അപകടമരണവും സ്വർണം കടത്തും തമ്മിൽ ബന്ധം വന്നതോടെയാണ് ബാലഭാസ്ക്കറിന്റെ അപകടമരണം കൂടുതൽ ദുരൂഹമായി; ഡി ആർഐ കണ്ടെത്തലും ഇനി സിബിഐയ്ക്ക് പരിശോധിക്കേണ്ടി വരും; അന്വേഷണ ഉദ്യോഗസ്ഥനെ ഉടൻ തീരുമാനിക്കും
തിരുവനന്തപുരം: വയലനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ ഡിആർഐയും (ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് ) മറ്റു ചില ദൃക്സാക്ഷികളും നൽകിയ സുപ്രധാന തെളിവുകൾ ഇനി അന്വേഷണ വിധേയമാക്കും. ഇതാണ് ബാലഭാസ്കറിന്റെ അച്ഛന്റെ ആവശ്യവും. സുപ്രധാന തെളിവുകൾ സിബിഐ അവഗണിച്ചതു കൂടി കണക്കിലെടുത്താണ് പുനരന്വേഷണത്തിന് ഹൈക്കോടതി വിധി. 3 മാസത്തിനകം അന്വേഷണം പൂർത്തിയാക്കുമ്പോൾ ഡിഐർഐ തെളിവുകളെ കുറിച്ചും സിബിഐ വിശദീകരിക്കേണ്ടി വരും. പുനരന്വേഷണം നടത്താനുള്ള ഉദ്യോഗസ്ഥനെ അടുത്ത ദിവസങ്ങളിൽ സിബിഐ തീരുമാനിക്കും.
സ്വർണക്കടത്തുമായി ബാലഭാസ്കറിനു ബന്ധമില്ലെന്നു ഡിആർഐ കണ്ടെത്തിയിരുന്നു. ബാലഭാസ്കറിന്റെ 2 ഫോണുകൾ സുഹൃത്ത് പ്രകാശ്തമ്പിയുടെ വീട്ടിലെ പൂജാമുറിയിൽ നിന്നു ഡിആർഐ കണ്ടെത്തിയിരുന്നു. ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇതുവഴി സൂചന ലഭിച്ചു. ബാലഭാസ്കറിന്റെ ഒപ്പമുണ്ടായിരുന്ന ചിലർക്കു സ്വർണക്കടത്തു സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നതിന്റെ തെളിവും ലഭിച്ചു. ഫോൺ രേഖകളും കണ്ടെത്തലുകളുടെ വിശദാംശവും സിബിഐക്കു ഡിആർഐ കൈമാറിയിരുന്നു. ചില ഫോൺ സംഭാഷണങ്ങളുടെ വിശദാംശവും നൽകി. എന്നാൽ സാമ്പത്തിക ഇടപാടു സംബന്ധിച്ചു കാര്യമായി സിബിഐ അന്വേഷിച്ചില്ലെന്നായിരുന്നു കുടുംബാംഗങ്ങളുടെ പരാതി. ഹൈക്കോടതിയും ഇതു ചൂണ്ടിക്കാട്ടിയിരുന്നു.
ബാലഭാസ്കർ കേസിൽ നിർണായക കണ്ടെത്തലുകൾ നടത്തിയതു ഡിആർഐയാണ്. വിമാനത്താവളം വഴി 25 കിലോ സ്വർണം കടത്തിയ കേസാണ് ഡിആർഐ അന്വേഷിച്ചത്. ബാലഭാസ്കറിന്റെ കാർ പള്ളിപ്പുറത്ത് അപകടത്തിൽപെട്ട 2018 സെപ്റ്റംബർ 25ന് പുലർച്ചെ അവിടെ ഉണ്ടായിരുന്നവരിൽ ചിലർ സ്വർണക്കടത്ത് സംഘത്തിലുള്ളവരാണെന്നു സംശയിക്കുന്നതായി അതുവഴി വാഹനത്തിൽ പോയ കലാഭവൻ സോബി മൊഴി നൽകിയിരുന്നു. സ്വർണക്കടത്ത് സംഘത്തിൽപെട്ട ചിലരുടെ ഫോട്ടോ തിരിച്ചറിയാനായി ഡിആർഐ സോബിയെ കാണിച്ചു. അതിൽ ഒരാൾക്കു ഡിആർഐ നോട്ടിസ് നൽകിയെങ്കിലും അയാൾ ഹാജരായില്ല. സിബിഐയ്ക്ക ഇതെല്ലാം അന്വേഷിക്കേണ്ടി വരും.
