ഫിറ്റ്നസില്ലാതെ കെഎസ്ആർടിസി; പോരായ്മ പരിഹരിക്കാനോ കുറ്റവാളികളെ ശിക്ഷിക്കാനോ ആരുമില്ല; ബസിന്റെ കാര്യക്ഷമത ഉറപ്പാക്കേണ്ടവർ വീഴ്ച വരുത്തുമ്പോൾ പൊലിയുന്നത് മനുഷ്യജീവനുകൾ
ഇടുക്കി: തേഞ്ഞുതീർന്നു കാലാവധി കഴിഞ്ഞിട്ടും മാറാത്ത ടയറുകളും ചവിട്ടിയാൽ നിൽക്കാത്ത ബ്രേക്കുമായി മത്സരയോട്ടം നടത്തിയ കെ.എസ്.ആർ.ടി.സി ബസ് അപകടമുണ്ടാക്കിയാൽ ആരാണ് ഉത്തരവാദി. ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിങ്ങിനൊപ്പം ബസിന്റെ പോരായ്മകൾ പരിഹരിക്കേണ്ട ഉദ്യോഗസ്ഥരുടെ വീഴ്ചയും പ്രധാനമാണ്. ഇവരെല്ലാം നിയമത്തിന് മുന്നിലെത്തിയാലേ റോഡുകളിൽ സുരക്ഷിത യാത്രയെന്ന സങ്കൽപ്പം യാഥാർത്ഥ്യമാകൂ.
ഇടുക്കി കരിമ്പനു സമീപം അട്ടിക്കളത്താണ് സർക്കാർ ബസിന്റെ മരണപ്പാച്ചിലും ഡ്രൈവറുടെ അശ്രദ്ധയും ഒരു കുടുംബത്തെ നിത്യദുഃഖത്തിലാക്കിയത്. ചേലച്ചുവടിനു സമീപം കട്ടിങ്ങിൽ താമസിക്കുന്ന ചേമാംകുളം ബേബി(65)യാണ് റോഡിൽ മരിച്ചുവീണത്. പെട്ടി ഓട്ടോയുടെ ഡ്രൈവർ പേയ്ക്കൽ സന്തോഷി(45)നെ അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കുറ്റവാളികളെ നിയമത്തിന് മുന്നിൽ ആരും ശ്രമിക്കുന്നില്ല. പൊലീസും കുറ്റവാളികളെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഇടുക്കി - നേര്യമംഗലം സംസ്ഥാന പാതയിൽ അട്ടിക്കളം ബസ് സ്റ്റോപ്പിൽ വച്ചാണ് അപകടമുണ്ടായത്. കോതമംഗലത്തുനിന്നും കുമളിയിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ഇതേ റൂട്ടിൽ ഓടുന്ന അൽഫോൻസ എന്ന സ്വകാര്യ ബസുമായി മത്സരിച്ചോടിയതാണ് അപകടത്തിന് വഴിവച്ചത്. അട്ടിക്കളം ജംഗ്ഷനിൽ സ്വകാര്യ ബസ് നിർത്തി ആളിറക്കുമ്പോൾ പിന്നാലെയെത്തിയ കെ.എസ്.ആർ.ടി.സി ബസ് അമിതവേഗത്തിൽ മറികടക്കാൻ ശ്രമിച്ചു.
എതിരെയെത്തിയ പെട്ടി ഓട്ടോ കണ്ട് ബ്രേക്ക് ചവുട്ടിയെങ്കിലും ഓട്ടോയിലിടിച്ചു. മുമ്പിൽ കുരുങ്ങിയ ഓട്ടോയുമായി അൻപതുമീറ്ററോളം നിരങ്ങിപ്പോയ ബസ് തിട്ടയിൽ ഇടിച്ചാണ് നിന്നത്. ഓടിയെത്തിയ നാട്ടുകാരും സ്വകാര്യ ബസിലെ യാത്രക്കാരും ചേർന്ന് ബസിനടിയിൽ അകപ്പെട്ട ഓട്ടോയിലുള്ളവരെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. തുടർന്നു ബസ് പിന്നോട്ടെടുത്തശേഷം ഇരുവരെയും പുറത്തെടുത്തെങ്കിലും ബേബി മരണത്തിനു കീഴടങ്ങിക്കഴിഞ്ഞിരുന്നു. സന്തോഷിനുവേണ്ടി കട്ടപ്പനയിൽനിന്നു പശുവിനെ വാങ്ങി വരികയായിരുന്നു ഇരുവരും. പരുക്കേറ്റ് ഓട്ടോയ്ക്കുള്ളിൽ കുരുങ്ങിക്കിടന്ന പശുവിന്റെ കയർ നാട്ടുകാർ ഊരിമാറ്റിയപ്പോഴേയ്ക്കും അത് സമീപത്തെ കാട്ടിലേയ്ക്ക് ഓടിപ്പോയി.
