ചിന്തൻ ശിബിരത്തിൽ കെസിയും ചെന്നിത്തലയും സംസാരിച്ചത് ഒരു മണിക്കൂറിൽ ഏറെ; 'വിഡി'യുടെ ഒറ്റയാൻ യാത്രയ്ക്ക് തടയിടാൻ ഐ ഗ്രൂപ്പിലെ ത്രിമൂർത്തികൾ ഒരുമിക്കും; ചെന്നിത്തലയെ മുന്നിൽ നിർത്തി കളിക്കാൻ വേണുഗോപാലിനും സമ്മതം; കെ സുധാകരന്റെ മനസ്സ് നിർണ്ണായകമാകും; കെഎമ്മിന്റെ പരസ്യ വിമർശനത്തിന് പിന്നിൽ ഹൈക്കമാണ്ടിലെ പ്രധാനി; കോൺഗ്രസിൽ വീണ്ടും സമവാക്യം മാറും
തിരുവനന്തപുരം: വിഡി സതീശനെ മാറ്റി നിർത്തി ഐ ഗ്രൂപ്പിനെ വീണ്ടും യോജിപ്പിക്കാനുള്ള നീക്കം അണിയറയിൽ സജീവം. രമേശ് ചെന്നിത്തലയും കെ മുരളീധരനുമാകും ഇതിന് നേതൃത്വം നൽകുക. ചെന്നിത്തലയെ നേതാവായി മുരളീധരനും അംഗീകരിക്കും. ഇവർക്ക് എല്ലാ വിധ പിന്തുണയും എഐസിസി ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാലും നൽകും. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പുതിയ കൂട്ടായ്മയ്ക്കൊപ്പം നിൽക്കാനാണ് സാധ്യത. കോൺഗ്രസിനെ വിഡി സതീശൻ ഹൈജാക്ക് ചെയ്യുന്നുവെന്ന തോന്നലിൽ നിന്നാണ് പുതിയ സമവാക്യം രൂപപ്പെടുന്നത്. എഐസിസി ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാലും ഈ കൂട്ടായ്മയ്ക്കൊപ്പമുണ്ടാകും. ഇതോടെ കോൺഗ്രസിന്റെ നിയന്ത്രണം എല്ലാ അർത്ഥത്തിലും ഐ ഗ്രൂപ്പ് സ്വന്തമാക്കും.
ചിന്തൻ ശിബരത്തിലാണ് ഈ പുതിയ കൂട്ടായ്മയുടെ ഉദയം. രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും തമ്മിൽ നിരവധി പ്രശ്നങ്ങളുണ്ടായിരുന്നു. കേരളത്തിൽ കെസിക്ക് പിടിമുറുക്കണമെന്ന ആഗ്രഹവും ഉണ്ടായി. ഇതിന് അനുസരിച്ചാണ് ചെന്നിത്തലയെ തഴഞ്ഞ വിഡിയെ ഉയർത്തിക്കൊണ്ടു വന്നത്. എന്നാൽ നേതാക്കളെ എല്ലാം അപ്രസക്തമാക്കി വിഡി എല്ലാ നേട്ടങ്ങളും സ്വന്തമാക്കുന്നു. തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് വിജയം പോലും തന്റേതാക്കി വിഡി മാറ്റി. ഈ സാഹചര്യത്തിൽ കെസിക്ക് പോലും അതൃപ്തിയുണ്ട്. സതീശനെ അങ്ങനെ വളരാൻ വിടാൻ ഹൈക്കമാണ്ടിലെ പ്രമുഖൻ തയ്യാറല്ല. ഇതിന് വേണ്ടിയാണ് ഐ ഗ്രൂപ്പിലെ ചെന്നിത്തലയുടെ സ്വാധീനം കെസി ഉപയോഗിക്കുന്നത്. ചിന്തൻ ശിബരത്തിനിടെ ചെന്നിത്തലയും കെസിയും മണിക്കൂറുകൾ നീണ്ട ചർച്ച നടത്തിയിരുന്നു. ഇത് കോൺഗ്രസ് നേതാക്കളെ പോലും അമ്പരപ്പിച്ചിരുന്നു.
