നിഷയെ സ്ഥാനാർത്ഥിയാക്കിയാൽ പിന്തുണക്കാമെന്ന് ജോസഫിന്റെ പ്രഖ്യാപനം ജോസ് കെ മാണിയെ വെട്ടിലാക്കാൻ എന്നു തിരിച്ചറിഞ്ഞു ജോസ് കെ മാണി; സ്ഥാനാർത്ഥിയെ ജോസ് കെ മാണി തന്നെ തീരുമാനിക്കും; നിർണ്ണായകം മാണിയുടെ പിൻഗാമിയിൽ മറ്റാർക്കും അവകാശമില്ലെന്ന ലീഗ് തീരുമാനം; വലതുപക്ഷത്തെ പൊട്ടിത്തെറിയിൽ കണ്ണും നട്ട് കോടിയേരി; എല്ലാം തീരുമാനിക്കാൻ നാളെ യുഡിഎഫ് യോഗം; കേരളാ കോൺഗ്രസ് പിളരുമെന്ന പ്രതീക്ഷയിൽ ഇടത് മുന്നണി യോഗം 28നും; കണക്ക് കൂട്ടി കളിക്കാൻ ബിജെപിയും: പാലായിൽ എല്ലാവരും പ്രതീക്ഷയിൽ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: പാലാ ഉപതരഞ്ഞെടുപ്പിലെ അനിശ്ചിതത്വം മാറ്റാൻ നാളെ യുഡിഎഫ് തീരുമാനം. പാലാ സീറ്റ് ജോസ് കെ മാണിയുടെ തീരുമാന പ്രകാരമേ നൽകാവൂവെന്ന് മുസ്ലിം ലീഗ് കോൺഗ്രസിനോട് നിർദ്ദേശിച്ചു കഴിഞ്ഞു. പിജെ ജോസഫ് ഇതുമായി സഹകരിച്ചേക്കും. അതിനിടെ യുഡിഎഫ് സ്ഥാനാർത്ഥിയെ ചർച്ച ചെയ്തു കണ്ടെത്തുമെന്ന് കേരള കോൺഗ്രസ്-എം നേതാവ് ജോസ് കെ. മാണി പ്രതികരിച്ചു. അനുയോജ്യമായ തീരുമാനം ഉടനുണ്ടാകുമെന്നും ജോസ് കെ. മാണി പറഞ്ഞു. ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥി കേരളാ കോൺഗ്രസിന്റെ എം നേതാവായിരിക്കും എന്നാണ് ജോസ് കെ മാണി പ്രതികരിച്ചിരിക്കുന്നത്.
അതിനിടെ നിഷ ജോസിനെ സ്ഥാനാർത്ഥിയാക്കിയാൽ അതിനെ പിന്തുണയ്ക്കും എന്നാണ് ജോസഫിന്റെ നിലപാട്. എന്നാൽ ഈ നീക്കം ചെയർമാൻ സ്ഥാനം കൂടി ലക്ഷ്യമിട്ടുള്ളതാണ് എന്നതിനാൽ ജോസ് കെ മാണി അതിലെ കെണി തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് തന്നെ കരുതലോടെ നീങ്ങാനാണ് ജോസ് ഒരുങ്ങുന്നത്. നിഷയ്ക്ക് പകരം അനുയോജ്യനായ സ്ഥാനാർത്ഥിയെ കളത്തിലിറക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ ജോസ് കെ മാണി ക്യാമ്പ് ഊർജ്ജിതമാക്കി.
സ്ഥാനാർത്ഥിയെ സംബന്ധിച്ചു പാർട്ടിക്കുള്ളിൽ യോഗം വിളിച്ചുകൂട്ടി സമവായത്തിലൂടെ തീരുമാനമെടുക്കും. സെപ്റ്റംബർ അവസാനം തെരഞ്ഞെടുപ്പ് നടക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം അപ്രതീക്ഷിതമല്ല. കേരള കോൺഗ്രസിലെ ഭിന്നത തെരഞ്ഞെടുപ്പിൽ പ്രശ്നമാകില്ല. പാർട്ടിക്കുള്ളിൽ ചർച്ച ചെയ്ത് അനുയോജ്യമായ തീരുമാനം ഉണ്ടാകുമെന്നും ജോസ് കെ. മാണി പറഞ്ഞു. പാല ഉപതെരഞ്ഞെടുപ്പിൽ കുഴപ്പങ്ങളൊന്നും ഉണ്ടാകില്ലെന്നും ജോസ് പ്രതീക്ഷ പ്രകടിപ്പിച്ചു.
പാലാ ഉപതിരഞ്ഞെടുപ്പിൽ നിഷ ജോസ് കെ മാണി യു.ഡി.എഫ് സ്ഥാനാർത്ഥിയായേക്കുമെന്ന റിപ്പോർട്ടുകൾ സജീവമാണ്. എന്നാൽ ഇതിനുള്ള സാധ്യത കുറവാണെന്നാണ് പാർട്ടി നൽകുന്ന സൂചന. നിഷയുടെ സ്ഥാനാർത്ഥിത്വത്തെ പിജെ ജോസഫ് വിഭാഗം പിന്തുണയ്ക്കുന്നുണ്ട്. ഇത് ജോസ് കെ മാണിയെ വെട്ടിലാക്കാനുള്ള തന്ത്രമാണ്. പാലായിലെ സ്ഥാനാർത്ഥിയെ ഐക്യത്തിലൂടെ തീരുമാനിക്കുമെന്ന് അടുത്തിടെ നടന്ന ചടങ്ങിൽ സംസാരിക്കവെ ജോസഫ് പ്രതികരിച്ചിരുന്നു. സീറ്റ് കൈവിട്ടുപോകുന്ന സാഹചര്യം ഉണ്ടാകാനിടയില്ലെന്നും അദ്ദേഹം സൂചന നൽകിയിരുന്നു. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ജോസഫിന്റെ പ്രതികരണം വന്നിട്ടില്ല. എന്നാൽ, യുഡിഎഫിന് പാലായിലെ വിജയം അനിവാര്യമാണ്. അതുകൊണ്ട് തന്നെ ജോസ് കെ മാണിയുടെ മനസ്സാകും സ്ഥാനാർത്ഥികാര്യത്തിൽ നിർണ്ണായകമാകുക.
പാലാ മണ്ഡലത്തിന്റെ രൂപവത്കരണത്തിനുശേഷം മാണിക്കല്ലാതെ മറ്റാർക്കും ഇവിടെനിന്ന് വിജയിക്കാനായിട്ടില്ല. അതിനാൽ പാലാ വിട്ടുകളയുന്ന സാഹചര്യം അംഗീകരിക്കാനാവില്ല. കേരള കോൺഗ്രസിന്റെ ഹൃദയഭൂമിയാണ് പാല. ഈ സാഹചര്യത്തിൽ പാർട്ടിയിൽ ആഭ്യന്തര കലഹം നിലനിൽക്കുമ്പോൾ പോലും സ്ഥാനാർത്ഥി നിർണയത്തിൽ തർക്കം ഉണ്ടാകാനിടയില്ല എന്നാണ് സൂചന. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ യുഡിഎഫ് അടിയന്തര നേതൃയോഗം വിളിച്ചിട്ടുണ്ട്. സ്ഥാനാർത്ഥിത്വം സംബന്ധിച്ച തർക്കം പാടില്ലെന്ന മുന്നറിയിപ്പ് കേരള കോൺഗ്രസിന് യുഡിഎഫ് നൽകിയിട്ടുണ്ട്. അതിനിടെ, രാജ്യസഭയിൽനിന്ന് രാജിവച്ച് ജോസ് കെ മാണി സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന അഭിപ്രായവും ചിലർ ഉയർത്തുന്നുണ്ട്. എന്നാൽ, നേരത്തെ ലോക്സഭാംഗത്വം രാജിവച്ചാണ് ജോസ് കെ മാണി രാജ്യസഭയിലേക്ക് മത്സരിച്ചത്.
