കഴിഞ്ഞ സെപ്റ്റംബറിൽ ശിക്ഷ പൂർത്തിയാക്കി വെളിയിൽ ഇറങ്ങിയ സന്തോഷ് മാധവന്റെ പേരു വലിച്ചിഴക്കുന്ന ദുരുദ്ദേശത്തോടെ; ജയിലിൽ മാന്യമായി കഴിഞ്ഞു അർഹിക്കുന്ന ആനുകൂല്യം കൈപ്പറ്റിയ പഴയ വ്യാജ സ്വാമി ഇപ്പോൾ ആരോടും പരിഭവമില്ലാതെ ബാഗ്ലൂരിൽ കഴിയുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ജയിലിൽ കഴിയുന്ന പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നടപടികൾ തുടങ്ങിയത് യുഡിഎഫ് ഭരണകാലത്ത്. ടിപി വധക്കേസിലെ അഞ്ചു പ്രതികൾക്കും സന്തോഷ് മാധവനും ഉൾെപ്പടെയുള്ളവരുടെ ലിസ്റ്റായിരുന്നു ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയുമായിരുന്ന യുഡിഎഫ് ഭരണകാലത്ത് തയ്യാറായിരുന്നത്. ഇതോടെ വിവാദ സ്വാമി വീണ്ടും വാർത്തകളിലെത്തി. യുഡിഎഫ് ഏത് സാഹചര്യത്തിലാണ് സന്തോഷ് മാധവന് ശിക്ഷാ ഇളവ് നൽകാൻ ശ്രമിച്ചതെന്നായിരുന്നു അന്വേഷണം. അപ്പോഴാണ് സന്തോഷ് മാധവൻ ഇപ്പോൾ കേരളത്തിലെ ജയിലിൽ ഇല്ലെന്ന് വ്യക്തമായത്. അദ്ദേഹം ഇന്ന് ജയിൽ മോചിതനാണ്.
ബംഗ്ലുരുവിലാണ് താമസം. ചില്ലറ ബിസിനസ്സുമായി കഴിയുന്നു. ഇപ്പോഴത്തെ വിവാദങ്ങളിലൊന്നും പ്രതികരിക്കാനും തയ്യാറല്ല. യുഡിഎഫ് ഭരണകാലത്ത് ശിക്ഷാ ഇളവ് നൽകാൻ നീക്കമുണ്ടായിരുന്നു. അന്ന് ശിക്ഷ പൂർത്തിയാകാൻ മാസങ്ങളേ ബാക്കിയുണ്ടായിരുന്നുള്ളൂ. ചില രാഷ്ട്രീയ താൽപ്പര്യങ്ങളും ഇതിന് പിന്നിലുണ്ടായിരുന്നു. സന്തോഷ് മാധവനെ കൂടെ കൂട്ടി വി എസ് അച്യൂതാനന്ദനെ പ്രതിസന്ഥാനത്ത് നിർത്തുകയായിരുന്നു യുഡിഎഫിലെ ചില നേതാക്കളുടെ ശ്രമം. അതിന് സന്തോഷ് മാധവന് താൽപ്പര്യമില്ലായിരുന്നു. അതുകൊണ്ട് തന്നെ ശിക്ഷാ കാലവധി കഴിയും വരെ ജയിലിൽ കിടക്കാമെന്ന നിലപാടും അദ്ദേഹം എടുത്തു-സന്തോഷ് മാധവനെ അടുത്തറിയാവുന്ന ആൾ മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെയാണ്.
