മുഖ്യപ്രതി ജിഷ്ണു ആർഎസ്എസ് വാർത്തെടുത്ത ക്രിമിനൽ എന്ന് സിപിഎം; പത്തനംതിട്ടയിൽ അക്രമങ്ങൾക്ക് ബിജെപി നിയോഗിച്ചിരുന്നത് ജിഷ്ണുവിനെയെന്നും ആരോപണം; നിഷേധിച്ച് ബിജെപിയും; പ്രതികളെ അതിവേഗം പൊക്കിയതിന് നിശാന്തിനിക്ക് സ്ഥലം മാറ്റവും വരും; വിഷ്ണുവിന്റെ ഫോൺ സംഭാഷണത്തിൽ നിറയുന്നത് മുൻവൈരാഗ്യവും
മറുനാടൻ മലയാളി ബ്യൂറോ
പത്തനംതിട്ട : ഞങ്ങൾ അഞ്ചു പേർ ചേർന്ന് കൊലപ്പെടുത്തി. ജിഷ്ണുവുമായി പ്രശ്നമുണ്ടായിരുന്നു. കൈയിൽ കിട്ടിയപ്പോൾ അങ്ങ് തീർത്തു. ഞാൻ വീട്ടിലെത്തി. ഞാൻ കയറാൻ പോകുന്നില്ല. ജിഷ്ണു അടക്കം കയറും. ഞാൻ കയറേണ്ടതില്ലെന്ന നിർദ്ദേശമാണ് കിട്ടിയത്. സന്ദീപ്കുമാറിനെ കുത്തികൊന്ന കേസിൽ അഞ്ചാം പ്രതി വിഷ്ണുകുമാറിന്റെ ഫോൺ സംഭാഷണമാണ് ഇത്. പുറത്തു നിന്നുള്ള നിർദ്ദേശം കൊലപാതകികൾക്ക് കിട്ടിയെന്ന സൂചന ഇതിലുണ്ട്. പ്രചരിക്കുന്നത് വിഷ്ണുവിന്റെ ശബ്ദമാണോ എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഏതായാലും വ്യക്തിപരമായ പ്രശ്നമാണ് ഇതിന് കാരണമെന്നും വ്യക്തമാണ്.
സിപിഎം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപ്കുമാറിന്റേത് പൂർണമായും രാഷ്ട്രീയ കൊലപാതകമാണെന്ന സിപിഎം നിലപാടിനോടു പൊലീസ് യോജിക്കാത്തതിൽ പാർട്ടി നേതൃത്വം അതൃപ്തിയിലാണ്. കൊലപാതകത്തിനു കാരണം വ്യക്തി വിരോധമാണെന്ന നിലപാടിലായിരുന്നു കേസിന്റെ തുടക്കം മുതൽ പൊലീസ്. എന്നാൽ, പാർട്ടി നേതൃത്വത്തിന്റെ പ്രതിഷേധം പരസ്യമായതോടെ രാഷ്ട്രീയ വിരോധവും മുൻ വൈരാഗ്യവുമാണ് കൊലയ്ക്കു കാരണമെന്ന നിലപാടിലേക്കു പൊലീസ് എത്തുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ആർ.നിശാന്തിനിക്കെതിരെ സിപിഎമ്മിന്റെ സൈബർ കേന്ദ്രങ്ങൾ വിമർശനം ശക്തമാക്കിയിരുന്നു.
പൊലീസിനു ചോറ് ഇവിടെയും കൂറ് അവിടെയുമാണെന്ന് തിരുവല്ല ഏരിയ സെക്രട്ടറി തന്നെ സമൂഹ മാധ്യമങ്ങളിൽ കുറ്റപ്പെടുത്തി. നിശാന്തിനിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നതാണ് സൈബറിടങ്ങളിലെ കുറിപ്പുകൾ. നിശാന്തിനിയെ പത്തനംതിട്ടയിൽ നിന്ന് മാറ്റും. ഈ മാസം അവസാനത്തോടെ പൊലീസിൽ സമ്പൂർണ്ണ അഴിച്ചു പണി നടക്കും. നിരവധി ഉദ്യോഗസ്ഥർ വിരമിക്കുന്നുണ്ട്. ഇതിനൊപ്പം ചിലർക്ക് പ്രമോഷനും കിട്ടും. ഈ സാഹചര്യത്തിൽ നടക്കുന്ന സ്ഥലം മാറ്റത്തിൽ നിശാന്തിനിക്കും സ്ഥലം മാറ്റം കിട്ടും. അതിനിടെ സന്ദീപ്കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഴുവൻ പ്രതികളും കൃത്യത്തിൽ നേരിട്ട് പങ്കെടുത്തതായി പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്.
