ഇരട്ടവോട്ടുകൾ അരലക്ഷത്തിലേറെ; തങ്ങൾക്ക് കിട്ടില്ലെന്ന് മനസിലാക്കിയ നാമജപയാത്രയിൽ പങ്കെടുത്തവരുടെ വോട്ടുകൾ പലതും പട്ടികയിൽ നിന്ന് നീക്കി; വ്യാജരേഖ അടിച്ച് വീടുകളിൽ എത്തിച്ചു; പിടിവീണപ്പോൾ തങ്ങൾ കോൺഗ്രസുകാരാണെന്ന് വിതരണക്കാരും; സോഷ്യൽമീഡിയ വഴി വ്യാജ പ്രചാരണവും; പത്തനംതിട്ടയിൽ ത്രികോണ പോരിന്റെ ചൂട് അതിശക്തം; സുരേന്ദ്രനെ തളയ്ക്കാൻ പെടാപാടുപ്പെട്ട് സിപിഎം
ആർ കനകൻ
കൊല്ലം: സിപിഎമ്മിന്റെ വാട്ടർലൂവാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലം. കോടതി വിധിയുടെ പേര് പറഞ്ഞ് ശബരിമലയിലെ വിശ്വാസവും ആചാരവും തച്ചുടയ്ക്കാൻ നിൽക്കുന്ന എൽഡിഎഫ് സർക്കാരിനെതിരേ വിധിയെഴുതാൻ നിൽക്കുന്ന ജനം ഒരു വശത്ത്. എന്തു തറവേല നടത്തിയിട്ടാണെങ്കിലും വേണ്ടില്ല പത്തനംതിട്ടയിൽ വീണയെ രണ്ടാം സ്ഥാനത്ത് എത്തിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന പിണറായിയും പരിവാരങ്ങളും മറുവശത്ത്.പത്തനംതിട്ട ഈരാറ്റുപെട്ട തെക്കേക്കര ബൂത്തിൽ നിരവധി പേർക്ക് വോട്ട് നഷ്ടമായി. റാഷിദിനും കുടുംബത്തിലെ നാല് പേർക്കും വോട്ട് നഷ്ടമായി. മുമ്പ് ഇവർ ഇതേ ബൂത്തിൽ വോട്ട് ചെയ്തിരുന്നു. കോൺഗ്രസ് അനുഭാവികളാണ് ഇവർ. ഇതോടെ രാഷ്ട്രീയ എതിരാളികളുടെ പേരെല്ലാം വെട്ടിമാറ്റപ്പെട്ടുവെന്ന ആരോപണവും സജീവമാകുകയാണ്.
തുടക്കം മുതൽ സുരേന്ദ്രനുണ്ടായിരുന്ന പിന്തുണയും കഴിഞ്ഞ ദിവസം കനത്ത മഴയിലും അമിത്ഷായുടെ റാലിയിൽ പങ്കെടുക്കാനെത്തിയ സ്ത്രീകൾ അടക്കമുള്ള പതിനായിരങ്ങളെയും കണ്ട് കിളി പോയ അവസ്ഥയിലാണ് എൽഡിഎഫ്. വിവിധ സർവേ ഫലങ്ങൾ ശരിവയ്ക്കും വിധം വീണ നിലവിൽ മൂന്നാം സ്ഥാനത്തേക്ക് വീണ ലക്ഷണമാണ്. ഇതു മറികടക്കാൻ വേണ്ടിയുള്ള തറക്കളികൾ സിപിഎം നടത്തുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി മണ്ഡലത്തിൽ കാണാൻ കഴിയുന്നത്. ശബരിമല കർമ സമിതിയുടെ നാമജപഘോഷയാത്രയിൽ പങ്കെടുത്ത, തങ്ങൾക്ക് കിട്ടില്ലെന്ന് ഉറപ്പാക്കിയ വോട്ടുകൾ വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് നീക്കി ദീർഘവീക്ഷണത്തോടെയുള്ള അട്ടിമറി പരിപാടികളാണ് സിപിഎം ആസൂത്രണം ചെയ്തത്.
