക് പിന്നിലുള്ളത് ഫെഡറേഷൻ കേരള ഹോട്ടൽ അസോസിയേഷന്റെ ഇടുക്കിയിലെ പ്രധാന നേതാവ്. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റുമാണ് അനിമോൻ തൊടുപുഴ. ഇടുക്കി ജില്ലാ പ്രസിഡന്റും. അതുകൊണ്ടാണ് പുറത്തു വന്ന ശബ്ദരേഖയ്ക്ക് പ്രസക്തി കൂട്ടുന്നത്.മുമ്പ് യുഡിഎഫ് ഭരണ കാലത്ത് ധനമന്ത്രിയായിരുന്ന കെഎം മാണിക്കെതിരേയും ബാർ കോഴ ആരോപണം ഉയർന്നിരുന്നു. അന്ന് വിജിലൻസിന് അടക്കം മൊഴി കൊടുത്ത വ്യക്തികൂടിയാണ് അനിമോൻ. എന്നാൽ വിവാദം കൊണ്ട് തനിക്ക് ദോഷമേ ഉണ്ടാകൂവെന്ന് അനിമോൻ തിരിച്ചറിഞ്ഞു. ഇതുകൊണ്ടാണ് എല്ലാം അബദ്ധമെന്ന് വ്യക്തമാക്കി പുതിയ സന്ദേശം ബാറുടമകൾക്ക് അയച്ചത്. വാശി തീർക്കലായിരുന്നു ആ സന്ദേശമെന്ന് വിശദീകരിച്ച് ക്രൈംബ്രാഞ്ചിനും കേസൊഴിവാക്കാം.
തൊടുപുഴ മാർക്കറ്റിനുള്ളിൽ പ്രവർത്തിച്ചിരുന്ന വൈശാലി എന്ന ബാറിന്റെ ഉടമയായിരുന്നു അനിമോൻ. വൈശാലി പൂട്ടിയെങ്കിലും സംസ്ഥാനത്ത് പല ജില്ലകളിലെ ബാറുകളിൽ ഷെയർ അദ്ദേഹത്തിനുണ്ട്. ബാർ ഉടമകളുടെ സംഘടനയിൽ വ്യക്തമായ പിന്തുണയും അനിമോന് ഉണ്ട്. മോഹൻലാലിന്റെ ഒടിയന്റെ സഹനിർമ്മാതാവുമായിരുന്നു. കേരളത്തിനു പുറമേ തമിഴ്നാട്ടിലെ കമ്പം, തേനി എന്നിവിടങ്ങളിലെ ബാറുകളിലും ഓഹരിയുണ്ട്. 2.5 ലക്ഷം രൂപ നൽകിയെന്ന് ശബ്ദരേഖയിൽ പറയുന്ന അണക്കര സ്പൈസ് ഗ്രോവ് ഹോട്ടലിന്റെ പ്രധാന ഓഹരിക്കാരിൽ ഒരാളാണ്. അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ മദ്യവ്യാപാരത്തിലേക്കു കടക്കാൻ ശ്രമിക്കവേയാണ് അനിമോനെ കുടുക്കി വിവാദമെത്തുന്നത്. അതുകൊണ്ട് തന്നെ കേന്ദ്ര ഏജൻസി അന്വേഷണം വെല്ലുവിളിയാകുമെന്ന് അനിമോനും തിരിച്ചറിയുന്നുണ്ട്.
