ഹൈ വോൾട്ടേജ് നിവിൻപോളി ഷോ! 'മിഖായേൽ' നിവിൻ ആരാധകർക്ക് ആഘോഷിക്കാനുള്ള ചിത്രം; ഹോളിവുഡ്ഡ് മെയ്ക്കിങ്ങിലൂടെ ഒരിക്കൽ കൂടി മികവുതെളിയിച്ച് ഹനീഫ് അദേനി; തിരക്കഥയിലെ പാളിച്ചകൾ മാറ്റിയിരുന്നെങ്കിൽ ഇതൊരു സൂപ്പർ സിനിമയാവുമായിരുന്നു; ഇടിവെട്ടായി ഉണ്ണി മുകുന്ദനും സിദ്ധിഖും; ഇല്ല, മിഖായേൽ നിങ്ങളുടെ കാശ് നഷ്ടപ്പെടുത്തില്ല
എം മാധവദാസ്
മലയാളത്തിലെ യുവനടന്മാരിൽ ബോക്സോഫീസിലെ നമ്പർ വൺ ആരാണെന്ന് ചോദിച്ചാൽ ഒറ്റ മറുപടിയെ ഉള്ളൂ. നിവിൻപോളി. അർബൻ കാമുകൻ എന്ന നിലയിൽ പേരെടുത്ത നിവൻപോളിയുടെ പതിവ് പടങ്ങളിൽനിന്ന് തീർത്തും ഭിന്നമായ ആക്ഷൻ ഓറിയൻഡഡ് ഫാമിലി ഡ്രാമയാണ് മിഖായേൽ. ഹോളിവുഡ്ഡ് സിനിമകളുടെ മേക്കിങ്ങ് രീതി പോലെ കൊതിപ്പിക്കുന്ന ഫ്രെയിമുകളിലാണ് സംവിധായകൻ ഹനീഫ് അദേനി ചിത്രമൊരുക്കിയത്. അതുകൊണ്ട് തന്നെ നിവിൻ പോളി ആരാധകർക്ക് പിടിപ്പത് ആഹ്ലാദിക്കാനും കൈയടിക്കാനുമുള്ള അവസരം ചിത്രത്തിലുണ്ട്. ഒരു ടിപ്പിക്കൽ ഹൈ വോൾട്ടേജ് നിവിൻ ഷോ എന്ന് വേണമെങ്കിൽ ചിത്രത്തെ വിശദീകരിക്കാം. പല ആക്ഷൻ രംഗങ്ങളിലും അമ്പരപ്പിക്കുന്ന പെർഫോമൻസാണ് ഈ യുവനടന്റേതെന്ന് പറയാതെ വയ്യ. അതുകൊണ്ടുതന്നെ ഈ സിനിമ വലിയൊരു ബോക്സോഫീസ് വിജയമാവുമെന്ന് ഉറപ്പാണ്.
പക്ഷേ നമുക്ക് ആരാധകരെ വിടാം.സാധാരണ പ്രേക്ഷകരിലേക്ക് അടുക്കുമ്പോൾ ആദ്യ പുകുതിയുടെ സൗന്ദര്യം രണ്ടാം പകുതിയിൽ കിട്ടുന്നില്ല. പലയിടത്തും യുകതിരാഹിത്യം പ്രകടം. പക്ഷേ ഈ ചിത്രത്തിന്റെ ആദ്യത്തെ ഇരുപതുമിനട്ട് ഒന്നു കണ്ടുനോക്കണം. ഹനീഫിനെ സമ്മതിച്ചുപോകും. ശരിക്കും സൂപ്പർ. ഒരു ഇംഗ്ലീഷ് കുറ്റാന്വേഷണ കഥയാണോ നാം കാണുന്നത് എന്ന് തോന്നിപ്പോവും. പക്ഷേ തുടർന്ന് ആ ടെമ്പോ നില നിർത്താനായില്ല. എന്നാലും കാശുമുടക്കിയെത്തുന്ന സാധാരണ പ്രേക്ഷകന് പണം പോകുന്ന ചിത്രമല്ല ഇത്. ആക്ഷനും സസ്പെൻസും ട്വിസ്റ്റുകളുമൊക്കെയായി ഒരു ത്രില്ലർ കൊമേർഷ്യൽ മുവി നിങ്ങൾക്ക് ആസ്വദിക്കാം. ഉണ്ണി മകുന്ദന്റെയും സിദ്ദീഖിന്റെയും പ്രകടനം ശരിക്കും ഇടിവെട്ടായിട്ടുണ്ട്.
മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദർ എന്ന ചിത്രമെടുക്കുകയും എബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുകയും ചെയ്ത ഹനീഫ് പ്രതീക്ഷ നിലനിർത്തി എന്നുതന്നെ പറായം. പക്ഷേ വിഷമം അവിടെയല്ല. ഒന്നാന്തരം ക്ലാസ് സിനിമയാക്കാനുള്ള വകുപ്പുകൾ ഈ പടത്തിൽ ഉണ്ടായിരുന്നു. തിരക്കഥയിൽ ചില പുതുക്കലുകൾ നടത്തിയിരുന്നെങ്കിൽ എന്ന് പടം കഴിഞ്ഞപ്പോൾ തോന്നിപ്പോയി.
വെള്ളരിക്കാപ്പട്ടണത്തിലെ അറുകൊലകൾ
അടിസ്ഥാനപരമായി ഇതൊരു പഴഞ്ചൻ കഥയാണെങ്കിലും അതിശയകരമായ ചില കഥാപരിസരങ്ങൾ ഹനീഫ് അദേനി ചിത്രത്തിൽ കൊണ്ടു വന്നിട്ടുണ്ട്. ഒരു ഗ്യാങ്ങ്സ്റ്റർ കഥക്കുള്ളിലൂടെ കടുംബ കഥയായി, അൽപ്പം സൈക്കോയായ പ്രതിനായകനുമൊക്കെയായി ചിത്രം വ്യത്യസ്തമായ കഥാപരിസരത്തിലൂടെയാണ് തുടങ്ങുന്നത്. ഒരു ഡോക്ടറുടെ പ്രതികാരം എന്ന വൺലൈനിൽ പറയാവുന്ന കഥയിൽ ആദ്യ പകുതിയിൽ ഹനീഫ് അദേനിയിലെ സ്റ്റോറി ക്രാഫ്റ്റ് പ്രകടമാണ്. ഒരു കരാട്ടെ ഗ്രൗണ്ടിൽ നടക്കുന്ന പ്രശ്നങ്ങളും തുടർന്ന് സ്കുളിൽ ഒരു ആൺകുട്ടിയും പെൺകുട്ടിയും തമ്മിലുണ്ടാവുന്ന സംഘട്ടനവും എങ്ങനെ കൊലപാതകപരമ്പരകൾക്ക് തുടക്കമാവുന്നുവെന്നൊക്കെ പറയുന്നിടത്ത് കഥയിലെയും തിരക്കഥയിലെയും മികവ് പ്രകടമാവുകയാണ്. പക്ഷേ പിന്നീടങ്ങോട്ട് കാര്യം മാറുകയാണ്.
ഹോളിവുഡ്ഡിലെ ഗോഡ്ഫാദർ തൊട്ടുള്ള പ്രശസ്തമായ ഗ്യാങ്ങ്സ്റ്റർ മൂവികളിലെ സ്വാധീനം ഈ ചിത്രത്തിൽ പ്രകടമാണ്. എന്നാൽ അനുകരണമല്ല താനും. പക്ഷേ രണ്ടാം പകുതിയിലേക്ക് തിരക്കഥ വികസിച്ചപ്പോൾ കഥാപരിസരം പാളി. ഒന്നാമത് നിയമവാഴ്ചയില്ലാത്ത ഒരു സ്ഥലമായി, കൊള്ളയും കൊലയും അടിക്കടി അരങ്ങേറുന്ന ഒരു ക്രിമിനൽ സിറ്റിയിൽ കഥ നടക്കന്നതുപോലെ തോന്നുന്നത് വിശ്വസനീയമല്ലാതായി. അത്രക്ക് വെള്ളരിക്കാപ്പട്ടണമാണോ കേരളം. കമ്മീഷണർ ലെവലിലുള്ള ഒരു പൊലീസുകാരനെ കൊന്ന് ഫുട്ബോൾ പോസ്റ്റിൽ കെട്ടിത്തൂക്കിയിട്ടും ആരും ചോദിക്കാനില്ലാത്ത അവസ്ഥ. ഡോക്ടറായ നായകൻ സർജിക്കൽ ബ്ലേഡ്വെച്ച് അറിഞ്ചും പൊറിഞ്ചും വീശി ആളെകൊല്ലുന്നുണ്ട്. പൊലീസിന് മാത്രം പിടികിട്ടുന്നില്ല എന്ന് മാത്രമല്ല പൊലീസും ക്രിമിനലുകൾക്ക് ഒപ്പമാണ്. ഈ സിനിമ മുന്നോട്ടുവെക്കുന്ന സാമൂഹിക വിരുദ്ധമായ ആശയവും ഇതുതന്നെയാണ്. പൊലീസും നിയമവും പൊതുസമൂഹവുമൊക്കെ അടിമുടി ക്രിമിനൽവത്ക്കരിച്ചുവെന്നും കണ്ണിന് കണ്ണ് പല്ലിന് പല്ല എന്ന രീതിയിൽ തിരിച്ചടിക്കുന്നതാണ് ആധുനിക കാലത്ത് നല്ലതെന്നും ഈ പടം അടിവരയിടുന്നു.
