'ഭീമന്റെ വഴി' പുതുവഴി; ലിപ്പ്ലോക്കും സെക്സ് ഡയലോഗുമായി കുഞ്ചാക്കോ ബോബന്റെ ഇമേജ് ബ്രേക്കിങ്ങ് ചിത്രം; പ്രതീക്ഷ കാത്ത് 'തമാശ'യുടെ സംവിധായകൻ; ചെമ്പൻ വിനോദിന് എഴുത്തുകാരൻ എന്ന നിലയിലും അംഗീകാരം; ഈ കൊച്ചു ചിത്രത്തിന് ധൈര്യമായി ടിക്കറ്റെടുക്കാം
എം റിജു
'ഏറ്റവും നല്ല കിക്ക് ഏതാണ്?'- റെയിൽവേ എൻജിനീയർ കന്നഡക്കാരി കിന്നരി ( മേഘ തോമസ്) ബിയറിടിച്ചു കൊണ്ടിരിക്കെ, ഭീമനോട് ( കുഞ്ചാക്കോ ബോബൻ) ചോദിക്കുന്നു. രണ്ടുപേർക്കും ഉള്ളിലൊരു ഒരിതുണ്ട്. ഭീമനു പക്ഷേ ഇമോഷൻസൊന്നുമില്ല. ഭീമന്റെ മറുപടിയും ആ ടൈപ്പായിരുന്നു. 'സെക്സ്.'-കിന്നരിയുടെ കണ്ണുകൾ പൂത്തു. അപ്പോൾ ഭീമൻ കൂട്ടിച്ചേർത്തു. സെക്സ് വിത്ത് ആൽക്കഹോൾ. കിന്നരി ഒന്നുകൂടി പൂത്തുലഞ്ഞു. അവൾ തിരുത്തി സെക്സ് വിത്ത് ലവ്
ഇത്തരം ഒരു ഡയലോഗും ലിപ്പ് ലോക്കുമൊക്കെ കടന്നുവരുന്നത് ഒരു കുഞ്ചാക്കോബോബൻ ചിത്രത്തിലാണ് എന്നോർക്കണം. 'തമാശ' എന്ന ആദ്യ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസ നേടിയ അഷ്റഫ് ഹംസയുടെ സംവിധാനത്തിൽ, അങ്കമാലി ഡയറീസിനുശേഷം ചെമ്പൻ വിനോദ് എഴുതിയ, ജല്ലിക്കെട്ടിലൂടെ അവാർഡുകൾ നേടിയ ഗിരീഷ് ഗംഗാധരൻ കാമറ ചെയ്ത 'ഭീമന്റെ വഴി' എന്ന സിനിമ ഒരു പുതിയ പാതവെട്ടുകയാണ്.
തുടക്കത്തിൽ, അയൽപക്കത്തെ കുട്ടിയുമായി ഭീമൻ സെക്സ് ചെയ്യുന്നതൊക്കെ പറയുമ്പോൾ നമ്മൾക്ക് നാട്ടുനടപ്പിലുള്ള സിനിമാശീലം വച്ച് അവർ തമ്മിൽ പ്രണയമായിരിക്കും. കല്യാണം കഴിച്ചേക്കും എന്ന് തോന്നും. പക്ഷെ അവർ അതിനെ ഒരു എന്റർടൈന്മെന്റ് ആയിട്ടാണ് കാണുന്നത് എന്ന് പിന്നെ മനസിലാവും. സ്ക്രിപ്റ്റ് എഴുതിയ ചെമ്പൻ വിനോദ് വിവാഹപൂർവ ലൈംഗികതയെ സമീപിച്ചിരിക്കുന്ന രീതി മതിപ്പുളവാക്കും. സെക്സും വിവാഹവുമാലി യാതൊരു ബന്ധവുമില്ലെന്ന് ഈ ആധുനിക കാലത്തും മലയാളി മനസ്സിലാക്കിയിട്ടുണ്ടെന്ന് തോനുന്നില്ല.
ഒരു കൊച്ചു പ്രമേയത്തെ എത്ര വൃത്തിയിലും കൈയടക്കത്തിലുമാണ് ഈ ചിത്രം പറഞ്ഞിരിക്കുന്നത് എന്ന് നോക്കുക. മരക്കാർ പോലുള്ള ബ്രഹ്മാണ്ഡ ഹൈപ്പുകൾ ഉള്ള ചിത്രങ്ങൾക്കിടയിലും, കുളിർ തെന്നൽപോലെയുള്ള ഇത്തരം ചിത്രങ്ങൾ വലിയ ആശ്വാസമാണ്.
വഴിപ്രശ്നത്തിലൂടെ സമൂഹത്തിന്റെ ഇടവഴിയിലേക്ക്
നാട്ടുമ്പുറത്തെ ചെറിയൊരു വഴി പ്രശ്നം രസകരമായി അവതരിപ്പിക്കുകയാണങ്കിലും വികസനത്തിന്റെയും പുരോഗതിയുടേയും ശത്രുക്കളെ തുറന്നു കാട്ടുകയാണ് സംവിധായകൻ. കഥയിലെ നായകൻ സഞ്ജീവിനെ ഭീമൻ എന്നു വിളിക്കുന്നത് എന്തിനാണെന്ന് അറിയില്ല. അയൽപക്കത്തെ പെൺകുട്ടി അത് ഭീമനോട് ചോദിക്കുന്നുമുണ്ട്. അങ്കമാലി ഡയറീസിൽ നിന്ന് തികച്ചും വിഭിന്നമായൊരു അന്തരീക്ഷത്തിലേക്കാണ് തിരക്കഥാകൃത്ത് ചെമ്പൻ വിനോദ് കൂട്ടിക്കൊണ്ടുപോവുന്നത്. തൃശൂർ ജില്ലയിൽ കല്ലേറ്റുംകര എന്ന ഗ്രാമത്തിലെ സ്നേഹനഗർ എന്ന കോളനിയിലാണ് കഥനടക്കുന്നത്. റെയിൽവേ പാതയോട് ചേർന്നുകിടക്കുന്ന, നിരവധി വീടുകളുള്ള ഇവിടേക്ക് കഷ്ടിച്ച് ഒരു ബൈക്ക് പോകാൻ മാത്രം വീതിയുള്ള പൊതുവഴിയാണുള്ളത്. ഭീമന്, ഒരുദിവസം പെട്ടെന്ന് തന്റെ അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വരുമ്പോഴാണ് പൊതുവഴിക്ക് വീതിയില്ലാത്തതിന്റെ ദുരിതം അയാൾക്ക് അനുഭവവേദ്യമാകുന്നത്. അങ്ങനെ നാട്ടുകാരെ സംഘടിപ്പിച്ച് സമിതി രൂപീകരിച്ച് പൊതുവഴി വീതികൂട്ടാൻ അയാൾ നടത്തുന്ന ശ്രമങ്ങളും നേരിടേണ്ടി വരുന്ന വെല്ലുവിളികളും പാരകളും തൊഴുത്തിൽക്കുത്തുകളും പ്രശ്നങ്ങളുമാണ് 'ഭീമന്റെ വഴി' എന്ന സിനിമ പറയുന്നത്.
പല സ്വഭാവമുള്ള, പല ഡിമാന്റുകൾ മുന്നോട്ടുവയ്ക്കുന്ന നാട്ടുകാരെ ഒന്നിപ്പിച്ച് ആ റോഡ് വെട്ടുക എന്നത് അത്ര എളുപ്പമല്ല. ഭീമനു മുന്നിലെ ഭഗീരഥപ്രയത്നമായി മാറുകയാണ് ആ റോഡ്. വഴി മുടക്കാൻ ശ്രമിക്കുന്ന മർക്കടന്മാർക്കെതിരായ ഭീമന്റെ പോരാട്ടമാണ് ഈ ചിത്രം.പുറമെകാണുന്ന വഴിപ്രശ്നത്തിലുപരി ഭീമന്റെ മനസ്സിൽ നടക്കുന്ന സംഘർഷങ്ങളും ചിത്രം പറയുന്നത്. ഇതിഹാസത്തിലെ ഭീമനെ പോലെ യഥാർഥ പ്രണയം തിരിച്ചറിയാൻ സജ്ഞീവ് എന്ന ഭീമനും സാധിക്കുന്നില്ല. ഹിഡിംബിയുടെ ഹൃദയം കാണാതെ പോകുന്ന സാക്ഷാൽ ഭീമനെ ഓർമ വരും അപ്പോൾ. ഹിഡിംബി നോക്കുമ്പോൾ ഭീമനേയും ഭീമൻ നോക്കുമ്പോൾ ദ്രൗപതിയേയും കാണുന്ന ഛായാമുഖിയും ഓർമ വരും.
കിന്നരിയെ പോലെ നഷ്ട പ്രണയവുമായി ബൈ പറഞ്ഞു പോകുവന്നവരല്ല ഭീമന്റെ വഴിയിലെ മറ്റു പെണ്ണുങ്ങൾ. വഴി മുടക്കിക്കിടക്കുന്ന മർക്കടന്മാർക്കു മുന്നിൽ, അന്തിച്ചു നിൽക്കുന്ന ഭീമന്റെ വഴി തുറന്നു കൊടുക്കുന്നത് പെണ്ണുങ്ങൾ തന്നെയാണ്. വഴി പ്രതീക്ഷയുടേയും പുരോഗതിയുടേയും അടയാളമാണ്. ഭാവിയെക്കുറിച്ച് ഒരു പ്രതീക്ഷയുമില്ലാത്തവരും പുരോഗതിയെ ഭയപ്പെടുന്നവരുമാണ് വഴി മുടക്കുന്നവർ. അത്തരം വഴിമുടക്കികളെക്കുറിച്ചാണ് ഭീമന്റെ വഴി പറയുന്നത്. പരമ്പരാഗത ലൈംഗിക പ്രണയ ചിഹ്നങ്ങളോട് പുറം തിരിഞ്ഞു നിൽക്കാൻ ഒരു പരിധിവരെ ശ്രമിക്കുന്ന ചിത്രമാണിത്.
്അയൽപക്കത്ത് ഒറ്റയ്ക്കൊരു കൊച്ചു വീട്ടിൽ കഴിയുന്ന സീതയുടെ നിശ്ശബ്ദ കാവൽക്കാരനായൊരു പുരുഷനുണ്ട്. ഈ കാവൽപ്പണിയല്ലാതെ, സിനിമയിൽ ആ കഥാപാത്രത്തിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല ( ചെമ്പൻ വിനോദ്) മഹർഷി എന്നാണ് ആ കഥാപാത്രം അറിയപ്പെടുന്നത്. സീതയെ കല്യാണം കഴിച്ച് ഒരു കുടുംബമുണ്ടാക്കാൻ മഹർഷിക്ക് ആഗ്രഹമുണ്ട്. ഒരു നാൾ മഹർഷിയോട് സീത ചോദിക്കുന്നു. ങ്ങളെ ശരിക്കുള്ള പേര് എന്താ? രാവണൻ എന്നായിരുന്നു മഹർഷിയുടെ മറുപടി. ഇത്തരം ലക്ഷ്യവേധിയായ കൊച്ചു കൊച്ചു സംഭാഷണങ്ങളാണ് ചിത്രത്തിന്റെ കാതൽ. വഴി പ്രശ്നത്തിൽ ഇടപെടാൻ ഒരു മാന്യനെ തെരഞ്ഞു നടക്കുന്നുണ്ട് ഭീമനും കൂട്ടരും. നാട്ടിൽ ഏറ്റവും നല്ല കുപ്പായമിടുന്ന ഒരാളെയാണ് അവർ മാന്യനായി കണ്ടെത്തുന്നത്. ഒടുവിൽ ഏറ്റവും കൂതറ പരിപാടി ചെയ്യുന്നതും ഈ മാന്യനാണ്. അവിടെയൊക്കെ ചിത്രം ചിരിയും ചിന്തയും ഒരുപോലെ ഉണർത്തുന്നു.
കൊച്ചുതാരങ്ങൾപോലും മികച്ച പ്രകടനം
കാമ്പസിന്റെ ചോക്ക്ളേറ്റ് ഇമേജിൽനിന്നും, ജെന്റിൽമാൻ ഇമേജിലേക്ക് മാറ്റി, ടൈപ്പ് കഥാപാത്രങ്ങൾ ചെയ്ത് കരിയറിന്റെ നല്ലഭാഗവും ചെലവിടേണ്ടിവന്ന നടനാണ് കുഞ്ചാക്കോബോബൻ. മമ്മൂട്ടിക്ക്ശേഷം മലയാളത്തിന്റെ മോറൽ അംബാസിഡർ എന്ന പദവിയിലേക്ക് നീങ്ങുന്ന ഈ നടന്റെ ഇമേജ് ബ്രേക്കിങ്ങ് പ്രകടനമാണ് ഈ സിനിമയിലെ ഭീമൻ. മേക്കപ്പും കിടിലം. അടുത്തകാലത്തൊന്നും ഇത്രയും സുന്ദരനായി കുഞ്ചാക്കോബോബനെ ഒരു ചിത്രത്തിലും കണ്ടിട്ടില്ല.
പക്ഷേ ഭീമന്റെ വഴിയിലെ യഥാർഥതാരം ഇവർ ആരുമല്ല. എക്സിക്യൂട്ടീവ് വേഷങ്ങളിൽനിന്നു നാട്ടുമ്പുറത്തെ ഇടവഴിയിലേക്ക് ഇറങ്ങി വന്ന ജിനു ജോസഫാണ് ഈ ചിത്രത്തിലെ മാൻ ഓഫ് ദ മാച്ച്. കുനുഷ്ടുകളുടെ ഉസ്താദായ കൊസ്തേപ്പ് എന്ന നാട്ടുമ്പുറത്തുകാരനായി, കളർ ലുങ്കിയൊക്കെ ഉടുത്ത് ജിനു അങ്ങോട്ട് നിറഞ്ഞാടുകയാണ്. വാർഡ് കൗൺസിലറായി എത്തുന്ന ദിവ്യ എം. നായരും ജൂഡോ പരിശീലകയായ ചിന്നു ചാന്ദ്നിയുമാണ് മറ്റ് ശ്രദ്ധേയമായ രണ്ട് വേഷങ്ങൾ ചെയ്യുന്നത്. ഒപ്പം മേഘ തോമസാണ് കിന്നരിയും. എതാനും സീനുകളിൽ വരുന്ന സുരാജും നന്നായിട്ടുണ്ട്. കുടിയൻ ഓട്ടോ ഡ്രൈവർ ബിനു പപ്പുവിന്റെ വഴി മാറി നടത്തം തന്നെയാണ്. തന്റെ പിതാവ് കുതിരവട്ടം പപ്പുവുമായുള്ള താരതമ്യം ഭയന്നാണ് താൻ ഹാസ്യ വേഷങ്ങൾ ചെയ്യാത്തതെന്ന് ബിനു പപ്പു ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പക്ഷേ ബിനുവിന് അഭിമാനിക്കാം. പിതാവിന്റെ പേര് അദ്ദേഹം ഒരിക്കലും മോശമാക്കിയിട്ടില്ല.
ഗിരീഷ് ഗംഗാധരന്റെ കാമറ, പതിവുപോലെ ഗ്രാമീണ പശ്ചാത്തത്തിൽ കഥ പറയുന്ന ഈ ചിത്രത്തിന് വർണ ഭംഗി പകരുന്നുണ്ട്. നിസാം ഖാദിരിയാണ് എഡിറ്റിങ്. ജാൻ എ മൻ എന്ന ചിത്രത്തിലേതുപോലെ തിരക്കഥയാണ് ഈ ചിത്രത്തിലും ഹീറോ. പലതരം ആളുകൾ ഒന്നിച്ചു താമസിക്കുന്ന ഒരു നാട്ടിൻപ്പുറത്തെ ജീവിതത്തെ രസകരമായി തന്നെ വരച്ചിട്ടുണ്ട് ചെമ്പൻ വിനോദ്. ഓരോ കഥാപാത്രങ്ങളെയും കൃത്യമായി രജിസ്റ്റർ ചെയ്താണ് കഥ മുന്നോട്ട് പോവുന്നത്. എന്നാൽ ചെമ്പന്റെ ആദ്യ സ്ക്രിപ്റ്റ് അങ്കമാലി ഡയറീസ് പോലെ സംഭവബഹുലമൊന്നും അല്ല ഭീമന്റെ വഴിയെന്നും പറയേണ്ടതാണ്.
ഒരു കൊച്ചുകഥയെ അധികം വലിച്ചുനീട്ടാതെ അവതരിപ്പിച്ചിരിക്കുന്നു എന്നത് തന്നെയാണ് പ്രധാന പ്ലസ് പോയിന്റ്. കൂടാതെ ആദ്യം മുതൽ അവസാനം വരെ രസച്ചരട് മുറിയാതെ ലൈവായി നിർത്തുന്നുമുണ്ട്.ത്രില്ലടിപ്പിക്കേണ്ടിടത്ത് ത്രില്ലടിപ്പിച്ചും ചിരിപ്പിക്കേണ്ടിടത്ത് കൃത്യമായി ചിരിപ്പിക്കുന്നുമുണ്ട് ഭീമന്റെ വഴി. കൃത്രിമത്വങ്ങളില്ലാത്ത കാഴ്ചകളാണ് ഭീമന്റെ വഴിയിലുള്ളത്. ആ ലാളിത്യം തന്നെയാണ് ചിത്രത്തിന്റെ സൗന്ദര്യവും.
വാൽക്കഷ്ണം: ചെമ്പോസ്കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നല്ല സിനിമയെടുക്കാൻ ചലച്ചിത്ര പ്രവർത്തകർ തന്നെ ഒന്നിക്കുന്നുവെന്നതും നല്ലകാര്യം.
- TODAY
- LAST WEEK
- LAST MONTH
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- കേരളത്തിലെ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിയായി ജയരാജൻ മാറും; ദല്ലാളുമൊത്ത് ജാവ്ദേക്കറിനെ ഇപി കണ്ടത് രാഷ്ട്രീയ മണ്ടത്തരമെന്ന് വിലയിരുത്തി സിപിഎം; മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഇപിയെ ഒറ്റപ്പെടുത്തുമെന്ന സൂചന; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമ്പോൾ
- ആലത്തൂരിലെ പാർട്ടി അനുഭാവികളുടെ വോട്ടുകൾ ബിജെപി. തൃശൂർ മണ്ഡലത്തിലേക്ക് ഇറക്കുമതി ചെയ്തെന്ന് ആരോപണം; തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം പതിനായിരം വോട്ട് കൂടിയതിന് കാരണം കണ്ടെത്തി സിപിഐ! പൂങ്കുന്നത്തുണ്ടായത് വൻ സംഘർഷം; തൃശൂരിലെ പോരാട്ട ചൂടിന് തെളിവായി വിവാദം
- കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
- ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ
- പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം; ജാവ്ദേക്കറിനെ ഞാനും കണ്ടിട്ടുണ്ട്; എന്നാൽ സംശയ വ്യക്തിത്വം അതിന് സാക്ഷിയായത് ജയരാജന് പറ്റിയ വീഴ്ച; കൂട്ടുകെട്ടിൽ ഇപി കൂടുതൽ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി; ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ; ഇടതു കൺവീനർ പദവി നഷ്ടമാകും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- അത്യാഡംബര കാറിൽ കറങ്ങി മോഷണം; ആ പണം ഉപയോഗിച്ച് ചെയ്യുക സാമൂഹിക സേവനം; റോഡുകൾ നിർമ്മിച്ചും പാവപ്പെട്ട പെൺകുട്ടികളുടെ മാംഗല്യം നടത്തിയും കൈയടി നേടിയ ബീഹാറിലെ 'റോബിൻഹുഡ്'; ഭാര്യ ജനപ്രതിനിധി; ഇത് റോബിൻഹുഡ് സംവിധായകന്റെ വീട്ടിൽ നിന്നും ഒരു കോടിയുടെ മുതൽ കവർന്ന കള്ളന്റെ കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്