സ്വർണ്ണ കടത്തും അപകടവും
അപകടമരണവും സ്വർണം കടത്തും തമ്മിൽ ബന്ധം വന്നതോടെയാണ് ബാലഭാസ്ക്കറിന്റെ അപകടമരണം കൂടുതൽ ദുരൂഹമായി മാറിയത്. ബാലഭാസ്ക്കറിന്റെ മരണത്തിലുള്ള അന്വേഷണം മുന്നോട്ടു നീങ്ങവേയാണ് ട്രൂപ്പിലുള്ളവർക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണം കടത്തുമായി ബന്ധമുണ്ടായിരുന്നെന്ന ഡിആർഐയുടെ സ്ഥിരീകരണം വരുന്നത്. ഇതോടെയാണ് ബാലഭാസ്ക്കറിന്റെ അപകടമരണത്തിന്റെ അന്വേഷണവും ഇഴയാൻ തുടങ്ങിയത് .ബാലഭാസ്ക്കറിന്റെ ട്രൂപ്പിലുണ്ടായിരുന്ന പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം എന്നിവരെ സ്വർണ കടത്തിൽ പ്രതികളാക്കി അറസ്റ്റ് ചെയ്തിരുന്നു. ബാലഭാസ്ക്കറിന്റെ സംഘത്തിലുണ്ടായിരുന്ന സൗണ്ട് റിക്കോർഡിസ്റ്റ് ജമീൽ ജബ്ബാറും പ്രതിയായി.
ദുബായിൽ നിന്ന് കേരളത്തിലേക്ക് സ്വർണം കടത്തുന്ന സംഘത്തിലെ അംഗമാണ് ജമീലെന്നും പലതവണ സ്വർണം കടത്തിയെന്നുമാണ് ഡിആർഐ കണ്ടെത്തിയത്. ഇതൊന്നും ആരും പരിശോധിച്ചില്ല. ബാലഭാസ്ക്കറിന്റെ മരണത്തിനു പിന്നാലെയാണ് സ്വർണ കടത്തുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്ത് വന്നത്. വിഷ്ണുവും പ്രകാശൻ തമ്പിയും ചേർന്ന് ഇരുന്നൂറ് കിലോയിലേറെ സ്വർണമാണ് കടത്തിയത് എന്ന റിപ്പോർട്ടുകൾ വന്നത്. ബാലഭാസ്ക്കറുമായി അടുപ്പമുണ്ടായിരുന്ന സൗണ്ട് റിക്കോർഡിസ്റ്റാണ് ജമീൽ ജബ്ബാർ. കഴക്കൂട്ടം സ്വദേശിയാണ് ജമീൽ. അടുപ്പമായത് മുതൽ ബാലഭാസ്ക്കർക്കൊപ്പമുണ്ട് ഇയാൾ. സൗണ്ട് റെക്കോർഡിസ്റ്റ് ആണെങ്കിലും ബാലുവിന്റെ സുഹൃത്ത് എന്ന രീതിയിലാണ് ജമീൽ ഒപ്പമുണ്ടായിരുന്നത്.
ബാലുവിന്റെ കാർ ആ ഘട്ടങ്ങളിൽ മിക്കപ്പോഴും ഓടിച്ചിരുന്നത് ജമീൽ ആയിരുന്നു. ഒന്ന് രണ്ടു തവണ ബാലുവിന്റെ വീട്ടിലും ജമീൽ പോയിട്ടുണ്ട്. ബാലുവിന്റെ മരണത്തിനു ശേഷം 14 തവണ ദുബായ് ജമീൽ സന്ദർശിച്ചുവെന്നാണ് ഡിആർഐ കണ്ടെത്തിയത്. 14 തവണ ജമീലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബാലുവിന്റെ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു ഡിആർഐ കൈമാറി. എന്നാൽ അന്വേഷണം ഒന്നും നടന്നില്ല. സിബിഐ വന്നിട്ടും ബാലുവിന്റേത് അപകട മരണമായി തുടർന്നു.
ബാലഭാസ്കറിന്റെ കാർ അപകടത്തിൽപ്പെടുമ്പോൾ സ്വർണ്ണക്കടത്തുമായി ബന്ധമുള്ള ചിലർ അവിടെ ഉണ്ടായിരുന്നുവെന്നാണ് ഡിആർഐയുടെയും സ്ഥിരീകരണം. കലാഭവൻ സോബിനെ വിളിച്ചു വരുത്തിയ ഡിആർഐ സ്വർണ്ണക്കടത്തുമായി ബന്ധമുള്ള 32 പേരുടെ ഫോട്ടാകളാണ് പരിശോധനയ്ക്കായി നൽകിയത്. വിമാനത്താവളത്തിലൂടെ സ്വർണം കടത്തിയ കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്നവരുടെയും കാരിയർമാരായി പ്രവർത്തിച്ച 10 സ്ത്രീകളുടെയും ഫോട്ടോകൾ അതിൽ ഉണ്ടായിരുന്നു. അപകടം നടന്ന സ്ഥലത്ത് ഇവർ ആരെങ്കിലും ഉണ്ടായിരുന്നോ എന്നാണ് ഡിആർഐ ചോദിച്ചത്. കാർ അപകടത്തിൽപ്പെട്ടപ്പോൾ തന്നോട് വാഹനം നിർത്താതെ പോകാൻ ആക്രോശിച്ച ഒരാളെ ഫോട്ടോയിൽ സോബിൻ തിരിച്ചറിഞ്ഞു. സരിത്തും ആരോപണത്തിൽ എത്തി.
2018 സെപ്റ്റംബർ 25നാണ് ബാലഭാസ്കറും ഭാര്യയും മകൾ തേജസ്വിനി ബാലയും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. തൃശ്ശൂരിൽ ക്ഷേത്രദർശനത്തിനു ശേഷം മടങ്ങുന്ന വഴിയായിരുന്നു അപകടം. തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപമെത്തിയപ്പോൾ കാർ നിയന്ത്രണം വിട്ട് ഒരു മരത്തിലിടിക്കുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുവയസ്സുകാരി തേജസ്വിനിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. ഒരാഴ്ച്ചയോളം വെന്റിലേറ്ററിൽ കിടക്കുന്നതിന്നിടെ ഹൃദയാഘാതം വന്ന് 2018 ഒക്ടോബർ രണ്ടിനാണ് ബാലഭാസ്ക്കർ മരിച്ചത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അപകടസമയത്ത് കാറിനു പിന്നിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ ഡ്രൈവർ അജിയുടെ മൊഴിയിലും ക്രൈംബ്രാഞ്ച് സംഘം പൊരുത്തക്കേട് കണ്ടെത്തിയിരുന്നു. ഇയാൾ പിന്നീട് യുഎഇയിൽ ഡ്രൈവറായി.
കാർ മരത്തിലേക്കിടിച്ചു കയറിയതിന് അജി സാക്ഷിയാണ്. ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് ബാലഭാസ്കറാണെന്നാണ് അജിയുടെ മൊഴി. വേഷം ടീഷർട്ടും ബർമുഡയുമാണെന്ന് അജി പറയുന്നു. എന്നാൽ, ഈ വേഷം ധരിച്ച് കാറിലുണ്ടായിരുന്നത് അർജുനായിരുന്നു. ബാലഭാസ്ക്കറിന്റെ പത്നി ലക്ഷ്മിയുടെ മൊഴി പ്രകാരം വാഹനമോടിച്ചിരുന്നത് അർജുൻ ആണെന്നായിരുന്നു. അത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി. അതേസമയം താനല്ല വാഹനമോടിച്ചിരുന്നതെന്ന് അർജുൻ ആവർത്തിച്ചു പറഞ്ഞിരുന്നു. പിന്നീട് ഫോറൻസിക് പരിശോധനയിലൂടെ അർജുനാണ് ഡ്രൈവറെന്നും കണ്ടെത്തി. അപ്പോഴും സാക്ഷിയായ അജിയുടെ മൊഴിയിലെ കള്ളത്തരം ചോദ്യം ചെയ്തില്ല.