ഇനി ഒരു സിനിമാ കഥയല്ലേ അതിൽ വലിയ സാമൂഹിക രാഷ്ട്രീയവും നവോത്ഥാനവും ഒന്നും നോക്കേണ്ടതില്ല. പക്ഷേ ലോജിക്ക് എന്ന ഒരു സാധനം വേണ്ടേ. ഒന്നാം പകുതിയിലെ കഥയുടെ ഒഴുക്ക് രണ്ടാം പകുതിയിൽ നഷ്ടപ്പെടുകയും അവസാനമടുപ്പിച്ച് പതിവ് അടിപിടിയായി മാറുകയും ചെയ്യുന്നു. ക്ലൈമാക്സ് അടുപ്പിച്ച് ചില രംഗങ്ങളൊക്കെ കാണുമ്പോൾ ആര് ആരെയാണ് കൊല്ലുന്നതെന്നും തല്ലുന്നതെന്നും മനസ്സിലാവില്ല. അതിനു പകരം സിദ്ദീഖിന്റെ അൽപ്പം സൈക്കോ ആയ ക്രൂരനായ വ്യവസായിയുടെ വൺലൈൻ ഡെവലപ്പ് ചെയ്തിരുന്നെങ്കിൽ 'മിഖായേൽ' വേറിട്ടൊരു സിനിമയാവുമായിരുന്നു. പകരം ഉപകഥകൾ വന്നതോടെ ചിത്രത്തിന്റെ ഫോക്കസ് വഴിമാറി. ചുരുക്കിപ്പറഞ്ഞാൽ തിരക്കഥയിലെ പാളിച്ചകളാണ് ചിത്രത്തിന് പണിയായത്. തിരക്കഥയൊരുക്കിയ സംവിധായകൻ തന്നെയാണ് ഇക്കാര്യത്തിൽ ഒന്നാം പ്രതിയും.
നായകനുവേണ്ടിയുള്ള കട്ട ഹീറോയിസം പ്രമോട്ട് ചെയ്യുന്നതിനുള്ള രംഗങ്ങളാൽ സമ്പന്നമാണ് ഈ ചിത്രം. മറ്റൊരു രീതിയിൽ പറഞ്ഞാൽ നിവിൻ പോളി ഫാൻസ് ഫെസ്റ്റിവൽ. ചെറുപ്പം മുതലേ ആയോധന കലകൾ പഠിച്ചുവെന്നൊക്കെയുള്ള കഥ കാണിച്ച് യുക്തിസഹമാക്കാൻ സംവിധായകൻ ശ്രമിക്കുന്നണ്ടെങ്കിലും, നരസിംഹത്തിലെ മോഹൻലാലെന്ന രീതിയിലുള്ള ഒറ്റയ്ക്കുള്ള നിവിന്റെ ആക്ഷൻ രംഗങ്ങൾ സാധാരണ പ്രേക്ഷകർക്ക് അത്ര ദഹിച്ചിട്ടില്ല. അവർ കത്തിയെന്ന പരമ്പരാഗത വാക്കിലേ ഇവയൊക്കെ കാണൂ എന്നത് ഹനീഫ് മറന്നുപോയി.
താരങ്ങളിൽ തിളങ്ങിയത് ഉണ്ണി മകുന്ദനും സിദ്ധിഖും
വില്ലനായെത്തി നായകനോളം കീർത്തിനേടുക. ഈ പടത്തിൽ ഉണ്ണി മുകന്ദന്റെ പ്രകടനത്തെ അങ്ങനെ വിലയിരുത്താം. ക്ലൈമാക്സിലെ കണ്ടുമടുത്ത ദ്വന്ദ്വയുദ്ധത്തെമൊക്കെ ഉണ്ണി ഒരു പ്രത്യേക സ്റ്റൈലിൽ ചെയ്യുന്നുണ്ട്. പിറുപിറുക്കുന്നതുപോലത്തെ ഡയലോഗ് ഡെലിവറിയിലെ മൂർച്ചയും അവതരണത്തിലെ മിതത്വവും ശ്രദ്ധേയം. 'മസിലളിയൻ' എന്ന ടൈപ്പിൽ ഒതുങ്ങാതെ വ്യത്യസ്തമായ കഥാപാത്രങ്ങളിലേക്ക് മാറ്റിപ്പിടിച്ചാൽ ഈ നടൻ ശരിക്കും പൊളിക്കുമെന്ന് തോനുന്നു. പലയിടത്തും നിവിനേക്കാൾ പ്രകടനം നന്നായത് ഉണ്ണി തന്നെയാണ്.