കെസിയും ചെന്നിത്തലയും തമ്മിലുള്ള ബന്ധത്തെ ഈ ചർച്ച കരുത്തുള്ളതാക്കിയെന്ന് ഐ ഗ്രൂപ്പ് വിലയിരുത്തുന്നു. പുനഃസംഘടനയിലും മറ്റും ചെന്നിത്തല മുമ്പോട്ട് വയ്ക്കുന്ന പേരുകളെ ഹൈക്കമാണ്ട് പിന്തുണയോടെ കെസി വെട്ടിയിരുന്നു. പാർട്ടി പുനഃസംഘടനകളിൽ എല്ലാം ഇത് ചർച്ചയായി. തന്റെ ന്യായമായ നിർദ്ദേശം പോലും വെട്ടിയതോടെയാണ് കെസിയുമായി ചെന്നിത്തല അകലുന്നത്. ദേശീയ തലത്തിൽ ചെന്നിത്തലയ്ക്ക് അംഗീകരാം കിട്ടുമെന്ന് വരുമ്പോഴെല്ലാം പാരകളെത്തി. കേരളത്തിലെ കെസി അനുകൂലികൾ ചെന്നിത്തലയെ പ്രതിക്കൂട്ടിലാക്കി ചർച്ചകൾ തുടങ്ങുകയും ചെയ്തു. ഇതെല്ലാം ചെന്നിത്തലയ്ക്ക് പാരയായി മാറുകയും ചെയ്തു. എന്നാൽ വിഡി സതീശനും സ്വന്തം നിലയിലാണ് നീങ്ങിയത്. ഇതോടെയാണ് കെസിക്ക് തന്റെ പഴയ നേതാവിനോട് താൽപ്പര്യം തുടങ്ങിയത്. ചിന്തൻ ശിബിരത്തിനിടെ കെസിയും ചെന്നിത്തലയും തമ്മിൽ സംസാരിച്ച് എല്ലാം പരിഹരിച്ചതയാണ് സൂചന. കെ മുരളീധരനും ഈ കൂട്ടായ്മയ്ക്കൊപ്പം നിൽക്കും.
'വിഡി'യുടെ ഒറ്റയാൻ യാത്രയ്ക്ക് തടയിടാൻ ഐ ഗ്രൂപ്പിലെ ത്രിമൂർത്തികൾ ഒരുമിക്കുകയാണ്. രമേശ് ചെന്നിത്തലയെ മുന്നിൽ നിർത്തി കളിക്കാൻ കെ സി വേണുഗോപാലിനും ഇപ്പോൾ സമ്മതമാണ്. ഇക്കാര്യത്തിൽ ഐ ഗ്രൂപ്പിലെ തന്നെ നേതാവായിരുന്ന കെ സുധാകരന്റെ മനസ്സ് നിർണ്ണായകമാകും. കെ മുരളീധരന്റെ പരസ്യ വിമർശനത്തിന് പിന്നിൽ ഹൈക്കമാണ്ടിലെ പ്രധാനിയായ കെസി വേണുഗോപാലിനും പങ്കുണ്ടെന്ന് വിഡിയും തിരിച്ചറിഞ്ഞിട്ടുണ്ട്. കോൺഗ്രസിൽ വീണ്ടും സമവാക്യം മാറുമെന്നാണ് പൊതുവേ ഉയരുന്ന വിലയിരുത്തൽ.
ചിന്തൻശിബിരത്തിനുശേഷം കെപിസിസി-ഡിസിസി ഭാരവാഹി പട്ടിക പുറത്തിറങ്ങാനിരിക്കെയാണ് പുതിയ കൂട്ടുകെട്ട്. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ നേതൃത്തിലുള്ള ഗ്രൂപ്പ് പ്രവർത്തനത്തിന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും, പ്രതിപക്ഷനേതാവ് വി ഡി സതീശനും വേണ്ട പിന്തുണ നലകിയതിനെ തുടർന്ന് എ-ഐ ഗ്രപ്പിൽ നിന്നും നേതാക്കൾ ഉൾപ്പെട നിരവധി പേർ കെസിഗ്രൂപ്പിൽ എത്തിയിട്ടുണ്ട്. ഇവരിൽ പലരേയും വിഡി സ്വന്തം ഗ്രൂപ്പിലെത്തിക്കാൻ ശ്രമിക്കുന്നുവെന്നതാണ് ഉയരുന്ന ആക്ഷേപം. ഇത്തരമൊരു സാഹചര്യത്തിൽ പഴയ ഐ ഗ്രൂപ്പ് വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കെസിയുടെ കൂടി പിന്തുണ കിട്ടിയാൽ ഇത് സാധിക്കുമെന്ന് ചെന്നിത്തലയ്ക്കും അറിയാം. കെപിസിസി അന്തിമ പട്ടിക ഉടൻ പുറത്തിറക്കാനിരിക്കെ അർഹരെ തഴഞ്ഞെന്ന് ആരോപിച്ച് പ്രതിഷേധം കടുപ്പിക്കാനാണ് മുരളീധരന്റേയും ചെന്നിത്തലയുടേയും തീരുമാനം. ഒടുവിൽ ഇവർക്ക് കൂടി താൽപ്പര്യമുള്ള പട്ടിക ഹൈക്കമാണ്ടിനെ കൊണ്ട് അംഗീകരിക്കുകയും ചെയ്യും.
പാർട്ടി നേതൃത്വത്തിനിടയിൽ കൂടിയാലോചനയില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് കെ മുരളീധരൻ എംപി. പാർട്ടിയുടെ പലകാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. ഇതാണ് പാർട്ടിയിലെ ഇപ്പോഴത്തെ ശൈലി. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ തനിക്ക് വലിഞ്ഞ് കയറി അഭിപ്രായം പറയാൻ പറ്റില്ലാലോയെന്നും കെ മുരളീധരൻ വ്യക്തമാക്കുന്നു. മനോരമ ചാനലിന് കൊടുത്ത പ്രത്യേക അഭിമുഖത്തിലാണ് മുരളീധരൻ തന്റെ അഭിപ്രായം വെട്ടിത്തുറന്നു പറഞ്ഞത്. കെ പി സി സിയുടെ പ്രചരണ വിഭാഗം ചെയർമാനാണ് ഞാൻ. എന്നാൽ അതിനുള്ള അംഗീകാരം കെ പി സി സി തരുന്നില്ലെന്നും കെ മുരളീധരൻ അഭിമുഖത്തിൽ പറയുന്നു
ഒരും കാര്യങ്ങളിലും ചർച്ചയില്ലാത്തതിനാൽ നേരത്തെ കെ പി സി സി പ്രചരണ സമിതി ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു. എന്നാൽ എ ഐ സി സി എന്നെ വീണ്ടും നിയമിച്ചു. ഇനിയും രാജിവെക്കുന്നത് ഹൈക്കമാൻഡിനെ ധിക്കരിക്കുന്നതു പോലെയാകും എന്നതു കൊണ്ടാണ് രാജി വയ്ക്കാത്തത്. പുതിയ നേതൃത്വം വന്നപ്പോൾ അതിനെ സ്വാഗതം ചെയ്തയാളാണ് ഞാൻ. എല്ലാവരേയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോവുന്ന ശൈലിയാണ് നേതൃത്വത്തിന് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പാർട്ടിയിൽ താനും രമേശ് ചെന്നിത്തലുയം എല്ലാ കാര്യങ്ങളും ആലോചിച്ച് തന്നെയാണ് മുന്നോട്ട് പോവുന്നത്. ഗ്രൂപ്പ് രാഷ്ട്രീയത്തിന് നിലവിലെ സാഹചര്യത്തിൽ പ്രസക്തിയില്ലെങ്കിലും പലവഴിക്കായി പോയ പഴയ ഐ ഗ്രൂപ്പുകാരെ ഒരുമിച്ചു നിർത്തിക്കൊണ്ട് കോൺഗ്രസിലെ ഐക്യത്തിന് മുൻകൈയെടുക്കാനാണ് ശ്രമം എന്നും മുരളീധരൻ വിശദീകരിച്ചിട്ടുണ്ട്.
ഇതിലൂടെ വെറും ഗ്രൂപ്പ് പ്രവർത്തനം അല്ല ആഗ്രഹിക്കുന്നത്. ഇതിലൂടെ വ്യക്തമാകുന്നത് പഴയ ഐ ഗ്രൂപ്പ് സജീവമാക്കുകയെന്നുള്ളതാണ്. കോൺഗ്രസ് തിരിച്ച് വരണം എന്നുള്ളത് സാധാരണക്കാരായ പാർട്ടി പ്രവർത്തകരുടെ ആഗ്രഹമാണ്. ആ ആഗ്രഹത്തിന് അനുസരിച്ച പഴയ നേതാക്കളേയും കൂടി സഹകരിപ്പിച്ച് പുതിയ നേതൃത്വം മുന്നോട്ടു പോകണമെന്നാണ് ഞങ്ങൾ പറയുന്നത്. അല്ലാതെ ആരെങ്കിലും മാറി നിൽക്കണമെന്നോ മറ്റാരെയെങ്കിലും മാറ്റി നിർത്തണമെന്നോ ഞങ്ങൾ പറയുന്നില്ലെന്നും വ്യക്തമാക്കുന്ന മുരളധരൻ സഹോദരി പത്മജ വേണുഗോപാലിന് ചില നിരാശകളുണ്ടെന്നും തുറന്ന് പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പത്മജയെ കാലുവാരാൻ നോക്കി. അതിൽ നടപടിയെടുക്കുന്നില്ല എന്നൊക്കെയുള്ള പരാതികളുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ ചെറിയ ഭൂരിപക്ഷത്തിലാണ് അവർ പരാജയപ്പെട്ടത്-മുരളീധരൻ പറയുന്നു.
കെപിസിസിയിലെ 44 ഒഴിവ് നികത്തി കെ സുധാകരനും വി ഡി സതീശനും ചേർന്ന് തയ്യാറാക്കിയ ആദ്യ പട്ടിക യുവാക്കൾക്ക് പ്രതിനിധ്യമില്ലെന്നു കാണിച്ച് ഹൈക്കമാൻഡ് മടക്കിയിരുന്നു. ടി എൻ പ്രതാപൻ അടക്കമുള്ളവരുടെ പരാതിയെത്തുടർന്നാണ് ഇത്. ഐ, എ ഗ്രൂപ്പ് നേതാക്കളെ വിളിച്ചിരുത്തി അവർ നൽകുന്ന പേരുകൾ ഉൾപ്പെടുത്താൻ തീരുമാനിച്ചു. 280 പേരുടെ പട്ടികയാണ് നൽകിയത്. 30 ശതമാനം നോമിനേഷനുമുണ്ട്. ഈ പട്ടികയിൽ പണം വാങ്ങി ചിലർക്ക് ഇടം നൽകിയെന്നും ആശ്രിതർക്കാണ് മുൻഗണന എന്നുമാണ് പ്രധാന ആക്ഷേപം. പട്ടിക പുറത്തുവിട്ടാലുടൻ പ്രതിഷേധം ഉയർന്നേക്കും. എ ഗ്രൂപ്പ് ക്ഷയിച്ചതും തങ്ങൾക്ക് നേട്ടമാകുമെന്നാണ് ഐ ഗ്രൂപ്പ് പ്രതീക്ഷ.
