മുരുകാ.... മുരുകാ... പുലിമുരുകാ.....; 75 കോടി കടന്ന പുലിമുരുകൻ ലക്ഷ്യമിടുന്നത് 150 കോടിയുടെ ക്ലബ്ബ്; ജനതാ ഗാരേജ് 200 കോടി നേടും; ഒപ്പം ദൃശ്യത്തിന്റെ റെക്കോർഡ് തകർക്കും; ആറുമാസം കൊണ്ട് 400 കോടിയുടെ കളക്ഷൻ റിക്കോർഡിലേക്ക് മോഹൻലാൽ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മുരുകാ.... മുരുകാ... പുലിമുരുകാ..... വയരൻ പുലിയും മുരുകനും കേരളക്കരിയിലെത്തുമ്പോൾ ലക്ഷ്യമിട്ടത് മുടുക്കു മുതൽ തിരിച്ചു പിടിക്കുകയായിരുന്നു. ആദ്യ ദിവസത്തെ പ്രകടനം കഴിഞ്ഞപ്പോൾ ലക്ഷ്യം നൂറൂ കോടിയായി. അത് ഇരുപത്തിയഞ്ച് ദിവസത്തോട് അടുക്കുമ്പോൾ 150 കോടി രൂപയായി മാറുന്നു. 25 ദിവസം കൊണ്ട് 75 കോടി നേടിയ മോഹൻലാൽ ചിത്രം 150 കോടി കടക്കുമെന്നാണ് സിനിമാ ലോകത്തിന്റെ വിലിയിരുത്തൽ. ഇതോടെ ആറു മാസം കൊണ്ട് 400 കോടി നേടുന്ന നടനായി മോഹൻലാൽ മാറുമെന്നാണ് സൂചന.
മലയാളസിനിമാചരിത്രത്തിൽ എക്കാലത്തെയും വലിയ ബോക്സ്ഓഫീസ് ഹിറ്റായി മോഹൻലാൽ ചിത്രം പുലിമുരുകൻ മാറിക്കഴിഞ്ഞു. ഒക്ടോബർ ഏഴിന് തീയേറ്ററുകളിലെത്തിയ ചിത്രം 25ാം ദിവസത്തിലേക്ക് അടുക്കുമ്പോൾ 75 കോടിയോട് അടുക്കുകയാണ് ആകെ കളക്ഷൻ. ആദ്യ രണ്ടാഴ്ചകൊണ്ടുതന്നെ ചിത്രം 60 കോടി പിന്നിട്ടിരുന്നു. ഇത്രകാലവും കളക്ഷനിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മോഹൻലാലിന്റെ തന്നെ ജീത്തു ജോസഫ് ചിത്രം 'ദൃശ്യ'ത്തെയാണ് പുലിമുരുകൻ മറികടന്നത്. ദൃശ്യത്തിന്റെ ആജീവനാന്ത തീയേറ്റർ കളക്ഷൻ 68.15 കോടിയാണെങ്കിൽ പുലിമുരുകൻ 23 ദിവസം കൊണ്ടാണ് അതിനെ മറികടന്ന് 75 കോടിയിലേക്ക് എത്തുന്നത്. ഇരുപതിയഞ്ചാം ദിനത്തിലും കേരളത്തിലങ്ങോളം ഇങ്ങളോം ചിത്രം ഹൗസ് ഫുള്ളാണ്.
വിദേശത്തും കഴിഞ്ഞയാഴ്ച ചിത്രമെത്തി. ബ്രിട്ടൺ അടക്കമുള്ള തിയേറ്ററുകളിൽ വൻപ്രതികരണമാണ് കിട്ടുന്നത്. ഗൾഫിലും പുലിമുരുകൻ കോടികൾ നേടുമെന്നാണ് പ്രതീക്ഷ. അതുകൊണ്ട് തന്നെ 150 കോടിയും കടന്ന് 200 കോടിയിലെത്താനുള്ള കരുത്ത് പുലിമുരുകനുണ്ടെന്നാണ് വിലിയിരുത്തൽ. നൂറു ദിവസം കേരളത്തിൽ സിനിമ ഓടും. ആദ്യ 25 ദിവസം കൊണ്ട് 75 കോടി നേടാമെങ്കിൽ ഇനിയുള്ള 75 ദിവസം കൊണ്ട് 75 കോടി ചിത്രത്തിന് കളക്റ്റ് ചെയ്യാൻ കഴിയും. വിദേശത്തെ കളക്ഷൻ കൂടിയാകുമ്പോൾ 150 കോടി രൂപ മറികടക്കും. സാറ്റലൈറ്റ് റൈറ്റും ഓഡിയോ റിലീസും എല്ലാം കൂടി വമ്പൻ നേട്ടം പുലിമുരുകന് സ്വന്തമാക്കും. 25 കോടി മതുൽമുടക്കിൽ നിർമ്മിച്ച പുലിമുരുകൻ ഏഴിരട്ടി ലാഭമാണ് നേടുന്നത്. മലയാള സിനിമാ ഇൻഡസ്ട്രിക്ക് തന്നെ പുതു മാതൃകയാണ് ഇത്.
വലിയ മുതൽമുടക്കില്ലാതെ നിർമ്മിച്ച ദൃശ്യവും പ്രേമവുമായിരുന്നു ഹിറ്റ് ചാർട്ടിൽ ഒന്നാമത്. ചെറിയ ചിത്രങ്ങളോട് കൂടുതൽ താൽപ്പര്യം മലയാളിക്ക് ഉണ്ടെന്ന വിലയിരുത്തലാണ് ഇത് നൽകിയത്. ഗ്രാഫിക്കൽ മികവുമായി എത്തുന്ന സിനിമകളോട് മലയാളി എന്നും മുഖം തിരിച്ചു. ഇതാണ് പുലി മുരുകൻ പഴങ്കഥയാക്കുന്നത്. ഈ വിജയം മോഹൻലാലിന്റേത് കൂടിയാണ്. അദ്ദേഹത്തിന്റെ മികവാണ് സിനിമയെ ഈ തലത്തിലെത്തിച്ചത്. ജനതാ ഗാരേജിലുടെ തിരിച്ചു പിടിച്ച വിജയനായക പരിവേഷം ഒപ്പത്തിലൂടെ പുലിമുരുകനിലും ലാൽ നിലനിർത്തി. അടുപ്പിച്ച് അടുപ്പിച്ചായിരുന്നു ഈ മൂന്ന് സിനിമകളും റിലീസ് ചെയ്തത്. ദിവസങ്ങളുടെ ഇടവേളയിലാണ് ഈ സിനിമകൾ റിലീസ് ചെയ്തത്. ജനതാഗാരേജ് റിലീസ് ചെയ്തത് മൂന്ന് മാസം മുമ്പ് മാത്രം.
തെലുങ്കിൽ സൂപ്പർഹിറ്റായ ജനതാ ഗാരേജ് ഇതിനോടകം 150 കോടി രൂപയിലേറെ കളക്റ്റ് ചെയ്ത് കഴിഞ്ഞു. ഇപ്പോഴും ജൂനിയർ എൻടിആറുമൊത്തുള്ള ലാൽ ചിത്രം നിറഞ്ഞ സദസ്സിലാണ് ഓടുന്നത്. 200 കോടി തിയേറ്ററിൽ നിന്ന് കളക്റ്റ് ചെയ്യുമെന്ന് തന്നെയാണ് പ്രതീക്ഷ. ഇതിന് പിന്നാലെ ഓണം റിലീസായി പ്രിയദർശൻ ചിത്രമായ ഒപ്പമെത്തി. ദൃശ്യത്തിന്റേയും പ്രേമത്തിന്റെ കളക്ഷൻ റിക്കോർഡ് ഒപ്പം മറികടക്കുമെന്നായിരുന്നു പ്രതീക്ഷ. ഒപ്പം ഇതിനോടകം അമ്പത് കോടി കളക്റ്റ് ചെയ്തു കഴിഞ്ഞു. പുലിമുരുകന്റെ മുന്നേറ്റത്തിലും ഒപ്പം ചലനമുണ്ടാക്കുന്നുണ്ട്. 75 കോടി നേടുമെന്നാണ് വിലയിരുത്തൽ. അതായത് 2016 അവസാനിക്കുമുമ്പ് തന്നെ 400ലേറെ കോടി രൂപ മോഹൻലാലിന്റെ മൂന്ന് ചിത്രങ്ങളും ചേർന്ന് നേടുമെന്നാണ് വിലയിരുത്തൽ. തെന്നിന്ത്യൻ ചരിത്രത്തിൽ ഒരു നടനും ഈ നേട്ടം കൈവരിക്കാനായിട്ടില്ല.
ഇതിൽ പുലിമുരുകന്റെ വിജയമാണ് ഏവരെയും ഞെട്ടിപ്പിക്കുന്നത്. മോഹൻലാലെന്ന ആക്ഷൻ ഹീറോയ്ക്ക ഇനിയും സാധ്യതയുണ്ടെന്ന് വ്യക്തമാക്കുകയാണ് പുലിമുരുകൻ. പൂജാ റിലീസായി എത്തിയ ചിത്രത്തിന് ദീപാവലി സീസണിലും കേരളത്തിൽ അങ്ങോളമിങ്ങോളം പ്രമുഖ കേന്ദ്രങ്ങളിൽ ഹൗസ്ഫുൾ ഷോകളുണ്ട്. റിലീസ് ചെയ്ത് ആദ്യ മൂന്ന് ദിവസങ്ങളിലും ചിത്രം 4 കോടിക്ക് മുകളിൽ കളക്റ്റ് ചെയ്തിരുന്നു. ആദ്യദിവസം 4.06 കോടി, രണ്ടാം ദിനം 4.03 കോടി, മൂന്നാം ദിനം 4.83 കോടി എന്നിങ്ങനെ. അതായത് മൂന്ന് ദിവസം കൊണ്ട് മാത്രം 12.91 കോടി രൂപ. ആദ്യ മൂന്ന് ദിവസത്തെ കളക്ഷനിലൂടെ മാത്രം അതിവേഗം 10 കോടി പിന്നിടുന്ന മലയാളചിത്രം എന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു 'പുലിമുരുകൻ'.
ഏറ്റവും വേഗത്തിൽ 25 കോടിയും 50 കോടിയും പിന്നിട്ട ചിത്രവുമായി പിന്നീടുള്ള ആഴ്ചകളിൽ പുലിമുരുകൻ. ഒരാഴ്ച കണ്ടാണ് ചിത്രം 25 കോടി പിന്നിട്ടത്. കേരളത്തിനകത്തും പുറത്തുമുള്ള 325 റിലീസ് കേന്ദ്രങ്ങളിൽ നിന്നായി ഏഴ് ദിവസം കൊണ്ട് 25.43 കോടിയാണ് നേടിയത്. അൻപത് കോടി ക്ലബ്ബിൽ എത്തിയത് പതിനാല് ദിവസം കൊണ്ടും. കേരളത്തിൽ ചിത്രത്തിന് ലഭിച്ച വമ്പൻ സ്വീകാര്യത വിദേശമലയാളികൾക്കിടയിലും ചർച്ചയായിരുന്നു. ബ്രിട്ടണിലും 11 യൂറോപ്യൻ രാജ്യങ്ങളിലും ചിത്രം പ്രദർശനത്തിനെത്തും. ഗൾഫിൽ ഈ ആഴ്ചയും. യുഎഇയിലും ജിസിസിയിലുമായി 56 തീയേറ്ററുകളിലാണ് പുലിമുരുകൻ എത്തുക. നവംബർ മൂന്നിനാണ് ഗൾഫ് റിലീസ്. ജർമ്മനി, സ്വിറ്റ്സർലൻഡ്, ഇറ്റലി, ഹോളണ്ട്, ബെൽജിയം, മാൾട്ട, പോളണ്ട്, ഓസ്ട്രിയ, സ്വീഡൻ, ഡെന്മാർക്ക്, നോർവേ എന്നിവിടങ്ങളിൽ നവംബർ നാലിനാണ് റിലീസ്. നൂറ്റൻപതോളം സ്ക്രീനുകളിലാണ് യൂറോപ്പ് റിലീസ്. ഒരു മലയാളചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ യൂറോപ്പ് റിലീസാണ് ഇത്.
തൊണ്ണൂറുകളിൽ റിലീസ് ദിവസം ലാലിന്റെ രണ്ട് സിനിമകൾ ഇറങ്ങുമായിരുന്നു. എന്നാൽ പിന്നീട് ഈ പതിവ് മാറി. ഒരു തവണ ഒരു ചിത്രം മാത്രം തിയേറ്ററിലെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചു. പരമാവധി കളക്ഷൻ ഒറ്റ സിനിമയ്ക്ക് കിട്ടാനും ഫാൻസുകാരിൽ നിന്ന് കൂടുതൽ പിന്തുണ ഒരു സിനിമയ്ക്ക് കിട്ടാനുമായിരുന്നു ഇത്. ചിലപ്പോഴെക്കെ മറ്റ് വമ്പൻ ഹിറ്റുകളുമായി മത്സരം ഒഴിവാക്കുന്ന സമയത്ത് പോലും ലാൽ ചിത്രങ്ങൾ എത്തി. ഈ പതിവ് തെറ്റിയത് ഈയിടെയാണ്. ലാലിന്റെ ജനതാ ഗാരേജ് തെലുങ്ക് ചിത്രമായിരുന്നു. ഈ സിനിമയുടെ മലയാളം പതിപ്പ് കേരളത്തിലെത്തി. ഇതിന് വേണ്ടത്ര വിജയവും നേടാനായി. ഓണത്തിന് ഒപ്പമിറക്കി. ഈ പ്രിയദർശൻ സിനിമ തിയേറ്ററുകളിൽ ചരിത്രമെഴുതുമ്പോൾ പുലിമുരുകനും. പുലി മുരകൻ ഹിറ്റായതോടെ ഒപ്പത്തിന്റെ കളക്ഷൻ കുറയുമെന്ന വിലയിരുത്തലെത്തി. എന്നാൽ അതുണ്ടായില്ല. പുലിമുരുകൻ സൂപ്പർ ആക്ഷനുമായി തകർക്കുമ്പോൾ ഫാമിലി ആക്ഷൻ ത്രില്ലറായ പ്രിയന്റെ ഒപ്പത്തിനും നല്ല തിരക്കാണ്. അവധി ദിനങ്ങളിൽ ഈ ചിത്രം ഇപ്പോഴും ഹൗസ് ഫുള്ളാണ്.
