'ഭീമന്റെ വഴി' പുതുവഴി; ലിപ്പ്ലോക്കും സെക്സ് ഡയലോഗുമായി കുഞ്ചാക്കോ ബോബന്റെ ഇമേജ് ബ്രേക്കിങ്ങ് ചിത്രം; പ്രതീക്ഷ കാത്ത് 'തമാശ'യുടെ സംവിധായകൻ; ചെമ്പൻ വിനോദിന് എഴുത്തുകാരൻ എന്ന നിലയിലും അംഗീകാരം; ഈ കൊച്ചു ചിത്രത്തിന് ധൈര്യമായി ടിക്കറ്റെടുക്കാം
എം റിജു
'ഏറ്റവും നല്ല കിക്ക് ഏതാണ്?'- റെയിൽവേ എൻജിനീയർ കന്നഡക്കാരി കിന്നരി ( മേഘ തോമസ്) ബിയറിടിച്ചു കൊണ്ടിരിക്കെ, ഭീമനോട് ( കുഞ്ചാക്കോ ബോബൻ) ചോദിക്കുന്നു. രണ്ടുപേർക്കും ഉള്ളിലൊരു ഒരിതുണ്ട്. ഭീമനു പക്ഷേ ഇമോഷൻസൊന്നുമില്ല. ഭീമന്റെ മറുപടിയും ആ ടൈപ്പായിരുന്നു. 'സെക്സ്.'-കിന്നരിയുടെ കണ്ണുകൾ പൂത്തു. അപ്പോൾ ഭീമൻ കൂട്ടിച്ചേർത്തു. സെക്സ് വിത്ത് ആൽക്കഹോൾ. കിന്നരി ഒന്നുകൂടി പൂത്തുലഞ്ഞു. അവൾ തിരുത്തി സെക്സ് വിത്ത് ലവ്
ഇത്തരം ഒരു ഡയലോഗും ലിപ്പ് ലോക്കുമൊക്കെ കടന്നുവരുന്നത് ഒരു കുഞ്ചാക്കോബോബൻ ചിത്രത്തിലാണ് എന്നോർക്കണം. 'തമാശ' എന്ന ആദ്യ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസ നേടിയ അഷ്റഫ് ഹംസയുടെ സംവിധാനത്തിൽ, അങ്കമാലി ഡയറീസിനുശേഷം ചെമ്പൻ വിനോദ് എഴുതിയ, ജല്ലിക്കെട്ടിലൂടെ അവാർഡുകൾ നേടിയ ഗിരീഷ് ഗംഗാധരൻ കാമറ ചെയ്ത 'ഭീമന്റെ വഴി' എന്ന സിനിമ ഒരു പുതിയ പാതവെട്ടുകയാണ്.
തുടക്കത്തിൽ, അയൽപക്കത്തെ കുട്ടിയുമായി ഭീമൻ സെക്സ് ചെയ്യുന്നതൊക്കെ പറയുമ്പോൾ നമ്മൾക്ക് നാട്ടുനടപ്പിലുള്ള സിനിമാശീലം വച്ച് അവർ തമ്മിൽ പ്രണയമായിരിക്കും. കല്യാണം കഴിച്ചേക്കും എന്ന് തോന്നും. പക്ഷെ അവർ അതിനെ ഒരു എന്റർടൈന്മെന്റ് ആയിട്ടാണ് കാണുന്നത് എന്ന് പിന്നെ മനസിലാവും. സ്ക്രിപ്റ്റ് എഴുതിയ ചെമ്പൻ വിനോദ് വിവാഹപൂർവ ലൈംഗികതയെ സമീപിച്ചിരിക്കുന്ന രീതി മതിപ്പുളവാക്കും. സെക്സും വിവാഹവുമാലി യാതൊരു ബന്ധവുമില്ലെന്ന് ഈ ആധുനിക കാലത്തും മലയാളി മനസ്സിലാക്കിയിട്ടുണ്ടെന്ന് തോനുന്നില്ല.
ഒരു കൊച്ചു പ്രമേയത്തെ എത്ര വൃത്തിയിലും കൈയടക്കത്തിലുമാണ് ഈ ചിത്രം പറഞ്ഞിരിക്കുന്നത് എന്ന് നോക്കുക. മരക്കാർ പോലുള്ള ബ്രഹ്മാണ്ഡ ഹൈപ്പുകൾ ഉള്ള ചിത്രങ്ങൾക്കിടയിലും, കുളിർ തെന്നൽപോലെയുള്ള ഇത്തരം ചിത്രങ്ങൾ വലിയ ആശ്വാസമാണ്.
വഴിപ്രശ്നത്തിലൂടെ സമൂഹത്തിന്റെ ഇടവഴിയിലേക്ക്
നാട്ടുമ്പുറത്തെ ചെറിയൊരു വഴി പ്രശ്നം രസകരമായി അവതരിപ്പിക്കുകയാണങ്കിലും വികസനത്തിന്റെയും പുരോഗതിയുടേയും ശത്രുക്കളെ തുറന്നു കാട്ടുകയാണ് സംവിധായകൻ. കഥയിലെ നായകൻ സഞ്ജീവിനെ ഭീമൻ എന്നു വിളിക്കുന്നത് എന്തിനാണെന്ന് അറിയില്ല. അയൽപക്കത്തെ പെൺകുട്ടി അത് ഭീമനോട് ചോദിക്കുന്നുമുണ്ട്. അങ്കമാലി ഡയറീസിൽ നിന്ന് തികച്ചും വിഭിന്നമായൊരു അന്തരീക്ഷത്തിലേക്കാണ് തിരക്കഥാകൃത്ത് ചെമ്പൻ വിനോദ് കൂട്ടിക്കൊണ്ടുപോവുന്നത്. തൃശൂർ ജില്ലയിൽ കല്ലേറ്റുംകര എന്ന ഗ്രാമത്തിലെ സ്നേഹനഗർ എന്ന കോളനിയിലാണ് കഥനടക്കുന്നത്. റെയിൽവേ പാതയോട് ചേർന്നുകിടക്കുന്ന, നിരവധി വീടുകളുള്ള ഇവിടേക്ക് കഷ്ടിച്ച് ഒരു ബൈക്ക് പോകാൻ മാത്രം വീതിയുള്ള പൊതുവഴിയാണുള്ളത്. ഭീമന്, ഒരുദിവസം പെട്ടെന്ന് തന്റെ അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വരുമ്പോഴാണ് പൊതുവഴിക്ക് വീതിയില്ലാത്തതിന്റെ ദുരിതം അയാൾക്ക് അനുഭവവേദ്യമാകുന്നത്. അങ്ങനെ നാട്ടുകാരെ സംഘടിപ്പിച്ച് സമിതി രൂപീകരിച്ച് പൊതുവഴി വീതികൂട്ടാൻ അയാൾ നടത്തുന്ന ശ്രമങ്ങളും നേരിടേണ്ടി വരുന്ന വെല്ലുവിളികളും പാരകളും തൊഴുത്തിൽക്കുത്തുകളും പ്രശ്നങ്ങളുമാണ് 'ഭീമന്റെ വഴി' എന്ന സിനിമ പറയുന്നത്.
പല സ്വഭാവമുള്ള, പല ഡിമാന്റുകൾ മുന്നോട്ടുവയ്ക്കുന്ന നാട്ടുകാരെ ഒന്നിപ്പിച്ച് ആ റോഡ് വെട്ടുക എന്നത് അത്ര എളുപ്പമല്ല. ഭീമനു മുന്നിലെ ഭഗീരഥപ്രയത്നമായി മാറുകയാണ് ആ റോഡ്. വഴി മുടക്കാൻ ശ്രമിക്കുന്ന മർക്കടന്മാർക്കെതിരായ ഭീമന്റെ പോരാട്ടമാണ് ഈ ചിത്രം.പുറമെകാണുന്ന വഴിപ്രശ്നത്തിലുപരി ഭീമന്റെ മനസ്സിൽ നടക്കുന്ന സംഘർഷങ്ങളും ചിത്രം പറയുന്നത്. ഇതിഹാസത്തിലെ ഭീമനെ പോലെ യഥാർഥ പ്രണയം തിരിച്ചറിയാൻ സജ്ഞീവ് എന്ന ഭീമനും സാധിക്കുന്നില്ല. ഹിഡിംബിയുടെ ഹൃദയം കാണാതെ പോകുന്ന സാക്ഷാൽ ഭീമനെ ഓർമ വരും അപ്പോൾ. ഹിഡിംബി നോക്കുമ്പോൾ ഭീമനേയും ഭീമൻ നോക്കുമ്പോൾ ദ്രൗപതിയേയും കാണുന്ന ഛായാമുഖിയും ഓർമ വരും.
കിന്നരിയെ പോലെ നഷ്ട പ്രണയവുമായി ബൈ പറഞ്ഞു പോകുവന്നവരല്ല ഭീമന്റെ വഴിയിലെ മറ്റു പെണ്ണുങ്ങൾ. വഴി മുടക്കിക്കിടക്കുന്ന മർക്കടന്മാർക്കു മുന്നിൽ, അന്തിച്ചു നിൽക്കുന്ന ഭീമന്റെ വഴി തുറന്നു കൊടുക്കുന്നത് പെണ്ണുങ്ങൾ തന്നെയാണ്. വഴി പ്രതീക്ഷയുടേയും പുരോഗതിയുടേയും അടയാളമാണ്. ഭാവിയെക്കുറിച്ച് ഒരു പ്രതീക്ഷയുമില്ലാത്തവരും പുരോഗതിയെ ഭയപ്പെടുന്നവരുമാണ് വഴി മുടക്കുന്നവർ. അത്തരം വഴിമുടക്കികളെക്കുറിച്ചാണ് ഭീമന്റെ വഴി പറയുന്നത്. പരമ്പരാഗത ലൈംഗിക പ്രണയ ചിഹ്നങ്ങളോട് പുറം തിരിഞ്ഞു നിൽക്കാൻ ഒരു പരിധിവരെ ശ്രമിക്കുന്ന ചിത്രമാണിത്.
്അയൽപക്കത്ത് ഒറ്റയ്ക്കൊരു കൊച്ചു വീട്ടിൽ കഴിയുന്ന സീതയുടെ നിശ്ശബ്ദ കാവൽക്കാരനായൊരു പുരുഷനുണ്ട്. ഈ കാവൽപ്പണിയല്ലാതെ, സിനിമയിൽ ആ കഥാപാത്രത്തിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല ( ചെമ്പൻ വിനോദ്) മഹർഷി എന്നാണ് ആ കഥാപാത്രം അറിയപ്പെടുന്നത്. സീതയെ കല്യാണം കഴിച്ച് ഒരു കുടുംബമുണ്ടാക്കാൻ മഹർഷിക്ക് ആഗ്രഹമുണ്ട്. ഒരു നാൾ മഹർഷിയോട് സീത ചോദിക്കുന്നു. ങ്ങളെ ശരിക്കുള്ള പേര് എന്താ? രാവണൻ എന്നായിരുന്നു മഹർഷിയുടെ മറുപടി. ഇത്തരം ലക്ഷ്യവേധിയായ കൊച്ചു കൊച്ചു സംഭാഷണങ്ങളാണ് ചിത്രത്തിന്റെ കാതൽ. വഴി പ്രശ്നത്തിൽ ഇടപെടാൻ ഒരു മാന്യനെ തെരഞ്ഞു നടക്കുന്നുണ്ട് ഭീമനും കൂട്ടരും. നാട്ടിൽ ഏറ്റവും നല്ല കുപ്പായമിടുന്ന ഒരാളെയാണ് അവർ മാന്യനായി കണ്ടെത്തുന്നത്. ഒടുവിൽ ഏറ്റവും കൂതറ പരിപാടി ചെയ്യുന്നതും ഈ മാന്യനാണ്. അവിടെയൊക്കെ ചിത്രം ചിരിയും ചിന്തയും ഒരുപോലെ ഉണർത്തുന്നു.
