കണ്ണൂരിൽ സ്ഥാനാർത്ഥികളുടെ ചിത്രം തെളിയുന്നു; എൽ ഡി എഫ് സ്ഥാനാർത്ഥി പട്ടികയിൽ പി കെ ശ്രീമതിക്ക് മുൻതൂക്കം; ജയന്തിന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി കോൺഗ്രസിൽ അസ്വാരസ്യം; മത്സരരംഗത്തുനിന്നും ഒഴിവാകാനുള്ള കെ.സുധാകരന്റെ കരുനീക്കങ്ങൾക്ക് തിരിച്ചടി
അനീഷ് കുമാർ
കണ്ണൂർ: ഇടത്, വലതുമുന്നണികൾ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന കണ്ണൂരിൽ സ്ഥാനാർത്ഥി ചിത്രം തെളിയുന്നു. ലോക്സഭാതെരഞ്ഞെടുപ്പ് പ്രഖ്യാപനം ഈ മാസം അവസാനം ഉണ്ടാകുമെന്ന് ഉറപ്പായതോടെ കണ്ണൂരിൽ സ്ഥാനാർത്ഥി ചിത്രം തെളിയുന്നു. സി.പി. എമ്മിന് വേണ്ടി കേന്ദ്രകമ്മിറ്റിയംഗം പി.കെ ശ്രീമതി, കോൺഗ്രസിനായി കെപിസിസി ജനറൽ സെക്രട്ടറി കെ. ജയന്ത്, ബിജെപിക്കായി ദേശീയ കൗൺസിൽ അംഗം സി.രഘുനാഥ് എന്നിവർ കളത്തിലിറങ്ങുമെന്നാണ് പാർട്ടികളിൽ നിന്നും പുറത്തുവരുന്ന അവസാനവിവരം.
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ നേതാവായ പി.കെ ശ്രീമതിക്ക് ഇപ്പോൾ പാർട്ടിയിൽ കേന്ദ്രകമ്മിറ്റിയംഗമെന്ന ഉത്തരവാദിത്വം മാത്രമേയുള്ളൂ. തിരുവനന്തപുരത്തെ എ.കെ.ജി സെന്റർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പി.കെ ശ്രീമതിയെ ഡൽഹിയിലേക്ക് മാറ്റാൻ പാർട്ടി കേന്ദ്ര നേതാക്കൾക്ക് താൽപര്യമുണ്ട്.
നേരത്തെ കണ്ണൂർ എംപിയായ പി.കെ ശ്രീമതിക്കായി പാർട്ടിയിലെ ഉന്നത നേതാക്കളും അതിശക്തമായി രംഗത്തുണ്ട്. എൽ. ഡി. എഫ് കൺവീനറായ ഇ.പി ജയരാജൻ ക്കാര്യത്തിനായി അരയും തലയും മുറുക്കി രംഗത്തുണ്ട്. മറ്റുചില നേതാക്കളുടെയും പിൻതുണ പി.കെ ശ്രീമതിക്കുണ്ട്. കണ്ണൂർ എംപിയായിരുന്ന വേളയിൽ നടത്തിയ മികച്ച പ്രകടനമാണ് പി.കെ ശ്രീമതിക്ക് അനുകൂലമായ ഘടകം. സി.പി. എമ്മിന് പുറത്തുള്ള വോട്ടുകൾ സമാഹരിക്കാനും പി.കെ ശ്രീമതിയുടെ സ്ഥാനാർത്ഥിത്വത്തിന് കഴിയുമെന്നാണ് പ്രതീക്ഷ.
എന്നാൽ പുതുമുഖ സ്ഥാനാർത്ഥികളെ ചൂണ്ടി ശ്രീമതിയുടെ വഴിമുടക്കാനും പാർട്ടിക്കുള്ളിൽ നടക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, ഡി. വൈ. എഫ്. ഐ സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ സനോജ് എന്നിവരുടെ പേരുകളാണ് പാർട്ടിയിലെ ഒരുവിഭാഗം ഉയർത്തുന്നത്. കെ.സുധാകരൻ വീണ്ടും മത്സരിക്കാത്ത സാഹചര്യത്തിൽ ഇവരിൽ ആരെങ്കിലും ഒരാളെ പരിഗണിക്കണമെന്നാണ് ആവശ്യം. ഇതുകൂടാതെ മികച്ച എംഎൽഎയെന്നു പേരെടുത്ത പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ പേരും ഉയരുന്നുണ്ട്.
