റ്റുമി ജോർജിനെ ഭർത്താവു ജിജി വെട്ടിയതു കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെ; മുടിക്കുത്തിനു പിടിച്ചു വെട്ടിയത് ഒന്നിലേറെ തവണ; കഴുത്തു മുറിഞ്ഞു വേർപെട്ട അവസ്ഥയിലായി: പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇങ്ങനെ
വാഴക്കുളം: റ്റുമി ജോർജിനെ ഭർത്താവു ജിജി ജേക്കബ് വെട്ടിയതുകൊല്ലണമെന്ന ഉദേശ്യത്തോടെ തന്നെയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മുടിക്കുത്തിന് പിടിച്ച് ഒന്നിലധികം തവണ ആഞ്ഞുവെട്ടിയതായി ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തി.ഒരുസ്ഥലത്തുതന്നേ ഒന്നിലധികം വെട്ടേറ്റതിനെത്തുടർന്ന് കഴുത്തുമുറിഞ്ഞ് വേർപെട്ട് അവസ്ഥയിലായിരുന്നു.വാക്കത്തി പ്രയോഗം തടുക്കാൻ ശ്രമിക്കവേ കൈക്കും വെട്ടേറ്റിട്ടുണ്ട്.ഞാറാഴ്ച മൂന്നേകാലോടെയാണ് കാവനയെ നടുക്കിയ അരുംകൊല നടന്നത്.
റ്റൂമിയെ ഭർത്താവ് ചക്കുങ്ങൽ ജിജി ജേക്കബ് (48)വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പൊലീസ് കേസ്സ്. ഇന്നലെ ഉച്ചയോടെയാണ് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്.തുടർന്ന് മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മറ്റി.ഇതിനിടെ റ്റുമീയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ബൈക്കിൽ സംഭവസ്ഥലത്തുനിന്നും രക്ഷപെട്ട ജിജിയുടെ ജഡം തൊടുപുഴ പഴുക്കാകുളത്തിനടുത്ത് കാപ്പിത്തോട്ടത്തിൽ കണ്ടെത്തി.ഉടുമുണ്ടിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ജഡം കാണപ്പെട്ടത്.
താൻ ജോലിചെയ്തുണ്ടാക്കിയ പണംകൂടി മുടക്കി വാങ്ങിയ രണ്ടേക്കർ ഭൂമി ഭാര്യ സ്വന്തമാക്കിയതിന്റെ പ്രതികാരമായിട്ടാണ് ജിജി അരുംകൊലക്ക് തയ്യാറായതെന്നാണ് പൊലീസിന്റെ പ്രാഥമീക നിഗമനം.വീട്ടിലെത്തിയാൽ റ്റൂമിയെ കൊല്ലാനുറപ്പിച്ച് ഇയാൾ കരുക്കൾ നീക്കിയിരുന്നെന്നും ഭാര്യയും ഇവരുടെ സഹോദരനും ബൈക്കിൽ വീട്ടിലെത്തിയതറിഞ്ഞ് പിൻതുടർന്ന് വീട്ടുമുറ്റത്തെത്തി,കൈയിൽ കിട്ടിയ വാക്കത്തി ഉപയോഗിച്ച് കൊല്ലണമെന്ന ലക്ഷ്യത്തോടെ കഴുത്തിൽ പലതവണ ആഞ്ഞ് വെട്ടുകയായിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
മൂവാറ്റുപുഴ സിഐ ജ.യകുമാർ വാഴക്കുളം എസ് ഐ ഹരിതുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇൻക്വസ്റ്റ് നടപടികൾക്ക് നേതൃത്വം നൽകി.സയന്റിഫിക്ക് -ഫിങ്കർ പ്രന്റ് വിദഗ്ധരും ഡോഗ് സ്വാഡും സംഭവസ്ഥലത്ത് പരിശോധനകൾ നടത്തി.നാടിനെ നടുക്കിയ സംഭവമറിഞ്ഞ് രാവിലെ മുതൽ വൻ ജനക്കൂട്ടവും പ്രദേശത്തെത്തിയിയിരുന്നു. ജിജിയുടെ ജഡം കണ്ടെത്തിയ സംഭവത്തിൽ തൊടുപുഴ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
റ്റൂമി ഭർത്താവ് ചക്കുങ്ങൽ ജിജി ജേക്കബുമായി പിണങ്ങി കഴിയുകയായിരുന്നു. ഇവർക്ക് ആകെയുള്ള രണ്ടരയേക്കർ സ്ഥലത്തിൽ രണ്ടേക്കറും വീടും റ്റുമിയുടെ ഉടമസ്ഥതയിലായിരുന്നു.താൻ ഗൾഫിൽ പണിയെടുത്തുണ്ടാക്കിയ പണം കൊണ്ട് ഭാര്യുടെ പേരിൽ സ്ഥലംവാങ്ങുകയായിരുന്നെന്നും ഇത് തനിക്ക് അവകാശപ്പെട്ടതാണെന്നും തിരികെ വേണമെന്നും ആവശ്യപ്പെട്ട് ഭആര്യയുമായി ഇയാൾ നിരന്തരം വഴക്കിട്ടിരുന്നു.എന്നാൽ റ്റൂമി ഇത് കാര്യമാക്കിയില്ല.മദ്യപാനിയായ ഭർത്താവിന്റെ വസ്തുവകകൾ അന്യാധീനപ്പെട്ടുപോകുമെന്നുള്ള ഭയപ്പാടാണ് ഇക്കാര്യത്തിൽ റ്റൂമി ഭർത്താവുമായി യോജിക്കാത്തതിന് കാരണമെന്നാണ് പൊലീസ് നൽകുന്ന സൂചന.
ഭർത്താവിന്റെ മദ്യപാനവും മർദ്ദനവും മൂലം ഇവർ അഞ്ച് വർഷമായി ഇവിടെ നിന്നും മാറി താമസിക്കുകയായിരുന്നു. ജിജി ഈ വീട്ടിൽ നിന്നും മാറാൻ കൂട്ടാക്കാതിരുന്നതിനെ തുടർന്ന് റ്റൂമി കോടതിയിൽ കേസും ഫയൽ ചെയ്തിരുന്നു.ജിജി മുന്നിട്ടിറങ്ങിയ വിവാഹമോചനക്കേസിലും റ്റുമി അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല.
രണ്ട് മാസങ്ങൾക്ക് മുമ്പ് റ്റുമിയുടെ വീട്ടിൽ നിന്നും മാറണമെന്നുള്ള കോടതി ഉത്തരവിനെതുടർന്ന് ജിജി ഏറെ പ്രകോപിതനായിരുന്നുവെന്നാണ് വീട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം. മദ്യപിച്ച് സ്ഥിരം വഴക്കുണ്ടാക്കുകയും ഭാര്യയെ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. എട്ടുവർഷങ്ങൾക്കു മുമ്പാണ് ഇയാൾ ഗൾഫിൽ നിന്നും മടങ്ങിയെത്തിയത്.
കോടതിയുത്തരവിനെ തുടർന്ന് കാവനയിലെ വീട്ടിൽ നിന്നും മാറിത്താമസിച്ച ജിജി മണിയന്ത്രത്ത് മറ്റൊരു സ്ത്രീക്കൊപ്പമാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കവനയിൽ ഇയാളുടെ പേരിലുള്ള അമ്പത് സെന്റ് സ്ഥലം അടുത്തിടെ വിറ്റിരുന്നു.
ഞായറാഴ്ച വൈകിട്ട് 3.30 തോടെ താനും സഹോദരി റ്റുമിയും കാവനയിലുള്ള പുരയിടത്തിൽ വാഴക്കുല വെട്ടാൻ എത്തിയെന്നും ബൈക്കിൽ വാഴക്കുല കൊണ്ടുപോകാൻ ചാക്കുതരപ്പെടുത്താൻ അയൽവീട്ടിലേക്ക് പോയെന്നും പത്തുമിനിട്ടോളം കഴിഞ്ഞ് തിരികെ വരുമ്പോൾ റ്റുമി മുറ്റത്ത് രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നെന്നും കുലവെട്ടാൻ തങ്ങൾകൊണ്ടുവന്ന കൊണ്ടുവന്ന വാക്കത്തി അവിടെ ഉണ്ടായിരുന്നില്ലന്നുമാണ് സഹോദരൻ റ്റാജു വാഴക്കുളം പൊലീസിൽ നൽകിയിരിക്കുന്ന മൊഴി.ഈ മൊഴിപ്രകാരമാണ് സംഭവത്തിൽ വാഴക്കുളം പൊലീസ് കേസെടുത്തിട്ടുള്ളത്.
