Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202419Sunday

മന്ത്രി ബിന്ദുവിനെ അയോഗ്യയാക്കണം; ലോകായുക്തയെ സമീപിച്ച് രമേശ് ചെന്നിത്തല; ഹർജിയിൽ സർക്കാരിന്റെയും മന്ത്രിയുടെയും വിശദീകരണം തേടി; കേസ് ഇനി പരിഗണിക്കുക ഈ മാസം 18 ന്

മന്ത്രി ബിന്ദുവിനെ അയോഗ്യയാക്കണം; ലോകായുക്തയെ സമീപിച്ച് രമേശ് ചെന്നിത്തല; ഹർജിയിൽ സർക്കാരിന്റെയും മന്ത്രിയുടെയും വിശദീകരണം തേടി; കേസ് ഇനി പരിഗണിക്കുക ഈ മാസം 18 ന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മന്ത്രി ആർ.ബിന്ദുവിനെ അയോഗ്യയാക്കണം എന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ലോകായുക്തയെ സമീപിച്ചു.കണ്ണൂർ വിസിയായി ഡോ.ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്ന് ശുപാർശ ചെയ്ത് മന്ത്രി ഗവർണർക്ക് കത്തയച്ച നടപടി അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവുമാണ്. അതിനാൽ മന്ത്രിയെ അയോഗ്യയായി പ്രഖ്യാപിക്കണമെന്നാണ് ലോകായുക്തയിൽ ഫയൽ ചെയ്ത ഹർജിയിലെ ആവശ്യം.

ഹർജിയിൽ സർക്കാരിന്റെയും മന്ത്രി ബിന്ദുവിന്റെയും വിശദീകരണം ആവശ്യപ്പെട്ട ജസ്റ്റിസ്. സിറിയക് ജോസഫ്, ജസ്റ്റിസ് ഹരുൺ ആർ.റഷീദ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് കേസ് ഈ മാസം 18 ന് പരിഗണിക്കും.

കണ്ണൂർ വിസിയായി ഡോ.ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്ന് ശുപാർശ ചെയ്ത് മന്ത്രി കത്തയച്ചത് ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന പ്രധാന ആക്ഷേപം. ഗവർണർ തന്റെ പ്രതിഷേധവും വിയോജിപ്പും തുറന്നു പറഞ്ഞത് മുതൽ യുഡിഎഫ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ചിരുന്നു. ഇതിനൊപ്പം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനടക്കം ബിന്ദുവിന്റെ നടപടിയെ തള്ളി നേരത്തെ രംഗത്തെത്തിയിരുന്നു.

വിശദീകരണം നൽകാൻ കേസിൽ ഹാജരായ ലോകയുക്ത അറ്റോണി റ്റി എ ഷാജിക്കാണ് നിർദ്ദേശം നൽകിയത്. രമേശ് ചെന്നിത്തലക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP