അദ്ധ്യാപകരെ ആഘോഷപൂർവം കേക്കുമുറിച്ച് സ്വീകരിച്ചത് വലിയ തെറ്റായെന്ന് സമ്മതിച്ച് ട്രിനിറ്റി സ്കൂൾ മാനേജ്മെന്റ്; വിദ്യാഭ്യാസ വകുപ്പ് നിലപാട് കടുപ്പിച്ചതോടെ കുറ്റക്കാർക്ക് എതിരെ നടപടിയുണ്ടാവുമെന്നും വിശദീകരണം; പ്രിൻസിപ്പൽ സ്വയംവിരമിക്കുമെന്നും അറിയിച്ച് നിലപാടുമാറ്റി സ്കൂൾ അധികൃതർ
കൊല്ലം: ഗൗരി നേഹയുടെ മരണവുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്യപ്പെട്ട അദ്ധ്യാപികമാർ തിരികെ എത്തിയപ്പോൾ ആഘോഷപൂർവം സ്വീകരണം നൽകിയ നടപടി തെറ്റായെന്ന് സമ്മതിച്ച് മാനേജ്മെന്റ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മാനേജ്മെന്റ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. ഇത്തരത്തിൽ സ്വീകരണം നൽകിയ വിഷയത്തിൽ സ്കൂൾ പ്രിൻസിപ്പലിനെതിരെ നടപടി ആവശ്യവും ഉയർന്നിരുന്നു. പ്രിൻസിപ്പൽ സ്വയം വിരമിക്കുമെന്നും മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്്.
ഗൗരി നേഹയുടെ മരണവുമായി ബന്ധപ്പെട്ട് പീഡനാരോപണം ഉയർന്നതിനെ തുടർന്നാണ് അദ്ധ്യാപികമാർ സസ്പെൻഡ് ചെയ്യപ്പെട്ടത്. എന്നാൽ തിരികെ ഇവർ സ്കൂളിൽ പ്രവേശിക്കാൻ എത്തിയതോടെ അത് കേക്കുമുറിച്ച് ആഘോഷമാക്കുകയായിരുന്നു സ്കൂൾ അധികൃതർ. ഇതോടെയാണ് സംഭവം വിവാദമായത്. ഇതേത്തുടർന്ന് ഇത്തരമൊരു സ്വീകരണം ഒരുക്കിയതിന് കൂട്ടുനിന്ന പ്രിൻസിപ്പലിനെ പുറത്താക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ ഇതിന് തയ്യാറെന്ന നിലപാടാണ് സ്കൂൾ മാനേജ്മെന്റ് സ്വീകരിച്ചത്. ഇതോടെ സർക്കാരിന്റെ ഭാഗത്തുനിന്ന് സ്കൂൾ അടച്ചുപൂട്ടുന്നതുൾപ്പെടെ കടുത്ത നടപടി ഉണ്ടായേക്കുമെന്ന സൂചനകളും പുറത്തുവന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ തെറ്റുസമ്മതിച്ച് ക്ഷമാപണവുമായി മാനേജ്മെന്റ് രംഗത്തെത്തിയത്.
നേരത്തെ, ഒരുതരത്തിലുള്ള കുറ്റങ്ങളും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന നിലപാടിലായിരുന്നു മാനേജ്മെന്റ്. എന്നാൽ നടപടി വേണമെന്ന് ഡിഡിഇ നിലപാട് കടുപ്പിച്ചു. ഇതോടെയാണ് മാനേജ്മെന്റിന്റെ പുതിയ നീക്കം.
ഗൗരിനേഹയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ രണ്ട് അദ്ധ്യാപികമാരെ കേക്കുമുറിച്ച് ആഘോഷപൂർവം തിരിച്ചെടുത്ത നടപടി തെറ്റായിപ്പോയിയെന്ന് മാനേജ്മെന്റ് വിദ്യാഭ്യാസ വകുപ്പിന് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കുന്നു. ഇത്തരമൊരു നടപടി സ്കൂൾ അച്ചടക്കത്തിനും മറ്റും എതിരാണ്. ആഘോഷം സംഘടിപ്പിച്ചവർക്ക് എതിരെ അച്ചടക്ക നടപടി ഉണ്ടാവും. പ്രിൻസിപ്പൽ സ്വയം ഒഴിഞ്ഞുപോകാൻ താൽപര്യം അറിയിച്ചിട്ടുണ്ട്. ഇക്കാര്യം മാനേജ്മെന്റ് പരിഗണിക്കും. അദ്ദേഹത്തിന്റെ കരാർ പുതുക്കില്ലെന്നും വിശദീകരണത്തിൽ പറയുന്നു.
വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് അദ്ധ്യാപികമാർക്ക് എതിരെ കേസുള്ളതാണ്. ഇതിൽ ഇവർക്ക് ജാമ്യം ലഭിച്ചതാണ്. അതിനാലാണ് ഇവരെ തിരിച്ചെടുത്തത്. ഇത്തരം സംഭവങ്ങൾ സ്കൂളിന് വലിയരീതിയിൽ അപമാനമുണ്ടാക്കി. അതിനാൽ തന്നെ ഇത്തരം കാര്യങ്ങളൊന്നും മാനേജ്മെന്റ് അനുവദിച്ചുകൊടിക്കില്ല. - വിശദീകരണത്തിൽ വ്യക്തമാക്കുന്നു.
അതേസമയം, പ്രിൻസിപ്പലിനെ പുറത്താക്കുമെന്ന് പറയുമ്പോഴും എന്തൊക്കെ നടപടിയെടുത്തു എന്ന് മാനേജ്മെന്റ് വ്യക്തമാക്കിയിട്ടില്ല. ഏതായാലും ഈ മറുപടിയിൽ ഡിഡിഇയുടെ തീരുമാനം ഇന്നുതന്നെ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ. അദ്ധ്യാപകരെ ആഘോഷപൂർവം തിരിച്ചെടുത്തതിനെ തുടർന്ന് ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് ഇക്കാര്യം ചർച്ചയായത്. ഇതോടെ വിദ്യാഭ്യാസ വകുപ്പ് നടപടിക്ക് നോട്ടീസ് നൽകുകയായിരുന്നു. പ്രിൻസിപ്പലിനെ പുറത്താക്കണമെന്ന നിർദ്ദേശം സ്കൂൾ മാനേജ്മെന്റിന് വിദ്യാഭ്യാസ വകുപ്പ് കൈമാറി. എന്നാൽ പ്രിൻസിപ്പലിനെ മാറ്റാൻ കഴിയില്ലെന്ന നിലപാടാണ് മാനേജ്മെന്റ് ആദ്യം കൈക്കൊണ്ടത്. സാങ്കേതിക അർത്ഥത്തിൽ ചുമതല കൈമാറ്റത്തിന് സാധ്യതയുണ്ടെന്നും അതിന് അപ്പുറം ഒന്നും സംഭവിക്കില്ലെന്നുമുള്ള നിലയിലേക്ക് കാര്യങ്ങൾ നീങ്ങി. ഇതോടെയാണ് സർക്കാർ നിലപാട് കടുപ്പിച്ചത്.
അദ്ധ്യാപകരെ ആഘോഷപൂർവം തിരിച്ചെടുത്തത് അംഗീകരിക്കാനാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരുന്നു. പ്രിൻസിപ്പൽ ജോണിന് പ്രായപരിധി കഴിഞ്ഞുവെന്നും ഡി.ഡി.ഇ കൈമാറിയ കത്തിൽ പറഞ്ഞിരുന്നു സംസ്ഥാനത്ത് ഏറെ പ്രതിഷേധങ്ങൾക്കിടയാക്കിയ സംഭവമാണ് ഗൗരി നേഹയുടെ ആത്മഹത്യ. സംഭവത്തിൽ കുറ്റാരോപിതരായ അദ്ധ്യാപകരെ മൂന്ന് മാസങ്ങൾക്ക് ശേഷം ആഘോഷപൂർവം സ്കൂളിൽ തിരിച്ചെടുക്കുകയും സസ്പെൻഷൻ കാലയളവ് അവധിയായി പരിഗണിച്ച് ശമ്പളം നൽകാൻ തീരുമാനിക്കുകയുമായിരുന്നു. കേക്ക് മുറിച്ചും പൂച്ചെണ്ട് നൽകിയും എല്ലാ ആനുകൂല്യങ്ങളും നൽകിയും അദ്ധ്യാപകരെ തിരിച്ചെടുക്കാൻ പ്രിൻസിപ്പലിന്റെ നേതൃത്വത്തിലാണ് തീരുമാനിച്ചത്. ആഘോഷത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറാലായി. ഇതോടെ വിദ്യാർത്ഥിയുടെ ജന്മദിനാഘോഷമെന്ന് വ്യഖ്യാനിക്കാനും ശ്രമിച്ചു. എന്നാൽ വെൽകം ബാക് എന്ന് കേക്കിൽ എഴുതിയത് വിവാദമായി. ഇതോടെയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് പ്രശ്നത്തിൽ ഇടപെട്ടത്.
പല തവണ വിശദീകരണം ചോദിച്ചുവെങ്കിലും വ്യക്തമായ മറുപടി നൽകാൻ പ്രിൻസിപ്പൽ തയ്യാറായില്ലെന്നും വിദ്യാഭ്യാസ വകുപ്പിന്റെ കത്തിൽ പറഞ്ഞിരുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് ചെയ്യാൻ പറ്റുന്ന കാര്യമല്ല പ്രിൻസിപ്പൽ ചെയ്തത്. പ്രിൻസിപ്പലിനെ പുറത്താക്കുകയും കൂടെയുള്ള അദ്ധ്യാപകർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചു. ഇതൊന്നും മാനേജ്മെന്റ് അംഗീകരിക്കാതിരുന്നതോടെയാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് കടുത്ത നടപടി ഉണ്ടാവുമെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയത്. ഇതോടെയാണ് ഇപ്പോൾ ക്ഷമാപണവുമായി മാനേജ്മെന്റ് തെറ്റുസമ്മതിച്ച് രംഗത്തെത്തിയതെന്നാണ് സൂചന.
Stories you may Like
- ഒരുമയുടെ വെളിച്ചം കെടുത്തിയ കുറ്റവാളിയാണ് മോദിയെന്ന് ബിനോയ് വിശ്വം
- ജീവനക്കാരോട് പരുഷമായി പെരുമാറിയ ബിസിനസ്സ് പ്രമുഖയെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു
- ഇന്ത്യൻ വംശജയായ ബ്രിട്ടണിലെ ഹോം സെക്രട്ടറിക്ക് പണി തെറിക്കില്ലെന്ന് ഉറപ്പായി
- എയർ ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥനെ മർദ്ദിച്ച് യാത്രക്കാരൻ
- നാസി വിമുക്തഭടനെ പ്രകീർത്തിച്ചതിന്റെ പേരിൽ കാനഡ പാർലമെന്റ് സ്പീക്കർ പുറത്ത്
- TODAY
- LAST WEEK
- LAST MONTH
- ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്; ഇന്ത്യയെന്ന മഹാരാജ്യത്തെ മോശമായി കാണിച്ച് കുടുംബം പോറ്റുന്ന ആളുകളെ നമ്പരുത്; സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് എതിരെ വിനായകൻ
- എയർഹോസ്റ്റസുമാർ പ്രഭാത ഭക്ഷണം വിളമ്പുന്നതിനിടെയാണ് പൊടുന്നനെ വിമാനം കുലുങ്ങാൻ തുടങ്ങിയത്; സീറ്റിൽ ഇരുന്ന യാത്രക്കാരിൽ പലരും സീലിങ്ങിൽ ചെന്നിടിച്ചു; വായുവിലൂടെ സാധനങ്ങൾ പറന്നുനടന്നു; യാത്രക്കാരുടെ കൂട്ടനിലവിളി; ആകാശച്ചുഴിയിൽ പെട്ട സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ യാത്രക്കാർക്കുണ്ടായത് ഭീകരാനുഭവം; മരണമടഞ്ഞത് 73 കാരനായ ബ്രിട്ടീഷ് പൗരൻ
- ഒറ്റ സിനിമയിൽ അസിസ്റ്റന്റ് ആയതിന്റെ ബലത്തിൽ സംവിധാനം; 25ാം വയസ്സിൽ ഹിറ്റുണ്ടാക്കിയത് താര സിനിമകളെ കടത്തിവെട്ടി; മിന്നൽ മുരളിയിലുടെ പാൻ ഇന്ത്യൻ പ്രശസ്തി; കൊച്ചിയെ ഹോളിവുഡാക്കിയ പ്രതിഭ; ദിലീപിനുശേഷം മറ്റൊരു ജനപ്രിയ നായകൻ! ബേസിൽ ജോസഫ് താരമാവുമ്പോൾ
- സംസ്ഥാനത്ത് ദേശീയ പാത ആറുവരി പാതയിൽ വേഗപരിധി വീണ്ടും പുതുക്കി; എം 1 വിഭാഗത്തിലെ വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു; എം 2, എം 3 കാറ്റഗറി വാഹനങ്ങളുടെ വേഗപരിധി 90 കിലോമീറ്ററാക്കി
- ഇബ്രാഹിം റെയ്സി കില്ലർ ലിസ്റ്റായ യെല്ലോ ബുക്കിൽ ഇടം പിടിച്ചയാൾ; കൊല്ലപ്പെടാനുള്ള നോമിനേഷൻ കിട്ടിയ വ്യക്തി; പക്ഷേ ഇസ്രയേൽ പ്രധാനമന്ത്രി അന്തിമ അനുമതി നൽകിയിട്ടില്ല; ഇറാൻ പ്രസിഡന്റിന്റെ മരണത്തിനുപിന്നിലുള്ള കരങ്ങൾ ആരുടെ? മൊസാദിന്റെ കില്ലർ സ്റ്റൈൽ ചർച്ചയാവുമ്പോൾ
- കൊൽക്കത്ത ഫൈനലിൽ! മിച്ചൽ സ്റ്റാർക്കിന്റെ 'പ്രതികാരം'; ഹൈദരാബാദിനെ എറിഞ്ഞൊതുക്കി; നായകന്റെ ഇന്നിങ്സുമായി ശ്രേയസ് അയ്യർ; ജയമുറപ്പിച്ച് വെങ്കടേഷും; ഒന്നാം ക്വാളിഫയറിൽ കമിൻസിനെയും സംഘത്തെയും കീഴടക്കിയത് എട്ട് വിക്കറ്റിന്; നാളെ ബെംഗളുരു - രാജസ്ഥാൻ പോരാട്ടം
- കെ സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല; ഒരു കേസിൽ രണ്ട് എഫ്ഐആർ പാടില്ലെന്നത് മാത്രമാണ് കോടതി ചൂണ്ടിക്കാട്ടിയതെന്നും ഇ പി ജയരാജൻ
- സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽ പെട്ട് ഒരു യാത്രക്കാരൻ മരിച്ചു; ഇരുപതോളം പേർക്ക് പരിക്കേറ്റു; ബോയിങ് 777 വിമാനം ആകാശച്ചുഴിയിൽ പെട്ടത് ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്ക് പറക്കുമ്പോൾ; നിയന്ത്രണം തിരിച്ചുപിടിച്ചതോടെ അടിയന്തരമായി ബാങ്കോക്കിൽ വിമാനമിറക്കി പൈലറ്റ്
- അരമണിക്കൂർ ഓടുന്നതോ പതിനായിരം ചുവട് നടക്കുന്നതോ ശരീരഭാരം കുറക്കുന്നതിനും ആരോഗ്യത്തിനും മെച്ചപ്പെട്ടതെന്നുള്ള ശാസ്ത്ര പഠന ഫലം പുറത്ത്; ഗവേഷണത്തിൽ പങ്കെടുത്തത് 62 വയസ്സിന് മുകളിൽ പ്രായമുള്ള 15,000 സ്ത്രീകൾ
- രാമക്ഷേത്ര നിർമ്മാണം ചർച്ചയായപ്പോൾ മിണ്ടാതെ കൈകെട്ടി നിന്നു; പ്രധാനമന്ത്രി സ്ഥാനാർത്ഥിയില്ലാത്തതും ബിജെപി പ്രധാന ആയുധമാക്കി; പ്രചാരണത്തിൽ ലഭിച്ച പല അവസരങ്ങളും 'ഇന്ത്യ' സഖ്യം പാഴാക്കിയെന്ന് പ്രശാന്ത് കിഷോർ
- തകർന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങൾ പുറത്ത്; കത്തിയമർന്ന ഹെലികോപ്ടറിൽ ആരും രക്ഷപെട്ടില്ലെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു; അപകട സ്ഥലം കണ്ടെത്തിയത് തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോൺ; അപകടത്തിന് പിന്നിൽ പലവിധം തിയറികൾ സജീവം
- എക്സ്ട്രീം ഇസ്ലാമിസ്റ്റിനെവെച്ച് തട്ടിക്കൂട്ടിയ 'പുഴു'വിനെ എതിർത്തത് ഭിന്നത കൂട്ടി; പ്രൊഡ്യൂസർ പെണ്ണുകേസിൽ പെട്ടതോടെ രാജേഷ് കൃഷ്ണ പ്രൊജക്റ്റിലെത്തി; ഗാർഹിക പീഡനകേസ് കൊടുത്ത് ഭാര്യ; എല്ലാമറിയാവുന്ന മമ്മൂട്ടിയും കൈവിട്ടു; ഷർഷാദിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
- 'കാറിൽ ഡ്രൈവ് ചെയ്തു പോകവേ തലവേദനയും ബോധക്ഷയവും; അവൾ പലവട്ടം പറഞ്ഞു ടെൻഷൻ ഒന്നും ഇല്ല എന്ന്; പെയിൻ കില്ലറും മറ്റു മരുന്നുകളും കൊടുത്തു; അർധരാത്രി ഞാൻ ഉണർന്നു നോക്കിയപ്പോൾ മോളുടെ ബോഡി നല്ല ഐസ് പോലെ ആയിരുന്നു'; മകളെ മരണത്തിലേക്ക് നയിച്ച ചികിത്സ പിഴവ് തുറന്നുപറഞ്ഞ് പിതാവ്
- കിരീടവും, റാംജിറാവും അവർക്ക് വർഗീയ സിനിമകൾ! കിട്ടാവുന്നിടത്ത് ഇരവാദവും സ്വത്വവാദവും കുത്തിക്കയറ്റും; വാരിയൻകുന്നനാവാതെ പൃഥിരാജ് രക്ഷപ്പെട്ടത് കഷ്ടിക്ക്; മോഹൻലാൽ ചാണകമല്ല, മമ്മൂട്ടി ജിഹാദിയുമല്ല; മലയാള സിനിമയിലെ യഥാർത്ഥ ചൊറിയൻ പുഴുക്കളെ അറിയാം
- പോളിങ് ശതമാനം കുറഞ്ഞതുകൊണ്ട് ബിജെപി താഴെയിറങ്ങുന്ന അദ്ഭുതം സംഭവിക്കില്ല; മോദിയുടെ പാർട്ടിക്ക് 300 ലധികം സീറ്റ് കിട്ടും; ദക്ഷിണേന്ത്യയിൽ വോട്ടുശതമാനവും സീറ്റും കൂടും; ബിജെപി പയറ്റുന്നത് മന: ശാസ്ത്രപരമായ തന്ത്രം: പ്രശാന്ത് കിഷോർ
- ഒറ്റ സിനിമയിൽ അസിസ്റ്റന്റ് ആയതിന്റെ ബലത്തിൽ സംവിധാനം; 25ാം വയസ്സിൽ ഹിറ്റുണ്ടാക്കിയത് താര സിനിമകളെ കടത്തിവെട്ടി; മിന്നൽ മുരളിയിലുടെ പാൻ ഇന്ത്യൻ പ്രശസ്തി; കൊച്ചിയെ ഹോളിവുഡാക്കിയ പ്രതിഭ; ദിലീപിനുശേഷം മറ്റൊരു ജനപ്രിയ നായകൻ! ബേസിൽ ജോസഫ് താരമാവുമ്പോൾ
- ഭർതൃമാതാവും സുഹൃത്തും ഭർത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചു; എന്നെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു; മദ്യം കഴിച്ച് ശീലമില്ലാത്തതിനാൽ ഞാൻ ഛർദിച്ചു; മർദനവും എല്ലാവരും അറിഞ്ഞു തന്നെ; നവവധുവിന്റെ മൊഴിയിൽ കുടുംബവും കുടുങ്ങും; ഇടപെട്ട് ഗവർണ്ണറും; പന്തീരാങ്കാവിലെ പ്രതി രക്ഷപ്പെട്ടു
- താൻ രാജ്യം വിട്ടെന്ന് സമ്മതിച്ച് രാഹുൽ; ബംഗ്ലൂരുവിലൂടെ സിംഗപ്പൂരിലെത്തിയത് ജർമ്മനിയിലേക്ക് പറക്കാൻ; ജർമൻ പൗരത്വമുള്ള രാഹുലിനെ ഇനി കേരളാ പൊലീസിന് കിട്ടാൻ കടമ്പകൾ ഏറെ; ഭാര്യ ബന്ധുക്കൾക്കെതിരെ അനാവശ്യ ആരോപണങ്ങളുയർത്തി പിടിച്ചു നിൽക്കാൻ ശ്രമം; രണ്ടാം കെട്ടുകാരൻ ന്യായം പറയുമ്പോൾ
- സംസ്ഥാനത്ത് ദേശീയ പാത ആറുവരി പാതയിൽ വേഗപരിധി വീണ്ടും പുതുക്കി; എം 1 വിഭാഗത്തിലെ വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു; എം 2, എം 3 കാറ്റഗറി വാഹനങ്ങളുടെ വേഗപരിധി 90 കിലോമീറ്ററാക്കി
- രണ്ടുപേരെയും രാഹുൽ പെണ്ണുകാണാൻ പോയത് ഒരേ ദിവസം; ആദ്യവിവാഹം രജിസ്റ്റർ ചെയ്തത് പൂഞ്ഞാർ സ്വദേശിനി ദന്തഡോക്ടറുമായി; പെൺകുട്ടി വിവാഹത്തിൽ നിന്നും പിന്മാറുകയാണ് ഉണ്ടായത്; മ്യൂച്ചൽ ഡിവോഴ്സ് പെറ്റീഷൻ നടപടികൾ പൂർത്തിയായി വരുന്നേയുള്ളൂ; രാഹുലിന്റേത് രണ്ടാം വിവാഹമെന്ന വെളിപ്പെടുത്തലുമായി സഹോദരി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- തകർന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങൾ പുറത്ത്; കത്തിയമർന്ന ഹെലികോപ്ടറിൽ ആരും രക്ഷപെട്ടില്ലെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു; അപകട സ്ഥലം കണ്ടെത്തിയത് തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോൺ; അപകടത്തിന് പിന്നിൽ പലവിധം തിയറികൾ സജീവം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