Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202417Friday

പിണറായി കുടുംബത്തിന് 'ഷെൽ കമ്പനി'! എക്‌സാലോജിക് ബാങ്ക് ഇടപാടുകളിൽ നിറയുന്നതും 'സേവനം വാങ്ങാതെ' കൂടുതൽ പണം കൈപ്പറ്റിയോ എന്ന സംശയം; അക്കൗണ്ടിലേക്ക് പണം ഇട്ട എല്ലാ സ്ഥാപനങ്ങളിലും അന്വേഷണം; വീണയ്ക്ക് ഒന്നിനും മറുപടിയില്ല; ഉയരുന്നത് ഗുരുതര ആരോപണങ്ങൾ

പിണറായി കുടുംബത്തിന് 'ഷെൽ കമ്പനി'! എക്‌സാലോജിക് ബാങ്ക് ഇടപാടുകളിൽ നിറയുന്നതും 'സേവനം വാങ്ങാതെ' കൂടുതൽ പണം കൈപ്പറ്റിയോ എന്ന സംശയം; അക്കൗണ്ടിലേക്ക് പണം ഇട്ട എല്ലാ സ്ഥാപനങ്ങളിലും അന്വേഷണം; വീണയ്ക്ക് ഒന്നിനും മറുപടിയില്ല; ഉയരുന്നത് ഗുരുതര ആരോപണങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: വീണാ വിജയന്റെ കമ്പനി എക്സാലോജിക് വെറും കടലാസ് കമ്പനിയോയെന്ന് പരിശോധിക്കണമെന്ന് എറണാകുളത്തെ രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ ആവശ്യം വിവാദങ്ങൾക്ക് പുതിയ തലം നൽകും. തങ്ങളുടെ ചോദ്യങ്ങൾക്ക് സിഎംആർഎൽ നൽകിയ മറുപടി അവ്യക്തമാണ്. വീണയുടെ കമ്പനിയും കരിമണൽ കമ്പനിയുമായുള്ള ഇടപാടുകൾ വിശദമായി പരിശോധിക്കണമെന്നും റിപ്പോർട്ടിലുണ്ട്. കരിമണൽ കമ്പനിയിൽ 13 ശതമാനം ഓഹരിയുള്ള സർക്കാർ സ്ഥാപനമായ കെഎസ്ഐഡിസിയുടെ കണക്കുകൾ പരിശോധിക്കണമെന്നും റിപ്പോർട്ടിലുണ്ട്.

എക്സാലോജിക്കുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കമ്പനി ഉടമയും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ വീണയ്ക്കു മൗനമാണ് ഇപ്പോഴും. കൊച്ചിയിലെ ശശിധരൻ കർത്തയുടെ സിഎംആർഎല്ലിൽ നിന്ന് വ്യക്തിപരമായി കൈപ്പറ്റിയ 55 ലക്ഷം രൂപയെപ്പറ്റിയുള്ള ചോദ്യങ്ങൾക്കുപോലും കർണാടക രജിസ്ട്രാർ ഓഫ് കമ്പനിക്കു വിശദീകരണം നല്കാതെ വീണ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതെല്ലാം ചർച്ചകളിലുണ്ട്. ഇതിനിടെയാണ് എക്‌സാലോജിക് കടലാസ് കമ്പനിയാണോ എന്ന ചർച്ചയും വരുന്നത്. കേരളത്തിലെ പല സ്ഥാപനങ്ങളിൽ നിന്നും എക്‌സാലോജിക്കിന് പണം കിട്ടിയിട്ടുണ്ട്. ഈ അക്കൗണ്ട് വിവരങ്ങൾ അടക്കം കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നുണ്ട്. സേവനത്തിനാണോ ഇവരെല്ലാം പണം നൽകിയതെന്നതും പരിശോധിക്കും.

എക്‌സാലോജിക്ക് - സിഎംആർഎൽ വിവാദ ഇടപാടിൽ എറണാകുളം ആർഒസി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വരുമ്പോൾ എല്ലാ അർത്ഥത്തിലും സിപിഎം പ്രതിരോധത്തിലാകും. എക്‌സാലോജിക് മുഖ്യമന്ത്രിയുടെ മകളുടെ ഷെൽ കമ്പനിയാണോ എന്ന ആരോപണം പല കേന്ദ്രങ്ങളും നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. എക്‌സാലോജികും സിഎംആർഎല്ലും തമ്മിലുള്ള ഇടപാടുകൾ വിശദമായി പരിശോധിക്കണം. കെഎസ്‌ഐഡിസിയുടെ കണക്ക് പുസ്തകങ്ങൾ പരിശോധിക്കണമെന്നും എറണാകുളം ആർഒസി റിപ്പോർട്ടിൽ പറയുന്നു. പ്രാഥമിക അന്വേഷണ വിവരങ്ങളും പുറത്തു വന്നു. ഇതെല്ലാം ചർച്ചകൾക്ക് പുതിയ തലം നൽകുന്നതാണ്.

സംസ്ഥാന സർക്കാരിന്റെ കരുതലും സഹായം വേണ്ട നിരവധി സ്ഥാപനങ്ങൾ വീണയുടെ കമ്പനി അക്കൗണ്ടിലേക്ക് പണം സ്ഥിരമായി ഇട്ടിട്ടുണ്ട്. ഇതെല്ലാം സോഫ്റ്റ് വെയർ സേവനത്തിനാണെന്നാണ് വയ്‌പ്പ്. സ്‌കൂളുകളുമായി ബന്ധപ്പെട്ട സോഫ്റ്റ് വെയറാണ് ഇത്. കമ്പനിയുമായി ബന്ധപ്പെട്ട സംശയങ്ങളിൽ കേന്ദ്ര ഏജൻസികൾ ഈ ഇടപാടുകൾ എല്ലാം പരിശോധിക്കാൻ സാധ്യതയുണ്ട്. അക്കൗണ്ടിൽ ഇടപാട് നടത്തിയവരിൽ മലബാറിലെ പല പ്രമുഖ സ്ഥാപനങ്ങളും ഉണ്ടെന്നതാണ് വസ്തുത.