ക്രൂരനും മാനസിക വിഭ്രാന്തികൾ ഉള്ളവനുമായ പ്രതിനായക വേഷത്തെ ഗംഭീരമാക്കുന്നുണ്ട് സിദ്ദിഖ്. എത്രയോ തവണ സിദ്ദിഖ് ആവർത്തിച്ച വേഷമായിരുന്നിട്ടുകൂടി അതിൽ ഒരു വേറിട്ട ശൈലി കൊണ്ടുവരുന്നതിലാണ് ഒരു നടന്റെ മിടുക്ക് ഇരിക്കുന്നത്. നായികാ പ്രാധാന്യമുള്ള ചലച്ചിത്രമല്ല ഇത്. നിവിന്റെ നായികയായെത്തുന്ന മഞ്ജിമ മോഹൻ എതാനും സീനുകളിൽ മാത്രമാണുള്ളത്.
നിവിന്റെ സഹോദരിയായി വന്ന പെൺകുട്ടിയുടെ പ്രസരപ്പാർന്ന പ്രകടനം ചിത്രത്തിന് മുതൽക്കൂട്ടാണ്. ഒന്നാംതരം ക്യാമറാവർക്കും വിഷ്വൽ ട്രീറ്റ്മെന്റുമൊക്കെയുണ്ടെങ്കിലും ഇതിന്റെ പശ്ചാത്തല സംഗീതം, പ്രത്യേകിച്ചും സംഘട്ടന രംഗങ്ങളിൽ ശുദ്ധ ബോറാണെന്ന് പറയാതെ വയ്യ.
വാൽക്കഷ്ണം: മലയാള സിനിമയുടെ ഏറ്റവും വലിയ പ്രതിസന്ധിയുള്ളത് തിരക്കഥയിലാണെന്ന് തോന്നുന്നു. ഈ പംക്തിയിൽ തന്നെ ഇത് എത്രയോ തവണയാണ് നല്ല വൺലൈൻ കിട്ടിയിട്ടും പ്രമേയപരമായ പടം ഉയരാത്തത് പരാമർശിച്ചതെന്ന് ഓർക്കുക. നമുക്ക് നല്ല നടന്മാരുണ്ട്, നല്ല നടികളുണ്ട്, ക്യാമറാമാനുണ്ട്, ഹോളിവുഡ്ഡ് സ്റ്റെലിൽ വേണമെങ്കിലും പടം എടുക്കാൻ അറിയുന്ന സംവിധായകർ ഉണ്ട്. ഇല്ലാത്തത് നല്ല തിരക്കഥാകൃത്തുക്കൾ മാത്രം.
- TODAY
- LAST WEEK
- LAST MONTH
- എട്ടിൽ ജയമുറപ്പിച്ച് ഇടതുപക്ഷം; പോളിങ് കുറഞ്ഞത് സിപിഎമ്മിന് ആഹ്ലാദം; ഇരുപതും നേടുമെന്ന വിലയിരുത്തലിൽ യുഡിഎഫ്; തിരുവനന്തപുരവും തൃശൂരും പ്രതീക്ഷിച്ച് ബിജെപി; കൂട്ടിക്കിഴക്കലുകളിലെ മുന്നണി പ്രതീക്ഷകൾ ഇങ്ങനെ; ഇത് തരംഗം മാറി നിന്ന കേരളാ വോട്ടെടുപ്പ്
- ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ
- പോളിങ് കുറയുന്നതിന്റെ ഗുണം കിട്ടുക ഇടതുപക്ഷത്തിനോ? ശക്തമായ ത്രികോണ പോര് നടന്നിടത്ത് പോലും വോട്ടർമാരിൽ ആവേശമില്ല; ശതമാനക്കണക്കിൽ വോട്ടിങ് കുറഞ്ഞത് ഏഴ് ശതമാനത്തിൽ അധികം; ചൂടും പ്രതിസന്ധിയായി; ക്രമീകരണങ്ങളിലെ പാളിച്ച ചർച്ചയാക്കാൻ യുഡിഎഫ്; സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടന്നില്ലെന്ന് ആരോപണം
- മൂന്നാറിൽ ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടിൽ യുവതി മരിച്ച സംഭവം; കാരണം ഹൃദയാഘാതാം
- പാപിയുടെ കൂടെ കൂടി പാപിയായ ശിവനെ സിപിഎമ്മും മുഖ്യമന്ത്രിയും കൈവിട്ടു; പിണറായിയുടെ വാക്ക് വലിയൊരു മുന്നറിയിപ്പ് എന്ന ഗോവിന്ദന്റെ വാക്കുകളിലും നിറയുന്നത് ശാസനാ സ്വഭാവം; ഇപി ജയരാജൻ വീണ്ടും അവധിയെടുത്തേക്കും? ഇടതു കൺവീനർ സ്ഥാനവും ഒഴിയാൻ സന്നദ്ധൻ; സിപിഎം സെക്രട്ടറിയേറ്റ് നിർണ്ണായകമാകും
- അമേരിക്കയിലെ കലിഫോർണിയയിൽ കാർ മരത്തിലിടിച്ച് അപകടം; രണ്ട് കുട്ടികളടക്കം മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു
- പാപിയുടെ കൂടെ ശിവശങ്കരൻ കൂടിയാൽ ശിവശങ്കരനും പാപിയാകും! അഡ്വ ജയശങ്കറിന്റെ ഈ വാക്കുകളിൽ നിറയുന്നതും പിണറായി കൂട്ടുകെട്ടിന്റെ കാണാപ്പുറങ്ങൾ; നടപടി എടുത്താൽ ഇപി പൊട്ടിത്തെറിക്കുമോ? വിനു വി ജോണിന്റെ 'കുതിരപ്പവൻ' ചർച്ചകളിൽ എത്തുമ്പോൾ
- നാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും രണ്ടാം ഘട്ടത്തിലും ആവേശം പോരാ; 2019 ലെ അപേക്ഷിച്ച് പോളിങ്ങിൽ എട്ട് ശതമാനത്തോളം കുറവ്; പ്രാഥമിക കണക്കുകൾ പ്രകാരം കേരളത്തിൽ 7.32 ശതമാനത്തോളം കുറവ്; വോട്ടർമാർ ഏറ്റവും ആവേശത്തോടെ എത്തിയത് കണ്ണൂരിൽ; വോട്ടിങ് ശതമാനം കുറഞ്ഞത് ചർച്ചയാക്കി രാഷ്ട്രീയ കക്ഷികൾ
- കഥകളി കലാകാരിക്ക് ദുബായിൽ പരിപാടി വാഗ്ദാനം ചെയ്ത ശേഷം ആവശ്യപ്പെട്ടത് ലഹരി കടത്തണമെന്ന്; വിസമ്മതിച്ചപ്പോൾ കാറിൽ പൂട്ടിയിട്ട് ദേഹോപദ്രവവും ലൈംഗിക ചൂഷണവും; കൊച്ചിയിലെ ഗൂണ്ടാത്തലവൻ മരട് അനീഷിന്റെ മുൻ കൂട്ടാളി പി എച്ച് ഹാരിസ് അറസ്റ്റിൽ
- തകർപ്പൻ സെഞ്ചുറിയുമായി ബെയർസ്റ്റോ നിറഞ്ഞാടിയപ്പോൾ പഞ്ചാബിന് ടി-20 ചരിത്രത്തിലെ റെക്കോഡ് റൺ ചേസ് വിജയം; കൊൽക്കത്തയുടെ റൺമല കീഴടക്കാൻ അതേ നാണയത്തിൽ മറുപടി; 8 വിക്കറ്റ് വിജയം എട്ടുപന്തുകൾ ബാക്കി നിൽക്കെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- അത്യാഡംബര കാറിൽ കറങ്ങി മോഷണം; ആ പണം ഉപയോഗിച്ച് ചെയ്യുക സാമൂഹിക സേവനം; റോഡുകൾ നിർമ്മിച്ചും പാവപ്പെട്ട പെൺകുട്ടികളുടെ മാംഗല്യം നടത്തിയും കൈയടി നേടിയ ബീഹാറിലെ 'റോബിൻഹുഡ്'; ഭാര്യ ജനപ്രതിനിധി; ഇത് റോബിൻഹുഡ് സംവിധായകന്റെ വീട്ടിൽ നിന്നും ഒരു കോടിയുടെ മുതൽ കവർന്ന കള്ളന്റെ കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