Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202417Monday

മലയാളി ദമ്പതികളുടെ മകൻ ചികിത്സപ്പിഴവു മൂലം മരിച്ച സംഭവം; 26 വർഷത്തെ കാത്തിരിപ്പിനു ശേഷം 16 ലക്ഷം രൂപ നഷ്ടപരിഹാരം: ഒമ്പത് ശതമാനം പലിശയോടെ നൽകാനും ഉത്തരവ്

മലയാളി ദമ്പതികളുടെ മകൻ ചികിത്സപ്പിഴവു മൂലം മരിച്ച സംഭവം; 26 വർഷത്തെ കാത്തിരിപ്പിനു ശേഷം 16 ലക്ഷം രൂപ നഷ്ടപരിഹാരം: ഒമ്പത് ശതമാനം പലിശയോടെ നൽകാനും ഉത്തരവ്

സ്വന്തം ലേഖകൻ

മുംബൈ: താരാപുർ അറ്റോമിക് പവർ സ്റ്റേഷൻ ആശുപത്രിയിൽ മലയാളി ദമ്പതികളുടെ മകൻ ചികിത്സപ്പിഴവു മൂലം മരിച്ച കേസിൽ 26 വർഷത്തെ കാത്തിരിപ്പിനു ശേഷം 16 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു. ഹരിദാസ് പിള്ള- ചന്ദ്രിക ദമ്പതിമാരുടെ മകൻ ഹരീഷ് മരിച്ച കേസിലാണ് ലക്ഷങ്ങളുടെ നഷ്ടപരിഹാരം വിധിച്ചത്. മെഡിക്കൽ സൂപ്രണ്ട് അടക്കമുള്ള ആശുപത്രി ജീവനക്കാർ പിഴവിന് ഉത്തരവാദികളാണെന്നു വിലയിരുത്തിയ ദേശീയ ഉപഭോക്തൃ കമ്മിഷൻ 1998 മുതൽ 9% പലിശയോടെ പണം നൽകണമെന്നും ഉത്തരവിട്ടു.

ഹരീഷിനെ 1998 ഓഗസ്റ്റ് 12ന് ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം കുറയാത്തതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും ഡ്യൂട്ടി ഡോക്ടർ അനുവദിച്ചില്ല. ആരോഗ്യനില വഷളായ ശേഷമാണ് മാറ്റിയത്. എന്നാൽ, രക്ഷിക്കാനായില്ല. ആശുപത്രിയുടെ അനാസ്ഥയ്‌ക്കെതിരെ രക്ഷിതാക്കൾ വിവിധ കമ്മിഷനുകളെ സമീപിച്ചെങ്കിലും വിധി എതിരായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP