എൽജെഡിക്കും ശ്രേയാംസിനും ഒന്നും നൽകില്ല; വടകരയിലും കൽപ്പറ്റയിലും ഇനി സിപിഎം സ്ഥാനാർത്ഥികൾ; കൂത്തുപറമ്പിലെ മോഹനനെ മാത്രം പരിഗണിക്കും; വീരേന്ദ്രകുമാറിന്റെ മകന് ഇനി ഇടതുപക്ഷത്ത് നിൽക്കാൻ ജെഡിഎസിൽ ലയിച്ചേ മതിയാകൂ; വാവുബലി കാർട്ടൂൺ അതിരു കടന്നതെന്ന് വിലയിരുത്തി പിണറായിയും; മാതൃഭൂമി എംഡിയെ ഇനി എംപിയോ എംഎൽഎയോ ആക്കില്ല
കോഴിക്കോട്: ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ ശ്രേയാംസ് കുമാറിന്റെ നിലപാടുകളും നടപടികളും ഇടതു വിരുദ്ധമാണെന്ന തരത്തിൽ സി പി എം കേന്ദ്രങ്ങളിൽ നിന്നു തന്നെ അഭിപ്രായമുയർന്നിരുന്നു. സ്വപ്ന കേസു വന്നപ്പോഴും ശ്രേയാംസ് കുമാറിന്റെ പത്രം മറ്റു പത്രങ്ങളെക്കാൾ വീറോടെ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തി. ഏറ്റവും ഒടുവിലിതാ പാർട്ടിയെ കാർട്ടൂണിലൂടെ പൊതു ജനമധ്യത്തിൽ അപമാനിച്ചിരിക്കുന്നു. വിവാദ കാർട്ടൂണിനെതിരെ സി പി എം സൈബർ സഖാക്കൾ ബദൽ കാർട്ടൂൺ പ്രചരിപ്പിച്ച് പകരം വീട്ടയെങ്കിലും ഈ വിഷയത്തിൽ സി പി എം കേന്ദ്രങ്ങൾ കടുത്ത അതൃപ്തിയിലാണ്.
കൂടാതെ എൽ ജെ ഡിക്ക് അവകാശപ്പെടും പോലെ പഴയ ജനപിന്തുണയോ സ്വീകാര്യതയോ ഇല്ലായെന്ന വാദവും സി പി എം തിരിച്ചറിയുന്നു. കൂടെ നിന്നിട്ട് ശത്രു പക്ഷത്തോട് എന്ന രീതിയിലുള്ള സമീപനവും സിപി എമ്മിന് സഹിക്കാനവുന്നില്ല. ഈ സാഹചര്യങ്ങൾ കൊണ്ടാണ് എൽ ജെ ഡിയെ മുന്നണിയിൽ നിന്നും ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. ഇതിന്റെ ആദ്യപടിയായി എം വി ശ്രേയാംസ്കുമാറിനെ അവഗണിക്കനാണ് മുന്നണിക്ക് നേതൃത്വം നല്കുന്ന സി പി എം തീരുമാനിച്ചിരിക്കുന്നത്.
എം പി വീരേന്ദ്രകുമാർ അന്തരിച്ചപ്പോൾ ആ ഒഴിവിൽ ശ്രേയാംസിനെ രാജ്യസഭാ അംഗമാക്കിയിരുന്നു. എന്നാൽ ഒഴിവിൽ മറ്റു പലരെയും പരിഗണിക്കാമായിരുന്നിട്ടും ശ്രേയാംസിനെ പരിഗണിച്ചത് സി പി എം നുള്ള പ്രത്യേക താല്പര്യം കൊണ്ടായിരുന്നു. അതിനാണ് വിള്ളൽ വീണിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് ശ്രേയാംസിന്റെ കാലാവധി കഴിഞ്ഞത്. പിന്നീട് രാജ്യസഭാ സീറ്റ് നൽകിയില്ല. ഇനി ശ്രേയാംസിനും പാർട്ടിക്കും ഒരു സ്ഥാനമാനങ്ങളും നല്കില്ലന്ന് മാത്രമല്ല പരിപാടികളിലും വേണ്ട പരിഗണന നല്കില്ല. എൽ ജെ ഡി കഴിഞ്ഞ നിയമസഭാ തെരെഞ്ഞടുപ്പിൽ വടകര , കൽപ്പറ്റ. കൂത്തുപറമ്പ്, മണ്ഡലങ്ങളിലാണ് മത്സരിച്ചത്.
ഇതിൽ കൂത്തുപറമ്പിൽ കെ പി മോഹൻ മാത്രമാണ് വിജയിച്ചത്. അതും സി പി എമ്മിന്റെ കോട്ടയായതു കൊണ്ട്. കെ പി മോഹനെ കൂടെ നിർത്തണമെന്നു തന്നെയാണ് സി പി എം നിലപാട്. അതിനാൽ മോഹനനോട് ജനതാദൾ എസിൽ ചേരാൻ നിർദ്ദേശിക്കും. ശ്രേയാംസ് മത്സരിച്ചതു കൊണ്ട് മാത്രമാണ് കൽപ്പറ്റ പരാജയപ്പെട്ടതെന്നാണ് സി പി എം നിലപാട്. സെഞ്ച്വറി അടിക്കാൻ കഴിയാത്തതിന് പിന്നിൽ കൽപ്പറ്റയിലെ പരാജയമാണെന്നും സി പി എം വിലയിരുത്തുന്നു. വടകരയിൽ കെ കെ രമ ജയിച്ചതും എതിർ സ്ഥാനാർത്ഥി എൽ ജെ ഡി ആയതു കൊണ്ടാണ് എന്ന് സി പി എം പറയുന്നു.
ഇക്കാര്യം എളമരം കരീമും പി മോഹനനും പാർട്ടി കമ്മിറ്റികളിൽ പല വട്ടം പറഞ്ഞിട്ടുള്ളതാണ്. മാത്യു ടി തോമസ് അദ്ധ്യക്ഷനായ ജനതാദൾ എസിനെ കൂടുതൽ ചേർത്തു നിർത്താനാണ് സി പി എം താല്പര്യം. അവർ മൽസരിച്ച നാലു സീറ്റിൽ രണ്ടിലും വിജയിച്ചിരുന്നു. കൂടാതെ മന്ത്രി കെ കൃഷ്ണൻ കുട്ടിയും മാത്യു ടി തോമസും സി പി എം പറയുന്ന രീതിയിൽ തന്നെയാണ് മുന്നോട്ടു പോകുന്നത്. അനഭിമതനായ ശ്രേയാംസ് കുമാറിന് മുന്നിൽ പുറത്തേക്ക് വാതിൽ തുറന്നു കിടക്കുമ്പോഴും ഒരു വഴി ശേഷിക്കുന്നുണ്ട്. ഒരു ഡിമാന്റും വെയ്ക്കാതെ ജനതാദൾ എസിന്റെ ഭാഗമാകുക.
അതിന് ശ്രേയാംസ് മുതിരുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. കൂടാതെ ശ്രേയാംസിന്റെ പാർട്ടിയിലെ നല്ലൊരു വിഭാഗം അടുത്തിടെ കൊഴിഞ്ഞു പോയിരുന്നു. ഷെയ്ക്ക് പി ഹാരീസ് അടക്കമുള്ളവർ സി പി എം ലേക്ക് ചേക്കേറുകയും ചെയ്തു. ഇതിനിടെ ജനതാദൾ എസിൽ ലയിക്കാൻ കഴിഞ്ഞ മാസവും ശ്രേയാംസും കൂട്ടരും നീക്കം നടത്തിയിരുന്നു. ജനതാദൾ-എസിൽ ലയിച്ച് ഇടതുമുന്നണിയിൽ നിൽക്കാൻ അണിയറയിൽ കരുക്കൾ നീക്കുന്നതിനിടെ അവസാന മണിക്കൂറിൽ എതിർപ്പുമായി ഒരു വിഭാഗം നേതാക്കൾ രംഗത്ത് എത്തിയിരുന്നു.