സംഭവത്തിന് പത്ത് മിനിട്ട് മുമ്പ് 300 മീറ്റർ അകലെ റോഡിൽക്കൂടി ജിജി ബൈക്കിൽ പോകുന്നതും താമസിയാതെ തിരിച്ചുപോകുന്നതും നാട്ടുകാരിൽ ചിലർ കണ്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.സംഭവത്തിനുശേഷം പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ മൊബൈൽ ഫോണും ഓഫാണെന്ന് വ്യക്തമായിരുന്നു.
സ്കൂൾ വിദ്യാർത്ഥികളായ സോളമനും, സിയാമോളുമാണ് ഇവരുടെ മകൾ. ഇന്നലെ രാവിലെ കാപ്പിത്തോട്ടത്തിലെത്തിയവരാണ് ആദ്യം ജഡം കണ്ടത്. വിവരമറിഞ്ഞെത്തിയ തൊടുപുഴപൊലീസ് വാഴക്കുളം സ്റ്റേഷനിൽ വിവരം അറിയിക്കുകയും തുടർന്നുനടന്ന പരിശോധനയിൽ മരണമടഞ്ഞത് ജിജിയാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ജിജി കൈ ഞരമ്പും മുറിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പോക്കറ്റിൽ നിന്നും ഒരു പായ്ക്കറ്റ് ബ്ലേഡും പൊലീസ് കണ്ടെടുത്തു. കോട്ടയത്തു നിന്നും ഫോറൻസിക് വിദഗ്ദ്ധർ ഉൾപ്പെടെയുള്ളവരുടെ തെളിവെടുപ്പിനു ശേഷമാണ് മൃതദേഹം താഴെ ഇറക്കിയത്. അധികം ഉയരമില്ലാത്ത കാപ്പിമരത്തിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.
അതിനിടെ, വെട്ടേറ്റ് മരിച്ച കല്ലൂർക്കാട് തട്ടാറുകുന്നേൽ റ്റുമിയുടെ മൃതദേഹം ഇന്നലെ ഏഴു മണിയോടെ കല്ലൂർക്കാട് സെന്റ് അഗസ്റ്റിയൻസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. മേൽനടപടികൾക്കുശേഷം ഇന്നലെ സന്ധ്യയോടെയാണ് പൊലീസ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്.
ജിജി ഹെൽമെറ്റ് ധരിച്ച് കാവനയിലുള്ള വീട്ടുപരിസരത്തേക്ക് എത്തുന്നത് അയൽവാസികൾ കണ്ടിരുന്നു. ഇയാൾ തിരിച്ചുപോകുന്നതും കണ്ടവരുണ്ട്. തിരിച്ചു പോകുമ്പോൾ ഹെൽമെറ്റ് വച്ചിരുന്നില്ല. ജിജിയുടെ ഹെൽമെറ്റ് കൊലപാതകം നടന്ന വീട്ടുമറ്റത്ത് നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ സമയത്ത് മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷനും ഇവിടെ ജിജിയുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നതായി പൊലീസ് പറഞ്ഞു.
