45 കോടിയുടെ യാതൊരു കോപ്പുമില്ലാതെ കൊച്ചുണ്ണി; കുഴപ്പമില്ല കണ്ടിരിക്കാം എന്നീ വാക്കുകളിൽ വിശേഷിപ്പിക്കാവുന്ന ശരാശരി ചിത്രം; ലോകോത്തര ഫോട്ടോഗ്രാഫി ഹോളിവുഡ് സ്റ്റെലുമൊക്കെ വെറും തള്ളൽ മാത്രം; ശൂന്യമായ ആദ്യപകുതി ബാധ്യത; മോഹൻലാലിന്റെ ഇത്തിക്കരപ്പക്കി കൊലമാസ്; നിവിന് ഇത് എടുത്താൽ പൊന്താത്ത കഥാപാത്രം
എം മാധവദാസ്
കുഴപ്പമില്ല, കണ്ടിരിക്കാം തുടങ്ങിയ എവിടെയും തൊടാത്ത വാക്കുകൊണ്ട് ശരാശരി മലയാളി എന്താണോ ഉദ്ദേശിക്കുന്നത്. അതുതന്നെയാണ് കായംകുളം കൊച്ചുണ്ണിയെന്ന, മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രത്തിന്റെ ഒറ്റ വാക്കിലുള്ള നിരൂപണം. ബ്രഹ്മാണ്ഡചിത്രത്തിന്റെ മീഡിയാ ഹൈപ്പിൽ ധംകൃതപുളകിതനായി മലയോളം പ്രതീക്ഷയോടെ ടിക്കറ്റെടുക്കുന്നയാളാണ് നിങ്ങളെങ്കിൽ സിനിമ തീരുമ്പോൾ പവനായി ശവമായി എന്ന അവസ്ഥയിലാവും. അല്ലാതെ ടൈംപാസിന് ഒരു പടം കണ്ടുകളയാമെന്ന് കരുതിയാൽ കുഴപ്പമില്ല കണ്ടിരിക്കാം. നിങ്ങളുടെ പ്രതീക്ഷയും യാഥാർഥ്യവും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ലസഗുവാണ്, മറ്റൊരു രീതിയിൽ പറഞ്ഞാൽ ഈ ചിത്രത്തിന്റെ ആസ്വാദനം.
എന്തായാലും ഒരു കാര്യം വ്യക്തമാണ്. 45 കോടിയുടെ യാതൊരു കോപ്പും ഈ പടത്തിലില്ല. എന്റെ ഗോകുലം ഗോപാലേട്ടാ, പുതിയ പിള്ളാർ വെറും പത്തുകോടിക്ക് പടം തീർത്ത് തരുമായിരുന്നു. ബാക്കി പ്രളയ ദുരിതാശ്വാസത്തിന് കൊടുത്താൽ നാടിന് ഉപകാരമായേനെ. ന്തൊക്കെയായിരുന്നു തള്ളൽ. ലോകത്തര ഫോട്ടോഗ്രാഫി, ഹോളിവുഡ് സ്റ്റെൽ.. ഒന്നും കാണുന്നില്ല. ഒരു സാധാരണ ചിത്രം. പടത്തിന്റെ എറ്റവും വലിയ പ്രശ്നം എന്തിനോവേണ്ടി തിളയ്ക്കുന്ന സാമ്പാർ എന്ന രീതിയിലുള്ള ഒന്നാം പകുതിയാണ്. ആദ്യപകുതി കൊച്ചുണ്ണി എങ്ങനെയാണ് കള്ളനായതെന്ന് നീട്ടി പരത്തി വിശദീകരിക്കയാണ്. ഒരിടത്തുപോലും ഒന്നു കൈയടിക്കാനുള്ള സ്കോപ്പില്ല. ഇന്റർവെൽ പഞ്ചായി മോഹൻലാലിന്റെ ഇത്തിക്കരപ്പക്കി വരുമ്പോഴാണ് തീയേറ്റർ ഉണരുന്നത്. ഈ ഒന്നാംപകുതി ലേശം ചുരുക്കി മൂന്നുമണിക്കൂറോളം വരുന്ന ചിത്രത്തിന്റെ ദൈർഘ്യം അൽപ്പം കുറച്ചിരുന്നെങ്കിൽ കൊച്ചുണ്ണി കുറേക്കൂടി രസകരമാവുമായിരുന്നു.
രണ്ടാംപകുതിയിലാണ് സിനിമയ്ക്ക് കായംകുളം കൊച്ചുണ്ണിയുടെ സംഭവ ബഹുലമായ ജീവിതത്തിന്റെ ത്രില്ല് കിട്ടുന്നത്. മോഹൻലാലിന്റെ ഇത്തിക്കരപ്പക്കി ഒരു കൊമേഷ്യൽ സിനിമയുടെ എല്ലാ ചേരുവകളുമുള്ള കിടിലൻ ക്രൗഡ് പുള്ളറാണ്. പക്കിയെ കാണുമ്പോഴേ കൈയടിയാണ്. ഈ ആരവം നിവിൻ പോളിക്ക് ഉണ്ടാക്കാൻ കഴിയുന്നില്ല. മാത്രമല്ല അദ്ദേഹത്തിന് എടുത്താൽ പൊന്താത്തതായാണ് കൊച്ചുണ്ണിയെ മൊത്തത്തിൽ തോനുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ ജാതിവ്യവസ്ഥയും അടിമത്തവും ദാരിദ്ര്യവുമൊക്കെ ചിത്രത്തിൽ വരുന്നുണ്ടെങ്കിലും അതൊന്നും ഉള്ളിൽ തട്ടുന്ന വിധം ഫലിപ്പിക്കാൻ സംവിധായകന് ആയിട്ടില്ല. സംവിധായകൻ റോഷൻ ആൻഡ്രൂസിൽനിന്ന് നാം ഇതിലേറെ പ്രതീക്ഷിച്ചിരുന്നു. രണ്ടാം പകുതിയിലെ ചില രംഗങ്ങൾ ഒഴിച്ചാൽ എവിടെയും സംവിധായകന്റെ ക്രാഫ്റ്റ് കാണുന്നില്ല.
കാതലില്ലാത്ത തിരക്കഥ
ഈ ചിത്രത്തെ കുഴപ്പമില്ല എന്ന രണ്ട് വരിയിലേക്ക് ഒതുക്കുന്നതിന് റോഷൻ ആൻഡ്രൂസിനെപ്പോലെ കൂട്ടു പ്രതികളാണ്, അടുത്തകാലത്ത് ഏറ്റവും മികച്ച രചനകൾ ഒരുക്കി പേരെടുന്ന ന്യൂജൻ തിരക്കഥാ ഇരട്ടകളായ ബോബി- സഞ്ജയ് ടീമും. കായംകുളം കൊച്ചുണ്ണിയെപോലെ ചരിത്രവും ഐതിഹ്യവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു കഥാപാത്രത്തിന്റെ ജീവിതം ചിത്രീകരിക്കുമ്പോൾ, ബാഹുബലിയിലെയും മറ്റുംപോലെ നൂറുശതമാനം ഫിക്ഷന്റെ സ്വതന്ത്ര്യം എടുക്കാൻ കഴിയില്ല എന്ന് വ്യക്തമാണ്്. പക്ഷേ പലപ്പോളും പൈങ്കിളി നിലവാരത്തിലാണ് ചിത്രത്തിന്റെ കഥ നീങ്ങുന്നത്. യുക്തി ഭദ്രമല്ലാത്ത പാളിപ്പോയ നിരവധി രംഗങ്ങൾ ചിത്രത്തിൽ കാണാം. ഉദാഹരണമായി പൂർവ കാമുകി കൊച്ചുണ്ണിയെ ഒറ്റിക്കൊടുക്കുന്ന കാരണം നോക്കുക. ഇവർ നാടുകടത്തപ്പെടുകയും എവിടെയാണെന്ന് അറിയുകയും ചെയ്യാത്ത സാഹചര്യത്തിൽ നിർബന്ധത്തിന് വഴങ്ങി കൊച്ചുണ്ണി വിവാഹം കഴിച്ചുവെന്നതാണ് കാരണം. ഒരു സ്ത്രീ 12 പേർക്കൊപ്പം താമസിക്കുന്ന ജാതിവ്യവസ്ഥ നിലനിൽക്കുന്ന കാലമെന്ന് ചിത്രം തന്നെ സമ്മതിക്കുന്ന കാലത്താണ് ഈ 'കുലസ്ത്രീ പ്രതികാരം' വർക്കൗട്ടാവുന്നത് എന്നോർക്കണം. അതുപോലെ കൊച്ചുണ്ണി സംഘത്തിൽ ഉണ്ടാവുന്ന ഭിന്നിപ്പും കൂട്ടുകാർ കൊച്ചുണ്ണിയെ ഒറ്റുകൊടുക്കുന്നതിലും ഇതേ യുക്തിരാഹിത്യം കാണാം. സാധാരണ സഞ്ജയ് -ബോബി ചിത്രങ്ങളിൽ കാണുന്നപോലെ ചെറുതും കുറിക്ക് കൊള്ളുന്നതുമായ സംഭാഷണങ്ങൾ ഈ പടത്തിലില്ല. ക്ലൈമാക്സിലെ അവസ്്ഥയൊക്കെ പ്രേക്ഷകർ കണ്ട് വിലയിരുത്തട്ടെ.