പതിരഞ്ഞെടുപ്പ് ഒക്ടോബറിലുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇതുവരെ മുന്നണികളെല്ലാം ഇതിനെ തുടർന്നു കളത്തിലിറങ്ങിയ എൽഡിഎഫ്, എൻഡിഎ ക്യാംപുകളും ഇപ്പോഴും ഉറ്റുനോക്കുന്നത് കേരള കോൺഗ്രസിലേക്കാണ്. യുഡിഎഫും എൻഡിഎയും ഇതുവരെ സ്ഥാനാർത്ഥിയെ നിർണയിച്ചിട്ടില്ല. എൻസിപി നേതാവ് മാണി സി. കാപ്പൻ തന്നെ പാലായിൽ മത്സരിക്കുമെന്നാണ് എൽഡിഎഫിലെ ധാരണ. മൂന്നു മുന്നണികളും ആദ്യറൗണ്ട് പ്രവർത്തനം ആരംഭിച്ചിരുന്നു. യുഡിഎഫിലെ കേരളാ കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടായാൽ അത് മുതൽകൂട്ടാക്കാൻ ഇടതു പക്ഷം ഉണ്ടാകും. അതുകൊണ്ട് തന്നെ യുഡിഎഫിലെ സ്ഥാനാർത്ഥി ചർച്ച മനസ്സിലാക്കി മാത്രമേ സിപിഎം പ്രതികരിക്കൂ. 28നാണ് ഇടതു മുന്നണി യോഗം. അതിന് മുമ്പ് കേരളാ കോൺഗ്രസിലെ അടിയിൽ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
കെ.എം. മാണി 54 വർഷം വിജയിച്ചു നിന്ന പാലായിലെ സ്ഥാനാർത്ഥിത്വം തീരുമാനിക്കാനുള്ള ചുമതല ജോസഫ് ഗ്രൂപ്പിന് വിട്ടു കൊടുക്കില്ലെന്നാണു ജോസ് കെ. മാണി വിഭാഗത്തിന്റെ തീരുമാനം. അതേസമയം സ്ഥാനാർത്ഥി ആരെന്ന് യുഡിഎഫ് തീരുമാനിച്ചോട്ടെ, ചിഹ്നം പി.ജെ. ജോസഫ് അനുവദിക്കുമെന്നതാണു ജോസഫ് വിഭാഗം നിലപാട്. ഇതും ജോസ് കെ മാണി അംഗീകരിക്കില്ല. മുതിർന്ന നേതാവ് പ്രഫ. ഇ.ജെ. ആഗസ്തിയുടെ പേരും സ്ഥാനാർത്ഥി ചർച്ചയിൽ വന്നിരുന്നു. എന്നാൽ, ജോസ് കെ. മാണി എംപി തന്നെ മത്സരിക്കണമെന്ന ആവശ്യം പാർട്ടിയിൽ ഉയരുന്നുണ്ട്. കെ.എം. മാണിയെ 5 പതിറ്റാണ്ടിലേറെ വിജയിപ്പിച്ച പാലായിൽ മകൻ തന്നെ മത്സരിക്കണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം.