പച്ചമീൻ ഹോൾസെയിൽ വിൽപനയിലൂടെയാണ് കച്ചവട തുടക്കം. തന്റെ കടയിൽ നിന്നു മീൻ വാങ്ങുന്ന വ്യാപാരികൾക്ക് വായ്പ അടിസ്ഥാനത്തിൽ സ്കൂട്ടർ നൽകിയാണ് കച്ചവടം പിടിച്ചത്. പിന്നീട് നീരാളി ഫിഷ് മാർക്കറ്റ് എന്ന സ്ഥാപനം തുടങ്ങി. തുടർന്നാണ് ബാർ മേഖലയിലേക്കു തിരിഞ്ഞത്. തൊടുപുഴയിൽ ആദ്യകാല പ്രമുഖ വ്യവസായിയുടെ പിന്മുറക്കാരനാണ്. അച്ഛൻ കെ എസ് ഇ ബി ജീവനക്കാരനായിരുന്നു. തൊടുപുഴയ്ക്ക് പുറത്തും ബിസിനസ് താൽപ്പമുള്ള വ്യക്തിയാണ് അനിമോൻ. ഒറ്റപ്പാലം അരമന ഹോട്ടലും നീരാളി ഫിഷ് തൊടുപുഴയും അനിമോന്റെ നേതൃത്വത്തിലുള്ളതാണ്. പെരുമ്പാവൂരിലെ വിൻസ് പാർക്കിലും പാലക്കാട് കൊഴിഞ്ഞാമ്പാറയിലെ പാൻ ഷോറിലും പങ്കാളിത്തമുണ്ടായിരുന്നു. കേരളത്തിലുടനീളം വിവിധ ഹോട്ടൽ സംരംഭങ്ങളുടെ സാരഥിയാണ്.
മോഹൻലാലിന്റെ ശതകോടി മുടക്കമുതൽ ചെലവാക്കിയ ആദ്യ ചിത്രമായ ഒടിയന്റെ സഹനിർമ്മതാവുമായിരുന്നു അനിമോൻ. ജയകൃഷ്ണൻ എന്നാണ് പേരെങ്കിലും അനിമോൻ എന്ന് തന്നെയാണ് എല്ലാവരും ഈ ഹോട്ടൽ സംരഭകനെ വിളിച്ചിരുന്നത്. തൊടുപുഴയിൽ പെട്രോൾ പമ്പ് അടക്കം നിരവധി സ്ഥാപനങ്ങൾ അനിമോനുണ്ട്. തൊടുപുഴക്കാരുടെ സിങ്കം എന്നാണ് അനിമോനെ സോഷ്യൽ മീഡിയയിൽ അടുപ്പക്കാർ വിശേഷിപ്പിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ബ്രഹ്മോസ് എയ്റോസ്പേസ് മിസൈൽ എഞ്ചിനീയറുടെ ലാപ്ടോപ് ഹാക് ചെയ്യാൻ പാക് ചാരന്മാർ ഉപയോഗിച്ചത് മൂന്ന് ആപ്പുകൾ; നിഷാന്ത് അഗർവാളിനെ കുടുക്കിയ യുവതി അയച്ചുകൊടുത്ത ലിങ്കുകൾ ക്ലിക്ക് ചെയ്തതോടെ ചോർത്തിയത് ബ്രഹ്മോസ് മിസൈൽ നിർണായക രേഖകൾ; ജീവപര്യന്തം തടവിന് ശിക്ഷപ്പെട്ട എഞ്ചിനീയറുടെ ചാരവൃത്തി കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
- അമ്മയും മകളും സഞ്ചരിച്ച സ്കൂട്ടറിൽ ക്രെയിൻ ഇടിച്ച് മകൾ മരിച്ചു; സംഭവം ചങ്ങനാശേരി -വാഴൂർ റോഡിൽ കറുകച്ചാൽ പഞ്ചായത്തിനു സമീപം
- ഗാന്ധി കുടുംബത്തിന്റെ അഭിമാന മണ്ഡലമായ റായ്ബറേലിയിൽ ഉപതിരഞ്ഞെടുപ്പ് നടന്നാൽ ബിജെപി ജയിക്കുമോ എന്ന ആശങ്ക; ഹിന്ദി ഹൃദയഭൂമിയിൽ രാഹുൽ ചുവടുറപ്പിക്കുമ്പോൾ പ്രിയങ്കയെ വയനാട്ടിൽ കന്നി മത്സരത്തിന് വിടുന്ന കോൺഗ്രസിന് ഇത് ഒരു വെടിക്ക് രണ്ടുപക്ഷി
- പ്രണയം വീട്ടിൽ അറിയിച്ച പതിനെട്ടുകാരി; പഠനം നടക്കേട്ടേ പിന്നീട് എല്ലാം തീരുമാനിക്കാമെന്ന് ഉപദേശിച്ച അച്ഛനും അമ്മയും; ആൺസുഹൃത്തിനെ കാണാതായതോടെ ഡിപ്രഷനായെന്നും എഫ് ഐ ആർ; വില്ലൻ ഉഴമലയ്ക്കലിലെ പയ്യൻ; സോഷ്യൽ മീഡിയാ ഇൻഫ്ളുവൻസറുടെ മരണം നടുക്കമാകുമ്പോൾ
- വെക്കേഷനു പകരം ഇനി സ്റ്റേക്കേഷൻ! നാടുവിട്ട് ഏതെങ്കിലും വിനോദ സഞ്ചാര കേന്ദ്രത്തിലിരുന്ന് ജോലിചെയ്യുന്ന രീതി ന്യൂജൻ പ്രഫഷണലുകൾക്കിടയിൽ വ്യാപകം; വിസയില്ലാതെ 180 ദിവസം വരെ താമസിക്കാവുന്ന പദ്ധതി പ്ലാൻ ചെയ്ത് തായ്ലൻഡ്; ലോക ടൂറിസ്റ്റ് ഭൂപടം മാറുമ്പോൾ പകച്ചുനിന്ന് കേരളം
- 'നല്ലപോലെ തോറ്റു, തോറ്റിട്ട് ജയിച്ചു എന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടോ?': ഭരണ വിരുദ്ധ വികാരം ഉണ്ടായെന്ന് എം വി ഗോവിന്ദൻ തുറന്നുസമ്മതിച്ചതിന് പിന്നാലെ പാർട്ടി കോട്ടകളിൽ പോലും വോട്ടുചോർച്ച ഉണ്ടായെന്ന് വിലയിരുത്തൽ; തിരുത്തൽ നടപടികളിലേക്ക് കടക്കുമ്പോൾ സിപിഎം കാണുന്ന ഭീഷണികൾ
- രാവിലെ ഉറക്കമുണരുന്നത് കടക്കാരുടെ വിളി കേട്ട്; കമ്മലിട്ടതിന് വഴക്ക് കേട്ട ബാല്യത്തിൽ നിന്ന് 23ാം വയസ്സിൽ യൂടൂബറായി; പിതാവിന്റെ കടങ്ങൾ വീട്ടിയ കുടുംബ രക്ഷക; സീസൺ 6 പൂർത്തിയാക്കിയത് ബിഗ് ബോസ് മലയാളം കണ്ട ഏറ്റവും വലിയ സർവൈവർ എന്ന വിശേഷണത്തോടെ; ജാസ്മിൻ ജാഫർ ജീവിതം പറയുമ്പോൾ
- ഒൻപതു വട്ടം എംപിയായ മേനകാ ഗാന്ധി ഇക്കുറി തോറ്റു; ഡോ. വീരേന്ദ്ര കുമാർ മന്ത്രിയായി; ഇനി പാർലമെന്റിലെ മുതിർന്ന അംഗം മാവേലിക്കര എംപി; കൊടിക്കുന്നിൽ സുരേഷ് പ്രോട്ടെം സ്പീക്കർ
- കാലം തെറ്റി ഇറങ്ങിയ ചിത്രം തിയേറ്ററിൽ ഹിറ്റായില്ല; അഭിരുചികൾ മാറിയതോടെ മോഹൻലാലിന്റെ ഈചിത്രം റീ റിലീസിന്; ഫോർ കെ മികവിൽ എത്തുന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു
- വിഎസിന് അപ്പുറം തനിക്കൊരു നേതാവില്ല; പിണറായിയുമായി പഴയ മാനസിക അടുപ്പവുമില്ല; അമ്പലപ്പുഴയിലുണ്ടായ വോട്ട് ചോർച്ച അന്വേഷിച്ചയാൾ തോറ്റത് ഒന്നരലക്ഷം വോട്ടിനെന്നും പരിഹാസം; എളമരത്തിനെതിരെ ഉയർത്തുന്നത് ഗുരുതര ആരോപണം; ബിജെപിയെ ഗൗരവത്തോടെ കാണാത്തത് തോൽവിയായി; സത്യം പറഞ്ഞ് ജി സുധാകരനും
- മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ റിക്കോർഡ് കണക്കിന് പിന്നിൽ 'കള്ളപ്പണം'; തമിഴ്നാട്ടിൽ നിന്നു വന്ന തുകയുടെ ഒരു ഭാഗം ദൂരൂഹം; തിയേറ്ററുകൾ ഹൗസ് ഫുൾ എന്ന് വരുത്തി എത്തിച്ചത് വ്യാജ ടിക്കറ്റ് വരുമാനമോ? സൗബിൻ സാഹിറിനെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ്; നടന്റെ അക്കൗണ്ടുകളിൽ പരിശോധന തുടരുന്നു
- ബ്രിട്ടനിൽ നഴ്സുമാരുടെ ഒഴിവുകളിൽ കനത്ത ഇടിവ്; യുകെ സ്വപ്നം കണ്ടു നഴ്സിങ് പഠിക്കാൻ പോയവർ മറ്റു രാജ്യങ്ങൾ കൂടി പരിഗണിക്കേണ്ടി വരും; കോവിഡിന് ശേഷം പതിനായിരക്കണക്കിന് യുവ നഴ്സുമാർ വന്നതോടെ നഴ്സിങ് സപ്ലൈ ഏജൻസികൾക്കും പഞ്ഞകാലം
- 1,800 കോടി ആസ്തിയുള്ള റഷ്യാക്കാരിയായ മൂന്നാം ഭാര്യ തിരിച്ചുവന്നു; പിണക്കം മാറ്റി ചിരഞ്ജീവിയും അനിയനൊപ്പം; കേന്ദ്രത്തിലും കിങ്മേക്കർ; ഒപ്പം ഉപമുഖ്യമന്ത്രി പദവിയും; പവൻ കല്യാൺ അടുത്ത എൻടിആറാണെന്ന് മാധ്യമങ്ങൾ; തെറ്റിപ്പിരിഞ്ഞ് അല്ലു അർജുൻ; ബാലയ്യക്കും എതിർപ്പ്; ആന്ധ്രയിൽ ചിരഞ്ജീവി കുടുംബവും അല്ലു കുടുംബവും നേർക്കുനേർ!
- പച്ചയായ ജാഡ, പുച്ഛമാണ് പോടാ...; ആവേശം പാട്ടുമായി സ്റ്റേജിൽ എത്തിയപ്പോൾ പച്ചതെറി വിളിയുമായി ശ്രീനാഥ് ഭാസി; വീഡിയോ വൈറൽ
- അമ്മ നടത്തിയ സാമ്പത്തിക തട്ടിപ്പിൽ ഇളയ മകൾക്ക് യുകെ പഠനം ഉപേക്ഷിക്കേണ്ടി വന്നു; അമ്മയും യുകെയിലെ ഡോക്ടറായ മൂത്ത മകളും ജയിലിൽ കിടന്നതു രണ്ടാഴ്ച്ച; ഇപ്പോൾ പുറത്തുവരുന്നത് സിപിഎമ്മിന്റെ സൂപ്പർപൊലീസ് കളിയും!
- അണ്ണാമലൈയെ തൊട്ടുകളിക്കരുത്! വേദിയിൽ വച്ച് തമിഴിസൈ സൗന്ദർരാജനെ പരസ്യമായി താക്കീത് ചെയ്ത് അമിത് ഷാ; കേന്ദ്ര ആഭ്യന്തര മന്ത്രിയെ ചൊടിപ്പിച്ചത് എന്ത്?
- കെട്ടിടത്തിന്റെ മൂന്നാം നിലയിൽ തീയും പുകയും വന്നപ്പോഴാണ് പെട്ടുപോയെന്ന് മനസ്സിലാകുന്നത്; ആദ്യം അന്തിച്ചുനിന്നുപോയി; വെന്തെരിയുമെന്ന് വന്നപ്പോഴാണ് രണ്ടും കൽപ്പിച്ച് ചാടിയത്; കുവൈറ്റ് തീപിടിത്തത്തിൽ സാഹസികമായി രക്ഷപ്പെട്ട് കാസർകോഡ് സ്വദേശി; ആപത്ഘട്ടത്തിൽ രക്ഷയായത് ഇത്
- സുരേഷ് ഗോപിയെ തോൽപ്പിക്കാൻ ശ്രമിക്കുന്നു എന്ന് വിളിച്ചു പറയുന്നതിന്റെ ഉദ്ദേശ ശുദ്ധി അറിയാം; ആസ്ഥാന നിരീക്ഷണ പദവിയിലിരുന്ന് അച്ചാരം വാങ്ങിയുള്ള നിരീക്ഷണം അതിരു കടക്കാതിരിക്കുന്നതാണ് നല്ലത്; കെ സുരേന്ദ്രനെ വിമർശിച്ച ശ്രീജിത്ത് പണിക്കർക്ക് യുവമോർച്ചയുടെ മുന്നറിയിപ്പ്
- നരേന്ദ്ര മോദി ശക്തനായ ഭരണാധികാരി; കോൺഗ്രസ് ഭരണകാലത്തെ പോലെ അഴിമതിയില്ല; നേതാവ് ഉണ്ടെങ്കിൽ ജനം പിന്നാലെ വരും; രണ്ടാം പിണറായി സർക്കാരിന് വികസന നേട്ടങ്ങൾ ഇല്ല; വീഴ്ച വന്നാൽ പറയണം, എന്തിനാണ് പേടിക്കുന്നത്? പിണറായിയുടെ ഏകാധിപത്യത്തിനെതിരെ ശബ്ധമുയർത്തി ജി സുധാകരൻ
- 'യൂറോപ്പിനെ തീവ്ര വലതുപക്ഷമെന്ന ഭൂതം പിടികൂടിയിരിക്കുന്നു'; ഇ യു ഇലക്ഷനിൽ തീവ്രവലത് കക്ഷികൾക്ക് വൻ മുന്നേറ്റം; ജർമ്മനിയും ഫ്രാൻസും അമ്പരപ്പിക്കുന്നു; ഇസ്ലാം ഭീതിയിൽ യൂറോപ്പിന്റെ രാഷ്ട്രീയ ഭൂപടം മാറുന്നോ?
- വിവാഹിതരല്ലാത്ത സ്ത്രീപുരുഷന്മാരും അവിവാഹിതകളായ സ്ത്രീകളും ഹോട്ടലിൽ മുറിയെടുക്കുന്നതിനെ വിലക്കുന്ന നിയമം മൊറോക്കൊ പിൻവലിക്കുന്നു; മാര്യേജ് ലൈസൻസും ഇനി ഹാജരാക്കേണ്ട; വിനോദ സഞ്ചാരികൾക്കായി വഴി മാറുന്നത് പതിറ്റാണ്ടുകൾ നിലനിന്ന നിയമം
- മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ റിക്കോർഡ് കണക്കിന് പിന്നിൽ 'കള്ളപ്പണം'; തമിഴ്നാട്ടിൽ നിന്നു വന്ന തുകയുടെ ഒരു ഭാഗം ദൂരൂഹം; തിയേറ്ററുകൾ ഹൗസ് ഫുൾ എന്ന് വരുത്തി എത്തിച്ചത് വ്യാജ ടിക്കറ്റ് വരുമാനമോ? സൗബിൻ സാഹിറിനെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ്; നടന്റെ അക്കൗണ്ടുകളിൽ പരിശോധന തുടരുന്നു
- പത്ത് ലക്ഷം രൂപയ്ക്ക് ഒരു വൈരക്കല്ലെങ്കിലും പതിപ്പിച്ചു മാതാവിന് കിരീടവുമായി ഞാൻ വരു; എന്റെ ഹൃദയത്തിന്റെ കുടുംബ വേദനയിൽ നിന്ന് വരുന്ന മറ്റൊരു നേർച്ച; സുരേഷ് ഗോപിയുടെ പഴയ വീഡിയോ സോഷ്യലിടത്തിൽ വൈറൽ
- നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന് കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രന് എതിരെ പോക്സോ കേസ്; കുടുംബ തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചെന്ന് കുട്ടിയുടെ അമ്മ
- ബ്രിട്ടനിൽ നഴ്സുമാരുടെ ഒഴിവുകളിൽ കനത്ത ഇടിവ്; യുകെ സ്വപ്നം കണ്ടു നഴ്സിങ് പഠിക്കാൻ പോയവർ മറ്റു രാജ്യങ്ങൾ കൂടി പരിഗണിക്കേണ്ടി വരും; കോവിഡിന് ശേഷം പതിനായിരക്കണക്കിന് യുവ നഴ്സുമാർ വന്നതോടെ നഴ്സിങ് സപ്ലൈ ഏജൻസികൾക്കും പഞ്ഞകാലം
- ഗർഭനിരോധന ഉറയ്ക്കുള്ളിൽ പൊതിഞ്ഞ് സ്വർണം മലദ്വാരത്തിൽ കടത്തും; ശരീരം ഈ അന്യവസ്തുവിനെ പുറംതള്ളാതിരിക്കാൻ പിടിച്ചു നിൽക്കേണ്ടത് മണിക്കൂറുകൾ; അതിന് പ്രത്യേക പരിശീലനവും; സുരഭി ഖത്തൂണിനെ അഴിക്കുള്ളിലാക്കിയത് രഹസ്യ വിവരം; ഇനി എയർഹോസ്റ്റസുമാരും നിരീക്ഷണ റഡാറിൽ
- കാമകേളികൾക്കായി വിദ്യാർത്ഥിനികളുടെ പ്ലഷർ സ്ക്വാഡ്; മുതലാളിത്തത്തിന്റെ പ്രതീകമാണെന്ന് ചൂണ്ടിക്കാട്ടി ചുവന്ന ലിപ്സ്റ്റിക്കിന് നിരോധനം; കൊന്നൊടുക്കിയത് പതിനായിരങ്ങളെ; ഇത്രയൊക്കെ ദ്രോഹിച്ചിട്ടും ഹീറോ; പ്രചാരണഗാനമായ 'ഫ്രണ്ട്ലി ഫാദർ' തരംഗം; കിം ജോങ് ഉൻ വീണ്ടും ഞെട്ടിക്കുമ്പോൾ
- പാഴ്സൽ വാങ്ങിയ ശേഷം പണം നൽകാത്തത് പതിവാക്കി; ചോദ്യം ചെയ്തപ്പോൾ ആക്രമണം: ഹോട്ടലുടമകളുടെ പരാതിയിൽ ഗ്രേഡ് എസ്ഐക്ക് എതിരെ കേസ്
- സംസ്ഥാനത്ത് ദേശീയ പാത ആറുവരി പാതയിൽ വേഗപരിധി വീണ്ടും പുതുക്കി; എം 1 വിഭാഗത്തിലെ വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു; എം 2, എം 3 കാറ്റഗറി വാഹനങ്ങളുടെ വേഗപരിധി 90 കിലോമീറ്ററാക്കി
- തകർന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങൾ പുറത്ത്; കത്തിയമർന്ന ഹെലികോപ്ടറിൽ ആരും രക്ഷപെട്ടില്ലെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു; അപകട സ്ഥലം കണ്ടെത്തിയത് തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോൺ; അപകടത്തിന് പിന്നിൽ പലവിധം തിയറികൾ സജീവം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