കെ.എസ്.ആർ.ടി.സി കട്ടപ്പന ഡിപ്പോയിലെ കെ. എൽ 15 -7146 നമ്പരിലുള്ള ബസാണ് ഫിറ്റ്നെസ് ഇല്ലാതെ ഓടിച്ച് മരണദുതനായത്. പഴകിയ ബസ് ഒറ്റനോട്ടത്തിൽത്തന്നെ കട്ടപ്പുറത്തിരിക്കുന്ന ബസിനു സമാനമാണ്. പിന്നിലെ നാലുചക്രങ്ങളും തേഞ്ഞുതീർന്നു കട്ടയില്ലാത്ത അവസ്ഥയിലുമാണ്. ബസ് ഡ്രൈവറുടെ അനാസ്ഥയും സംഭവത്തിൽ വ്യക്തമാണ്. നിർത്തിയിട്ട് ആളെ ഇറക്കിയ സ്വകാര്യ ബസിനെ മറികടക്കുമ്പാൾ സ്പീഡ് കുറയ്ക്കുകയോ, എതിരെ വാഹനം വരാനുള്ള സാധ്യത കണക്കിലെടുക്കുകയോ ചെയ്തില്ലെന്നു ദൃക്സാക്ഷികൾ പറയുന്നു.
ബ്രേക്ക് ഇല്ലാത്തതല്ല, വാഹനത്തിന്റെ ഫിറ്റ്നെസ് കുറവാണ് ബസ് നിർത്താൻ കഴിയാതിരുന്നതിനു കാരണമെന്നു മുൻചക്രങ്ങൾ നിലത്തുരഞ്ഞുണ്ടായ അടയാളത്തിൽനിന്ന് വ്യക്തം. മുൻചക്രങ്ങൾ രണ്ടും 50 മീറ്ററോളം നിലത്തുരസിയതിന്റെ അടയാളം റോഡിലുണ്ട്. പിൻചക്രങ്ങളിൽ ബ്രേക്ക് ഉണ്ടായിരുന്നില്ലെന്നോ, കാര്യക്ഷമമമല്ലായിരുന്നെന്നോ ഉറപ്പാണ്. ബ്രേക്കിലെ ഈ കുറവ് കട്ടപ്പന ഡിപ്പോയിൽനിന്നും പുറപ്പെട്ടു തിരിച്ചുവരുന്നവഴി അപകടമുണ്ടാകും വരെ ഡ്രൈവർ അറിഞ്ഞില്ലെന്നു പറഞ്ഞൊഴിയാനാവില്ല. അപകടത്തിൽ കെ.എസ്.ആർ.ടി.സി അധികൃതരുടെയും ഡ്രൈവറുടെയും പിഴവ് ശ്രദ്ധേയമാണ്.
ടയറിന്റെ കാര്യക്ഷമത ഉറപ്പാക്കി സർവീസിന് അനുമതി നൽകുന്ന ടയർ ഇൻസ്പെക്ടർ, വാഹനത്തിന്റെ പൂർണ ചുമതലയുള്ള ചാർജ്മാൻ എന്നിവരുടെ വീഴ്ചകളാണ് ഈ ബസ് സർവീസിന് അയച്ചതിലൂടെ ദൃശ്യമാകുന്നത്. ഫിറ്റ്നെസ് പരിശോധന ഇല്ലാതെയും വീഴ്ച വരുത്തിയും നടത്തുന്ന മരണക്കളിക്കു പിന്നിലെ കുറ്റക്കാരുടെ മേൽ വീഴ്ച വരുത്തുന്നവരെ തുടരെ സംരക്ഷിക്കുന്ന നിലപാടാണ് കെ.എസ്.ആർ.ടി.സി അധികൃതർ സ്വീകരിക്കുന്നത്.
അധികൃതരുടെയും ഡ്രൈവറുടെയും അശ്രദ്ധയിൽ ഒരു കുടുംബത്തിനു നാഥനെ നഷ്ടമായിട്ടും അധികാരികൾക്ക് കുലുക്കമുണ്ടായില്ല. മരണപ്പാച്ചിലിൽ ഓട്ടോയെ ബസിനടിയിലാക്കിയശേഷം ബസിൽനിന്നിറങ്ങി ഓടി മിനിലോറിയിൽ കയറി രക്ഷപെടാനാണ് കട്ടപ്പന സ്വദേശിയായ ബസ് ഡ്രൈവർ ശ്രമിച്ചത്. എന്നാൽ നാട്ടുകാർ പിടികൂടി തടഞ്ഞുവച്ചു. എന്നാൽ സംഭവമറിഞ്ഞെത്തിയ ഇടുക്കി കഞ്ഞിക്കുഴി പൊലിസാകട്ടെ, ഡ്രൈവറെയും കണ്ടക്ടറെയും സ്റ്റേഷനിൽപോലും കൊണ്ടുപോകാതെ വിട്ടയച്ചു. ഡ്രൈവറെ കിട്ടിയില്ലെന്നും മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തുവെന്നുമാണ് പൊലിസ് പറയുന്നത്.
അശ്രദ്ധമായി വാഹനം സർവീസിന് അയയ്ക്കുന്ന സംഭവം കട്ടപ്പന ഡിപ്പോയിൽ ഇത് പുത്തരിയല്ല. പിന്നിൽ ഓരോ ചക്രങ്ങൾ മാത്രമിട്ട് കട്ടപ്പനയിൽനിന്ന് തൊടുപുഴയിലേയ്ക്ക് നാൽപതോളം യാത്രക്കാരുമായി ബസ് ഓടിച്ചത് ഏതാനും മാസം മുമ്പുണ്ടായ സംഭവമാണ്. കൊടുംവളവുകൾ നിറഞ്ഞ വഴിയിലൂടെ പൂസായ വ്യക്തിയെപ്പോലെ ഓടിയ വാഹനത്തിന്റെ പോക്കിൽ സംശയം തോന്നിയ യാത്രക്കാർ ഇടപെട്ട് 15 കിലോമീറ്റർ പിന്നാലെ പോയി കാൽവരിമൗണ്ടിൽ ബസ് നിർത്തിച്ചപ്പോഴാണ് പിൻഭാഗത്ത് ഓരോ ചക്രങ്ങൾ മാത്രമേയുള്ളൂവെന്ന് മനസിലാക്കിയത്.
തുടർന്ന് യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് കട്ടപ്പനയിൽനിന്ന് മറ്റൊരു ബസ് എത്തിച്ച് ഒരു മണിക്കൂറിനുശേഷമാണ് യാത്ര പുനരാരംഭിച്ചത്. തുടർച്ചയായി കുഴപ്പങ്ങൾ ഉണ്ടാക്കുന്നതിനു പിന്നിൽ കുറ്റക്കാരെ സംരക്ഷിക്കുന്ന രാഷ്ട്രീയ ട്രേഡ് യൂണിയൻ കളികളാണ്്. ഒരു യാത്രക്കാരൻപോലുമില്ലാതെ കട്ടപ്പനയിലേയ്ക്ക് തൊടുപുഴയിൽനിന്നു സർവീസ് നടത്തിയ സംഭവവും കെ.എസ്.ആർ.ടി.സിയുടെ പേരുദോഷങ്ങളുടെ പട്ടികയിലുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ഇ പി, ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് തൃശൂരിൽ ബിജെപിക്ക് വോട്ടുമറിക്കാനോ? 5000 ത്തിലേറെ ക്രോസ് വോട്ട് ചെയ്യാൻ നീക്കം നടത്തിയെന്ന പുതിയ ആരോപണം കണ്ണൂരിൽ നിന്ന്; സുരേഷ് ഗോപിക്കായി സിപിഎം വോട്ടുമറിച്ചുവെന്ന കെ മുരളീധരന്റെ പ്രസ്താവനയും എരിതീയിൽ എണ്ണയായി; ഇപിയുടെ കേന്ദ്ര കമ്മിറ്റിയംഗത്വവും എൽഡിഎഫ് കൺവീനർ സ്ഥാനവും തെറിച്ചേക്കും
- ഇ പി മിണ്ടിയാൽ പിണറായി അകത്താവും; പാപികളുമായി ബന്ധം വന്നത് പാർട്ടിക്കുവേണ്ടി; പോളിങ് ദിന വിവാദം ഒതുക്കാൻ വേണ്ടി; പി ജയരാജൻ മുതൽ ശൈലജ ടീച്ചർ വരെ ഒതുക്കപ്പെട്ടു; കയറി വരുന്നത് ശശിയും റിയാസും; നേതാക്കളെ ഒന്നൊന്നായി അരിഞ്ഞ് സിപിഎമ്മിൽ സമ്പുർണ്ണ പിണറായിസം!
- ടീച്ചർ അമ്മ വിളി പോലും പാർട്ടി സർക്കിളിന് അപ്പുറം വലിയ രീതിയിൽ ഏശിയിട്ടില്ല; മട്ടന്നൂരിലെ വലിയ വിജയത്തിന് ശേഷം ടീച്ചറുടെ പൊളിറ്റിക്കൽ ഗ്രാഫിൽ നല്ല വേരിയേഷൻ ഉണ്ടായിരുന്നു; പൊരിഞ്ഞ പോരാട്ടം നടന്ന വടകരയിൽ ഷാഫി പറമ്പിലിന് ഒരുലക്ഷത്തിലേറെ ഭൂരിപക്ഷം; പ്രവചനവുമായി റാഷിദ് സി പി
- തൃശൂരിൽ ബിജെപി രണ്ടാം സ്ഥാനത്ത് വന്നാൽ മുഖ്യമന്ത്രി ഉത്തരവാദി; പത്മജയ്ക്കും തുല്യ ഉത്തരവാദിത്വം; പോളിങ് ശതമാനം കുറഞ്ഞതിന് ഒന്നാംപ്രതി തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കെ മുരളീധരൻ
- നാലാം വിക്കറ്റിൽ അർദ്ധ സെഞ്ചുറികളുമായി സഞ്ജു-ജുറേൽ റെക്കോഡ് കൂട്ടുകെട്ടിന്റെ ബലത്തിൽ രാജസ്ഥാന് മിന്നും ജയം; ലക്നൗവിനെ കീഴടക്കിയത് 7 വിക്കറ്റിന്; നായകന്മാർ മികവ് കാട്ടിയ മത്സരത്തിൽ അന്തിമ ജയം സഞ്ജുവിന്; ഇത് രാജസ്ഥാന്റെ തുടർച്ചയായ നാലാം ജയം
- ഇത് ഇന്ത്യയുടെ വിജയം: അജ്മൽ കസബിനെ തൂക്കിലേറ്റിയപ്പോൾ പറഞ്ഞ വാക്കുകൾ ഇന്നും ഓർമകളിൽ; പ്രമാദമായ കേസുകൾ കൈകാര്യം ചെയ്ത മിടുക്കനായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ; മുംബൈ നോർത്ത് സെൻട്രലിൽ പൂനം മഹാജനെ ഒഴിവാക്കി കടന്നുവരുന്ന ഉജ്ജ്വൽ നിഗം ആരാണ്?
- നെടുമങ്ങാട് സുഹൃത്തുക്കളായ യുവാക്കൾ തൂങ്ങി മരിച്ച നിലയിൽ
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- കാഫിറിന് വോട്ട് ചെയ്യരുതെന്ന് മുസ്ലിം കേന്ദ്രങ്ങളിൽ യുഡിഎഫ് പ്രചരിപ്പിച്ചെന്ന് ശൈലജ ടീച്ചർ; സ്ക്രീൻ ഷോട്ട് വ്യാജമെന്ന് ഷാഫി പറമ്പിൽ; ലീഗ് വോട്ട് മറിച്ചെന്നും ആരോപണം; പാതിരാ വരെ നീണ്ട വോട്ടെടുപ്പിൽ പോളിങ് ശതമാനം കുറഞ്ഞതെങ്ങനെ? വടകരയിൽ വിവാദങ്ങൾ അടങ്ങുന്നില്ല
- രാജ്മോഹൻ ഉണ്ണിത്താൻ തുറന്ന് പറയാൻ തുടങ്ങിയാൽ പത്മജ പുറത്തിറങ്ങി നടക്കില്ല; 1973 മുതലുള്ള ചരിത്രം താൻ വിളിച്ചു പറയും; ആ ചരിത്രമൊക്കെ നന്നായിട്ട് അറിയുന്ന ആളാണ് ഞാൻ; എന്റെ അച്ഛൻ കരുണാകരനെല്ല....; പത്മജയെ വെല്ലുവിളിച്ച് ഉണ്ണിത്താൻ; ബിജെപിക്കാരനാകില്ലെന്ന് കാസർഗോഡ് എംപി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- അത്യാഡംബര കാറിൽ കറങ്ങി മോഷണം; ആ പണം ഉപയോഗിച്ച് ചെയ്യുക സാമൂഹിക സേവനം; റോഡുകൾ നിർമ്മിച്ചും പാവപ്പെട്ട പെൺകുട്ടികളുടെ മാംഗല്യം നടത്തിയും കൈയടി നേടിയ ബീഹാറിലെ 'റോബിൻഹുഡ്'; ഭാര്യ ജനപ്രതിനിധി; ഇത് റോബിൻഹുഡ് സംവിധായകന്റെ വീട്ടിൽ നിന്നും ഒരു കോടിയുടെ മുതൽ കവർന്ന കള്ളന്റെ കഥ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