സിഎംആർഎല്ലുമായുള്ള കരാറിൽ എക്‌സാലോജിക് വാങ്ങിയ 1.72 കോടിക്കു പുറമേ അതേ കമ്പനിക്കു കൺസൾട്ടൻസി സർവീസ് നല്കി 55 ലക്ഷം രൂപ വീണ വ്യക്തിപരമായും കൈപ്പറ്റി. ഇതെന്തിന് കൈപ്പറ്റിയെന്നോ ഇതിന്റെ അടിസ്ഥാനമെന്തെന്നോ വീണ വെളിപ്പെടുത്തിയിട്ടില്ല. ഒഴിഞ്ഞുമാറൽ തന്ത്രം നടപ്പില്ലെന്നും ചോദ്യത്തിനാധാരമായ റിപ്പോർട്ട് ആദായ നികുതി സെറ്റിൽമെന്റ് ബോർഡ് ഉത്തരവാണെന്നും എക്സാലോജിക് മരവിപ്പിക്കാൻ തെറ്റായ വിവരങ്ങൾ കൊടുക്കുകയും രേഖകളിൽ കൃത്രിമം കാണിക്കുകയും ചെയ്തെന്നും ആർഒസി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

വീണ യോഗ്യതയുള്ള സോഫ്‌റ്റ്‌വെയർ പ്രൊഫഷണലാണെന്നും അവർക്കു സ്വന്തം നിലയിൽ സോഫ്റ്റ് വെയർ കൺസൾട്ടൻസി സേവനത്തിന് അർഹതയുണ്ടെന്നുമാണ് എക്‌സാലോജിക് ആർഒസിക്കു കൊടുത്ത മറുപടി. എന്നാൽ വ്യക്തിപരമായ നിലയിൽ വീണ ഐടി, മാർക്കറ്റിങ് സേവനങ്ങൾ നല്കാനുള്ള കരാറൊന്നും സിഎംആർഎല്ലുമായില്ല. ലഭിച്ച എല്ലാ വരുമാനവും ആദായ നികുതി പരിധിയിലുള്ളതും വെളിപ്പെടുത്തിയിട്ടുള്ളതുമാണ്, കമ്പനി വിശദീകരിക്കുന്നു. ഇതെല്ലാം പരിശോധിച്ചാണ് നിർണ്ണായക തീരുമാനങ്ങളിലേക്ക് കേന്ദ്ര ഏജൻസി എത്തുന്നത്. എക്‌സാലോജിക് കള്ളപ്പണം വെളുപ്പിക്കൽ തടയൽ, അഴിമതി നിരോധന നിയമങ്ങൾ ലംഘിച്ചതായും ആർഒസി റിപ്പോർട്ടിലുണ്ട്.

വേണമെങ്കിൽ വീണയ്ക്കു വ്യക്തിപരമായ കരാറില്ലെന്നും അതു കമ്പനികൾ തമ്മിലാണെന്നും അംഗീകരിക്കാം, എന്നാൽ അപ്പോഴും എക്‌സാലോജിക് ഏതു സേവനം, ഏതളവു വരെ നല്കി, വീണ എന്തു സേവനമേകി എന്നൊക്കെ വേർതിരിച്ചറിയാൻ പ്രയാസമാണ്. കമ്പനി സമർപ്പിച്ച രേഖകൾ തീർത്തും അപര്യാപ്തമാണ്, ആർഒസി വിലിയിരുത്തുന്നു. പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിക്ക് സിഎംആർഎല്ലിൽ ഓഹരി പങ്കാളിത്തമുണ്ടെന്നത് ചൂണ്ടിക്കാട്ടി സിഎംആർഎൽ എക്‌സാലോജിക്കിന്റെ തത്പര കക്ഷിയാണെന്ന വാദം കമ്പനി രജിസ്ട്രാർ ഉന്നയിക്കുന്നുണ്ട്.

വീണയുടെ മറുപടി തൃപ്തികരമല്ലെന്നാണ് നിലവിലെ അന്വേഷണ റിപ്പോർട്ട്. ചോദ്യങ്ങൾക്ക് വ്യക്തതയില്ലെന്ന് പറഞ്ഞ വീണ ചോദ്യങ്ങൾക്ക് ആധാരമായ രേഖകളുടെ വിവരം തന്നാൽ തുടർമറുപടി നൽകാം എന്നാണ് പറയുന്നത്. സിഎംആർഎല്ലിൽ നിന്നും 55 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് വന്നതിനെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ബെംഗളൂരു ആർഒസിയുടെ കണ്ടെത്തൽ. എക്‌സാലോജിക്കിന് സോഫ്റ്റ്‌വെയർ സർവീസിനെന്ന പേരിൽ പ്രതിമാനം മൂന്ന് ലക്ഷം രൂപ കിട്ടിയതിന് പുറമേ, വീണയുടെ അക്കൗണ്ടിലേക്ക് പണം എത്തിയതിലാണ് ആർഒസി സംശയം ഉന്നയിച്ചത്.

ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു ബെംഗളൂരു ആർഒസിയുടെ ചോദ്യം. എന്നാൽ, ആർഒസിയുടെ ചോദ്യങ്ങൾക്ക് വ്യക്തതയില്ലെന്നായിരുന്നു വീണയുടെ മറുപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP