രാജ്യം വിട്ട അഷ്റഫ് ഗനിക്ക് പ്രവേശനാനുമതി നിഷേധിച്ച് താജിക്കിസ്താൻ; മുൻ അഫ്ഗാൻ പ്രസിഡന്റ് ഒമാനിൽ; യുഎസിലേക്കെന്ന് സൂചന; അഫ്ഗാനിൽ അമേരിക്കയുടെ ചരിത്രപരമായ പരാജയമെന്ന് ട്രംപ്; 'അപമാനിതനായ' ബൈഡൻ രാജിവയ്ക്കണമെന്നും ആവശ്യം
കാബൂൾ/വാഷിങ്ടൺ: അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ പിടിച്ചടക്കിയതിന് പിന്നാലെ രാജ്യം വിട്ട മുൻ പ്രസിഡന്റ് അഷ്റഫ് ഗനിക്ക് താജിക്കിസ്താൻ പ്രവേശനാനുമതി നിഷേധിച്ചതോടെ ഒമാനിൽ ഇറങ്ങി. അതേ സമയം 'അഫ്ഗാനിസ്ഥാനിലെ അനിഷ്ട സംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ രാജി വയ്ക്കണമെന്ന് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു.
20 വർഷത്തിനു ശേഷം യുഎസ് സേന പിൻവാങ്ങൽ പ്രഖ്യാപിച്ചതോടെ അനിശ്ചിതത്വത്തിലായ അഷ്റഫ് ഗനി സർക്കാർ ചെറുത്ത് നിൽപ്പില്ലാതെ താലിബാന് മുന്നിൽ കീഴടങ്ങിയതോടെയാണ് രൂക്ഷ വിമർശനവുമായി ഡോണൾഡ് ട്രംപ് രംഗത്ത് എത്തിയത്.
'അഫ്ഗാനിസ്ഥാനിലെ അനിഷ്ട സംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബൈഡന് അപമാനിതനായി രാജിവയ്ക്കാം,' ഡോണൾഡ് ട്രംപ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. രാജ്യത്തെ കോവിഡ് കേസുകളിൽ ഉണ്ടായ ക്രമാതീത വർധന, രാജ്യത്തിന്റെ കുടിയേറ്റ, സാമ്പത്തിക, ഊർജ നയങ്ങൾ എന്നിവയിലും ബൈഡനെ കടന്നാക്രമിക്കുന്നതാണു വാർത്താക്കുറിപ്പ്.
ട്രംപ് പ്രസിഡന്റായിരിക്കെ, 2020ൽ ദോഹയിൽവച്ചാണു 2021 മെയ് മാസത്തോടെ അഫ്ഗാനിൽനിന്നുള്ള സേനയുടെ സമ്പൂർണ പിന്മാറ്റത്തിനു യുഎസ് താലിബാനുമായി മധ്യസ്ഥ ചർച്ചകൾ നടത്തിയത്. സുരക്ഷ സംബന്ധ വിഷയങ്ങളിൽ താലിബാനിൽനിന്നു ലഭിച്ച ഉറപ്പുകൾക്കു ബദലായായിരുന്നു പിന്മാറ്റ വാഗ്ദാനം. ഈ വർഷമാദ്യം ബൈഡൻ അധികാരം ഏറ്റതു ശേഷമാണ് ഉപാധികളോടു കൂടിയല്ലാത്ത സേനയുടെ പിന്മാറ്റം.
എന്നാൽ താൻ അധികാരത്തിൽ തുടർന്നിരുന്നെങ്കിൽ സേനയുടെ പിന്മാറ്റം തീർത്തും വ്യത്യസ്തവും വിജയകരവും ആകുമായിരുന്നു എന്നാണു ട്രംപിന്റെ അവകാശവാദം. 'അഫ്ഗാനിസ്ഥാനിലെ ബൈഡന്റെ നടപടി അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയങ്ങളിൽ ഒന്നായാവും രേഖപ്പെടുത്തുക,' കഴിഞ്ഞ ദിവസം മറ്റൊരു വാർത്താക്കുറിപ്പിൽ ട്രംപ് പ്രതികരിച്ചത് ഇങ്ങനെയാണ്.
എന്നാൽ ദോഹ ഉടമ്പടിക്കായി മുന്നിട്ടിറങ്ങിയതു ട്രംപ്തന്നയാണെന്നു ചൂണ്ടിക്കാട്ടിയാണു ബൈഡൻ അനുകൂലികളുടെ പ്രതിരോധം. എക്കാലവും നീണ്ടുനിൽക്കുന്ന യുദ്ധത്തിന് എതിരാണു ഭൂരിഭാഗം യുഎസ് പൗരന്മാരുടെ വികാരമെന്നും ബൈഡൻ അനുകൂലികൾ ചൂണ്ടിക്കാട്ടുന്നു.
സേനയുടെ പിന്മാറ്റത്തിന്റെ നിയന്ത്രണങ്ങളിൽ പാളിച്ച ഉണ്ടായെന്ന് ആരോപിച്ച് കടുത്ത വിമർശനമാണു ബൈഡൻ നാട്ടിൽ നേരിടുന്നത്. അഫ്ഗാനിസ്ഥാൻ സർക്കാർ ഉടൻതന്നെ വീഴുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ നയതന്ത്ര ഉദ്യോഗസ്ഥരെ കാബൂളിൽനിന്ന് ഒഴിപ്പാക്കാൻ നടത്തിയ ശ്രമങ്ങൾക്കും ബൈഡൻ വിമർശനം ഏറ്റുവാങ്ങിയിരുന്നു.
അമേരിക്കയ്ക്ക് 20 വർഷം അഫ്ഗാനിൽ ചെലവഴിച്ച കോടിക്കണക്കിനു ഡോളറും ഭീമമായ സൈനികപ്രയത്നവും പാഴാകുകയും ചെയ്തു. വിയറ്റ്നാമും ഇറാഖും പോലെ, യുഎസിന്റെ വൻപരാജയങ്ങളുടെ പട്ടികയിലാണ് ഇനി അഫ്ഗാനിസ്ഥാനും.
യുഎസ് സേനയുടെ പൂർണ പിന്മാറ്റം ചിലപ്പോൾ ഈയാഴ്ച തന്നെ പൂർണമാകും. 31 വരെ നീളില്ല. അഫ്ഗാനിസ്ഥാനിൽ എന്തു സംഭവിച്ചാലും ഈ തീരുമാനത്തിനു മാറ്റമില്ലെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കുകയും ചെയ്തു. ഏതാണ്ട് അയ്യായിരത്തോളം അമേരിക്കക്കാരാണ് ഇനി അവിടെയുള്ളത്. അവർ കൂടി സുരക്ഷിതമായി നാട്ടിലെത്തിയാൽ അഫ്ഗാൻ ഏടുകൾ അമേരിക്ക അടച്ചുവയ്ക്കും.
താലിബാൻ അനായാസമായി അധികാരം പിടിച്ചത് ജോ ബൈഡൻ ഭരണകൂടത്തിന് കാര്യമായ നാണക്കേടായിട്ടുണ്ട്. അമേരിക്കൻ സേന പൂർണമായി ഒഴിയാൻ താലിബാൻ കാത്തുനിന്നില്ലെന്നത് വാഷിങ്ടണിൽ ഉണ്ടാക്കിയ അമ്പരപ്പു ചെറുതല്ല.
അഫ്ഗാൻകാർ അവരുടെ കാര്യം നോക്കട്ടെ എന്നാണു ജോ ബൈഡൻ കഴിഞ്ഞ ദിവസം പറഞ്ഞതെങ്കിലും കഴിഞ്ഞ 20 വർഷം യുഎസ് സഖ്യസേനയ്ക്കു വേണ്ടി ജോലി ചെയ്ത അഫ്ഗാൻകാരെ അടക്കം, തങ്ങളെ വിശ്വസിച്ച എല്ലാവരെയും പൊടുന്നനെ കൈവിട്ടു മുങ്ങുകയാണ് യുഎസ് ചെയ്തതെന്ന വിമർശനവും ഉയർന്നു. പിൻവാങ്ങും മുൻപേ താലിബാൻ കാബൂളിലെത്തുമെന്ന് യുഎസ് കണക്കുകൂട്ടിയില്ല.
അവരുടെ ആദ്യ വിലയിരുത്തലുകൾ പ്രകാരം അഫ്ഗാനിസ്ഥാനിലെ അഷ്റഫ് ഗനി സർക്കാർ 6 മാസം വരെ തുടരുമെന്നായിരുന്നു. കഴിഞ്ഞ ദിവസം 30 മുതൽ 90 വരെ ദിവസത്തിനകം താലിബാൻ കാബൂൾ പിടിക്കുമെന്ന് യുഎസ് ഇന്റ്ലിജൻസ് ഏജൻസികളും മുന്നറിയിപ്പു കൊടുത്തു. ഈ രണ്ടു വിലയിരുത്തലുകളും പാളിയതോടെ ബൈഡൻ ഭരണകൂടം അഫ്ഗാൻ വിഷയത്തിൽ കടുത്ത പ്രതിരോധത്തിലാണ്.
അതിനിടെ രാജ്യം വിട്ട അഷ്റഫ് ഗനി രാഷ്ട്രീയ അഭയം തേടി അമേരിക്കയിലേക്ക് പോയേക്കുമെന്നാണ് റിപ്പോർട്ടുകൾ. താലിബാൻ കാബൂളിൽ പ്രവേശിച്ചതോടെയാണ് ഗനിയും അദ്ദേഹത്തോട് അടുത്ത ഏതാനും പേരും രാജ്യം വിട്ടത്.
കാബൂളിലേക്ക് താലിബാൻ ഭീകരർ പ്രവേശിച്ചതോടെ അധികാരമൊഴിയാൻ തയ്യാറാണെന്ന് അഷ്റഫ് ഗനി വ്യക്തമാക്കിയിരുന്നു. അധികാര കൈമാറ്റം സമാധാനപരമായിരിക്കുമെന്നും അഫ്ഗാൻ ആഭ്യന്തരമന്ത്രി അബ്ദുൾ സത്താർ മിർസാക്ക്വൽ പറഞ്ഞിരുന്നു.
അഫ്ഗാനിസ്ഥാനിലെ ജനങ്ങൾ പരിഭ്രാന്തരാവരുതെന്നും കാബൂൾ നഗരത്തിൽ ആക്രമണങ്ങൾ നടക്കില്ലെന്നും സമാധാനപരമായി ഇടക്കാല സർക്കാരിന് അധികാരം കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ അഫ്ഗാൻ മുൻ പ്രസിഡന്റ് ഹമീദ് കർസായി രാജ്യം വിട്ടിട്ടില്ല. തന്റെ പെൺകുട്ടികളോടൊപ്പം കാബൂളിലുണ്ടെന്ന് കർസായി പറഞ്ഞിരുന്നു. ജനങ്ങൾക്ക് സംരക്ഷണം നൽകണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും വീഡിയോ സന്ദേശത്തിൽ ഹമീദ് കർസായി താലിബാനോട് അഭ്യർത്ഥിച്ചിരുന്നു. ജനങ്ങളോട് സംയമനം പാലിച്ച് വീടുകളിൽ തന്നെ കഴിയണമെന്ന് അഭ്യർത്ഥിച്ച കർസായി രാഷ്ട്രീയ നേതൃത്വത്തോട് പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും അഭ്യർത്ഥിച്ചു.