സ്ഥാനാർത്ഥി ആരു വേണമെന്ന് ജോസ് കെ. മാണി വിഭാഗത്തിലെ നേതാക്കൾ ഒരു വട്ടം ചർച്ച നടത്തിയെന്നാണ് അറിവ്. സെപ്റ്റംബർ ആദ്യവാരം ഏകദിന ക്യാംപ് നടത്തി സ്ഥാനാർത്ഥി സംബന്ധിച്ചു ധാരണയിൽ എത്താനാണ് പാർട്ടിയുടെ നീക്കം. എൻസിപി ദേശീയ നേതാവ് പ്രഫുൽ പട്ടേലിനെ കഴിഞ്ഞ ദിവസം മാണി സി. കാപ്പനും സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിയും സന്ദർശിച്ചു പാലാ ഉപതിരഞ്ഞെടുപ്പു പ്രവർത്തനം ചർച്ച ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാലായിൽ എത്തി പ്രചാരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്തതോടെ സിപിഎം ക്യാംപും ഉണർന്നു. ബിജെപി തന്നെ പാലായിൽ മത്സരിക്കുമെന്നാണ് എൻഡിഎയിലെ ഇപ്പോഴത്തെ തീരുമാനം. എൻഡിഎ ജില്ലാ യോഗം പാലായിൽ ചേർന്നിരുന്നു. സംസ്ഥാന സെക്രട്ടറി ജെ.ആർ. പത്മകുമാറിനാണ് ബിജെപിയുടെ ചുമതല. ജില്ലാ പ്രസിഡന്റ് എൻ. ഹരി, റബർ ബോർഡ് മുൻ വൈസ് ചെയർമാൻ കെ.പി. ജയസൂര്യൻ, നാരായണൻ നമ്പൂതിരി എന്നിവരുടെ പേരുകളാണ് സ്ഥാനാർത്ഥി ചർച്ചയിൽ.
കെ.എം. മാണിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന പാലാ നിയമസഭാ മണ്ഡലത്തിലേക്ക് സെപ്റ്റംബർ 23നാണ് ഉപതെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ 27നായിരിക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ബുധനാഴ്ച മുതൽ സെപ്റ്റംബർ നാലുവരെ നാമനിർദേശ പത്രിക സമർപ്പിക്കാം. അഞ്ചിന് സൂക്ഷമ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏഴാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
- TODAY
- LAST WEEK
- LAST MONTH
- പ്ലേ ഓഫിൽ ഇടം പിടിക്കാനുള്ള ജീവന്മരണ പോരാട്ടത്തിൽ, ലക്ഷ്യത്തിൽ എത്തും മുമ്പേ ഇടറി വീണ് ലക്നൗ സൂപ്പർ ജയന്റ്സ്; 19 റൺസിന് ഡൽഹി ക്യാപ്പിറ്റൽസ് ലക്നൗവിനെ മുട്ടുകുത്തിച്ചതോടെ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിൽ
- 'എം വി ഗോവിന്ദന്റ മകൻ വ്യവസായിയിൽ നിന്ന് വാങ്ങിയ വൻതുക തിരിച്ചുകൊടുത്തില്ല; മധ്യസ്ഥനായത് രാജേഷ് കൃഷ്ണ; യുകെയിലെ വിവാദ നായകന് തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; സിനിമയിലും ഇടപെടൽ;' ഭാര്യയെ സംവിധായിക ആക്കാൻ പരിശ്രമിച്ച് ഒടുവിൽ കുടുംബം നഷ്ടമായ ഷർഷാദ് ജീവിതം പറയുന്നു
- പന്തീരാങ്കാവ് സ്ത്രീധന പീഡന കേസ്: നവവധുവിന് മർദ്ദനമേറ്റ സംഭവത്തിൽ പ്രതി രാഹുലിന് എതിരെ കൂടുതൽ വകുപ്പുകൾ ഇട്ടുകേസ്; വധശ്രമം, സ്ത്രീധനപീഡനം അടക്കം കുറ്റങ്ങൾ ചുമത്തി; പ്രതി ഇപ്പോഴും ഒളിവിൽ; തിരച്ചിൽ തുടങ്ങിയെന്ന് പൊലീസ്
- 'മുക്കം മൗലവിക്ക് നിസ്ക്കരിക്കാൻ മുട്ടിയിട്ട് എൽഡിഎഫ് റാലിയിൽ പിണറായി ഇരിക്കുന്ന സ്റ്റേജിന്റെ പിറകിൽ നിസ്ക്കരിക്കയാണ്; തൊട്ടടുത്ത് പള്ളിയുണ്ട്; പക്ഷേ മൗലവിക്ക് അതുപോര; എന്ത് രാഷ്ട്രീയമാണിത്': പ്രസ്താവന തരംതാണതെന്ന് സമസ്ത; കെ എസ് ഹരിഹരൻ വീണ്ടും വിവാദത്തിൽ
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- കൊല്ലത്ത് യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ചു; ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നത് കണ്ടപ്പോൾ കെട്ടിപ്പിടിച്ച് നിന്നതായി ദൃക്സാക്ഷികൾ
- 150 പവനും കാറും കിട്ടാൻ തനിക്ക് അർഹതയുണ്ടെന്ന് പറഞ്ഞാണ് രാഹുൽ തർക്കം തുടങ്ങിയത്; മൊബൈൽ ചാർജർ കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമം; പിടിച്ച് കിടത്തി ബെൽറ്റിന് അടിച്ചു; വീട്ടിലെ ആരും തിരിഞ്ഞുനോക്കിയില്ല; എല്ലാം മറന്നേക്കൂ എന്ന് പൊലീസും; പന്തീരാങ്കാവ് സംഭവത്തിൽ നവവധു പറഞ്ഞത്
- സ്ലീപ്പർ കോച്ചിൽ കൂട്ടത്തോടെ 'കള്ളവണ്ടി' കയറി സീസൺ ടിക്കറ്റുകാർ; ദീർഘദൂര യാത്രക്കാർക്ക് സീറ്റ് ഒഴിഞ്ഞു നൽകാൻ പോലും തയ്യാറാകുന്നില്ല; 'കള്ളവണ്ടി' കയറുന്നതിൽ ഭൂരിഭാഗം പേരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ; തിരുവനന്തപുരം- എറണാകുളം റൂട്ടിൽ പുതിയ ട്രെയിൻ വേണമെന്ന് യാത്രക്കാർ
- ഗൾഫിലുള്ള പരിചയത്തിന്റെ പേരിൽ നാട്ടിലെത്തിയപ്പോൾ ജോലി നൽകി; നോമ്പു തുറക്കാൻ വീട്ടിലേക്ക് ക്ഷണിച്ചതോടെ നാൽപ്പത് പവനും രണ്ട് ലക്ഷം രൂപയും അടിച്ചുമാറ്റി തൊഴിലാളി മുങ്ങി: യുവതിയടക്കം മൂന്നു പേർ അറസ്റ്റിൽ
- പ്രധാനമന്ത്രിയുടെ വരുമാനം 2018 ലേക്കാൾ ഇരട്ടിയായി; സ്വന്തമായി സ്ഥലമോ, വീടോ, കാറോ ഇല്ല; ആകെ 3.02 കോടി വിലമതിക്കുന്ന സ്വത്തുക്കൾ; രാഹുൽ ഗാന്ധിക്ക് മോദിയേക്കാൾ നാലുമടങ്ങ് വരുമാനം; ആകെ ആസ്തി 20 കോടിയിലേറെ
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- റഹിമിന്റെ അയൽവാസിയായ കണ്ടക്ടറെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് പൊലീസ്; നടക്കുന്നത് വിശദ ചോദ്യം ചെയ്യൽ; മെമ്മറി കാർഡ് കാണാതായതിൽ ട്വിസ്റ്റിന് സാധ്യതകൾ ഏറെ; ഡിവൈഎഫ് ഐക്കാരനെന്ന് യദു ആരോപിച്ച കണ്ടക്ടറെ നാടകീയമായി പൊലീസ് പൊക്കിയത് എന്തിന്?
- പ്രഭാത സവാരിക്കിടെ ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്തയെ ഇടിച്ചത് അജ്ഞാത വാഹനമെന്ന് റിപ്പോർട്ട്; തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്ക്; അടിയന്തര ശസ്ത്രക്രിയ വിജയകരം; കെപി യോഹന്നാൻ എന്ന അത്തനാസിയസ് യോഹാന്‍ അമേരിക്കയിൽ സംഭവിച്ചത് എന്ത്? അപകടമുണ്ടായത് പള്ളിയുടെ പുറത്തെ റോഡിലേക്ക് ഇറങ്ങിയപ്പോൾ
- ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഒത്ത വിവാഹം; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