കടമ്പനാട് പഞ്ചായത്തിലെ ഈഴവ ഭൂരിപക്ഷ മേഖലയായ നെല്ലിമുകളിൽ മാത്രം ഇങ്ങനെ വെട്ടിനിരത്തിയിരിക്കുന്നത് 143 വോട്ടാണ്. ഇതെല്ലാം സിപിഎം-കോൺഗ്രസ് അനുഭാവികളുടെ വോട്ടാണ്. ഇതെല്ലാം തന്നെ മാറിയ സാഹചര്യത്തിൽ എൻഡിഎയ്ക്ക് ലഭിക്കുമെന്ന് മനസിലാക്കിയാണ് കൂട്ടവെട്ടിനിരത്തൽ. ഇന്നലെ വൈകിട്ട് ബിഎൽഓർ സ്ലിപ്പുമായി എത്തിയപ്പോഴാണ് വോട്ട് പോയ വിവരം ഇവർ അറിയുന്നത്. സാധാരണ വോട്ടർ പട്ടികയിൽ നിന്ന് പേരു നീക്കുന്നത് പരാതി പ്രകാരമാണ്. ആൾ മരിച്ചു പോയി/സ്ഥലത്തില്ല, സ്ഥലം വിട്ടു പോയി എന്നിങ്ങനെയുള്ള കാരണങ്ങളാകും പരാതിയിൽ നിരത്തുക. പരാതി ലഭിച്ചാലുടൻ തെരഞ്ഞെടുപ്പ് വിഭാഗം ആർക്കെതിരെയാണോ പരാതി ലഭിച്ചിരിക്കുന്നത് അവർക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി നോട്ടീസ് നൽകും.
നോട്ടീസുമായി ഹാജരായി തന്റെ ഭാഗം വിശദീകരിക്കുന്നവരെ പട്ടികയിൽ നിലനിർത്തും. എന്നാൽ, ഇവിടെ അത്തരമൊരു നോട്ടീസ് ആർക്കും തന്നെ ലഭിച്ചിട്ടില്ല. അതു കൊണ്ടു തന്നെ തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അവസരം ലഭിച്ചതുമില്ല. അങ്ങനെ വോട്ടർ പോലും അറിയാതെയാണ് പട്ടികയിൽ നിന്ന് അവർ അപ്രത്യക്ഷമായിരിക്കുന്നത്. ആറ്റിങ്ങൽ മാതൃകയിൽ പത്തനംതിട്ടയിൽ കണ്ടെത്തിയിരിക്കുന്നത് അരലക്ഷത്തിലധികം ഇരട്ടവോട്ടുകളാണ്. ഇതു സംബന്ധിച്ച് ഡിസിസി നേതൃത്വം ഇന്നലെ കലക്ടർക്ക് പരാതി നൽകി കഴിഞ്ഞു. കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചാൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിൽ തള്ളുമെന്ന് കലക്ടർ ഉത്തരവിട്ടിട്ടുമുണ്ട്. കെ സുരേന്ദ്രൻ ശബരിമല സ്ത്രീ പ്രവേശത്തെ അനുകൂലിച്ചയാളാണെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് വച്ച് ലഘുലേഖകൾ തയാറാക്കി വിതരണം ആരംഭിച്ചത് കഴിഞ്ഞ ദിവസമാണ്. എല്ലാ വീടുകളിലും ഇതുമായി ചെന്നവരെ സ്ത്രീകൾ തന്നെയാണ് തടഞ്ഞു വച്ചത്.
പുല്ലാട്, കോയിപ്രം ഭാഗത്തായിരുന്നു സംഭവം. വിവരമറിഞ്ഞ് എൻഡിഎ നേതാക്കളും പ്രവർത്തകരും വന്നു. തങ്ങൾ കോൺഗ്രസ് പ്രവർത്തകരാണെന്നായിരുന്നു ഇവർ പറഞ്ഞത്. എന്നാൽ, സിപിഎമ്മുകാരാണെന്ന് പിന്നീട് മനസിലായി. കോൺഗ്രസിന്റെ ബൂത്തുകളിൽ ഇരിക്കാൻ പോലും ആളില്ലാത്ത അവസ്ഥയിൽ ലഘുലേഖ വിതരണം ചെയ്യാൻ ആരു പോകാനാണെന്ന് എൻഡിഎ പ്രവർത്തകർ ചോദിക്കുന്നു. ജാതി തിരിച്ചുള്ള വോട്ടു ചോദ്യമാണ് എൽഡിഎഫിന്റെ മറ്റൊരു നടപടി. ഈഴവസമുദായാംഗങ്ങളുടെ വീടുകളിൽ ഈഴവ നേതാക്കളെയും നായർ സമുദായാംഗങ്ങളുടെ വീടുകളിൽ നായർ നേതാക്കളെയും കയറ്റി വിടുകയാണ് വോട്ട് ചോദിക്കുന്നതിന് വേണ്ടി.
ഉച്ചയ്ക്ക് മുൻപ് തങ്ങളുടെ പ്രവർത്തകരെ മുഴുവൻ വോട്ട് ചെയ്യിപ്പിച്ചതിന് ശേഷം വ്യാപക അക്രമത്തിന് സിപിഎം തയ്യാറെടുക്കുന്നുവെന്ന് പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ആരോപിക്കുന്നു. സാധാരണ സ്ത്രീകൾ കൂടുതൽ ഉച്ചയ്ക്ക് ശേഷമാണ് വോട്ട് ചെയ്യാൻ എത്തുന്ന്ത്. സ്ത്രീകളുടെ പിന്തുണ സുരേന്ദ്രനാണെന്ന് മനസിലാക്കി അവരെ ഭയപ്പെടുത്തി വോട്ട് ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയാണ് സിപിഎം ലക്ഷ്യമിടുന്നതെന്ന് എൻഡിഎ ആരോപിക്കുന്നു. ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ ഡിസിസി പ്രസിഡന്റും യുഡിഎഫ് പാർലമെന്റ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് ജനറൽ കൺവീനറുമായ ബാബു ജോർജ് റിട്ടേണിങ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർക്ക് പരാതി നൽകി.
എല്ലാ ബൂത്തുകളിലും ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. ഒരു വോട്ടർ ഒന്നിലധികം ബൂത്തുകളിൽ വോട്ടർ പട്ടികയിൽ പേരു രജിസ്റ്റർ ചെയ്യുന്നത് ജനപ്രാതിനിത്യ നിയമപ്രകാരം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് വേണ്ടി ഒരേ ആളിനെത്തന്നെ വിവിധ ബൂത്തുകളിൽ പേരു ചേർത്തിട്ടുള്ളതിന്റെ വിശദവിവരങ്ങൾ ഡിസിസിക്ക് വിവിധ ബൂത്തുകളിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഇപ്രകാരം ലഭിച്ച പേരുകൾ ജില്ലാ വരണാധികാരിക്ക് കൈമാറും. ഇപ്രകാരം ചേർത്തിട്ടുള്ളവർക്ക് വ്യത്യസ്ത നമ്പരുകളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡും നൽകിയിട്ടുണ്ട്. ഇപ്രകാരം ചേർക്കപ്പെട്ട വ്യക്തികളുടെ പേരും മേൽവിലാസവും പിതാവിന്റെയോ ഭർത്താവിന്റെയോ പേരും ഒന്നു തന്നെയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
ചേർക്കപ്പെട്ടവരുടെ ഫോട്ടോകൾ വ്യത്യസ്തമാണ്. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ആകമാനം എൺപത്തിയേഴായിരത്തിൽ അധികം പേരെ ഇങ്ങനെ വോട്ടർ പട്ടികയിൽ പേരു ചേർത്തത് ജില്ലാ കോൺഗ്രസ് കമ്മിറ്റി കണ്ടു പിടിച്ചിട്ടുണ്ട്. ഇവരുടെ ലിസ്റ്റുകൾ അതാതു ബൂത്തുകളിൽ പ്രിസൈഡിങ് ഓഫീസർമാരെ ഏൽപ്പിക്കുമെന്നും ബാബു ജോർജ്ജ് പറഞ്ഞു. ഇവരെക്കൊണ്ട് വോട്ട് ചെയ്യിപ്പിക്കാതിരിക്കുവാൻ നടപടി സ്വീകരിക്കണം. ഇപ്രകാരം പേരു ചേർത്ത വോട്ടർമാരുടെ പേരിൽ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിൽ ഡി.സി.സി പരാതിയും നൽകും.