ഡോ. വർഗീസ് ജോർജിന്റെ നേതൃത്വത്തിലാണ് എതിർ നീക്കമെന്നാണ് സൂചന. എന്നാൽ സംസ്ഥാനത്തെ ഭൂരിഭാഗം നേതാക്കളും ജനതാദൾ-എസുമായി ലയിക്കണമെന്ന ഉറച്ച നിലപാടിലാണ്. കഴിഞ്ഞ ഭാരവാഹിയോഗത്തിൽ ലയനത്തെ കാര്യമായി ആരും എതിർത്തിരുന്നില്ല. എന്നാൽ ഒരു വിഭാഗത്തിന്റെ എതിർപ്പ് കണക്കിലെടുത്ത് ബിഹാറിലെത്തി രാഷ്ട്രീയ ജനതാദൾ നേതൃത്വവുമായി ചർച്ചയാകാമെന്ന് എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാർ സമ്മതിച്ചിരുന്നു.
അതേസമയം 24ന് എൽ.ജെ.ഡിയുടെ സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്. ജനതാദൾ-എസുമായുള്ള ലയനത്തിൽ അന്തിമ തീരുമാനമെടുക്കാനാണ് യോഗമെന്നാണ് ഒരു വിഭാഗം ആവർത്തിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് ശ്രേയാംസ് കുമാർ ഇതേപ്പറ്റി മനസ് തുറന്നിട്ടില്ല. എന്നാൽ വിവിധ കക്ഷികളുമായി ചർച്ച നടത്തിയെന്ന് ബോധിപ്പിക്കാനാണ് ആർ.ജെ.ഡിയുമായുള്ള ചർച്ചയ്ക്ക് ബിഹാറിലേക്ക് പോകുന്നതെന്നും അതിന്റെ ഫലം എന്തായാലും ജനതാദൾ-എസുമായി ലയിക്കുമെന്നും വർഗീസ് ജോർജിനെ എതിർക്കുന്നവർ പറയുന്നു. ഇതുകാരണം എൽ.ജെ.ഡി വീണ്ടും പിളർപ്പിന്റെ വക്കിലേയ്ക്ക് എന്നാണ് സൂചന.
അതേ സമയം ലോക് താന്ത്രിക് ജനതാദൾ ജെഡിഎസിൽ ലയിക്കും എന്ന സൂചന കഴിഞ്ഞ മാസം ശ്രേയാംസ് നല്കിയിരുന്നു.. മാത്യു ടി തോമസിന്റെ അദ്ധ്യക്ഷ സ്ഥാനം അംഗീകരിച്ചാവും ലയനം. സ്ഥാനമാനങ്ങൾക്ക് വേണ്ടി ഐക്യം തകർക്കേണ്ടതില്ലെന്ന നിലപാടാണ് തനിക്കെന്നും ശ്രേയാംസ് വ്യക്തമാക്കിയിരുന്നു.
MNM Recommends
-
512 ഷവർമ്മ വ്യാപാര സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ പരിശോധന; 52 സ്ഥാപനങ്ങളിലെ ഷവർമ്മ വ്യാപാരം നിർത്തി വയ്പിച്ചു; കഴിഞ്ഞ മാസം നടത്തിയത് 4545 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ -
ബാർ ഉടമകളിൽ നിന്ന് പണപ്പിരിവ് നടത്തുന്നുവെന്നത് വ്യാജ പ്രചാരണം; മദ്യനയത്തിൽ സർക്കാരോ പാർട്ടിയോ ചർച്ച നടത്തിയിട്ടില്ല; ഡ്രൈ ഡേ ഒഴിവാക്കുന്നതിൽ പാർട്ടി തീരുമാനമെടുത്തിട്ടില്ല; എക്സൈസ് മന്ത്രി രാജിവയ്ക്കേണ്ട ആവശ്യമില്ല; പ്രതിരോധവുമായി എം വി ഗോവിന്ദൻ -
കോന്നിയിൽ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച സംഭവം; ഗാർഹിക പീഡനവും ആത്മഹത്യാ പ്രേരണയും ചുമത്തി ഭർത്താവ് അറസ്റ്റിൽ; യുവതി ജീവനൊടുക്കിയത് ചൊവ്വാഴ്ച വൈകിട്ട് -
മകളെ കൊല്ലാനുള്ള ഗൂഢാലോചനയിൽ അനുശാന്തിയും പങ്കാളി; നിനോ മാത്യുവും അനുശാന്തിയും പരസ്പരമയച്ച 40,000 സന്ദേശങ്ങൾ പരിശോധിച്ചു; ടെക്കി അനുശാന്തിക്ക് ശിക്ഷാ ഇളവില്ലാത്തത് ഇക്കാരണത്താൽ; വധശിക്ഷ ഇല്ലെങ്കിലും പരോൾ ഇല്ലാത്ത 25 വർഷം തടവു ശിക്ഷ നിനോയ്ക്ക് കിട്ടാവുന്ന കഠിനമായ ശിക്ഷ! -
2007 ൽ ഫൈനലിൽ ഇന്ത്യയോട് തോറ്റെങ്കിലും, 2009 ൽ പാക്കിസ്ഥാന് കപ്പ് നേടി കൊടുത്ത പ്രതിഭാശാലി; സെമിയിലെയും ഫൈനലിലെയും മികച്ച കളിക്കാരൻ; ഷാഹിദ് അഫ്രീദി ഐസിസി ടി 20 ലോക കപ്പ് ബ്രാൻഡ് അംബാസഡർ -
കേരളത്തെ ഒന്നടങ്കം ലഹരിയിൽ മുക്കാനുള്ള സർക്കാർ നീക്കം അംഗീകരിക്കില്ല; ബാർ കോഴയിൽ സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം വേണമെന്ന് പി എം എ സലാം -
കേരളത്തിൽ നടക്കുന്നത് ഡൽഹി മോഡൽ ബാർ കോഴ; എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ; കെജ്രിവാളിന്റെ അവസ്ഥ വരും മുമ്പ് പിണറായി രാജിവെക്കുന്നതാണ് നല്ലതെന്നും കെ സുരേന്ദ്രൻ -
ബാർ ഉടമയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്; കൈക്കൂലി വാങ്ങിയെങ്കിൽ അത് മുഖ്യമന്ത്രി അറിഞ്ഞാണ്; സത്യാവസ്ഥ പുറത്തുവരാൻ അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ -
മത്സ്യത്തൊഴിലാളികൾ തടഞ്ഞെങ്കിലും തന്റെ മാതാപിതാക്കൾ അവിടെയുണ്ടെന്ന് പറഞ്ഞാണ് ശ്രേയ കടലിലേക്ക് ഇറങ്ങിയത്; ഓടി ചെന്നെങ്കിലും രക്ഷിക്കാനായില്ല; ഇടവ വെറ്റക്കടയിൽ കടലിൽ മുങ്ങി മരിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ വിയോഗം താങ്ങാനാവാതെ കുടുംബം -
ബാർകോഴ ആരോപണം ചായക്കോപ്പയിലെ കൊടുങ്കാറ്റായി അടങ്ങും! വിവാദം നുരഞ്ഞു പൊന്താതിരിക്കാൻ തന്ത്രങ്ങൾ അണിയറയിൽ റെഡി; സർക്കാർ വിരുദ്ധ ഗൂഢാലോചനാ സിദ്ധാന്തം പൊടിതട്ടി സിപിഎം; ആരോപണം അന്വേഷിക്കണമെന്ന് ഡിജിപിക്ക് മന്ത്രി രാജേഷിന്റെ കത്ത് -
കൊൽക്കത്തയിൽ കൊല്ലപ്പെട്ട ബംഗ്ലാദേശ് എംപിയെ ആഡംബര ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയത് ഹണിട്രാപ്പിലൂടെ; അനാറിനെ കുരുക്കിയ യുവതി ധാക്ക പൊലീസ് കസ്റ്റഡിയിൽ; ഫ്ളാറ്റിൽ വച്ച് വകവരുത്തി മൃതദേഹം തൊലിയുരിച്ച് തുണ്ടം തുണ്ടമാക്കി ഉപേക്ഷിച്ചു; കൊലയാളികൾക്ക് ക്വട്ടേഷൻ നൽകിയത് 5 കോടി രൂപയ്ക്ക് -
മണ്ഡലംതല വോട്ടു കണക്കുകൾ പുറത്തുവിടാതെ തെരഞ്ഞെടുപ്പ് കമീഷന്റെ ഒളിച്ചുകളി; ഹർജികൾ പരിഗണിക്കാതെ സുപ്രംകോടതി; തെരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കാമെന്ന് കോടതി -
ഇമേജിനെപ്പറ്റി ഒരു ബോധവുമില്ലാതെ, ലുങ്കിയുടുത്ത് നടക്കുന്ന സാധാരണക്കാരൻ; ഈ പാൻ ഇന്ത്യൻ നടന് മാനേജരും പി എയുമൊന്നുമില്ല; കന്നഡ സിനിമയുടെ തലവരമാറ്റിയ ഷെട്ടി ഗ്യാങിലെ പ്രമുഖൻ; ഇപ്പോൾ മമ്മൂട്ടിയുടെ ടർബോയിലെ കൊടും വില്ലൻ; രാജ് ബി ഷെട്ടിയെന്ന 'പാവം ക്രൂരന്റെ' കഥ! -
'ഞാൻ ഇന്നുരാജി വച്ചാൽ മോദി അടുത്തതായി പിണറായി, മമത സർക്കാരുകളെ താഴെയിറക്കും; മോദി അടുത്ത വർഷം വിരമിക്കും; അമിത് ഷായെ പിൻഗാമിയാക്കാനാണ് അദ്ദേഹത്തിന് താത്പര്യം; ബിജെപിയിൽ ഇക്കാര്യത്തിൽ എതിർപ്പുണ്ടെന്നും' കെജ്രിവാൾ -
കാനിൽ തിളങ്ങി മലയാളി പെണ്ണുങ്ങൾ! അഭിമാനമായി കനി കുസൃതിയും ദിവ്യ പ്രഭയും കാൻ ഫെസ്റ്റിവലിൽ; ഡാൻസ് കളിച്ച് റെഡ് കാർപ്പെറ്റിലെത്തി അണിയറക്കാർ; 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' സിനിമയ്ക്ക് നിലയ്ക്കാത്ത കൈയടിയും -
ടെക്നോപാർക്കിലെ പ്രണയം അമ്മയുടേയും കാമുകന്റേയും കൊലച്ചതിയായി; ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ മുഖ്യപ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി ഹൈക്കോടതി; ഒന്നാം പ്രതിക്ക് 25 കൊല്ലം ഇളവില്ലാ കഠിന തടവ്; അനുശാന്തിക്ക് ഇരട്ട ജീവപര്യന്തത്തിൽ ഇളവില്ല -
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ട് പോയി വനത്തിലെത്തിച്ച് പീഡിപ്പിച്ചതിന് പോക്സോ കേസ്; ജാമ്യത്തിലിറങ്ങി ഹൊസ്ദുർഗിലെ ക്രൂരത; ഭാര്യവീട്ടിൽ സുഖതാമസമാക്കിയ ഈ കുടകുകാരൻ ഇനി പുറത്തിറങ്ങരുത്; പീഡനവും മോഷണവും ഹരമാക്കിയ സലിം വീണ്ടും അകത്താകുമ്പോൾ -
പത്താം ക്ലാസുകാരൻ 13കാരിയെ ക്ലാസ് മുറിയിൽ വച്ച് ബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ നാലു പേർ മൊബൈലിൽ പകർത്തി; പെൺകുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടാനും ശ്രമം; നടുക്കുന്ന സംഭവം ആന്ധ്രാപ്രദേശിൽ -
ഞാൻ എഫ് കെ എച്ച് എ ഇടുക്കി ജില്ല പ്രസിഡന്റ് അനിമോൻ ജയകൃഷ്ണൻ അയ്യപ്പൻ നായർ; വോയ്സ് മേസേജ് ഇടുന്നത് എറണാകുളം റിനൈസൻസ് ഹോട്ടലിൽ നിന്നും; ശബ്ദരേഖയിലുള്ളത് സർക്കാരിനെ വെട്ടിലാക്കും വെളിപ്പെടുത്തൽ; അനിമോനെതിരെ കേസെടുക്കാൻ സർക്കാർ
Most Read
- കാൻ ഫെസ്റ്റിവലിനു വരുന്ന അറബികൾക്കും അമേരിക്കക്കാർക്കും സുന്ദരികളെ വേണം; ലോകം എമ്പാടുമുള്ള മോഡലുകൾക്ക് ഒരു രാത്രിക്ക് 50,000 യൂറോ പ്രതിഫലം; ഓപ്പറേഷൻ വാട്ട്സ്അപ് ഗ്രൂപ്പിലൂടെ; സിനിമ ലോകത്തെ അണിയറക്കഥകൾ പുറത്ത്
- തൊടുപുഴക്കാരുടെ സിങ്കം! ഇടുക്കിക്ക് പുറത്തും ഹോട്ടൽ സംരഭങ്ങളുള്ള വ്യവസായി; മോഹൻലാലിന്റെ ആദ്യ ശതകോടി ചിത്രമായ ഒടിയന്റെ സഹ നിർമ്മാതാവ്; കേരളാ ഹോട്ടൽ അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കിയിലെ പ്രധാനിയും; ബാർ കോഴയിലെ അനിമോന്റെ ശബ്ദരേഖയ്ക്ക് തലങ്ങളേറെ
- മമ്മൂട്ടി ജിഹാദി; മോഹൻലാലും ചാണകം; ഉണ്ണിമുകുന്ദൻ സംഘി, വിനയകൻ കമ്മി; അവസാനമായി ഷെയിൻ നിഗവും സുഡാപ്പി; അസ്ഥാനത്ത് പറഞ്ഞ അശ്ലീല തമാശ താരത്തിന് വിനയായി; നടന്മാരുടെ മതം നോക്കി സൈബർ ആക്രമണം; വർഗീയ ചേരി തിരിവ് മലയാള സിനിമയിലേക്കും
- ജർമനിയിൽ നിന്നും ഭാര്യയുടെ അമ്മയെ വിളിച്ച് കരഞ്ഞതും തന്ത്രങ്ങളും ഭാഗം; അമ്മയുടേയും സഹോദരിയുടേയും അറസ്റ്റ് ഒഴിവാക്കാനും ചാര പൊലീസിനെ രക്ഷിക്കാനും കള്ളക്കണ്ണീർ! പന്തീരാങ്കാവ് ഗാർഹിക പീഡനത്തിൽ അനുനയമില്ലെന്ന് യുവതിയുടെ കുടുംബം; രാഹുൽ വിദേശ സുഖവാസം തുടരുമ്പോൾ
- ഈ മാസം കടപ്പത്രം ഇറക്കണമെങ്കിൽ ഇന്ന് വിജ്ഞാപനം അനിവാര്യം; കടമെടുപ്പിന് കേന്ദ്രാനുമതി വൈകുമ്പോൾ പ്രതിസന്ധി രൂക്ഷം; 1500 കോടിയുടെ നികുതി വിഹിതത്തിലും വ്യക്തതയില്ല; അടുത്ത മാസം പെൻഷനും ശമ്പളവും മുടങ്ങാൻ സാധ്യത ഏറെ; തലപുകച്ച് പിണറായി സർക്കാർ
- കൊൽക്കത്തയിൽ കൊല്ലപ്പെട്ട ബംഗ്ലാദേശ് എംപിയെ ആഡംബര ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയത് ഹണിട്രാപ്പിലൂടെ; അനാറിനെ കുരുക്കിയ യുവതി ധാക്ക പൊലീസ് കസ്റ്റഡിയിൽ; ഫ്ളാറ്റിൽ വച്ച് വകവരുത്തി മൃതദേഹം തൊലിയുരിച്ച് തുണ്ടം തുണ്ടമാക്കി ഉപേക്ഷിച്ചു; കൊലയാളികൾക്ക് ക്വട്ടേഷൻ നൽകിയത് 5 കോടി രൂപയ്ക്ക്
- ഇമേജിനെപ്പറ്റി ഒരു ബോധവുമില്ലാതെ, ലുങ്കിയുടുത്ത് നടക്കുന്ന സാധാരണക്കാരൻ; ഈ പാൻ ഇന്ത്യൻ നടന് മാനേജരും പി എയുമൊന്നുമില്ല; കന്നഡ സിനിമയുടെ തലവരമാറ്റിയ ഷെട്ടി ഗ്യാങിലെ പ്രമുഖൻ; ഇപ്പോൾ മമ്മൂട്ടിയുടെ ടർബോയിലെ കൊടും വില്ലൻ; രാജ് ബി ഷെട്ടിയെന്ന 'പാവം ക്രൂരന്റെ' കഥ!
- ടെക്നോപാർക്കിലെ പ്രണയം അമ്മയുടേയും കാമുകന്റേയും കൊലച്ചതിയായി; ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ മുഖ്യപ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി ഹൈക്കോടതി; ഒന്നാം പ്രതിക്ക് 25 കൊല്ലം ഇളവില്ലാ കഠിന തടവ്; അനുശാന്തിക്ക് ഇരട്ട ജീവപര്യന്തത്തിൽ ഇളവില്ല
- കത്തോലിക്ക സഭയ്ക്ക് ഇനി ഇന്റർനെറ്റ് പാലക പുണ്യാളനും; വിശുദ്ധനാക്കുന്നത് രക്താർബുദം ബാധിച്ച് ലണ്ടനിൽ 2006 ൽ മരണപ്പെട്ട 15 കാരനായ ഇറ്റാലിയൻ വെബ്സൈറ്റ് ഡിസൈനറെ; അത്ഭുത സിദ്ധി നടന്നുവെന്ന് മാർപ്പാപ്പ അംഗീകരിക്കുമ്പോൾ
- ഞാൻ എഫ് കെ എച്ച് എ ഇടുക്കി ജില്ല പ്രസിഡന്റ് അനിമോൻ ജയകൃഷ്ണൻ അയ്യപ്പൻ നായർ; വോയ്സ് മേസേജ് ഇടുന്നത് എറണാകുളം റിനൈസൻസ് ഹോട്ടലിൽ നിന്നും; ശബ്ദരേഖയിലുള്ളത് സർക്കാരിനെ വെട്ടിലാക്കും വെളിപ്പെടുത്തൽ; അനിമോനെതിരെ കേസെടുക്കാൻ സർക്കാർ