എന്തുതന്നെയായാലും പാർട്ടി അണികളിൽ ഭൂരിഭാഗവും പി.കെ ശ്രീമതി ഒരിക്കൽ കൂടി മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നവരാണ്. വനിതാ വോട്ടുകൾ സമാഹരിക്കാനും ജനകീയ വിഷയങ്ങളിൽ ശക്തമായി ഇടപെടാനും പി.കെ ശ്രീമതിക്ക് കഴിയുമെന്ന് വിശ്വസിക്കുന്നവരുണ്ട്. സംസ്ഥാനത്തെ സി.പി. എം മത്സരിക്കുന്ന ഭൂരിഭാഗം മണ്ഡലങ്ങളിലും സീറ്റുകൾ ചോരാതിരിക്കാൻ മുതിർന്ന നേതാക്കളെ കളത്തിലിറക്കാനാണ് സി.പി. എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. ഇതുകൂടി പരിഗണിക്കുകയാണെങ്കിൽ ഇക്കുറി വീണ്ടും പി.കെ ശ്രീമതി തന്നെ കളത്തിലിറങ്ങുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്.
ഇതിനിടെ കെപിസിസി ജനറൽ സെക്രട്ടറിയും കോഴിക്കോട് സ്വദേശിയുമായ കെ.ജയന്തിനെ കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ മത്സരിപ്പിച്ചാൽ കൂട്ടരാജി ഭീഷണി മുഴക്കി കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കളും പ്രവർത്തകരും രംഗത്തിറങ്ങിയിട്ടുണ്ട്. ഇതോടെ തന്റെ അതീവവിശ്വസ്തനായ കെ.ജയന്തിനെ സ്ഥാനാർത്ഥിയാക്കി മത്സരരംഗത്തുനിന്നും ഒഴിവാകാമെന്ന കെപിസിസി അധ്യക്ഷനും സിറ്റിങ് എംപിയുമായ കെ.സുധാകരന്റെ കരുനീക്കങ്ങൾക്കാണ് തിരിച്ചടിയായിരിക്കുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ നിന്നും മത്സരിച്ചു മുഖ്യമന്ത്രിയാകാനുള്ള നീക്കമാണ് കെ.സുധാകരൻ നടത്തുന്നത്.
എന്നാൽ ഇതിനു തടയിടുന്നതാണ് പാർട്ടിക്കുള്ളിലെ പുതിയ സംഭവവികാസങ്ങൾ. ജയന്തിനെ ഒരുകാരണവശാലും അംഗീകരിക്കില്ലെന്ന വീറും വാശിയിലുമാണ് ഗ്രൂപ്പ് ഭേദമന്യേ നേതാക്കൾ. സുധാകര വിഭാഗത്തിൽ നിന്നുപോലും ജയന്തിനെ അനുകൂലിക്കുന്നവർ ഒന്നോ രണ്ടോ പേർ മാത്രമാണ്. എ ഗ്രൂപ്പുകാർ വി.പി അബ്ദുൽ റഷീദിനെയല്ലാതെ മറ്റാരെയും സ്ഥാനാർത്ഥിയാക്കിയാൽ തങ്ങൾ അംഗീകരിക്കില്ലെന്നു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇതുകൂടാതെ കെ.സി വേണുഗോപാൽ പക്ഷവും ജയന്തിനെതിരാണ്. സാമുദായിക പരിഗണന വച്ചാണ് ഈഴവ സമുദായക്കാരനായ ജയന്തിനെ കണ്ണൂരിൽ സ്ഥാനാർത്ഥിയാക്കുന്നതെന്നാണ് കെ.സുധാകരൻ താനുമായി അടുപ്പമുള്ളവരോട് അറിയിച്ചത്. ആലപ്പുഴയിൽ മുസ്ലിം സ്ഥാനാർത്ഥിയാണെങ്കിൽ കണ്ണൂരിൽ ഈഴവസ്ഥാനാർത്ഥി വേണമെന്നാണ് കെ.പി.സിസിയുടെ നിലപാട്.
ഇനി അഥവാ ആലപ്പുഴയിൽ ഈഴവസ്ഥാനാർത്ഥി വരികയാണെങ്കിൽ കണ്ണൂരിൽ എ. ഐ.സി.സി വക്താവ് ഷമാ മുഹമ്മദ്, അഡ്വ.വി.പി അബ്ദുൽ റഷീദ് എന്നിവരിൽ ഒരാൾക്ക് നറുക്ക് വീണേക്കാം. എന്നാൽ ജയന്തിനു പകരം മുന്‍മന്ത്രി എൻ. രാമകൃഷ്ണന്റെ മകൾ അമൃതാ രാമകൃഷ്ണനെ മത്സരിപ്പിക്കണമെന്ന വാദവും പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്. കെ.ജയന്തിനെതിരെ വ്യാപകമായ പരാതിയും ഒരുവിഭാഗം ഉന്നയിക്കുന്നുണ്ട്. എ. ഐ.സി.സിക്ക് വരെ വേണമെങ്കിൽ കത്തയക്കുമെന്നാണ് ഇതേ കുറിച്ചു നേതൃത്വത്തിലെ ചിലർ രഹസ്യമായി പറയുന്നത്. കെ.സുധാകരൻ കെപിസിസി അധ്യക്ഷനായതിനു ശേഷമാണ് ജയന്ത് വീണ്ടും പാർട്ടിയിൽ സജീവമായത്.
