എന്ത് സേവനം വേണമെങ്കിലും ഫീസ്; തൊട്ടതിനും പിടിച്ചതിനുമെല്ലാം പിഴ; ലോൺ കൊടുക്കാനുള്ള മടി: സഹികെട്ട് എസ്ബിഐ ഉപേക്ഷിച്ച് പോയത് 41 ലക്ഷം അക്കൗണ്ട് ഉടമകൾ; വായ്പാ ഇടപാടിൽ മാത്രം 6000 കോടിയുടെ കുറവ്; ജനകീയ ബാങ്കായി പ്രവർത്തിച്ചിരുന്ന എസ്ബിറ്റി ലയിച്ചതോടെ സർവ്വത്ര നാശത്തിൽ: പ്രക്ഷോഭത്തിനിറങ്ങാൻ ഒരുങ്ങി പഴയ എസ്ബിറ്റി ജീവനക്കാർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഉപഭോക്താക്കളെ കൊള്ളയടിച്ചും പിഴിഞ്ഞും കീശ വീർപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന എസ്ബിഐയുടെ പതനം തുടങ്ങിയോ? എസ്ബിഐ-എസ്ബിറ്റി ബാങ്ക് ലയനത്തിനുശേഷം കേരളത്തിന് ആറായിരം കോടിയുടെ വായ്പകൾ കുറഞ്ഞതായി ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് ജീവനക്കാർ. എസ്.ബി.ഐയെ ആഗോള ബാങ്കായി മാറ്റാനുള്ള ശ്രമത്തിനിടയിൽ നടത്തിയ നീക്കങ്ങൾ എല്ലാം പാളിപോയതായാണ് റിപ്പോർട്ട്.
ഏത് സേവനത്തിനും ഫീസ് ഈടാക്കിയും തൊട്ടതിനും പിടിച്ചതിനുമെല്ലാം പിഴയിട്ടും വരുമാനം കൂട്ടാനുള്ള നീക്കവുമായി എസ്ബിഐ മുന്നിട്ടിറങ്ങിയപ്പോൾ സഹികെട്ട് എസ്ബിഐ ഉപേക്ഷിച്ച് പോയത് 41 ലക്ഷം അക്കൗണ്ട് ഉടമകളാണ്. എസ്.ബി.ഐയെ ആഗോള ബാങ്കായി മാറ്റാനുള്ള ശ്രമത്തിനിടയിൽ ശാഖകൾ അടച്ചുപൂട്ടുക, സേവനനിരക്കുകൾ വർദ്ധിപ്പിക്കുക, നിക്ഷേപ പലിശനിരക്ക് കുറയ്ക്കുക, മിനിമം ബാലൻസ് നിബന്ധനകൾ ചുമത്തുക, ചെറുകിട ഇടപാടുകാരെ അവഗണിക്കുക തുടങ്ങിയ ജനവിരുദ്ധ നയങ്ങൾ എസ്ബിഐയെ പൊതു ജനത്തിൽ നിന്നും അകറ്റിക്കൊണ്ടിരിക്കുകയാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
എസ്ബിഐ എസ്ബിറ്റി ലയനം നടന്നതിന് പിന്നാലെ നടപ്പിലാക്കിയ സേവന നിരക്കുകൾ, അഞ്ച് വർഷത്തിനുശേഷം പുനഃസ്ഥാപിച്ച മിനിമം ബാലൻസ് നിബന്ധനകൾ, അത് പാലിച്ചില്ലെങ്കിൽ ഈടാക്കുന്ന പിഴകൾ തുടങ്ങിയവ ഇടപാടുകാരെ ബാധിച്ചതായി ജീവനക്കാർ വ്യക്തമാക്കുന്നു. അസോസിയേറ്റ് ബാങ്ക്- എസ്ബിഐ ലയനത്തിനുശേഷം 2017 ഡിസംബർ 31 വരെയുള്ള കാലയളവിൽ 2416 കോടിയുടെ നഷ്ടമാണ് ബാങ്കിന് ഉണ്ടായത്. ബാങ്കിന്റെ നിക്ഷേപ വളർച്ച ഗണ്യമായി കുറഞ്ഞതായും ആരോപണമുണ്ട്. സേവനങ്ങളിൽ അതൃപ്തരായ ഇടപാടുകാർ അക്കൗണ്ട് ക്ലോസ് ചെയ്ത് ബാങ്കുമായുള്ള ബന്ധം അവസാനിപ്പിച്ചു. 41 ലക്ഷം അക്കൗണ്ടുകൾ ക്ലോസ് ചെയ്തതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
വായ്പാ ഇടപാടിൽ കേരളത്തിൽ മാത്രം 6000 കോടിയുടെ കുറവ് ഉണ്ടായി. കൂടാതെ സേവിങ്ങ് ബാങ്ക് പലിശ അര ശതമാനം കുറച്ചതും ഇടപാടുകാരെ ബാധിച്ചു. ഇതുവഴി ബാങ്ക് ലഭിച്ചത് 4230 കോടി രൂപയാണ്. കൂടാതെ മിനിമം ബാലൻസ് നിബന്ധനകൾ പാലിക്കാത്ത ഇടപാടുകാരിൽനിന്ന് പിഴ ഈടാക്കാൻ തുടങ്ങിയതും കടുത്ത പ്രതിഷേധം വിളിച്ചുവരുത്തി. 1770 കോടി രൂപയാണ് കഴിഞ്ഞ വർഷം നവംബർ വരെ മാത്രം ബാങ്ക് പിഴ ഇനത്തിൽ മാത്രം ലാഭിച്ചത്. പ്രതിഷേധം ശക്തമാക്കിയതോടെ പിഴ നിരക്കുകളിൽൽ ഇളവുവരുത്താൻ ബാങ്ക് മാനേജ്മെന്റ് നിർബന്ധിതരായി.
ചെറുകിട വായ്പകളോട് മുഖംതിരിക്കുന്ന എസ്ബിഐ മാനേജ്മെന്റ് വൻകിട കമ്പനികൾക്കും വ്യവസായ മേഖലകൾക്കും വൻതോതിൽ വായ്പ നൽകുന്നതും പ്രതിഷേധാർഹമാണ്. സ്വകാര്യ വ്യവസായികൾക്ക് നൽകിയ വൻകിട വായ്പകൾ കിട്ടാക്കടങ്ങളായി മാറിയ യാഥാർത്ഥ്യം മറച്ചുവച്ചാണ് കൂടുതൽ വൻകിട വായ്പകൾ നൽകാൻ എസ്ബിഐ തയ്യാറെടുക്കുന്നത്. ചെറുകിട വായ്പകൾ തിരിച്ചടവിൽ മുൻപന്തിയിലാണ് എന്ന വസ്തുത മറുവച്ചാണ് വൻകിടക്കാർക്ക് വേണ്ടി എസ്ബിഐ മാനേജ്മെന്റ് നിലകൊള്ളുന്നതെന്നും ജീവനക്കാർ ആരോപിക്കുന്നു.
ബാങ്കുകളുടെ നിക്ഷേപത്തിൽ പത്ത് ശതമാനം മാത്രമാണ് കോർപ്പറേറ്റുകൾ നടത്തിയിട്ടുള്ളത്. എന്നാൽ വായ്പകയിൽ 60 ശതമാനവും കോർപ്പറേറ്റുകൾക്കാണെന്നും ഇത് സാധാരണക്കാരെ ബാങ്കിൽനിന്ന് അകറ്റാൻ കാരണമാക്കിയെന്നും ജീവനക്കാർ വ്യക്തമാക്കുന്നു. സർക്കാർ ഉടമസ്ഥതയും നിയന്ത്രണങ്ങളും നഷ്ടമാകുമ്പോൾ ജനക്ഷേമ ബാങ്കിങ് സങ്കൽപ്പങ്ങളും പ്രയോഗങ്ങളും ഇല്ലാതാകുമെന്നും ജനകീയ ബാങ്കിങ് നയപരിപാടികളെ തകർക്കുന്നതിലേയ്ക്ക ഇത് നയിക്കുമെന്നും ജീവനക്കാരുടെ സംഘടന ആരോപിക്കുന്നു.
കോർപ്പറേറ്റ് കിട്ടാക്കടങ്ങൾ എഴുതിത്ത്ത്ത്ത്തള്ളുന്നത് ബാങ്കുകളുടെ ബാലൻസ് ഷീറ്റുകളെ നഷ്ടത്തിലാക്കുന്നു. ഈ നഷ്ടം തികത്താൻ വേണ്ടിയാണ് സേവന നിരക്കുകൾ വർദ്ധിപ്പിച്ചും മിനിമം ബാലൻസ് നിബന്ധനകൾ ശക്തമാക്കിയും ബാങ്ക് മാനേജ്മെന്റുകൾ ജനവിരുദ്ധമുഖം പ്രകടമാക്കുകയാണെന്നും ജീവനക്കാർ വ്യക്തമാക്കുന്നു. സേവന മേഖലയിലെ പരിഷ്കാരങ്ങളും മിനിമം ബാലൻസ് നിബന്ധനകളും സാധാരണക്കാരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്.
സർക്കാർ ഉടമസ്ഥതയും നിയന്ത്രണങ്ങളും നിലനിർത്തി ജനകീയ പൊതുമേഖലാ ബാങ്കിങ് സംവിധാനങ്ങളെയും സമ്പ്രദായങ്ങളെയും ശക്തിപ്പെടുത്തുക, എല്ലാ ഗ്രാമങ്ങളിലും ബാങ്ക് ശാഖകൾ ആരംഭിക്കുക, ലയന നയങ്ങൾ റദ്ദാക്കുക, വൻകിട വായ്പാ കുടിശിക ക്രിമിനൽ കുറ്റമാക്കുക, വായ്പാ കുടിശിക വരുത്തിയ വൻകിടക്കാരുടെ പേരുകൾ പരസ്യപ്പെടുത്തുക, വൻകിട വായ്പകൾ എഴുതി തള്ളാതിരിക്കുക, അന്യായ സേവന നിരക്കുകൾ പിൻവലിക്കുക, സേവിങ്സ് ബാങ്ക് നിക്ഷേപ പലിശ വർദ്ധിപ്പിക്കുക, കൃഷി ഉൾപ്പെടെയുള്ള ചെറുകിട വ്യവസായങ്ങൾക്ക് ഉദാരമായി വായ്പ അനുവദിക്കുക, ഗ്രാമീണ സഹകരണ ബാങ്കുകളെ ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രക്ഷോഭം ശക്തമാക്കാൻ തീരുമാനിച്ചതായി ജീവനക്കാർ വ്യക്തമാക്കുന്നു.
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലാണ് ജീവനക്കാർ എസ്ബിഐ മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. നാളെയാണ് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് അസ്സോസിയേഷൻ സംസ്ഥാന സമ്മേളനം ആരംഭിക്കുന്നത്. നാളെ തുടങ്ങുന്ന ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസിന്റെ സംസ്ഥാന സമ്മേളനത്തെ ഏറെ പ്രതീക്ഷയോടെയാണ് ഇടപാടുകാർ നോക്കി കാണുന്നത്.
