ഖേദം പ്രകടിപ്പിക്കാതെ അന്തസ് കാത്തു; നിലപാടിൽ ഉറച്ച് നിന്നു കോടതിയെ ഞെട്ടിച്ചു; ജയരാജൻ ജയിലിൽ പോകുന്നത് ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി: കോടതി വിധിയിൽ ആവേശം പൂണ്ട് സിപിഐ(എം) പ്രവർത്തകർ
കണ്ണൂർ: ഒരു നേതാവിന്റെ ഒരു മാസത്തെ ജയിൽ ശിക്ഷകൊണ്ട് സിപിഐ(എം) നേടുന്നത് വലിയ തോതിലുള്ള സഹതാപ തരംഗമാണ്. കള്ളന്മാരും കൊലപാതകികളും അഴിമതിക്കാരുമായ അനേകം പേർ സുഖമായി കഴിയുമ്പോൾ ഒരു പ്രസംഗത്തിന്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുന്നത് പാർട്ടിക്കും ജയരാജനും ഗുണം മാത്രമേ ഉണ്ടാകൂ. ശുംഭൻ എന്ന വാക്കിന്റെ അർത്ഥം വ്യാഖ്യാനം നൽകി തടിതപ്പാൻ ശ്രമിച്ചതിന്റെ പേരിൽ ഉണ്ടായ പേരുദോഷം പിന്നീട് ആ നിലപാടിൽ ഉറച്ച് നിന്നത് വഴി ജയരാജന് ഗുണകരമായി.
കോടതിക്കെതിരെ നടത്തിയ ശുംഭൻ പ്രയോഗത്തിന്റെ പേരിൽ സുപ്രീം കോടതി വിധിച്ച നാലാഴ്ചത്തെ തടവുശിക്ഷ അംഗീകരിക്കുന്നതായി എം വി ജയരാജൻ പറഞ്ഞു. ജയലിൽ പോകാൻ തയ്യാറാണ്. കമ്മ്യൂണിസ്റ്റുകാർക്ക് ജയിലും മർദനവുമൊന്നും പുത്തരിയല്ല. ഉമ്മൻ ചാണ്ടിയേയോ കെ.എം. മാണിയേയോ പോലെ കട്ടിട്ടോ പിടിച്ചുപറിച്ചിട്ടോ ഒന്നുമല്ലല്ലോ ജയിലിൽ പോകുന്നത്. ജനാധിപത്യാവകാശത്തിനുവേണ്ടി പോരാട്ടം നടത്തിയാണ് ജയിൽ പോകുന്നത്. ജുഡീഷ്യറിയിൽ എനിക്ക് എന്നും വിശ്വാസമുണ്ട്. പാതയോര പൊതുയോഗങ്ങൾ വിലക്കിയ കോടതിയുടെ വിധിന്യായത്തെയാണ് വിമർശിച്ചത്. അതിൽ എന്തെങ്കിലും വാക്കോ നോക്കോ തെറ്റിയിട്ടുണ്ടെങ്കിൽ അത് പൊറുക്കാവുന്നതേയുള്ളൂ. തെറ്റ് പറ്റാത്ത മനുഷ്യനൊന്നുമല്ലോ ഞാൻ. കോടതിയലക്ഷ്യക്കുറ്റം ചെയ്യാത്തതുകൊണ്ടാണ് മാപ്പ് പറയാത്തത്-ജയരാജൻ സുപ്രീം കോടതി വിധി വന്നശേഷവും ജയരാജൻ വിശദീകരിച്ചു.
പാതയോരത്ത് പ്രകടനവും പൊതുയോഗങ്ങളും നിരോധിച്ച കോടതി വിധിക്കെതിരെയാണ് എം വി ജയരാജൻ 'ശുംഭൻ' പരാമർശം നടത്തിയത്. സിപിഐ(എം) നിലപാട് തന്നെയാണ് യോഗത്തിൽ ജയരാജൻ പ്രകടിപ്പിച്ചത്. തെറ്റ് ആര് ചെയ്താലും തുറന്നു പറയുന്നവരാണ് കമ്മ്യൂണിസ്റ്റുകൾ. അതു ചെയ്തതിന്റെ പേരിൽ ജയിലിൽ അടയ്ക്കുന്നതും രക്തസാക്ഷിത്വം തന്നെയെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. അതുകൊണ്ട് തന്നെ ജയരാജിന്റെ നിലപാടിനെ ആദ്യം മുതലേ സിപിഐ(എം) അനുകൂലിച്ചു. കോടതിയിൽ മാപ്പു പറയേണ്ടതില്ലെന്ന തീരുമാനത്തിൽ ജയരാജൻ എത്തിയതും സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ മനസ്സ് അറിഞ്ഞുകൂടിയാണ്. അതുകൊണ്ട് തന്നെ സിപിഐ(എം) രാഷ്ട്രീയത്തിലെ മറ്റ് രണ്ട് ജയരാജന്മാർക്ക് ലഭിക്കുന്ന പ്രസക്തി കണ്ണൂരിൽ ഇനി എം വി ജയരാജനും ലഭിക്കും.
അഭിപ്രായ സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിന് വേണ്ടിയാണ് ജയരാജൻ നിലയുറപ്പിച്ചത്. അര് തെറ്റ് ചെയ്താലും തുറന്നു പറയും. നിയമനിർമ്മാണ സഭകളുടെ മേൽ ജ്യുഡീഷ്യറിയുടെ കടന്നുകയറ്റത്തെയാണ് ജയരാജൻ എതിർത്തത്. ഇത് തന്നെയാണ് സിപിഎമ്മിന്റേയും പ്രഖ്യാപിത നയം. അതിനാൽ ജയരാജിന്റേത് പാർട്ടി നയത്തിനായുള്ള പോരാട്ടമാണെന്നും വിശദീകരിക്കും. കണ്ണൂരിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ആറ് കൊല്ലം മുമ്പ് തോൽവി വഴങ്ങിയതോടെ കണ്ണൂർ രാഷ്ട്രീയത്തിൽ എംവിയെന്നറിയപ്പെടുന്ന ജയരാജിന്റെ ശോഭ മങ്ങിയിരുന്നു. ജയിൽ വാസത്തിനുള്ള കോടതി വിധിയോടെ കണ്ണൂർ രാഷ്ട്രീയത്തിൽ ജയരാജൻ വീണ്ടും സജീവമാകുകയും ചെയ്യും.
ഈ കോടതി വിധി രാഷ്ട്രീയമായി ഒരു നഷ്ടവും ജയരാജനോ സിപിഎമ്മിനോ ഉണ്ടാകുന്നില്ല. കാരണം ഒരു മാസത്തെ തടവ് ശിക്ഷയായതിനാൽ തെരഞ്ഞെടുപ്പ് മത്സരത്തിന് അയോഗ്യതയോ വിലക്കോ ഒന്നും ഉണ്ടാകില്ല. മൂന്നാഴ്ച മാത്രം ജയിലിൽ കിടന്നാലും മതി. അതിന് ശേഷം പാർട്ടിയെ ഊർജ്ജ്വസലമാക്കാനുള്ള പ്രവർത്തനത്തിന് കണ്ണൂരിൽ നേതൃത്വം നൽകും. എന്തുകൊണ്ട് ശുംഭൻ പ്രയോഗത്തിൽ ഉറച്ച് നിന്നുവെന്നത് രാഷ്ട്രീമായി തന്നെ വിശദീകരിക്കുകയും ചെയ്യും. കണ്ണൂരിൽ ഉടനീളം ഇതിന്റെ നേട്ടം സിപിഎമ്മിനുണ്ടാകുമെന്നാണ് ജയരാജിന്റെ വിലിയരുത്തൽ. പാർട്ടിക്ക് വേണ്ടി ജീവിച്ച് മരിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ എന്ന നിലപാടും വിശദീകരിക്കും. അങ്ങനെ ടിപി ചന്ദ്രശേഖരൻ വധത്തെ തുടർന്ന് കണ്ണൂരിൽ പാർട്ടിക്കുണ്ടായ കോട്ടം തിരിച്ചുപിടിക്കാൻ ജയരാജിന്റെ ജയിൽ വാസത്തിന് കഴിയുമെന്നാണ് പ്രതീക്ഷ.
കണ്ണൂരിൽ ജില്ലാ സമ്മേളനം നടക്കുമ്പോഴാണ് കോടതി വിധി വന്നത്. ഇതോടെ നേതൃത്വത്തിനെതിരെ ഉയർന്ന വിവാദങ്ങളും അപ്രസക്തമായി. സമ്മേളനത്തിൽ ജയരാജാണ് താരം. അദ്ദേഹത്തെ അഭിനന്ദിക്കാനാണ് സമ്മേളന പ്രതിനിധികൾ മത്സരിക്കുന്നത്. ഇതിലൂടെ കണ്ണൂരിൽ ആഗ്രഹിക്കുന്നത് നടപ്പാക്കാൻ പിണറായി വിജയനും കഴിയും. പി ജയരാജിനെ വീണ്ടും സെക്രട്ടറിയാക്കുമെന്ന് ഉറപ്പാണ്. അതിനൊപ്പം ജില്ലാ കമ്മറ്റി അംഗങ്ങളും സംസ്ഥാന സമ്മേളന പ്രതിനിധികളുമെല്ലാം തന്റെ അടുപ്പക്കാർ മാത്രമാക്കി മാറ്റാനും പിണറായിക്ക് കഴിയും. പാർട്ടി ഒന്നിച്ചു നിൽക്കേണ്ട സാഹചര്യമുണ്ടെന്നും കണ്ണൂരിൽ സിപിഎമ്മിന് നല്ല ദിനങ്ങൾ എത്തുമെന്നും പിണറായി വാദിക്കും. ജയരാജിന്റെ ജയിൽവാസം പാർട്ടിക്ക് കിട്ടിയ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കണമെന്നും ആവശ്യപ്പെടും.
ബാർ കോഴയിലും സോളാർ വിവാദത്തിലും അന്വേഷണത്തെ പോലും ഭയക്കുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും ധനമന്ത്രി കെഎം മാണിയേയും കടന്നാക്രമിക്കാനും ഈ വിഷയത്തിലൂടെ സിപിഐ(എം) ശ്രമിക്കും. മാപ്പ് പറഞ്ഞാൽ പോലും ജയിൽ വാസം ഒഴിവാക്കാമായിരുന്നു. എന്നാൽ സത്യസന്ധമായ രാഷ്ട്രീയ നിലപാടിലൂടെ ജയിൽ വാസം പോലും അനുഭവിക്കുന്ന ജയരാജിനെ പോലുള്ളവരെ മാതൃകയാക്കാനും മുദ്രാവാക്യം ഉയർത്താം. ഇതെല്ലാം സംസ്ഥാന രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന് മുൻതൂക്കം നൽകുമെന്നാണ് പ്രതീക്ഷ. കണ്ണൂരിലെ രാഷ്ട്രീയം അനുകൂലമാക്കി അധികാരത്തിൽ തിരിച്ചെത്താനുള്ള സിപിഐ(എം) തന്ത്രങ്ങൾക്ക് ജയരാജന്റെ അറസ്റ്റും ഗുണകരമാകുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടേയും വിലയിരുത്തൽ.
Stories you may Like
- ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- രാഷ്ട്രീയ വാക്പോരിൽ കണ്ണൂർ വീണ്ടും പുകയുന്നു
- നേതാക്കളെ ഒന്നൊന്നായി അരിഞ്ഞ് സിപിഎമ്മിൽ സമ്പുർണ്ണ പിണറായിസം!
- വൈദേകം റിസോർട്ടിലെ ഓഹരികൾ ഒഴിവാകാൻ ഭാര്യ തീരുമാനിച്ചു: ഇ പി ജയരാജൻ
- കണ്ണൂർ തിരിച്ചുപിടിക്കാൻ എം വി ജയരാജൻ കളത്തിലിറങ്ങുമോ?
- TODAY
- LAST WEEK
- LAST MONTH
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- സഞ്ജുവിന്റെ വിജയാഘോഷം സെലക്ടർമാർക്കെതിരായ വെല്ലുവിളിയോ? ട്വന്റി20 ലോകകപ്പിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കും? വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഋഷഭ് പന്തും കെ.എൽ. രാഹുലും; ഓൾറൗണ്ടറായി ശിവം ദുബെ; നിർണായക തീരുമാനത്തിലേക്ക് അഗാർക്കറും രോഹിതും
- മൂന്നാം ലോക മഹായുദ്ധത്തിനൊപ്പം 2024 ൽ മൂന്ന് ദിവസമുള്ള ഇലക്ട്രോണിക് ബ്ലാക്ക് ഔട്ടും പ്രവചിച്ച് ബ്രസീലിലെ, ജീവിച്ചിരിക്കുന്ന നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന പ്രവാചകൻ; ഇലക്ട്രോ മാഗ്നറ്റിക് പൾസ് സാങ്കേതിക വിദ്യയാൽ സംഭവിക്കുന്ന അവസ്ഥ ലോകത്തെ നിശ്ചലമാക്കുമെന്നും പ്രവചനം
- വിമർശനത്തിയീൽ നിൽക്കവേ കെ സുധാകരനെ കണ്ട് ഇ പി ജയരാജൻ; കല്യാണ വീട്ടിൽ കണ്ടുമുട്ടിയ നേതാക്കൾ ചിരിച്ച് കൈകൊടുത്ത് കുശലം പറഞ്ഞ് പിരിഞ്ഞു; ഇ പിയെ വെട്ടിലാക്കിയ വിവാദം കത്തിയത് ബിജെപിയിലേക്ക് പോകാൻ ഇ പി ചർച്ച നടത്തിയെന്ന സുധാകരന്റെ വെളിപ്പെടുത്തലോടെ
- കേന്ദ്രമന്ത്രി സ്ഥാനം രണ്ട് വർഷത്തേക്ക് ഒഴിവ് അഭ്യർത്ഥിച്ചു; പാർട്ടി പറഞ്ഞാൽ ഉത്തരവാദിത്തം ഏറ്റെടുക്കും; അഞ്ച് വകുപ്പുകളുടെ മന്ത്രിമാർ കേരളത്തിന്റെ ചൊൽപ്പടിക്ക് നിൽക്കുന്നവരാകണം എന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്; തൃശ്ശൂരിലെ വിജയപ്രതീക്ഷയിൽ ഭാവികാര്യങ്ങളെ കുറിച്ച് പറഞ്ഞ് സുരേഷ് ഗോപി
- മക്കൾ രണ്ടും ലണ്ടനിൽ കൂലിപ്പണി ചെയ്തു കഷ്ടപ്പെടുകയാണെന്നു രാജ്മോഹൻ ഉണ്ണിത്താൻ; കൂലിപ്പണി രാജനെന്ന് സൈബർ ട്രോളുകൾ; യുകെയിൽ വിദ്യാർത്ഥി വിസയിൽ മക്കൾ കൂലിപ്പണി ചെയ്യുന്നതിൽ കേരളത്തിലെ എംപിക്കും സങ്കടം; എതിരാളി എംവി ബാലകൃഷ്ണന്റെ മകളും യുകെ മലയാളി
- എൽഡിഎഫിന് ചെയ്യാതെ പോയത് 17,000 വോട്ടെന്ന് വിലയിരുത്തൽ; എന്നാലും തോമസ് ഐസക്ക് അരലക്ഷം വോട്ടിന് ജയിക്കുമെന്ന് സിപിഎമ്മിന് പ്രതീക്ഷ; അടിയൊഴുക്കുകൾ നിർണായകം: പത്തനംതിട്ടയിൽ ആര് ജയിച്ചാലും ഭൂരിപക്ഷം വളരെക്കുറവാകും
- 13 വർഷത്തോളം 8 പെൺകുട്ടികളെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ചതിന് പാക്കിസ്ഥാൻ വംശജരായ 20 ഓളം കുറ്റവാളികൾക്ക് മൊത്തം 346 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി; വെസ്റ്റ് യോർക്ക്ഷയറിൽ നടത്തിയ കുറ്റങ്ങൾക്ക് ശിക്ഷ വിധിച്ച് ലീഡ്സ് ക്രൗൺ കോടതി
- മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച സ്വകാര്യവാഹനത്തിന് സൈഡ് നൽകാത്തതിൽ തർക്കം; വാഹനം കുറുകെ നിർത്തി എന്താണ് സൈഡ് തരാത്തതെന്ന് കെഎസ്ആർടിസി ഡ്രൈവറോട് മേയറുടെ ചോദ്യം; മോശമായി പെരുമാറിയെന്ന് കാണിച്ച് പരാതിയും; ഡ്രൈവർക്കെതിരെ കേസെടുത്തു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- അത്യാഡംബര കാറിൽ കറങ്ങി മോഷണം; ആ പണം ഉപയോഗിച്ച് ചെയ്യുക സാമൂഹിക സേവനം; റോഡുകൾ നിർമ്മിച്ചും പാവപ്പെട്ട പെൺകുട്ടികളുടെ മാംഗല്യം നടത്തിയും കൈയടി നേടിയ ബീഹാറിലെ 'റോബിൻഹുഡ്'; ഭാര്യ ജനപ്രതിനിധി; ഇത് റോബിൻഹുഡ് സംവിധായകന്റെ വീട്ടിൽ നിന്നും ഒരു കോടിയുടെ മുതൽ കവർന്ന കള്ളന്റെ കഥ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