'ഭീമന്റെ വഴി' പുതുവഴി; ലിപ്പ്ലോക്കും സെക്സ് ഡയലോഗുമായി കുഞ്ചാക്കോ ബോബന്റെ ഇമേജ് ബ്രേക്കിങ്ങ് ചിത്രം; പ്രതീക്ഷ കാത്ത് 'തമാശ'യുടെ സംവിധായകൻ; ചെമ്പൻ വിനോദിന് എഴുത്തുകാരൻ എന്ന നിലയിലും അംഗീകാരം; ഈ കൊച്ചു ചിത്രത്തിന് ധൈര്യമായി ടിക്കറ്റെടുക്കാം
എം റിജു
'ഏറ്റവും നല്ല കിക്ക് ഏതാണ്?'- റെയിൽവേ എൻജിനീയർ കന്നഡക്കാരി കിന്നരി ( മേഘ തോമസ്) ബിയറിടിച്ചു കൊണ്ടിരിക്കെ, ഭീമനോട് ( കുഞ്ചാക്കോ ബോബൻ) ചോദിക്കുന്നു. രണ്ടുപേർക്കും ഉള്ളിലൊരു ഒരിതുണ്ട്. ഭീമനു പക്ഷേ ഇമോഷൻസൊന്നുമില്ല. ഭീമന്റെ മറുപടിയും ആ ടൈപ്പായിരുന്നു. 'സെക്സ്.'-കിന്നരിയുടെ കണ്ണുകൾ പൂത്തു. അപ്പോൾ ഭീമൻ കൂട്ടിച്ചേർത്തു. സെക്സ് വിത്ത് ആൽക്കഹോൾ. കിന്നരി ഒന്നുകൂടി പൂത്തുലഞ്ഞു. അവൾ തിരുത്തി സെക്സ് വിത്ത് ലവ്
ഇത്തരം ഒരു ഡയലോഗും ലിപ്പ് ലോക്കുമൊക്കെ കടന്നുവരുന്നത് ഒരു കുഞ്ചാക്കോബോബൻ ചിത്രത്തിലാണ് എന്നോർക്കണം. 'തമാശ' എന്ന ആദ്യ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസ നേടിയ അഷ്റഫ് ഹംസയുടെ സംവിധാനത്തിൽ, അങ്കമാലി ഡയറീസിനുശേഷം ചെമ്പൻ വിനോദ് എഴുതിയ, ജല്ലിക്കെട്ടിലൂടെ അവാർഡുകൾ നേടിയ ഗിരീഷ് ഗംഗാധരൻ കാമറ ചെയ്ത 'ഭീമന്റെ വഴി' എന്ന സിനിമ ഒരു പുതിയ പാതവെട്ടുകയാണ്.
തുടക്കത്തിൽ, അയൽപക്കത്തെ കുട്ടിയുമായി ഭീമൻ സെക്സ് ചെയ്യുന്നതൊക്കെ പറയുമ്പോൾ നമ്മൾക്ക് നാട്ടുനടപ്പിലുള്ള സിനിമാശീലം വച്ച് അവർ തമ്മിൽ പ്രണയമായിരിക്കും. കല്യാണം കഴിച്ചേക്കും എന്ന് തോന്നും. പക്ഷെ അവർ അതിനെ ഒരു എന്റർടൈന്മെന്റ് ആയിട്ടാണ് കാണുന്നത് എന്ന് പിന്നെ മനസിലാവും. സ്ക്രിപ്റ്റ് എഴുതിയ ചെമ്പൻ വിനോദ് വിവാഹപൂർവ ലൈംഗികതയെ സമീപിച്ചിരിക്കുന്ന രീതി മതിപ്പുളവാക്കും. സെക്സും വിവാഹവുമാലി യാതൊരു ബന്ധവുമില്ലെന്ന് ഈ ആധുനിക കാലത്തും മലയാളി മനസ്സിലാക്കിയിട്ടുണ്ടെന്ന് തോനുന്നില്ല.
ഒരു കൊച്ചു പ്രമേയത്തെ എത്ര വൃത്തിയിലും കൈയടക്കത്തിലുമാണ് ഈ ചിത്രം പറഞ്ഞിരിക്കുന്നത് എന്ന് നോക്കുക. മരക്കാർ പോലുള്ള ബ്രഹ്മാണ്ഡ ഹൈപ്പുകൾ ഉള്ള ചിത്രങ്ങൾക്കിടയിലും, കുളിർ തെന്നൽപോലെയുള്ള ഇത്തരം ചിത്രങ്ങൾ വലിയ ആശ്വാസമാണ്.
വഴിപ്രശ്നത്തിലൂടെ സമൂഹത്തിന്റെ ഇടവഴിയിലേക്ക്
നാട്ടുമ്പുറത്തെ ചെറിയൊരു വഴി പ്രശ്നം രസകരമായി അവതരിപ്പിക്കുകയാണങ്കിലും വികസനത്തിന്റെയും പുരോഗതിയുടേയും ശത്രുക്കളെ തുറന്നു കാട്ടുകയാണ് സംവിധായകൻ. കഥയിലെ നായകൻ സഞ്ജീവിനെ ഭീമൻ എന്നു വിളിക്കുന്നത് എന്തിനാണെന്ന് അറിയില്ല. അയൽപക്കത്തെ പെൺകുട്ടി അത് ഭീമനോട് ചോദിക്കുന്നുമുണ്ട്. അങ്കമാലി ഡയറീസിൽ നിന്ന് തികച്ചും വിഭിന്നമായൊരു അന്തരീക്ഷത്തിലേക്കാണ് തിരക്കഥാകൃത്ത് ചെമ്പൻ വിനോദ് കൂട്ടിക്കൊണ്ടുപോവുന്നത്. തൃശൂർ ജില്ലയിൽ കല്ലേറ്റുംകര എന്ന ഗ്രാമത്തിലെ സ്നേഹനഗർ എന്ന കോളനിയിലാണ് കഥനടക്കുന്നത്. റെയിൽവേ പാതയോട് ചേർന്നുകിടക്കുന്ന, നിരവധി വീടുകളുള്ള ഇവിടേക്ക് കഷ്ടിച്ച് ഒരു ബൈക്ക് പോകാൻ മാത്രം വീതിയുള്ള പൊതുവഴിയാണുള്ളത്. ഭീമന്, ഒരുദിവസം പെട്ടെന്ന് തന്റെ അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വരുമ്പോഴാണ് പൊതുവഴിക്ക് വീതിയില്ലാത്തതിന്റെ ദുരിതം അയാൾക്ക് അനുഭവവേദ്യമാകുന്നത്. അങ്ങനെ നാട്ടുകാരെ സംഘടിപ്പിച്ച് സമിതി രൂപീകരിച്ച് പൊതുവഴി വീതികൂട്ടാൻ അയാൾ നടത്തുന്ന ശ്രമങ്ങളും നേരിടേണ്ടി വരുന്ന വെല്ലുവിളികളും പാരകളും തൊഴുത്തിൽക്കുത്തുകളും പ്രശ്നങ്ങളുമാണ് 'ഭീമന്റെ വഴി' എന്ന സിനിമ പറയുന്നത്.
പല സ്വഭാവമുള്ള, പല ഡിമാന്റുകൾ മുന്നോട്ടുവയ്ക്കുന്ന നാട്ടുകാരെ ഒന്നിപ്പിച്ച് ആ റോഡ് വെട്ടുക എന്നത് അത്ര എളുപ്പമല്ല. ഭീമനു മുന്നിലെ ഭഗീരഥപ്രയത്നമായി മാറുകയാണ് ആ റോഡ്. വഴി മുടക്കാൻ ശ്രമിക്കുന്ന മർക്കടന്മാർക്കെതിരായ ഭീമന്റെ പോരാട്ടമാണ് ഈ ചിത്രം.പുറമെകാണുന്ന വഴിപ്രശ്നത്തിലുപരി ഭീമന്റെ മനസ്സിൽ നടക്കുന്ന സംഘർഷങ്ങളും ചിത്രം പറയുന്നത്. ഇതിഹാസത്തിലെ ഭീമനെ പോലെ യഥാർഥ പ്രണയം തിരിച്ചറിയാൻ സജ്ഞീവ് എന്ന ഭീമനും സാധിക്കുന്നില്ല. ഹിഡിംബിയുടെ ഹൃദയം കാണാതെ പോകുന്ന സാക്ഷാൽ ഭീമനെ ഓർമ വരും അപ്പോൾ. ഹിഡിംബി നോക്കുമ്പോൾ ഭീമനേയും ഭീമൻ നോക്കുമ്പോൾ ദ്രൗപതിയേയും കാണുന്ന ഛായാമുഖിയും ഓർമ വരും.
കിന്നരിയെ പോലെ നഷ്ട പ്രണയവുമായി ബൈ പറഞ്ഞു പോകുവന്നവരല്ല ഭീമന്റെ വഴിയിലെ മറ്റു പെണ്ണുങ്ങൾ. വഴി മുടക്കിക്കിടക്കുന്ന മർക്കടന്മാർക്കു മുന്നിൽ, അന്തിച്ചു നിൽക്കുന്ന ഭീമന്റെ വഴി തുറന്നു കൊടുക്കുന്നത് പെണ്ണുങ്ങൾ തന്നെയാണ്. വഴി പ്രതീക്ഷയുടേയും പുരോഗതിയുടേയും അടയാളമാണ്. ഭാവിയെക്കുറിച്ച് ഒരു പ്രതീക്ഷയുമില്ലാത്തവരും പുരോഗതിയെ ഭയപ്പെടുന്നവരുമാണ് വഴി മുടക്കുന്നവർ. അത്തരം വഴിമുടക്കികളെക്കുറിച്ചാണ് ഭീമന്റെ വഴി പറയുന്നത്. പരമ്പരാഗത ലൈംഗിക പ്രണയ ചിഹ്നങ്ങളോട് പുറം തിരിഞ്ഞു നിൽക്കാൻ ഒരു പരിധിവരെ ശ്രമിക്കുന്ന ചിത്രമാണിത്.
്അയൽപക്കത്ത് ഒറ്റയ്ക്കൊരു കൊച്ചു വീട്ടിൽ കഴിയുന്ന സീതയുടെ നിശ്ശബ്ദ കാവൽക്കാരനായൊരു പുരുഷനുണ്ട്. ഈ കാവൽപ്പണിയല്ലാതെ, സിനിമയിൽ ആ കഥാപാത്രത്തിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല ( ചെമ്പൻ വിനോദ്) മഹർഷി എന്നാണ് ആ കഥാപാത്രം അറിയപ്പെടുന്നത്. സീതയെ കല്യാണം കഴിച്ച് ഒരു കുടുംബമുണ്ടാക്കാൻ മഹർഷിക്ക് ആഗ്രഹമുണ്ട്. ഒരു നാൾ മഹർഷിയോട് സീത ചോദിക്കുന്നു. ങ്ങളെ ശരിക്കുള്ള പേര് എന്താ? രാവണൻ എന്നായിരുന്നു മഹർഷിയുടെ മറുപടി. ഇത്തരം ലക്ഷ്യവേധിയായ കൊച്ചു കൊച്ചു സംഭാഷണങ്ങളാണ് ചിത്രത്തിന്റെ കാതൽ. വഴി പ്രശ്നത്തിൽ ഇടപെടാൻ ഒരു മാന്യനെ തെരഞ്ഞു നടക്കുന്നുണ്ട് ഭീമനും കൂട്ടരും. നാട്ടിൽ ഏറ്റവും നല്ല കുപ്പായമിടുന്ന ഒരാളെയാണ് അവർ മാന്യനായി കണ്ടെത്തുന്നത്. ഒടുവിൽ ഏറ്റവും കൂതറ പരിപാടി ചെയ്യുന്നതും ഈ മാന്യനാണ്. അവിടെയൊക്കെ ചിത്രം ചിരിയും ചിന്തയും ഒരുപോലെ ഉണർത്തുന്നു.
കൊച്ചുതാരങ്ങൾപോലും മികച്ച പ്രകടനം
കാമ്പസിന്റെ ചോക്ക്ളേറ്റ് ഇമേജിൽനിന്നും, ജെന്റിൽമാൻ ഇമേജിലേക്ക് മാറ്റി, ടൈപ്പ് കഥാപാത്രങ്ങൾ ചെയ്ത് കരിയറിന്റെ നല്ലഭാഗവും ചെലവിടേണ്ടിവന്ന നടനാണ് കുഞ്ചാക്കോബോബൻ. മമ്മൂട്ടിക്ക്ശേഷം മലയാളത്തിന്റെ മോറൽ അംബാസിഡർ എന്ന പദവിയിലേക്ക് നീങ്ങുന്ന ഈ നടന്റെ ഇമേജ് ബ്രേക്കിങ്ങ് പ്രകടനമാണ് ഈ സിനിമയിലെ ഭീമൻ. മേക്കപ്പും കിടിലം. അടുത്തകാലത്തൊന്നും ഇത്രയും സുന്ദരനായി കുഞ്ചാക്കോബോബനെ ഒരു ചിത്രത്തിലും കണ്ടിട്ടില്ല.