പുലി മുരുകൻ നാല് ഭാഷകളിൽ മൊഴി മാറ്റുന്നുമുണ്ട്. ചൈനീസ്, വിയ്റ്റാമീസ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായാണ് മൊഴി മാറ്റുന്നത്. ഇത് വരെ മലയാള സിനിമ പരിചയിച്ചിട്ടില്ലാത്ത കഥാപശ്ചാത്തലവുമായി വൈശാഖ് സംവിധാനം ചെയ്ത 'പുലിമുരുകൻ' മനുഷ്യനും പുലിയും തമ്മിലുള്ള ജീവിതത്തിന്റെയും പോരാട്ടത്തിന്റെയും കഥപറയുന്നു. കൊച്ചിയിലും, കല്ലാർകുട്ടി, പൂയംകുട്ടി തുടങ്ങിയ വനപ്രദേശങ്ങളിലും വിയറ്റ്നാം, തായ് ലാൻഡ് തുടങ്ങിയ രാജ്യങ്ങളിലുമായാണ് പുലിമുരുകൻ ചിത്രീകരിച്ചത്. 25 കോടി മുതൽ മുടക്കിലാണ് ചിത്രം നിർമ്മിച്ചത്. പീറ്റർ ഹെയ്ൻ ഒരുക്കിയ ആക്ഷൻ രംഗങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്.
- TODAY
- LAST WEEK
- LAST MONTH
- കേരളത്തിലെ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിയായി ജയരാജൻ മാറും; ദല്ലാളുമൊത്ത് ജാവ്ദേക്കറിനെ ഇപി കണ്ടത് രാഷ്ട്രീയ മണ്ടത്തരമെന്ന് വിലയിരുത്തി സിപിഎം; മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഇപിയെ ഒറ്റപ്പെടുത്തുമെന്ന സൂചന; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമ്പോൾ
- പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം; ജാവ്ദേക്കറിനെ ഞാനും കണ്ടിട്ടുണ്ട്; എന്നാൽ സംശയ വ്യക്തിത്വം അതിന് സാക്ഷിയായത് ജയരാജന് പറ്റിയ വീഴ്ച; കൂട്ടുകെട്ടിൽ ഇപി കൂടുതൽ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി; ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ; ഇടതു കൺവീനർ പദവി നഷ്ടമാകും
- കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- തൃശൂർ പൂരത്തിനിടെ ഒരാൾ കടന്നു പിടിച്ചു; മോശം അനുഭവം വീഡിയോ സഹിതം പങ്കുവെച്ച് വിദേശ വനിത: വെളിപ്പെടുത്തൽ ഇൻസ്റ്റാ വീഡിയോയിലൂടെ
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- വിവാഹസമയം സ്ത്രീ കൊണ്ടുവരുന്ന സ്വത്തിനു മേൽ ഭർത്താവിന് നിയന്ത്രണമില്ല; എടുത്ത് ഉപയോഗിച്ചാലും മടക്കി നൽകാൻ ധാർമിക ബാധ്യത: സുപ്രീംകോടതി
- ആറ്റിങ്ങലിലിലും ആലപ്പുഴയിലും കനത്ത പോളിങ്; തിരുവനന്തപുരവും തൃശൂരും പത്തനംതിട്ടയും പാലക്കാടും ചാലക്കുടിയും കണ്ണൂരും എറണാകുളത്തും വോട്ടിങ് ശതമാനം ആദ്യം രണ്ടു മണിക്കൂറിൽ 12ന് മുകളിൽ; നഗരങ്ങളിലും ഗ്രാമങ്ങളിലും വൻ തിരക്ക്; തികോണ മണ്ഡലങ്ങളിൽ വാശി കൂടുതൽ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