ഒന്നിലധികം ബൂത്തുകളിൽ ഇപ്രകാരമുള്ള വോട്ടർമാർ ആരെങ്കിലും വോട്ട് ചെയ്യാൻ ശ്രമിച്ചാൽ അവരുടെ പേരിൽ അനായാസം പൊലീസിന് കേസെടുക്കാൻ കഴിയുമെന്നും ബാബു ജോർജ്ജ് പറഞ്ഞു. വളരെ ബോധപൂർവ്വമാണ് വോട്ടർ പട്ടികയിൽ പേരുകൾ ഇപ്രകാരം ചേർത്തിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാജേഷിനെ മരണം കൊണ്ടുപോയത് ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലിരിക്കുമ്പോൾ; പൊലിഞ്ഞു പോയത് നഴ്സിങ് വിദ്യാർത്ഥിയായ ഭാര്യയുടേയും രണ്ടു മക്കളുടേയും ഏക താങ്ങ്; അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഇല്ലാതാക്കിയത് എയർ ഇന്ത്യാ സമരം
- പ്ലേ ഓഫിൽ ഇടം പിടിക്കാനുള്ള ജീവന്മരണ പോരാട്ടത്തിൽ, ലക്ഷ്യത്തിൽ എത്തും മുമ്പേ ഇടറി വീണ് ലക്നൗ സൂപ്പർ ജയന്റ്സ്; 19 റൺസിന് ഡൽഹി ക്യാപ്പിറ്റൽസ് ലക്നൗവിനെ മുട്ടുകുത്തിച്ചതോടെ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിൽ
- പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിലെ വില്ലൻ രാഹുൽ വിവാഹ തട്ടിപ്പുവീരനോ? രാഹുൽ മുൻപും വിവാഹം കഴിച്ചിരുന്നതായി ആരോപണം; കോട്ടയത്തും എറണാകുളത്തും വിവാഹ ഉടമ്പടികൾ; പൊലീസിൽ പരാതികളുമെത്തി; പറവൂരിലെ പെൺകുട്ടിയുമായുള്ള വിവാഹം നിയമപരമായി വിവാഹമോചനം നേടും മുമ്പെന്ന് ആക്ഷേപം
- 'മുക്കം മൗലവിക്ക് നിസ്ക്കരിക്കാൻ മുട്ടിയിട്ട് എൽഡിഎഫ് റാലിയിൽ പിണറായി ഇരിക്കുന്ന സ്റ്റേജിന്റെ പിറകിൽ നിസ്ക്കരിക്കയാണ്; തൊട്ടടുത്ത് പള്ളിയുണ്ട്; പക്ഷേ മൗലവിക്ക് അതുപോര; എന്ത് രാഷ്ട്രീയമാണിത്': പ്രസ്താവന തരംതാണതെന്ന് സമസ്ത; കെ എസ് ഹരിഹരൻ വീണ്ടും വിവാദത്തിൽ
- 'എം വി ഗോവിന്ദന്റ മകൻ വ്യവസായിയിൽ നിന്ന് വാങ്ങിയ വൻതുക തിരിച്ചുകൊടുത്തില്ല; മധ്യസ്ഥനായത് രാജേഷ് കൃഷ്ണ; യുകെയിലെ വിവാദ നായകന് തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; സിനിമയിലും ഇടപെടൽ;' ഭാര്യയെ സംവിധായിക ആക്കാൻ പരിശ്രമിച്ച് ഒടുവിൽ കുടുംബം നഷ്ടമായ ഷർഷാദ് ജീവിതം പറയുന്നു
- പന്തീരാങ്കാവ് സ്ത്രീധന പീഡന കേസ്: നവവധുവിന് മർദ്ദനമേറ്റ സംഭവത്തിൽ പ്രതി രാഹുലിന് എതിരെ കൂടുതൽ വകുപ്പുകൾ ഇട്ടുകേസ്; വധശ്രമം, സ്ത്രീധനപീഡനം അടക്കം കുറ്റങ്ങൾ ചുമത്തി; പ്രതി ഇപ്പോഴും ഒളിവിൽ; തിരച്ചിൽ തുടങ്ങിയെന്ന് പൊലീസ്
- കൊല്ലത്ത് യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ചു; ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നത് കണ്ടപ്പോൾ കെട്ടിപ്പിടിച്ച് നിന്നതായി ദൃക്സാക്ഷികൾ
- സ്ലീപ്പർ കോച്ചിൽ കൂട്ടത്തോടെ 'കള്ളവണ്ടി' കയറി സീസൺ ടിക്കറ്റുകാർ; ദീർഘദൂര യാത്രക്കാർക്ക് സീറ്റ് ഒഴിഞ്ഞു നൽകാൻ പോലും തയ്യാറാകുന്നില്ല; 'കള്ളവണ്ടി' കയറുന്നതിൽ ഭൂരിഭാഗം പേരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ; തിരുവനന്തപുരം- എറണാകുളം റൂട്ടിൽ പുതിയ ട്രെയിൻ വേണമെന്ന് യാത്രക്കാർ
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- 150 പവനും കാറും കിട്ടാൻ തനിക്ക് അർഹതയുണ്ടെന്ന് പറഞ്ഞാണ് രാഹുൽ തർക്കം തുടങ്ങിയത്; മൊബൈൽ ചാർജർ കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമം; പിടിച്ച് കിടത്തി ബെൽറ്റിന് അടിച്ചു; വീട്ടിലെ ആരും തിരിഞ്ഞുനോക്കിയില്ല; എല്ലാം മറന്നേക്കൂ എന്ന് പൊലീസും; പന്തീരാങ്കാവ് സംഭവത്തിൽ നവവധു പറഞ്ഞത്
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- റഹിമിന്റെ അയൽവാസിയായ കണ്ടക്ടറെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് പൊലീസ്; നടക്കുന്നത് വിശദ ചോദ്യം ചെയ്യൽ; മെമ്മറി കാർഡ് കാണാതായതിൽ ട്വിസ്റ്റിന് സാധ്യതകൾ ഏറെ; ഡിവൈഎഫ് ഐക്കാരനെന്ന് യദു ആരോപിച്ച കണ്ടക്ടറെ നാടകീയമായി പൊലീസ് പൊക്കിയത് എന്തിന്?
- പ്രഭാത സവാരിക്കിടെ ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്തയെ ഇടിച്ചത് അജ്ഞാത വാഹനമെന്ന് റിപ്പോർട്ട്; തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്ക്; അടിയന്തര ശസ്ത്രക്രിയ വിജയകരം; കെപി യോഹന്നാൻ എന്ന അത്തനാസിയസ് യോഹാന്‍ അമേരിക്കയിൽ സംഭവിച്ചത് എന്ത്? അപകടമുണ്ടായത് പള്ളിയുടെ പുറത്തെ റോഡിലേക്ക് ഇറങ്ങിയപ്പോൾ
- ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഒത്ത വിവാഹം; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