MNM Recommends
-
ഏഴ് നവജാത ശിശുക്കുളടെ ജീവനെടുത്ത് ഡൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപ്പിടിത്തം; ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചത് അപകടകാരണെന്ന് നിഗമനം; കത്തിയമർന്നത് ഒരു സൗകര്യവുമില്ലായിരുന്ന ആശുപത്രിയെന്നും റിപ്പോർട്ട്; അഞ്ച് കുട്ടികളെ രക്ഷപ്പെടുത്തി -
ലോക കേരള സഭയിൽ നടക്കുന്നത് രാഷ്ട്രീയ വീതം വയ്പ്; 'പ്രാഞ്ചിയേട്ടൻ സഭ'യിൽ ആറാം വർഷവും നിറഞ്ഞ് രാഷ്ട്രീയ അണികൾ; യുകെയിൽ നിന്നും പുതുതായി കുര്യനും ലിനുവും ഷൈമോനും ദിനേശും ബിജുവും; പ്രൊഫഷണലുകളും പൊതുപ്രവർത്തകരും പുറത്ത്; പ്രയോജനം ഇല്ലാതെ പോകുന്നത് പ്രവാസികൾക്കും -
കണ്ണൂരിൽ പാർട്ടി ഓഫിസുകൾക്കുള്ളിൽ രാജ്യസഭാ എംപിമാരുടെ തട്ടിക്കൂട്ട് ഓഫിസുകൾ; പാർട്ടിക്ക് പുറത്തുള്ളവർക്ക് സേവനമില്ലെന്ന് പരാതി വ്യാപകം; ഓഫിസ് വാടകയുടെയും നടത്തിപ്പിന്റെയും മറവിൽ മറിയുന്നത് ലക്ഷങ്ങൾ; ഇത് മാറേണ്ട രീതി തന്നെ -
പച്ചമീൻ ഹോൾസെയിൽ തുടക്കം; മീൻ വ്യാപാരികൾക്ക് സ്കൂട്ടർ വായ്പയിൽ നൽകിയ കച്ചവട തന്ത്രം; വൈശാലി പൂട്ടിയെങ്കിലും അണക്കര സ്പൈസ് ഗ്രോവിൽ പച്ച പിടിച്ചു; ഒടിയന്റെ സഹനിർമ്മാതാവ് ലക്ഷ്യമിടുന്നത് ആസമിലെ കച്ചവടം; ക്രൈംബ്രാഞ്ച് ഇടുക്കിയിലേക്ക്; കേന്ദ്ര അന്വേഷണ ഭയവും; ബാർ കോഴയിൽ അനിമോൻ തടിയൂരുമോ? -
ഗുജറാത്തിലെ രാജ്കോട്ടിൽ ഗെയിം സെന്ററിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ 27 പേർ കൊല്ലപ്പെട്ടു; സ്കൂൾ അവധിക്കാലമായതിനാൽ മരിച്ചവരിൽ ഏറെയും കുട്ടികൾ; തീപിടുത്തത്തിനു കാരണം ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം -
യുകയിൽ സ്റ്റുഡന്റ് വിസക്കാർക്കെതിരെയുള്ള നടപടികളുടെ ഭാഗമായി 13 മാസം മാത്രം പ്രായമുള്ള ശിശു നാടുകടത്തൽ ഭീഷണിയിൽ; പി എച്ച് ഡി ചെയ്യാൻ യു കെയിലെത്തി ഭാര്യയെ ഡിപെൻഡന്റ് വിസയിൽ കൊണ്ടുവന്ന ദമ്പതികൾ പ്രതിസന്ധിയിൽ; നാടുകടത്തൽ ഭീഷണി നേരിടുന്നത് ഇംഗ്ലണ്ടിൽ ജനിച്ച കുട്ടി -
തൊഴിൽ നഷ്ടപ്പെട്ടാൽ പുതിയ തൊഴിൽ കണ്ടെത്തുന്നതിന് കൂടുതൽ സമയം നൽകണം എന്നാവശ്യപ്പെട്ട് നിവേദനം; കെയർ വർക്കാർമാർക്ക് ആശ്വാസമായേക്കാവുന്ന നടപടിക്ക് വൻ പിന്തുണ; 500 ഒപ്പുകൾ കൂടി കിട്ടിയാൽ യു കെ സർക്കാർ പ്രതികരിക്കും -
ഇടതു സർക്കാരിനെ വിവാദത്തിൽ നിന്നും ഊരിയെടുക്കാൻ അനിമോന്റെ സന്ദേശം; ബാർ കോഴയിലെ ക്രൈംബ്രാഞ്ച് കേസ് 'രാജി'യാകും; ആ ശബ്ദരേഖ അബദ്ധമെന്ന് പറയുമ്പോൾ കേസ് അപ്രസക്തമാകും; യൂറോപ്യൻ പര്യടനം കഴിഞ്ഞ് മന്ത്രി രാജേഷ് എത്തുക 'കോഴയില്ലാ' കേരളത്തിലേക്ക് -