പ്രതികൾ ബിജെപി പ്രവർത്തകരാണെന്നും സിപിഎം പ്രവർത്തകനായ സന്ദീപിനോടുള്ള മുൻവിരോധമാണ് കൊലയ്ക്കു കാരണമെന്നും എഫ്ഐആറിൽ പറയുന്നു. ഒന്നാം പ്രതി ജിഷ്ണുവിന് സന്ദീപിനോട് രാഷ്ട്രീയവിരോധവും മറ്റു മുൻവിരോധവും ഉണ്ടായിരുന്നു. സന്ദീപിനെ വധിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് കൂട്ടാളികളുമായി ജിഷ്ണു സ്ഥലത്ത് എത്തിയതെന്നും തിരുവല്ല ജുഡീഷ്യൽ ഫസ് റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ റിമാൻഡ് അപേക്ഷയിൽ പൊലീസ് അറിയിച്ചു.
ചാത്തങ്കരിക്കു പോകുന്ന വഴിയിൽ കണ്ണങ്കരപ്പടിയിൽ നിന്നു 100 മീറ്റർ അകലെ കലുങ്കിൽ നിന്നിരുന്ന സന്ദീപിന്റെ മുഖത്ത് ഒന്നാം പ്രതി ജിഷ്ണു കൈകൊണ്ട് അടിച്ചു. അഞ്ചാം പ്രതി വിഷ്ണുകുമാർ സന്ദീപിനെ ബലമായി പിടിച്ചുനിർത്തി. രണ്ടാം പ്രതി പ്രമോദ് പ്രസന്നൻ ഇരുമ്പ് പൈപ്പ് ഉപയോഗിച്ചു സന്ദീപിനെ അടിച്ചു. മൂന്നാം പ്രതി നന്ദുകുമാറും ഇരുമ്പ് പൈപ്പ് ഉപയോഗിച്ചു മർദിച്ചു. നാലാം പ്രതി മുഹമ്മദ് ഫൈസൽ വാൾ ഉപയോഗിച്ചു വെട്ടാൻ ചെന്നെങ്കിലും കുതറി മാറിയ സന്ദീപ് പാടത്തേക്കു വീഴുകയായിരുന്നു. പിന്നാലെ, ചാടിയ ജിഷ്ണു സന്ദീപിനെ തുടരെ കുത്തി. മറ്റു പ്രതികൾ സ്ഥലത്ത് ആളു കൂടാതിരിക്കാൻ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പ്രതികളെ കൂടുതൽ തെളിവെടുപ്പിനായും ആയുധങ്ങൾ വീണ്ടെടുക്കുന്നതിന് വേണ്ടിയും കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
ജിഷ്ണു രഘുവും പ്രമോദ് പ്രസന്നനും 5 ക്രിമിനൽ കേസുകളിൽ വീതവും ഫൈസിയും വിഷ്ണുവും ഓരോ കേസിലും പ്രതികളാണെന്നും പൊലീസ് അറിയിച്ചു. 4ാം പ്രതി പൊലീസിനു നൽകിയതു വ്യാജവിലാസം. കണ്ണൂർ ചെറുപുഴ കുന്നിൽ മുഹമ്മദ് ഫൈസൽ (ഫൈസി22) എന്ന വ്യാജ പേരു നൽകിയതു കാസർകോട് സ്വദേശി മൻസൂർ (25) ആണെന്നു കാസർകോട് പൊലീസ് പറഞ്ഞു. പ്രതികൾ ബിജെപി പ്രവർത്തകരാണെന്ന് എഫ്ഐആറിൽ ചേർത്തതിനു ശേഷമാണ് പരസ്യ പ്രതിഷേധങ്ങൾ ശമിച്ചത്.
എന്നാൽ, പ്രതികളിൽ മുഴുവൻ പേരുടെയും രാഷ്ട്രീയം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി രംഗത്തെത്തി. ജിഷ്ണുവിനെ പാർട്ടിയിൽ നിന്നു പുറത്താക്കിയതാണെന്നും മറ്റു പ്രതികൾക്ക് ഏതു പാർട്ടിയുമായാണ് അടുപ്പമെന്നു പരിശോധിക്കണമെന്നുമാണ് ബിജെപിയുടെ ആവശ്യം. അതിനിടെ മല്ലപ്പള്ളി സന്ദീപ്കുമാറിനെ കുത്തികൊന്ന കേസിൽ മുഖ്യപ്രതി ജിഷ്ണു ആർഎസ്എസ് വാർത്തെടുത്ത കൊടുംക്രിമിനലാണെന്ന് ദേശാഭിമാനി ആരോപിക്കുന്നു.
പത്തനംതിട്ടയിൽ വിവിധ അക്രമങ്ങൾക്ക് ബിജെപി നിയോഗിച്ചിരുന്നത് ജിഷ്ണുവിനെയായിരുന്നു. കോട്ടയം, തൃക്കൊടിത്താനം, പുളിക്കീഴ്, അടൂർ, കീഴ്വായ്പൂര് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഭവനഭേദനം, വധശ്രമം, സ്ത്രീകളെ കൈയേറ്റം ചെയ്യൽ, പിടിച്ചുപറി, തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണ്. 2020 ജൂലൈ 11ന് അടൂരിൽ ബിജെപി നടത്തിയ സമരത്തിലുണ്ടായ ആക്രമണത്തിന്റെ മുമ്പിലുണ്ടായിരുന്നു. കൊലയാളി സംഘത്തിലെ മറ്റുള്ളവരും സമാന കേസുകളിലെ പ്രതികളാണ്. ജിഷ്ണുവിന്റെ ഫെയ്സ് ബുക്കിൽ നിറയെ ബിജെപി ജില്ലാ, സംസ്ഥാന നേതാക്കളോടൊപ്പമുള്ള ചിത്രങ്ങളാണ്. തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ പ്രചാരണം നടത്തുന്ന ചിത്രങ്ങളുമുണ്ടെന്ന് ദേശാഭിമാനി പറയുന്നു. കൊലപാതകത്തിന് ശേഷം പ്രതികൾ ആദ്യംപോയത് തിരുവല്ല ബാറിലെ ബിജെപി കേസുകൾ കൈകാര്യം ചെയ്യുന്ന അഭിഭാഷകനെ കാണാനാണെന്നും ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു.
Stories you may Like
- സന്ദീപ് ജി.വാര്യരും പി.ആർ. ശിവശങ്കറും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങൾ
- 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- തവ്വൂരിൽ സുജിതയെ ബന്ധത്തിൽ നിന്ന് ഒഴിവാക്കുക കൂടി ലക്ഷ്യം
- രവീന്ദ്രൻ നായരെ ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരംതാഴ്ത്തി
- രക്തസാക്ഷി ഫണ്ട് മുക്കിയെന്ന പരാതിയിൽ തിരുവനന്തപുരത്തെ നേതാവിനെതിരെ സിപിഎം നടപടി
- TODAY
- LAST WEEK
- LAST MONTH
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- പന്തീരങ്കാവിലെ ആ നവവധുവിന് വിസ്മയയുടെ ഗതി വരാതിരുന്നത് മാതാപിതാക്കളുടെ കരുതൽ കൊണ്ട് മാത്രം; ജർമനിയിലെ എയ്റോനോട്ടിക്കൽ എൻജിനീയർ ഭാര്യയെ മർദ്ദിച്ചത് അതിക്രൂരമായി; വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ സ്ത്രീധനം കുറഞ്ഞെന്ന് കുത്തുവാക്കുകളോടെ പീഡനം; മാനസികമായി ആകെ തകർന്ന യുവതി
- എയർഇന്ത്യാ എക്സ്പ്രസ് സമരത്തിന് ഒരു രക്തസാക്ഷി! വിമാന സമരം മൂലം മസ്കത്തിലെത്താൻ ആയില്ല; പ്രിയപ്പെട്ടവളെ അവസാനമായി ഒരു നോക്ക് കാണാനാവാതെ നമ്പി രാജേഷ് യാത്രയായി
- കാലിൽ വീഴുന്നതു പോലെയാണ് അവൾ സംസാരിച്ചത്, എന്നിട്ടും ആരും മൈന്റ് ചെയ്തില്ല; എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ സമാധാനം പറഞ്ഞേ പറ്റൂ, കാണിച്ചത് ക്രൂരതയല്ലേ; അമൃതയുടെ അമ്മ പറയുന്നു; ഭാര്യ അടുത്തെത്തണമെന്ന് കൊതിച്ച രാജേഷ് ഒടുവിൽ അമൃതയുടെ അരികിലേക്ക് എത്തുന്നു, ജീവനറ്റ ദേഹമായി
- രംഗണ്ണന്റെ ആവേശം പറഞ്ഞ സിനിമാക്കഥ ഗുണ്ടകൾക്കും പെരുത്തിഷ്ടം! ഗുണ്ടാ വേൾഡിൽ ഇപ്പോൾ സർവ്വതും രംഗൻ മയം; ജയിൽ മോചിതനായ ഗുണ്ടാത്തലവന്റെ പാർട്ടിയിൽ പങ്കെടുത്തതുകൊടും ക്രിമിനലുകളടക്കം അറുപതോളം പേർ; 'എടാ മോനേ' എന്ന ഹിറ്റ് ഡയലോഗുമായി ആവേശ റീലിട്ടു ഗുണ്ടകൾ
- ചബഹാർ തുറമുഖം പത്തുവർഷത്തേക്ക് ഇന്ത്യക്ക്; ഇറാനുമായി സുപ്രധാന കരാറിൽ ഒപ്പിട്ടു ഇന്ത്യ; ഒരു വിദേശ തുറമുഖത്തിന്റെ നടത്തിപ്പു ചുമതല ഇന്ത്യ ഏറ്റെടുക്കുന്നത് ഇതാദ്യം; ഇന്ത്യ തുറമുഖവുമായി സഹകരിക്കുന്നത് ചൈനക്ക് കനത്ത തിരിച്ചടി; അമേരിക്കൻ എതിർപ്പും തള്ളി ഇന്ത്യയുടെ സുപ്രധാന ചുവടുവെപ്പ്
- അമ്യൂസ്മെന്റ് പാർക്കിലെ വേവ് പൂളിൽ വെച്ചു യുവതിയെ കയറിപ്പിടിച്ചെന്ന് പരാതി; കേന്ദ്ര സർവകലാശാല പ്രൊഫസർ ബി. ഇഫ്തിക്കർ അഹമ്മദ് അറസ്റ്റിൽ; ഇഫ്ത്തിക്കർ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സസ്പെൻഡ് ചെയ്യപ്പെട്ട അദ്ധ്യാപകൻ
- വടകരയിൽ പ്രതീക്ഷ കൈവിടാതെ സിപിഎം; 1200 വോട്ടിനെങ്കിലും കെ.കെ. ശൈലജ ജയിക്കുമെന്ന് അന്തിമവിശകലനം; ആടിക്കളിക്കുന്ന വോട്ടുകൾ മാറ്റിനിർത്തി ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട്; ഇടതു മുന്നേറ്റം പ്രതീക്ഷിക്കുന്നത് തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിൽ
- കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ കലക്ടറുടെ നടപടി തെറ്റല്ല; വിവാദമുണ്ടാക്കിയത് ഡോക്ടറും സർവീസ് സംഘടനയും; സർവീസ് ചട്ടത്തിലുള്ള ചികിത്സയാണ് ജെറോമിക് ജോർജ്ജ് തേടിയത്; തിരുവനന്തപുരം കലക്ടർക്കെതിരെ നടപടി വേണ്ടെന്ന നിലപാടിൽ സർക്കാർ
- 'കൈ മുഷ്ടി ചുരുട്ടി നെറ്റിയിൽ ഇടിച്ചു; മൊബൈൽ ചാർജറിന്റെ കേബിൾ കൊണ്ട് കഴുത്തിൽ മുറുക്കി; കുനിച്ചു നിർത്തി ഇടിച്ചു; ഓടാൻ ശ്രമിച്ചപ്പോൾ പിടിച്ച് ബെൽറ്റു കൊണ്ട് അടിച്ചു; ബോധം പോയപ്പോഴാണ് ആശുപത്രിയിൽ കൊണ്ടുപോയത്'; മകളെ മർദിച്ചത് സ്ത്രീധനത്തിന്റെ പേരിലെന്ന് പിതാവ്; രാഹുലിന്റേതു കൊടുംക്രൂരത
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