MNM Recommends
-
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മറ്റ് വഴികളില്ല; കഞ്ചാവ് കൃഷി നിയമവിധേയമാക്കാൻ പാക്കിസ്ഥാൻ; കനാബിസ് കൺട്രോൾ ആൻഡ് റെഗുലേറ്ററി അഥോറിറ്റി രൂപീകരിച്ചു; പാക്കിസ്ഥാൻ നീക്കം കഞ്ചാവുമായി ബന്ധപ്പെട്ട ആഗോളവിപണിയിൽ കടന്നുചെല്ലാൻ -
വീട് പൂട്ടിക്കിടക്കുന്നത് കണ്ട് സമീപവാസികൾ വിവരം നൽകിയപ്പോൾ പൊലീസ് എത്തി പരിശോധിച്ചപ്പോൾ കണ്ടത് ഡോണയുടെ മൃതദേഹം; ഭർത്താവ് ലാൽ കെ. പൗലോസിനെ കാണാനുമില്ല; കാനഡയിൽ മലയാളി യുവതിയുടെ ദുരൂഹ മരണത്തിൽ അന്വേഷണം തുടങ്ങി പൊലീസ് -
മനുഷ്യന്റെ ചിന്തകളെ കംപ്യൂട്ടറിലേക്ക് എത്തിക്കാൻ കൊതിച്ച മസ്ക്കിന്റെ മോഹം നടക്കില്ലേ? രോഗിയുടെ തലച്ചോറിലേക്ക് ബന്ധിപ്പിച്ച ചിപ്പിന്റെ ത്രെഡുകൾ നേരാംവണ്ണം പ്രവർത്തിച്ചില്ല; ന്യൂറാലിങ്കിന് മെക്കാനിക്കൽ പ്രശ്നങ്ങളെന്ന് കമ്പനി; ഭാവിയെ മാറ്റിമറിക്കുന്ന പരീക്ഷണത്തിൽ പ്രതിസന്ധി -
റഫയിൽ അധിനിവേശം നടത്തിയാൽ ഇസ്രയേലിന് ആയുധങ്ങൾ നൽകില്ലെന്ന് ജോ ബൈഡൻ; ആയുധ വിതരണം വൈകിപ്പിച്ച യു.എസ് നടപടിയെ ദൗർഭാഗ്യകരമെന്ന് ഇസ്രയേൽ; വിദ്യാർത്ഥി സമരം ശക്തമായതോടെ ട്രിനിറ്റി കോളജ് ഇസ്രയേൽ കമ്പനികളുമായുള്ള ബന്ധം അവസാനിപ്പിച്ചു -
മുങ്ങി താണത് വൈകുന്നേരം ആറരയ്ക്ക്; ബോട്ടില്ലാത്തതിനാൽ തിരച്ചിൽ തുടങ്ങിയത് രാത്രി 9നും; മഹാരാജാസിലെ എസ് എഫ് ഐ നേതാവ് പീച്ചി ഡാമിൽ മുങ്ങി മരിച്ചു; മുഹമ്മദ് യഹിയയുടെ മൃതദേഹം കണ്ടെത്തിയത് രാവിലെ -
ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ കുത്തിക്കൊന്ന കേസ്; ഹരിയാന സ്വദേശികളായ സഹോദരങ്ങൾ അറസ്റ്റിൽ; നവജീത് സന്തു കൊല്ലപ്പെട്ടത് ഇന്ത്യൻ വിദ്യാർത്ഥികളുടെ വാടക തർക്കത്തിൽ ഇടപെട്ട് സംസാരിക്കുമ്പോൾ കുത്തേറ്റ് -
കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ; സമരം ചെയ്തവർക്ക് നോട്ടീസ്; സമരം നീതീകരിക്കാൻ കഴിയുന്നതല്ലെന്ന് നോട്ടീസിൽ; ഇന്നലെ മാത്രം മുടങ്ങിയത് എൺപതോളം വിമാന സർവീസുകൾ; മാനേജ്മെന്റിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കൂട്ടമായി രോഗാവധി എടുത്തത് 200ലേറെ ജീവനക്കാർ -
ഓസ്ട്രേലിയൻ വിദ്യാർത്ഥി വിസയ്ക്ക് ഇനി 15 ലക്ഷം ഡപ്പോസിറ്റ് വേണം'; തള്ളിക്കയറ്റം കുറയ്ക്കാൻ കൂടുതൽ നിയന്ത്രണ നടപടികളുമായി ഓസ്ട്രേലിയ; വിദ്യാർത്ഥി ചൂഷണവും അനുവദിക്കില്ല -
മെമ്മറി കാർഡും ദൃശ്യങ്ങളും കിട്ടിയില്ലെങ്കിൽ തെളിവില്ലെന്ന് പറഞ്ഞ് കേസ് തന്നെ എഴുതി തള്ളും; യാത്രക്കാരുടേയും കണ്ടക്ടറുടേയും മൊഴി എടുപ്പ് നിർണ്ണായകമാകും; തൽകാലം മേയറേയും എംഎൽഎയേയും അറസ്റ്റു ചെയ്യില്ല; യദുവിന്റെ പരാതിയിൽ എന്തും സംഭവിക്കാം -
സിദ്ധാർത്ഥനെ ആക്രമിക്കാനും അപമാനിക്കാനും ക്രിമിനൽ ഗൂഢാലോചന നടത്തി; മർദനത്തിനിടെ എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ തള്ളി താഴെയിട്ടു; സിദ്ധാർത്ഥൻ സഹിച്ച വേദന തിരിച്ചറിഞ്ഞ് സിബിഐയും; പൂക്കോട്ടേതുകൊലയാണോ എന്നതിൽ എയിംസ് റിപ്പോർട്ട് നിർണ്ണായകം -
രാത്രിയിൽ ഐഎഎസുകാരിയെ വിളിച്ച് ശല്യം ചെയ്യൽ; ഫോൺ എടുക്കാതെയായപ്പോൾ വാട്സാപ്പിലൂടെ അയച്ചത് ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ; സിവിൽ സർവ്വീസുകാരിയുടെ പരാതിയിൽ നടപടി; ക്ലാർക്ക് സന്തോഷിന് സസ്പെൻഷൻ; പൊലീസ് കേസെടുത്തേക്കും -
കെപി യോഹന്നാന്റെ കബറടക്കം തിരുവല്ലയിൽ നടത്താൻ പ്രാഥമിക ധാരണ; ജന്മനാട്ടിൽ മെത്രോപൊലീത്തയ്ക്ക് അന്ത്യവിശ്രമം ഒരുക്കുന്നതിനെ കുടുംബവും അനുകൂലിക്കുമെന്ന് പ്രതീക്ഷ; എല്ലാം സിനഡ് തീരുമാനിക്കും; മുതിർന്ന ബിഷപ്പുമാർക്കിടയിൽ സംസ്കാരത്തിൽ ധാരണയെന്ന് സൂചന -
എത്തുന്നിടത്തെല്ലാം കുറ്റകൃത്യങ്ങൾ വെട്ടിത്തെളിച്ച് വെടിപ്പാക്കിയ ഐപിഎസുകാരൻ; വിരമിച്ച ശേഷം കൂടത്തായി ഹീറോയെ തേടിയെത്തുന്നത് സി എസ് ഐ ദക്ഷിണ കേരള മഹായിടവക സെക്രട്ടറി പദവി; സി എസ് ഐ സഭയിൽ കെജി സൈമൺ പിടിമുറക്കുമോ? -
മർദിച്ചതിനുപുറമേ പണം തട്ടിയെടുത്തു; ഒരു പൊലീസുകാരനെമാത്രം കൂടെ പറഞ്ഞയച്ചു; സിനിമയിൽ കാണുന്നതിനേക്കാൾ പൊലീസ് ക്രൂരത നടന്നെന്ന് ആരോപണം; 'മഞ്ഞുമ്മൽ ബോയ്സി'നെ പീഡിപ്പിച്ച പൊലീസുകാരെക്കുറിച്ച് അന്വേഷിക്കാൻ തമിഴ്നാട്; ഗുണാ കേവിൽ വീണ്ടും ട്വിസ്റ്റ് -
അത്തനേഷ്യസ് യോഹാനെ ഇടിച്ച് വീഴ്ത്തിയ വാഹനത്തെ തിരിച്ചറിഞ്ഞു; കേസ് രജിസ്റ്റർ ചെയ്ത് അമേരിക്കൻ പൊലീസ്; വാഹനാപകടത്തിൽ ഇപ്പോൾ സംശയിക്കാൻ ഒന്നുമില്ലെന്ന് സഭാ വൃത്തങ്ങൾ; ടെക്സസിലെ മെത്രാപൊലീത്തയുടെ അപകട മരണത്തിൽ ദുരൂഹത അകന്നുവോ? -