MNM Recommends
-
കോട്ടയത്തെ പെൺകുട്ടിയുമായി വിവാഹ രജിസ്ട്രേഷൻ നടത്തിയത് ജർമ്മനിയിലേക്ക് കൊണ്ടുപോകാം എന്നു പറഞ്ഞ്; കല്യാണത്തിന് മുമ്പ് പണം ആവശ്യപ്പെട്ടത് പലതവണ; പണത്തോടുള്ള ആർത്തികണ്ട് പിന്മാറിയത് യുവതിയുടെ കുടുംബം; രാഹുൽ നടത്തിയ വിവാഹത്തട്ടിപ്പിന്റെ വിവരങ്ങൾ ഇങ്ങനെ; ലുക്കൗട്ട് നോട്ടീസ് ഇറക്കാൻ പൊലീസ് -
അയർലന്റിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ വംശീയ ആക്രമണം; താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ യുവാവിനെ ക്രൂരമായി മർദ്ദിച്ചത് പത്തോളം യുവാക്കൾ ചേർന്ന്; സഹായമഭ്യർത്ഥിച്ചുള്ള എഴുത്തുകാരി നിവേദിത ശുക്ലയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ -
തിരുവനന്തപുരത്ത് ഗുണ്ടാവിളയാട്ടം തുടർക്കഥ; വെള്ളറടയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ലഹരിസംഘം; പാസ്റ്റർക്ക് വെട്ടേറ്റു, വീടിനുനേരെ ആക്രമണം; അക്രമികളിൽ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു; ഓപ്പറേഷൻ ആഗ് എന്ന പേരിൽ തലസ്ഥാനത്ത് റെയ്ഡുമായി പൊലീസ് -
അമിതാബ് ബച്ചനിൽ നിന്നും അവാർഡ് വാങ്ങുന്ന ഫോട്ടോ മോർഫു ചെയ്തുണ്ടാക്കി പ്രസിദ്ധീകരിച്ചു മാധ്യമങ്ങളെയും കബളിപ്പിച്ചു; കേന്ദ്ര സർവകലാശാലയിൽ കുഴഞ്ഞുവീണ പെൺകുട്ടിക്ക് കൃത്രിമ ശ്വാസോച്ഛാസം നൽകുന്നതിനിടെയും പീഡിപ്പിച്ചു; ഞരമ്പ് രോഗിയെന്നറിഞ്ഞിട്ടും ഇഫ്തിക്കറിനെ സംരക്ഷിച്ചതാര്? -
സ്ത്രീധനം ആവശ്യപ്പെട്ട് തർക്കം ഉണ്ടായിട്ടില്ലെന്ന് രാഹുലിന്റെ മാതാവ്; തർക്കം തുടങ്ങിയത് യുവതിയുടെ ഫോണിലെത്തിയ മെസേജിനെ ചൊല്ലി; ചാറ്റിങ്ങായിരുന്നു പ്രശ്നം; നമ്പർ ബ്ലോക്ക് ചെയ്യാൻ പറഞ്ഞിട്ട് അനുസരിക്കാത്തതിലാണ് മോന് ദേഷ്യം വന്നത്; മർദ്ദനം സമ്മതിച്ചു മാതാവ് -
ഗ്യാസ് സിലിൻഡർ ചോർച്ച പതിവു സംഭവം; പൊട്ടിത്തെറിയിൽ വീടു കത്തി നശിച്ചു; ഉപഭോക്താവിന്റെ മരണത്തിന് ഇടയാക്കിയത് സുരക്ഷാ ക്രമീകരണങ്ങളുടെ വീഴ്ച്ച; സിപിഎം നിയന്ത്രിത അഞ്ചരക്കണ്ടി ഫാർമേഴ്സ് ബാങ്ക് ഗ്യാസ് ഏജൻസിക്കെതിരെ നടപടിയെടുക്കാതെ അധികൃതർ -
പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു; പെൺകുട്ടിയുടെ മാതാപിതാക്കൾ ആരോപണം ഉന്നയിച്ച ഉദ്യോഗസ്ഥനെ അന്വേഷണ ചുമതലയിൽ നിന്നും മാറ്റി; പ്രത്യേക അന്വേഷണ സംഘത്തലവൻ ഫറൂഖ് എസിപി സാജു കെ എബ്രഹം; പൊലീസ് വീഴ്ച്ചയിലും അന്വേഷണം -
കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമാമായ ഫ്ലേർറ്റ് യുകെയിൽ പടരുന്നു; ലക്ഷണങ്ങൾ മൂക്കൊലിപ്പും രുചിയില്ലായ്മയും; മെയ് ഏഴു വരെയുള്ള ആഴ്ചയിൽ പുതിയ കോവിഡ് ലക്ഷണം റിപ്പോർട്ട് ചെയ്യപ്പെട്ടത് രണ്ടായിരത്തോളം പേരിൽ -
രാമക്ഷേത്ര ഉദ്ഘാടനത്തിൽ നിന്ന് വിട്ടു നിന്നതിലൂടെ കോൺഗ്രസ് പാപം ചെയ്തു; നരേന്ദ്ര മോദിയുടെ പ്രസംഗം വസ്തുതാപരം; കോൺഗ്രസിനെതിരെ ഹിന്ദു വിരുദ്ധതയ്ക്ക് നടപടിവേണം; പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ജെ പി നദ്ദയുടെ മറുപടി -
വാഹനം കടന്നുപോകുന്നത് ഇസ്രയേലിനെ മുൻകൂട്ടി അറിയിച്ചിരുന്നു; ഇന്ത്യക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇസ്രയേൽ വാദം തള്ളി യുഎൻ; ഗസ്സയിൽ സുരക്ഷിതമായ ഒരിടവുമില്ല എന്നതിന്റെ വ്യക്തമായ തെളിവാണിതെന്നും വക്താവ് -
റഫയിലും ജബാലിയയിലും ഏറ്റുമുട്ടൽ തുടരുന്നു; ഏഴ് ഇസ്രയേലി സൈനികരെ വധിച്ചതായി അവകാശപ്പെട്ട് ഹമാസ്; ഇസ്രയേലിന്റെ നിരവധി ടാങ്കുകളും യുദ്ധോപകരണങ്ങളും തകർത്തതായി അൽഖസ്സാം ബ്രിഗേഡ്സ്; റഫ ആക്രമണത്തിൽ ഇസ്രയേൽ ലക്ഷ്യം കാണുക എളുപ്പമല്ലെന്ന് അമേരിക്കൻ മുന്നറിയിപ്പ് -
പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിലെ വില്ലൻ രാഹുൽ വിവാഹ തട്ടിപ്പുവീരനോ? രാഹുൽ മുൻപും വിവാഹം കഴിച്ചിരുന്നതായി ആരോപണം; കോട്ടയത്തും എറണാകുളത്തും വിവാഹ ഉടമ്പടികൾ; പറവൂരിലെ പെൺകുട്ടിയുമായുള്ള വിവാഹം നിയമപരമായി വിവാഹമോചനം നേടും മുമ്പെന്ന് ആക്ഷേപം -
പന്തീരാങ്കാവ് ഗാർഹിക പീഡനത്തിൽ പൊലീസ് ഉണർന്നത് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തതോടെ; പിന്നാലെ രാഹുലിനെതിരെ വധശ്രമത്തിന് കേസ്; 70 പവനിലേറെ നൽകി, നവവധുവിനെ മർദിച്ചത് കാർ ആവശ്യപ്പെട്ട്; പൊലീസ് നിർദേശിച്ചത് രമ്യതയോടെ പരിഹരിക്കാൻ -
വെറുതേയല്ല ഗുണ്ടകൾക്ക് ഇത്രയ്ക്ക് 'ആവേശം'; സംസ്ഥാനത്ത് ഗുണ്ടകളെ അടിച്ചമർത്തുന്നതിൽ പൊലീസിന് മെല്ലേപ്പോക്ക് നയം; ആകെയുള്ള 1880 ഗുണ്ടകളിൽ പിടിച്ചത് 107 പേരെ മാത്രം; ലഹരിക്കച്ചവടവും ക്വട്ടേഷനുമായി ഗുണ്ടാസംഘങ്ങൾ വിലസിയിട്ടും കണ്ടില്ലെന്ന് നടിച്ച് പൊലീസ് -
അമ്മയ്ക്കു കോവിഷീൽഡ് വാക്സിൻ നൽകി; പഞ്ചായത്തംഗത്തിന് യുവാവിന്റെ വധഭീഷണി -
കേരളത്തിൽ മഴയെത്തുന്നു; അടുത്ത നാല് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയെന്ന് പ്രവചനം; ഇന്ന് തലസ്ഥാനമടക്കം 3 ജില്ലയിൽ യെല്ലോ അലർട്ട്; മഴ മുന്നറിയിപ്പിന് പിന്നാലെ കേരള തീരത്ത് 'കള്ളക്കടൽ' ഭീഷണിയും; കേരള തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് നിർദ്ദേശം -
കാറഡുക്ക സഹകരണ സൊസൈറ്റിൽ നടന്നത് കരുവന്നൂരിനെ വെല്ലുന്ന തട്ടിപ്പ്; സിപിഎം നേതാവ് രതീശൻ തട്ടിയെടുത്ത പണം റിയൽ എസ്റ്റേറ്റിൽ നിക്ഷേപിച്ചു; വയനാട്ടിലും ബംഗളൂരുവിലുമാണ് വസ്തുക്കൾ വാങ്ങിയെന്ന് റിപ്പോർട്ട്; ഒളിവിൽ പോയ സഹകരണ സംഘം സെക്രട്ടറിയെ തിരഞ്ഞ് പൊലീസ്; തടിയൂരാൻ വഴിതേടി സിപിഎം -
കാനഡയിലേക്കുള്ള വിമാനടിക്കറ്റിനായി വീട്ടമ്മ സ്വരുക്കൂട്ടിയ രണ്ടര ലക്ഷം രൂപ മോഷണം പോയി; കള്ളൻ കവർന്നത് ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്നം -
രാജേഷിനെ മരണം കൊണ്ടുപോയത് ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലിരിക്കുമ്പോൾ; പൊലിഞ്ഞു പോയത് നഴ്സിങ് വിദ്യാർത്ഥിയായ ഭാര്യയുടേയും രണ്ടു മക്കളുടേയും ഏക താങ്ങ്; അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഇല്ലാതാക്കിയത് എയർ ഇന്ത്യാ സമരം -
പ്ലേ ഓഫിൽ ഇടം പിടിക്കാനുള്ള ജീവന്മരണ പോരാട്ടത്തിൽ, ലക്ഷ്യത്തിൽ എത്തും മുമ്പേ ഇടറി വീണ് ലക്നൗ സൂപ്പർ ജയന്റ്സ്; 19 റൺസിന് ഡൽഹി ക്യാപ്പിറ്റൽസ് ലക്നൗവിനെ മുട്ടുകുത്തിച്ചതോടെ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിൽ
Most Read
- പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിലെ വില്ലൻ രാഹുൽ വിവാഹ തട്ടിപ്പുവീരനോ? രാഹുൽ മുൻപും വിവാഹം കഴിച്ചിരുന്നതായി ആരോപണം; കോട്ടയത്തും എറണാകുളത്തും വിവാഹ ഉടമ്പടികൾ; പറവൂരിലെ പെൺകുട്ടിയുമായുള്ള വിവാഹം നിയമപരമായി വിവാഹമോചനം നേടും മുമ്പെന്ന് ആക്ഷേപം
- രാജേഷിനെ മരണം കൊണ്ടുപോയത് ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലിരിക്കുമ്പോൾ; പൊലിഞ്ഞു പോയത് നഴ്സിങ് വിദ്യാർത്ഥിയായ ഭാര്യയുടേയും രണ്ടു മക്കളുടേയും ഏക താങ്ങ്; അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഇല്ലാതാക്കിയത് എയർ ഇന്ത്യാ സമരം
- സ്ത്രീധനം ആവശ്യപ്പെട്ട് തർക്കം ഉണ്ടായിട്ടില്ലെന്ന് രാഹുലിന്റെ മാതാവ്; തർക്കം തുടങ്ങിയത് യുവതിയുടെ ഫോണിലെത്തിയ മെസേജിനെ ചൊല്ലി; ചാറ്റിങ്ങായിരുന്നു പ്രശ്നം; നമ്പർ ബ്ലോക്ക് ചെയ്യാൻ പറഞ്ഞിട്ട് അനുസരിക്കാത്തതിലാണ് മോന് ദേഷ്യം വന്നത്; മർദ്ദനം സമ്മതിച്ചു മാതാവ്
- പ്ലേ ഓഫിൽ ഇടം പിടിക്കാനുള്ള ജീവന്മരണ പോരാട്ടത്തിൽ, ലക്ഷ്യത്തിൽ എത്തും മുമ്പേ ഇടറി വീണ് ലക്നൗ സൂപ്പർ ജയന്റ്സ്; 19 റൺസിന് ഡൽഹി ക്യാപ്പിറ്റൽസ് ലക്നൗവിനെ മുട്ടുകുത്തിച്ചതോടെ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിൽ
- 'എം വി ഗോവിന്ദന്റ മകൻ വ്യവസായിയിൽ നിന്ന് വാങ്ങിയ വൻതുക തിരിച്ചുകൊടുത്തില്ല; മധ്യസ്ഥനായത് രാജേഷ് കൃഷ്ണ; യുകെയിലെ വിവാദ നായകന് തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; സിനിമയിലും ഇടപെടൽ;' ഭാര്യയെ സംവിധായിക ആക്കാൻ പരിശ്രമിച്ച് ഒടുവിൽ കുടുംബം നഷ്ടമായ ഷർഷാദ് ജീവിതം പറയുന്നു
- 'മുക്കം മൗലവിക്ക് നിസ്ക്കരിക്കാൻ മുട്ടിയിട്ട് എൽഡിഎഫ് റാലിയിൽ പിണറായി ഇരിക്കുന്ന സ്റ്റേജിന്റെ പിറകിൽ നിസ്ക്കരിക്കയാണ്; തൊട്ടടുത്ത് പള്ളിയുണ്ട്; പക്ഷേ മൗലവിക്ക് അതുപോര; എന്ത് രാഷ്ട്രീയമാണിത്': പ്രസ്താവന തരംതാണതെന്ന് സമസ്ത; കെ എസ് ഹരിഹരൻ വീണ്ടും വിവാദത്തിൽ
- കൊല്ലത്ത് യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ചു; ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നത് കണ്ടപ്പോൾ കെട്ടിപ്പിടിച്ച് നിന്നതായി ദൃക്സാക്ഷികൾ
- സ്ലീപ്പർ കോച്ചിൽ കൂട്ടത്തോടെ 'കള്ളവണ്ടി' കയറി സീസൺ ടിക്കറ്റുകാർ; ദീർഘദൂര യാത്രക്കാർക്ക് സീറ്റ് ഒഴിഞ്ഞു നൽകാൻ പോലും തയ്യാറാകുന്നില്ല; 'കള്ളവണ്ടി' കയറുന്നതിൽ ഭൂരിഭാഗം പേരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ; തിരുവനന്തപുരം- എറണാകുളം റൂട്ടിൽ പുതിയ ട്രെയിൻ വേണമെന്ന് യാത്രക്കാർ
- പന്തീരാങ്കാവ് സ്ത്രീധന പീഡന കേസ്: നവവധുവിന് മർദ്ദനമേറ്റ സംഭവത്തിൽ പ്രതി രാഹുലിന് എതിരെ കൂടുതൽ വകുപ്പുകൾ ഇട്ടുകേസ്; വധശ്രമം, സ്ത്രീധനപീഡനം അടക്കം കുറ്റങ്ങൾ ചുമത്തി; പ്രതി ഇപ്പോഴും ഒളിവിൽ; തിരച്ചിൽ തുടങ്ങിയെന്ന് പൊലീസ്
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും