ബാറുടമകളോട് പിരിവ് ആവശ്യപ്പെട്ടത് സംസ്ഥാന കമ്മിറ്റിയുടെ ആസ്ഥാന മന്ദിരത്തിന് വേണ്ടി; ശബ്ദ സന്ദേശം ഇട്ടത് പ്രസിഡന്റ് ഭീഷണിയുടെ സ്വരം സ്വീകരിച്ചതിനാൽ; ബാർ കോഴ ആരോപണം കൈവിട്ടുപോയതോടെ ഉരുണ്ട് കളിച്ച് അനിമോൻ
![ബാറുടമകളോട് പിരിവ് ആവശ്യപ്പെട്ടത് സംസ്ഥാന കമ്മിറ്റിയുടെ ആസ്ഥാന മന്ദിരത്തിന് വേണ്ടി; ശബ്ദ സന്ദേശം ഇട്ടത് പ്രസിഡന്റ് ഭീഷണിയുടെ സ്വരം സ്വീകരിച്ചതിനാൽ; ബാർ കോഴ ആരോപണം കൈവിട്ടുപോയതോടെ ഉരുണ്ട് കളിച്ച് അനിമോൻ](https://www.marunadanmalayalee.com/assets/coverphotos/w617/375805_1716646651.jpg)
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ വെട്ടിലാക്കിയ ബാർ കോഴയാരോപണം കൈവിട്ടുപോയതോടെ, നിലപാട് മാറ്റി ബാർ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംസ്ഥാന നേതാവും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോൻ. പണപ്പിരിവ് സംസ്ഥാന കമ്മിറ്റിയുടെ ആസ്ഥാനമന്ദിരത്തിനു വേണ്ടിയായിരുന്നു. സംഘടനാ യോഗത്തിൽ പ്രസിഡന്റ് തന്നെ ഭീഷണിപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചതിനാലാണു മറ്റൊരു തരത്തിൽ ശബ്ദസന്ദേശമിട്ടത്. അപ്പോഴത്തെ മാനസികാവസ്ഥയിലാണ് അങ്ങനെ ചെയ്തത്.
ഈ സന്ദേശം എല്ലാവർക്കും തെറ്റിദ്ധാരണയുണ്ടാക്കിയെന്നും സർക്കാരിനെതിരെ ആരോപണമുണ്ടാകാൻ ഇടയാക്കിയെന്നും മനസിലാക്കുന്നു. താൻ മൂലമുണ്ടായ ബുദ്ധിമുട്ടിൽ ഖേദപ്രകടനം നടത്തുന്നുവെന്നും ബാറുടമകൾക്കുള്ള വാട്സാപ് സന്ദേശത്തിൽ അനിമോൻ പറഞ്ഞു. ഈ സന്ദേശം തന്റേതു തന്നെയെന്ന് അനിമോൻ സ്ഥിരീകരിച്ചു.
കോഴയാരോപണം വിവാദമായ ശേഷമുള്ള അനിമോന്റെ ആദ്യപ്രതികരണമാണ് ഇത്.
അനിമോന്റെ പുതിയ വിശദീകരണ കുറിപ്പിങ്ങനെ...
പ്രിയ മെമ്പർമാരെ ഞാൻ അനിമോൻ , എന്റെ അടുത്ത സുഹൃത്തുക്കളും ഞാൻ സ്നേഹിക്കുന്നവരും എന്നെ ഫോണിൽ കിട്ടാത്തതിന്റെ പേരിൽ എന്റെ ബന്ധുജനങ്ങളെ വരെ വിളിച്ചു എന്താണ് സംഭവിച്ചത് എന്ന് തിരക്കുന്നതായിട്ട് ഞാൻ മനസ്സിലാക്കുന്നു അവർക്ക് വേണ്ടി മാത്രമാണ് ഞാൻ ഈ വിശദീകരണം നൽകുന്നത്. ഇന്നലെ നടന്ന യോഗത്തിൽ ഉണ്ടായ കാര്യങ്ങൾ എന്ന് പറഞ്ഞാൽ എല്ലാ ജില്ലകളും ബിൽഡിങ് ഫണ്ടിൽ നല്ല രീതിയിൽ സഹകരിച്ചു , ഇടുക്കി ജില്ലയാണ് ഈ വിഷയത്തിൽ തുടക്കം മുതൽ ഏറ്റവും മോശമായ നിലപാട് സ്വീകരിക്കുകയും സഹകരണക്കുറവ് കാണിക്കുന്നതെന്നും ഈ കാര്യങ്ങൾക്കെല്ലാം പ്രധാന കാരണം ഇടുക്കി ജില്ലാ പ്രസിഡന്റ് അനി മോന്റെ നിലപാടാണെന്നും പ്രസിഡന്റ് സുനില്‍ യോഗത്തിൽ പരസ്യമായിട്ട് പറഞ്ഞു വിമർശിക്കുകയുണ്ടായി, തുടക്കം മുതൽ എന്നെ കോർണർ ചെയ്താണ് സംസാരിച്ചത്.
പിന്നീട് നടന്ന ചർച്ചയിൽ ബിൽഡിങ്ങും സ്ഥലവും ആധാരം ചെയ്യണമെങ്കിൽ 1.75 കോടിയുടെ കുറവ് ഉണ്ടെന്നും ആയത് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ എന്ന നിലയിൽ എല്ലാവരും 2.5 ലക്ഷം രൂപാ വെച്ചു തരണമെന്നും പ്രസിഡന്റ് പറഞ്ഞു . ഈ ആധാരം പറഞ്ഞ സമയത്ത് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ, പ്രസിഡന്റ് എന്ന നിലയിൽ സംഘടനയുടെ ഒരു കാര്യത്തിനും ഇറങ്ങില്ല, മാത്രമല്ല പോളിസി എന്തായി എന്നൊന്നും ചോദിച്ചു പിന്നെ ആരും വിളിക്കാൻ നിൽക്കരുത്. അങ്ങനെ ഒരു ഭീഷിണി കലർന്ന നിലപാടാണ് സുനില്‍ സ്വീകരിച്ചത്. ഇതെങ്ങനെ അംഗീകരിക്കാൻ പറ്റും, ഞാൻ ഇതിനെ ശക്തമായി ചോദ്യം ചെയ്തു അവിടെ ഇരിക്കുന്ന ആളുകൾ എല്ലാം സുനിലിനെ പേടിച്ചിട്ടാണെന്ന് തോനുന്നു, ആരും ഒരക്ഷരം മിണ്ടിയില്ല. 1 ലക്ഷം രൂപാ തന്നെ ആളുകൾ ബുദ്ധിമുട്ടിയാ തന്നത് , തരാത്ത ആൾക്കാരിൽ നിന്നും അങ്ങനെയാണേൽ മേടിക്കാൻ നോക്കണ്ടേ ? തരാത്ത ആളുകളിൽ നിന്നും മേടിച്ചെടുക്കാൻ ഇവരെ കൊണ്ട് കൊള്ളുകേല , തരുന്ന ആളുകളിൽ നിന്നും പിടിച്ചുപറിക്കാനെ നിങ്ങൾക്ക് കഴിയു എന്ന് പറഞ്ഞു ഞാൻ യോഗത്തിൽ ബഹളം ഉണ്ടാക്കി ..
ഈ അവസരത്തിൽ സുനിലും ഇഷ്ട്ടക്കാരായ ചില ജില്ലാ ഭാരവാഹികളും കൂടി എന്നെ വ്യക്തിപരമായി അങ്ങേയറ്റം ആക്ഷേപിച്ചു സംസാരിച്ചു. പിന്നെ എനിക്ക് ഇല്ലാത്ത കുറ്റങ്ങൾ ഇല്ല, ഞാൻ സമാന്തര സംഘടനാ ഉണ്ടാക്കാൻ നോക്കി എന്നും, കഴിഞ്ഞ രണ്ടു മാസത്തിനിടെ പല ജില്ലയിലും പോയി മീറ്റിങ് നടത്തി എന്നും മറ്റും പറഞ്ഞു.ചില മീറ്റിങ് ഒക്കെ പലടത്തും നടന്നു എന്നത് ശരിയാ, ഞാനും കേട്ടതാ... അത് ഞാനല്ല വിളിച്ചു കൂട്ടിയത് എന്ന് അവർക്കും അറിയാം ...... എനിക്ക് ഇതിനൊന്നും നേരവും ഇല്ല ഈ ചുമതലകളൊക്കെ തന്നെ എന്നെ നിർബന്ധിച്ചു ആക്കിയതാണ്. ഞാൻ ഒരു ചുമതലയിലും ഇല്ലാ എന്ന് നൂറുവട്ടം പറഞ്ഞതാണ്. പിന്നെയാ വേറെ സംഘടനാ ഉണ്ടാക്കാൻ ഞാൻ നോക്കുന്നെ .... എന്തു പറയാനാ ..
ബിൽഡിങ് ഫണ്ടിന്റെ കാര്യത്തിൽ ഞാൻ എന്റെ എതിരഭിപ്രായം ആദ്യമേ പറഞ്ഞതാ, എറണാകുളത്ത് സംഘടനക്ക് നല്ല ഒരു ഓഫീസും സ്ഥലവും ഒക്കെ ഉണ്ട് പിന്നെ എന്തിനാണ് പുതിയ ഒരു ഓഫീസ് തിരുവനന്തപുരത്ത്. പ്രസിഡന്റ് തിരുവനന്തപുരം കാരനായതുകൊണ്ടല്ലേ ...? നാളെ മലപ്പുറം ജില്ലക്കാരൻ പ്രസിഡന്റ് ആയാൽ അവിടെയും സംസ്ഥാന കമ്മറ്റി ഓഫീസ് വേണ്ടിവരുമല്ലോ എന്നൊക്കെ ഞാൻ പറഞ്ഞതാ. പക്ഷേ ഇവരു പറയുന്നതുപോലെ ഞാൻ ഇവരെ തോൽ പ്പിക്കാനോ മറ്റൊരുതരത്തിലോ ഒന്നും പ്രവർത്തിച്ചിട്ടില്ല. എന്റെ ചില ഹോട്ടലിന്റെ ഒക്കെ തുക കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇവർക്ക് ചില ആളുകളുണ്ട് അവര്‍ പറയുന്നതേ പ്രസിഡന്റും ആൾക്കാരും കേൾ ക്കുകയോള്ളൂ. ബഹളം മൂത്തപ്പോൾ ഒരാൾ പോലും എന്റെ കൂടെ ഉണ്ടായില്ല. അന്നേരം ആരോ അതാരാണെന്ന് ഓർമ്മയില്ല ഇത്തരക്കാരെ ഒന്നും സംഘടനയിൽ വെച്ചുകൊണ്ടിരിക്കാൻ പാടില്ല ഇങ്ങനെയുള്ളവരാണ് സംഘടനക്ക് ബാധ്യത ഉണ്ടാക്കുന്നത് എന്ന് പറഞ്ഞതും സുനിലിന് എന്നെ സസ്പെൻഡ് ചെയ്യണം എന്നായി. ആ സമയത്ത് സസ്പെന്ഷൻ ആക്കണ്ട ഡിസ്മിസ്സലായിക്കോട്ടെ എന്ന് പറഞ്ഞു ഞാൻ ഇറങ്ങി പോരുവാണ് ചെയ്തത്.
സുനിലൊക്കെ വരുന്നതിന് മുന്‍പ് ഈ സംഘടനയിൽ വന്ന ആളാണ് ഞാൻ. പല പ്രസിഡന്റുമാരെയും കണ്ടിട്ടുള്ളതാ, പക്ഷേ ഇവര്‍ പല കാര്യങ്ങളും അടിച്ചേപ്പിക്കുകയാണ് ചെയുന്നത്. ഞാൻ എന്നെക്കൊണ്ട് പറ്റുന്നതുപോലെ ആത്മാർഥമായിട്ടാണ് ഇപ്പോഴും നിന്നിട്ടുള്ളത് എന്നാണ് എന്റെ വിശ്വാസം. എന്നെ ഇന്നലെ അവരെല്ലാം കൂടെ വല്ലാതെ ആക്ഷേപിച്ചു. ഇതിൽ കൂടുതൽ സംഘടനക്ക് എതിരെ പ്രവർത്തിച്ചവരെ അവര്‍ ഒന്നും ചെയ്തിട്ടില്ല , എന്നെ നാണം കെടുത്തിയാ ഇറക്കിവിട്ടത്.
ഇതിപ്പോൾ നിങ്ങൾക്ക് എല്ലാവർക്കും ബുദ്ധിമുട്ടായി എന്നറിയാം എന്റെ അന്നേരത്തെ ഒരു മാനസികാവസ്ഥയിൽ ഞാൻ പറഞ്ഞതാണ്, പക്ഷേ അതിന് ഞാൻ ഉദ്ദേശിച്ച അർത്ഥങ്ങൾ അല്ല വന്നത്. എല്ലാവരും സമയത്ത് പൈസ കൊടക്കാത്തതുകൊണ്ട്, ആധാരം നടത്താൻ കഴിഞ്ഞില്ലെങ്കിൽ സുനിൽ സംഘടനയുടെ ഒരു കാര്യത്തിനും ഇനി ഇറങ്ങുകയില്ല, എന്നു പറഞ്ഞു. അതൊരു മര്യാദ കെട്ട വർത്താനം ആയിപോയി. കാശു കൊടുക്കാൻ തയ്യാറുള്ളവർ ഗ്രൂപ്പിൽ അറിയിക്കണമെന്നാണ് ഞാൻ പറഞ്ഞത്, കാശു കൊടുക്കുന്നവർ സംഘടനയുടെ അക്കൗണ്ടിൽ അല്ലേ കൊടുക്കുന്നത്, അല്ലാതെ ആരോടും പൈസാ എന്നെ ഏൽപ്പിക്കണം എന്ന് ഞാൻ പറഞ്ഞിട്ടില്ല . ഇനി ആധാരം നടക്കാത്തതിന്റെ പേരിൽ പ്രസിഡന്റ് പിണങ്ങാൻ ഇടവര ണ്ട എന്നാണ് വിചാരിച്ചത്.
ഞാൻ അയച്ച മെസ്സേജ് എല്ലാവർക്കും തെറ്റിദ്ധാരണ ഉണ്ടാക്കി എന്നും ബാർ ഹോട്ടൽ നടത്തിപ്പുകാരായ എന്റെ സഹപ്രവർത്തകർക്കു ബുദ്ധിമുട്ട് ഉണ്ടാക്കി എന്നും സർക്കാരിനും ഭരണമുന്നണിക്കും എതിരെ ആരോപണം ഉണ്ടാകാൻ ഇടയാക്കി എന്നും, പിന്നീട് ഉണ്ടായ സംഭവങ്ങളിൽ നിന്നു എനിക്ക് മനസ്സിലായി. എന്റെ ആ സമയത്തെ മാനസികാവസ്ഥയിൽ പറഞ്ഞതൊന്നും ഉദ്ദേശിച്ചതു പോലെയായില്ല. എന്റെ പ്രിയപ്പെട്ടവർക്കെല്ലാം ഞാൻ മൂലം ഉണ്ടായ ബുദ്ധിമുട്ടിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. എന്ന് അനിമോൻ.
സംസ്ഥാനത്ത് വീണ്ടും ബാർ കോഴയ്ക്ക് കളമൊരുക്കുന്ന ശബ്ദസന്ദേശം പുറത്ത് വരുന്നത് അനിമോനിലൂടെയാണ്. മദ്യനയത്തിലെ ഇളവിനു പകരമായി പണപ്പിരിവ് നിർദ്ദേശിച്ച് അനിമോൻ അയച്ച ശബ്ദ സന്ദേശമാണ് പുറത്തായത്. ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമടക്കം ഒരാൾ രണ്ടര ലക്ഷം രൂപ നൽകണമെന്നാണ് ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോൻ ശബ്ദസന്ദേശത്തിൽ ആവശ്യപ്പെടുന്നത്.
സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരമാണ് പിരിവെന്നും ഇടുക്കി ജില്ലാ പ്രസിഡന്റ് ബാർ ഉടമകൾക്ക് അയച്ച വാട്സാപ്പ് സന്ദേശത്തിൽ പറയുന്നു. ഡ്രൈ ഡേ ഒഴിവാക്കാനും ബാറുകളുടെ സമയം കൂട്ടൽ അടക്കം ബാറുടമകളുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള പുതിയ മദ്യനയത്തിന് തിരക്കിട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് പണം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്തു വരുന്നത്.
''പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം രൂപ വച്ച് കൊടുക്കാൻ പറ്റുന്നവർ നൽകുക. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുതിയ മദ്യനയം വരും. അതിൽ ഡ്രൈ ഡേ എടുത്ത് കളയും. അങ്ങനെ പല മാറ്റങ്ങളുമുണ്ടാകും. അത് ചെയ്ത് തരാൻ കൊടുക്കേണ്ടതുകൊടുക്കണം'' ശബ്ദസന്ദേശത്തിൽ പറയുന്നു. ബാർ ഉടമകളുടെ സംഘടനയുടെ എക്സ്ക്യൂട്ടിവ് യോഗം കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്നിരുന്നു. യോഗസ്ഥലത്ത് നിന്നാണ് ശബ്ദസന്ദേശമയക്കുന്നതെന്നും അനിമോൻ പറയുന്നുണ്ട്. ഇടുക്കിയിൽ നിന്നും സംഘടനയിൽ അംഗമായവരുടെ വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് ശബ്ദസന്ദേശമെത്തിയത്. പിന്നീട് സന്ദേശം ഡിലീറ്റ് ചെയ്തു.
കൊച്ചിയിൽ ബാർ ഇടമകളുടെ യോഗം നടന്നുവെന്ന് സമ്മതിച്ച സംസ്ഥാന പ്രസിഡന്റ് വി.സുനിൽ കുമാർ, പണപ്പിരിവിന് നിർദ്ദേശം നൽകിയിട്ടില്ലെന്നാണ് പ്രതികരിച്ചത്. സംഭവം വിവാദമായതോടെ അനിമോനെ പിന്നീട് സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ലോക കേരള സഭയിൽ കെ.ജി.എബ്രഹാമിനോട് പകപോക്കി; മുനവെച്ച സംസാരം കേട്ട് ഉളുപ്പില്ലാതെ കയ്യടിച്ച പ്രാഞ്ചിയേട്ടന്മാരോട് സഹതാപം; പുറത്തുവന്നത് മുഖ്യമന്ത്രിയുടെ മനസ്സിലടിഞ്ഞു കൂടിയ പകയും വിഷവും; പിണറായിക്കെതിരെ രൂക്ഷ വിമർശനവുമായി സാബു എം ജേക്കബ്
- സെലിബ്രിറ്റികളുടെ ഫിറ്റ്നസ് ഗുരുവും പരിശീലകനും; ആദ്യ ദിവസങ്ങളിലെ വീഴ്ച്ചകളിൽ തളരാതെ മുന്നേറിയത് വ്യക്തമായ ഗെയിംപ്ലാനോടെ; സീസണിൽ പ്രേക്ഷകർ തെരഞ്ഞെടുത്ത കഠിനധ്വാനി; ഏറ്റവും കൂടുതൽ കരഞ്ഞത് ഭാര്യയുമായി പിരിഞ്ഞ ദിവസം; സീറോയിൽ നിന്ന് ഹീറോയായ ടൈറ്റിൽ വിന്നർ ജിന്റോയുടെ കഥ
- മദ്രാസ് റെജിമെന്റിലെ സൈനികനായ വിഷ്ണു; ഏപ്രിൽ നാലിന് അവധിക്കു വന്ന പട്ടാളക്കാരനും മോഷ്ടാവ്; കുഴൽപ്പണവുമായി വന്നവരെന്ന് തെറ്റിധരിച്ച് ആക്രമണം; അകത്തായത് ഹൈവേ മാഫിയ; കാറു മാറ്റത്തിലെ നാട്ടുകാരുടെ സംശയം അറസ്റ്റായി; ഇന്ത്യൻ സൈന്യത്തിന് നാണക്കേടായി കുന്നത്തുപാളയത്തുകാരൻ
- ബിഗ് ബോസ് സീസൺ 6 കിരീടം ജിന്റോയ്ക്ക്; അർജ്ജുൻ ശ്യാംഗോപനും ജാസ്മിൻ ജാഫറും രണ്ടും മൂന്നും സ്ഥാനങ്ങളിൽ; ഇക്കുറി ഷോയിൽ പ്രേക്ഷകർ സാക്ഷിയായത് വാശിയേറിയ മത്സരങ്ങൾക്കും പവർഹൗസ് ഉൾപ്പടെ വേറിട്ട കാഴ്ച്ചകൾക്കും; തിരശ്ശീല വീണത് സോളോ ഷോ സ്റ്റീലർ ഇല്ലാത്ത സീസണിന്
- എന്തുകൊണ്ട് നമ്മൾ തോറ്റൂ? ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ മണ്ഡല അടിസ്ഥാനത്തിൽ സമഗ്ര പരിശോധനക്ക് സിപിഎം; പാർട്ടി വോട്ടുകളിലെ ചോർച്ച തോൽവിക്ക് ആക്കം കൂട്ടി; പാർട്ടി വോട്ട് ചോർന്ന മേഖലകളിൽ പ്രത്യേക പരിശോധന; നടപടിക്കും ശുപാർശ വന്നേക്കും
- രംഗണ്ണൻ വല്യ പുള്ളിയായി അമ്പാനേ..! ആവേശം ഫഹദ് ഫാസിലിനെ ശരിക്കും പാൻ ഇന്ത്യൻ താരമാക്കി; ഇതരഭാഷാ ചിത്രങ്ങളിൽ പ്രതിഫലം ഉയർത്തി; ഷൂട്ടിംഗിനായി കൂടുതൽ നിബന്ധകളും
- മോഡലിങ്ങിന് പറ്റിയ ശരീരമല്ലെന്ന് കളിയാക്കിയവർക്ക് മറുപടി നൽകിയത് മിസ്റ്റർ കേരളയായി; കേരളത്തെ ദേശീയ തലത്തിൽ പ്രതിനിധീകരിച്ച ജൂഡോ പ്ലെയർ; സിനിമ താരമെന്ന ആഗ്രഹം സഫലീകരിച്ച് ബിഗ്ബോസ് വേദിയും; സീസൺ 6 ലെ റണ്ണറപ്പ് അർജ്ജുൻ ശ്യാം ഗോപന്റെ ജീവിതം
- മോദിക്ക് ചായവിൽപ്പനയെങ്കിൽ മെലോണിക്ക് കൂലിപ്പണിയുടെ ഭൂതകാലം; തീവ്ര ദേശീയത ഇരുവരുടെയും തുറപ്പുചീട്ട്; അവിടെ കത്തോലിക്കാ മൗലികവാദമെങ്കിൽ ഇവിടെ ഹൈന്ദവം; രണ്ടുനേതാക്കളുടെയും വിദ്യാഭ്യാസ യോഗ്യതയും വിവാദത്തിൽ; ലോകചരിത്രത്തിൽ അപൂർവമായി ഒരു പ്രധാനമന്ത്രി കോമ്പോ! 'മെലോഡി' ട്രെൻഡിങ്ങാവുമ്പോൾ
- ജയലളിതയുടെ പതനത്തോടെ പല കഷ്ണങ്ങളായ അണ്ണാ ഡി.എം.കെ പാർട്ടി വീണ്ടും ഒരുമിക്കുമോ? ശശികല വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു; പാർട്ടി പ്രവർത്തകരെ ഒരുമിപ്പിക്കാൻ സംസ്ഥാന പര്യടനം നടത്തും; പിന്നിൽ ബിജെപിയുടെ നീക്കമെന്ന് സംശയിച്ചു ഡിഎംകെ ക്യാമ്പ്
- വ്യാജ രേഖകളുണ്ടാക്കി സംഘടിപ്പിച്ച പാസ്പോർട്ടുകൾ റദ്ദാക്കാൻ പാസ്പോർട്ട് ഓഫീസർക്ക് നിർദ്ദേശം നൽകും; അൻസിൽ അസീസ് ജോലി ചെയ്തിരുന്ന തുമ്പ, കഴക്കൂട്ടം സ്റ്റേഷനുകളിലെ വേരിഫിക്കേഷൻ പൂർത്തിയായ പാസ്പോർട്ട് വിവരങ്ങൾ പുനപരിശോധിക്കും; നടന്നത് വൻതുക കോഴ വാങ്ങിയുള്ള അട്ടിമറികൾ
- മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ റിക്കോർഡ് കണക്കിന് പിന്നിൽ 'കള്ളപ്പണം'; തമിഴ്നാട്ടിൽ നിന്നു വന്ന തുകയുടെ ഒരു ഭാഗം ദൂരൂഹം; തിയേറ്ററുകൾ ഹൗസ് ഫുൾ എന്ന് വരുത്തി എത്തിച്ചത് വ്യാജ ടിക്കറ്റ് വരുമാനമോ? സൗബിൻ സാഹിറിനെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ്; നടന്റെ അക്കൗണ്ടുകളിൽ പരിശോധന തുടരുന്നു
- ബ്രിട്ടനിൽ നഴ്സുമാരുടെ ഒഴിവുകളിൽ കനത്ത ഇടിവ്; യുകെ സ്വപ്നം കണ്ടു നഴ്സിങ് പഠിക്കാൻ പോയവർ മറ്റു രാജ്യങ്ങൾ കൂടി പരിഗണിക്കേണ്ടി വരും; കോവിഡിന് ശേഷം പതിനായിരക്കണക്കിന് യുവ നഴ്സുമാർ വന്നതോടെ നഴ്സിങ് സപ്ലൈ ഏജൻസികൾക്കും പഞ്ഞകാലം
- 1,800 കോടി ആസ്തിയുള്ള റഷ്യാക്കാരിയായ മൂന്നാം ഭാര്യ തിരിച്ചുവന്നു; പിണക്കം മാറ്റി ചിരഞ്ജീവിയും അനിയനൊപ്പം; കേന്ദ്രത്തിലും കിങ്മേക്കർ; ഒപ്പം ഉപമുഖ്യമന്ത്രി പദവിയും; പവൻ കല്യാൺ അടുത്ത എൻടിആറാണെന്ന് മാധ്യമങ്ങൾ; തെറ്റിപ്പിരിഞ്ഞ് അല്ലു അർജുൻ; ബാലയ്യക്കും എതിർപ്പ്; ആന്ധ്രയിൽ ചിരഞ്ജീവി കുടുംബവും അല്ലു കുടുംബവും നേർക്കുനേർ!
- പച്ചയായ ജാഡ, പുച്ഛമാണ് പോടാ...; ആവേശം പാട്ടുമായി സ്റ്റേജിൽ എത്തിയപ്പോൾ പച്ചതെറി വിളിയുമായി ശ്രീനാഥ് ഭാസി; വീഡിയോ വൈറൽ
- അമ്മ നടത്തിയ സാമ്പത്തിക തട്ടിപ്പിൽ ഇളയ മകൾക്ക് യുകെ പഠനം ഉപേക്ഷിക്കേണ്ടി വന്നു; അമ്മയും യുകെയിലെ ഡോക്ടറായ മൂത്ത മകളും ജയിലിൽ കിടന്നതു രണ്ടാഴ്ച്ച; ഇപ്പോൾ പുറത്തുവരുന്നത് സിപിഎമ്മിന്റെ സൂപ്പർപൊലീസ് കളിയും!
- ശ്രീജിത്ത് പണിക്കരെ കള്ളപ്പണിക്കരെന്ന് പരിഹസിച്ചും അധിക്ഷേപിച്ചും കെ സുരേന്ദ്രൻ; 'ഉള്ളി'യുടെ ചിത്രത്തിനൊപ്പം പണിക്കരുടെ ചുട്ട മറുപടി; പാർട്ടിയിൽ വരൂ പദവി തരാം, ഒപ്പം നിൽക്കൂ സീറ്റ് തരാം എന്നൊക്കെ പറഞ്ഞപ്പോൾ പണിക്കർ കള്ളപ്പണിക്കർ ആണെന്ന് തോന്നിയില്ലെ എന്ന് ചോദ്യം
- അണ്ണാമലൈയെ തൊട്ടുകളിക്കരുത്! വേദിയിൽ വച്ച് തമിഴിസൈ സൗന്ദർരാജനെ പരസ്യമായി താക്കീത് ചെയ്ത് അമിത് ഷാ; കേന്ദ്ര ആഭ്യന്തര മന്ത്രിയെ ചൊടിപ്പിച്ചത് എന്ത്?
- കെട്ടിടത്തിന്റെ മൂന്നാം നിലയിൽ തീയും പുകയും വന്നപ്പോഴാണ് പെട്ടുപോയെന്ന് മനസ്സിലാകുന്നത്; ആദ്യം അന്തിച്ചുനിന്നുപോയി; വെന്തെരിയുമെന്ന് വന്നപ്പോഴാണ് രണ്ടും കൽപ്പിച്ച് ചാടിയത്; കുവൈറ്റ് തീപിടിത്തത്തിൽ സാഹസികമായി രക്ഷപ്പെട്ട് കാസർകോഡ് സ്വദേശി; ആപത്ഘട്ടത്തിൽ രക്ഷയായത് ഇത്
- സുരേഷ് ഗോപിയെ തോൽപ്പിക്കാൻ ശ്രമിക്കുന്നു എന്ന് വിളിച്ചു പറയുന്നതിന്റെ ഉദ്ദേശ ശുദ്ധി അറിയാം; ആസ്ഥാന നിരീക്ഷണ പദവിയിലിരുന്ന് അച്ചാരം വാങ്ങിയുള്ള നിരീക്ഷണം അതിരു കടക്കാതിരിക്കുന്നതാണ് നല്ലത്; കെ സുരേന്ദ്രനെ വിമർശിച്ച ശ്രീജിത്ത് പണിക്കർക്ക് യുവമോർച്ചയുടെ മുന്നറിയിപ്പ്
- നരേന്ദ്ര മോദി ശക്തനായ ഭരണാധികാരി; കോൺഗ്രസ് ഭരണകാലത്തെ പോലെ അഴിമതിയില്ല; നേതാവ് ഉണ്ടെങ്കിൽ ജനം പിന്നാലെ വരും; രണ്ടാം പിണറായി സർക്കാരിന് വികസന നേട്ടങ്ങൾ ഇല്ല; വീഴ്ച വന്നാൽ പറയണം, എന്തിനാണ് പേടിക്കുന്നത്? പിണറായിയുടെ ഏകാധിപത്യത്തിനെതിരെ ശബ്ധമുയർത്തി ജി സുധാകരൻ
- വിവാഹിതരല്ലാത്ത സ്ത്രീപുരുഷന്മാരും അവിവാഹിതകളായ സ്ത്രീകളും ഹോട്ടലിൽ മുറിയെടുക്കുന്നതിനെ വിലക്കുന്ന നിയമം മൊറോക്കൊ പിൻവലിക്കുന്നു; മാര്യേജ് ലൈസൻസും ഇനി ഹാജരാക്കേണ്ട; വിനോദ സഞ്ചാരികൾക്കായി വഴി മാറുന്നത് പതിറ്റാണ്ടുകൾ നിലനിന്ന നിയമം
- മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ റിക്കോർഡ് കണക്കിന് പിന്നിൽ 'കള്ളപ്പണം'; തമിഴ്നാട്ടിൽ നിന്നു വന്ന തുകയുടെ ഒരു ഭാഗം ദൂരൂഹം; തിയേറ്ററുകൾ ഹൗസ് ഫുൾ എന്ന് വരുത്തി എത്തിച്ചത് വ്യാജ ടിക്കറ്റ് വരുമാനമോ? സൗബിൻ സാഹിറിനെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ്; നടന്റെ അക്കൗണ്ടുകളിൽ പരിശോധന തുടരുന്നു
- പത്ത് ലക്ഷം രൂപയ്ക്ക് ഒരു വൈരക്കല്ലെങ്കിലും പതിപ്പിച്ചു മാതാവിന് കിരീടവുമായി ഞാൻ വരു; എന്റെ ഹൃദയത്തിന്റെ കുടുംബ വേദനയിൽ നിന്ന് വരുന്ന മറ്റൊരു നേർച്ച; സുരേഷ് ഗോപിയുടെ പഴയ വീഡിയോ സോഷ്യലിടത്തിൽ വൈറൽ
- നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന് കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രന് എതിരെ പോക്സോ കേസ്; കുടുംബ തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചെന്ന് കുട്ടിയുടെ അമ്മ
- ബ്രിട്ടനിൽ നഴ്സുമാരുടെ ഒഴിവുകളിൽ കനത്ത ഇടിവ്; യുകെ സ്വപ്നം കണ്ടു നഴ്സിങ് പഠിക്കാൻ പോയവർ മറ്റു രാജ്യങ്ങൾ കൂടി പരിഗണിക്കേണ്ടി വരും; കോവിഡിന് ശേഷം പതിനായിരക്കണക്കിന് യുവ നഴ്സുമാർ വന്നതോടെ നഴ്സിങ് സപ്ലൈ ഏജൻസികൾക്കും പഞ്ഞകാലം
- ഗർഭനിരോധന ഉറയ്ക്കുള്ളിൽ പൊതിഞ്ഞ് സ്വർണം മലദ്വാരത്തിൽ കടത്തും; ശരീരം ഈ അന്യവസ്തുവിനെ പുറംതള്ളാതിരിക്കാൻ പിടിച്ചു നിൽക്കേണ്ടത് മണിക്കൂറുകൾ; അതിന് പ്രത്യേക പരിശീലനവും; സുരഭി ഖത്തൂണിനെ അഴിക്കുള്ളിലാക്കിയത് രഹസ്യ വിവരം; ഇനി എയർഹോസ്റ്റസുമാരും നിരീക്ഷണ റഡാറിൽ
- കാമകേളികൾക്കായി വിദ്യാർത്ഥിനികളുടെ പ്ലഷർ സ്ക്വാഡ്; മുതലാളിത്തത്തിന്റെ പ്രതീകമാണെന്ന് ചൂണ്ടിക്കാട്ടി ചുവന്ന ലിപ്സ്റ്റിക്കിന് നിരോധനം; കൊന്നൊടുക്കിയത് പതിനായിരങ്ങളെ; ഇത്രയൊക്കെ ദ്രോഹിച്ചിട്ടും ഹീറോ; പ്രചാരണഗാനമായ 'ഫ്രണ്ട്ലി ഫാദർ' തരംഗം; കിം ജോങ് ഉൻ വീണ്ടും ഞെട്ടിക്കുമ്പോൾ
- പാഴ്സൽ വാങ്ങിയ ശേഷം പണം നൽകാത്തത് പതിവാക്കി; ചോദ്യം ചെയ്തപ്പോൾ ആക്രമണം: ഹോട്ടലുടമകളുടെ പരാതിയിൽ ഗ്രേഡ് എസ്ഐക്ക് എതിരെ കേസ്
- സംസ്ഥാനത്ത് ദേശീയ പാത ആറുവരി പാതയിൽ വേഗപരിധി വീണ്ടും പുതുക്കി; എം 1 വിഭാഗത്തിലെ വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു; എം 2, എം 3 കാറ്റഗറി വാഹനങ്ങളുടെ വേഗപരിധി 90 കിലോമീറ്ററാക്കി
- തകർന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങൾ പുറത്ത്; കത്തിയമർന്ന ഹെലികോപ്ടറിൽ ആരും രക്ഷപെട്ടില്ലെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു; അപകട സ്ഥലം കണ്ടെത്തിയത് തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോൺ; അപകടത്തിന് പിന്നിൽ പലവിധം തിയറികൾ സജീവം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