ഇനി തിരക്കഥയുടെ ആലസ്യം മറികടക്കാനുള്ള ചടുലമായ ആഖ്യാനങ്ങൾ സംവിധായകന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ആദ്യപകുതിയിൽ ഇതൊരു റോഷൻ ആൻഡ്രൂസ് ചിത്രമാണെന്നുപോലും തോന്നുന്നില്ല. രണ്ടാം പകുതിയിലാണ് ചിലയിടത്തൊക്കെ ഒരു സംവിധായകന്റെ മിടുക്ക് കാണുന്നത്. എന്നാൽ ഭൂരിഭാഗം രംഗങ്ങളും ഏതൊരു സാധാരണ സംവിധായകനും എടുക്കാവുന്ന രീതിയിലാണ്. പക്ഷേ പഴശ്ശിരാജ, വടക്കൻ വീരഗാഥ, 1921 തുടങ്ങിയ പഴയ പീരിയഡ് മൂവികളുടെ നിലാരത്തിലേക്ക് ഉയരുന്ന ഒറ്റ ഷോട്ടുപോലും ഈ ചിത്രത്തിലില്ല. ആ രീതിയിൽ അങ്ങേയറ്റം നിരാശാജനകമാണ് ഈ പടം എന്ന് പറയാതെ വയ്യ. ചില രംഗങ്ങൾ ശരിക്കും കത്തിയുമാണ്. നിവിൻ പോളിയുടെ പെരുമ്പാമ്പുമായുള്ള മൽപ്പിടുത്തമൊക്കെ കുറച്ച് കൂടിപ്പോയെന്നേ പറയാനാവൂ.
ചിത്രത്തിന്റെ ലൊക്കേഷൻ സെറ്റിങ്ങ്സിലും വല്ലാതെ പാളിച്ചപറ്റിയിട്ടുണ്ട്. 19ാം നൂറ്റാണ്ടിലെയാണെങ്കിലും, ഇത് കേരളത്തിൽ നടക്കുന്ന കഥായാണെന്ന ഫീൽ കിട്ടുന്നില്ല. ജയരാജിന്റെ വീരം എന്ന വടക്കൻ പാട്ട് സിനിമയിലും, പൃഥിരാജിന്റെ ഉറുമിയിലും ഇതേ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ആർട്ട് ഡയറക്ക്ഷൻ ഒക്കെ ലോകോത്തരമാണെന്ന് പ്രചാരണം ഉണ്ടായിരുന്നെങ്കിലും എല്ലാം സെറ്റാണെന്ന് വ്യക്തമായി പിടികിട്ടും. ഒന്നിലും സ്വാഭാവികതയില്ല. 45കോടിയൊക്കെ ചെലവിട്ടിട്ട് ഇതാണ് അവസ്ഥയെങ്കിൽ കഷ്ടം എന്ന് മാത്രമേ പറയാൻ കഴിയൂ. ഒരു കാലത്തിന്റെയും ജനസസഞ്ചയത്തിന്റെയും ചിത്രമായി ഇതിനെ തോന്നുന്നില്ല. പെട്ടെന്ന് കുറെ ആൾക്കൂട്ടം പൊട്ടിവീഴുന്നു, അപ്രത്യക്ഷരാവുന്നു. അത്രമാത്രം.
തകർത്തത് മോഹൻലാൽ; നിവിന് എടുത്താൽ പൊന്താത്ത വേഷം
ഈ പടത്തിന്റെ പ്രസരിപ്പ് സത്യത്തിൽ ലാലേട്ടൻ തന്നെയാണ്. ഒറ്റക്കണ്ണും പറ്റെവെട്ടിച്ച മുടിയും പ്രത്യേക അട്ടഹാസച്ചിരിയുമായി ഇത്തിക്കരപ്പക്കി കസറുകയാണ്. ഒരു ഹൈവേ തീഫിന്റെ എല്ലാ ചേഷ്ഠകളും ഭ്രാന്തൻ ഭാവങ്ങളും ഒപ്പം അഗാധമായ മനുഷ്യത്വവും പുലർത്തുന്ന വേഷം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുകയാണ്. മോഹൻലാലിലെ നായകനാക്കി ഇത്തിക്കരപ്പക്കിയെ വികസിപ്പിച്ച് പുതിയൊരു ചിത്രമാക്കിയിരുന്നെങ്കിൽ അത് ഗംഭീരമായേനെ.
നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണി പലപ്പോഴും ഈ യുവനടന് എടുത്താൽ പൊന്താന്ത വേഷമാണ് തോനുന്നത്. എന്നാൽ സംഘട്ടനരംഗങ്ങളിലടക്കം നിവിൻ അസാധാരണമായ മികവ് പ്രകടിപ്പിക്കുന്നുണ്ട്. നിഷ്കളങ്കനായ ഒരു പാവം പയ്യനിൽനിന്ന് കായകുളം കൊച്ചുണ്ണിയെന്ന ആരും ഞെട്ടുന്ന കള്ളനിലേക്കുള്ള രൂപാന്തരണത്തിന്റെ വൈകാരികാംശം പൂർണമായും പ്രേക്ഷകനിലെത്തിക്കാൻ നിവിന് കഴിയുന്നില്ല. മോഹൻലാലിന്റെ കൊലമാസ് പ്രകടനത്തിനുമുന്നിൽ പന്തം കണ്ട പെരുച്ചാഴിയെപ്പോലെയായിപ്പോയി നിവിന്റെ പ്രകടനം.( മോഹൻലാലിന്റെ കരിസ്മ അങ്ങനെയാണ്. മമ്മൂട്ടിയടക്കമുള്ള ഏത് നടനൊപ്പം മുട്ടിയാലും ഒരു പണത്തുക്കം മുന്നിൽ ലാൽ തന്നെയായിരിക്കും) ചിത്രത്തിലെ മറ്റുരണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് സണ്ണിവെയിനും ബാബു ആന്റണിയുമാണ്. പൊലീസ് ഓഫീസറുടെ വേഷം സണ്ണിയിൽ ഭദ്രമാണെങ്കിലും ബാബുആന്റണിയുടെ ചില ഡയലോഗുകൾ ടൗൺഹാൾ നാടകങ്ങളിലേതുപോലെ അരോചകമാണ്. സ്ത്രീ കഥാപാത്രങ്ങൾക്ക് കാര്യമായി ഒന്നും ചെയ്യാനില്ലാത്ത ഈ പടത്തിൽ, ജാനകി എന്ന കീഴ്ജാതി പെൺകുട്ടിയുടെ വേഷമിട്ട പ്രിയാ ആനന്ദും പക്ഷേ നന്നായി എന്ന് പറയാവാവില്ല. 19ാംനൂറ്റാണ്ടിലെ ഒരു ശൂദ്രസ്ത്രീയുടെ ശരീരഭാഷയയല്ല, ഒരു അർബൻ സെക്സിഗേളിന്റെതാണ് ഇവരുടേത്. ഇത് മണ്ണെണ്ണയും വെള്ളവുംപോലെ വേറിട്ട് നിൽക്കുകയും ചെയ്യുന്നു.
ഗാനങ്ങൾ ശരാശരി നിലവാരം മാത്രാമാണ് പുലർത്തുന്നത്. സീറോ സൈസ് ശരീരമുള്ള ഒരു പെൺകുട്ടിയുടെ മാദകനൃത്തവും ചിത്രത്തിന്റെ തുടക്കത്തിൽ കാണാം. അതും കാലവുമായും ചിത്രത്തിന്റെ പൊതുഘടനയുമായും തീരെ നീതിപുലർത്തുന്നില്ല. ഈ ചിത്രത്തിന്റെ ക്യാമറയെക്കുറിച്ചൊക്കെ തള്ളുകൾ ഒരു പാട് കേട്ടിരുന്നെങ്കിലും അമ്പരിപ്പിക്കുന്ന വിഷ്വൽ മാജിക്ക് ഈ ലേഖകൻ എവിടെയും കണ്ടിട്ടില്ല.
അവസാനമായി ഒരു ചോദ്യം ബാക്കിയാണ്. ഈ 45 കോടിയൊക്കെ എന്താക്കി ഗോപാലേട്ടാ...ഇത് ട്രോളാൻ പറയുന്നതല്ല. മലയാള സിനിമയൂടെ ബജറ്റ് എത്രവരെ പോകാം എന്നതിന്റെ ലിറ്റ്മസ് ടെസ്റ്റുകൂടിയായിരുന്നു ഈ സിനിമയുടെ വാണിജ്യ വിജയം. ഒടിയൻ, കാളിയൻ, കുഞ്ഞാലിമരക്കാർ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഈ പടത്തിന്റെ വാണിജ്യ വിജയത്തെയാണ് നോക്കിയിരിക്കുന്നത്. അതുകൊണ്ട് ഗോപാലട്ടാ, സത്യം പറയുക. ശരിക്കും ഈ പടത്തിന് എത്ര കോടിയായി. മുമ്പ് 'പഴശ്ശിരാജ' സിനിമക്ക് താങ്കൾ പറഞ്ഞ കോടികൾ ഒന്നും ആയിട്ടില്ലെന്ന് സംവിധായകൻ ഹരിഹരൻ തന്നെ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ചോദിച്ച് പോയതാണ്.
വാൽക്കഷ്ണം: പക്ഷേ ഈ പടം കൊണ്ടുള്ള സാമൂഹികമായ ഒരു ഗുണം കഴിഞ്ഞുപോയ കാലത്തിന്റെ കേരളീയരുടെ അവസ്ഥ ഓർമ്മിപ്പിക്കുന്നു എന്നതാണ്. ദലിതൻ കച്ചവടം ചെയ്യുന്നതുപോലും അന്ന് ആചാരത്തിന്റെപേരിൽ സമ്മതിച്ചിരുന്നില്ല. അവന് ക്ഷേത്രപ്രവേശനം പോയിട്ട് വഴി നടക്കാനുള്ള സ്വതന്ത്ര്യം പോലുമുണ്ടായിരുന്നില്ല. ദലിതനെ മനുഷ്യനായി കാണാത്ത ആചാര്യസംഹിതകൾക്ക് തീയിടുന്നുണ്ട് കായംകുളം കൊച്ചുണ്ണി. ആചാരങ്ങൾ സംരക്ഷിക്കാനുള്ള, കേരള നവോത്ഥാനത്തിനെതിരായ പ്രതിസമരങ്ങൾ അരങ്ങേറുന്ന ഇക്കാലത്ത്, കുലസ്ത്രീകളൊക്കെ നിർബന്ധമായും കണ്ടിരിക്കേണ്ടതാണ് ഈ ചിത്രം. നമ്മുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും എത്ര പ്രാകൃതമായിരുന്നെന്നും ബ്രിട്ടീഷ് നിയമം എങ്ങനെയാണ് ഹീനജാതിക്കാർക്ക് ഗുണം ചെയ്തതെന്നും ദ്യോതിപ്പിക്കുന്ന രംഗങ്ങൾ ചിത്രത്തിലുണ്ട്.
ചിത്രം അവസാനിക്കുന്നത് കൃത്യമായ മറ്റൊരു ഓർമ്മപ്പെടുത്തലുമായിട്ടാണ്. പത്തനംതിട്ടയിലെ ഒരു ക്ഷേത്രത്തിൽ കായംകുളം കൊച്ചുണ്ണിയെന്ന മുസൽമാനെ ഉപപ്രതിഷ്ഠയായി വെച്ചതിന്റെ ദൃശ്യങ്ങൾ മോഹൻലാലിന്റെ വോയ്സ് ഓവറിൽ കാണിച്ചു തരുന്നു. ദൈവത്തെ രക്ഷിക്കാനായി സമരങ്ങൾ നടക്കുന്ന നാട്ടിൽ കാണിക്കേണ്ട കാഴചതന്നെ.
- TODAY
- LAST WEEK
- LAST MONTH
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- പ്രഭാത സവാരിക്കിടെ ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്തയെ ഇടിച്ചത് അജ്ഞാത വാഹനമെന്ന് റിപ്പോർട്ട്; തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്ക്; അടിയന്തര ശസ്ത്രക്രിയ വിജയകരം; കെപി യോഹന്നാൻ എന്ന അത്തനാസിയസ് യോഹാന് അമേരിക്കയിൽ സംഭവിച്ചത് എന്ത്? അപകടമുണ്ടായത് പള്ളിയുടെ പുറത്തെ റോഡിലേക്ക് ഇറങ്ങിയപ്പോൾ
- നിക്ഷേപകരിൽ നിന്ന് വലിയ പലിശ നൽകി വാങ്ങിയ പണം റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ചപ്പോൾ കൈ പൊള്ളി; കോവിഡിന്റെ ആഘാതത്തിൽ റിയൽ എസ്റ്റേറ്റ് മേഖല തകർന്നതോടെ നിലയില്ലാ കയത്തിലായി; തിരുവല്ല നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ എം രാജുവും കുടുംബവും റിമാൻഡിൽ; 500 കോടി തട്ടിയെടുത്ത കേസിൽ കഴിയുക മാവേലിക്കര സബ് ജയിലിൽ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- ഇക്കുറി കേരളത്തിൽ താമര വിരിയും; രാജീവ് ചന്ദ്രശേഖർ 12,000 വോട്ടുകൾക്ക് ജയിക്കും; തൃശൂർ നാലുലക്ഷം വോട്ടുപിടിച്ച് സുരേഷ് ഗോപി എടുക്കും; എൻഡിഎയുടെ വോട്ട് ശതമാനം 20 കടക്കും; ആറ്റിങ്ങലിലും പത്തനംതിട്ടയിലും അട്ടിമറി പ്രതീക്ഷിക്കുന്നു; ബിജെപി അഞ്ചു സീറ്റിൽ ജയിക്കുമെന്ന് അവകാശപ്പെട്ട് പ്രകാശ് ജാവദേക്കർ
- ദൈവങ്ങളെ പാടിയുറക്കുന്ന ഗാനഗന്ധർവന്റെ മകൻ ക്ഷേത്രത്തിലും പള്ളിയിലും പോകാത്ത അവിശ്വാസി; തുടക്കത്തിൽ നേരിട്ടത് 'ദാസേട്ടന്റെ മോന് ഇത്ര കഴിവേയുള്ളോ'എന്ന ചോദ്യം; പൊരുതിക്കയറിയ സെൽഫ് മേഡ് മാൻ; യേശുദാസിന്റെ മകനും പറയാനുണ്ട് അവഗണനയുടെ കഥകൾ
- 'കൈയിൽ നിന്ന് പണമെടുത്താണ് എന്റെ സഹോദരൻ ജനങ്ങളെ സഹായിക്കുന്നത്; സംസ്ഥാനത്ത് വലിയൊരു മാറ്റം വരേണ്ടതുണ്ട്; എല്ലാവരും പവൻ കല്യാണിന്റെ പാർട്ടിക്ക് വോട്ട് ചെയ്യണം': സമ്മർദം കടുത്തതോടെ ചിരഞ്ജീവി മലക്കം മറിഞ്ഞു; കൊനിഡേല കുടുംബത്തിൽ വെടിനിർത്തൽ
- എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിലെ രണ്ടുപ്രസിദ്ധീകരണ സ്ഥാപനങ്ങൾക്കെതിരെ കേസ്
- റഷ്യയിൽ സെക്യൂരിറ്റി ജോലിക്കെന്ന് വാട്സാപ്പ് വഴി പരസ്യം; കൂലിപ്പട്ടാളത്തിനൊപ്പം റഷ്യ-യുക്രെയിൻ യുദ്ധഭൂമിയിൽ; മലയാളികൾ അടക്കം നിരവധി ഇന്ത്യാക്കാരെ ചതിച്ച മനുഷ്യക്കടത്ത് കേസിൽ ഇടനിലക്കാരായ രണ്ടു മലയാളികൾ സിബിഐ കസ്റ്റഡിയിൽ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്