മലയാളി ദമ്പതികളുടെ മകൻ ചികിത്സപ്പിഴവു മൂലം മരിച്ച സംഭവം; 26 വർഷത്തെ കാത്തിരിപ്പിനു ശേഷം 16 ലക്ഷം രൂപ നഷ്ടപരിഹാരം: ഒമ്പത് ശതമാനം പലിശയോടെ നൽകാനും ഉത്തരവ് -
ചൂതുകളിയിലെ ഭ്രമത്തിൽ പണമെല്ലാം നഷ്ടമായി; വീണ്ടും കാശിറക്കി കളിയെ ഭാര്യ എതിർത്തു; വഴക്കിൽ കൊല; ഭാര്യയുടെ ഒരു കോടിയുമായി ഇന്ത്യയിലേക്ക് കടന്ന ഭർത്താവ്; ഡോണാ സാജനെ കൊന്ന ലാൽ ഇപ്പോഴും ഒളിവിൽ; ഇന്ത്യയിൽ എത്തിയതിന് തെളിവ്; ഡൽഹിയിൽ നിന്നും കുറ്റിച്ചറക്കാരൻ മുങ്ങിയത് എങ്ങോട്ട്? -
21 ദിവസത്തെ പൂജ ചെയ്താൽ നവരത്നമോതിരം കൂടുതൽ ഉത്തമമാകുമെന്നു വിശ്വസിപ്പിച്ചു; പറഞ്ഞ ദിവസം കഴിഞ്ഞ് മോതിരം തിരികെ വാങ്ങാനെത്തിയപ്പോൾ കിട്ടിയത് പൂവും ചന്ദനവും മാത്രം; ചോദ്യം ചെയ്യലിൽ മോതിരം പണയം വെച്ചെന്ന് കുറ്റസമ്മതം: മേൽശാന്തിക്ക് സസ്പെൻഷൻ -
പറന്നുയരുന്നതിനിടെ വിമാനത്തിന്റെ എഞ്ചിനിലേക്ക് കൊക്ക് ഇടിച്ചു കയറി; അടിയന്തിരമായി നിലത്തിറക്കി എയർ ഇന്ത്യാ വിമാനം -
ഒഡീഷയിൽ നിന്ന് 1832 കിലോമീറ്റർ ദൂരം താണ്ടി കണ്ണൂരിലേക്ക്; ആന്ധ്രയും തമിഴ്നാടും കടന്ന് കേരളത്തിലെത്തുമ്പോഴേക്കും വഴിയിൽ മരണം -
ഓടിക്കൊണ്ടിരുന്ന ടാങ്കർ ലോറിക്ക് തീ പിടിച്ചു; ഡ്രൈവറും സഹായിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: ഒഴിവായത് വൻ ദുരന്തം: തീപിടിച്ചത് 12,000 ലീറ്റർ ഇന്ധനവുമായി പോയ ടാങ്കറിന് -
എട്ടുമിനിറ്റോളം നീണ്ട ആ കരഘോഷം പുരസ്കാരമായി മാറി; കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻ പ്രീ നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമായി ചരിത്രം കുറിച്ച് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'; കനി കുസൃതിയും ദിവ്യപ്രഭയും മുഖ്യവേഷമിട്ട പായൽ കപാഡിയ ചിത്രം രണ്ടാമത്തെ വലിയ പുരസ്കാരം നേടിയത് പ്രഗത്ഭരോട് മത്സരിച്ച് -
ഐപിഎൽ കിരീടത്തിലേക്ക് ഒറ്റ ജയത്തിന്റെ ദൂരം മാത്രം; കലാശപ്പോരിൽ കൊമ്പുകോർക്കുന്നത് ഡബിൾ സ്ട്രോങ് ആയ ബാറ്റിങ് - ബൗളിങ് നിര; സീസണിലെ മികവ് ഫൈനലിലും തുടരാൻ കൊൽക്കത്ത; സ്വന്തം മികവിൽ വിശ്വാസം അർപ്പിച്ച് ഹൈദരാബാദ്; മത്സരത്തിന് മഴ ഭീഷണി; മത്സരം ചെന്നൈയിൽ -
ബിഭവ് കുമാർ കെജ്രിവാളിന്റെ പ്രധാന മനഃസാക്ഷി സൂക്ഷിപ്പുകാരൻ; മന്ത്രിമാർക്ക് പോലും ലഭിക്കാത്ത സൗകര്യങ്ങൾ നൽകുന്നു; ആക്രമണത്തിന് ശേഷം അസുഖ ബാധിതയെപോലെ തോന്നുന്നു; വലിയ ട്രോമയിലാണ് താനെന്നും സ്വാതി മലിവാൾ -
നാലുവർഷ ബിരുദ കോഴ്സുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള ഒരുക്കങ്ങൾ വേഗത്തിൽ പൂർത്തിയാകുന്നു; ബോധവത്കരണ പരിപാടിക്ക് മെയ് 27 ന് തുടക്കമാകുമെന്ന് മന്ത്രി ആർ ബിന്ദു -
ലോക കേരള സഭ യുഡിഎഫ് ബഹിഷ്കരിച്ചതുകൊണ്ട് ഒരു കുഴപ്പവും വരില്ല; ലോകത്ത് ഇതുപോലെ മാതൃകാപരമായ ഒരു കൂട്ടായ്മ ഇല്ലെന്നും ബഹിഷ്കരിച്ചവർ ബഹിഷ്കൃതരായെന്നും എം വി ഗോവിന്ദൻ -
മാഞ്ചെസ്റ്റർ ഡാർബിയിൽ സിറ്റിയെ വീഴ്ത്തി; എഫ്.എ. കപ്പിൽ മുത്തമിട്ട് യുണൈറ്റഡ്; വെംബ്ലി സ്റ്റേഡിയത്തിൽ ചിരവൈരികളെ കീഴടക്കിയത് ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക്; ജയത്തോടെ യൂറോപ്പ ലീഗ് യോഗ്യതയും
Most Read
- രണ്ട് മണിക്കൂർ പ്രഭാഷണം നടത്തിയ ബാലചന്ദ്രൻ ചുള്ളിക്കാടിന് 2400 രൂപ; അനിൽ ബാലചന്ദ്രന് ഒന്നര മണിക്കൂറിന് 4 ലക്ഷം രൂപ; ഒരു സമൂഹമെന്ന നിലയിൽ കേരളത്തിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്കകൾക്ക് ഒരു കാരണമെന്ന് വി ടി ബൽറാം
- ടർബോക്ക് പുള്ളിങ് പോരെന്ന് വിമർശനം; യൂടൂബർ അശ്വന്ത് കോക്കിന്റെ വീഡിയോ കോപ്പിറൈറ്റ് സ്ട്രൈക്ക് അടിപ്പിച്ച് പിൻവലിപ്പിച്ച് മമ്മൂട്ടി കമ്പനി; ഇതാണ് മഹത്തായ ആവിഷ്ക്കാര സ്വതന്ത്ര്യമെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ; മമ്മൂട്ടിയും പിണറായിക്ക് പഠിക്കുന്നെന്ന് വിമർശനം
- 21 ദിവസത്തെ പൂജ ചെയ്താൽ നവരത്നമോതിരം കൂടുതൽ ഉത്തമമാകുമെന്നു വിശ്വസിപ്പിച്ചു; പറഞ്ഞ ദിവസം കഴിഞ്ഞ് മോതിരം തിരികെ വാങ്ങാനെത്തിയപ്പോൾ കിട്ടിയത് പൂവും ചന്ദനവും മാത്രം; ചോദ്യം ചെയ്യലിൽ മോതിരം പണയം വെച്ചെന്ന് കുറ്റസമ്മതം: മേൽശാന്തിക്ക് സസ്പെൻഷൻ
- എട്ടുമിനിറ്റോളം നീണ്ട ആ കരഘോഷം പുരസ്കാരമായി മാറി; കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻ പ്രീ നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമായി ചരിത്രം കുറിച്ച് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'; കനി കുസൃതിയും ദിവ്യപ്രഭയും മുഖ്യവേഷമിട്ട പായൽ കപാഡിയ ചിത്രം രണ്ടാമത്തെ വലിയ പുരസ്കാരം നേടിയത് പ്രഗത്ഭരോട് മത്സരിച്ച്
- പച്ചമീൻ ഹോൾസെയിൽ തുടക്കം; മീൻ വ്യാപാരികൾക്ക് സ്കൂട്ടർ വായ്പയിൽ നൽകിയ കച്ചവട തന്ത്രം; വൈശാലി പൂട്ടിയെങ്കിലും അണക്കര സ്പൈസ് ഗ്രോവിൽ പച്ച പിടിച്ചു; ഒടിയന്റെ സഹനിർമ്മാതാവ് ലക്ഷ്യമിടുന്നത് ആസമിലെ കച്ചവടം; ക്രൈംബ്രാഞ്ച് ഇടുക്കിയിലേക്ക്; കേന്ദ്ര അന്വേഷണ ഭയവും; ബാർ കോഴയിൽ അനിമോൻ തടിയൂരുമോ?
- ചൂതുകളിയിലെ ഭ്രമത്തിൽ പണമെല്ലാം നഷ്ടമായി; വീണ്ടും കാശിറക്കി കളിയെ ഭാര്യ എതിർത്തു; വഴക്കിൽ കൊല; ഭാര്യയുടെ ഒരു കോടിയുമായി ഇന്ത്യയിലേക്ക് കടന്ന ഭർത്താവ്; ഡോണാ സാജനെ കൊന്ന ലാൽ ഇപ്പോഴും ഒളിവിൽ; ഇന്ത്യയിൽ എത്തിയതിന് തെളിവ്; ഡൽഹിയിൽ നിന്നും കുറ്റിച്ചറക്കാരൻ മുങ്ങിയത് എങ്ങോട്ട്?
- നടിയെ ആക്രമിച്ച കേസിൽ വിധി വരാൻ സമയമായി; രണ്ടു വള്ളത്തിൽ കാലുവച്ച് പ്രതികരിക്കാൻ ആർക്കും താൽപ്പര്യമില്ല; അമ്മയുടെ പ്രസിഡന്റ് സ്ഥാനം മോഹൻലാൽ ഒഴിയും; മമ്മൂട്ടിയും സംഘടനയെ ഏറ്റെടുക്കില്ല; ഇടവേള ബാബുവും ജനറൽ സെക്രട്ടറി പദം വിടും; താര സംഘടനയിൽ തലമുറ മാറ്റത്തിന് സാധ്യത
- ഓൺലൈൻ ചാനൽ വഴി പെൺകുട്ടിയെ അപകീർത്തിപ്പെടുത്തി; കേസിലെ പ്രതി പിടിയിൽ; പെൺകുട്ടിയെയും അമ്മയെയും കുറിച്ച് മോശമായും ലൈംഗിക ചുവയോടും വീഡിയോ ചെയ്തെന്ന് പരാതി
- പേരിൽ മാത്രം കുസൃതി, നിലപാടിൽ കാർക്കശ്യം; കാസ്റ്റിങ് കൗച്ച് തുറന്നടിച്ച തന്റേടി; സദാചാരവാദികളുടെ നോട്ടപ്പുള്ളി; തണ്ണിമത്തന്റെ രൂപത്തിലുള്ള വാനിറ്റി ബാഗുമായി കാൻ ഫെസ്റ്റിവലിൽ ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം; കനി കുസൃതി വ്യത്യസ്തയാകുന്നത് ഇങ്ങനെ
- മകന്റെ മരണത്തിൽ എന്തുകൊണ്ടാണ് സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിടാത്തത്? എന്തിനുവേണ്ടിയാണ് വിദേശത്തുപോയത്; സിദ്ധരാമയ്യയുടെ അനുവാദം വാങ്ങിയിരുന്നോ? ദുരൂഹതയാരോപിച്ച് കുമാരസ്വാമി; വിഡ്ഢിത്തമെന്ന് സിദ്ധരാമയ്യ