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മൊബൈൽ നമ്പർ സംഘടിപ്പിക്കും; സിനിമാ നിർമ്മാതാവെന്ന് പരിചയപ്പെടുത്തിയ ശേഷം അവസരം നൽകാമെന്ന് പറഞ്ഞ് നഗ്നദൃശ്യങ്ങൾ കൈക്കലാക്കും; തട്ടിപ്പ് മനസ്സിലാക്കി പ്രതികരിക്കുന്നവരെ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തും: യുവാവ് അറസ്റ്റിൽ -
മുന്നറിയിപ്പില്ലാത്ത ജീവനക്കാരുടെ സമരം വലയ്ക്കുന്നത് ഗൾഫിൽ ജോലി ചെയ്യുന്ന പാവങ്ങളെ; സർവ്വീസുകൾ റദ്ദാക്കുന്നത് തുടരുന്നു; വിമാനം ഉണ്ടോ എന്ന് വിളിച്ച് ചോദിച്ച ശേഷം വീട്ടിൽ നിന്ന് ഇറങ്ങാൻ വിമാന കമ്പനിയുടെ ഉപദേശം; എയർ ഇന്ത്യാ എക്സ്പ്രസ് വമ്പൻ പ്രതിസന്ധിയിൽ -
ആരോപണങ്ങളിൽ തളരാതെ അതിലൊന്നും ശ്രദ്ധ നൽകാതെ സ്വന്തം ജോലികളിൽ വ്യാപൃതനാകാൻ പഠിപ്പിച്ച മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത; കുറ്റപ്പുഴയിലെ ആസ്ഥാനത്ത് ദുഃഖം മാത്രം; കെപി യോഹന്നാൻ വേദനയാകുമ്പോൾ -
ശക്തമായ കാറ്റിലും മഴയിലും കള്ള് ചെത്താൻ കയറിയ തൊഴിലാളി തെങ്ങിൽ കുടുങ്ങി; മൂന്നു മണിക്കൂറോളം തെങ്ങിന് മുകളിൽ കഴിച്ചു കൂട്ടിയ 44കാരനെ താഴെ ഇറക്കിയത് അഗ്നിരക്ഷാസേന എത്തി -
അമിത വേഗത്തിൽ എത്തിയ പിക്കപ്പ് വാനിടിച്ചിട്ടു; പോസ്റ്റിനും വാഹനത്തിനും ഇടയിൽ കുരുങ്ങിയ വിദ്യാർത്ഥിനിക്ക് ദാരുണ മരണം: ചികിത്സയിലിരിക്ക മരിച്ചത് കോഴിക്കോട് കല്ലാച്ചിചിയ്യൂർ സ്വദേശിനി ഹരിപ്രിയ
Most Read
- മർദിച്ചതിനുപുറമേ പണം തട്ടിയെടുത്തു; ഒരു പൊലീസുകാരനെമാത്രം കൂടെ പറഞ്ഞയച്ചു; സിനിമയിൽ കാണുന്നതിനേക്കാൾ പൊലീസ് ക്രൂരത നടന്നെന്ന് ആരോപണം; 'മഞ്ഞുമ്മൽ ബോയ്സി'നെ പീഡിപ്പിച്ച പൊലീസുകാരെക്കുറിച്ച് അന്വേഷിക്കാൻ തമിഴ്നാട്; ഗുണാ കേവിൽ വീണ്ടും ട്വിസ്റ്റ്
- ആരോപണങ്ങളിൽ തളരാതെ അതിലൊന്നും ശ്രദ്ധ നൽകാതെ സ്വന്തം ജോലികളിൽ വ്യാപൃതനാകാൻ പഠിപ്പിച്ച മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത; കുറ്റപ്പുഴയിലെ ആസ്ഥാനത്ത് ദുഃഖം മാത്രം; കെപി യോഹന്നാൻ വേദനയാകുമ്പോൾ
- ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഈ ദിവസം ഞങ്ങൾ ആഘോഷമാക്കിയേനെ; ഭർത്താവ് രാജന്റെ ഓർമ്മകൾ പങ്കുവെച്ച് നടി താര കല്യാൺ
- നാണംകുണുങ്ങിയും അരക്ഷിതനുമായ കുഞ്ഞുയോഹന്നാച്ചൻ; ഒരിക്കലും സുവിശേഷകൻ ആകില്ലെന്ന് അമ്മ കരുതിയ നാളുകൾ; തെരുവിൽ സുവിശേഷം പ്രചരിപ്പിച്ചാൽ ആളുകൾ തല്ലുകയോ കല്ലെറിയുകയോ ചെയ്യുമോ എന്ന 16 കാരന്റെ ആശങ്കകൾ; ഗിസല്ലയെ കണ്ടപ്പോൾ ഇതാണെന്റെ ജീവിത പങ്കാളി എന്ന് തിരിച്ചറിഞ്ഞ നിമിഷം; ബിഷപ്പ് കെ പി യോഹന്നാൻ വരവറിയിച്ചത് ഇങ്ങനെ
- മാർത്തോമ്മാ വിശ്വാസികളായ മാതാപിതാക്കളുടെ മകൻ; കവലകളിൽ സുവിശേഷ പ്രാസംഗികനായി തുടക്കം; ബൈബിൾ പ്രചാരകർക്കൊപ്പം കൂടിയപ്പോൾ എത്തിയത് അമേരിക്കയിൽ; സാധുക്കൾക്ക് ജീവകാരുണ്യ ചൊരിഞ്ഞു ജനകീയൻ; സ്വന്തമായി സ്ഥാപിച്ച സഭയുടെ ബിഷപ്പായി; വിവാദങ്ങളും നിരവധി; വിട പറഞ്ഞ യോഹാൻ മെത്രാപ്പൊലീത്തയുടെ ജീവിതകഥ
- കെപി യോഹന്നാന്റെ കബറടക്കം തിരുവല്ലയിൽ നടത്താൻ പ്രാഥമിക ധാരണ; ജന്മനാട്ടിൽ മെത്രോപൊലീത്തയ്ക്ക് അന്ത്യവിശ്രമം ഒരുക്കുന്നതിനെ കുടുംബവും അനുകൂലിക്കുമെന്ന് പ്രതീക്ഷ; എല്ലാം സിനഡ് തീരുമാനിക്കും; മുതിർന്ന ബിഷപ്പുമാർക്കിടയിൽ സംസ്കാരത്തിൽ ധാരണയെന്ന് സൂചന
- അത്തനേഷ്യസ് യോഹാനെ ഇടിച്ച് വീഴ്ത്തിയ വാഹനത്തെ തിരിച്ചറിഞ്ഞു; കേസ് രജിസ്റ്റർ ചെയ്ത് അമേരിക്കൻ പൊലീസ്; വാഹനാപകടത്തിൽ ഇപ്പോൾ സംശയിക്കാൻ ഒന്നുമില്ലെന്ന് സഭാ വൃത്തങ്ങൾ; ടെക്സസിലെ മെത്രാപൊലീത്തയുടെ അപകട മരണത്തിൽ ദുരൂഹത അകന്നുവോ?
- പ്രഭാത സവാരിക്കിടെ ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്തയെ ഇടിച്ചത് അജ്ഞാത വാഹനമെന്ന് റിപ്പോർട്ട്; തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്ക്; അടിയന്തര ശസ്ത്രക്രിയ വിജയകരം; കെപി യോഹന്നാൻ എന്ന അത്തനാസിയസ് യോഹാന് അമേരിക്കയിൽ സംഭവിച്ചത് എന്ത്? അപകടമുണ്ടായത് പള്ളിയുടെ പുറത്തെ റോഡിലേക്ക് ഇറങ്ങിയപ്പോൾ
- ഇന്റേണൽഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമിൽ കാണാതായി; തിരച്ചിൽ തുടരുന്നു
- എത്തുന്നിടത്തെല്ലാം കുറ്റകൃത്യങ്ങൾ വെട്ടിത്തെളിച്ച് വെടിപ്പാക്കിയ ഐപിഎസുകാരൻ; വിരമിച്ച ശേഷം കൂടത്തായി ഹീറോയെ തേടിയെത്തുന്നത് സി എസ് ഐ ദക്ഷിണ കേരള മഹായിടവക സെക്രട്ടറി പദവി; സി എസ് ഐ സഭയിൽ കെജി സൈമൺ പിടിമുറക്കുമോ?