ഗംഗാ തീരത്താണ്; പ്രാണത്യാഗത്തിനു ഒരുങ്ങുകയാണെന്നു മറുനാടനോട് സജീവൻസ്വാമി; ലോക്സഭാ ഫലപ്രവചനവും രാഹുലിനെ പ്രധാനമന്ത്രിയാക്കാനുള്ള പൂജയും പരാജയപ്പെട്ടതിന്റെ പേരിൽ പ്രാണത്യാഗം ചെയ്യുകയാണെന്ന് സ്വാമി; പിന്തിരിപ്പിക്കാൻ കിണഞ്ഞു പരിശ്രമിച്ച് ആരാധകർ; പ്രാണത്യാഗമെന്നെ വാക്കു പാലിക്കണമെന്ന് സംഘപരിവാർ സമ്മർദം; പത്രക്കാർക്ക് ജോണി വാക്കർ ഉൾപ്പെടുത്തി മദ്യപാർട്ടി നടത്തുമെന്ന പ്രഖ്യാപനമിറക്കി വിവാദത്തിലായ സജീവൻ സ്വാമി ആത്മഹത്യാശ്രമവുമായി ഗംഗാ തീരത്തോ?
എം മനോജ് കുമാർ
തിരുവനന്തപുരം: ഒടുവിൽ കളി കാര്യമാകുമോ? കേന്ദ്രത്തിൽ യുപിഎ അധികാരത്തിൽ വരുമെന്ന പ്രവചനവും പൂജയും പിഴച്ചതിന്റെ പേരിൽ പ്രാണത്യാഗം ചെയ്യുമെന്ന് സജീവൻ സ്വാമി. ഗംഗയുടെ തീരത്ത് നിന്ന് മറുനാടനെ വിളിച്ചാണ് സജീവൻ സ്വാമി ആത്മാഹുതി ചെയ്യാനുള്ള തീരുമാനം അറിയിച്ചത്. വാർത്തയറിഞ്ഞു പ്രാണത്യാഗ ശ്രമത്തിൽ നിന്ന് സ്വാമിയെ പിന്തിരിപ്പിക്കാൻ ആരാധകരുടെ ഭാഗത്ത് നിന്നും നിരന്തരം ശ്രമമുണ്ട്. അതേസമയം ആത്മാഹുതിയുടെ തീയതിയും സമയവും ചോദിച്ച് ഒട്ടനവധി കോളുകൾ സ്വാമിയെ തേടിയെത്തുകയും ചെയ്യുന്നുണ്ട്. വാക്കുപാലിക്കുന്നതിന്റെ ഭാഗമാണ് ഈ പ്രാണത്യാഗം എന്നാണ് സ്വാമി പറയുന്നത്. കഴിഞ്ഞ രണ്ടു മാസങ്ങളിലായി മൂകാംബികയ്ക്കടുത്ത് താൻ നടത്തിയ പൂജ ഫലിച്ചില്ലെങ്കിൽ, യുപിഎ കേന്ദ്രത്തിൽ അധികാരത്തിൽ വന്നില്ലെങ്കിൽ, രാഹുൽ പ്രാധാനമന്ത്രിയായില്ലെങ്കിൽ ആത്മാഹുതി നടത്തും എന്ന് മുൻപ് പ്രഖ്യാപിച്ച കാര്യവും ഓർമ്മപ്പെടുത്തിയാണ് പ്രാണത്യാഗ തീരുമാനം സ്വാമി ഉറപ്പിക്കുന്നത്.
പ്രവചനം പിഴച്ചതിന്റെ പേരിൽ ആത്മാഹുതി ചെയ്യണം എന്ന് പറഞ്ഞു ഒരായിരം പേരെങ്കിലും തന്നെ വിളിച്ചിട്ടുണ്ട് എന്നും സ്വാമി പറയുന്നു. ഈ പരിഹാസവുമായി രംഗത്ത് എത്തുന്നവരിൽ ഏറെയും സംഘപരിവാർ പ്രവർത്തകരാണ്. പക്ഷെ ആത്മാഹുതി ചെയ്യരുതെന്ന് ആരാധകർ സ്വാമിയോട് ആവശ്യപ്പെടുന്നുണ്ട്. സ്വാമിയെ അറിയുന്നവർ പ്രാണത്യാഗത്തിൽ നിന്ന് സ്വാമിയെ പിന്തിരിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. പക്ഷെ ഇത് തന്റെ സ്വന്തം തീരുമാനമാണെന്നും ഇങ്ങിനെ കുറച്ച് കാലം ഭൂമിയിൽ ജീവിച്ചിരുന്നിട്ട് കാര്യമെന്താണ് എന്നുമാണ് സ്വാമി ചോദിച്ചത്. യുപിഎ അധികാരത്തിൽ വന്നില്ലെങ്കിൽ, രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആയില്ലെങ്കിൽ മെയ് 31 നു മുൻപ് പ്രാണത്യാഗം ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത് എന്നാണ് സ്വാമി പറഞ്ഞത്.
മെയ് 31 നു ഇനിയും സമയമുണ്ട് അതിനാൽ 31 മുൻപ് ഗംഗയിൽ ആത്മാഹുതി ചെയ്യും. എന്റെ ശക്തിയുടെ മുന്നിൽ ഞാൻ തോറ്റിരിക്കുന്നു. ഇത്രയും കാലം ശക്തിയെ വച്ചാണ് ഞാൻ ജീവിച്ചത്. എവിടെയും വെച്ച് തോൽക്കുമ്പോൾ നീ വന്നോളൂ എന്നാണ് അതിന്റെ ഉത്തരം. അതാണ് ഞാൻ ചെയ്യുന്നത്. ആരെയും തോൽപ്പിക്കാനല്ല. ആരോടും വാശിയുമില്ല. കോൺഗ്രസ് അധികാരത്തിൽ വരുമെന്നും രാഹുൽ പ്രധാനമന്ത്രിയാകുമെന്നും പ്രഖ്യാപിച്ച് നടത്തിയ പൂജയും പ്രവചനങ്ങളും പിഴച്ചതിന്റെ പേരിലുള്ള പ്രാണത്യാഗമാണ് താൻ ചെയ്യുന്നതെന്നും ഇത് അനിവാര്യമാണെന്നും സ്വാമി പറയുന്നു. പ്രവചനങ്ങളും പൂജയുമൊക്കെ എപ്പോഴും ഫലസിദ്ധി നൽകാറില്ലല്ലോ എന്ന ചോദ്യത്തിനു പൂജയും പ്രവചനവും പിഴച്ചതിന്റെ പേരിൽ ഇതല്ലാതെ വേറെ വഴിയില്ലെന്നാണ് സ്വാമി മറുപടി നൽകിയത്. ഗംഗയുടെ തീരത്ത് പൂജയുണ്ട് എന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. പക്ഷെ ഇപ്പോൾ വീട്ടുകാരെ വിളിച്ച് ചെറിയ സൂചന ഞാൻ നൽകിയിട്ടുമുണ്ട്-സ്വാമി പറയുന്നു.
മെയ് 18 നു ലോക്സഭാ തിരഞ്ഞെടുപ്പു ഫലങ്ങളെക്കുറിച്ച് തന്റേതായ പ്രവചനം നടത്താനും മാധ്യമ പ്രവർത്തകർക്കായി ഒരു ഡിന്നർ ഏർപ്പെടുത്താനും സ്വാമി തീരുമാനിച്ചിരുന്നു. പക്ഷെ ഡിന്നറിനുള്ള ക്ഷണം നൽകിയപ്പോൾ ഡിന്നറിന്റെ മെനു സ്വാമി പരസ്യമാക്കി. ജോണി വാക്കറും, ബിയറും, നോൺ വെജിറ്ററേനിയൻ വിഭവങ്ങളുമടങ്ങിയ വമ്പൻ മെനുവാണ് സ്വാമി പ്രസിദ്ധപ്പെടുത്തിയത്. അതോടെ പ്രസ് ക്ലബ് ഈ വാർത്താ സമ്മേളനം റദ്ദ് ചെയ്യുകയും സ്വാമിയുടെ ഡിന്നർ പാർട്ടിയിൽ ജോണി വാക്കർ അടക്കമുള്ള മദ്യങ്ങൾ അപ്രത്യക്ഷമാകുകയും ചെയ്തു. ജോണി വാക്കർ ഉൾപ്പെടെയുള്ള മദ്യം നൽകി പാർട്ടി നടത്തിയാൽ കേസ് എടുക്കുമെന്ന് പൊലീസും സ്വാമിയെ അറിയിച്ചിരുന്നു. എക്സൈസും ഈ പ്രശ്നത്തിൽ ഇടപെട്ടിരുന്നു. ഇതോടെയാണ് മദ്യപാർട്ടി നടത്താനുള്ള തീരുമാനം സ്വാമി പിൻവലിച്ചത്
. പക്ഷെ വലിയ മാധ്യമ വാർത്തകളാണ് സ്വാമിയുടെ മദ്യപാർട്ടിക്ക് എതിരെ വന്നത്. മാധ്യമപ്രവർത്തകർക്ക് മദ്യ പാർട്ടി നടത്താനുള്ള സ്വാമിയുടെ തീരുമാനം വിമർശിക്കപ്പെടുകയും ചെയ്തിരുന്നു. ഈ മദ്യപാർട്ടിയും അതുമായി ബന്ധപ്പെട്ട മാധ്യമവാർത്തകൾ വഴിയുമാണ് കേരളത്തിൽ സ്വാമി പെട്ടെന്ന് പ്രസിദ്ധനായി മാറിയത്. പക്ഷെ കേന്ദ്രത്തിൽ യുപിഎ വരുമെന്നും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും സ്വാമി ഉറച്ചു വിശ്വസിച്ചിരുന്നു. ഈ പ്രവചനം പാളിപ്പോയതും പൂജ പരാജയപ്പെട്ടതുമാണ് സ്വാമിയെ പ്രാണത്യാഗത്തിന് തന്നെ പ്രേരിപ്പിക്കുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് കേന്ദ്രത്തിൽ യുപിഎ അധികാരത്തിൽ വരാനും രാഹുൽ പ്രധാനമന്ത്രിയാകാനും വേണ്ടി മൂകാംബികയ്ക്കടുത്തുള്ള സ്ഥലത്ത് തന്റെ നേതൃത്വത്തിൽ പൂജ നടത്തിയത് എന്നാണ് മറുനാടനോട് സ്വാമി പറഞ്ഞിരുന്നത്.
പക്ഷെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ സ്വാമിയുടെ രണ്ടു പ്രവചനങ്ങളും പാളിപ്പോയിരുന്നു. കേന്ദ്രത്തിൽ യുപിഎയും കേരളത്തിൽ യുഡിഎഫ്-എൽഡിഎഫ് തുല്യ രീതിയിൽ വരുമെന്നുമായിരുന്നു സ്വാമി പ്രവചിച്ചത്. കേന്ദ്രത്തിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുകയും കേരളത്തിൽ യുഡിഎഫ് ലോക്സഭാ സീറ്റുകൾ തൂത്തുവാരുകയും ചെയ്തു. ഇത് രണ്ടും സ്വാമിക്ക് തിരിച്ചടിയായി. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മുതൽ സ്വാമിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിൽ ആക്രമണങ്ങൾ വന്നു തുടങ്ങിയിരുന്നു. മറ്റൊരുവനെ ഇല്ലാതാകുമ്പോൾ സ്വയം ഇല്ലാതാകുന്നത് തിരിച്ചറിയാത്തവരാണ് നമ്മൾ എന്ന ഒരു ഫെയ്സ് ബുക്ക് പോസ്റ്റ് ആണ് സ്വാമി അവസാനം നടത്തിയിരിക്കുന്നത്. ഇത് തന്നെ സ്വാമി നേരിടുന്നഅസ്വസ്ഥതകളുടെ സൂചനയുമാണ്. അതിനു താഴെ എഡോ സാമീ...താൻ തൂങ്ങി മരിക്കാതിന്റെ കാരണം ഒന്ന് പോസ്റ്റിക്കൂടെ... സോറി..ആ കാരണം ഒന്ന് അരുളുമാറാകണമേ സ്വാമിൻ തുടങ്ങിയ കമന്റുകളാണ് വന്നിരുന്നത്.
ഗംഗാ തീരത്ത് എന്ന് പറഞ്ഞു എന്ന് പറഞ്ഞു മറുനാടന് സ്വാമി അയച്ച വാട്ട്സ് അപ്പ്സ് സന്ദേശം:
ഇന്ത്യയിലെ ആദ്യത്തെ അത്ഭുതം സിപിഎമ്മുകാരനായ സഖാവ് സ്വാമി കോൺഗ്രസ് കാർക്ക് വേണ്ടി പ്രാണ ത്യാഗം ചെയ്യുന്നു. ഇത് എന്തൊരത്ഭുതം. ഞാൻ സജീവൻ സ്വാമി. ഞാൻ തപസ്സ് ചെയ്തു സിദ്ധി നേടിയത് കർമ്മം ചെയ്യുവാനാണ് ഏതു പാർട്ടികാർ എന്റെ അരികിൽ എത്തിയാലും ഞാൻ അവർക്ക് ആവശ്യപ്പെടുന്ന രീതിയിൽ പൂജകൾ ചെയ്തുകൊടുത്തിട്ടുണ്ട് അവർക്കെല്ലാം അവരുടെ ആഗ്രഹ പ്രകാരം കർമ്മ ഫലം ലഭിക്കുകയും ചെയ്തിട്ടുണ്ട് .ആ കാലങ്ങളിലെല്ലാം അവർ എന്നെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട് ഞാൻ തപസ്സ് ചെയ്ത് സിദ്ധി നേടിയശേഷം എന്റെ അരികിൽ ആദ്യമായി രാഷ്ട്രീയക്കാർ കർമ്മത്തിനെത്തിയത് ബിജെപിക്കാരാണ്.
ഇന്ന് കോൺഗ്രസ് ആവശ്യപെട്ടതുപോലെ തന്നെയാണ് അന്ന് ബിജെപിക്കാരും എന്നോട് ആവശ്യപ്പെട്ടത് കർണ്ണാടകയിൽ ബിജെപി അധികാരത്തിൽ വരണം, യെഡിയൂരപ്പ മുഖ്യമന്ത്രി ആവണം . ഞാൻ അന്നത്തെബിജെപിക്കാർക്ക് ഉറപ്പ് കൊടുത്തു എന്റെ കർമ്മത്തിലൂടെ ബിജെപി അധികാരത്തിൽ വരും. യെഡിയൂരിയപ്പ മുഖ്യമന്ത്രിയായിരിക്കും. 41 ദിവസത്തെ പൂജകൾക്ക് ശേഷം ബിജെപി അധികാരത്തിൽ വന്നു യെഡിയൂരിയപ്പ മുഖ്യമന്ത്രിയായി അന്നു ബിജെപിക്കാർക്ക് ഞാൻ എല്ലാമായിരുന്നു. ഇന്ന് കോൺഗ്രസ്സ്കാർക്ക് കർമ്മം ചെയ്തു അതിന് പൂർണ്ണ ഫലം ലഭിക്കാതെവരികയും എന്റെ പ്രവചനം തെറ്റുകയും ചെയ്തപ്പോൾ എന്റെ പ്രാണത്യാഗത്തിന് മുറവിളി കൂട്ടുന്ന ബിജെപിക്കാരെ ഞാൻ കാണുന്നത്.
ഞാൻ വാക്ക് തെറ്റിക്കുന്നില്ല. മെയ് 31 തീരുന്നതിനു മുൻപ് ഞാൻ പ്രാണത്യാഗം ചെയ്തിരിക്കും. എനിക്ക് എന്റെ ഭാര്യയേയും മക്കളേയും എന്റെ അച്ഛനേയും അമ്മയേയും സ്നേഹിച്ച് ജീവിച്ച് കൊതിതീരാതെയാണ് ഞാൻ പ്രാണത്യാഗം ചെയ്യുന്നത്. എന്റെ പ്രാണത്യാഗത്തിനുശേഷം എന്റെ പ്രിയപ്പെട്ടവരാരെയും നിങ്ങളാരും ഉപദ്രവിക്കരുതെന്ന് ഞാൻ താഴ്മയോടെ അപേക്ഷിക്കുന്നു.
ഒന്നുകൂടി മനസ്സിലാക്കുക ഞാൻ ചെയ്ത കർമ്മം ഞാൻ ഒറ്റയ്ക്കല്ല ചെയ്തത് 90 ബ്രാഹ്മണന്മാർ 39 ഹോമകുണ്ഡങ്ങളിലായി അവർ പഠിച്ച വേദ മന്ത്രങ്ങൾ ച്ചൊല്ലി മഹാ ഹോമമായി നടത്തിയതാണ് . ഹോമങ്ങളിലോ വേദ മന്ത്രങ്ങളിലോ ഒന്നും പിഴവ് സംഭവിച്ചിട്ടില്ല. എന്റെ പ്രവചനത്തിൽ മാത്രമാണ് തെറ്റുകൾ സംഭവിച്ചത്. കർമ്മത്തിനായി വന്ന കോൺഗ്രസ്സ്കാരോട് ഞാൻ പറഞ്ഞിരുന്നു. മോദിജി ഒരു സാധാരണ മനുഷ്യനല്ല ഒരു അവധാര പുരുഷനാണെന്നും മോദിജിക്ക് ചുറ്റുമുള്ളവർ മഹാ സിദ്ധന്മാരും യോഗികളും നാഗ സ്വാമിമാരുടേയും അനുഗ്രഹങ്ങളാൽ വജ്രത്തിനു തുല്ല്യമായ ഓറവലയമുള്ള ഒരു മനുഷ്യനാണ് മോദിജി എന്ന് ഞാനവർക്ക് മുന്നറിയിപ്പ് കൊടുത്തിട്ടും വീണ്ടും അവരുടെ നിർബദ്ധ പ്രകാരമാണ് ഞാൻ ഈ കർമ്മം ഏറ്റെടുത്തത് .
കർമ്മം ഏറ്റെടുത്തശേഷം എനിക്ക് അവർക്കൊപ്പം നിൽക്കുവാനേ കഴിയൂ അതുതന്നെയാണ് അതിന്റെ സത്യവും. ഞാൻ ആത്മാർഥമായി കർമ്മം ചെയ്യുമെന്ന് അവർക്ക് ഉറപ്പ് കൊടുത്തത് കർമ്മ ഫലം ലഭിച്ചില്ലെങ്കിൽ ഞാൻ പ്രാണത്യാഗം ചെയ്യുമെന്ന വാക്കാകുന്നു അവർക്ക കൊടുത്ത ഉറപ്പ് അതാണ് എനിക്ക് പറ്റിയ ഏറ്റവും വലിയതെറ്റ്. അതിന്റെ ഫലമാണ് പ്രാണത്യാഗത്തിലൂടെ ഞാൻ അനുഭവിക്കാൻ പോകുന്നത്.ഏത്പാർട്ടിക്ക് വേണ്ടിയായാലും വേദമന്ത്രങ്ങൾ ഉച്ഛരിച്ച് ഈശ്വരനെ വിളിച്ച് പൂജ ചെയ്തതിന്റെ പേരിൽ പ്രാണത്യാഗം ചെയ്യേണ്ടി വന്ന ലോകത്തിലെ ആദ്യത്തെ സ്വാമി ഞാനായിരിക്കും.