ബാങ്ക് ലയനത്തിന് പിന്നാലെ ജനവിരുദ്ധനയങ്ങൾ നടപ്പിലാക്കിയ എസ്ബിഐ മാനേജ്മെന്റിനെതിരെ ശക്തമായ പ്രക്ഷോഭമാണ് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസ്സോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയത്. നടപ്പിലാക്കിയ പല ജനവിരുദ്ധനയങ്ങൾ പിൻവലിക്കാൻ എസ്ബിഐ നിർബന്ധിതരായതിന് പിന്നിൽ പഴയ എസ്ബിറ്റി ജീവനക്കാരുടെ ശക്തമായ പ്രതിഷേധവും കാരണമായിരുന്നു. ജനവിരുദ്ധ ബാങ്കിങ്ങ് നയങ്ങൾക്കെതിരെ പ്രക്ഷോഭം ശക്തമാക്കാനുള്ള തീരുമാനം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകുമെന്നും കെഎസ് കൃഷ്ണ അറിയിച്ചു. ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തിയാണ് എസ്ബിഐ നടപ്പിലാക്കിയ പല ജനവിരുദ്ധ നയങ്ങളും റദ്ദാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അതുകൊണ്ടുതന്നെ നാളെ തുടങ്ങുന്ന പഴയ എസ്ബിറ്റി ജീവനക്കാരുടെ സംസ്ഥാന സമ്മേളനത്തിൽ ബാങ്ക് ഇടപാടുകാർ പ്രതീക്ഷ വയ്ക്കുന്നു. 12, 13 തീയതികളിൽ തിരുവനന്തപുരം രാജധാനി ഓഡിറ്റോറിയം, ഗാന്ധി പാർക്ക് എന്നിവിടങ്ങളിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആയിരത്തോളം പ്രതിനിധികൾ പങ്കെടുക്കും. ലനയശേഷം നടക്കുന്ന ആദ്യ സംസ്ഥാന സമ്മേളനം എന്ന പ്രത്യേകതയും നാളെ തുടങ്ങുന്ന സമ്മേളനത്തിനുണ്ട്. രാജ്യത്തെ ബാങ്കിങ്ങ് മേഖലയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ ഘടകമാണ് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കേരളത്തിലെ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിയായി ജയരാജൻ മാറും; ദല്ലാളുമൊത്ത് ജാവ്ദേക്കറിനെ ഇപി കണ്ടത് രാഷ്ട്രീയ മണ്ടത്തരമെന്ന് വിലയിരുത്തി സിപിഎം; മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഇപിയെ ഒറ്റപ്പെടുത്തുമെന്ന സൂചന; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമ്പോൾ
- പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം; ജാവ്ദേക്കറിനെ ഞാനും കണ്ടിട്ടുണ്ട്; എന്നാൽ സംശയ വ്യക്തിത്വം അതിന് സാക്ഷിയായത് ജയരാജന് പറ്റിയ വീഴ്ച; കൂട്ടുകെട്ടിൽ ഇപി കൂടുതൽ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി; ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ; ഇടതു കൺവീനർ പദവി നഷ്ടമാകും
- കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- തൃശൂർ പൂരത്തിനിടെ ഒരാൾ കടന്നു പിടിച്ചു; മോശം അനുഭവം വീഡിയോ സഹിതം പങ്കുവെച്ച് വിദേശ വനിത: വെളിപ്പെടുത്തൽ ഇൻസ്റ്റാ വീഡിയോയിലൂടെ
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- വിവാഹസമയം സ്ത്രീ കൊണ്ടുവരുന്ന സ്വത്തിനു മേൽ ഭർത്താവിന് നിയന്ത്രണമില്ല; എടുത്ത് ഉപയോഗിച്ചാലും മടക്കി നൽകാൻ ധാർമിക ബാധ്യത: സുപ്രീംകോടതി
- ആറ്റിങ്ങലിലിലും ആലപ്പുഴയിലും കനത്ത പോളിങ്; തിരുവനന്തപുരവും തൃശൂരും പത്തനംതിട്ടയും പാലക്കാടും ചാലക്കുടിയും കണ്ണൂരും എറണാകുളത്തും വോട്ടിങ് ശതമാനം ആദ്യം രണ്ടു മണിക്കൂറിൽ 12ന് മുകളിൽ; നഗരങ്ങളിലും ഗ്രാമങ്ങളിലും വൻ തിരക്ക്; തികോണ മണ്ഡലങ്ങളിൽ വാശി കൂടുതൽ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