പക്ഷേ ഭീമന്റെ വഴിയിലെ യഥാർഥതാരം ഇവർ ആരുമല്ല. എക്സിക്യൂട്ടീവ് വേഷങ്ങളിൽനിന്നു നാട്ടുമ്പുറത്തെ ഇടവഴിയിലേക്ക് ഇറങ്ങി വന്ന ജിനു ജോസഫാണ് ഈ ചിത്രത്തിലെ മാൻ ഓഫ് ദ മാച്ച്. കുനുഷ്ടുകളുടെ ഉസ്താദായ കൊസ്തേപ്പ് എന്ന നാട്ടുമ്പുറത്തുകാരനായി, കളർ ലുങ്കിയൊക്കെ ഉടുത്ത് ജിനു അങ്ങോട്ട് നിറഞ്ഞാടുകയാണ്. വാർഡ് കൗൺസിലറായി എത്തുന്ന ദിവ്യ എം. നായരും ജൂഡോ പരിശീലകയായ ചിന്നു ചാന്ദ്നിയുമാണ് മറ്റ് ശ്രദ്ധേയമായ രണ്ട് വേഷങ്ങൾ ചെയ്യുന്നത്. ഒപ്പം മേഘ തോമസാണ് കിന്നരിയും. എതാനും സീനുകളിൽ വരുന്ന സുരാജും നന്നായിട്ടുണ്ട്. കുടിയൻ ഓട്ടോ ഡ്രൈവർ ബിനു പപ്പുവിന്റെ വഴി മാറി നടത്തം തന്നെയാണ്. തന്റെ പിതാവ് കുതിരവട്ടം പപ്പുവുമായുള്ള താരതമ്യം ഭയന്നാണ് താൻ ഹാസ്യ വേഷങ്ങൾ ചെയ്യാത്തതെന്ന് ബിനു പപ്പു ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പക്ഷേ ബിനുവിന് അഭിമാനിക്കാം. പിതാവിന്റെ പേര് അദ്ദേഹം ഒരിക്കലും മോശമാക്കിയിട്ടില്ല.
ഗിരീഷ് ഗംഗാധരന്റെ കാമറ, പതിവുപോലെ ഗ്രാമീണ പശ്ചാത്തത്തിൽ കഥ പറയുന്ന ഈ ചിത്രത്തിന് വർണ ഭംഗി പകരുന്നുണ്ട്. നിസാം ഖാദിരിയാണ് എഡിറ്റിങ്. ജാൻ എ മൻ എന്ന ചിത്രത്തിലേതുപോലെ തിരക്കഥയാണ് ഈ ചിത്രത്തിലും ഹീറോ. പലതരം ആളുകൾ ഒന്നിച്ചു താമസിക്കുന്ന ഒരു നാട്ടിൻപ്പുറത്തെ ജീവിതത്തെ രസകരമായി തന്നെ വരച്ചിട്ടുണ്ട് ചെമ്പൻ വിനോദ്. ഓരോ കഥാപാത്രങ്ങളെയും കൃത്യമായി രജിസ്റ്റർ ചെയ്താണ് കഥ മുന്നോട്ട് പോവുന്നത്. എന്നാൽ ചെമ്പന്റെ ആദ്യ സ്ക്രിപ്റ്റ് അങ്കമാലി ഡയറീസ് പോലെ സംഭവബഹുലമൊന്നും അല്ല ഭീമന്റെ വഴിയെന്നും പറയേണ്ടതാണ്.
ഒരു കൊച്ചുകഥയെ അധികം വലിച്ചുനീട്ടാതെ അവതരിപ്പിച്ചിരിക്കുന്നു എന്നത് തന്നെയാണ് പ്രധാന പ്ലസ് പോയിന്റ്. കൂടാതെ ആദ്യം മുതൽ അവസാനം വരെ രസച്ചരട് മുറിയാതെ ലൈവായി നിർത്തുന്നുമുണ്ട്.ത്രില്ലടിപ്പിക്കേണ്ടിടത്ത് ത്രില്ലടിപ്പിച്ചും ചിരിപ്പിക്കേണ്ടിടത്ത് കൃത്യമായി ചിരിപ്പിക്കുന്നുമുണ്ട് ഭീമന്റെ വഴി. കൃത്രിമത്വങ്ങളില്ലാത്ത കാഴ്ചകളാണ് ഭീമന്റെ വഴിയിലുള്ളത്. ആ ലാളിത്യം തന്നെയാണ് ചിത്രത്തിന്റെ സൗന്ദര്യവും.
വാൽക്കഷ്ണം: ചെമ്പോസ്കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നല്ല സിനിമയെടുക്കാൻ ചലച്ചിത്ര പ്രവർത്തകർ തന്നെ ഒന്നിക്കുന്നുവെന്നതും നല്ലകാര്യം.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്