അനർഘ നിർഗള
പ്രവാഹമേ ഗംഗേ
അനന്തശക്തി
സ്വരൂപിണീ
സർവ്വ ജ്യോതിർ പ്രദായിനീ
യുഗരചനാ മന്ത്ര
സാന്ദ്രമാമീ വീഥിയിൽ അതിദ്രുത ചലിതമെൻ ചരണ യുഗ്മങ്ങളും
'അമ്മേ ജഗത് മാതേ സർവ്വ ശക്തി പ്രദായിനീ
സ്വീകരിച്ചാലുമെൻ പ്രാണനെ അഹം സ്വയം സമർപ്പയാമീ
- TODAY
- LAST WEEK
- LAST MONTH
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- കേരളത്തിലെ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിയായി ജയരാജൻ മാറും; ദല്ലാളുമൊത്ത് ജാവ്ദേക്കറിനെ ഇപി കണ്ടത് രാഷ്ട്രീയ മണ്ടത്തരമെന്ന് വിലയിരുത്തി സിപിഎം; മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഇപിയെ ഒറ്റപ്പെടുത്തുമെന്ന സൂചന; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമ്പോൾ
- കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
- പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം; ജാവ്ദേക്കറിനെ ഞാനും കണ്ടിട്ടുണ്ട്; എന്നാൽ സംശയ വ്യക്തിത്വം അതിന് സാക്ഷിയായത് ജയരാജന് പറ്റിയ വീഴ്ച; കൂട്ടുകെട്ടിൽ ഇപി കൂടുതൽ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി; ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ; ഇടതു കൺവീനർ പദവി നഷ്ടമാകും
- ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- 'ജാവദേക്കർക്കു ചായ കുടിക്കാൻ ഇ.പിയുടെ മകന്റെ ഫ്ളാറ്റ് ചായപ്പീടികയോ? രാമകഥയാണോ സംസാരിച്ചത്? കൂടിക്കാഴ്ചയ്ക്കു ശേഷം കച്ചവടമൊക്കെ നടന്നില്ലേ? സ്ഥാപനം ഷെയർ ചെയ്തു കൊടുത്തില്ലേ? ഇപിയുടെ കൂടിക്കാഴ്ചയിൽ പുതിയ തലം തേടി കോൺഗ്രസ്; ആഞ്ഞടിച്ച് കെ സുധാകരൻ വീണ്ടും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ആലത്തൂരിലെ പാർട്ടി അനുഭാവികളുടെ വോട്ടുകൾ ബിജെപി. തൃശൂർ മണ്ഡലത്തിലേക്ക് ഇറക്കുമതി ചെയ്തെന്ന് ആരോപണം; തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം പതിനായിരം വോട്ട് കൂടിയതിന് കാരണം കണ്ടെത്തി സിപിഐ! പൂങ്കുന്നത്തുണ്ടായത് വൻ സംഘർഷം; തൃശൂരിലെ പോരാട്ട ചൂടിന് തെളിവായി വിവാദം
- യഥാർത്ഥ ശിവനാണെങ്കിൽ പാപി കത്തിയെരിഞ്ഞ് പോകും; ഇത് ഡ്യൂപ്ലിക്കേറ്റ് ശിവൻ; ജയരാജൻ ജാവദേദ്ക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ; പിടിക്കപ്പെട്ടപ്പോൾ കൂട്ടുപ്രതിയെ മുഖ്യമന്ത്രി തള്ളിപ്പറയുന്നു; 20 സീറ്റുകളും തോൽക്കുമ്പോൾ പിണറായി ജയരാജനെ ബലിയാടാക്കും; ജയരാജനെ ആളിക്കത്തിച്ച് സതീശനും
- തൃശൂർ പൂരത്തിനിടെ ഒരാൾ കടന്നു പിടിച്ചു; മോശം അനുഭവം വീഡിയോ സഹിതം പങ്കുവെച്ച് വിദേശ വനിത: വെളിപ്പെടുത്തൽ ഇൻസ്റ്റാ വീഡിയോയിലൂടെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്