MNM Recommends
-
രാഹുൽ ലഹരി ഉപയോഗിക്കുന്ന ആളാണ്; മകളെ മർദ്ദിച്ചത് അമ്മയുടെയും സഹോദരിയുടെയും ഒത്താശയോടെ; വിവാഹ വേളയിൽ സ്ത്രീധനവും ചോദിച്ചു; 'മകന്റെ പൊസിഷനൊക്കെ അറിയാമല്ലോ, അതനുസരിച്ചു കാര്യങ്ങൾ ചെയ്യുമല്ലോ' എന്നാണ് പറഞ്ഞത്; പന്തീരങ്കാവ് കേസിൽ ആരോപണം കടുപ്പിച്ചു യുവതിയുടെ പിതാവ് -
സിംഗപ്പൂർ യാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലെത്തി; സ്വകാര്യ സന്ദർശനം, ഔദ്യോഗിക പരിപാടികളില്ല; മെയ് 20ന് കേരളത്തിൽ തിരിച്ചെത്തും -
രണ്ടുപേരെയും രാഹുൽ പെണ്ണുകാണാൻ പോയത് ഒരേ ദിവസം; ആദ്യവിവാഹം രജിസ്റ്റർ ചെയ്തത് പൂഞ്ഞാർ സ്വദേശിനി ദന്തഡോക്ടറുമായി; പെൺകുട്ടി വിവാഹത്തിൽ നിന്നും പിന്മാറുകയാണ് ഉണ്ടായത്; മ്യൂച്ചൽ ഡിവോഴ്സ് പെറ്റീഷൻ നടപടികൾ പൂർത്തിയായി വരുന്നേയുള്ളൂ; രാഹുലിന്റേത് രണ്ടാം വിവാഹമെന്ന വെളിപ്പെടുത്തലുമായി സഹോദരി -
ബ്രിട്ടനിലെ കുടിയേറ്റ നിരക്കിൽ വൻ ഇടിവുണ്ടാകുമെന്ന് പ്രവചനം; വിദേശ വിദ്യാർത്ഥികൾക്കടക്കമുള്ള നിയന്ത്രണം 2019ലെ കണക്കിന് തുല്യമായി കുടിയേറ്റ നിരക്ക് കുറയ്ക്കുമെന്നും റിപ്പോർട്ട്; പൊതു തെരഞ്ഞെടുപ്പിൽ ഋഷി സുനകിന് പിന്തുണ വർധിക്കുമെന്ന് സൂചന -
'പ്രിയപ്പെട്ട അമ്മേ അച്ഛാ ഞാൻ പോകുന്നു... സിനിമയിലേക്ക് കഥ എഴുതി പണം ഉണ്ടാക്കി നിങ്ങൾക്ക് 100000 രൂപ തരാം; എനിക്ക് സാവകാശം വേണം; നിങ്ങൾക്ക് എന്നെ കാണണം എങ്കിൽ ഒരു 5 വർഷം കഴിഞ്ഞ് ടിവിയിൽ കാണാം'; ട്യൂഷന് പോയ 14കാരനെ കാണാനില്ലെന്ന് പരാതി -
വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കപ്പെട്ട കാമുകിയുടേതിന് സമാനമായ സങ്കടക്കടലിൽ ആണ് കേരളാ കോൺഗ്രസ് എം; സിപിഎമ്മിന്റെ അരക്കില്ലത്തിൽ വെന്തുരുകരുത്; ജോസ് കെ മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ചു കോൺഗ്രസ് മുഖപത്രം -
ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്തയെ ഉടൻ വിട്ടയക്കണമെന്ന് സുപ്രീംകോടതി; അറസ്റ്റും റിമാൻഡും നിയമവിരുദ്ധം; യുഎപിഎ കേസിൽ നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന് കോടതി -
കോട്ടയത്തെ പെൺകുട്ടിയുമായി വിവാഹ രജിസ്ട്രേഷൻ നടത്തിയത് ജർമ്മനിയിലേക്ക് കൊണ്ടുപോകാം എന്നു പറഞ്ഞ്; കല്യാണത്തിന് മുമ്പ് പണം ആവശ്യപ്പെട്ടത് പലതവണ; പണത്തോടുള്ള ആർത്തികണ്ട് പിന്മാറിയത് യുവതിയുടെ കുടുംബം; രാഹുൽ നടത്തിയ വിവാഹത്തട്ടിപ്പിന്റെ വിവരങ്ങൾ ഇങ്ങനെ -
അയർലന്റിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ വംശീയ ആക്രമണം; താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ യുവാവിനെ ക്രൂരമായി മർദ്ദിച്ചത് പത്തോളം യുവാക്കൾ ചേർന്ന്; സഹായമഭ്യർത്ഥിച്ചുള്ള എഴുത്തുകാരി നിവേദിത ശുക്ലയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ -
തിരുവനന്തപുരത്ത് ഗുണ്ടാവിളയാട്ടം തുടർക്കഥ; വെള്ളറടയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ലഹരിസംഘം; പാസ്റ്റർക്ക് വെട്ടേറ്റു, വീടിനുനേരെ ആക്രമണം; അക്രമികളിൽ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു; ഓപ്പറേഷൻ ആഗ് എന്ന പേരിൽ തലസ്ഥാനത്ത് റെയ്ഡുമായി പൊലീസ് -
അമിതാബ് ബച്ചനിൽ നിന്നും അവാർഡ് വാങ്ങുന്ന ഫോട്ടോ മോർഫു ചെയ്തുണ്ടാക്കി പ്രസിദ്ധീകരിച്ചു മാധ്യമങ്ങളെയും കബളിപ്പിച്ചു; കേന്ദ്ര സർവകലാശാലയിൽ കുഴഞ്ഞുവീണ പെൺകുട്ടിക്ക് കൃത്രിമ ശ്വാസോച്ഛാസം നൽകുന്നതിനിടെയും പീഡിപ്പിച്ചു; ഞരമ്പ് രോഗിയെന്നറിഞ്ഞിട്ടും ഇഫ്തിക്കറിനെ സംരക്ഷിച്ചതാര്? -
സ്ത്രീധനം ആവശ്യപ്പെട്ട് തർക്കം ഉണ്ടായിട്ടില്ലെന്ന് രാഹുലിന്റെ മാതാവ്; തർക്കം തുടങ്ങിയത് യുവതിയുടെ ഫോണിലെത്തിയ മെസേജിനെ ചൊല്ലി; ചാറ്റിങ്ങായിരുന്നു പ്രശ്നം; നമ്പർ ബ്ലോക്ക് ചെയ്യാൻ പറഞ്ഞിട്ട് അനുസരിക്കാത്തതിലാണ് മോന് ദേഷ്യം വന്നത്; മർദ്ദനം സമ്മതിച്ചു മാതാവ് -
ഗ്യാസ് സിലിൻഡർ ചോർച്ച പതിവു സംഭവം; പൊട്ടിത്തെറിയിൽ വീടു കത്തി നശിച്ചു; ഉപഭോക്താവിന്റെ മരണത്തിന് ഇടയാക്കിയത് സുരക്ഷാ ക്രമീകരണങ്ങളുടെ വീഴ്ച്ച; സിപിഎം നിയന്ത്രിത അഞ്ചരക്കണ്ടി ഫാർമേഴ്സ് ബാങ്ക് ഗ്യാസ് ഏജൻസിക്കെതിരെ നടപടിയെടുക്കാതെ അധികൃതർ -
പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു; പെൺകുട്ടിയുടെ മാതാപിതാക്കൾ ആരോപണം ഉന്നയിച്ച ഉദ്യോഗസ്ഥനെ അന്വേഷണ ചുമതലയിൽ നിന്നും മാറ്റി; പ്രത്യേക അന്വേഷണ സംഘത്തലവൻ ഫറൂഖ് എസിപി സാജു കെ എബ്രഹം; പൊലീസ് വീഴ്ച്ചയിലും അന്വേഷണം -
കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമാമായ ഫ്ലേർറ്റ് യുകെയിൽ പടരുന്നു; ലക്ഷണങ്ങൾ മൂക്കൊലിപ്പും രുചിയില്ലായ്മയും; മെയ് ഏഴു വരെയുള്ള ആഴ്ചയിൽ പുതിയ കോവിഡ് ലക്ഷണം റിപ്പോർട്ട് ചെയ്യപ്പെട്ടത് രണ്ടായിരത്തോളം പേരിൽ -
രാമക്ഷേത്ര ഉദ്ഘാടനത്തിൽ നിന്ന് വിട്ടു നിന്നതിലൂടെ കോൺഗ്രസ് പാപം ചെയ്തു; നരേന്ദ്ര മോദിയുടെ പ്രസംഗം വസ്തുതാപരം; കോൺഗ്രസിനെതിരെ ഹിന്ദു വിരുദ്ധതയ്ക്ക് നടപടിവേണം; പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ജെ പി നദ്ദയുടെ മറുപടി -
വാഹനം കടന്നുപോകുന്നത് ഇസ്രയേലിനെ മുൻകൂട്ടി അറിയിച്ചിരുന്നു; ഇന്ത്യക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇസ്രയേൽ വാദം തള്ളി യുഎൻ; ഗസ്സയിൽ സുരക്ഷിതമായ ഒരിടവുമില്ല എന്നതിന്റെ വ്യക്തമായ തെളിവാണിതെന്നും വക്താവ് -
റഫയിലും ജബാലിയയിലും ഏറ്റുമുട്ടൽ തുടരുന്നു; ഏഴ് ഇസ്രയേലി സൈനികരെ വധിച്ചതായി അവകാശപ്പെട്ട് ഹമാസ്; ഇസ്രയേലിന്റെ നിരവധി ടാങ്കുകളും യുദ്ധോപകരണങ്ങളും തകർത്തതായി അൽഖസ്സാം ബ്രിഗേഡ്സ്; റഫ ആക്രമണത്തിൽ ഇസ്രയേൽ ലക്ഷ്യം കാണുക എളുപ്പമല്ലെന്ന് അമേരിക്കൻ മുന്നറിയിപ്പ് -
പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിലെ വില്ലൻ രാഹുൽ വിവാഹ തട്ടിപ്പുവീരനോ? രാഹുൽ മുൻപും വിവാഹം കഴിച്ചിരുന്നതായി ആരോപണം; കോട്ടയത്തും എറണാകുളത്തും വിവാഹ ഉടമ്പടികൾ; പറവൂരിലെ പെൺകുട്ടിയുമായുള്ള വിവാഹം നിയമപരമായി വിവാഹമോചനം നേടും മുമ്പെന്ന് ആക്ഷേപം -
പന്തീരാങ്കാവ് ഗാർഹിക പീഡനത്തിൽ പൊലീസ് ഉണർന്നത് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തതോടെ; പിന്നാലെ രാഹുലിനെതിരെ വധശ്രമത്തിന് കേസ്; 70 പവനിലേറെ നൽകി, നവവധുവിനെ മർദിച്ചത് കാർ ആവശ്യപ്പെട്ട്; പൊലീസ് നിർദേശിച്ചത് രമ്യതയോടെ പരിഹരിക്കാൻ
Most Read
- സ്ത്രീധനം ആവശ്യപ്പെട്ട് തർക്കം ഉണ്ടായിട്ടില്ലെന്ന് രാഹുലിന്റെ മാതാവ്; തർക്കം തുടങ്ങിയത് യുവതിയുടെ ഫോണിലെത്തിയ മെസേജിനെ ചൊല്ലി; ചാറ്റിങ്ങായിരുന്നു പ്രശ്നം; നമ്പർ ബ്ലോക്ക് ചെയ്യാൻ പറഞ്ഞിട്ട് അനുസരിക്കാത്തതിലാണ് മോന് ദേഷ്യം വന്നത്; മർദ്ദനം സമ്മതിച്ചു മാതാവ്
- കോട്ടയത്തെ പെൺകുട്ടിയുമായി വിവാഹ രജിസ്ട്രേഷൻ നടത്തിയത് ജർമ്മനിയിലേക്ക് കൊണ്ടുപോകാം എന്നു പറഞ്ഞ്; കല്യാണത്തിന് മുമ്പ് പണം ആവശ്യപ്പെട്ടത് പലതവണ; പണത്തോടുള്ള ആർത്തികണ്ട് പിന്മാറിയത് യുവതിയുടെ കുടുംബം; രാഹുൽ നടത്തിയ വിവാഹത്തട്ടിപ്പിന്റെ വിവരങ്ങൾ ഇങ്ങനെ
- പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിലെ വില്ലൻ രാഹുൽ വിവാഹ തട്ടിപ്പുവീരനോ? രാഹുൽ മുൻപും വിവാഹം കഴിച്ചിരുന്നതായി ആരോപണം; കോട്ടയത്തും എറണാകുളത്തും വിവാഹ ഉടമ്പടികൾ; പറവൂരിലെ പെൺകുട്ടിയുമായുള്ള വിവാഹം നിയമപരമായി വിവാഹമോചനം നേടും മുമ്പെന്ന് ആക്ഷേപം
- രാജേഷിനെ മരണം കൊണ്ടുപോയത് ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലിരിക്കുമ്പോൾ; പൊലിഞ്ഞു പോയത് നഴ്സിങ് വിദ്യാർത്ഥിയായ ഭാര്യയുടേയും രണ്ടു മക്കളുടേയും ഏക താങ്ങ്; അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഇല്ലാതാക്കിയത് എയർ ഇന്ത്യാ സമരം
- അമിതാബ് ബച്ചനിൽ നിന്നും അവാർഡ് വാങ്ങുന്ന ഫോട്ടോ മോർഫു ചെയ്തുണ്ടാക്കി പ്രസിദ്ധീകരിച്ചു മാധ്യമങ്ങളെയും കബളിപ്പിച്ചു; കേന്ദ്ര സർവകലാശാലയിൽ കുഴഞ്ഞുവീണ പെൺകുട്ടിക്ക് കൃത്രിമ ശ്വാസോച്ഛാസം നൽകുന്നതിനിടെയും പീഡിപ്പിച്ചു; ഞരമ്പ് രോഗിയെന്നറിഞ്ഞിട്ടും ഇഫ്തിക്കറിനെ സംരക്ഷിച്ചതാര്?
- 'എം വി ഗോവിന്ദന്റ മകൻ വ്യവസായിയിൽ നിന്ന് വാങ്ങിയ വൻതുക തിരിച്ചുകൊടുത്തില്ല; മധ്യസ്ഥനായത് രാജേഷ് കൃഷ്ണ; യുകെയിലെ വിവാദ നായകന് തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; സിനിമയിലും ഇടപെടൽ;' ഭാര്യയെ സംവിധായിക ആക്കാൻ പരിശ്രമിച്ച് ഒടുവിൽ കുടുംബം നഷ്ടമായ ഷർഷാദ് ജീവിതം പറയുന്നു
- പ്ലേ ഓഫിൽ ഇടം പിടിക്കാനുള്ള ജീവന്മരണ പോരാട്ടത്തിൽ, ലക്ഷ്യത്തിൽ എത്തും മുമ്പേ ഇടറി വീണ് ലക്നൗ സൂപ്പർ ജയന്റ്സ്; 19 റൺസിന് ഡൽഹി ക്യാപ്പിറ്റൽസ് ലക്നൗവിനെ മുട്ടുകുത്തിച്ചതോടെ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിൽ
- 'മുക്കം മൗലവിക്ക് നിസ്ക്കരിക്കാൻ മുട്ടിയിട്ട് എൽഡിഎഫ് റാലിയിൽ പിണറായി ഇരിക്കുന്ന സ്റ്റേജിന്റെ പിറകിൽ നിസ്ക്കരിക്കയാണ്; തൊട്ടടുത്ത് പള്ളിയുണ്ട്; പക്ഷേ മൗലവിക്ക് അതുപോര; എന്ത് രാഷ്ട്രീയമാണിത്': പ്രസ്താവന തരംതാണതെന്ന് സമസ്ത; കെ എസ് ഹരിഹരൻ വീണ്ടും വിവാദത്തിൽ
- സ്ലീപ്പർ കോച്ചിൽ കൂട്ടത്തോടെ 'കള്ളവണ്ടി' കയറി സീസൺ ടിക്കറ്റുകാർ; ദീർഘദൂര യാത്രക്കാർക്ക് സീറ്റ് ഒഴിഞ്ഞു നൽകാൻ പോലും തയ്യാറാകുന്നില്ല; 'കള്ളവണ്ടി' കയറുന്നതിൽ ഭൂരിഭാഗം പേരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ; തിരുവനന്തപുരം- എറണാകുളം റൂട്ടിൽ പുതിയ ട്രെയിൻ വേണമെന്ന് യാത്രക്കാർ
- കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമാമായ ഫ്ലേർറ്റ് യുകെയിൽ പടരുന്നു; ലക്ഷണങ്ങൾ മൂക്കൊലിപ്പും രുചിയില്ലായ്മയും; മെയ് ഏഴു വരെയുള്ള ആഴ്ചയിൽ പുതിയ കോവിഡ് ലക്ഷണം റിപ്പോർട്ട് ചെയ്യപ്പെട്ടത് രണ്ടായിരത്തോളം പേരിൽ