കൊച്ചുതാരങ്ങൾപോലും മികച്ച പ്രകടനം
കാമ്പസിന്റെ ചോക്ക്ളേറ്റ് ഇമേജിൽനിന്നും, ജെന്റിൽമാൻ ഇമേജിലേക്ക് മാറ്റി, ടൈപ്പ് കഥാപാത്രങ്ങൾ ചെയ്ത് കരിയറിന്റെ നല്ലഭാഗവും ചെലവിടേണ്ടിവന്ന നടനാണ് കുഞ്ചാക്കോബോബൻ. മമ്മൂട്ടിക്ക്ശേഷം മലയാളത്തിന്റെ മോറൽ അംബാസിഡർ എന്ന പദവിയിലേക്ക് നീങ്ങുന്ന ഈ നടന്റെ ഇമേജ് ബ്രേക്കിങ്ങ് പ്രകടനമാണ് ഈ സിനിമയിലെ ഭീമൻ. മേക്കപ്പും കിടിലം. അടുത്തകാലത്തൊന്നും ഇത്രയും സുന്ദരനായി കുഞ്ചാക്കോബോബനെ ഒരു ചിത്രത്തിലും കണ്ടിട്ടില്ല.
പക്ഷേ ഭീമന്റെ വഴിയിലെ യഥാർഥതാരം ഇവർ ആരുമല്ല. എക്സിക്യൂട്ടീവ് വേഷങ്ങളിൽനിന്നു നാട്ടുമ്പുറത്തെ ഇടവഴിയിലേക്ക് ഇറങ്ങി വന്ന ജിനു ജോസഫാണ് ഈ ചിത്രത്തിലെ മാൻ ഓഫ് ദ മാച്ച്. കുനുഷ്ടുകളുടെ ഉസ്താദായ കൊസ്തേപ്പ് എന്ന നാട്ടുമ്പുറത്തുകാരനായി, കളർ ലുങ്കിയൊക്കെ ഉടുത്ത് ജിനു അങ്ങോട്ട് നിറഞ്ഞാടുകയാണ്. വാർഡ് കൗൺസിലറായി എത്തുന്ന ദിവ്യ എം. നായരും ജൂഡോ പരിശീലകയായ ചിന്നു ചാന്ദ്നിയുമാണ് മറ്റ് ശ്രദ്ധേയമായ രണ്ട് വേഷങ്ങൾ ചെയ്യുന്നത്. ഒപ്പം മേഘ തോമസാണ് കിന്നരിയും. എതാനും സീനുകളിൽ വരുന്ന സുരാജും നന്നായിട്ടുണ്ട്. കുടിയൻ ഓട്ടോ ഡ്രൈവർ ബിനു പപ്പുവിന്റെ വഴി മാറി നടത്തം തന്നെയാണ്. തന്റെ പിതാവ് കുതിരവട്ടം പപ്പുവുമായുള്ള താരതമ്യം ഭയന്നാണ് താൻ ഹാസ്യ വേഷങ്ങൾ ചെയ്യാത്തതെന്ന് ബിനു പപ്പു ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പക്ഷേ ബിനുവിന് അഭിമാനിക്കാം. പിതാവിന്റെ പേര് അദ്ദേഹം ഒരിക്കലും മോശമാക്കിയിട്ടില്ല.
ഗിരീഷ് ഗംഗാധരന്റെ കാമറ, പതിവുപോലെ ഗ്രാമീണ പശ്ചാത്തത്തിൽ കഥ പറയുന്ന ഈ ചിത്രത്തിന് വർണ ഭംഗി പകരുന്നുണ്ട്. നിസാം ഖാദിരിയാണ് എഡിറ്റിങ്. ജാൻ എ മൻ എന്ന ചിത്രത്തിലേതുപോലെ തിരക്കഥയാണ് ഈ ചിത്രത്തിലും ഹീറോ. പലതരം ആളുകൾ ഒന്നിച്ചു താമസിക്കുന്ന ഒരു നാട്ടിൻപ്പുറത്തെ ജീവിതത്തെ രസകരമായി തന്നെ വരച്ചിട്ടുണ്ട് ചെമ്പൻ വിനോദ്. ഓരോ കഥാപാത്രങ്ങളെയും കൃത്യമായി രജിസ്റ്റർ ചെയ്താണ് കഥ മുന്നോട്ട് പോവുന്നത്. എന്നാൽ ചെമ്പന്റെ ആദ്യ സ്ക്രിപ്റ്റ് അങ്കമാലി ഡയറീസ് പോലെ സംഭവബഹുലമൊന്നും അല്ല ഭീമന്റെ വഴിയെന്നും പറയേണ്ടതാണ്.
ഒരു കൊച്ചുകഥയെ അധികം വലിച്ചുനീട്ടാതെ അവതരിപ്പിച്ചിരിക്കുന്നു എന്നത് തന്നെയാണ് പ്രധാന പ്ലസ് പോയിന്റ്. കൂടാതെ ആദ്യം മുതൽ അവസാനം വരെ രസച്ചരട് മുറിയാതെ ലൈവായി നിർത്തുന്നുമുണ്ട്.ത്രില്ലടിപ്പിക്കേണ്ടിടത്ത് ത്രില്ലടിപ്പിച്ചും ചിരിപ്പിക്കേണ്ടിടത്ത് കൃത്യമായി ചിരിപ്പിക്കുന്നുമുണ്ട് ഭീമന്റെ വഴി. കൃത്രിമത്വങ്ങളില്ലാത്ത കാഴ്ചകളാണ് ഭീമന്റെ വഴിയിലുള്ളത്. ആ ലാളിത്യം തന്നെയാണ് ചിത്രത്തിന്റെ സൗന്ദര്യവും.
വാൽക്കഷ്ണം: ചെമ്പോസ്കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നല്ല സിനിമയെടുക്കാൻ ചലച്ചിത്ര പ്രവർത്തകർ തന്നെ ഒന്നിക്കുന്നുവെന്നതും നല്ലകാര്യം.
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
- പെൺഗൂഡാലോചകക്കാർ ഇപ്പോൾ പുറത്ത് വിലസുന്നു; സാക്ഷികളെ സ്വാധീനിക്കാൻ കോളേജിൽ ഇടത് അദ്ധ്യാപക പ്രമുഖരും; 20 പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇപ്പോൾ ചർച്ചയാക്കുന്നത് ആ കള്ള ആത്മഹത്യാ വാദം; സിദ്ധാർത്ഥന്റെ കൊലയാളികൾ രക്ഷപ്പെടുമോ?
- സുഹൃത്തിനെ കാണാനെത്തിയ മലയാളി യുവാവിനെ കാത്തിരുന്നത് ആകസ്മിക മരണം; വെയിൽസിലെ ബ്രഹ്മോവരിൽ മരിച്ചത് പാലക്കാട് സ്വദേശി രാജേഷ്; രണ്ടു പതിറ്റാണ്ടായി യുകെ മലയാളിയായ രാജേഷ് മരണത്തിനു കീഴടങ്ങുമ്പോൾ നിസ്സഹായതയോടെ കുടുംബം
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്