2018-ൽ പാർട്ടി രാജ്യസഭാ സീറ്റ് കെ. എം മാണിവിഭാഗത്തിന് കൊടുത്തതിൽ പ്രതിഷേധിച്ചു രാജിവെച്ചു പോയ ചരിത്രവും ജയന്തിനുണ്ട്. പാർട്ടി ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്നാരോപിച്ചായിരുന്നു രാജി. ഇതിനു ശേഷം കെ.സുധാകരൻ കെപിസിസി അധ്യക്ഷനായതോടെയാണ് ജയന്തിന്റെ തിരിച്ചുവരവ്. അതീവവിശ്വസ്തനായതിനാൽ കെപിസിസി ജനറൽ സെക്രട്ടറി പദവിയിൽ സുധാകരൻ ഇരുത്തുകയും ചെയ്തു. ഇപ്പോൾ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും നടത്തുന്ന സമരാഗ്നി ജാഥയിൽ ജാഥാ മാനേജരുടെ റോൾ വഹിക്കുകയാണ് ജയന്ത്. എന്തുതന്നെയായാലും പാർട്ടിക്കുള്ളിലെ പൊട്ടിത്തെറി പരിഹരിച്ചു കെ. ജയന്തിനെ മത്സരരംഗത്തിറക്കുകയെന്നത് കെ.സുധാകരനെ സംബന്ധിച്ചു അഗ്നിപരീക്ഷണമായി മാറും.
കണ്ണൂരുകാരനായ മറ്റൊരു സ്ഥാനാർത്ഥി കൂടി ഇക്കുറി അയൽജില്ലയായ കാസർകോട്് മത്സരരംഗത്തിറങ്ങുമെന്ന വിവരവും സി.പി. എമ്മിൽ നിന്നും പുറത്തുവരുന്നുണ്ട്. പാർട്ടി സംസ്ഥാനകമ്മിറ്റിയും മുൻകല്യാശേരി എംഎൽഎയുമായ ടി.വി രാജേഷാണ് ഉണ്ണിത്താനെ എതിരിടാൻ സപ്തഭാഷാ ഭൂമിയിൽ പോരിനിറങ്ങുക. ഇവിടെ അഡ്വ.വി.പി.പി മുസ്തഫയുടെ പേരും സ്ഥാനാർത്ഥി പട്ടികയിലുണ്ടെങ്കിലും ടി.വി രാജേഷിനാണ് സംസ്ഥാന കമ്മിറ്റിയിൽ മുൻതൂക്കം.കാസർകോട് പാർലമെന്റ് മണ്ഡലത്തിലെ ചെറുതാഴം സ്വദേശിയാണ് ടി.വി രാജേഷ്.
- TODAY
- LAST WEEK
- LAST MONTH
- ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെങ്കിൽ ചെയ്യേണ്ടത് ബസിന്റെ നമ്പർ കാട്ടി പരാതി നൽകൽ; സിനിമാ സ്റ്റൈലിൽ ബസ് തടഞ്ഞ് യാത്രാക്കരെ എംഎൽഎ ഇറക്കി വിട്ടത് ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ; മൊബൈൽ വീഡിയോ ഡിലീറ്റ് ചെയ്തത് ക്രിമിനൽ കുറ്റം; മേയറും ഭർത്താവും ചെയ്തതത് ശരിയോ?