തടവിൽ കഴിയുമ്പോൾ പൂജപ്പുര സെൻട്രൽ ജയിലിൽ സന്തോഷ് മാധവന് എന്നും ലഭിച്ചത് നല്ല പേരായിരുന്നു. ഏറിയ നാളും അദ്ദേഹം ജയിൽ ആശുപത്രിയിലെ ഫാർമസിസ്റ്റ് ആയി ജോലി നോക്കി. തടവുകാർ ഡോക്ടറെ കാണാൻ വരുമ്പോൾ അവരുടെ വിവരങ്ങൾ അവിടത്തെ കംപ്യൂട്ടറിൽ രേഖപ്പെടുത്തുക, ഉള്ള മരുന്ന് എടുത്തു കൊടുക്കുക എന്നിങ്ങനെ ചില്ലറ പണി. ഉച്ച കഴിഞ്ഞാൽ ഫ്രീ. ആ സമയത്തും സന്തോഷ് മാധവൻ ആശുപത്രി കംപ്യൂട്ടറിൽ ജോലി തുടരുമെന്നും ജീവനക്കാർ പറയുന്നു. ജയിലിനുള്ളിൽ പ്രശ്നമൊന്നും ഉണ്ടാക്കിയുമില്ല. അങ്ങനെ നല്ല പേരുമായി പുറത്തിറങ്ങിയ സന്തോഷ് മാധവൻ പഴയ ജ്യോൽസ്യമുപേക്ഷിച്ച് ബംഗളുരുവിലേക്ക് മാറുകയായിരുന്നു. വിവാദങ്ങളിൽ നിന്ന് അകന്നു നിൽക്കാനായിരുന്നു ഇത്. അതുകൊണ്ട് തന്നെ യുഡിഎഫ് സർക്കാരിന്റെ കാലത്തും ശിക്ഷാ ഇളവിന് സന്തോഷ് മാധവൻ അർഹനായിരുന്നു. അതുകൊണ്ട് തന്നെ യുഡിഎഫ് കാലത്ത് സന്തോഷ് മാധവന് ശിക്ഷാ ഇളവ് നൽകാൻ ശ്രമിച്ചത് വിവാദമാക്കുന്നതിൽ അർത്ഥമില്ലെന്നും വിലയിരുത്തലുണ്ട്.
സന്തോഷ് മാധവനെ രണ്ട് കേസുകളിലായി പതിനാറ് വർഷത്തേയ്ക്കായിരുന്നു എറണാകുളം അഡീഷ്ണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 2009ൽ ശിക്ഷിച്ചിരുന്നത്. എന്നാൽ ഇതിനെ ചോദ്യം ചെയ്ത് സന്തോഷ് മാധവൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിൽ ഒരു കേസിൽ സന്തോഷ് മാധവനെ കോടതി വെറുടെ വിട്ടു. ഇതോടെ ശിക്ഷ എട്ട് വർഷമായി കുറഞ്ഞു. അങ്ങനെയാണ് സെപ്റ്റംബറിൽ സന്തോഷ് മാധവന് ശിക്ഷ പൂർത്തിയാക്കാൻ കഴിഞ്ഞത്. പതിനാറ് കൊല്ലത്തെ ശിക്ഷയാണ് മലയാളിയുടെ മനസ്സിൽ ഉണ്ടായിരുന്നത്. അതുകൊണ്ട് കൂടിയാണ് സന്തോഷ് മാധവന് 2016ൽ മോചനം സാധ്യമായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതിൽ ഒരു കേസിൽ പീഡനത്തിനിരയായ പെൺകുട്ടി മൊഴിയിൽ ഉറച്ചു നിൽക്കുകയായിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് അഡീഷ്ണൽ സിജിഎം കോടതി ശിക്ഷ വിധിച്ചത്. ഈ മൊഴി അടിസ്ഥാനമാക്കിയാണ് ശിക്ഷ ഹൈക്കോടതിയും ശരി വെച്ചത്.
എന്നാൽ രണ്ടാമത്തെ കേസിൽ സന്തോഷ് മാധവൻ തന്നെ പകർത്തിയ പീഡന രംഗങ്ങൾ അടങ്ങിയ സിഡികളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചിരുന്നത്. എന്നാൽ ഈ സിഡിയുടെ ആധികാരികത തെളിയിക്കാൻ കഴിയാത്തതിനാൽ ശിക്ഷ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. അങ്ങനെയാണ് ശിക്ഷാ കാലവധി എട്ട് കൊല്ലമായി ചുരുങ്ങിയത്. 2009 മെയ് 20-ന് എറണാകുളം അഡീഷണൽ സെഷൻസ് കോടതി സന്തോഷ് മാധവനെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഠിപ്പിച്ചു എന്ന കേസിൽ 16 വർഷത്തെ തടവിനു ശിക്ഷിച്ചത്. വിചാരണക്കാലത്ത് തടവും എല്ലാം കൂട്ടിയാണ് 2016 സെപ്റ്റംബറിൽ ജയിൽ മോചനത്തിനുള്ള സാഹചര്യം സന്തോഷ് മാധവന് ഒരുങ്ങിയത്. ഇതിന് കുറച്ച് കാലം മുമ്പ് ഭൂമി തട്ടിപ്പിൽ വിവാദവും സന്തോഷ് മാധവനെതിരെ ഉയർന്നു. റവന്യൂമന്ത്രി അടൂർ പ്രകാശിനെതിരെ ആരോപണമായി മാറിയ ഈ കേസ് വിജിലൻസ് പരിഗണനയിലുമാണ്.
സ്വയം സന്യാസപരിവേഷം ചാർത്തുകയും ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും നിരവധി വഞ്ചനാക്കുറ്റങ്ങളിൽ അറസ്റ്റിലാകുകയും ചെയ്ത സന്തോഷ് മാധവന്റെ അറസ്റ്റ് ആൾ ദൈവങ്ങൾക്കെതിരായ പ്രതിഷേധമായി മാറി. സെറാഫിൻ എഡ്വിൻധ എന്ന പ്രവാസി വനിതയെ വഞ്ചിച്ചു എന്ന പേരിൽ ഇന്റപോൾ ജാഗ്രത നിർദ്ദേശിക്കുകയും ദുബായ് പൊലീസ് കേസ് രേഖപ്പെടുത്തുകയും ചെയ്തു. 40 ലക്ഷം രൂപ തട്ടിച്ചെന്ന് കാണിച്ച് ദുബായിലുള്ള ബിസിനസുകാരി സെറഫിൻ എഡ്വിൻ സന്തോഷ് മാധവന് എതിരെ 2008 മെയ് 11, കേരള പൊലീസിന് പരാതി നൽകി. പരാതി പൊലീസിന് ഇമെയിലിലൂടെയാണ് കിട്ടിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയതിനു പിന്നെയുമാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ പീഡിപ്പിച്ചു എന്നതിനും അമൃതചൈതന്യയുടെ പേരിൽ കേസുവന്നു. ഇതിൽ ഒരു കേസിൽ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.
കട്ടപ്പനയിലെ ദരിദ്രകുടുംബത്തിലായിരുന്നു സന്തോഷിന്റെ ജനനം. കട്ടപ്പന ഇരുപതേക്കറിൽ പാറായിച്ചിറയിൽ മാധവന്റെയും തങ്കമ്മയുടെയും മകനായ സന്തോഷ് കട്ടപ്പന ഗവൺമെന്റ് ഹൈസ്ക്കൂളിൽ നിന്നും പത്താം ക്ലാസ് പാസ്സായ വീട്ടിൽ നിന്നു ഇറങ്ങിപ്പുറപ്പെട്ടു. എറണാകുളത്തെ മരട് തുരുത്തി ക്ഷേത്രത്തിൽ ശാന്തിക്കാരനായി. ഇത് ജീവിതത്തിൽ വഴിത്തിരിവായി. പിന്നീട് സ്വയം സന്ന്യാസിയായി മാറുകയായിരുന്നു. കൊച്ചി ശാന്തിതീരം ഹോസ്റ്റലിലെ അന്തേവാസികളായ മൂന്നു പെൺകുട്ടികളെ പീഡിപ്പിച്ചെന്ന ആരോപണമാണ് സന്തോഷ് മാധവന് കൂടുതൽ വിനയായത്. ഇതിൽ പീഡനത്തിനിരയായ രണ്ടു പെൺകുട്ടികളും രക്ഷകർത്താക്കളും പ്രതിഭാഗത്തേക്കു കൂറുമാറിയ കേസിന്റെ വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്.
ഈ കേസിൽ പീഡനദൃശ്യങ്ങൾ പരിശോധിച്ചു സന്തോഷ് മാധവൻ കുറ്റക്കാരനാണെന്നു കണ്ടെത്തി എട്ടുവർഷം കഠിനതടവും പതിനായിരം രൂപ പിഴയും വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നു. പീഡനത്തിനിരയായവരും രക്ഷകർത്താക്കളും കൂറുമാറിയ കേസിൽ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ ശിക്ഷിച്ച വിചാരണ കോടതിയുടെ നടപടി നിയമപരമല്ലെന്ന് കോടതി വിലയിരുത്തി. കേസിലെ ഇരകളും പ്രധാന സാക്ഷികളും വീഡിയോ ദൃശ്യങ്ങൾ വീക്ഷിച്ചിട്ടില്ലെന്നും ദൃശ്യങ്ങളുടെ ആധികാരികതയിൽ സംശയങ്ങൾ നിലനിൽക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി. ദൃശ്യങ്ങൾ സ്വയം കണ്ടതിലൂടെ വിചാരണക്കോടതി ജഡ്ജി കേസിലെ സാക്ഷിക്ക് തുല്യമായ നിലയിൽ എത്തിയെന്നും കാസറ്റ് ദൃശ്യങ്ങൾ മാത്രം അടിസ്ഥാനമാക്കി പ്രതിയെ ശിക്ഷിച്ചതു നിയമപരമല്ലെന്നും കോടതി വിലയിരുത്തി.
2006 ജനുവരിയിലായിരുന്നു കേസുകൾക്ക് ആസ്പദമായ സംഭവം. ശാന്തിതീരം ഹോസ്റ്റലിലെ അന്തേവാസികളായിരുന്ന പെൺകുട്ടികളെ കടവന്ത്രയിലെ ഫ്ളാറ്റിലെത്തിച്ച് സന്തോഷ് മാധവൻ പീഡിപ്പിച്ചെന്നായിരുന്നു കേസ്. ഈ കേസാണ് സെറഫിൻ എഡ്വിന്റെ പരാതിയോടെ ഊരാക്കുടുക്കായി മാറിയത്.
- TODAY
- LAST WEEK
- LAST MONTH
- വിവാഹ സൽകാരത്തിന്റെ രാത്രി ഒരു മണിക്ക് തുടങ്ങിയ മർദ്ദനം; സംശയത്തിന്റെ പേരിൽ കേബിൾ കൊണ്ട് കഴുത്തിൽ മുറക്കി നവവധുവിനെ കൊല്ലാനും രാഹുൽ ശ്രമിച്ചു; താലിമാല ഊരിക്കൊടുത്ത ശേഷം ഭർത്താവിനെതിരെ പരാതി കൊടുത്തതും ഭാര്യ; പന്തീരാക്കാവിൽ ജാമ്യമില്ലാ വകുപ്പുകൾ; ഏഴാം ദിനത്തിലെ വേർപിരിയലിൽ കേസും
- വിരുന്നെത്തിയ വീട്ടുകാർ കണ്ടത് നവ വധുവിന്റെ ശരീരത്തിലെ മർദനമേറ്റ പാടുകൾ; പൊലീസിൽ പരാതി നൽകി വധുവിന്റെ കുടുംബം: ഏഴാം നാൾ പൊലീസ് സ്റ്റേഷനിൽവെച്ച് താലിമാല മടക്കി നൽകി വേർപിരിഞ്ഞ് യുവദമ്പതികൾ
- ആറു കൊല്ലം മുമ്പ് കേരളാ കോൺഗ്രസ് ജയിച്ചത് യുഡിഎഫ് ബാനറിൽ; ജോസ് കെ മാണിയും കൂട്ടരും മുന്നണി മാറിയപ്പോൾ ഇനി ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ എംപിമാരും ഇടതുപക്ഷത്തിന്റേതായി; സീറ്റ് കൂടിയേ തീരുവെന്ന് കേരളാ കോൺഗ്രസ് എമ്മും സിപിഐയും; സിപിഎമ്മും വിട്ടുവീഴ്ചയ്ക്കില്ല; ഇടതിൽ കലാപക്കാലം
- പെരിയ ഇരട്ടക്കൊല കേസിലെ പ്രതിയുടെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തതിനെച്ചൊല്ലിയുള്ള കോൺഗ്രസിലെ വിവാദം കാസർകോട് പൊട്ടിത്തെറിയാകുന്നു; പോസ്റ്റ് പിൻലവിച്ച ബാലകൃഷ്ണ പെരിയ നൽകുന്നത് വഴങ്ങാമെന്ന സന്ദേശമോ? ഇതെല്ലാം ശരത്ലാലിന്റെയും കൃപേഷിന്റെയും ആത്മാക്കൾ ഇത് പൊറുക്കുമോ? പെരിയയിൽ സമവായ നീക്കം സജീവം
- 27 ലക്ഷത്തോളം ഞാൻ മുടക്കി, ഒരു രൂപ പോലും ശമ്പളമായി കിട്ടാത്ത സിനിമയും; ഒരാൾ ലോകം മുഴുവൻ തന്നെ തകർക്കാൻ ശ്രമിക്കുന്നു എന്ന് കരുതുന്നത് അയാളുടെ കുഴപ്പമാണ്; എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരം; 'വഴക്ക്' സംവിധായകനെതിരെ ടൊവിനോ തോമസ്
- വിരുന്നിനെത്തിയ വീട്ടിലെ സ്ത്രീയെ പീഡിപ്പിച്ച ശേഷം സ്വദേശത്തേക്ക് മടങ്ങി; പശ്ചിമബംഗാൾ സ്വദേശിയെ അയാളുടെ ഗ്രാമത്തിൽ ചെന്ന് പിടികൂടി പൊലീസ്
- എന്റെ സഹോദരന്റെ വിട് ബോംബിട്ടു, എന്റെ മോനെ സിപിഎം വെട്ടിക്കെല്ലാൻ ശ്രമിച്ചു; ഊരു വിലക്കി; എന്നിട്ടും കോൺഗ്രസിന് തൊണ്ട പൊട്ടി പ്രസംഗിച്ചു; ഇപ്പോൾ ഒരു വരത്തൻ പറയുന്നു, പുറത്തുപോകാൻ; ഉണ്ണിത്താനു വേണ്ടി പുറത്തുപോകുന്നു; രാജി ഭീഷണിയുമായി ബാലകൃഷ്ണൻ പെരിയ
- കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബവും ഗോത്രവർഗ നേതാക്കളും എടുക്കുന്ന തീരുമാനം നിർണ്ണായകം; യെമനിലെ ജനങ്ങളോടും കുടുംബത്തോടും മാപ്പു പറയുന്ന അമ്മയുടെ വീഡിയോയും ഇറക്കും; കൊല്ലപ്പെട്ടയാളിന്റെ കുടുംബത്തേയും അമ്മ കാണും; നിമിഷ പ്രിയയുടെ മോചനം തൊട്ടരികിലോ?
- പി.മോഹനന്റെ മകൻ നികിതാസ് ജൂലിയസ് ആണല്ലോ കോഴിക്കോട് സിപിഎമ്മിന്റെ സൈബർ ലോകത്തെ നിയന്ത്രിക്കുന്നത്; അവനാണല്ലോ ഗവർണർ ശ്രീധരൻ പിള്ളയെ കാറോടിച്ച് കയറ്റി കൊല്ലാൻ നോക്കിയത്! വീടിന് ബോംബ് എറിഞ്ഞതിന് പിന്നിൽ മോഹനനെന്ന് ഹരിഹരൻ; വടകര പ്രസംഗം കൊണ്ടത് ആർക്ക്?
- ടിക്കറ്റില്ലെങ്കിലും റിസർവ്വേഷൻ കമ്പാട്മെന്റിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ; ടിടിഇ എത്തി കള്ളം കണ്ടെത്തിയാൽ പിന്നെ അവർ ക്രിമിനലുകളാകും; തിരൂരിൽ ടിടിഇയുടെ മുക്കിന്റെ പാലം ഇടിച്ചു തകർത്തത് തിരുവനന്തപുരത്തുകാരൻ; തീവണ്ടിക്കുള്ളിൽ ആക്രമിക്കപ്പെട്ടത് ടിടിഇ വിക്രം കുമാർ മീണ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