- ആദ്യ കൂടിക്കാഴ്ച വെണ്ണലയിലെ നന്ദകുമാറിന്റെ വീട്ടിൽ; എല്ലാം പറഞ്ഞുറപ്പിച്ച ശേഷം ഡൽഹിയിലെ ലളിത് ഹോട്ടലിൽ വീണ്ടും കണ്ടു; ഒരു ഫോൺ വന്നതോടെ അസ്വസ്ഥനായി ഇപിയുടെ പിന്മാറ്റം; ജയരാജനുമായി സംസാരിച്ചത് മൂന്ന് തവണ; ജാവദേക്കർ ഓപ്പറേഷനിൽ ബന്ധവുമില്ല; ഇ.പി പിന്മാറിയത് ബിജെപിയിൽ ചേരാനിരുന്നതിന്റെ തലേന്ന്: ശോഭ സുരേന്ദ്രൻ
- സീബ്രാ ക്രോസിന് കുറകെ കാറിട്ട് കെ എസ് ആർ ടി സി ബസിനെ തടഞ്ഞത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തം; മേയറുടെ വാദങ്ങൾക്ക് തെളിവുമില്ല; ആര്യാ രാജേന്ദ്രൻ പറയുന്നതെല്ലാം പച്ചക്കള്ളം; നടന്നത് അധികാര ഹുങ്കിലെ പരസ്യ വിചാരണ; ആദ്യ പരാതിക്കാരനും ഡ്രൈവർ; ഇത് ആടിനെ പട്ടിയാക്കും കേസ്!
- ജോലിക്ക് ചേർന്ന് നാലാം മാസം മുതൽ പ്രജ്വൽ ക്വാർട്ടേഴ്സിലേക്ക് വിളിപ്പിക്കാൻ തുടങ്ങി; രേവണ്ണയുടെ ഭാര്യ വീട്ടിലില്ലാത്തപ്പോഴെല്ലാം സ്ത്രീകളെ സ്റ്റോർ റൂമിലേക്ക് വിളിപ്പിക്കും. പഴങ്ങൾ കൊടുക്കുന്ന സമയത്ത് ശരീരത്തിൽ സ്പർശിക്കും; കർണ്ണാടകയെ പിടിച്ചു കുലുക്കി വിവാദം; രേവണ്ണയും മകനും വെട്ടിൽ
- ലണ്ടനിൽ മലയാളി വിദ്യാർത്ഥിനിയെ ഒൻപതു തവണ കുത്താൻ ഹൈദരാബാദ് സ്വദേശിയെ പ്രേരിപ്പിച്ചത് പക; 2017 മുതൽ തമ്മിലുള്ള ബന്ധം പിരിഞ്ഞത് ആഘോഷിക്കുമെന്ന യുവതിയുടെ വാക്കുകൾ പ്രകോപിതനാക്കി; റസ്റ്റോറന്റ് കത്തികുത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ; ശ്രീറാമിനെ അകത്താക്കിയത് പ്രണയപ്പക
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ജാവദേക്കറുമായുള്ള കൂടിക്കാഴ്ച സിപിഎമ്മിലെ ഉന്നതനെ ഇപി അറിയിച്ചിരുന്നോ? എല്ലാ വിവാദത്തിലും സഖാക്കളെ മുന്നിൽ നിന്നും പ്രതിരോധിക്കുന്ന തന്നെ ആപത് ഘട്ടത്തിൽ കൈവിട്ടത് ചിലരുടെ താൽപ്പര്യങ്ങൾ; എന്നും പാർട്ടിക്ക് വേണ്ടിയേ എന്തും ചെയ്തുള്ളൂവെന്നും വിശദീകരിക്കും; എകെജി സെന്ററിൽ ഇപി എത്തിയത് രണ്ടും കൽപ്പിച്ചച്ചോ?
- വൈകുവോളം ചോദ്യം ചെയ്തിട്ടും കുറ്റം സമ്മതിക്കാത്ത പ്രതി; ഈ കേസ് അന്വേഷണത്തിൽ നിന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഉദ്യോഗസ്ഥൻ ആരെന്ന ഡിവൈഎസ് പിയുടെ ചോദ്യം സൈക്കോളജിക്കൽ മൂവായി; അങ്ങനെ സിഐ സതീഷിന് മുന്നിൽ കുറ്റസമ്മതം; ആർജുനെ വീഴ്ത്തിയത് ശാസ്ത്രീയ അന്വേഷണം; നെല്ലിയമ്പത്തെ വില്ലന്‍ വധശിക്ഷ കിട്ടുമ്പോൾ
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- മേയർ ആര്യ രാജേന്ദ്രനുമായി നടുറോഡിൽ തർക്കിച്ച കെഎസ്ആർടിസി ഡ്രൈവറെ ജോലിയിൽ നിന്ന് മാറ്റി നിർത്തി; യദുവിനോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിർദ്ദേശം നൽകി അധികൃതർ; ഡി.ടി.ഒക്ക് മുമ്പാകെ ഹാജരായി വിശദീകരണം നൽകാനും ആവശ്യപ്പെട്ടു; മേയറുടെ മൊഴിയെടുത്ത് പൊലീസ്
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